പ്ലസ് വണ്‍ സീറ്റ്: കൊടിയുയർത്തി വിദ്യാർഥികൾ; യോഗം വിളിച്ച് മന്ത്രി
പ്ലസ് വണ്‍ സീറ്റ്: കൊടിയുയർത്തി വിദ്യാർഥികൾ; യോഗം വിളിച്ച്  മന്ത്രി
Monday, June 24, 2024 4:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പൊതു വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം.

മലപ്പുറം ജില്ലയിലുൾപ്പെടെ പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടത്ര സീറ്റുകൾ ഇല്ലെന്നും മൂന്നാം ഘട്ട അലോട്ട്മെന്‍റ് നടന്നിട്ടും പ്രവേശനം ലഭിക്കാത്ത നിരവധി വിദ്യാർഥികൾ ഉണ്ടെന്ന പരാതിയും വ്യാപകമായിരുന്നു.

വടക്കൻ ജില്ലകളിൽ ഉൾപ്പെടെ എംഎസ്എഫിന്‍റെയും കെഎസ്‌യുവിന്‍റെയും നേതൃത്വത്തിൽ പ്ലസ് വണ്‍ പ്രശ്നത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭയിൽ വിഷയം പ്രതിപക്ഷം ചർച്ചയുമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി യോഗം വിളിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. വിദ്യാർഥി സംഘടനകൾ നല്കിയ നിവേദനങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

കെഎസ്‌യുക്കാരുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു കരിങ്കൊടി വീശി.

മന്ത്രിയുടെ നേര്‍ക്കു കരിങ്കൊടി വീശിയ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക കാറിലും കരിങ്കൊടി കെട്ടി. മന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധം.

മന്ത്രി ഒ.ആര്‍‌. കേളുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഔദ്യോഗിക വസതിയില്‍ നിന്നു കാറില്‍ പുറത്തിറങ്ങിയ മന്ത്രിയെ 10 മിനിറ്റ് കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു.
ഈ സമയമത്രയും മന്ത്രി വാഹനത്തില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് മന്ത്രിക്ക് വഴിയൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.