ടി.പി. വധകേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് ; കോടതിയിൽ ചോദ്യംചെയ്യും: തിരുവഞ്ചൂർ
ടി.പി.  വധകേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് ; കോടതിയിൽ ചോദ്യംചെയ്യും: തിരുവഞ്ചൂർ
Sunday, June 23, 2024 1:16 AM IST
കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് കൊടുക്കുവാനുള്ള നടപടിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.

തെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്നു തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണു മനസിലായത്. എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കില്‍ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്. ടി.പി. വധകേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നിര്‍ദേശിക്കാന്‍ ജയില്‍ ഡിജിപിക്കു കഴിയില്ല.

ജയില്‍ നിയമം ലംഘിച്ചവര്‍കൂടിയാണു പ്രതികള്‍. ഇത്രയും കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് എങ്ങനെ ഇളവു നല്‍കുമെന്നറിയില്ല. പ്രതികള്‍ക്കെതിരേ മൊഴികൊടുത്ത 1200 കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നടപടിയാണിതെന്നും തീരുമാനത്തെ പ്രതിപക്ഷം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.