പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സമരം ശക്തമാക്കുമെന്ന് വി.ഡി. സതീശൻ
പ്ലസ് വണ്‍ സീറ്റ്  പ്രതിസന്ധി: സമരം ശക്തമാക്കുമെന്ന് വി.ഡി. സതീശൻ
Sunday, June 23, 2024 1:16 AM IST
കൊച്ചി: മലബാറിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നത്തിൽ പ്രതിപക്ഷം സമരം ശക്തമാക്കുമെന്ന് വി.ഡി. സതീശൻ. ആദ്യ അലോട്ട്‌മെന്‍റില്‍ മാത്രം മലപ്പുറത്ത് 17,000 സീറ്റുകളാണ് ബാക്കിവന്നത്. കുട്ടികള്‍ ചേരാത്തതിനാലാണ് സീറ്റുകള്‍ ബാക്കിയായത്.

മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കുന്നതിനു പകരം ബാച്ചുകളുടെ എണ്ണമാണു കൂട്ടേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. അതു തെറ്റായ തീരുമാനമാണ്. സത്യപ്രതിജ്ഞാചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കും.

കൊടിക്കുന്നില്‍ സുരേഷിനെപ്രോട്ടെം സ്പീക്കര്‍ ആക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അതേ നിലപാടാണ് ഒ.ആര്‍. കേളുവിനോട് സംസ്ഥാനസര്‍ക്കാരും കാട്ടിയത്. അര്‍ഹതപ്പെട്ട സ്ഥാനമാണു കൊടിക്കുന്നിലിന് നിഷേധിക്കപ്പെട്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.