അത്താണിയില ട്രാഫിക് പരിഷ്കാരം : പോരായ്മകൾ കണ്ടെത്തി പരിഹരിക്കണമെന്ന് എംഎൽഎ
Tuesday, July 2, 2024 7:10 AM IST
നെടുമ്പാശേരി: ദേശീയപാത അത്താണിയിൽ നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കാരത്തിനെതിരെ വ്യാപാരികളിൽനിന്നും പൊതുജനങ്ങളിൽനിന്നും ജനപ്രതിനിധികളിൽനിന്നും പരാതികൾ ശക്തമായ സാഹചര്യത്തിൽ പോരായ്മകൾ കണ്ടെത്തി അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് അൻവർസാദത്ത് എംഎൽഎ ജോയിന്‍റ് ആർടിഒയോടും നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടറോടും നിർദേശിച്ചു.

വിദ്യാർഥികൾ അടക്കമുള്ളവർ റോഡ് മുറിച്ച് കടക്കാൻ ക്ലേശിക്കുന്നതായും പാർക്കിംഗ് സംവിധാനങ്ങൾ അവതാളത്തിലായതായും വ്യാപാരികളെ സാരമായി ബാധിക്കുന്നതായും പുതിയ പരിഷ്കാരത്തിന് ശേഷം അപകടങ്ങളുണ്ടായെന്നും പരാതികൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പ്രശ്ന പരിഹാരമുണ്ടാക്കാൻ എംഎൽഎ നിർദേശിച്ചിരിക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിനെ നേരിൽകണ്ട് പ്രശ്നം ബോധ്യപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.