കൂത്താട്ടുകുളം-രാമപുരം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
Thursday, July 4, 2024 4:33 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം - രാമപുരം റോഡിൽ പെരുംങ്കുറ്റിക്ക് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. മഴയെ തുടർന്നുണ്ടായ കാറ്റിൽ നെടുവേലിയിൽ പുത്തൻപുരയിൽ ജേക്കബ് ജോണിന്‍റെ പറമ്പിൽ നിന്നിരുന്ന മരം റോഡിലേക്ക് വീഴുകയായിരുന്നു.

വാർഡ് കൗൺസിലർ ബോബൻ വർഗീസും കെഎസ്ഇബി ഉദ്യോഗസ്ഥരും കൂത്താട്ടുകുളം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും ചേർന്നാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് മറിഞ്ഞ മരം മുറിച്ചു നീക്കിയത്. തുടർന്നാണ് ഗതാഗതം സ്ഥാപിച്ചത്.

കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂസ് സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജീവൻ കുമാർ, കെ.ജി.മനോജ്‌ കുമാർ, മറ്റ് ഓഫീസർമാരായ ജിയാജി കെ. ബാബു, ആർ.രാജേഷ് കുമാർ, സി.എസ്.അനീഷ്, പി.എസ്.ശിവപ്രസാദ്, ടി.എ.ജോസ്, ഹോം ഗാർഡ് സജിമോൻ സൈമൺ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്.