നെടുങ്കണ്ടം പഞ്ചായത്തിലെ വൈദ്യുതി ശ്മശാന നിര്‍മാണം പാതിവഴിയില്‍
Thursday, July 4, 2024 3:59 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ ആധുനിക വൈദ്യുതി ശ്മശാനത്തിന്‍റെ നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന അവകാശവാദവുമായി ആരംഭിച്ച നിര്‍മാണമാണ് ഒരു വര്‍ഷത്തിന് മുകളിലായി മുടങ്ങിക്കിടക്കുന്നത്.

രണ്ട് വര്‍ഷം മുമ്പാണ് നെടുങ്കണ്ടത്ത് ഇലക്‌ട്രിക് ക്രിമറ്റോറിയത്തിന്‍റെ നിര്‍മാണ ഉദ്ഘാടനം നടന്നത്. മുമ്പ് ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഇതു പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടത്തിന്‍റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം ആരംഭിച്ചത്. നിലവിലുള്ള ക്രിമറ്റോറിയവും ഇല്ലാതായതോടെ ഭൂരഹിതരും നാമമാത്രമായി സ്ഥലമുള്ളവരുമായവരുടെ കുടുംബാംഗങ്ങള്‍ മരിച്ചാല്‍ മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.

35 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 15 ലക്ഷം രൂപ ഇതുവരെ മുടക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും ക്രിമറ്റോറിയത്തിനായി 15 കിലോ വാട്ടിന്‍റെ പുതിയ ജനറേറ്റര്‍ ഇവിടെ എത്തിച്ചിരുന്നു. ഇതും സംരക്ഷണം ഇല്ലാതെ കാടുപിടിച്ച സ്ഥലത്തിരുന്ന് മഴയും വെയിലുമേറ്റ് നശിച്ചുതുടങ്ങിയിട്ടുണ്ട്.

എന്നാല്‍ കെട്ടിടത്തിന്‍റെയടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച് ക്രിമറ്റോറിയം എന്ന് പ്രവര്‍ത്തനസജ്ജമാക്കും എന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നില്ല. പഞ്ചായത്തിന്‍റെ പല പദ്ധതികളും ഇപ്രകാരം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.