പിടിച്ചെടുക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് ഇനി മുതൽ ജിഎസ്ടിയും പിഴയും ഈടാക്കും
Thursday, July 4, 2024 4:33 AM IST
28 ശതമാനം ജിഎസ്ടിയും നികുതി വെട്ടിപ്പിന് ഇരട്ടിത്തുകയും അടയ്ക്കണം

കാക്കനാട്: പിടിച്ചെടുക്കെപ്പെടുന്ന നിരോധിത പുകയില ഉത്പന്നങ്ങൾക്ക് ഇനി മുതമുതൽ ജിഎസ്ടിയുപിഴയും ഈടാക്കാൻ സർക്കാർ തീരുമാനം. നികുതി വകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം സംബന്ധിച്ച് എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകി. (നികുതി സി3/157/2024 നി.വ) പുതിയ ഉത്തരവ് പ്രകാരം പുകയില ഉല്പന്നങ്ങൾക്കു ചുമത്തുന്ന 28ശതമാനം ജിഎസ്ടിയും, നികുതി വെട്ടിക്കലിന് ഇരട്ടിത്തുകയുമാണ് ഈടാക്കുക.

നിരോധിത പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ്, കൂൾ എന്നിവ പിടികൂടിയാൽ 1000 രൂപ മുതൽ 5000 രൂപവരെ മാത്രമാണ് പിഴ ഈടാക്കിയിരുന്നത്. ഇത് സംസ്ഥാനത്തേക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങെളെത്താൻ വഴിയൊരുക്കി.

61 ശതമാനം മുതൽ 204 ശതമാനം വരെയുള്ള സെസും പിഴയും ഇവക്ക് ഈടാക്കാത്തതും പിടിക്കപ്പെട്ടാൽ വൻതുക ജിഎസ്ടിക്കും നികുതി വെട്ടിപ്പിനും ഈടാക്കാത്തതും ഇത്തരം ഉത്പന്നങ്ങൾ വീണ്ടും വീണ്ടും കടത്തിക്കൊണ്ടു വരുന്നതിന് അനധികൃത കച്ചവടക്കക്കാർക്ക് പ്രേരണയവുന്നതായും കണ്ടെത്തി.

പുതിയ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടപ്പെട്ടാൽ അതേ തുക തന്നെ പിഴയായും ജിഎസ്ടിയായും അടയ്ക്കേണ്ടിവരും.

പുതിയ ഉത്തരവ് നിലവിൽ വന്നതോടെ സംസ്ഥാനത്ത് ഇത്തരം പുകയില ഉത്പന്നങ്ങളുടെ വ്യാപാരം ഗണ്യമായി കുറയുമെന്നാണ് സംസ്ഥാന നികുതിവകുപ്പും എക്സൈസും വ്യക്തമാക്കുന്നത്.