തൃക്കാക്കരയിൽ അനധികൃത പരസ്യ ബോർഡുകൾ നീക്കംചെയ്തു തുടങ്ങി
Thursday, July 4, 2024 4:16 AM IST
കാക്കനാട്: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതിവിധി തൃക്കാക്കര നഗരസഭയിലും നടപ്പാക്കിത്തുടങ്ങി.

അപകടകരമായ നിലയിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം ബോർഡുകൾ നീക്കം ചെയ്യാത്ത തദ്ദേശസ്ഥാപനെ സെക്രട്ടറിമാരുടെ ശമ്പളത്തിൽ നിന്നും ഇതിനുള്ള പിഴ ഈടാക്കുമെന്ന വിധി വന്നതോടെയാണ് പഞ്ചായത്ത്, മുനിസിപ്പൽ,കോർപ്പറേഷൻ പരിധികളിലെ പരസ്യബോർഡുകൾ അധികൃതർ നീക്കം ചെയ്യാൻ തുടങ്ങിയത്.

തൃക്കാക്കര നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും രണ്ടു ദിവസം കൊണ്ട് അഴിച്ചു മാറ്റിയത് നൂറുകണക്കിന് പരസ്യ ഫ്ലക്സ് ബോർഡുകളാണ്. ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ അടക്കമുള്ളവർ ഇത്തരം ബോർഡുകൾ നിലം പതിച്ചുണ്ടാവുന്ന അപകടങ്ങൾക്ക് ഉത്തരവാദികളാവുമെന്ന കോടതി വിധിയും ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ചു.

നടപ്പാതകളിലും മറ്റും സർക്കാർ സ്ഥാപനങ്ങൾ പോലും കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

അനധികൃത ബോർഡുകൾ സ്ഥാപിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്താത്ത നഗരസഭാ സെക്രട്ടറിമാരുടെ ശമ്പളത്തിൽനിന്നുംതുകപിടിക്കാതിരിക്കാൻകാരണമുണ്ടെങ്കിൽ അറിയിക്കാൻകൊച്ചി കോർപറേഷൻ, മരട്, തൃപ്പൂണിത്തുറ കളമശേരി,തൃക്കാക്കരസെക്രട്ടറിമാർക്ക്ഹക്കോടതി നിർദേശംനൽകിയിരുന്നു.