ആലുവയിലെ കൊലപാതകം നേരിൽ കണ്ട ഞെട്ടലിൽ അമർജിത്ത്
Thursday, July 4, 2024 4:16 AM IST
ആലുവ: കൊലപാതകം കൺമുന്നിൽ കണ്ട ഞെട്ടലിൽ അമർജിത്ത്. തോട്ടക്കാട്ടുകരയിൽ ആക്രി പെറുക്കുന്നവർ തമ്മിലുണ്ടായ തർക്കത്തിലുണ്ടായ കൊലപാതകത്തിനാണ് അമർജിത്ത് ദൃക്സാക്ഷിയായത്.

കാർവർക്ക്ഷോപ്പിൽ സ്വന്തം കാർ സർവീസ് ചെയ്യിക്കാനായാണ് പുലർച്ചെ അഞ്ചിന് എത്തിയത്. സ്വിഫ്റ്റ് കാർ പാർക്ക് ചെയ്യുന്ന സമയത്ത് രണ്ട് പേർ തമ്മിൽ തർക്കം നടക്കുന്നത് കണ്ടു. ചായ വാങ്ങിത്തരണമെന്ന് പറയുന്നതും കേട്ടു.

എന്നാൽ രണ്ടാമത്തെയാൾ കൈയിലെ കത്രിക എടുത്ത് ഉടനെ മറ്റെയാളെ കുത്തുകയായിരുന്നു. കുത്തേറ്റ നിലയിൽ നിന്നയാളെ ഓടിച്ചെന്ന് പിടിച്ചു. അപ്പോൾ തന്നെ കുത്തേറ്റയാൾ മറിഞ്ഞ് കൈകളിലേക്ക് വീണെന്ന് "ദീപിക' യോട് അമർജിത്ത് പറഞ്ഞു. തുടർന്ന് ഇയാൾ മരണപ്പെട്ടു.

ഓടി രക്ഷപ്പെടുമോ എന്ന ആശങ്കയിൽ പ്രതിയുടെ ചിത്രവും അമർജിത്ത് എടുത്ത് സൂക്ഷിച്ചു. പ്രതിയുടെ മഞ്ഞ നിറത്തിലുള്ള വസ്ത്രത്തോടുകൂടിയ ചിത്രം അമർജിത്ത് എടുത്തതാണ്. ഭക്ഷ്യവസ്തുക്കളുടെ മൊത്ത വിതരണക്കാരനാണ് അമർജിത്ത്.