മുക്കൂട്ടുതറയിലെ പൊതിച്ചോറുകളുടെ നന്മയ്ക്ക് ഇന്ന് ഒന്നിച്ചൊരു ദിനം
Sunday, September 29, 2024 12:06 AM IST
മുക്കൂട്ടുതറ: അഞ്ചു വർഷമായി മുടങ്ങാതെ എല്ലാ തിങ്കളാഴ്ചയും എത്തുന്ന പൊതിച്ചോറ് കഴിക്കും മുമ്പ് അഗതി മന്ദിരത്തിലെ നൂറോളം സ്ത്രീകൾ ഒരേപോലെ പ്രാർഥിക്കും. പിന്നെ സ്നേഹത്തിന്‍റെ രുചിയാണ്. അത് കഴിക്കുമ്പോൾ തങ്ങൾക്ക് ആരോരും ഇല്ലെന്ന സങ്കടം അവിടെ മറയും. ഇന്ന് അവരെല്ലാം ഒരുമിച്ച് ചേരുകയാണ്. രാവിലെ ആരംഭിക്കുന്ന ഗാനമേളയ്ക്ക് ശേഷം ഉച്ചക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് നാടൻപാട്ടുകളും ആഘോഷങ്ങളും നടത്തും. ഒപ്പം വീൽചെയർ വിതരണവുമുണ്ട്.

സ്നേഹം വിളമ്പുന്നതിലെ അഞ്ചുവർഷം പൂർത്തിയാകുന്നതിന്‍റെ ഈ ആഘോഷകാഴ്ച വെച്ചൂച്ചിറ മേഴ്‌സി ഹോമിലാണ്. മുക്കൂട്ടുതറ മേഖലയിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷമായി എല്ലാ തിങ്കളാഴ്ചകളിലും ഇവിടേക്ക് ഉച്ചഭക്ഷണമായി പൊതിച്ചോറ് തന്നുവിടുന്നവരാണ് ഇന്ന് നേരിട്ടെത്തുന്നത്. അവരെ കാണാൻ കാത്തിരിക്കുകയാണ് അന്തേവാസികൾ.


അഞ്ചുവർഷം മുമ്പ് 25 പേരിലൂടെ തുടങ്ങിയ ഈ സ്നേഹ ഭക്ഷണവിതരണം ഇപ്പോൾ 78 പേരായി. എല്ലാ തിങ്കളാഴ്ചയിലും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പൊതിച്ചോറ് വിതരണവിവരം പങ്കുവയ്ക്കുന്ന ഇവരും ഇന്ന് ഒരുമിച്ചു ചേരുകയാണ്.

കോവിഡ് സമയത്ത് പൊതിച്ചോറ് നൽകാൻ തടസമായപ്പോൾ പകരം പാചകം ചെയ്യാൻ ഭക്ഷണ സാധനങ്ങൾ നൽകിയിരുന്നെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവരിൽ ഒരാളായ മുക്കൂട്ടുതറ 35ലെ മരിയ സ്റ്റോഴ്സ് ഉടമ വട്ടപ്പറമ്പിൽ ജെയ്‌മോൻ പറഞ്ഞു.

മനീഷ് മോഹൻ, സുധീഷ് ആറ്റുകുഴി, ബോബി വാഴക്കുന്നത്, ജൈസ് ഈട്ടിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ.