പാലാ ജനറൽ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്‍റ് നോക്കുകുത്തിയാകുന്നു
Saturday, September 28, 2024 10:50 PM IST
പാലാ: പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പാലാ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്‍റ് നോക്കുകുത്തിയാകുന്നു. കെ.എം. മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്‍റാണ് ഉത്പാദനം ഇല്ലാതായിക്കിടക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച പ്ലാന്‍റ് കൃത്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനാല്‍ ഉപയോഗരഹിതമായി മാറുമോ എന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.

കോവിഡ് കാലത്ത് നൂറുകണക്കിനാളുകള്‍ക്ക് ഒരേ സമയം ഓക്‌സിജന്‍ നല്‍കേണ്ടിവന്ന സാഹചര്യത്തിലാണ് കേരളത്തിന് മൂന്ന് ഓക്‌സിജന്‍ പ്ലാന്‍റുകള്‍ അനുവദിച്ചത്. അതിലൊന്നാണ് ജനറല്‍ ആശുപത്രിയിലേത്. തിരുവനന്തപുരത്തെ ബയോ എന്‍ജിനിയറിംഗ് ആന്‍ഡ് ഇലക്‌ട്രോ മെഡിക്കല്‍ ലബോറട്ടറിയാണ് നിര്‍മാണം നടത്തിയത്. കോവിഡ് കാലത്ത് ഇവിടെ ചികിത്സ തേടിയെത്തിയ രോഗികള്‍ക്ക് ആശ്വാസമായിരുന്നു പ്ലാന്‍റ്.

കോവിഡ് കാലത്തിനുശേഷം വന്‍തോതില്‍ ഉത്പാദനം നടത്തേണ്ട സാഹചര്യം ഉണ്ടായില്ല. ഏതാനും രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ വേണ്ടി പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കുന്നത് ചെലവേറിയതായതിനാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമനുസരിച്ച് എത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാന്‍റ് പ്രവര്‍ത്തനസജ്ജമായി നിലനിര്‍ത്താന്‍ വര്‍ഷം 20 ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരും. ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് ഫണ്ടില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുന്നില്ല. പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാനായി മൂന്നു ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇവരെ മറ്റു സെക്‌ഷനുകളിലേക്കു മാറ്റിയിട്ടുണ്ട്.


മിനിറ്റില്‍ 1,000 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള പ്ലാന്‍റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വായുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്‌സിജന്‍ 95 ശതമാനംവരെ ശുദ്ധിയില്‍ ലഭ്യമാകും. അറുപതിൽപരം വെന്‍റിലേറ്ററുകള്‍ക്കും 190ല്‍പരം ബെഡ് ഓക്‌സിജന്‍ പോയിന്‍റുകള്‍ക്കും ഒരേസമയം ആവശ്യത്തിന് ഓക്‌സിജന്‍ നല്‍കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍റെ ലൈഫ് സയന്‍സ് വിഭാഗമായ ബയോ എന്‍ജിനിയറിംഗ് ആന്‍ഡ് ഇലക്‌ട്രോ മെഡിക്കല്‍ ലാബോറട്ടറിയുടെ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചതാണ് ഈ പ്ലാന്‍റ്.