ധർമടത്ത് മയക്കുമരുന്നുമായി നാലംഗ സംഘം അറസ്റ്റിൽ
Friday, June 28, 2024 7:44 AM IST
തലശേരി: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ നാലുപേർ മയക്കു മരുന്നുമായി പോലീസ് പിടിയിലായി. വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ്, കൊളശേരി സ്വദേശി സഫ് വാൻ എന്നിവരേയാണ് ധർമടം പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്ന് 47ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

വടക്കുമ്പാട് പോസ്റ്റ് ഓഫിസിന് സമീപം മിനി സ്റ്റേഡിയം റോഡിലെ ആസിയാസ് എന്ന വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്നുമായി സംഘത്തെ പോലീസ് പിടികൂടുന്നത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ സംഘത്തിലെ ചിലരെ പോലീസ് പിന്തുടരുകയായിരുന്നു.മാർക്കറ്റിൽ അഞ്ചുലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബംഗ്ലൂരു വിൽ നിന്നും കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണി കളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.