ലഹരിയെ പുറത്താക്കാൻ "എഎ'
Wednesday, June 26, 2024 12:56 AM IST
സ്വന്തം ലേഖിക

കണ്ണൂർ: ലഹരിവഴികളിൽ നിന്ന് പിന്തിരിഞ്ഞ് ജീവിതത്തിലേക്ക് നടന്നുകയറാൻ സഹായിക്കുന്ന " ആൽക്കഹോളിക്സ് അനോനിമസ്' (എഎ) വഴി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുക്തി നേടിയത് ആയിരത്തോളം പേർ. അമിത മദ്യാസക്തിയുള്ളവർ ആൽക്കഹോളിക്സ് അനോനിമസിന്‍റെ കൂട്ടായ്മയിൽ പങ്കുചേരുന്നതോടെ നിരവധി പേരുടെ ജീവിതാനുഭവങ്ങൾ കേട്ട് നാളേക്ക് വേണ്ടി സ്വപ്നങ്ങൾ നെയ്യാൻ പ്രാപ്തരാകുന്നു. ഇന്നൊരു ദിവസത്തേക്ക് മദ്യപാനം നിർത്താം... എന്ന മുദ്രാവാക്യമുയർത്തിയാണ് സംഘടന പ്രവർത്തിക്കുന്നത്.

കണ്ണൂർ, കാസർഗോഡ്, കാഞ്ഞങ്ങാട്, തലശേരി, പയ്യന്നൂർ, കൂത്തുപറന്പ്, പിണറായി, ശ്രീകണ്ഠാപുരം, മാഹി തുടങ്ങി 31 സ്ഥലങ്ങളിൽ ഇവരുടെ കൂട്ടായ്മകൾ നടക്കുന്നുണ്ട്. 2007 ലാണ് എഎ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചത്. മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്ന ആർക്കും അംഗത്വമെടുക്കാം. എഎ അംഗത്വത്തിന് ഫീസൊന്നും ഇല്ല. ഇന്നത്തെ ദിവസം മദ്യപാനം ഉപേക്ഷിക്കുക, നാളെ മദ്യരഹിതനായി ഇരിക്കാൻ കഴിയുമോയെന്ന് നോക്കാമെന്ന ഒരു വാക്ക് എഎ അംഗങ്ങൾ നൽകുന്പോൾ പലരും ഒരു ദിവസത്തേക്ക് മദ്യപാനം ഉപേക്ഷിക്കുന്നു. പൂർണമായും ഉപേക്ഷിക്കാൻ കഴിയാത്തവർ കഴിക്കുന്ന മദ്യത്തിന്‍റെ അളവും കുറയ്ക്കും. ഇങ്ങനെ ഓരോ ദിവസവും ചിന്തമാറ്റിയെടുത്ത് മദ്യാസക്തി കുറയ്ക്കുകയാണ് ചെയ്യുന്നത്.

ഇതിന് മദ്യപരുടെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണയും എഎയ്ക്കുണ്ട്. മദ്യപാനം നിർത്തണമെന്ന ചിന്തയുള്ളയാളുകൾ എഎയുടെ കൂട്ടായ്മകളിൽ സ്ഥിരമായി പങ്കെടുക്കണമെന്ന നിബന്ധനയുണ്ട്. മദ്യം പൂർണമായും ഒഴിവാക്കിയവർ അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് കൂട്ടായ്മകളിൽ സംസാരിക്കും. ഇത് പുതുതായി വരുന്നവർക്ക് പ്രചോദനമാകും. മനസ് തുറന്നുള്ള സംസാരത്തിലൂടെ ലഹരിയെ പടിക്കുപുറത്താക്കുമെന്നാണ് കൂട്ടായ്മ പറയുന്നത്. എഎ കൂട്ടായ്മയിൽ അംഗമാകാൻ-9447961166, 9447961177.

കുടുംബങ്ങൾക്കായി "അൽ അനോൺ'

മദ്യപന് നാട്ടിൽ വിലയില്ലായെന്നത് പോലെ തന്നെ മദ്യപന്‍റെ കുടുംബത്തിനോടും ആളുകൾക്ക് ഒരു അകൽച്ചാ മനോഭാവമാണ്. ഇത് കുടുംബങ്ങളെ ചെറുതായൊന്നുമല്ല ബാധിക്കുന്നത്. മദ്യപന്‍റെ കുടുംബത്തിന് കൗൺസിലിംഗും സപ്പോർട്ടിംഗും നൽകുകയെന്ന ഉദ്ദേശത്തോടെ തുടങ്ങിയ കൂട്ടായ്മയാണ് അൽ അനോൺ. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി ദിനംപ്രതി നടക്കുന്ന കൂട്ടായ്മകളിൽ നൂറിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്. കുടുംബങ്ങൾക്ക് ആത്മവിശ്വാസം നൽകുകയാണ് കൂട്ടായ്മയിലൂടെ ചെയ്യുന്നത്. അതുപോലെ തന്നെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരികളുടെ ദോഷവശങ്ങളെ കുറിച്ച് കൂടുതൽ ബോധവാന്മാരാക്കാൻ അൽ ടീൻ എന്ന കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്.