മഴക്കെടുതി: മലയോരത്ത് വ്യാപക നാശനഷ്ടം
Thursday, June 27, 2024 1:25 AM IST
ശ്രീകണ്ഠപുരം: കാലവർഷം കനത്തതോടെ മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയും. ചന്ദനക്കാംപാറ, വഞ്ചിയം, ഏരുവേശി, വെമ്പുവ പുഴയിൽ കുത്തൊഴുക്ക് ശക്തമാണ്. വണ്ണായിക്കടവ് പാലം രാത്രി അൽപ്പം കരകവിഞ്ഞു. മടമ്പത്തും ചമതച്ചാലിലും വെള്ളം ഉയരുകയാണ്. ശ്രീകണ്ഠപുരം കോട്ടൂർ പുഴയിയിലും വെള്ളം ഉയർന്നു തുടങ്ങി.

ചെങ്ങളായി പുഴയിലും പരിപ്പായി, പൊടിക്കളം, കൈതപ്രം, അലക്സ് നഗർ, കാഞ്ഞിലേരി, ബാലങ്കരി, തുമ്പേനി ഭാഗത്തും വെള്ളമുയരുന്നുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകിയും മുറിഞ്ഞും വീണു. പയ്യാവൂർ, ഏരുവേശി, ചെങ്ങളായി പഞ്ചായത്തുകളിലായി മരം വീണ് ആറ് വീടുകൾക്ക് നാശം സംഭവിച്ചു. കാറ്റിലും മഴയിലും പൂപ്പറമ്പിലെ ഡെയ്‌സി കൊച്ചേടത്തുകുന്നേലിന്‍റെ വീടിന് മുകളിൽ മരം വീണു. ഏരുവേശിയിൽ റോഡിന് കുറുകെ കാറ്റിൽ വീണ തെങ്ങ് നാട്ടുകാർ മുറിച്ച് മാറ്റി. ചെമ്പേരി ആലക്കോട് റോഡിലും പലയിടത്തും മരകൊമ്പുകൾ മുറിഞ്ഞുവീണു.
ഇരിക്കൂർ ആയുർവേദ ആശുപത്രിക്ക് മുകളിൽ മരംവീണു. കർണാടക ഉൾവനത്തിലും ഇന്നലെ രാവിലെ മുതൽ കനത്തമഴ തുടരുകയാണ്. ഇതോടെ വഞ്ചിയം ഭാഗത്തുള്ളവരും മറ്റു ഭാഗങ്ങളിലുള്ള വരും കനത്ത ജാഗ്രതയിലാണ്. പുഴയോരത്തുള്ളവരോട് സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറി താമസിക്കാൻ അധികൃതർ നിർദേശം നല്കി.

ചെറുപുഴ: കനത്ത മഴയിൽ മതിലും വീടിന്‍റെ മുറ്റവും ചുറ്റുമതിലും തകർന്നു. തിരുമേനി താന്നിച്ചാൽ വളപ്പുകണ്ടം പട്ടികവർഗ സങ്കേതത്തിലെ കെ.കെ. ജെയ്മോന്‍റെ വീട്ടുമുറ്റമാണ് കഴിഞ്ഞ ദിവസ മുണ്ടായ കനത്ത മഴയിൽ തകർന്നു വീണത്. മുറ്റം ഇടിഞ്ഞത് വീടിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി.

ചെറുപുഴ പെരുങ്കുടൽ ഹിൽടോപ്പ് കടവ് റോഡിൽ ഈട്ടിക്കൽ രാജന്‍റെ വീടിന്‍റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്ന് വീണു. ചുറ്റുമതിൽ തകർന്ന് തൊട്ടടുത്ത താമസക്കാരനായ ചങ്ങലവളപ്പിൽ സന്തോഷിന്‍റെ വീട്ടുപറന്പിലേയ്ക്കാണ് വീണത്. 20 മീറ്റർ നീളത്തിൽ മതിൽ തകർന്ന് വീണു. സന്തോഷിന്‍റെ വീടിന്‍റെ ഭിത്തിയിൽ തട്ടിയാണ് കല്ലും മണ്ണും നിൽക്കുന്നത്.