സഹപാഠികളുടെ വേർപാട് നാടിന് വേദനയായി
Sunday, June 30, 2024 8:32 AM IST
ചക്കരക്കൽ: സ്കൂൾ വിദ്യാർഥികളുടെ മരണം നാടിനെ ദുഃഖത്തിലാക്കി. അവധി ദിനത്തിൽ കൂട്ടുമാരു മായി കുളിക്കാനെത്തിയ കുട്ടികൾ തിരിച്ച് നിശ്ചലരായി വീട്ടുമറ്റത്തെത്തിയത് കുടുംബാംഗങ്ങൾക്ക് മാത്രമല്ല, ഒരു നാടിന്‍റയാകെ വേദനയായി മാറുകയായിരുന്നു.

മാച്ചേരി നമ്പ്യാര്‍ പീടികയ്ക്കു സമീപത്തെ കുളത്തില്‍ വീണാണ് മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ കെ.പി. മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (12)എന്നിവർ മരിക്കുന്നതും നാടിന്‍റെ തീരാ വേദനയാകുന്നതും.

കുളത്തിൽ ചെളി നിറഞ്ഞതിനാൽ കുട്ടികൾ ചെളിയിൽ താഴ്ന്നതാണ് അപകടത്തിൽപ്പെടാൻ കാരണമായതെന്നാണു നിഗമനം. മഴക്കാലമായതിനാൽ കുളത്തിൽ നിറയെ വെള്ളമുണ്ട്. കുട്ടികൾ മുങ്ങിത്താഴ്ന്നത് അറിഞ്ഞ് നാട്ടുകാർ ഓടിയെത്തുമ്പോൾ ചെരുപ്പ് മാത്രമാണ് വെള്ളത്തിൽ പൊങ്ങിനിൽക്കുന്നത് കാണുന്നത്.

വെള്ളത്തിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും കിട്ടിയത്. ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിൽ നിന്നും അഗ്നിശമന വിഭാഗവും ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു. മന്തി കടന്നപ്പള്ളി രാമചന്ദ്രൻ സംഭവ സ്ഥലം സന്ദർശിച്ച് മരണത്തിൽ അനുശോചനം അറിയിച്ചു.