കല്ലിങ്കരയിൽ കാട്ടാന ശല്യം; പൊറുതിമുട്ടി ജനം
Sunday, June 30, 2024 5:31 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ കുറ്റിമൂച്ചിക്കടുത്ത കല്ലിങ്കരയിൽ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. അഞ്ച് ആനകളാണ് ഭീതി പരത്തിയത്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിയത്. 2,000 നേന്ത്ര വാഴകൾ നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചു.

കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാർ സംഘടിച്ചെത്തി സമരത്തിനൊരുങ്ങിയത്.

വിവരമറിഞ്ഞ് ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, ദേവർശോല എസ്ഐ ഗോവിന്ദരാജ്, പോലീസുകാരനായ ശെൽവൻ, ഗൂഡല്ലൂർ റേഞ്ചർ രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് കൂടുതൽ വനപാലകർ സ്ഥലത്തെത്തി കാട്ടാനകളെ തുരത്തിയോടിക്കുകയായിരുന്നു.