സ്വർണക്കടത്ത് ക്വട്ടേഷൻ-സിപിഎം വിവാദം
Thursday, June 27, 2024 1:26 AM IST
മനു തോമസ് നൽകിയ പരാതിയിൽ
യുവജന കമ്മീഷൻ ചെയർമാന്‍റെ പേര്

കണ്ണൂര്‍: മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ മനു തോമസ് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചിലർക്ക് ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിന്‍റെ കോപ്പി പുറത്ത്.

കത്തിൽ യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജറിന്‍റെ പേരെടുത്ത് പറയുന്നുണ്ട്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഷാജർ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് 2023 ഏപ്രിലിൽ നൽകിയ പരാതിയില്‍ പറയുന്നത്. ഇതിന്‍റെ തെളിവായി ശബ്ദരേഖ ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയൊക്കയായിട്ടും താൻ നൽകിയ പരാതിയിന്മേൽ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി അന്വേഷണം നടത്തിയില്ല. മൂന്നു തവണ ജില്ലാ കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. പിന്നീട് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇക്കാര്യത്തിൽ ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്ന പരാമർശത്തിൽ നടപടി തീർക്കുകയായിരുന്നുവെന്നും പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാർട്ടിയിലെ ചിലരുടെ ആശാസ്യമല്ലാത്ത നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ട് പാർട്ടിക്കുള്ളിൽ നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മനു തോമസ് സിപിഎമ്മിനെ ശക്തമായി കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. അന്വേഷണം പ്രഹസനമാക്കിയെന്നും മനു തോമസ് ആരോപിച്ചിരുന്നു.

മനു തോമസ് സ്വയം തിരുത്തണം: പി. ജയരാജൻ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസിനെതിരേ സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മനു തോമസ് സ്വയം തിരുത്തുകയാണ് വേണ്ടതെന്ന്പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. "വിപ്ലവകാരി'യുടെ പതനമെന്ന് തുടങ്ങുന്ന കുറിപ്പിൽ കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്‌ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍ , എന്തിനേറെ പറയുന്നു അതിനിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനെതിരേ പോരാടുകയായിരുന്നു എന്ന് അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നതതെന്നും പി. ജയരാജൻ ചോദിക്കുന്നു. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അടുത്ത് നില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല.

മുഴുവൻ സമയ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി പ്രവർത്തകരോട് മറ്റ് ജോലികൾ ചെയ്യരുതെന്ന് നിഷ്കർഷിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായി തലശേരിയിലും തളിപ്പറന്പിലുമുള്ള സംരംഭങ്ങളിൽ നിന്ന് പിന്മാറാൻ നിർദേശിച്ചിരുന്നു.

ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാൽ തന്‍റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞാണ് പി. ജയരാജൻ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി. ജയരാജൻ ക്വാറി മുതലാളിമാർക്ക് വേണ്ടി
ഏരിയാ സെക്രട്ടറിമാരെ സൃഷ്ടിച്ചു: മനു തോമസ്

കണ്ണൂർ: പി. ജയരാജന്‍റെ വിമർശനത്തിന് മറുപടിയായി മനു തോമസിന്‍റെ രൂക്ഷവിമർശനം. പി. ജയരാജനെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് മനു തോമസ് ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുന്നത്. "ശ്രീ പി. ജയരാജൻ, താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതു പോലെ പ്രതിസന്ധിയിലാക്കിയ ആളാണ് താങ്കൾ..ഓർമയുണ്ടാകുമല്ലോ പലതും... എന്നു പറഞ്ഞാരംഭിക്കുന്ന കുറിപ്പിൽ ക്വാറി മുതലാളിമാർക്കു വേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിച്ചെടുത്ത നേതൃപാടവത്തിനുടമയാണ് പി. ജയരാജനെന്ന് കുറ്റപ്പെടുത്തുന്നു.

സ്വന്തം ഫാൻസുകാർക്ക് വേണ്ട കണ്ടന്‍റ് പാർട്ടിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയതു കൊണ്ട് എന്തായാലും നമുക്കൊരു സംവാദം തുടങ്ങാം. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കോപ്പി കച്ചവടങ്ങളും എല്ലാം നമുക്കു പറയാം. ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പുണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങളറിയട്ടെയെന്നും പാർട്ടിക്കറിയാത്ത, ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചു വയ്ക്കാനില്ല. താങ്കൾക്ക് എന്നെക്കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ. പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ടം. സ്വാഗതം എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.