മനുഷ്യരുള്ളിടത്തോളം വായനയും നിലനിൽക്കും: പി. സുരേന്ദ്രൻ
Sunday, June 30, 2024 8:32 AM IST
നടുവിൽ: മാനവരാശി നിലനിൽക്കുവോളം വായനയും നിലനിൽക്കുമെന്നും പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുവാൻ സമൂഹം ഒട്ടാകെ ശ്രമിക്കേണ്ടത് നാടിന്‍റെ പൊതുവായ ആവശ്യമാണെന്നും ചെറുകഥാകൃത്ത് പി. സുരേന്ദ്രൻ. സജീവ് ജോസഫ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും മൂന്നുലക്ഷം രൂപ വിനിയോഗിച്ച് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ 18 ഗ്രന്ഥാലയങ്ങൾക്കും 18 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകുന്ന പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ജിയോ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. നടുവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടമ്പള്ളി, മിനി ഷൈബി, സി.എച്ച്. സീനത്ത്, റെജിമോൻ, ജയ ശ്രീധരൻ, മധു തൊട്ടിയിൽ, പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ, മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യ മാധ്യമ സാംസ്‌കാരിക മേഖലകളിലെ സംഭാവനകൾക്ക് ബഷീർ പെരുവളത്ത്പറമ്പിനെ ആദരിച്ചു.