ബൈബിൾ വചനമെഴുതി കിരീടവുമായി സഹോദരിമാർ
Thursday, June 27, 2024 1:26 AM IST
പൈസക്കരി: തലശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി സംഘടിപ്പിച്ച ബൈബിൾ വചനമെഴുത്ത് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സഹോദരിമാർ.

പൈസക്കരി വണ്ണായിക്കടവിലെ പൂവന്നിക്കുന്നേൽ ഫിലിപ്പിന്‍റെ മക്കളായ റോസിലി, ലിസി എന്നിവരാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ബൈബിളിലെ പഴയ നിയമ, പുതിയ നിയമ ഭാഗങ്ങളിൽനിന്ന് ബാല്യകാലം മുതലേ മനഃപാഠമാക്കിയിരുന്ന വചനങ്ങളാണ് ഈ സഹോദരിമാരെ വിജയത്തിലെത്തിച്ചത്.

മൂന്നു മണിക്കൂർ നീണ്ട മത്സര സമയത്തിനുള്ളിൽ 337 വചനങ്ങളെഴുതിയ റോസിലി ഒന്നാം സ്ഥാനം നേടിയപ്പോൾ 330 വചനങ്ങളെഴുതിയ ലിസി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പയ്യാവൂർ തിരൂരിലെ വരിക്കപ്ലാന്തടത്തിൽ രാജുവിന്‍റെ ഭാര്യയാണ് റോസിലി. മണിപ്പാറ ആഞ്ഞിലിത്തോപ്പിൽ ബെന്നിയാണ് ലിസിയുടെ ഭർത്താവ്.

തളിപ്പറമ്പ് സെന്‍റ് മേരീസ് ഫൊറോനാ പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഇരുവർക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആലുവയിൽ നടന്ന ഗ്ലോബൽ മത്സരത്തിൽ പങ്കെടുത്ത രണ്ടുപേരും മത്സരഫലത്തിനായി കാത്തിരിക്കുകയാണ്.