മനു തോമസിന് വധഭീഷണി; സുരക്ഷയൊരുക്കാൻ പോലീസിന് നിർദേശം
Saturday, June 29, 2024 2:05 AM IST
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കളിൽ ചിലർക്കു ബന്ധമുണ്ടെന്നും പി. ജയരാജനും മകനുമെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്ത മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസിന് പോലീസ് സുരക്ഷയൊരുക്കാൻ നിർദേശം. ഫേസ്ബുക്കിലൂടെയുള്ള വധഭീഷണി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂർ റൂറൽ എസ്പി ഹേമലതയാണ് ഇതു സംബന്ധിച്ച് ആലക്കോട് പോലീസിന് നിർദേശം നൽകിയത്. മനു തോമസിന്‍റെ വീടിനും വ്യാപാര സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് നിർദേശം. എന്നാൽ പോലീസ് സംരക്ഷണത്തിന്‍റെ ആവശ്യമില്ലെന്ന നിലപാടാണ് മനുതോമസിന്‍റേത്.

മാനനഷ്ടത്തിന് കേസുമായി
പി. ജയരാജന്‍റെ മകൻ

തലശേരി: മനു തോമസിനെതിരേ നിയമ നടപടികളുമായി പി. ജയരാജന്‍റെ മകൻ ജയിൻ രാജ്. സമൂഹ മാധ്യമത്തിലൂടെയും വാർത്താ ചാനലുകളിലൂടെയും തനിക്കും അച്ഛനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി‍യെന്നു കാണിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്യുന്നത്.

നിയമനടപടിയുടെ ആദ്യനടപടിയെന്ന നിലയിൽ തലശേരിയിലെ അഡ്വ. വിശൻ മുഖേന വക്കീൽ നോട്ടീസയച്ചു. മനു തോമസിനെ കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ, റിപ്പോർട്ടർ അനുപ് ബാലചന്ദ്രൻ എന്നിവർക്കുമെതിരേയും നിയമനടപടി സ്വീകരിക്കും. ഫേസ്ബുക്കിലൂടെ ജയിൻ രാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലയിലെ ക്വാറി മാഫിയകൾക്കു വേണ്ടി അതാതിടങ്ങളിൽ ഏരിയാ സെക്രട്ടറിമാരെ സൃഷ്ടിച്ച വ്യക്തിയാണ് പി. ജയരാജനെന്നും സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിന്‍റെ കോ-ഓർഡിനേറ്റർ ജയരാജന്‍റെ മകനാണെന്നുമായിരുന്നു മനു തോമസിന്‍റെ ആരോപണം. കൂടാതെ പി. ജയരാജനു വേണ്ടി റെഡ് ആർമിയെന്ന നവമാധ്യമ കൂട്ടായ്മയെ നിയന്ത്രിക്കുന്നത് ജയിൻ രാജാണെന്നും ആരോപിച്ചിരുന്നു.

റെഡ് ആർമിയുമായി തനിക്ക് ബന്ധമില്ലെന്നും അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് മനു തോമസ് പറഞ്ഞതെന്നും ജയിൻ രാജ് പറഞ്ഞു.