റവ.ഡോ. സ്കറിയ കല്ലൂർ കപ്പൂച്ചിൻ സഭ സമാധാന സമിതി ഡയറക്ടർ
Friday, June 28, 2024 7:44 AM IST
കണ്ണൂർ: പീപ്പിൾസ് മൂവ്മെന്‍റ് ഫോർ പീസ് സംഘടനയിലൂടെ സമാധാന പ്രവർത്തനമേഖലയിൽ ശ്രദ്ധേയനായ റവ.ഡോ.സ്കറിയ കല്ലൂരിനെ കപ്പൂച്ചിൻ സഭയുടെ ഇന്‍റർനാഷണൽ കമ്മീഷൻ ഫോർ ജസ്റ്റീസ് ആൻഡ് പീസ് ഡയറക്ടറായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ കപ്പൂച്ചിൻ വൈദികന്മാരിൽനിന്ന് ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെയാളാണ് സ്കറിയ കല്ലൂർ.

വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുൾപ്പെട്ട 15 അംഗസമിതിയാണിത്. ആറു വർഷത്തേക്കാണ് നിയമനം. അന്തർദേശീയ സമിതികളിൽ യുഎന്നിന്‍റെ ഫ്രാൻസിസ്കൻ ഇന്‍റർനാഷണൽ പോലെ സഭയെ പ്രതിനിധീകരിക്കുക, രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ വസ്തുതകൾ രാജ്യാന്തര സമിതികൾക്കുമുന്നിൽ അവതരിപ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ കടമകൾ. ഇന്ത്യയിലാകെ 14 പ്രോവിൻസുകളിലായി 2100 ഓളം കപ്പൂച്ചിൻ വൈദികരാണുള്ളത്. കേരളത്തിൽ നാലു പ്രോവിൻസുകളുമുണ്ട്.

33 വർഷമായി വൈദികസേവനം ചെയ്യുന്ന റവ.ഡോ.സ്കറിയ കല്ലൂർ 2008 ൽ കണ്ണൂരിൽ പ്രൊവിൻഷ്യലായി ചുമതലയേറ്റെടുത്തപ്പോഴാണ് സമാധാനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകങ്ങൾ തുടർക്കഥയായിരുന്ന കാലത്ത് ജില്ലയിലെ വിവിധ സംഘടനകളുടെ സമാധാന പ്രക്രിയകളുടെ ഭാഗമായി. പിന്നീട് പീപ്പിൾസ് മൂവ്മെന്‍റ് ഫോർ പീസ് സംഘടന രൂപീകരിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു. ഇരിട്ടിയിലെ കിളിയന്തറയാണ് ഫാ. സ്കറിയയുടെ സ്വദേശം. ചുമതല ഏറ്റെടുക്കാനായി ഓഗസ്റ്റ് 15ഓടെ റോമിലേക്ക് പുറപ്പെടും.

മാനവികതയുടെ കാഴ്ചപ്പാട് സർവരിലേക്കും എത്തിക്കുന്നതിന് പുതിയ ചുമതല സഹായിക്കുമെന്ന് റവ.ഡോ.സ്കറിയ കല്ലൂർ പറഞ്ഞു. സമാധാനത്തിനായി ഫ്രാൻസിസ് പാപ്പായോ‌ട് ചേർന്ന് പ്രവർത്തിക്കും. ഡയറക്ടറായി ചുമതലയേറ്റെടുത്താലും കണ്ണൂരിലും കേരളത്തിലും സജീവമായി ഉണ്ടാകും. കണ്ണൂരിനെ സമാധാന ജില്ലയാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.