മഴ ശക്തി പ്രാപിക്കുന്നു; നാശനഷ്ടങ്ങൾ തുടർക്കഥ
Friday, June 28, 2024 7:44 AM IST
ചുരംപാതയിൽ അപകടവും പതിയിരിക്കുന്നു

ഇരിട്ടി: മഴക്കാലം ആരംഭിച്ചതോടെ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ വരുന്ന 19 കിലോമീറ്റർ ദൂരം വനപാതയിലൂടെയുള്ള യാത്ര അപകട ഭീഷണിക്ക് കീഴിലൂടെയായി. അപകടാവസ്ഥയിലുള്ള മരങ്ങളാണ് പ്രധാന കാരണം. മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ തീർത്തും വിജനമായ കൊടും കാടിനുള്ളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇന്നലെ രാവിലെ എട്ടോടെ ചുരം പാതയിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം താസപ്പെട്ടു.

മരം കടപുഴകി വീഴുന്പോൾ പാതയിൽ വാഹനങ്ങളില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂറ്റൻ മരങ്ങൾക്കൊപ്പം പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ചുരത്തിൽ മൊബൈൽ നെറ്റ് വർക്കുകൾ ലഭിക്കാത്തതും മറ്റൊരു വെല്ലുവിളിയാണ്. അപകടം നടന്നാൽ പോലും മണിക്കൂറുകൾക്ക് ശേഷം മാത്രമേ രക്ഷാ പ്രവർത്തകർക്ക് പോലും സ്ഥലത്തെത്താനാകൂ. മഴക്കാലത്ത് തനിച്ചും രാത്രിയിലും ചുരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് നിർദേശമുണ്ട്.

നാഗവളവിൽ കൂറ്റൻ മരം കടപുഴകി; ഗതാഗതം തടസപ്പെട്ടു

മട്ടന്നൂർ: നാഗവളവിൽ കൂറ്റൻ മരം കടപുഴകി റോഡിൽ വീണു ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് വീണ മരം അഗ്നിശമന വിഭാഗം മുറിച്ചു നീക്കി. മട്ടന്നൂർ-കണ്ണൂർ റോഡിൽ നാഗവളവിൽ റോഡരികിലുള്ള കൂറ്റൻ മരമാണ് ഇന്നലെ വൈകുന്നേരം ആറോടെ റോഡിലേക്ക് വീണത്.

കണ്ണൂർ ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബസ് കടന്നുപോയ ഉടനെയാണ് മരം നിലം പതിച്ചത്. മരം റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്നും അഗ്നിശമന വിഭാഗമെത്തുന്നതിന് തെട്ടു മുമ്പേ വീഴുകയായിരുന്നു.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മരം റോഡിൽ നിന്നും മുറിച്ചു നീക്കുകയായിരുന്നു. ഇതേ തുടർന്ന് അരമണിക്കുറോളം ഇതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.

കഴിഞ്ഞ ദിവസം നാഗവളവിന് സമീപമായ കൊതേരിയില്‍ കൂറ്റൻ മരം കടപുഴകി വൈദ്യുത ലൈനിൽ വീണു ട്രാന്‍സ്‌ഫോമറടക്കം റോഡിലേക്ക് പതിച്ചിരുന്നു. തൂണുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധവും തടസപ്പെട്ടിരുന്നു.

അപ്രോച്ച് റോഡ് തകർന്നു

ഇരിട്ടി: മലയോര ഹൈവേയിൽ നിർമാണം പുരോഗമിക്കുന്ന ചെന്തോട് പാലത്തിന്‍റെ അപ്രോച്ച് റോഡ് പൂർണമായും ഒഴുകിപോയി. ആറുമാസമായി നിർമാണം നടക്കുന്ന പാലത്തിന്‍റെ രണ്ടു തൂണുകൾ മാത്രമാണ് അധികൃതർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞത്. അപ്രോച്ച് റോഡ് ഒഴുകിപ്പോയതോടെ ആയിരകണക്കിന് യാത്രക്കാർ ഉപയോഗിച്ചിരുന്ന മലയോര ഹൈവേയിൽ പാലപ്പുഴ മണത്തണ ഭാഗത്തേക്കുള്ള ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ഇതുപോലെ തന്നെ ഒരുമാസം മുന്പ് വെമ്പുഴ പാലത്തിന്‍റെ അപ്രോച്ച് റോഡ് ഒഴുകിപോയിരുന്നു. ഇവിടെയും എടൂരിനും കരിക്കോട്ടകരിക്കും ഇടയിലുള്ള ഗതാഗതം തടസപ്പെട്ടിയിട്ട് മാസം കഴിഞ്ഞിട്ടും പഞ്ചായത്ത് റോഡുകൾ പോലും നേരേയാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.