പുതിയങ്ങാടിയിൽ ഐസ്പ്ലാന്‍റിൽ അമോണിയ ഗ്യാസ് ചോർച്ച; ഭീതി വിട്ടൊഴിയാതെ ജനം
Thursday, June 27, 2024 1:26 AM IST
പഴയങ്ങാടി: പുതിയങ്ങാടി കടപ്പുറത്തെ ഐസ് പ്ലാന്‍റിൽ അമോണിയ ഗ്യാസ് ചോർച്ച ഉണ്ടായത് തദ്ദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ പത്തോടെയാണ് ചോർച്ച ശ്രദ്ധയിൽപെട്ടത്. മമ്മസൻ അഷ്റഫിന്‍റെ ഉടമസ്ഥതയിലുള്ള സീ സൈഡ് ഐസ് പ്ലാൻഡിലാണ് ചോർച്ച ഉണ്ടായത്. അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിനിടെയായിരുന്നു ചോർച്ച.

അമോണിയം കടന്നുപോകുന്ന 10 പൈപ്പുകളിലാണ് ചോർച്ച ഉണ്ടായത്. ഇതിൽ ആദ്യ പൈപ്പ് പ്ലാന്‍റ് ജീവനക്കാർക്ക് അടയ്ക്കാൻ കഴിഞ്ഞെങ്കിലും മൂന്നു പൈപ്പുകൾ വഴി അമിതമായി അമോണിയം ഗ്യാസ് വലിയ ശക്തിയോടെ പുറത്തേക്കു വന്നതോടെ അടയ്ക്കാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് പയ്യന്നൂർ ഫയർഫോഴ്സിലും പഴയങ്ങാടി പോലീസിലും വിവരം അറിയിച്ചു.

പയ്യന്നൂരിൽനിന്ന് സ്റ്റേഷൻ ഓഫീസർ പി.വി. ജയകുമാറിന്‍റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന മണിക്കൂറുകൾ ശ്രമിച്ചാണ് ചോർച്ച അടച്ചത്. ഐസ് പ്ലാന്‍റിന്‍റെ പരിസരമാകെ അമോണിയം ഗ്യാസിന്‍റെ ഗന്ധം പടർന്നത് ജനങ്ങളെ ഭയപ്പാടിലും പരിഭ്രാന്തരാക്കി. സംഭവമറിഞ്ഞെത്തിയ പഴയങ്ങാടി എസ്എച്ച്ഒ എ. ആനന്ദകൃഷ്ണൻ, എസ്ഐ ടി.എൻ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് ജനങ്ങളെ പ്ലാന്‍റിന് പരിസരത്തുനിന്ന് മാറ്റി നിർത്തി. അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയായതിന് ശേഷം മാത്രമേ പ്ലാന്‍റ് പ്രവർത്തിക്കാൻ അനുവദിക്കു കയുള്ളുവെന്ന് തളിപ്പറമ്പ് ആർഡിഒ ടി.എ. അജയകുമാർ പറഞ്ഞു. 2011ൽ ഇതിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഐസ് പ്ലാന്‍റിൽ നിന്ന് വാതക ചോർച്ചയുണ്ടാവുകയും പൊട്ടിത്തെറിയെത്തുടർന്ന് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിക്കുകയും ചെയ്തിരുന്നു.

പയ്യന്നൂർ തഹസിൽദാർ ആർ. ജയേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ഷാജിർ, വാർഡ് മെംബർ എം. റഫീഖ്, മാടായി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒടിയിൽ റഷീദ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.