കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശം
Friday, June 28, 2024 7:44 AM IST
ചന്ദനക്കാംപാറ: മലയോര മേഖലയിൽ കനത്തമഴ തുടരുന്നു. പുഴകൾ കരകവിഞ്ഞുവെങ്കിലും ഇന്ന ലെ രാവിലെ ശമനം ഉണ്ടായി. രാത്രി മഴ വീണ്ടും ശക്തമായി. തോരാതെ പെയ്യുന്ന കനത്തമഴയിൽ മലയോരത്തെങ്ങും കനത്ത നാശമാണ്. ചന്ദനക്കാംപാറ, ആടാംപാറ, പാടാംകവല, വഞ്ചിയം ഭാഗങ്ങ ളിൽ കാറ്റിൽ വ്യാപക നാശം സംഭവിച്ചു. മണ്ണിടിഞ്ഞതും മറ്റും വീട്ടുകാർക്ക് ദുരിതമായി.

പയ്യാവൂർ പാറക്കടവ്, മൂരിക്കടവ്, വണ്ണായിക്കടവ്, ഏരുവേശി പുഴകളിലെല്ലാം വെള്ളംനിറഞ്ഞിട്ടുണ്ട്. ഇരിക്കൂർ പെരുവളത്തുപറമ്പ് ലക്ഷംവീട് ഭാഗത്തെ വെള്ളുവക്കണ്ടി മാണിക്യത്തിന്‍റെ വീട് മഴയിൽ തകർന്നുവീണു. മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ യുടെ നേതൃത്വത്തിൽ തകർന്നവീട് സന്ദർശിച്ചു.

മലപ്പട്ടം പൂക്കണ്ടത്തിലെ എ. പുരുഷോത്തമന്‍റെ വീടിന്‍റെ പോർച്ച് റബർ മരങ്ങൾ വീണ് തകർന്നു. വീട്ടുപറമ്പിലെ തേക്കും കടപുഴകി വീണു. മലപ്പട്ടം, അഡുവാപ്പുറം. പതിനാറാംപറമ്പ്, ബ്ലാത്തൂർ, കുട്ടാവ് എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുത ലൈനുകൾ തകർന്നു. ശ്രീകണ്ഠപുരം പൊടിക്കളത്ത് വയലിൽ വെള്ളം കയറി.

പഴയങ്ങാടി പുഴക്കര കരകവിഞ്ഞതിനാൽ പൊടിക്കളം മേരിഗിരി സ്കൂളിനു മുന്നിലെ മൈതാനത്തും വയലിലും വെള്ളം കയറി. ശ്രീകണ്ഠപുരത്ത് പുഴ നിറഞ്ഞൊഴുകുകയാണ്. ചെങ്ങളായി പുഴ നിറഞ്ഞ് മുങ്ങം, തവറൂൽ വയലുകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനില്ക്കുകയാണ്. കൊയ്യം പുഴ നിറഞ്ഞൊ ഴുകാൻ തുടങ്ങിയതോടെ പ്രദേശവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാഞ്ഞിലേരി, അലക്സ് നഗർ, മടമ്പം, തുമ്പേനി പുഴകളെല്ലാം നിറഞ്ഞൊഴുകുകയാണ്.

തേർളായി ദ്വീപിനു ചുറ്റും പെരുമ്പാറക്കടവ് പുഴ നിറഞ്ഞൊഴുകുകയാണ്. പെരുമ്പാറക്കടവിൽ വെള്ളം കൂടിയതിനെ തുടർന്ന് തോണി കടത്ത് പ്രതി സന്ധിയിലാണ്. മലപ്പട്ടത്ത് മുനമ്പുകടവ് ഭാഗത്ത് പുഴ നിറഞ്ഞൊഴുകുകയാണ്. ഓരോ വെള്ളപ്പൊക്കത്തിലും ഭീതിയോടെ കഴിയുന്നവരാണ് ശ്രീകണ്ഠ പുരത്തെ വ്യാപാരികൾ. പുഴ നിറയുമ്പോൾ ഇവരുടെ ചങ്കിടിപ്പ് കൂടുകയാണ്.
നേരത്തെ ഉണ്ടായ പ്രളയത്തിൽ മുന്നൂറിലേറെ കടകളിൽ വെള്ളം കയറി മുങ്ങിയ സ്ഥലമാണ് ശ്രീകണ്ഠപുരം ടൗൺ. കോടികളുടെ നഷ്ടമായിരുന്നു അന്ന് വ്യാപാരികൾക്ക് സംഭവിച്ചത്. പുഴയോട് ചേർന്നുകിടക്കുന്ന മറ്റൊരു സ്ഥലമാണ് അലക്സ് നഗർ. ഇവിടെയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്.

തോരാത്ത മഴയും റോഡിലെ തടസവും; വിദ്യാർഥികൾ വലഞ്ഞു


ആലക്കോട്: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയിലെ പല പ്രദേശങ്ങളിലും മരങ്ങൾ വീണു ഗതാഗതം തടസപ്പെട്ടതോടെ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാതെയായി. സ്വകാര്യബസുകളിൽ പോകുന്ന കുട്ടികളാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടത്.

റോഡിലെ തടസംമൂലം സ്കൂൾ ബസുകൾ പലതും റൂട്ട് മാറിയാണ് ഓടിയത്. ഇതു മൂലം കുട്ടികൾ വൈകിയാണ് സ്കൂളിൽ എത്തിയത്. ബസ് റൂട്ട് മാറിയ പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് സ്കൂളുകളിൽ എത്തിച്ചേരാൻ സാധിച്ചില്ല. മലയോരത്തെ ദുർഘട പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്കൂളുകളിലെ മുഖ്യാധ്യാപകർ രാവിലെ തന്നെ രക്ഷിതാക്കൾക്ക് സന്ദേശം ഇട്ടിരുന്നു. രയറോം-പരപ്പ-കാർത്തികപുരം റൂട്ടിൽ പുലർച്ചെ ഉണ്ടായ കാറ്റിൽ മരങ്ങൾ വീണതിനെ തുടർന്ന് രാവിലെ ഒമ്പതര വരെ ഗതാഗതം തടസപ്പെട്ടു. അരിവിളഞ്ഞപൊയിൽ-ഉദയഗിരി റോഡിൽ മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസം ഉണ്ടായി.

കാർത്തികപുരത്ത് സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണു

കാർത്തികപുരം: കനത്ത മഴയെ തുടർന്ന് കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണു. ഇന്നലെ പുലർച്ചെയാണ് മതിൽ ഇടിഞ്ഞത്. ഇതേത്തുടർന്ന് കാർത്തികപുരം-പാറോത്തുമല റൂട്ടിൽ ഗതാഗതം തടസപ്പെട്ടുവെങ്കിലും വൈകുന്നേരത്തോടെ ഗതാഗതും പുനഃസ്ഥാപിച്ചു. 50 മീറ്ററോളം നീളമുള്ള മതിലിന്‍റെ 12 മീറ്ററോളം വരുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. മതിലിന്‍റെ ബാക്കി ഭാഗവും ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. സ്കൂളിന്‍റെ മതിലും മുറ്റവും ഇടിഞ്ഞതോടെ സ്കൂൾ കെട്ടിടവും അപകട ഭീഷണി നേരിടുകയാണ്. സംഭവം നടന്നത് പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി.