കൂടരഞ്ഞി : വീടുപണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. വയറിംഗ് പണിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയ്ക്ക് പുറമേ കിട്ടാനുണ്ടായിരുന്നത് ചോദിച്ചതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. സൈനികനായ ജാസർ കപ്പോടത്താണ് മർദിച്ചത്. മർദ്ദനമേറ്റ ജലീൽ പാലായാംപറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.