ശ്രീലങ്കൻ ടഗ്ഗ് എംടി മഹാവേവ് വിഴിഞ്ഞത്തെത്തി
Monday, September 23, 2024 5:33 AM IST
വിഴിഞ്ഞം: കൊളംബോ പോർട്ടിൽ നിന്ന് ഡ്രെഡ്ജർ ശാന്തി സാഗർ എക്സുമായി വന്ന ശ്രീലങ്കൻ ടഗ്ഗ് എംടി മഹാവേവ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വിഴിഞ്ഞത്ത് അടുത്തു.

ടഗ്ഗ്മാസ്റ്റർ ജയവർധനയുടെ മേൽനോട്ടത്തിൽ പതിനാല് ജീവനക്കാരുമായി എത്തിയ മഹാവേവിന് വിഴിഞ്ഞം തുറമുഖത്ത് കയറാനുള്ള അനുമതിനൽകാൻ കസ്റ്റംസും, ഇമിഗ്രേഷൻ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും എത്തിയിരുന്നു. പോർട്ട് പർസർ വിനുലാൽ , പോർട്ട് അസിസ്റ്റന്‍റ് കൺസർവേറ്റർ അജീഷ് എന്നിവർ മറ്റ് നടപടികൾ സ്വീകരിച്ചു.

ക്ലിയറൻസ് കഴിഞ്ഞ് ദൗത്യം പൂർത്തിയാക്കിയ ടഗ്ഗ് ഇന്നലെ വൈകുന്നേരത്തോടെ ശ്രീലങ്കക്ക് പുറപ്പെട്ടു. തുടർന്ന് ശാന്തിസാഗറിനെ അദാനിയുടെ വക ടഗ്ഗിന്‍റെ സഹായത്തോടെ അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ എത്തിച്ചു. കപ്പലുകൾ എത്തിച്ച് ട്രയൽ റൺ പൂർവാധികം ശക്തിയോടെ ആരംഭിച്ചെങ്കിലും വിദേശത്ത് നിന്നുൾപ്പെടെയുള്ള കപ്പലുകളെ സ്വതന്ത്രമായി അടുപ്പിക്കാനുതകുന്ന ഐസിപി കോഡ് എന്ന അംഗീകാരം ലഭിക്കാത്തതാണ് മാരിടൈം ബോർഡിന് തുറമുഖത്തിന്‍റെ സഹായം വേണ്ടി വന്നത്.


നിലവിൽ അന്താരാഷ്ട്ര തുറമുഖത്ത് അടുക്കുന്ന ഓരോ കപ്പലുകൾക്കും പ്രത്യേക അനുമതി വാങ്ങുന്നതായാണറിവ് എംഎസ്‌സി ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പും ഫീഡർഷിപ്പുകളുടെയും നീണ്ടനിര തന്നെ വിഴിഞ്ഞത്തേക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം അടുത്ത വിഷി ഇന്നലെ രാവിലെ തീരം വിട്ടപ്പോൾ ഉച്ചയോടെ കേപ് ടൗൺ തീരത്തണഞ്ഞു. കേപ് ടൗൺ ദൗത്യം പൂർത്തിയാക്കി ഇന്ന് മടങ്ങുന്ന മുറക്ക് എംഎസ്‌സി റോസ് വിൽ വാർഫിൽ അടുക്കും.