അമരവിള - കാരക്കോണം മലയോര ഹൈവേ ശോച‍്യാവസ്ഥയിൽ
Monday, September 23, 2024 5:17 AM IST
വെള്ളറട: അമരവിള മുതല്‍ കാരക്കോണം മലയോര ഹൈവേ വരെ റോഡ് പലയിടങ്ങളിലും തകർന്ന നിലയിലെന്ന് യാത്രക്കാർ. റോഡു വീതികൂട്ടുന്നതിന്‍റെ ഭാഗമായി റോഡിന്‍റെ ഇരുവശങ്ങളിൽ നിന്നും ഇടിച്ചെടുത്ത മണ്ണ് പലയിടത്തും റോഡിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നതാണ് യാത്രക്കാർക്കു തലവേതനയാകുന്നത്.

ഇതോടെ റോഡ് നിർമാണം അശാസ്ത്രീയമാണെന്ന് ആക്ഷേപവും ഉയർന്നു. അമരവിള താന്നിമൂട് ജംഗ്ഷന്‍ മുതല്‍ കാരക്കോണം ജംഗ്ഷന്‍ വരെയുള്ള എട്ടു കിലോമീറ്ററോളം ഭാഗത്താണ് നവീകരണം നടക്കുന്നത്. റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴസമയത്ത് ചെളിയായി റോഡിൽതന്നെ കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ പലപ്പോഴും തെന്നിവീണ് അപകടം ഉണ്ടാകുന്നു.

റോഡിന്‍റെ ശോച‍്യാവസ്ഥ കാരണം ദിവസവും പ്രദേശത്ത് നിരവധി അപകടങ്ങൾ നടക്കുന്നതായി സമീപവാസികൾ പറയുന്നു. കൂനമ്പന പ്രദേശങ്ങളിൽ പലയിടത്തും റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെതുടർന്ന് യാത്രാ ഗതാഗതം തടസപ്പെടുന്നതായും പരാതിഉയരുന്നു.

റോഡിന്‍റെ ശോച‍്യാവസ്ഥ കാരണം വെള്ളറടയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രികര്‍ കിലോമീറ്ററുകള്‍ ചുറ്റി കാട്ടാക്കട വഴിയാണ് ഇപ്പോള്‌ യാത്ര ചെയ്യുന്നത്.

താന്നിമൂട് മുതല്‍ ധനുവച്ചപുരം പാര്‍ക്ക് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡിന്‍റെ പാര്‍ശ്വഭിത്തിയുടെ പണി നടക്കുന്നതിനാൽ മാസങ്ങളായി അതുവഴി വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

എത്രയും വേഗം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.