വട്ടിയൂര്‍ക്കാവിലെ സ്വാതന്ത്ര്യസമര സ്മാരക പരിസരം കാടുകയറിയ നിലയില്‍
Monday, September 23, 2024 5:17 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവിലെ സ്വാതന്ത്ര്യസമര സ്മാരക പരിസരം കാടുകയറിയ നിലയില്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടുകൂടിയാണ് പരിസരമാകെ കാടുകയറി കിടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

2015 ജൂലൈ മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നങ്ങോട്ട് നല്ലരീതിയില്‍ സംരക്ഷിച്ചുവന്ന സ്മാരകമാണ് ഇപ്പോള്‍ നാശോന്മുഖമായി കിടക്കുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിക്കപ്പെട്ട ഒരു സ്‌തൂപം സ്മാരകത്തിനുള്ളില്‍ കാണാനാകും. നാലുഭാഗത്തും മനോഹരമായി ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ടെങ്കിലും ചുറ്റുപാടും ഇപ്പോൾ കാടുമൂടിക്കഴിഞ്ഞു.

പരിസരത്തുനിന്നുള്ള മരക്കൊമ്പുകള്‍ സ്മാരകത്തിലേക്ക് വീണുകിടക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. കോമ്പൗണ്ടിനുള്ളില്‍ ഒരു കിണര്‍ ഉണ്ട്. വലയിട്ട് സംരക്ഷിച്ചിട്ടുള്ള കിണറും പൊടിയും മാലിന‍്യങ്ങളുമായി നശിക്കുന്ന അവസ്ഥയിലാണ്. സ്മാരകത്തിലേക്ക് ജനങ്ങളുടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.


സ്മാരകത്തിനുള്ളില്‍ ഇരിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും നീക്കംചെയ്യാതെ കുടക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശസ്നേഹികള്‍ ഒത്തുചേര്‍ന്ന് സമര കാഹളം മുഴക്കിയ ചരിത്രം പറയുന്ന വട്ടിയൂര്‍ക്കാവ് സ്മാരകവും സ്തൂപവും നല്ലനിലയില്‍ സംരക്ഷിക്കപ്പെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു.