പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനു നേരെ വധശ്രമം
Monday, September 23, 2024 5:31 AM IST
കാട്ടാക്കട : പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനു നേരെ വധശ്രമമെന്ന് പരാതി. പൂവച്ചൽ പുന്നാംകരിക്കകം സ്വദേശി പ്രസിഡന്‍റിന്‍റെ കാബിനിൽ കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായാണ് പരാതി.

വഴിയോരത്തെ അനധികൃത മത്സ്യക്കച്ചവടം കാട്ടാക്കട മാർക്കറ്റിലേക്ക് മാറ്റണമെന്ന് പഞ്ചാത്ത് പ്രസിഡന്‍റ് ആവശ്യപ്പെടുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തതിലെ വൈരാഗ‍്യമാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട യോഗം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം നടന്നത്.

കാബിനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പുറത്തേക്ക് ഓടുകയും, ബഹളം കേട്ട് അവിടേക്ക് എത്തിയ പഞ്ചായത്ത് സെക്രട്ടറിയും മറ്റ് സ്റ്റാഫുകളും ചേർന്ന് പ്രസിഡന്‍റിനെ രക്ഷപ്പെടുത്തുകയും പ്രതിയെ കാബിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു.


അക്രമാസക്തമായ പ്രതി ഓഫീസിനുള്ളിലെ പ്രധാനപ്പെട്ട ഫയലുകളും പഞ്ചായത്ത് രാജ് ആക്ട് രേഖകളും നശിപ്പിച്ചു. തുടർന്ന് മുൻവശത്തെ വാതിൽ അടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരോട് വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി. അരമണിക്കൂറോളം പഞ്ചായത്ത് ഓഫീസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് അറസ്റ്റ് ചെയ്തു.