വാങ്ങാൻ ആളില്ല: പൂകൃഷി പരാജയമെന്ന് അധികൃതർ
Monday, September 23, 2024 5:17 AM IST
പേരൂര്‍ക്കട: ഓണക്കാലത്ത് ജനങ്ങളുടെ ആവശ്യം നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടുകൂടി വട്ടിയൂര്‍ക്കാവ് ജംഗ്ഷനു സമീപം ആരംഭിച്ച പൂകൃഷി ഏറെക്കുറെ പരാജയമായി. ഒരേക്കറോളം ഭാഗത്തു നടത്തിയ ജമന്തി കൃഷിയാണ് പരാജയമായത്. രണ്ടുമാസത്തിനുമുമ്പാണ് വട്ടിയൂര്‍ക്കാവില്‍ പൂകൃഷി നടത്തിയത്.

ഓണത്തിന് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയെങ്കിലും വളരെക്കുറച്ച് പൂക്കള്‍ മാത്രമാണ് ചെലവായത്. പൂക്കള്‍ ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ എത്താത്തതുകൊണ്ടുതന്നെ ബാക്കിയുള്ള ബഹുഭൂരിപക്ഷം ജമന്തിപൂക്കളും അതേപടി നില്‍ക്കുകയാണ്. ശരിക്കുള്ള വിപണി കണ്ടെത്താത്തതും പൂകൃഷിയെപറ്റി പലരും അറിയാത്തതുമാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.


വി.കെ പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പൂകൃഷിയുടെ വിളവെടുപ്പ് നടത്തിയത്. 90 ശതമാനത്തോളം കൃഷിയും ഇപ്പോള്‍ വിളഞ്ഞ് അതേപടി നില്‍ക്കുകയാണ്.