ആധുനിക അർബുദരോഗ പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Monday, September 23, 2024 5:31 AM IST
തിരുവനന്തപുരം: ലോക അർബുദ രോഗികളുടെ ക്ഷേമ ദിനത്തോടനുബന്ധിച്ച് (റോസ് ദിനം) ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിൽ ആരംഭിച്ച ആധുനിക അർബുദ ചികിത്സാ കേന്ദ്രത്തിന്‍റെയും അർബുദ രോഗത്തെ അതിജീവിച്ചവരുടെ കുട്ടായ്മയായ ‘ യെസ് വീ കാൻ’ന്‍റെയും ഉദ്ഘാടനം ഡോ. ശരി തരൂർ എംപി നിർവഹിച്ചു.

അർബുദരോഗം കണ്ടെത്തി അത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക വൈദ്യമേഖല വികസിച്ചിട്ടുണ്ടെന്നും തുടക്കത്തിലെ രോഗനിർണയം നടത്തിയാൽ അർബുദത്തെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

2025 ഓടെ ഇന്ത്യയിലെ അർബുദ രോഗികളുടെ എണ്ണം 16 ലക്ഷം കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലും അർബുദ രോഗം വർധിച്ച് വരുന്ന സ്ഥിതിയാണ്. അർബുദ രോഗം കണ്ടെത്തുന്നതിന് വേണ്ടുന്ന പരിശോധനകൾ നടത്തുന്നതിൽ നമ്മൾ വിമുഖത കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു.


എസ്പി മെഡിഫോർട്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകൻ , ജോയിന്‍റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്. പി. സുബ്രഹ്മണ്യൻ, എസ്പി മെഡിഫോർട്ട് ഒങ്കോളജി വിഭാഗം ഡോ. കെ.ചന്ദ്രമോഹൻ, ഡോ. ബോബൻ തോമസ് എന്നിവർ പ്രസംഗിച്ചു.

അർബുദരോഗത്തെ അതിജീവിച്ച് എംബിബിഎസിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയ എബി രാജേഷ് തോമസിനെ ചടങ്ങിൽ എംപി അനുമോദിച്ചു.