• Logo

Allied Publications

Americas
ട്രൈസ്‌സ്റ്റേറ്റ് കേരളഫോറം കർഷകരത്‌നം അവാർഡ് സ്വന്തമാക്കി ജിജി കോശി ബീന ദമ്പതികൾ
Share
ഫിലാഡൽഫിയ: ഓണാഘോഷത്തോടനുബന്ധിച്ച് കേരളഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയയിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ ഫിലാഡൽഫിയയിൽ നിന്നുള്ള ജിജി കോശി, ബീന ദമ്പതികൾ കർഷകരത്‌നം അവാർഡിന് അർഹരായി.

ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്‍റെ തനതായ പച്ചക്കറികളും പഴവർഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കർഷകരത്‍നം അവാർഡ് ഏർപ്പെടുത്തിയത്.

കൃഷിയിൽ തത്പരരും നിപുണരുമായ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. വിത്തുല്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണയം നടത്തിയത്.



പതിനഞ്ച് അടുക്കളത്തോട്ടങ്ങൾ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നിന്നും പത്ത് തോട്ടങ്ങൾ ഫൈനൽ റൗണ്ടിൽ എത്തുകയുണ്ടായി. അതിൽ നിന്നാണ് കർഷകരത്‌നത്തെയും മറ്റുവിജയികളെയും കണ്ടെത്തിയത്.

മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന് കർഷകരത്നം അവാർഡ് ജേതാവായ ജിജി കോശി, ബീന ദമ്പതികളുടെ കൃഷിത്തോട്ടത്തിൽ നിന്നും മനസിലാക്കാമെന്ന് വിധികർത്താക്കൾ പറഞ്ഞു.

രണ്ടാം സമ്മാനം സെബാസ്റ്റ്യൻ എബ്രാഹം, സുജാത സെബാസ്റ്റ്യൻ ദമ്പതികളുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം തോമസ് ആനി ദമ്പതികളുടെ അടുക്കളത്തോട്ടവും നേടി. കർഷകരത്‌നം ജിജി ബീന കോശി ദമ്പതികൾക്ക് എവർറോളിംഗ് ട്രോഫി ട്രൈസ്റ്റേറ്റ് ചെയർമാൻ അഭിലാഷ് ജോണും ഓണാഘോഷ ചെയർമാൻ ജോബി ജോർജും ചേർന്ന് നൽകി.



സ്പോൺസറായ അമിത് പട്ടേൽ, അലക്സ് തോമസ്, ജോർജ് ഓലിക്കൽ എന്നിവർ നൽകിയ കാഷ് അവാർഡുകൾ സെക്രട്ടറി ബിനു മാത്യുവും ട്രഷറർ ഫീലിപ്പോസ് ചെറിയാനും സുധ കർത്തയും സമ്മാനിച്ചു.

അവാർഡ് കമ്മിറ്റി കോഓർഡിനേറ്റർമാരായ ജോർജുക്കുട്ടി ലുക്കോസ്, ജോർജ് ഓലിക്കൽ, അലക്സ് തോമസ് എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു.

യുഎസ് പൗരത്വമുള്ള മലയാളി കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു.
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യുഎസ് പൗരത്വമുള്ള മലയാളി കുഴഞ്ഞുവീണു മരിച്ചു
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു.
ന്യൂഡൽഹി: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അമേരിക്കയിൽ അന്തരിച്ചു. തൃശൂർ സ്വദേശി തോമസ് കെ. തോമസ് ആണ് മരിച്ചത്.
മാമ്മൻ തോമസ് ഡിട്രോയിറ്റിൽ അന്തരിച്ചു.
മിഷിഗൺ: കല്ലിശേരി നമ്പുമഠത്തിൽ കുടുംബാംഗമായ മാമ്മൻ തോമസ് (ദാസ് 84) ഡിട്രോയിറ്റിൽ അന്തരിച്ചു.
മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്.
വാഷിംഗ്ടണ്‍ ഡിസി: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേൽ സ്വന്തമാക്കി.
ടോറോണ്ടോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തി.
ടോറോണ്ടോ: കാനഡയിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രധാന തിരു