• Logo

Allied Publications

Americas

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്

കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി ഈ ​മാ​സം 21ന് ​കാ​ൽ​ഗ​റി റെ​ൻ​ഫ്രൂ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ (811 Radford Rd NE, Calgary) ന​ട​ക്കും. സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള കൃ​തി​ക​ൾ, പ​ദ​ങ്ങ​ൾ, ഭ​ജ​ൻ, തി​ല്ലാ​ന എ​ന്നി​വ ചേ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് ത​ന​ത് രീ​തി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യു​ള്ള സം​ഗീ​ത സ​ദ​സാ​ണ് "സാ​മോ​ദം ചി​ന്ത​യാ​മി'. ദ​ക്ഷി​ണ ഭാ​ര​ത​സം​ഗീ​ത​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള പാ​ര​മ്പ​ര്യ​വും സ​ർ​ഗാ​ത്മ​ത​യും സം​സ്കാ​ര​വും ആ​സ്വാ​ദ​ക​ർ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യാ​ണ് ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​മ​ത ന​മ്പൂ​തി​രി (വോ​ക്ക​ൽ), ആ​ദി​ത്യ നാ​രാ​യ​ണ​ൻ (മൃ​ദം​ഗം), മു​കു​ന്ദ് കൃ​ഷ്ണ​ൻ (വ​യ​ലി​ൽ) എ​ന്നി​വ​ർ വേ​ദി​യി​ലെ​ത്തും. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം മു​ൻ മേ​ധാ​വി​യാ​യ ച​ല​ച്ചി​ത്ര​താ​രം ബാ​ബു ന​മ്പൂ​തി​രി​യു​ടെ മ​ക​ളാ​ണ് മ​മ​ത ന​മ്പൂ​തി​രി. പ്ര​വേ​ശ​നം പാ​സു​മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി. സ്ക​റി​യ​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ സ്ക​റി​യ(98) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സൂ​സി വ​ർ​ഗീ​സ്, ജേ​ക്ക​ബ് സ്ക​റി​യ, ഗ്രേ​സ​മ്മ ജോ​ർ​ജ്, പ​രേ​ത​നാ​യ സാ​മു​വ​ൽ സ്ക​റി​യ, ലി​സി തോ​മ​സ്, മേ​ഴ്സി ചാ​ൾ​സ്. മ​രു​മ​ക്ക​ൾ: മാ​മ​ൻ വ​ർ​ഗീ​സ്, വ​ത്സ​മ്മ ജേ​ക്ക​ബ്, ജോ​ർ​ജ് മാ​ത്യു, സൂ​സ​മ്മ സാ​മു​വ​ൽ, പ​രേ​ത​നാ​യ തോ​മ​സ് ജോ​ർ​ജ്, ചാ​ൾ​സ് ജോ​ർ​ജ്. പൊ​തു​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച വെെ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ മെ​ട്രോ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ ന​ട​ക്കും (13930 Distribution Way Farmers Brach TX 75234). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന് ​മെ​ട്രോ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഹി​ൽ​ടോ​പ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (1801 N Perry Road Carrollton Texas 75006).


അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു

ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള​ളി​യി​ല്‍. പ​രേ​ത കോ​ട്ടാ​ങ്ങ​ല്‍ പ​ന​ന്തോ​ട്ടം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: വ​ല്‍​സ​മ്മ പോ​ള്‍, ജെ. ​മാ​ണി (വ​രി​ക്ക​പ്പ​ള​ളി​ല്‍ ഏ​ജ​ന്‍​സീ​സ്, അ​മ​ല​ഗി​രി), പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ കൊ​ച്ചു​റാ​ണി എ​സ്എ​ബി​എ​സ് (മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ, സെ​ന്‍റ് തെ​രേ​സാ​സ് റ്റി​റ്റി​ഐ വാ​ഴ​പ്പ​ള​ളി), ആ​നി​യ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (യു​എ​സ്എ), റോ​സ​മ്മ ജെ​യിം​സ് (റി​ട്ട.​അ​ധ്യാ​പി​ക), ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള​ളി (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് പ​ഴ​യ പ​ള​ളി, വാ​യ്പ്പൂ​ര്), ബീ​നാ​മോ​ള്‍ സാ​ബു, ജെ​യിം​സ് ജോ​സ​ഫ് (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ പോ​ള്‍ പി. ​തെ​ങ്ങും​പ​ള​ളി കു​റു​പ്പ​ന്ത​റ, ലി​ല്ലി​ക്കു​ട്ടി മാ​ണി ചി​റ്റ​ക്കാ​ട്ടി​ൽ കു​റ​വി​ല​ങ്ങാ​ട്, സെ​ബാ​സ്റ്റ്യ​ന്‍ പ​ഴ​യ​മ​ഠം തി​ട​നാ​ട് (യു​എ​സ്എ), ജെ​യിം​സ് തോ​ട്ട​ത്തു​മാ​ലി​ല്‍ ഒ​റ്റ​പ്പാ​ലം, സാ​ബു ച​ക്കാ​ല​യ്ക്ക​ല്‍ പോ​ള​പ്പ​റ​ന്പി​ൽ കൊ​ച്ചു​ക​ട​വ​ന്ത്ര (റി​യ മെ​ഡി​ക്ക​ല്‍​സ്, പ​ള​ളി​മു​ക്ക്), സു​നി​ത ജെ​യിം​സ് പ​റ​പ്പ​ള്ളി പെ​രു​ന്ത​ല്‍​മ​ണ്ണ് (യു​എ​സ്എ).


കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്

ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു. കു​മ​ര​കം 12ാം വാ​ര്‍​ഡി​ല്‍ വാ​ഴ​വേ​ലി​ത്ത​റ പ്രി​ന്‍​സ് ജോ​ണ്‍​സ​ണി​നാ​ണ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്. മ​ന്‍​ഹാ​ട്ട​ന്‍ ഫു​ഡ് ആ​ന്‍​ഡ് ഫി​നാ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ് പ്രി​ന്‍​സ്. ക​മാ​ന്‍​ഡ​ര്‍ മാ​ത്യു ജോ​ണ്‍​സ​ണ്‍ ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്

ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ്. കൊ​ല ന​ട​ത്തി​യ ക്യൂ​ബ​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ലെ​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള കു​റ്റ​വാ​ളി​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ല​ഭ്യ​മാ​ക്കു​മെ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡാ​ള​സി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​രാ​യി​രു​ന്ന നാ​ഗ​മ​ല്ല​യ്യ​യെ ജോ​ലി​ക്കാ​ര​നും ക്യൂ​ബ​ക്കാ​ര​നു​മാ​യ കോ​ബോ​സ് മാ​ർ​ട്ടി​ന​സ് ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ഇ​യാ​ളെ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ടു​ക​ട​ത്താ​ൻ യു​എ​സ് കു​ടി​യേ​റ്റ​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.


56 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

സെ​ന്‍റ് ലൂ​യി​സ്: സെ​ന്‍റ് ലൂ​യി​സി​ൽ ഈ ​മാ​സം 19, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 26ാമ​ത് 56 ഇ​ന്‍റ​ർ​നാ​ഷ​ണ​ലും സെ​ന്‍റ് ലൂ​യി​സ് 56 ക്ല​ബും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ അ​റി​യി​ച്ചു. ഏ​ക​ദേ​ശം 90ൽ ​പ​രം ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഈ ​വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 19ന് ​രാ​വി​ലെ 11ന് ​ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ആ​ദ്യം ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്ന് ദേ​ശീ​യ സ​മി​തി യോ​ഗ​വും ജ​ന​റ​ൽ ബോ​ഡി​യും അ​തി​നു​ശേ​ഷം ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ആ​ദ്യ മ​ത്സ​രം വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കും. 18ന് ​വൈ​കു​ന്നേ​രം പ​രി​ശീ​ല​ന ഗെ​യി​മു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​ന്ന് എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്. 200 ഡോ​ള​ർ വീ​ത​മാ​ണ് ഒ​രാ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. സെ​ന്‍റ് ലൂ​യി​സ് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ഹോ​ട്ട​ലി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി ഷ​ട്ടി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഹോ​ട്ട​ലി​ൽ നി​ന്നും ഇ​വ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന ഷ​ട്ടി​ൽ സ​ർ​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ജോ​യ് മു​ണ്ട​പ്ലാ​ക്കി​ൽ മെ​മ്മോ​റി​യ​ൽ: മൂ​വാ​യി​രം ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​ന​മാ​യി ര​ണ്ടാ​യി​ര​ത്തി ഒ​രു​നൂ​റ് ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​ന​മാ​യി ആ​യി​ര​ത്തി അ​ഞ്ഞൂ​റ് ഡോ​ള​ർ, നാ​ലാം സ​മ്മാ​ന​മാ​യി ആ​യി​ര​ത്തി ഇ​രു​നൂ​റ് ഡോ​ള​ർ എ​ന്നീ ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു ചെ​രു​വി​ൽ (ചെ​യ​ർ​മാ​ൻ) 586 206 6164, എ​ൽ​ദോ ജോ​ൺ (ഇ​വ​ന്‍റ് മാ​നേ​ജ​ർ) +1 314 324 1051, കു​ര്യ​ൻ നെ​ല്ലാ​മ​റ്റം (വൈ​സ് ചെ​യ​ർ​മാ​ൻ) 1 630 664 9405, ആ​ൽ​വി​ൻ ഷു​ക്കൂ​ർ (സെ​ക്ര​ട്ട​റി) 630 303 4785, നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ബു സ്ക​റി​യ 267 980 7923, രാ​ജ​ൻ മാ​ത്യു 469 855 2733, സാം ​മാ​ത്യു 416 893 5862, നി​തി​ൻ ഈ​പ്പ​ൻ +1 203 298 8096, ബി​നോ​യ് ശ​ങ്ക​രാ​ത്ത് (ഐ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ) +1 (703) 9811268.


കാ​ന​ഡ ഗ്രാ​ൻ​ഡ് നൈ​റ്റ് അ​വാ​ർ​ഡ് ഫ്രാ​ൻ​സി​സ് ജോ​സ​ഫി​ന്

ലാ​ക്കോം​ബ്: കാ​ന​ഡ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശോ​ഭി​ക്കു​ന്ന​വ​ർ​ക്കാ​യി ലാ​ക്കോം​ബ് ആ​ൽ​ബെ​ർ​ട്ട നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സ് കൗ​ൺ​സി​ൽ ന​ൽ​കു​ന്ന ഗ്രാ​ൻ​ഡ് നൈ​റ്റ് അ​വാ​ർ​ഡ് മ​ണ്ണാ​ർ​കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യും കാ​ന​ഡ മ​ല​യാ​ളി​യു​മാ​യ ഫ്രാ​ൻ​സി​സ് ജോ​സ​ഫി​ന് ല​ഭി​ച്ചു. ലാ​ക്കോം​ബ് ന​ഗ​ര​ത്തി​ലും കാ​ന​ഡ​യി​ലും സ​മൂ​ഹ്യ സേ​വ​ന​ത്തി​ലും മ​റ്റ് മേ​ഖ​ല​ക​ളി​ലും ഫ്രാ​ൻ​സി​സ് ജോ​സ​ഫ് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. സ​ഹാ​യ​മ​ന​സ്ക​ത​യും സാ​ഹോ​ദ​ര്യ​വും സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഫ്രാ​ൻ​സി​സ് ജോ​സ​ഫി​നെ മി​ക​ച്ച മ​നു​ഷ്യ സ്നേ​ഹി​യാ​ക്കു​ന്നെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഇ​ദ്ദേ​ഹം ഈ ​അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​തെ​ന്ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ്രാ​ൻ​ഡ് നൈ​റ്റ് എ​മ​റ്റ് ഹാ​ൻ​ര​ഹാ​ൻ പ​റ​ഞ്ഞു. നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സി​ലെ സം​ഭാ​വ​ന​ക​ൾ​ക്കു പു​റ​മേ, ഫ്രാ​ൻ​സി​സ്, ലാ​ക്കോം​ബ് ആ​ക്ഷ​ൻ ഗ്രൂ​പ്പി​ലെ സൂ​പ്പ​ർ​വൈ​സ​ർ കൂ​ടി​യാ​ണ്. സെ​ൻ​ട്ര​ൽ അ​ൽ​ബെ​ർ​ട്ട​യി​ലെ പ്ര​മു​ഖ ഏ​ജ​ൻ​സി​ക​ളി​ലൊ​ന്നാ​യ ഇ​ത്, ഓ​ട്ടി​സം, ഡൗ​ൺ സി​ൻ​ഡ്രോം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു. സ​ഹാ​യ​ത്തി​നാ​യി എ​ത്തു​ന്ന ക്ല​യ​ന്‍റു​ക​ളോ​ട് സ​ഹാ​നു​ഭൂ​തി, ക്ഷ​മ, ക​രു​ണ എ​ന്നി​വ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്രാ​ൻ​സി​സി​ന്‍റെ സ​മീ​പ​നം സ​മൂ​ഹ​ത്തെ​യും ഏ​ജ​ൻ​സി നേ​തൃ​ത്ത്വ​ത്തെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ പ​രേ​ത​രാ​യ ജോ​സ​ഫ് ക​ന്നും​കു​ള​മ്പി​ലി​ന്‍റെ​യും ഏ​ലി​ക്കു​ട്ടി ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ ജി​നു ഫ്രാ​ൻ​സി​സ് ആ​ൽ​ബെ​ർ​ട്ട ഗ​വ​ൺ​മെ​ന്‍റി​ൽ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് തെ​റാ​പ്പി​സ്റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. മ​ക്ക​ൾ ജു​വാ​ൻ, ജേ​ക്ക്, ജാ​നി​സ്, ജി​യ​ന്ന എ​ന്നി​വ​ർ കാ​ന​ഡ​യി​ൽ പ​ഠി​ക്കു​ന്നു. സ​ഹോ​ദ​ര​നാ​യ ഫാ. ​ജോ​സ് കു​ള​മ്പി​ൽ ആ​ണ് ഫ്രാ​ൻ​സി​സി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​ന​വും മാ​ർ​ഗ​ദ​ർ​ശ​ക​നും.


ഹൂ​സ്റ്റ​ൺ മ​ല​യാ​ളി ഡോ. ​ജ​ല​ധ​ര ശോ​ഭ​ന​ന് ആ​ഗോ​ള അം​ഗീ​കാ​രം

ടെ​ക്സ​സ്: ഹൂ​സ്റ്റ​ണി​ലെ ബെ​യ്‌​ല​ര്‍ കോ​ള​ജ് ഓ​ഫ് മെ​ഡി​സി​നി​ല്‍ പോ​സ്റ്റ് ഡോ​ക്‌​ട​റ​ല്‍ അ​സോ​സി​യേ​റ്റും മ​ല​യാ​ളി​യു​മാ​യ ഡോ. ​ജ​ല​ധ​ര ശോ​ഭ​ന​ന് നാ​നോ ടെ​ക്‌​നോ​ള​ജി​യി​ല്‍ ആ​ഗോ​ള അം​ഗീ​കാ​രം. കാ​ന്‍​സ​റി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഫോ​ട്ടോ സെ​ന്‍​സി​റ്റൈ​സ​റും അ​ള്‍​ട്രാ​സെ​ന്‍​സി​റ്റീ​വ് ഓ​ക്‌​സി​ജ​ന്‍ സെ​ന്‍​സ​റു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന നാ​നോ ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ് ഡോ.​ജ​ല​ധ​ര​ക്ക് ആ​ഗോ​ള അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ തി​രി​ച്ച​റി​യ​ലി​ന് ഒ​രു മി​ല്ലി​ലി​റ്റ​ര്‍ ര​ക്ത​ത്തി​ല്‍ 110 സ​ര്‍​ക്കു​ലേ​റ്റിം​ഗ് ട്യൂ​മ​ര്‍ സെ​ല്ലു​ക​ള്‍ വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​വു​ള്ള ലി​ക്വി​ഡ് ബ​യോ​പ്‌​സി പ്ലാ​റ്റ്‌​ഫോം ഡോ. ​ജ​ല​ധ​ര വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​ക​ണ്ടു​പി​ടു​ത്ത​ത്തി​ന് ജാ​പ്പ​നീ​സ് ഫോ​ട്ടോ​കെ​മി​സ്ട്രി അ​സോ​സി​യേ​ഷ​ന്റെ ജെ​പി​പി​എ ര​സ​ത​ന്ത്ര അ​വ​ത​ര​ണ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 260 ഗ​വേ​ഷ​ക​രി​ല്‍ നി​ന്നാ​ണ് ഡോ. ​ജ​ല​ധാ​ര ശോ​ഭ​ന​നെ ഈ ​അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. നാ​നോ​ടെ​ക്‌​നോ​ള​ജി രം​ഗ​ത്തെ സു​ര​ക്ഷ​യ്ക്കും പാ​രി​സ്ഥി​തി​ക നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സം​ഭാ​വ​ന​ക​ളും ഡോ. ​ജ​ല​ധാ​ര ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ശ​വ​ദാ​സ​പു​രം കൊ​ല്ല​വി​ള സ്വ​ദേ​ശി​നി​യാ​യ ഡോ.​ജ​ല​ധ​ര പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​യി​ല്‍ ആ​യി​രു​ന്നു സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പു​ര്‍​ത്തി​യാ​ക്കി​യ​ത്. വി​മ​ന്‍​സ് കോ​ള​ജി​ല്‍ നി​ന്നും ബി​രു​ദ​വും എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും ബി​രു​ദാ​ന​ന്ദ​ര ബി​രു​ദ​വും നേ​ടി. റി​ട്ട​യേ​ര്‍​ഡ് എ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശോ​ഭ​ന​ന്റെ​യും ബീ​ന​യു​ടെ​യും മ​ക​ളാ​ണ് ഡോ.​ജ​ല​ധ​ര.


ഷി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ‌യു​വാ​വ് മ​രി​ച്ചു

ഷി​ക്കാ​ഗോ: മ​ല​യാ​ളി ‌യു​വാ​വ് ഷി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കു​റു​മു​ള്ളൂ​ർ ക​ണി​യാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ​യും മോ​ളി ചെ​മ്മാ​ച്ചേ​ലി​ന്‍റെ​യും മ​ക​ൻ ന​വീ​ഷ് ലൂ​ക്ക് സി​റി​യ​ക്(42) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ. ഭാ​ര്യ ജി​നു പി​റ​വം വെ​ള്ളാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നേ​ത​ൻ, ജ​യിം​സ്, ജി​യാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ന​വീ​ൻ, പ്ര​റ്റി മു​ടി​ക്കു​ന്നേ​ൽ (ഇ​രു​വ​രും അ​മേ​രി​ക്ക). ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.


അ​മേ​രി​ക്ക​യി​ൽ സി​ഖ് വ​യോ​ധി​ക​യെ ഇ​മ്മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ചു, പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബം

കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ൽ സി​ഖ് വ​നി​ത​യെ ഇ​മ്മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. 30 വ​ർ​ഷ​മാ​യി വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഈ​സ്റ്റ് ബേ​യി​ൽ താ​മ​സി​ക്കു​ന്ന 73 വയസുകാ​രി​യാ​യ ഹ​ർ​ജി​ത് കൗ​റി​നാ​ണ് ദു​ര​നു​ഭ​വം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹ​ർ​ജി​ത് കൗ​റി​ന്‍റെ കു​ടും​ബ​വും സി​ഖ് സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​വ​രും പ്ര​തി​ഷേ​ധി​ച്ചു. എ​ന്നാ​ൽ ഹ​ർ​ജി​ത് കൗ​റി​ന് രേ​ഖ​ക​ളി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. 1992ൽ ​ര​ണ്ട് ആ​ൺ​മ​ക്ക​ളു​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​താ​ണ് ഇ​വ​ർ. 2012ൽ ​അ​ഭ​യാ​ർ​ഥി​ത്വ​ത്തി​നു​ള്ള ഇ​വ​രു​ടെ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള എ​ല്ലാ സ​മ​യ​ത്തും അ​വ​ർ വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ അ​വ​ർ ഇ​മ്മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​രു​ന്നു​വെ​ന്നും ഒ​രി​ക്ക​ൽ പോ​ലും ഇ​ത് തെ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​വ​രു​ടെ മ​രു​മ​ക​ൾ ഇ​യോ മ​ഞ്ചി കൗ​ർ പ​റ​യു​ന്നു. വ​യോ​ധി​ക​യും അ​സു​ഖ​ബാ​ധി​ത​യു​മാ​യ ഹ​ർ​ജി​ത് കൗ​റി​നെ 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.


ഐ​പി​സി​എ​ൻ​എ ഇ​ന്‍റർനാ​ഷ​ണ​ൽ മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ

ന്യൂ​യോ​ർ​ക്ക്: അ​ടു​ത്ത മാ​സം ഒ​ൻ​പ​താം തീ​യ​തി മു​ത​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 11ാമ​ത് ഇ​ന്‍റർ​നാ​ഷ​ണ​ൽ മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന്യൂ​ജേഴ്സി​യി​ലെ ഷെ​റാ​ട്ട​ൺ എ​ഡി​സ​ൺ ഹോ​ട്ട​ലി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വി​ല​യി​രു​ത്തി. ഷെ​റാ​ട്ട​ൺ എ​ഡി​സ​ൺ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മേ ഫൊ​ക്കാ​ന, ഫോ​മ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കൂ​ടാ​തെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, മാ​ധ്യ​മ രം​ഗ​ത്ത് നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഐ​പി​സി​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ സ​ജി ഏ​ബ്ര​ഹാം, ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​ട്ട​റെ പേ​ർ ആ​ശം​സ​ക​ളും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും അ​റി​യി​ച്ചു. റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ല​ജി​സ്ലേ​റ്റീ​വ് വൈ​സ് ചെ​യ​ർ ഡോ. ​ആ​നി പോ​ൾ, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റണി, ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്(അ​മേ​രി​ക്ക റീ​ജ​ൺ) ഡോ.​ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, ജി​നേ​ഷ് ത​മ്പി, പി​ന്റോ ചാ​ക്കോ, അ​നീ​ഷ് ജ​യിം​സ്, ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​യ്, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മു​ൻ കേ​ര​ള സ​മാ​ജം ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് പ്ര​സി​ഡ​ന്റു​മാ​യ ജി​ഷോ, അ​നി​ൽ പു​ത്ത​ൻ​ചി​റ, റീ​ന പു​ത്ത​ൻ​ചി​റ, കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ്, പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ നി​ർ​മാ​താ​വ് ജി​ല്ലി സാ​മു​വേ​ൽ, ബോ​ബി സാ​മു​വേ​ൽ, ല​ത ക​റു​ക​പ്പി​ള്ളി​ൽ, ഷൈ​ബു വ​ർ​ഗീ​സ്, ജി​ബി ജേ​ക്ക​ബ് വ​ർ​ഗീ​സ് കൂ​ടാ​തെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​ക്കു​ന്ന സം​രം​ഭ​ക​രാ​യ ദി​ലീ​പ് വെ​ർ​ഗീ​സ്, ഗ്ലോ​ബ​ൽ കൊ​ളി​ഷ​ൻ നോ​ഹ ജോ​ർ​ജ്, ജോ​സ​ഫ് കാ​ഞ്ഞ​മ​ല സി ​പി എ, ​അ​നി​ൽ പു​ത്ത​ൻ​ചി​റ, ബി​നോ​യ് തോ​മ​സ് എ​ന്നി​വ​രും ഐ​പി​സി​എ​ൻ​എ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, മ​ധു കൊ​ട്ടാ​ര​ക്ക​ര, ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര, ജി​നേ​ഷ് ത​മ്പി, മാ​ത്തു​ക്കു​ട്ടി ഈ​ശോ, ജ​യ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.​കോ​ൺ​ഫ​റ​ൻ​സി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി കോ​ർ ക​മ്മി​റ്റി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ സ​ജി ഏ​ബ്ര​ഹാം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷോ​ളി കു​മ്പി​ളു​വേ​ലി (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്), റി​സ​പ്ഷ​ൻ / രജി​സ്ട്രേ​ഷ​ൻ: ബി​ജു കൊ​ട്ടാ​ര​ക്ക​ര, കു​ഞ്ഞു​മോ​ൾ വ​ർ​ഗീ​സ്, ഡോ.​ത​ങ്ക​മ​ണി അ​ര​വി​ന്ദ്. ഗ​സ്റ്റ് റി​ലേ​ഷ​ൻ​സ്: അ​നി​യ​ൻ ജോ​ർ​ജ്, ജി​നേ​ഷ് ത​മ്പി ടൈം ​മാ​നേ​ജ്മെ​ന്റ്: റെ​ജി ജോ​ർ​ജ് / ജോ​ർ​ജ് തു​മ്പ​യി​ൽ പ്രോ​ഗ്രാം: താ​ജ് മാ​ത്യു ഫു​ഡ് ക​മ്മി​റ്റി: മ​ധു കൊ​ട്ടാ​ര​ക്ക​ര, സു​നി​ൽ തൈ​മ​റ്റം. ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ: പി​ൻ​റ്റോ ചാ​ക്കോ, അ​നീ​ഷ് ജെ​യിം​സ്. സേ​ഫ്റ്റി / സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി: ജി​ഷോ സു​വ​നീ​ർ: മാ​ത്തു​ക്കു​ട്ടി ഈ​ശോ ഓ​ഡി​യോ വി​ഷ​ൻ: ജി​ല്ലി സാ​മു​വേ​ൽ കൂ​ടാ​തെ ഐ​പി​സി​എ​ൻ​എ യു​ടെ മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ സു​നി​ൽ തൈ​മ​റ്റം (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് ജോ​സ​ഫ്, മാ​ത്യു വ​ർ​ഗീ​സ്, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്ര​സി​ഡ​ന്റ് എ​ലെ​ക്ട് രാ​ജു പ​ള്ള​ത്ത് എ​ന്നി​വ​രും കോ​ർ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ ന്യൂ​ജേഴ്സി​യി​ലെ എ​ഡി​സ​ൺ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 11ാമ​ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടു​ക: സു​നി​ൽ ട്രൈ​സ്റ്റാ​ർ, ഷി​ജോ പൗ​ലോ​സ്, സു​നി​ൽ തൈ​മ​റ്റം, വി​ശാ​ഖ് ചെ​റി​യാ​ൻ, അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, ആ​ശ മാ​ത്യു, റോ​യ് മു​ള​കു​ന്നം, സ​ജി ഏ​ബ്ര​ഹാം, ഷോ​ളി കു​മ്പി​ളു​വേ​ലി, രാ​ജു പ​ള്ള​ത്, മ​ധു കൊ​ട്ടാ​ര​ക്ക​ര, ബി​ജു കൊ​ട്ടാ​ര​ക്ക​ര, ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, ബി​നു തോ​മ​സ് മ​റ്റു ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


എ​ഡ്മി​ന്‍റൺ മ​ഞ്ചാ​ടി മ​ല​യാ​ളം സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ഗം​ഭീ​ര​മാ​യി

എ​ഡ്മി​ന്‍റൺ : മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഡ്മി​ന്‍റണി​ലെ മ​ഞ്ചാ​ടി മ​ല​യാ​ളം (ഹൈ​ബ്രി​ഡ് ) സ്കൂ​ളി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം സംഘടിപ്പിച്ചു . സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ അ​മ്പി​ളി സാ​ജു , പ​ഠി​താ​ക്ക​ളെ​യും , മാ​താ​പി​താ​ക്ക​ളേ​യും സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് , ഈ​വ​ർ​ഷ​ത്തെ പ​ഠ്യ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി ഇ​ന്ന​ത്തെ കാ​ല​ത്ത് മ​ല​യാ​ളം പ​ഠി​ച്ചി​രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. സ​ന്ധ്യ ദേ​വി ടീ​ച്ച​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ഡോ​ക്ട​ർ പി.​വി ബൈ​ജു സ​ദ​​സി​നു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി .


കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ് : കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (കെഎച്ച്എ​സ്എ​ൻ​ടി) ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ പൂ​ക്ക​ളം തീ​ർ​ത്താ​ണ് ക്ഷേ​ത്രം ഓ​ണാ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി​യ​ത്. തി​രു​വോ​ണ ദി​വ​സം ച​ന്ദ​ന മു​ഖ​ക്കാ​പ്പ് അ​ണി​ഞ്ഞ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ അ​ൻ​പൊ​ലി​യും, ചു​റ്റു​വ വി​ള​ക്കും പ്ര​ത്യേ​ക പു​ഷ്പാ​ഞ്ജ​ലി​യും അ​ർ​പ്പി​ച്ച് അ​നു​ഗ്ര​ഹം നേ​ടി. പൂ​ജാ​രി​മാ​രാ​യ കാ​ര​ക്കാ​ട്ട് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, ക​ല്ലൂ​ർ വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സു​ദേ​വ് ആ​ല​മ്പാ​ടി എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.​ ഈ മാ​സം ആ​റി​ന് വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം കെഎ​ച്ച്എ​സ്എ​ൻ​ടി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. സ്വാ​മി ബോ​ധാ​ന​ന്ദ ഭ​ഗ​വാ​ന് മു​ൻ​പി​ൽ തി​രി തെ​ളി​യി​ച്ച ശേ​ഷം ഓ​ണ​സ​ദ്യ വി​ള​മ്പി. ക​ല​വ​യ്ക്ക് ട്ര​സ്റ്റി സെ​ക്ര​ട്ട​റി ടി. ​എ​ൻ. നാ​യ​രും വൈ​സ് ചെ​യ​ർ ര​മ​ണി കു​മാ​റും, ട്ര​ഷ​റ​ർ ര​മേ​ശ് കു​ട്ടാ​ട്ടും നേ​തൃ​ത്വം ന​ൽ​കി.​ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ സ​തീ​ഷ് ച​ന്ദ്ര​നും പ്ര​സി​ഡ​ന്റ് വി​പി​ൻ പി​ള്ള​യും, സെ​ക്ര​ട്ട​റി ജ​ലേ​ഷ് പ​ണി​ക്ക​രും, ട്ര​സ്റ്റി മെ​മ്പ​ർ രാ​മ​ച​ന്ദ്ര​ൻ നാ​യ​രും ചേ​ർ​ന്ന് നി​ർ​വ്വ​ഹി​ച്ചു. മ​ഹാ​ബ​ലി​യെ ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും താ​ല​പ്പൊ​ലി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടു കൂ​ടി വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.​ സ്റ്റേ​ജി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ലീ​ഡ് ബോ​ർ​ഡ് മെ​മ്പ​ർ ഹെ​ന വി​നോ​ദ് നേ​തൃ​ത്വം ന​ൽ​കി. സീ​നി​യേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച സം​ഘ​ഗാ​നം എ​ല്ലാ​വ​രെ​യും ഓ​ണ​ക്കാ​ല​ത്തി​ന്റെ ഗൃ​ഹാ​തു​ര​ത്വ​ത്തി​ലേ​ക്കു കൊ​ണ്ടു പോ​യ​താ​യി ജോ​യി​ന്റ് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ പാ​ർ​ത്ഥ​സാ​ര​ഥി വ​ള്ളം ഏ​വ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ക​യും, വ​ള്ള​പ്പാ​ട്ടും വ​ഞ്ചി തു​ഴ​യ​ലും കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ന്റെ കൊ​ടു​മു​ടി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി ട്ര​സ്റ്റി മെ​മ്പ​ർ കേ​ശ​വ​ൻ നാ​യ​ർ പ​റ​ഞ്ഞു.​ട്ര​സ്റ്റി മെ​മ്പ​ർ വി​നോ​ദ് നാ​യ​ർ,ബോ​ർ​ഡ് മെ​മ്പ​ർ ര​ഞ്ജി​ത് നാ​യ​ർ, ബോ​ർ​ഡ് മെ​മ്പ​ർ സു​ജ ഇ​ന്ദി​ര എ​ന്നി​വ​രും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി വ​ടം​വ​ലി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.


ആ​ത്മ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച

ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി(​ആ​ത്മ) വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച ടാ​മ്പ ഹി​ന്ദു ടെം​പി​ളി​ൽ വ​ച്ചാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടേ​തു​ൾ​പ്പ​ടെ ഇ​രു​പ​തി​ൽ​പ​രം പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ​ദ്യ​ക്ക് ശേ​ഷം, ചെ​ണ്ട​മേ​ള​ത്തോ​ടു​കൂ​ടെ മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മ​യു​ടെ യൂ​ത്ത് ഫോ​റം കു​ട്ടി​ക​ളെ പ​ര​മാ​വ​ധി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യ്ക്ക് ന​മ്മു​ടെ ആ​ഘോ​ഷ​ങ്ങ​ൾ അ​ടു​ത്തു​കാ​ണു​വാ​നും​പ​ങ്കെ​ടു​ക്കു​വാ​നു​മു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്നു. ഓ​ൺ​ലൈ​നാ​യി​ട്ട് ന​ട​ത്തി​യ പ​രി​പാ​ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ATHMA ഫേ​സ്ബു​ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക.


യു​എ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മു​ന്നി​ൽ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ മോ​ട്ട​ൽ മാ​നേ​ജ​ർ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​നും ക്യൂ​ബ​ക്കാ​ര​നു​മാ​യ യോ​ർ​ദാ​നി​സ് കൊ​ബോ​സ് മാ​ർ​ട്ടി​ന​സാ​ണ് (37) ച​ന്ദ്ര​മൗ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ഇ​യാ​ളെ ഡാ​ള​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഷിം​ഗ് മെ​ഷീ​ൻ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യോ​ർ​ദാ​നി​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ച​ന്ദ്ര​മൗ​ലി​യു​ടെ ഭാ​ര്യ​യും പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​നും ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ ത​ള്ളി​മാ​റ്റി ത​ല​യ​റ​ത്ത് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ട​ലി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി​യ ത​ല നി​ല​ത്തി​ട്ട് ച​വി​ട്ടി​യ ശേ​ഷം മാ​ലി​ന്യ​ക്കൂ​ന​യി​ൽ ത​ള്ളു​ക​യും ചെ​യ്തു.


ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ എ​ൻ​എ​സ്എ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ എ​ൻ​എ​സ്എ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സാം​സ്കാ​രി​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ഷ നാ​യ​ർ, പ്രെ​ജി സു​രേ​ഷ് നാ​യ​ർ, സു​നി​ത ഹ​രി, ഗ്രൂ​പ്പ് ഇ​വ​ന്‍റ് ലീ​ഡ​ർ​മാ​രാ​യ അം​ഗി​ത മേ​നോ​ൻ, ശ്രീ​കു നാ​യ​ർ, രാ​ധ നാ​യ​ർ, അ​ർ​ച്ച​ന നാ​യ​ർ, പ്രെ​ജി നാ​യ​ർ, മ​നോ​ജ് നാ​യ​ർ രാ​ജേ​ഷ്, വി​ദ്യ നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, രാ​ജു നാ​യ​ർ, ശ്രീ​ക​ല വി​നോ​ദ്, അ​ജി​ത് പി​ള്ള, മു​ര​ളി പ​ള്ളി​ക്ക​ര, അ​പ്പ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​സി​ഡ​ന്‍റ് സു​നി​ൽ രാ​ധ​മ്മ, സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഹാ​ബ​ലി​യാ​യി സു​രേ​ഷ് ക​രു​ണാ​ക​ര​നും വ​സ്ത്രാ​ല​ങ്കാ​രം ശ്രീ​കു നാ​യ​രും നി​ർ​വ​ഹി​ച്ചു. ഒ​നി​യേ​ൽ കു​റു​പ്പ്, പ്രെ​ജി സു​രേ​ഷ് നാ​യ​ർ, സി​ന്ധു മേ​നോ​ൻ, നി​ഷ നാ​യ​ർ, മ​നോ​ജ് (എ​സ്‌​ജി​ടി), ശ്രീ​ക​ല വി​നോ​ദ്, സു​രേ​ഷ് ക​രു​ണാ​ക​ര​ൻ, സു​നി​ത ഹ​രി, ജ​യ​ശ്രീ നാ​യ​ർ, ശ്രീ​കു നാ​യ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. തി​രു​വാ​തി​ര നൃ​ത്ത​സം​വി​ധാ​നം ഷിം​ന ന​വീ​ൻ നി​ർ​വ​ഹി​ച്ചു. അ​ങ്കി​ത മേ​നോ​ൻ, അ​ൻ​വേ​ഷ് മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ല​ങ്കാ​ര ക​മ്മി​റ്റി​യും മീ​നാ​ക്ഷി നാ​യ​രും ചേ​ർ​ന്നാ​ണ് വേ​ദി​യൊ​രു​ക്കി​യ​ത്.


സു​ജ ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​എ അ​നു​ശോ​ചി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ഐ​പി​സി​എ​ൻ​എ) മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ഥ​മ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന റെ​ജി ജോ​ർ​ജി​ന്‍റെ ഭാ​ര്യ സു​ജ ജോ​ർ​ജി​ന്‍റെ(58) വി​യോ​ഗ​ത്തി​ൽ ഐ​പി​സി​എ​ൻ​എ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം, കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ സ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. മെ​റി​ക്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​റാ​യി​രു​ന്നു സു​ജ. മ​ക്ക​ൾ: രോ​ഹി​ത് ജോ​ർ​ജ്, റോ​ഷ്നി ജോ​ർ​ജ്.


ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സ​ന്തൂ​ർ ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ അ​റി​യി​ച്ചു. ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി മേ​ളം താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കു​ക, അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര​ക്ക​ളി, പു​ലി​ക്ക​ളി എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജോ​ജി കു​ര്യാ​ക്കോ​സ്, ട്ര​ഷ​ർ ബേ​ബി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​സ്വി​ൻ ശാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


കി​ർ​ക്കി​ന്‍റെ ഘാ​ത​ക​ൻ പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നാ​യ യു​വ നേ​താ​വ് ചാ​ർ​ലി കി​ർ​ക്ക് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ട്ടാ സ്വ​ദേ​ശി ടൈ​ല​ർ റോ​ബി​ൻ​സ​ൺ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ക​സ്റ്റ​ഡി​യി​ലാ​യി. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്ന് യൂ​ട്ടാ ഗ​വ​ർ​ണ​ർ സ്പെ​ൻ​സ​ർ കോ​ക്സും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ഫ്ബി​ഐ​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളും കു​ടും​ബ സു​ഹൃ​ത്തും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യം ന​ല്കി​യെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കി​ർ​ക്കി​ന്‍റെ ഘാ​ത​ക​ൻ പി​ടി​യി​ലാ​യെ​ന്ന് ട്രം​പ് മു​ന്പ് സൂ​ച​ന ന​ല്കി​യി​രു​ന്നു. പ്ര​തി​യു​ടെ പി​താ​വ് ഇ​തി​നു സ​ഹാ​യം ന​ല്കി​യെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന് യു​വ​ജ​ന​ങ്ങ​ളു​ടെ വോ​ട്ട് നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച കി​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം യൂ​ട്ടാ​വാ​ലി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കേ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ക​യാ​യി​രു​ന്നു. 130 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നേ​റ്റ ഒ​റ്റ വെ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. ഈ ​കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം പു​റ​ത്തു​വി​ട്ടി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്കി​റ​ങ്ങി​യ ഇ​യാ​ൾ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ന്ന് മ​ര​ങ്ങ​ൾ നി​റ​ഞ്ഞ സ്ഥ​ല​ത്ത് തോ​ക്ക് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കി​ർ​ക്കി​നെ വെ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന തോ​ക്ക് ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​തി​നി​ടെ, രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു നേ​രേ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ വ​ലി​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ ട്രം​പി​നും വെ​ടി​യേ​റ്റി​രു​ന്നു.


വീ​സ നിയമങ്ങൾ കടുപ്പിച്ച് യുഎസ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​സ് വീ​സ ല​ഭി​ക്കു​ന്ന​ത് ഇ​നി കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​കും. യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ പു​തി​യ ന​യം അ​നു​സ​രി​ച്ച് ഇ​നി മു​ത​ൽ എ​ല്ലാ നോ​ൺ​ഇ​മി​ഗ്ര​ന്‍റ് വീ​സ അ​പേ​ക്ഷ​ക​രും അ​വ​രു​ടെ സ്വ​ന്തം രാ​ജ്യ​ത്തോ നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തോ മാ​ത്ര​മേ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വൂ. ഇ​തു​വ​രെ, പ​ല ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും സിം​ഗ​പ്പു​ർ, ജ​ർ​മ​നി, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ബി1 (​ബി​സി​ന​സ്), ബി2 (​ടൂ​റി​സം) വീ​സ​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് നേ​ടാ​റു​ണ്ടാ​യി​രു​ന്നു. പു​തി​യ നി​യ​മം ഈ ​രീ​തി​ക്ക് ത​ട​സ​മു​ണ്ടാ​ക്കും. ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ വീ​സ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ല​ഭി​ക്കാ​ൻ 3.5 മാ​സം മു​ത​ൽ ഒ​മ്പ​ത് മാ​സം വ​രെ​യാ​ണ് കാ​ത്തി​രി​പ്പ് സ​മ​യം. ഈ ​പു​തി​യ ന​യം കാ​ര​ണം ഇ​ന്ത്യ​യി​ലെ വീ​സ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന് വ്യ​വ​സാ​യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കൂ​ടാ​തെ, സെ​പ്റ്റം​ബ​ർ ര​ണ്ട് മു​ത​ൽ നി​ല​വി​ൽ വ​ന്ന ഇ​ൻ​പേ​ഴ്സ​ൺ ഇ​ന്‍റ​ർ​വ്യൂ നി​ർ​ബ​ന്ധ​മാ​ക്കി​യ മ​റ്റൊ​രു ന​യ​വും ഈ ​പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും.


ജോ​സേ​ട്ട​ന്‍ ഹീ​റോ ആ​ണ്; ന്യൂ​യോ​ര്‍​ക്കി​ല്‍ പ​യ​റും പ​ട​വ​ല​വും വി​ള​യി​ച്ച് മ​ല​യാ​ളി

ഹൂ​സ്റ്റ​ണ്‍: നാ​ട്ടി​ല്‍ മ​ല​യാ​ളി ഓ​ണം ഉ​ണ്ണാ​ന്‍ പ​ച്ച​ക്ക​റി​ക്ക് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​മ്പോ​ള്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ ഒ​രു മ​ല​യാ​ളി സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്തു സാ​യി​പ്പ​ന്‍​മാ​ര്‍​ക്ക് വ​രെ ന​ല്‍​കു​ക​യാ​ണ്. ന്യൂ​യോ​ര്‍​ക്ക് റോ​ക്ക്‌​ലാ​ന്‍​ഡ് കൗ​ണ്ടി​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി ജോ​സ് അ​ക്ക​ക്കാ​ട്ട് ആ​ണ് ഈ ​നാ​ട്ടി​ൽ അ​സാ​ധ്യ​മെ​ന്നു തോ​ന്നു​ന്ന കൃ​ഷി​ക​ള്‍ വി​ള​യി​ച്ചെ​ടു​ത്ത് സാ​യി​പ്പ​ന്‍​മാ​രെ അ​ട​ക്കം അ​മ്പ​ര​പ്പി​ക്കു​ന്ന​ത്. ആ​ള്‍​പ്പൊ​ക്ക​മു​ള്ള പ​യ​റും പ​ട​വ​ല​വും മു​ത​ല്‍ ത​ക്കാ​ളി​യും പാ​വ​ലും കു​ക്കു​മ്പ​റും എ​ന്തി​ന് ക​ഞ്ചാ​വ് വ​രെ നീ​ളു​ന്ന​താ​ണ് മ​റു​നാ​ട്ടി​ലെ ഈ ​ക​ര്‍​ഷ​ക​ശ്രീ​യു​ടെ പ​റ​മ്പി​ലെ കൃ​ഷി​ക​ള്‍ എ​ന്ന​റി​യു​മ്പോ​ള്‍ ആ​രു​മൊ​ന്ന് ഞെ​ട്ടും. വി​ള​ക​ളു​ടെ കൂ​ട​ത്തി​ല്‍ ക​ഞ്ചാ​വെ​ന്ന് ക​ണ്ട് ആ​രും സം​ശ​യി​ക്കേ​ണ്ടെ​ന്ന് ജോ​സേ​ട്ട​ന്‍. ന്യൂ​യോ​ര്‍​ക്കി​ല്‍ മൂ​ന്ന് മൂ​ട് വ​രെ ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ണ്. ഇ​ത് പാ​ക​മാ​യി ക​ഴി​യു​മ്പോ​ള്‍ അ​ടു​ത്ത തൈ​ക​ള്‍ ന​ടാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കും. തൊ​ടി​യി​ല്‍ ക​ഞ്ചാ​വ് ന​ട്ടെ​ന്നു ക​രു​തി ഞാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യൊ​ന്നും ഇ​ല്ല കേ​ട്ടോ. ഒ​രു കൗ​തു​ക​ത്തി​ന്‍റെ പു​റ​ത്ത് ന​ട്ട​താ​ണെ​ന്ന് ജോ​സേ​ട്ട​ന്‍റെ നി​രീ​ക്ഷ​ണം. 37 വ​ര്‍​ഷ​മാ​യി ജോ​സേ​ട്ട​ന്‍ യു​എ​സി​ല്‍ വ​ന്നി​ട്ട്. 1987ലെ ​ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രു​ടെ കൂ​ട്ട​ത്തി​ല്‍ എ​ത്തി​യ​താ​ണ്. നാ​ട്ടി​ല്‍ ഒ​ന്നാ​ന്ത​രം ക​ര്‍​ഷ​ക കു​ടും​ബ​മാ​യി​രു​ന്നു. കൃ​ഷി​യും ക​ന്നു​കാ​ലി​യു​മെ​ല്ലാം ധാ​രാ​ളം. ചെ​റു​പ്പ​ത്തി​ലെ അ​പ്പ​ന്‍റെ കൂ​ടെ കൃ​ഷി​പ്പ​ണി​ക്ക് ഇ​റ​ങ്ങി​യ​ത് അ​തി​നോ​ടു​ള്ള താ​ത്പ​ര്യം കൊ​ണ്ടും കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് സാ​ക്ഷ്യം. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ധാ​രാ​ളം വെ​ള്ളം കി​ട്ടു​ന്ന തോ​ടു​ണ്ട് ജോ​സേ​ട്ട​ന്‍റെ റോ​ക്ക്‌​ലാ​ന്‍​ഡി​ലെ പ​റ​മ്പി​ല്‍. വി​ത്തു​ക​ള്‍ വീ​ട്ടി​ല്‍ വ​ച്ച് മു​ള​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. നാ​ലു മാ​സ​മാ​ണ് കൃ​ഷി ചെ​യ്യാ​ന്‍ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ പു​റ​ത്ത് കി​ട്ടൂ. ആ ​സ​മ​യം കൊ​ണ്ടാ​ണ് കൃ​ഷി​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ള​ത്ര​യും. "ആ​ദ്യ​മാ​യി ഫെ​ന്‍​സിം​ഗ് ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​ത്. നാ​ട്ടി​ല്‍ പ​ന്നി​യാ​ണെ​ങ്കി​ല്‍ ഇ​വി​ടെ മാ​നാ​ണ്. വി​ള​യാ​ന്‍ നോ​ക്കി നി​ല്‍​ക്കും ഇ​വ​റ്റ​ക​ള്‍. വ​ന്നാ​ല്‍ ത​രി​മ്പു പോ​ലും ബാ​ക്കി വ​യ്ക്കാ​തെ തി​ന്നു ക​ള​യും. ഞാ​ന്‍ ആ​ദ്യം ന​ല്ല വേ​ലി​യാ​ണ് കെ​ട്ടി​യ​ത്. എ​ന്നി​ട്ടാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്' ജോ​സേ​ട്ട​ന്‍റെ വാ​ക്കു​ക​ളി​ല്‍ ത​ഴ​ക്ക​വും പ​ഴ​ക്ക​വും ചെ​ന്ന ക​ര്‍​ഷ​ക​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍. ആ​രും ഒ​രി​ക്ക​ല്‍ പോ​ലും കൃ​ഷി​യി​റ​ക്കാ​ത്ത സ്ഥ​ല​മാ​യി​രു​ന്നു ജോ​സേ​ട്ട​ന്‍റേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ണ് ന​ല്ല ക​ന്നി​പ്പെ​ണ്ണി​നെ​പ്പോ​ലെ ഫ​ല​ഭൂ​യി​ഷ്ട​വു​മാ​യി​രു​ന്നു. ആ​ദ്യ​മൊ​ക്കെ 200 ഡോ​ള​ര്‍ ആ​ദ്യം മു​ട​ക്കി മെ​ക്‌​സി​ക്ക​നെ കൊ​ണ്ട് കി​ള​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. മെ​ക്‌​സി​ക്കോ​യി​ല്‍ നി​ന്നു​ള്ള പ​ണി​ക്കാ​ര​ന് എ​ന്ത് കൃ​ഷി. അ​വ​ന്‍ പ​ണി ക​ഴി​ഞ്ഞു പോ​കു​മ്പോ​ള്‍ പ​റ​മ്പി​ലെ കാ​ന​യൊ​ക്കെ മ​ണ്ണ് നി​റ​ഞ്ഞു മൂ​ടു​ന്ന അ​വ​സ്ഥ. ഇ​തെ​ല്ലാം വീ​ണ്ടും തെ​ളി​യി​ച്ചെ​ടു​ക്കാ​ന്‍ പി​ന്നെ​യും പ​ണി​യ​ണം. അ​തോ​ടെ ഒ​രു ടി​ല്ല​ര്‍ വാ​ങ്ങി. അ​തു​പ​യോ​ഗി​ച്ച് മ​ണ്ണി ഇ​ള​ക്കി​യാ​യി പി​ന്നീ​ട് കൃ​ഷി. ഫാം ​ലാ​ന്‍​ഡ് ആ​യ​തു കൊ​ണ്ട് ധാ​രാ​ളം വെ​ള്ള​മു​ണ്ട്. പ​മ്പ് ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​ന​വും ന​ട​ത്തും. പ​ണി​ക​ളെ​ല്ലാം ത​നി​ച്ചാ​ണ്. ജോ​ലി​യി​ല്‍ നി​ന്ന് റി​ട്ട​യ​ര്‍ ചെ​യ്ത​തോ​ടെ ഭാ​ര്യ ലി​സ​മ്മ​യും കൈ​സ​ഹാ​യ​ത്തി​നാ​യി എ​ത്തും. അ​ങ്ങ​നെ കൃ​ഷി കു​ടും​ബ​കാ​ര്യ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു ഇ​രു​വ​രും ചേ​ര്‍​ന്ന്. ആ​ളു​യ​ര​മു​ള്ള പ​യ​റും പ​ട​വ​ല​വു​മൊ​ക്കെ തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ള്‍ അ​തി​നു പി​ന്നി​ല്‍ ലി​സ​മ്മ​യു​ടെ കൂ​ടി അ​ധ്വാ​ന​മു​ണ്ടെ​ന്ന് ജോ​സേ​ട്ട​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ കേ​ട്ട് തൊ​ട്ട​ടു​ത്ത് നി​ന്നി​രു​ന്ന ലി​സ​മ്മ​യ്ക്ക് നാ​ണം. തൈ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്നി​ട​ത്ത് തു​ട​ങ്ങും ജോ​സേ​ട്ട​ന്‍റെ ശ്ര​ദ്ധ. 24 ചു​വ​ട് 18 ഡോ​ള​റി​ന് കി​ട്ടു​ന്ന തൈ​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. മു​ത്ത് പോ​യ തൈ​ക​ള്‍ കൊ​ള്ളി​ല്ല. പ​ല​രും ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​തെ കൃ​ഷി​ക്ക് ഇ​റ​ങ്ങു​ന്ന​തു കൊ​ണ്ട് വി​ജ​യം നേ​ടാ​ന്‍ ക​ഴി​യാ​തെ പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. "ഫാം ​ലാ​ന്‍​ഡി​ല്‍ അ​ഞ്ച് കൂ​ട്ടം പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ലം, വെ​ണ്ട, ത​ക്കാ​ളി, കു​ക്കു​മ്പ​ര്‍, പ​ച്ച മു​ള​ക് എ​ന്നി​വ​യെ​ല്ലാം കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ദൈ​വം സ​ഹാ​യി​ച്ച് ന​ല്ല വി​ള​വും ല​ഭി​ക്കു​ന്നു​ണ്ട്. രാ​സ​വ​ളം ഒ​ന്നും ഉ​പ​യോ​ഗി​ക്കി​ല്ല. കു​ഴി​ച്ചു വ​യ്ക്കു​മ്പോ​ള്‍ വേ​ര് വേ​ഗ​ത്തി​ല്‍ പി​ടി​ക്കു​ന്ന​തി​ന് അ​ല്‍​പം വ​ളം ചേ​ര്‍​ക്കും എ​ന്ന​തൊ​ഴി​ച്ചാ​ല്‍ മ​റ്റു വ​ള​പ്ര​യോ​ഗം ഒ​ന്നു​മി​ല്ല. ഇ​ല​ക​ള്‍ വീ​ണു ചീ​ഞ്ഞു വ​ളം ആ​കു​ന്ന​തു ത​ന്നെ ധാ​രാ​ളം. പി​ന്നെ മ​ഞ്ഞു വീ​ഴ്ച കാ​ര​ണം ഇ​വി​ടെ കീ​ട​ങ്ങ​ളി​ല്ല. മാ​ന്‍ മാ​ത്ര​മാ​ണ് ഇ​വി​ടു​ത്തെ വി​ല്ല​ന്‍. ന​ല്ല പാ​ക​മാ​യാ​ല്‍ ഉ​ട​ന്‍ വ​രും അ​വ​റ്റ​ക​ള്‍. ന​മ്മു​ടെ നാ​ട്ടി​ലെ പ​ന്നി​ക​ള്‍ ചെ​യ്യു​ന്ന ദ്രോ​ഹ​മാ​ണ് ഇ​വി​ടു​ത്തെ മാ​നു​ക​ള്‍ ചെ​യ്യു​ക. ന​ല്ല ഫെ​ന്‍​സിം​ഗ് ചെ​യ്യു​ക മാ​ത്ര​മാ​ണ് പോം​വ​ഴി' നൂ​റു മേ​നി​യു​ടെ പി​ന്നി​ലെ ട്രി​ക്‌​സ് വെ​ളി​പ്പെ​ടു​ത്തി ജോ​സേ​ട്ട​ന്‍. ന്യൂ​യോ​ര്‍​ക്കി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ ക​പ്പ​യും കാ​ച്ചു​ലും ചേ​മ്പു​മൊ​ന്നും പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. മ​ണ്ണി​നു മു​ക​ളി​ലു​ള്ള വി​ള​ക​ള്‍ മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്ന​ത് ചെ​റി​യ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ഇ​ച്ചി​രി ക​പ്പ​യും കാ​ച്ചി​ലു​മെ​ല്ലാം കൃ​ഷി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത​താ​ണ് ജോ​സേ​ട്ട​നി​ലെ ക​ര്‍​ഷ​ക​ന്‍റെ സ്വ​കാ​ര്യ ദു:​ഖം. എ​ന്നാ​ലും കൃ​ഷി അ​ത്ര എ​ളു​പ്പ​മു​ള്ള പ​ണി​യ​ല്ല. ജോ​സേ​ട്ട​ന്റെ കൃ​ഷി ക​ണ്ട് ആ​വേ​ശം കൊ​ണ്ട അ​യ​ല​ത്തെ സാ​യി​പ്പി​ന് കി​ട്ടി​യ​ത് മു​ട്ട​ന്‍ പ​ണി. സാ​യി​പ്പി​ന്റെ വി​ള പാ​ക​മാ​യ​പ്പോ​ള്‍ ദേ ​വ​രു​ന്നു, മാ​ന്‍. അ​തു പോ​യ​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ അ​യാ​ള്‍ ജോ​സേ​ട്ട​ന്‍റെ വീ​ട്ടി​ലെ​ത്തി. നി​ങ്ങ​ളു​ടെ കൃ​ഷി മാ​ന്‍ തൊ​ട്ടി​ല്ല​ല്ലോ? ഫെ​ന്‍​സിം​ഗി​ന്‍റെ ഗു​ണ​മേ​ന്മ പ​റ​ഞ്ഞു കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല, അ​യാ​ളു​ടെ പ​റ​മ്പി​ല്‍ ഫെ​ന്‍​സിം​ഗ് ചെ​യ്യാ​ന്‍ ജോ​സേ​ട്ട​ന്‍ കൂ​ടി ഇ​റ​ങ്ങു​ക​യും ചെ​യ്തു. കൃ​ഷി മ​ണ്ണി​ല്‍, ഫ​ലം മ​ന​സി​ന് എ​ന്നും രാ​വി​ലെ ജോ​സേ​ട്ട​ന്‍ തൊ​ടി​യി​ലേ​ക്ക് ഇ​റ​ങ്ങും. അ​വി​ടെ ത​ന്‍റെ അ​രു​മ ചെ​ടി​ക​ളോ​ട് സം​സാ​രി​ച്ചും തൊ​ട്ടു ത​ലോ​ടി​യും ഇ​ട​യ്ക്ക് ഇ​ല​യി​ല്‍ പി​ടി​ച്ച് ഒ​രു കി​ഴു​ക്കു​മൊ​ക്കെ കൊ​ടു​ത്ത് കു​റ​ച്ചു നേ​രം ചെ​ല​വ​ഴി​ക്കും. കാ​യ്ക​ള്‍ പ​ച്ച​യ്ക്ക് പ​റി​ച്ചു ക​ഴി​ക്കും. കൃ​ഷി ചെ​യ്ത് ഉ​ണ്ടാ​ക്കു​ന്ന​തൊ​ക്കെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും പ​രി​ച​യ​ക്കാ​ര്‍​ക്കും മ​റ്റും സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കും. ഇ​ത്ര​യും നാ​ളാ​യി പ​ച്ച​ക്ക​റി​ക​ള്‍ കൊ​ടു​ത്ത വ​ക​യി​ല്‍ ഒ​രു രൂ​പ ആ​രു​ടെ​യും ക​യ്യി​ല്‍ നി​ന്ന് വാ​ങ്ങി​ച്ചി​ട്ടി​ല്ല. "ചി​ല​ര്‍ വ​ന്നു പ​ച്ച​ക്ക​റി ചോ​ദി​ച്ചു വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍​കും. ഞാ​ന്‍ നി​ര​സി​ക്കും. വെ​ളു​മ്പ​ന്‍​മാ​ര്‍​ക്ക് എ​ന്‍റെ കൃ​ഷി ക​ണ്ട് കൗ​തു​ക​മാ​ണ്. പ​ല​രും കാ​ണാ​നാ​യി വ​രും. അ​വ​ര്‍​ക്ക് പ​ട​വ​ല​ങ്ങ​യൊ​ക്കെ ക​ണ്ട് അ​ന്തം വി​ടു​ന്ന സാ​യി​പ്പി​നെ കാ​ണാ​ന്‍ ന​ല്ല കോ​മ​ഡി​യാ​ണ്. ഞാ​ന്‍ അ​വ​ര്‍​ക്ക് പ​യ​റും പ​ട​വ​ല​വു​മൊ​ക്കെ പ​റി​ച്ചു കൊ​ടു​ക്കും. എ​ന്നി​ട്ട് ന​മ്മ​ള്‍ ക​റി വ​യ്ക്കു​ന്ന രീ​തി​യൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ക്കും. ചി​ല​രൊ​ക്കെ പ​രീ​ക്ഷി​ച്ച് രൂ​ചി​യെ​ക്കു​റി​ച്ച് വാ​ചാ​ല​രാ​കാ​റു​ണ്ട്. അ​തൊ​ക്കെ കേ​ള്‍​ക്കു​മ്പോ​ള്‍ ന​മു​ക്കു​ണ്ടാ​കു​ന്ന സു​ഖം പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​റ്റ​വും ന​ല്ല ഹോ​ബി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ ഞാ​ന്‍ പ​റ​യും, കൃ​ഷി എ​ന്ന്.' ജോ​സേ​ട്ട​ന്‍റെ വാ​ക്കു​ക​ളി​ല്‍ ക​ര്‍​ഷ​ക​ന്‍റെ ചാ​രി​താ​ര്‍​ഥ്യം. മെ​ട്രോ​പോ​ളി​റ്റ​ല്‍ ട്രാ​ന്‍​സി​റ്റ് അ​തോ​റി​റ്റി​യി​ല്‍ നി​ന്ന് റി​ട്ട​യ​ര്‍ ചെ​യ്ത ശേ​ഷം മു​ഴു​വ​ന്‍ സ​മ​യ കൃ​ഷി​യു​മാ​യി തി​ര​ക്കി​ലാ​ണ് ജോ​സേ​ട്ട​ന്‍. ഭാ​ര്യ ലി​സ​മ്മ ജോ​സും തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​ണ്. ന​ഴ്‌​സിം​ഗ് ഹോ​മി​ല്‍ നി​ന്ന് റി​ട്ട​യ​ര്‍ ചെ​യ്തു. ര​ണ്ട് മ​ക്ക​ളും അ​വ​രു​ടെ ഭാ​ര്യ​മാ​രും ഡോ​ക്ട​ര്‍​മാ​രാ​ണ്. ഒ​രാ​ള്‍ ഫ്‌​ളോ​റി​ഡ​യി​ലും മ​റ്റൊ​രാ​ള്‍ മാ​ന്‍​ഹാ​ട്ട​ണി​ലും. അ​പ്പ​ന്‍റെ​യും അ​മ്മ​യു​ടെ​യും കൃ​ഷി അ​വ​ര്‍​ക്കും സ​ന്തോ​ഷ​മാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും നേ​രി​ല്‍ പോ​യും പാ​ഴ്‌​സ​ലാ​യും ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ള്‍ വീ​ട്ടി​ലെ​ത്തു​ന്ന സ​ന്തോ​ഷം ഇ​രു​വ​ര്‍​ക്കും. കൃ​ഷി​യി​ൽ ചി​ല്ല​റ പ​രീ​ക്ഷ​ണ​ങ്ങ​ളും ജോ​സേ​ട്ട​ൻ ന​ട​ത്തു​ക​യും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന്‍റെ സാ​ക്ഷ്യ​മെ​ന്നോ​ണം വീ​ടി​ന്‍റെ മു​ന്നി​ൽ നി​റ​യെ കാ​യ്ച്ചു നി​ൽ​ക്കു​ന്ന ഏ​ഷ്യ​ൻ പെ​യ​റു​ക​ളു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ലെ സ​ബ​ർ​ജ​ലി. വെ​റും പെ​യ​ർ അ​ല്ല ഫ്ല​വ​റിം​ഗ് ട്രീ​യു​മാ​യി ബ​ഡ് ചെ​യ്ത് സ്വ​യം ഉ​ണ്ടാ​ക്കി​യെ​ടു​ത്ത മ​ര​ങ്ങ​ൾ. സാ​ധാ​ര​ണ പി​യ​റി​നേ​ക്കാ​ൾ വ​ലി​പ്പ​വും മ​ധു​ര​വും കൂ​ടു​ത​ലാ​ണി​തി​ന്. മാ​ത്ര​മ​ല്ല ബ​ഡ് ചെ​യ്ത ചെ​ടി​ക്ക് ഭ്രാ​ന്ത് പി​ടി​ച്ച​തു പോ​ലെ കാ​യ്ക്കു​ക​യും ചെ​യ്യു​ന്നു. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ർ വ​ണ്ടി നി​ർ​ത്തി ഇ​ത് കാ​ണാ​ൻ വ​രു​ന്ന​ത് പ​തി​വാ​ണെ​ന്ന് ജോ​സേ​ട്ട​ൻ പ​റ​യു​ന്നു. ആ​ദ്യ​മൊ​ക്കെ വി​ള​വ് പ​ള്ളി​യി​ല്‍ കൊ​ണ്ടു​പോ​യി കാ​ണു​ന്ന​വ​ര്‍​ക്ക് കൊ​ടു​ത്തി​രു​ന്നു. പ​ക്ഷേ കൊ​ണ്ടു ചെ​ല്ലു​ന്ന ദി​വ​സം എ​ല്ലാ​വ​രും പ​ള്ളി​യി​ല്‍ കാ​ണ​ണ​മെ​ന്നി​ല്ല. കി​ട്ടാ​ത്ത​വ​രി​ല്‍ ചി​ല​ര്‍​ക്ക് പ​രി​ഭ​വ​മാ​യി. അ​ങ്ങ​നെ​യാ​ണ് ആ ​പ​തി​വ് നി​ര്‍​ത്തി​യ​തെ​ന്ന് ജോ​സേ​ട്ട​ൻ പ​റ​ഞ്ഞു. കൃ​ഷി മാ​ത്ര​മ​ല്ല നാ​യാ​ട്ടി​ലും ചൂ​ണ്ട​യി​ടു​ന്ന​തി​ലു​മെ​ല്ലാം പ്രാ​വീ​ണ്യ​മു​ണ്ട് ജോ​സേ​ട്ട​ന്. കൂ​ട്ടാ​യി അ​ടു​ത്തു ത​ന്നെ​യു​ള്ള 1012 മ​ല​യാ​ളി​ക​ളു​മു​ണ്ട്. മു​ന്‍​പ് ര​ണ്ട് ബീ​ന്‍ ബാ​ഗ് നി​റ​യെ മീ​ന്‍ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന് എ​ല്ലാ​വ​ര്‍​ക്കും കൊ​ടു​ത്തി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. നാ​യാ​ട്ടി​ന് പോ​യാ​ല്‍ 23 മാ​നി​നെ ഒ​ക്കെ​യാ​യാ​ണ് മ​ട​ക്കം. തി​രി​ച്ചു വ​ന്നി​ട്ട് പി​ന്നെ എ​ല്ലാ​വ​രെ​യും വി​ളി​ച്ചു കൂ​ട്ടി ആ​ഘോ​ഷ​മാ​ണ്. ജോ​സേ​ട്ട​ന്‍റെ ക​ഥ​യ്ക്ക് ലി​സ​മ്മ ചേ​ച്ചി വ​ക ടെ​യി​ല്‍ എ​ന്‍​ഡ്.


ചാ​ർ​ലി കി​ർ​ക്ക് കൊ​ല​പാ​ത​കം; പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ശ്വ​സ്ത​ൻ ചാ​ർ​ലി കി​ർ​ക്ക് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് എ​ഫ്ബി​ഐ. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും എ​ഫ്ബി​ഐ​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. ടീ​ഷ​ർ​ട്ടും ജീ​ൻ​സും തൊ​പ്പി​യും കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച ചെ​റു​പ്പ​ക്കാ​ര​ന്‍റെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ‘യൂ​ട്ട​വാ​ലി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ചാ​ർ​ലി കി​ർ​ക്ക് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ്യ​ക്തി​യെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്.’ എ​ഫ്ബി​ഐ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. ഫോ​ൺ ന​മ്പ​റും ഒ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കി​ർ​ക്കി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം ന​ൽ​കു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. യു​എ​സി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര​മാ​ണി​ത്. തീ​വ്ര വ​ല​തു​പ​ക്ഷ ആ​ക്ടി​വി​സ്റ്റും ട്രം​പ് അ​നു​കൂ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു കി​ർ​ക്ക്. യൂ​ട്ട​വാ​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് കി​ർ​ക്കി​ന് വെ​ടി​യേ​റ്റ​ത്.


ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റാ​യ ഡോ. ​യു.​പി.​ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ക​ള​രി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ക​ഥ​ക​ളി, പു​ലി​ക്ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വ​ള്ളം​ക​ളി, നാ​ട​ൻ​നൃ​ത്തം, വ​ർ​ണ​ച്ചു​വ​ട് തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ നൃ​ത്ത​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്സ് ഡ​യ​റ​ക്‌​ട​ർ), മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി), ദീ​പ​ക് നാ​യ​ർ, മാ​ത്യു നൈ​നാ​ൻ, ജ​യ്സി ജോ​ർ​ജ്, വി​നോ​ദ് ജോ​ർ​ജ്, ബേ​ബി​കൊ​ടു​വ​ത്ത്, ദീ​പു ര​വീ​ന്ദ്ര​ൻ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ഡിം​പി​ൾ ജോ​സ​ഫ്, സാ​ബു മാ​ത്യു, ഫ്രാ​ൻ​സി​സ് അം​ബ്രോ​സ്, തോ​മ​സ് ഈ​ശോ, നെ​ബു കു​ര്യാ​ക്കോ​സ്, ടോ​മി നെ​ല്ലു​വേ​ലി​ൽ, ഷി​ബു ജെ​യിം​സ്, സി​ജു വി. ​ജോ​ർ​ജ്, ഷി​ജു എ​ബ്ര​ഹാം, എം​സി മാ​രാ​യ സി​ബി ത​ല​ക്കു​ളം, സു​ധി​ഷ് നാ​യ​ർ, സു​ഭി ഫി​ലി​പ്പ്, മീ​ര മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.


ഡാ​ളസി​ൽ സീ​രി​യ​ൽ മോ​ഷ​ണ കേ​സി​ൽ പ്ര​തി​യെ​യും കൂ​ട്ടാ​ളി​യെ​യും അ​റ​സ്റ്റ് ചെ​യ്തു

ഡാ​ള​സ്: സീ​രി​യ​ൽ മോ​ഷ​ണ കേ​സി​ൽ പ്ര​തി​യെ​യും കൂ​ട്ടാ​ളി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഡാ​ള​സി​ൽ ന​ട​ന്ന നി​ര​വ​ധി സാ​യു​ധ ക​വ​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 വ​യ​​സു​കാ​ര​നാ​യ ജോ​ണ്ടേ ആ​ൻ​ഡേ​ഴ്സ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി ക​ർ​ട്ടി​സ് കാ​ർ​ട്ട​ന്‍റെയും (21) മ​റ്റ് ചി​ല കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ, എ​ആ​ർ 15 റൈ​ഫി​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും 200ല​ധി​കം വെ​ടി​യു​ണ്ട​ക​ളും പോലീ​സ് പി​ടി​ച്ചെ​ടു​ത്തു. ആ​ൻ​ഡേ​ഴ്സ​നെ​തി​രെ മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പോലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 1,50,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ ഇ​യാ​ൾ നി​ല​വി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. അ​തേ​സ​മ​യം, കാ​ർ​ട്ട​ർ​ക്കെ​തി​രെ ഇ​ൻ​ഡീ​സ​ന്‍റ് എ​ക്സ്പോ​ഷ​ർ, അ​റ​സ്റ്റി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റ​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​യാ​ൾ 1,000 ഡോ​ള​ർ ജാ​മ്യ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.


കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഐ​സി​ഇ പ​ട്രോളിംഗ്​ തു​ട​രാ​ൻ ട്രം​പി​ന് അ​നു​മ​തി ന​ൽ​കി സു​പ്രീംകോ​ട​തി

കാ​ലി​ഫോ​ർ​ണി​യ: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കു​ടി​യേ​റ്റ ന​യം അ​നു​സ​രി​ച്ച് സൗ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് (ഐ​സി​ഇ) ഏ​ജ​ന്‍റു​മാ​ർ​ക്ക് റോ​ന്തു​ചു​റ്റാ​ൻ യു​എ​സ് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. ഒ​രു വി​ശ​ദീ​ക​ര​ണ​വു​മി​ല്ലാ​തെ​യാ​ണ് കോ​ട​തി ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. ഏ​ഴ് കൗ​ണ്ടി​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​തീ​രു​മാ​നം നി​ല​വി​ലു​ള്ള​തെ​ങ്കി​ലും, സ​മാ​ന രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ൾ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ, ലോസ് ആ​ഞ്ച​ല​സി​ന് ചു​റ്റും മു​ഖം​മൂ​ടി ധ​രി​ച്ച ഐ​സി​ഇ ഏ​ജ​ന്‍റുമാ​ർ ല​ത്തീ​നോ വം​ശ​ജ​രെ ത​ട​ഞ്ഞു​നി​ർ​ത്തി അ​വ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ത് നാ​ലാം ഭേ​ദ​ഗ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കീ​ഴ് കോ​ട​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സു​പ്രീം കോ​ട​തി ഈ ​നി​ല​പാ​ട് ത​ള്ളി.​ ഈ വ​ർ​ഷം ജൂ​ലൈ വ​രെ, കു​ടി​യേ​റ്റ കോ​ട​തി​ക​ൾ 417,631 പേ​രെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു. 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ 90,910 പേ​രും മെ​ക്സി​ക്കോ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്, കൂ​ടാ​തെ ഹോ​ണ്ടു​റാ​സ് (61,536), ഗ്വാ​ട്ടി​മാ​ല (59,508) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും അ​ഭി​ഭാ​ഷ​ക​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല. ജൂ​ലൈ​യി​ൽ നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​രി​ൽ 21.3 ശതമാനം പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക​രു​ണ്ടാ​യി​രു​ന്ന​ത്.​ ട്രം​പ് അ​ധി​കാ​ര​മേ​റ്റ 2025 ജ​നു​വ​രി 28 മു​ത​ൽ ഓ​ഗ​സ്റ്റ് 25 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്, ഐ​സി​ഇ ഏ​ജ​ന്റു​മാ​ർ 195,249 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 197,526 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 24 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​സ്റ്റ​ഡി​യി​ൽ 61,226 ആ​ളു​ക​ളു​ണ്ട്, അ​തി​ൽ 70.3 ശതമാനം പേ​ർ​ക്കും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ല. 2015 വ​രെ, ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രു​ന്നു. പ​ക്ഷേ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​ത്തി​ൽ ലാ​റ്റി​നോ വം​ശ​ജ​രാ​ണ് കൂ​ടു​ത​ൽ. ക​സ്റ്റ​ഡി​യി​ലു​ള്ള ക​റു​ത്ത വ​ർ​ഗ​ക്കാ​ർ മ​റ്റ് കു​ടി​യേ​റ്റ​ക്കാ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ദു​രു​പ​യോ​ഗം നേ​രി​ടു​ന്നു​വെ​ന്ന് ഒ​രു റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഐ​സി​ഇ ക​സ്റ്റ​ഡി​യി​ലു​ള്ള മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 6 ശതമാനം മാ​ത്ര​മാ​ണ് ക​റു​ത്ത വ​ർ​ഗ​ക്കാ​ർ എ​ങ്കി​ലും, ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ 28 ശതമാനം വ​രു​ന്ന​ത് അ​വ​രി​ൽ നി​ന്നാ​ണ്.


ഡാ​ള​സ് എ​പ്പി​സ്കോ​പ്പ​ൽ രൂ​പ​ത​യു​ടെ പു​തി​യ ബി​ഷ​പ്പാ​യി റ​വ. റോ​ബ​ർ​ട്ട് പി. ​പ്രൈ​സ് സ്ഥാ​ന​മേ​റ്റു

ഡാ​ള​സ്: ഡാ​ള​സ് എ​പ്പി​സ്കോ​പ്പ​ൽ രൂ​പ​ത​യു​ടെ എ​ട്ടാ​മ​ത്തെ ബി​ഷ​പ്പാ​യി റെ​വ​റ​ന്‍റ് റോ​ബ​ർ​ട്ട് പി. ​പ്രൈ​സ് സ്ഥാ​ന​മേ​റ്റു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 6ന് ​ഡാ​ള​സി​ലെ ച​ർ​ച്ച് ഓ​ഫ് ദി ​ഇ​ൻ​കാ​ർ​നേ​ഷ​നി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ, എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യി​ലെ പ്രൈ​മേ​റ്റും പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്പു​മാ​യ മോ​സ്റ്റ് റ​വ. സീ​ൻ വാ​ൾ​ട്ട​ർ റോ​വ് മു​ഖ്യ കാ​ർ​മ്മി​ക​നാ​യി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 30ല​ധി​കം ബി​ഷ​പ്പു​മാ​രും 100ൽ ​അ​ധി​കം വൈ​ദി​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​ ആം​ഗ്ലി​ക്ക​ൻ ക​മ്മ്യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ആ​ന്റ​ണി പോ​ഗ്ഗോ, ഘാ​ന​യി​ലെ കൊ​ഫോ​റി​ഡു​വ രൂ​പ​ത​യു​ടെ ബി​ഷ​പ്പ് റ​വ. ഫെ​ലി​ക്സ് അ​ന്നാ​ൻ​സി, ഹോ​ണ്ടു​റാ​സ് രൂ​പ​ത​യു​ടെ ബി​ഷ​പ്പ് റ​വ. ലോ​യ്ഡ് അ​ല​ൻ, ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് രൂ​പ​ത​യു​ടെ ബി​ഷ​പ്പ് റ​വ. മോ​യ്സ​സ് ക്വ​സാ​ഡ മോ​ട്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​രി​ൽ ചി​ല​രാ​ണ്. ടെ​ന്ന​സി രൂ​പ​താ ബി​ഷ​പ്പ് റ​വ. ജോ​ൺ സി. ​ബോ​വ​ർ​ഷ്മി​ഡ് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. സേ​വ​ന​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​നി​ടെ പ്രൈ​സി​ന് മോ​തി​രം, കു​രി​ശ്, കി​രീ​ടം, അം​ശം, ക്രൊ​സി​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വി​രു​ന്നും ന​ട​ന്നു. മു​ൻ ബി​ഷ​പ്പ് ജോ​ർ​ജ് സം​ന​ർ വി​ര​മി​ക്കു​ന്ന​തോ​ടെ ബി​ഷ​പ്പ് കോ​ഡ്ജ്യൂ​ട്ടേ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈ​സ്, ഡാ​ള​സ് രൂ​പ​ത​യു​ടെ പു​തി​യ ബി​ഷ​പ്പാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ക​ഴി​ഞ്ഞ മെ​യി​ൽ ന​ട​ന്ന ര​ണ്ട് വോ​ട്ടെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​സ്ഥാ​ന​ത്തേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ച​ട​ങ്ങി​ൽ റൈ​റ്റ് റവ. ജെ​ന്നി​ഫ​ർ ആ​ൻ ആ​ൻ​ഡി​സ​ൺ (ടൊ​റ​ന്‍റോ രൂ​പ​ത​യു​ടെ സ​ഫ്ര​ഗ​ൻ ബി​ഷ​പ്പ്),റൈ​റ്റ് റെ​വ​റ​ന്റ് ജോ​ൺ ക്രോ​ഫോ​ർ​ഡ് ബോ​വ​ർ​ഷ്മി​ഡ്റ്റ് (ടെ​ന്ന​സി രൂ​പ​ത​യു​ടെ ബി​ഷ​പ്പ്), റൈ​റ്റ് റെ​വ​റ​ന്റ് ജോ​ർ​ജ് റോ​ബി​ൻ​സ​ൺ സ​മ്മ​ർ (ഡാ​ള​സ് രൂ​പ​ത​യു​ടെ ബി​ഷ​പ്പ്),റ​വ. എ​റി​ക് കെ. ​ജെ. ഗ്രോ​ൺ​ബെ​ർ​ഗ് (നോ​ർ​ത്തേ​ൺ ടെ​ക്സ​സ്നോ​ർ​ത്തേ​ൺ ലൂ​സി​യാ​ന സി​ന​ഡ്, ഇ​വാ​ഞ്ച​ലി​ക്ക​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ച് ഓ​ഫ് അ​മേ​രി​ക്ക),റ​വ. ലി​നോ അ​ക്വി​ലി​നോ ലാ​റ (സാ​ൻ ഫ്രാ​ൻ​സി​സ്കോ ഡി ​ആ​സി​സ്, ഡാ​ള​സ്), റ​വ. സ​മീ​റ പേ​ജ് (ഹോ​ളി നേ​റ്റി​വി​റ്റി & ഗേ​റ്റ്വേ ഓ​ഫ് ഗ്രേ​സ്, പ്ലാ​നോ),റ​വ. ടോം ​സ്മി​ത്ത് (സെ​ന്റ് പോ​ൾ​സ്, പ്രോ​സ്പ​ർ), റ​വ. റോ​യ് തോ​മ​സ് (സെ​ന്റ് ആ​ൻ​ഡ്രൂ​സ്, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്),മി​സ്റ്റ​ർ ആ​ൻ​ഡ്രൂ ഹോ​യ്ൽ & മി​സ്. ഇ​ൻ​ഗ്രി​ഡ് ഹോ​യ്ൽ (സെ​ന്റ് ഡ​ൺ​സ്റ്റ​ൻ​സ്, ഹ്യൂ​സ്റ്റ​ൺ),മി​സ്. അ​ഡെ​ൽ ഇ​ച്ചി​ലി​യ​ൻ & മി​സ്റ്റ​ർ തി​മോ​ത്തി എ. ​മാ​ക്ക് (സെ​ന്റ് മാ​ത്യൂ​സ് ക​ത്തീ​ഡ്ര​ൽ, ഡാ​ള​സ്) എ​ന്നീ പ്ര​മു​ഖ​ർ സ​ഹ കാ​ർ​മീ​ക​രാ​യി പ​ങ്കെ​ടു​ത്തു


റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തിന്‍റെ​ തി​രു​നാ​ൾ സ​മാ​പി​ച്ചു

ന്യൂ​യോ​ർ​ക്ക്: റോ​ക്ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 5, 6, 7 തീ​യ​തി​ക​ളി​ലാ​യി ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റി. ഇ​ട​വ​ക​യി​ലെ 94 പേ​രാ​ണ് ഇ​ത്ത​വ​ണ പ്ര​സു​ദേ​ന്തി​മാ​രാ​യ​ത്. തി​രു​നാ​ളി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 6ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ഇം​ഗ്ലി​ഷ് കു​ർ​ബാ​ന​യും കു​ട്ടി​ക​ളു​ടെ സി​സി​ഡി ഫെ​സ്റ്റു​മു​ണ്ടാ​യി​രു​ന്നു. ന്യൂ​യോ​ർ​ക്ക് ഫൊ​റാ​ന​യി​ലു​ള്ള സി​സ്റ്റേ​ഴ്സും വൈ​ദി​ക​രു​മാ​ണ് സി​സി​ഡി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള ഫു​ഡ് സ്റ്റാ​ളു​ക​ളും സ​ജീ​വ​മാ​യി. തി​രു​നാ​ൾ ദി​വ​സം സെ​പ്റ്റം​ബ​ർ 7ന് ​വൈ​കി​ട്ട് 4 മ​ണി​ക്ക് തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ലി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. ഫാ. ​മാ​ത്യു മേ​ലേ​ട​ത്തു തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. ബ്രോ​ൺ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ലെ ചെ​ണ്ട ടീ​മി​ന്‍റെ ചെ​ണ്ട​മേ​ള​ങ്ങ​ളോ​ടെ​യു​ള്ള തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ​ന്മാ​രു​ടെ​യും മാ​ലാ​ഖാ​മാ​രു​ടെ​യും വേ​ഷ​ത്തി​ൽ മു​ത്തു​കു​ട​ക​ളോ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ദ​ക്ഷി​ണം എ​ന്നി​വ വ​ർ​ണാ​ഭ​മാ​യി. കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദ​ത്തി​നു ശേ​ഷം ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി സി​ബി മ​ണ​ലേ​ൽ തി​രു​ന്നാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ച്ചു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ്നേ​ഹ വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.


കാ​ലി​ഫോ​ർ​ണി​യ​യി​ൽ ച​രി​ത്രം കു​റി​ച്ച മ​ങ്കയു​ടെ പൊ​ന്നോ​ണം

കാ​ലി​ഫോ​ർ​ണി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ കാ​ലി​ഫോ​ർ​ണി​യ (മ​ങ്ക ) പ്ര​സി​ഡന്‍റ്​ സു​നി​ൽ വ​ർ​ഗീസിന്‍റെ ​അ​തു​ല്യമാ​യ നേ​തൃ​ത്വ പാ​ട​വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം കാ​ലി​ഫോ​ർ​ണി​യ​യി​ൽ ച​രി​ത്രം കു​റി​ച്ചു. മ​ല​യാ​ളി​ത്ത​നി​മ നി​റ​ഞ്ഞ ഈ ​ആ​ഘോ​ഷ​ത്തി​ൽ ഏ​ക​ദേ​ശം മൂവാ​യി​രം പേ​രോ​ളം പ​ങ്കെ​ടു​ത്തു. നാ​ടി​ന്‍റെ പൈ​തൃ​ക​വും സം​സ്കാ​ര​വും, വി​ളി​ച്ചോ​തു​ന്ന ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണ പാ​ട്ടു​ക​ളും പൂ​വി​ളി​ക​ളും രു​ചി​യൂ​റു​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങളുമാ​യി മ​ധു​ര മ​നോ​ഹ​ര​മാ​യി പൊ​ന്നോ​ണം . റി​യ​ലെ​റ്റ​ർ ഷാ​ജു വ​ർ​ഗ്ഗീ​സ് ആ​യി​രു​ന്നു ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ . സാ​ൻ ഫ്രാ​ൻ​സി​സ്കോ ഡെ​പ്യൂ​ട്ടി കോ​ൺ​സ​ൽ ജ​ന​റ​ൽ രാ​കേ​ഷ് അ​ഡ്ലാ​ഖ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു . എംഎ​ൽഎയും മു​ൻ മ​ന്ത്രി​യു​മാ​യ മോ​ൻ സ് ​ജോ​സ​ഫ് ആ​യി​രു​ന്നു മു​ഖ്യാ​തി​ഥി. ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ​ൻ വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. മു​ഖ്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യ മേ​രി ദാ​സ​ൻ ജോ​സ​ഫ് ഏ​വ​രെ​യും ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. ച​രി​ത്രം കു​റി​ച്ചു​കൊ​ണ്ട് മ​ല​യാ​ളി​ത്ത​നി​മ​യോ​ടെ മു​പ്പ​തോ​ളം വി​ഭ​വ​ങ്ങ​ളു​മാ​യി പ​ഴ​യി​ട​വും സി​നോ​യ്’​സ് കി​ച്ച​നും ചേ​ർ​ന്നൊ​രു​ക്കി​യ പ​ഴ​യി​ടം ഓ​ണ​സ​ദ്യ യാ​യി​രു​ന്നു ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച പ്ര​ധാ​ന ഇ​നം. മ​ങ്ക ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ആ​യ സ്മി​ത രാ​മ​ച​ന്ദ്ര​ൻ, ലി​സി ജോ​ൺ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റർ (ഐപാക്) ​ഒ​രു​ക്കി​യ ഗാ​ന​മേ​ള ഏ​റെ അ​ക​ർ​ഷ​ണീ​യ​മാ​യി​രു​ന്നു . മ​ങ്ക ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ വ​ർ​ക്കി ന​ന്ദി പ​റ​ഞ്ഞു . ക​ർ​മ്മ നി​ര​ത​രും ക​ഠി​നാ​ധ്വാ​നി​ക​ളും ആ​യ മ​ങ്ക ടീ​മി​ന്‍റെയും വോളണ്ടി​യേ​ഴ്സിന്‍റെ​യും അ​തി​സൂ​ക്ഷ്മ​മാ​യ ആ​സൂ​ത്ര​ണ പാ​ട​വം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​ത്ര​യും നി​റ​പ്പ​കി​ട്ടാ​ർ​ന്ന ഒ​രു പൊ​ന്നോ​ണം ബേ ​ഏ​രി​യ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ക്കാ​ൻ സാ​ധി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് സു​നി​ൽ വ​ർ​ഗീ​സ് ഏ​വ​രെ​യും ഈ ​നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന് വ്യ​ക്തി​പ​ര​മാ​യി അ​നു​മോ​ദ​നം അ​ർ​പ്പി​ച്ച് ആ​ദ​രി​ച്ചു. പ്ര​സി​ഡന്‍റ് സു​നി​ൽ വ​ർ​ഗീസിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ ​ഓ​ണാ​ഘോ​ഷം മ​ല​യാ​ളി ത്ത​നി​മ​യു​ടെ പ്ര​തീ​ക​മാ​യി ബേ ​ഏ​രി​യ മ​ല​യാ​ളി​ക​ളു​ടെ മ​ന​​സി​ൽ ഒ​രു മ​ധു​ര​മു​ള്ള ഓ​ർ​മ്മ​യാ​യി എ​ന്നെ​ന്നും നി​ല​നി​ൽ​ക്കും.


കാ​മു​കി​യു​മാ​യി വ​ഴ​ക്കി​ട്ട് മ​ട​ങ്ങ​വെ കാ​മു​ക​ൻ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു

ഹൂ​സ്റ്റ​ൺ: തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ൽ കാ​മു​കി​യു​മാ​യി വ​ഴ​ക്കി​ട്ട് മ​ട​ങ്ങ​വെ കാ​മു​ക​ൻ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ ബി​സ​ണ​റ്റ് സ്ട്രീ​റ്റി​ലെ 7200 ബ്ലോ​ക്കി​ൽ ഫോ​ണ്ട്രെ​ൻ റോ​ഡി​ന് സ​മീ​പ​മു​ള്ളൊ​രു പാ​ർക്കിംഗ്​ സ്ഥ​ല​ത്തു​വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പാ​ര്‍​ക്കിംഗിൽ ​വ​ച്ച് കാ​മു​കി​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സ്ട്രീ​റ്റി​ലേ​ക്ക് ന​ട​ന്ന ഇ​യാ​ളെ, ഇ​രു​ണ്ട നി​റ​ത്തി​ലു​ള്ള ഒ​രു ഫോ​ർ​ഡ് എ​സ്യു​വി കാ​റി​ൽ വ​ന്നൊ​രാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യൊ​ച്ച കേ​ട്ട് കാ​മു​കി സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വെ​ടി​യേ​റ്റ​യാ​ളെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല, ത​ൽ​ക്ഷ​ണം മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കാ​മു​കി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.​ കാ​മു​കി​യു​മാ​യു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ല വെ​ടി​വ​യ്പ്പ് എ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​ന​ങ്ങ​ളോ സം​ഭാ​ഷ​ണ​ങ്ങ​ളോ കൊ​ല്ല​പ്പെ​ട്ട​യാ​ളും കൊ​ല​പാ​ത​കി​യും ത​മ്മി​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ലെ​ഫ്റ്റ​ന​ന്റ് എ. ​ഖാ​ൻ പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ചെ​റി​യ അ​ക​ല​ത്തി​ൽ​നി​ന്ന് വെ​ടി​വ​ച്ച​തി​ന് ശേ​ഷം, തി​രി​കെ വാ​ഹ​ന​ത്തി​ൽ ക​യ​റി ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വെ​ടി​യു​തി​ർ​ത്ത​യാ​ളെ​യോ കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണ​മോ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ വി​വ​ര​ങ്ങ​ളും പോലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന ട്രം​പിന്‍റെ​ ഭീ​ഷ​ണി​ക്കെ​തി​രെ ഷിക്കാ​ഗോ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം

ഷി​ക്കാ​ഗോ: കു​ടി​യേ​റ്റ​ക്കാ​രെ കൂ​ട്ട​ത്തോ​ടെ നാ​ടു​ക​ട​ത്തു​മെ​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രെ ഷി​ക്കാ​ഗോ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. കോ​ൺ​ഗ്ര​സ് പ്ലാ​സ ഗാ​ർ​ഡ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ട്രം​പ് ട​വ​റി​ന് മു​ന്നി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യു​വാ​ക്ക​ൾ, കു​ടും​ബ​ങ്ങ​ൾ, മു​ൻ സൈ​നി​ക​ർ ഉ​ൾ​പ്പ​ടെ മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സൈ​നി​ക​രെ അ​യ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും, റാ​ലി ന​ട​ന്ന​പ്പോ​ൾ ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​രോ സൈ​നി​ക​രോ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. കു​ടി​യേ​റ്റ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​നീ​ക്ക​ത്തി​നെ​തി​രെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഷി​ക്കാ​ഗോ​യു​ടെ മേ​യ​റാ​യ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. താ​ൻ ഒ​രു മു​ൻ സൈ​നി​ക​നും ഡോ​ക്ട​റു​മാ​ണെ​ന്നും ഈ ​പ്ര​തി​ഷേ​ധം ന​ഗ​ര​ത്തി​ന്‍റെ ശ​ക്ത​മാ​യ കു​ടി​യേ​റ്റ പാ​ര​മ്പ​ര്യ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ പ​റ​ഞ്ഞു. വം​ശീ​യ​ത​യ്ക്കെ​തി​രെ​യും കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും പോ​രാ​ടു​ന്ന നി​ര​വ​ധി സം​ഘ​ട​ന​ക​ളും റാ​ലി​ക്ക് പി​ന്തു​ണ ന​ൽ​കി.


ഹാ​രി​സ് കൗ​ണ്ടി റോ​ഡ​രി​കി​ൽ മു​ൻ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ റോ​ഡ​രി​കി​ൽ മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നും (മ​റൈ​ൻ വെ​റ്റ​റ​ൻ) ഊ​ബ​ർ ഡ്രൈ​വ​റു​മാ​യ ക്വോ​ക് എ​ൻ​ഗു​യെ​നെ (28) വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സെ​പ്റ്റം​ബ​ർ 4ന് ​രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹാ​രി​സ് കൗ​ണ്ടി​യി​ലെ ലേ​ക്ക്വു​ഡ് ഫോ​റ​സ്റ്റ് ഡ്രൈ​വി​ൽ​നി​ന്നും എ​ൻ​ഗു​യെന്‍റെ മൃ​ത​ദേ​ഹം ല​ഭി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച​താ​ണോ അ​തോ ഇ​വി​ടെ വ​ച്ച് ത​ന്നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, എ​ൻ​ഗു​യെ​ന്‍റെ സ്വ​കാ​ര്യ വാ​ഹ​നം കാ​ണ്മാ​നി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോലീ​സി​നെ​യോ ക്രൈം ​സ്റ്റോ​പ്പേ​ഴ്സി​നെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് എ​ൻ​ഗു​യെ​ൻ ഊ​ബ​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഒ​പ്പം, മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ (ഇ​എം​ടി) ആ​കാ​നു​ള്ള പ​ഠ​ന​വും ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. എ​ൻ​ഗു​യെ​ന്‍റെ വി​യോ​ഗ​ത്തി​ൽ ഊ​ബ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.


'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്‍റെ പുതിയ നടപടി

ബോ​സ്റ്റ​ൺ: ബോ​സ്റ്റ​ണി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സൂ​ച​ന. ’ഓ​പ്പ​റേ​ഷ​ൻ പാ​ട്രി​യോ​ട്ട് 2.0’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​നീ​ക്കം ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കു​ടി​യേ​റ്റ​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടാ​ൻ സൈ​ന്യ​ത്തെ​യും ഫെ​ഡ​റ​ൽ ഏ​ജ​ന്റു​മാ​രെ​യും അ​യ​യ്ക്കാ​ൻ ട്രം​പ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഫെ​ഡ​റ​ൽ കു​ടി​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത സ​ങ്കേ​ത ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​നീ​ക്കം. ത​ട​വി​ൽ നി​ന്ന് മോ​ചി​ത​രാ​യ​വ​രെ​യും, എ​ന്നാ​ൽ കു​ടി​യേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ത്ത​വ​രെ​യും പി​ടി​കൂ​ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ട്രം​പി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ ബോ​സ്റ്റ​ൺ മേ​യ​ർ മി​ഷേ​ൽ വു ​വി​മ​ർ​ശി​ച്ചു. ഈ ​നീ​ക്കം സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് ന​ഗ​ര​ത്തി​ൽ ഭ​യം സൃ​ഷ്ടി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക്, ലൊ​സാ​ഞ്ച​ല​സ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും ട്രം​പ് സ​മാ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്


സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്:​സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 2025 വ​ർ​ഷ​ത്തെ പി​ക്നി​ക് സെ​പ്റ്റം​ബ​ർ 6 ശ​നി​യാ​ഴ്ച സ​ണ്ണി​വെ​യ്ൽ ടൌ​ൺ പാ​ർ​ക്കി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി റെ​ജി​ൻ അ​ച്ച​ന്‍റെ പ്രാ​ഥന ​യോ​ടു കൂ​ടി പി​ക്നി​ക് പ്രോ​ഗാ​മി​ന് തു​ട​ക്കം കുറിച്ചു. യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് യു​വ​ജ​ന​സ​ഖ്യം സീ​നി​യ​ർ സി​റ്റി​സ​ൺ സേ​വി​കാ സം​ഗം തു​ട​ങ്ങി​യ സം​ഘ​ന​ക​ൾ വി​വി​ധ ഇ​നം വി​നോ​ദ പ്രോ​ഗ്രാം ന​ട​ത്തി പി​ക്നി​ക് അ​തി മ​നോ​ഹ​ര​മാ​ക്കി മാ​റ്റി. പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യി ചു​മ​ത​ല​ക്കാ​ർ ക​പ്പ & കാ​ന്താ​രി സ​മ്മ​ന്തി ഒ​രു​ക്കി​യ​ത് ക​ഴി​ച്ച​പ്പോ​ൾ കേ​ര​ള​ത്തെ/ നാ​ടി​നെ പ​റ്റി​യു​ള്ള ഓ​ർ​മ്മ​ക​ൾ മ​ന​സു​ക​ളി​ൽ ക​ട​ന്നു ക​യ​റി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഉ​ച്ച ഭ​ക്ഷ​ണം (പി​ക്നി​ക് ഫു​ഡ്) ക്ര​മീ​ക​രി​ച്ച ഇ​ട​വ​ക ചു​മ​ത​ല​ക്ക​രെ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ഓ​രോ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും വി​ജ​യ​ത്തി​ന് പി​റ​കി​ൽ സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ വൈ​സ് പ്ര​ഡി​ഡ​ന്റ് തോ​മ​സ് എ​ബ്ര​ഹാം ട്ര​സ്റ്റി​മാ​രാ​യ ജോ​ൺ മാ​ത്യു, സാം​മേ​ലേ​ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. തി​ര​ക്കി​ട്ട ജോ​ലി​ക്കി​ട​യി​ൽ സ്വ​ന്തം ഇ​ട​വ​ക​യു​ടെ പി​ക്നി​ക്കി​ൽ വ​ന്നു സം​ബ​ന്ധി​ക്കു​ക​യും കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യൂം ചെ​യ്ത ടൌ​ൺ മേ​യ​ർ സ​ജി പി ​ജോ​ർ​ജ് ശ്രേ​ദ്ധേ​യ​നാ​യി​രു​ന്നു. 10 മ​ണി​ക്ക് തു​ട​ങ്ങി​യ പി​ക്നി​ക് പ്രോ​ഗ്രാം 3 മ​ണി​യോ​ട് കൂ​ടി അ​വ​സാ​നി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക വി​കാ​രി റെ​ജി​ൻ അ​ച്ച​ന്റെ പ്രാ​ത്ഥ​ന​യും ആ​ശി​ർ​വാ​ദ​വും ക​ഴി​ഞ്ഞു പ​ങ്കെ​ടു​ത്ത​വ​ർ പൂ​ർ​ണ സം​തൃ​പ്തി​യോ​ട് ഭ​വ​ന​ക​ളി​ലേ​ക്കു മ​ട​ങ്ങി.


ഷൈ​നി രാ​ജു ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പ​ഴ്സ​ൺ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു

ന്യൂ​ജ​ഴ്‌​സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ(​മ​ഞ്ച്) മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു ഫൊ​ക്കാ​ന​യു​ടെ 20262028 ലെ ​ഭ​ര​ണ​സ​മി​തി​യി​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പ​ഴ്സ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന് മ​ഞ്ച് ക​മ്മി​റ്റി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ഡോ. ​ഷൈ​നി രാ​ജു വി​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ, റീ​ജി​ണ​ൽ വി​മ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (മ​ഞ്ച്) ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​സി​ഡന്‍റായി​രു​ന്ന ഷൈ​നി ഈ ​സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ന്യൂ​ജ​ഴ്‌​സി​യി​ലെ എ​സെ​ക്സ് കൗ​ണ്ടി കോ​ള​ജ്, കാ​ൾ​ഡ്‌​വെ​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.


കാ​തോ​ലി​ക്കാ​ബാ​വ​യു‌​ടെ ഡാ​ള​സ് സ​ന്ദ​ർ​ശ​നം ശ​നി​യാ​ഴ്ച മു​ത​ൽ

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ‌ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തു​ന്നു. ശ​നി​യാ​ഴ്ച മു​ത​ൽ ഡാ​ള​സി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​പ്പോ​സ്ത​ലീ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​ർ​വി​ൻ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും വൈ​കു​ന്നേ​രം മെ​ക്കാ​നി സെ​ന്‍റ് പോ​ൾ ഇ​ട​വ​ക​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45നു ​കാ​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​യും സ്ലീ​ബാ പെ​രു​ന്നാ​ളി​ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സെ​ന്‍റ് ജെ​യിം​സ് മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഡാ​ള​സി​ലെ ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​രു​ടെ സം​ഗ​മ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ അ​പ്പോ​സ്ത​ലി​ക സ​ന്ദ​ർ​ശ​ന​വും ന​മ​സ്കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ ഹൂ​സ്റ്റ​ണി​ലേ​ക്കു തി​രി​കെ യാ​ത്ര തി​രി​ക്കും. കാ​തോ​ലി​ക്കാ​ബാ​വ​യു‌​ടെ സ​ന്ദ​ർ​ശ​നം അ​നു​ഗ്ര​ഹ​പ്ര​ധ​മാ​ക്കാ​ൻ വി​വി​ധ ഇ​ട​വ​ക​ക​ൾ വ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ 214 476 6584.


ട്രം​പി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ചാ​ർലി കി​ർ​ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യും വ​ല​തു​പ​ക്ഷ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ ചാ​ർ​ലി കി​ർ​ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ചു. യൂ​ട്ടാ വാ​ലി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് വെ​ടി​യേ​റ്റ​ത്. 31 കാ​ര​നാ​യ അ​ദ്ദേ​ഹം ടേ​ണിം​ഗ് പോ​യി​ന്‍റ് യു​എ​സ്എ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നു​മാ​ണ്. മ​ര​ണ​വാ​ര്‍​ത്ത ട്രം​പാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വാ​ക്ക​ളെ ട്രം​പി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് ചാ​ർ​ലി കി​ർ​ക്ക്. ഏ​റെ പ്ര​ചാ​ര​മു​ള്ള പോ​ഡ്‌​കാ​സ്റ്റു​ക​ളു​ടെ അ​വ​താ​ര​ക​നാ​ണ് അ​ദ്ദേ​ഹം. ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട വ്യ​ക്തി​യെ​യാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. വെ​ടി​വ​ച്ച​യാ​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള​ല്ല പ്ര​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​നി​ടെ സം​സാ​രി​ക്കു​ന്ന ചാ​ര്‍ലിയു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.


ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ മി​ക​ച്ച ഫൊ​ട്ടോ​ഗ്ര​ഫ​ർ അ​വാ​ർ​ഡ് ബെ​ന്നി ജോ​ണി​ന്

ഗാ​ർ​ലാ​ൻ​ഡ്: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ബെ​ന്നി ജോ​ണി​ന് മി​ക​ച്ച ഫൊ​ട്ടോ​ഗ്ര​ഫ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ഗാ​ർ​ല​ൻ​ഡി​ലെ കി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് ബെ​ന്നി ജോ​ണി​ന് ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ ഡി​ല​ൻ ഹെ​ൻ​ട്രി​ക്ക് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. സ​ണ്ണി​വെ​യി​ൽ ടൗ​ൺ മേ​യ​ർ സ​ജി ജോ​ർ​ജ്, ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജ് മാ​ർ​ഗ​ര​റ്റ് ഒ​ബ്രാ​യ​ൻ എ​ന്നി​വ​രും ബെ​ന്നി ജോ​ണി​നെ അ​നു​മോ​ദി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ഡാ​ള​സ് മെ​ട്രോ​പ്ല​ക്സി​ൽ മി​ക​ച്ച രീ​തി​യി​ൽ ഫൊ​ട്ടോ​ഗ്ര​ഫി, വി​ഡി​യോ​ഗ്ര​ഫി എ​ന്നി​വ ചെ​യ്യു​ന്ന ബെ​ന്നി ജോ​ൺ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ല്ല ഒ​രു വ്യ​ക്തി കൂ​ടി​യാ​ണെ​ന്ന് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു പറഞ്ഞു. ത​ന്‍റെ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ് എ​ന്ന് മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.പി. ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


കെ​സി​എ​സ് ഷി​ക്കാ​ഗോ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ഷി​ക്കാ​ഗോ: ഡെ​സ് പ്ലെ​യി​ൻ​സി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ വ​ച്ച് കെ​സി​എ​സ് ഷി​ക്കാ​ഗോ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഓ​ണാ​ഘോ​ഷം കു​ടും​ബ​ങ്ങ​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യ്ക്ക് വേ​ദി ഒ​രു​ക്കി. ഗം​ഭീ​ര​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​വും താ​ല​പ്പൊ​ലി​യും കൊ​ണ്ട് മാ​വേ​ലി ത​മ്പു​രാ​നെ അ​നു​ഗ​മി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു. വി​ശി​ഷ്‌​ടാ​തി​ഥി ഷീ​ല സ്റ്റീ​ഫ​ൻ (മു​ൻ പ്രി​ൻ​സി​പ്പ​ൽ, ബി​സി​എം കോ​ളേ​ജ്) പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള സി​നി​മാ ന​ടി ഡി​നി ഡാ​നി​യേ​ലും നി​ർ​മാ​താ​വ് ജോ​യ് തോ​മ​സും പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ നി​റ​ചാ​ർ​ത്താ​യി. ജോ​യ് ചെ​മ്മാ​ച്ച​ൽ സ്മാ​ര​ക ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ചെ​മ്മാ​ച്ച​ൽ കു​ടും​ബം സ്പോ​ൺ​സ​ർ ചെ​യ്ത ഒ​ന്നാം സ​മ്മാ​നം ബെ​ന്നി ആ​ൻ​ഡ് മ​ഞ്ജു ന​ല്ലു​വീ​ട്ടി​ൽ എ​ന്നി​വ​ർ​ക്കും ഫി​ലി​പ്പ് പെ​രി​ക​ല​ത്തി​ൽ സ്പോ​ൺ​സ​ർ ചെ​യ്ത ര​ണ്ടാം സ​മ്മാ​നം മി​തി​ൻ ആ​ൻ​ഡ് ബ്ലെ​സി ചി​റ​ക്ക പ​റ​മ്പ​ലി​നും കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല സ്പോ​ൺ​സ​ർ ചെ​യ്ത മൂ​ന്നാം സ​മ്മാ​നം ജി​ജി ആ​ൻ​ഡ് ബി​നു പ​ള്ളി​വീ​ട്ടി​ൽ എ​ന്നി​വ​ർ​ക്കും സ​മ്മാ​നി​ച്ചു. റൈ​സിം​ഗ് ഫാ​ർ​മ​റി​നു​ള്ള പ്ര​ത്യേ​ക ജൂ​റി അ​വാ​ർ​ഡ് സാ​ജ​ൻ ആ​ൻ​ഡ് ടി​റ്റി പ​ച്ചി​ല​മാ​ക്കി​ലി​നും സ​മ്മാ​നി​ച്ചു. വ​നി​താ ഫോ​റ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര, കു​ട്ടി​ക​ളു​ടെ ച​ടു​ല​മാ​യ നൃ​ത്ത​ങ്ങ​ൾ, വൈ​കു​ന്നേ​ര​ത്തെ ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കു​ന്ന ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത പ​രി​പാ​ടി എ​ന്നി​വ സാം​സ്കാ​രി​ക ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഓ​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ചൈ​ത​ന്യം പ​ക​ർ​ത്തു​ക​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും വി​ല​യേ​റി​യ ഓ​ർ​മ​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യും ചെ​യ്ത ടോ​ണി പോ​ങ്ങാ​ന​യു​ടെ മെ​ലോ​ഡി​യ​സ് ഗാ​ന​മേ​ള​യോ​ടെ​യാ​ണ് ആ​ഘോ​ഷം അ​വ​സാ​നി​ച്ച​ത്. ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ന​ട്ടെ​ല്ലാ​യി​രു​ന്നു കെ​സി​എ​സ് വ​നി​താ ഫോ​റ​ത്തി​ന്‍റെ അ​ക്ഷീ​ണ പ​രി​ശ്ര​മം, അ​വ​രു​ടെ സ​മ​ർ​പ്പ​ണ​വും ടീം ​വ​ർ​ക്കു​മാ​ണ് പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. അ​വ​രു​ടെ മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര പ്ര​ക​ട​നം വേ​ദി​യി​ലേ​ക്ക് ചാ​രു​ത​യും പാ​ര​മ്പ​ര്യ​വും കൊ​ണ്ടു​വ​ന്നു, സാം​സ്കാ​രി​ക ആ​ഴം കൊ​ണ്ട് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു. വേ​ദി​ക്ക​പ്പു​റം, വ​നി​താ ഫോ​റം തി​ര​ശീ​ല​യ്ക്ക് പി​ന്നി​ൽ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക, പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, പ​രി​പാ​ടി​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന ഊ​ഷ്മ​ള​മാ​യ ഉ​ത്സ​വാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യെ​ല്ലാം അ​വ​ർ ചെ​യ്തു. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വി​മ​ൻ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ഷാ​നി​ൽ വെ​ട്ടി​ക്കാ​ട്ട് (പ്ര​സി​ഡ​ന്‍റ്), ജി​നു നെ​ടി​യ​കാ​ലാ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​ന്നൂ തി​രു​നെ​ല്ലി​പ്പ​റ​മ്പി​ൽ (സെ​ക്ര​ട്ട​റി), ജെ​യി​ൻ മു​ണ്ട​പ്ലാ​ക്കി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഡെ​ന്നി തു​രു​ത്തു​വേ​ലി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ പ്ര​ത്യേ​ക അം​ഗീ​കാ​രം അ​ർ​ഹി​ക്കു​ന്നു എ​ന്ന് കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല പ്ര​സ്താ​വി​ക്കു​ക​യു​ണ്ടാ​യി. ഫോ​ട്ടോ ബൂ​ത്തി​ന് സ​മീ​പം മ​നോ​ഹ​ര​മാ​യി സ​ജ്ജീ​ക​രി​ച്ച അ​വ​രു​ടെ അ​തി​മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം, സാ​യാ​ഹ്ന​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യി മാ​റി കു​ടും​ബ​ങ്ങ​ളെ​യും അ​തി​ഥി​ക​ളെ​യും പ്രി​യ​പ്പെ​ട്ട ഓ​ർ​മ​ക​ൾ പ​ക​ർ​ത്താ​ൻ ആ​ക​ർ​ഷി​ച്ചു. അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ, അ​വ​ർ പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക മാ​ത്ര​മ​ല്ല, ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളു​ടെ ശ​ക്തി, ഐ​ക്യം, നേ​തൃ​ത്വം എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ, വ​നി​താ ഫോ​റം ഈ ​ഓ​ണ​ത്തെ സം​സ്കാ​ര​ത്തി​ന്‍റ​യും സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും ഒ​രു​മ​യു​ടെ​യും മ​റ​ക്കാ​നാ​വാ​ത്ത ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. 🌸


ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ച റ​വ.​ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ച മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും പ്ര​മു​ഖ ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്ന വെ​ണ്മ​ണി വാ​ത​ല്ലൂ​ർ കു​ടും​ബാം​ഗം റ​വ. ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ(87) പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം 4.30 മു​ത​ൽ ഒമ്പത് വ​രെ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (24518 Lahser Rd, Southfield, MI 48033) നടക്കും. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഡി​ട്രോ​യി​റ്റ് വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രിയി​ൽ (621 W Long Lake Rd, Troy, MI 48098). സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​ എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ക്കും. കാ​ട്ടാ​ക്ക​ട, നെ​ടു​വാ​ളൂ​ർ, ആ​നി​ക്കാ​ട്, ക​ര​വാ​ളൂ​ർ, നി​ര​ണം, കു​റി​യ​ന്നൂ​ർ, മു​ള​ക്കു​ഴ, കീ​ക്കൊ​ഴൂ​ർ, പെ​രു​മ്പാ​വൂ​ർ, നാ​ക്ക​ട, ഡി​ട്രോ​യി​റ്റ്, അ​റ്റ്ലാ​ന്റാ, ചി​ക്കാ​ഗോ, ഫ്ലോ​റി​ഡ, ഇ​ന്ത്യ​നാ​പോ​ലി​സ്, ഡാ​ളസ്, കാ​ന​ഡ തു​ട​ങ്ങി വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഡി​ട്രോ​യി​റ്റി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ച​ങ്ങ​നാശേരി തു​രു​ത്തി കൈ​ലാ​സ​ത്തി​ൽ ഡോ.​എ​ൽ​സി വ​ർ​ഗീ​സ് ആ​ണ് ഭാര്യ. ഫി​ലി​പ്പ് വ​ർ​ഗീ​സ് (ജി​ജി), നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം മു​ൻ സെ​ക്ര​ട്ട​റി​യും ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​വും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും ആ​യ ജോ​ൺ വ​ർ​ഗീ​സ് (ജോ​ജി), ഗ്രേ​സ് തോ​മ​സ് (ശാ​ന്തി) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ് , സു​നി​ത വ​ർ​ഗീ​സ്, ബി​നോ തോ​മ​സ് (എ​ല്ലാ​വ​രും ഡി​ട്രോ​യി​റ്റി​ൽ). കൊ​ച്ചു​മ​ക്ക​ൾ: ഹാ​നാ തോ​മ​സ്, നെ​യ്ത​ൻ വ​റു​ഗീ​സ്, ആ​ൻ​ഡ്രൂ വ​ർ​ഗീ​സ്, റ​ബേ​ക്ക വ​ർ​ഗീ​സ്, ഐ​സ​യ്യ തോ​മ​സ്, ഇ​ല്യാ​ന വ​റു​ഗീ​സ്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂണി​ക്കേ​ഷ​ൻ​സ് (ഡിഎസ്എംസി) ചാ​ന​ലി​ലും അ​ബ്ബാ ന്യൂ​സി​ലും ത​ത്സ​മ​യം കാ​ണാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജി വ​ർ​ഗീ​സ് 586 604 6246, ജോ​ജി വ​ർ​ഗീ​സ് 586 610 9932.


മെ​ക്സി​ക്കോ​യി​ൽ ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി; 10 മരണം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു. 40ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മെ​ക്സി​ക്കോ സി​റ്റി​യി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​റ്റ്ല​കോ​മു​ൾ​കോ പ​ട്ട​ണ​ത്തി​ലെ വെ​യ​ർ​ഹൗ​സു​ക​ളു​ടെ​യും ഫാ​ക്ട​റി​ക​ളു​ടെ​യും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഒ​രു ക്രോ​സിം​ഗി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റി​യി​ച്ചു.


സു​ജ ജോ​ർ​ജി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ച മെ​ർ​ക്ക് ഫാ​ർ​മ​സ്യു​ട്ടി​ക്ക​ൽ​സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌‌​ട​ർ സു​ജ ജോ​ർ​ജി​ന്‍റെ(58) സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച റാ​ൻ​ഡോ​ൾ​ഫി​ലെ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു ശേ​ഷം ന​ട​ത്തും. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക, കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​ജ​ഴ്‌​സി, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് എ​ന്നി​വ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി, സം​ഗ​മം, എ​മേ​ര്‍​ജിം​ഗ് കേ​ര​ള യു​എ​സ്എ എ​ന്നി​വ​യു​ടെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന പ​ന്ത​ളം ചാ​ലാ​യി​ൽ കു​ടും​ബാം​ഗം റെ​ജി ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ​യും തു​മ്പ​മ​ൺ പേ​ഴും​കാ​ട്ടി​ൽ പ​രേ​ത​രാ​യ പി.​എം. ഉ​മ്മ​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും പു​ത്രി​യു​മാ​ണ്. റാ​ൻ​ഡോ​ൾ​ഫ് മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ലെ സ​ജീ​വാം​ഗ​മാ​യി​രു​ന്നു. സ​ൺ​ഡേ സ്‌​കൂ​ളി​ന്‍റെ റീ​ജി​യ​ണ​ൽ ത​ല ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. ഏ​ക സ​ഹോ​ദ​ര​ൻ അ​ല​ക്‌​സാ​ണ്ട​ർ ഉ​മ്മ​ൻ 2017ൽ ​ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. മ​ക്ക​ൾ: രോ​ഹി​ത് ജോ​ർ​ജ്, റോ​ഷ്‌​നി ജോ​ർ​ജ് (സ്റ്റോ​ണി ബ്രൂ​ക്ക് വി​ദ്യാ​ർ​ഥി​നി). പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ ദ ​മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ന്യൂ​ജ​ഴ്‌​സി, 790 റൂ​ട്ട് 10 വെ​സ്റ്റ്, റാ​ൻ​ഡോ​ൾ​ഫ്, ന്യൂ​ജ​ഴ്‌​സി​ൽ 07052. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ൽ. സം​സ്കാ​ര ശു​ശ്രു​ഷ തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ 9.30 മു​ത​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ൽ. തു​ട​ർ​ന്ന് സം​സ്കാ​രം ഗേ​റ്റ് ഓ​ഫ് ഹെ​വ​ൻ സെ​മി​ത്തേ​രി, 225 റി​ഡ്ജ്‌​ഡെ​യ്ൽ അ​വ​ന്യൂ, ഈ​സ്റ്റ് ഹാ​നോ​വ​ർ, ന്യൂ​ജ​ഴ്‌​സി​ൽ 07936.


ന്യൂ​യോ​ർ​ക്ക് എ​ക്യൂ​മെ​നി​ക്ക​ൽ പി​ക്നി​ക് ഒ​ക്ടോ​ബ​ർ നാലിന്

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലെ വി​വി​ധ സ​ഭ​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സം​ഘ​ട​ന​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ(STEFNA) ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ നാലിന് രാ​വി​ലെ ഒമ്പതിന് പോ​ർ​ട്ട് വാ​ഷിം​ഗ്ട​ണി​ലെ നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ് ബീ​ച്ച് പാ​ർ​ക്കി​ൽ (175 W Shore Rd, Port Washington, NY 11050) വ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളെ ഒ​രു​മി​ച്ച് നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പി​ക്നി​ക്കി​ൽ, എ​ല്ലാ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വി​വി​ധ ഗെ​യി​മു​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും പി​ക്നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​സി​ഡ​ന്‍റ് റ​വ. സാം ​എ​ൻ. ജോ​ഷ്വാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. സ​ജി തോ​മ​സ് (ക​ൺ​വീ​ന​ർ), ജോ​ബി ജോ​ർ​ജ് (സെ​ക്ര​ട്ട​റി), ജോ​ർ​ജ് തോ​മ​സ് (ട്ര​ഷ​റ​ർ), ഫാ. ​ജോ​ൺ തോ​മ​സ് (വൈ​ദീ​ക വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​നി​ൽ തോ​മ​സ് (അ​ത്മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​യ് കെ. ​പോ​ൾ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ച്ചാ​മ്മ മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​സ​ഫ് വി. ​തോ​മ​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. ഈ ​പി​ക്നി​ക് മ​ല​യാ​ളി ക്രൈ​സ്ത​വ​ർ​ക്ക് കു​ടും​ബ​സ​ഹി​ത​മാ​യി പ​ങ്കു​ചേ​രാ​നും, സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും,ആ​ദ്ധ്യാ​ത്മി​ക​വും സാം​സ്കാ​രി​ക​വു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്​ക്കാ​നും ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്. എ​ല്ലാ അം​ഗ​ങ്ങ​ളേ​യും പി​ക്നി​ക്കി​ലേ​ക്ക് ഹൃ​ദ​യം​ഗ​മ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.


നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജൺ മാ​ർ​ത്തോ​മ്മ ക​ൺ​വ​ൻ​ഷ​ൻ 26ന് ആരംഭിക്കുന്നു

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ (മാ​ർ​ത്തോ​മ്മ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി) ഈ ​വ​ർ​ഷ​ത്തെ റീ​ജ​ണ​ൽ ക​ൺ​വൻ​ഷ​ൻ ഈ മാ​സം 26, 27, 28 എ​ന്നീ തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി ഈ​സ്റ്റേ​ൺ ലോംഗ് ഐ​ല​ൻ​ഡ്, എ​പ്പി​ഫ​നി മാ​ർ​ത്തോ​മ പ​ള്ളി (ഓ​സോ​ൺ പാ​ർ​ക്ക്), സെ​ന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ പ​ള്ളി (റോ​ക്ക് ലാ​ൻ​ഡ്), എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ​ത്തോ​മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും ഫ​രീ​ദാ​ബാ​ദ് ധ​ർ​മ്മ ജ്യോ​തി വി​ദ്യാ​പീ​ഠം പ്രി​ൻ​സി​പ്പ​ളു​മാ​യ റ​വ. ഡോ. ​എ​ബ്ര​ഹാം സ്ക​റി​യാ മു​ഖ്യ പ്ര​സം​ഗ​ക​നാ​യി​രി​ക്കും. ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ത്തി​ൻ​റെ ഉ​ദ്ഘാ​ട​നം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വഹി​ക്കും. ക​ൺ​വൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും ചേ​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള അ​ൻ​പ​തം​ഗ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രു​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. റ​വ. ഡോ. ​പ്ര​മോ​ദ് സ​ഖ​റി​യ (വൈ​സ് പ്ര​സി​ഡ​ന്‍റ്) തോ​മ​സ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി) കു​ര്യ​ൻ തോ​മ​സ് (ട്ര​ഷ​റ​ർ) ബെ​ജി ടി. ​ജോ​സ​ഫ് (അ​ക്കൗ​ണ്ടന്‍റ്) റ​വ. ജോ​യ​ൽ സാ​മു​വേ​ൽ തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ജോ​ർ​ജ് പി. ​ബാ​ബു (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), റ​വ. ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ഡോ. ​ജോ​ൺ കെ. ​തോ​മ​സ്, റോ​യ് സി. ​തോ​മ​സ്, കോ​രു​ത് മാ​ത്യു, ഷേ​ർ​ളി തോ​മ​സ്, ത​ങ്കം വി. ​ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി ക​ൺ​വൻഷന്‍റെ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.


ഹാ​രി​സ് കൗ​ണ്ടി ത​ടാ​ക​ത്തി​ലേ​ക്ക് രാ​സ​വ​സ്തു​ക്ക​ൾ ത​ള്ളി; ലാ​ബ് മാ​നേ​ജ​ർ​ക്കെ​തി​രേ കേ​സ്

ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ ഒ​രു ത​ടാ​ക​ത്തി​ലേ​ക്ക് പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഒ​ഴു​ക്കി​വി​ട്ട​തി​ന് ഹൂ​സ്റ്റ​ണി​ലെ ഇ​മ്മാ​ക്കു​ലേ ലാ​ബ് കോ​ർ​പ്പ​റേ​ഷ​നി​ലെ മാ​നേ​ജ​രാ​യ ബി​ൻ ലി​യാ​ങ്ങി​നെ​തി​രേ (51) ക്രി​മി​ന​ൽ കേ​സെ​ടു​ത്തു. ഈ ​മാ​ലി​ന്യം സ​മീ​പ​ത്തെ സ​സ്യ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നും വ​ന്യ​ജീ​വി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യി. ക​മ്പ​നി​യു​ടെ സൗ​ക​ര്യ​ത്തി​ന​ടു​ത്തു​ള്ള ജ​ലാ​ശ​യ​ത്തി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി മാ​ലി​ന്യം ഒ​ഴു​ക്കി​വി​ട്ട​താ​യി ബി​ൻ ലി​യാ​ങ് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​പ്രി​ലി​ൽ ന​ട​ന്ന ഈ ​സം​ഭ​വം ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി തു​റ​ന്ന​ത്. മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് ലാ​ബി​ന് അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.​ടെ​ക്സ​സി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. ഇ​തി​ന് 10 വ​ർ​ഷം വ​രെ ത​ട​വും 10,000 ഡോ​ള​ർ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന​താ​ണ്. കേ​സി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.


ഡോ​ണ​ൾ​ഡ് ട്രം​പിന്‍റെ​ ജ​ന​പ്രീ​തി ഉ​യ​രു​ന്ന​താ​യി പു​തി​യ സ​ർ​വേ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന​പ്രീ​തി കു​ത്ത​നെ ഉ​യ​രു​ന്ന​താ​യി പു​തി​യ സ​ർ​വേ ഫ​ല​ങ്ങ​ൾ. ഡെ​യ്ലി മെ​യി​ൽ, ജെ.​എ​ൽ. പാ​ർ​ട്ണേ​ഴ്സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ ട്രം​പി​ന് 55 ശ​ത​മാ​നം അം​ഗീ​കാ​ര റേ​റ്റിംഗ് ല​ഭി​ച്ചു. ഇ​ത് ട്രം​പി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ജ​ന​പ്രീ​തി​യാ​ണി​തെ​ന്ന് ജെ.​എ​ൽ. പാ​ർ​ട്ണേ​ഴ്സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​ൻ ജെ​യിം​സ് ജോ​ൺ​സ​ൺ വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 1 വ​രെ 867 രജി​സ്റ്റ​ർ ചെ​യ്ത വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. കു​ടി​യേ​റ്റം, കു​റ്റ​വാ​ളി​ക​ളെ നാ​ടു​ക​ട​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ട്രം​പ് സ്വീ​ക​രി​ച്ച ക​ർ​ശ​ന നി​ല​പാ​ടു​ക​ളാ​ണ് ഈ ​ജ​ന​പ്രീ​തി വ​ർ​ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​നു​ള്ള ട്രം​പി​ന്‍റെ ന​യ​ത്തി​ന് സ​മൂ​ഹ​ത്തി​ൽ വ​ലി​യ പി​ന്തു​ണ​യു​ണ്ടെ​ന്ന് സ​ർ​വേ ഫ​ലം സൂ​ചി​പ്പി​ക്കു​ന്നു. ഈ ​ന​യ​ത്തി​ന് 80 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്. ഇ​തി​ൽ 88 ശതമാനം റി​പ്പ​ബ്ലി​ക്ക​ൻ​മാ​രും, 80 ശതമാനം സ്വ​ത​ന്ത്ര വോ​ട്ട​ർ​മാ​രും, 72 ശതമാനം ഡെ​മോ​ക്രാ​റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​തി​ർ​ത്തി സം​ര​ക്ഷ​ണം, താ​രി​ഫ് വ​രു​മാ​നം വ​ർ​ധി​പ്പി​ക്ക​ൽ, ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്ക​ൽ എ​ന്നി​വ​യി​ൽ ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ടം വി​ജ​യി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. ട്രം​പി​ന്‍റെ ’അ​മേ​രി​ക്ക ഫ​സ്റ്റ്’ അ​ജ​ണ്ട മി​ക​ച്ച ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​റ്റൊ​രു സ​ർ​വേ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സോ​മി​നെ​ക്കാ​ൾ മു​ന്നി​ലാ​ണെ​ന്നും ക​ണ്ടെ​ത്തി.


ഹ്യു​ണ്ടാ​യ് ഫാ​ക്ട​റി​യി​ൽ റെ​യ്ഡ്; കൊ​റി​യ​ൻ പൗ​ര​ന്മാ​ര​ട​ക്കം 475 ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക് : യു​എ​സി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തെ ഹ്യു​ണ്ടാ​യ് ഫാ​ക്ട​റി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ 300 ദ​ക്ഷി​ണ കൊ​റി​യ​ൻ പൗ​ര​ന്മാ​ര​ട​ക്കം 475 ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്ത​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ചു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്കു​മെ​ന്നു ദ​ക്ഷി​ണ കൊ​റി​യ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ യു​എ​സു​മാ​യി ധാ​ര​ണ​യാ​യെ​ന്നും പ​റ​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ചോ ​ഹ്യാ​ൻ യു​എ​സി​ലേ​ക്കു പു​റ​പ്പെ​ട്ടു.


നാ​സ​യി​ലെ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മി​ത് ക്ഷ​ത്രി​യ​യെ നി​യ​മി​ച്ചു

വാ​ഷിംഗ്ടൺ ഡി​സി: അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് പ​ദ​വി​യാ​യ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​മി​ത് ക്ഷ​ത്രി​യ​യെ നി​യ​മി​ച്ചു. 20 വ​ർ​ഷ​മാ​യി നാ​സ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​നാ​ണ് അ​മി​ത്. നാ​സ​യു​ടെ ആ​ക്ടിംഗ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ ഷോ​ൺ പി. ​ഡ​ഫി​യാ​ണ് സെ​പ്റ്റം​ബ​ർ 4ന് ​ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ൻ​പ്, വാ​ഷിംഗ്ടണി​ലെ നാ​സ ആ​സ്ഥാ​ന​ത്തു​ള്ള എ​ക്സ്പ്ലോ​റേ​ഷ​ൻ സി​സ്റ്റം​സ് ഡെ​വ​ല​പ്മെ​ന്‍റ് മി​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ’മൂ​ൺ ടു ​മാ​ർ​സ്’ പ്രോ​ഗ്രാ​മി​ന്റെ ഡെ​പ്യൂ​ട്ടി ഇ​ൻ​ചാ​ർ​ജ് ആ​യി​രു​ന്നു അ​മി​ത്. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തോ​ടു​ള്ള നാ​സ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ സൂ​ച​ന​യാ​ണ് ഈ ​നി​യ​മ​ന​മെ​ന്ന് ഡ​ഫി പ്ര​ശം​സി​ച്ചു. വി​സ്കോ​ൻ​സെ​നി​ൽ ജ​നി​ച്ച അ​മി​ത്, ക​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലും ഓ​സ്റ്റി​നി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ലു​മാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മി​ഷ​ൻ ക​ൺ​ട്രോ​ൾ ഫ്ലൈ​റ്റ് ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച 100 പേ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം.


ബെ​ർ​ഗ​ൻ ടൈ​ഗേ​ഴ്സ് മി​ല്ലേ​നി​യം ക​പ്പ് ജേ​താ​ക്ക​ൾ

ന്യൂ​യോ​ർ​ക്ക്: 2025 മി​ല്ലേ​നി​യം ക​പ്പ് ഫൈ​ന​ലി​ൽ ന്യൂ​യോ​ർ​ക്കി​ൽ ടീം ​യു​ണൈ​റ്റ​ഡ് എ​ക്സ്11​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബെ​ർ​ഗ​ൻ ടൈ​ഗേ​ഴ്സ് ഈ ​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ നാ​ലാം കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. ടെ​ക്സ​സി​ലെ എ​സ്ഒ​എ​ച്ച് ഹൂ​സ്റ്റ​ൺ ക​പ്പ്, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ യൂ​ണി​റ്റി ക​പ്പ്, ന്യൂ​ജ​ഴ്സി​യി​ലെ ടൈ​ഗേ​ഴ്സ് ക​പ്പ് എ​ന്നീ ടൂ​ർ​ണ​മെന്‍റു​ക​ളി​ലും ബെ​ർ​ഗ​ൻ ടൈ​ഗേ​ഴ്സ് കി​രീ​ടം നേ​ടി​യി​രു​ന്നു. സെ​മി ഫൈ​ന​ലി​ൽ, വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് ഫ്ര​ണ്ട്സ് ക്രി​ക്ക​റ്റ് ക്ല​ബി​നെ (എ​ൻ​ഇ​എ​ഫ്സി​സി) ടൈ​ഗേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് എ​ൻ​ഇ​എ​ഫ്സി​സി നേ​ടി​യ​ത്. 213 റ​ൺ​സ്, .സെ​മി​ഫൈ​ന​ൽ നാ​ട​കീ​യ​മാ​യി​രു​ന്നെ​ങ്കി​ൽ, ഫൈ​ന​ലി​ൽ ടൈ​ഗേ​ഴ്സ് ക​ളം നി​റ​ഞ്ഞാ​ടി. വി​ജ​യ​ത്തി​നാ​യി 180 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ബെ​ർ​ഗെ​ൻ ടൈ​ഗേ​ഴ്സ് 17 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ടൈ​ഗേ​ഴ്സി​നാ​യി ദി​ജു സേ​വ്യ​ർ മി​ക​ച്ച ബാ​റ്റിംഗ് പ്ര​ക​ട​ന​ത്തി​ലൂ​ടെ തി​ള​ങ്ങി. ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച ബൗ​ള​ർ​ക്കു​ള്ള അ​വാ​ർ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​നും, ഏ​റ്റ​വും വി​ല​പ്പെ​ട്ട ക​ളി​ക്കാ​ര​നാ​യി ശ്രീ​ജ​യ് സു​നി​ലും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു, മി​ക​ച്ച ഫീ​ൽ​ഡ​റാ​യി ക്യാ​പ്റ്റ​ൻ റി​നു ബാ​ബു​വും അം​ഗീ​കാ​രം നേ​ടി. കൂ​ടാ​തെ, ബാ​റ്റി​ങ്ങി​ലെ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​ത്തി​ന് ദി​ജു സേ​വ്യ​റി​നെ മി​ക​ച്ച ബാ​റ്റ്സ്മാ​നും ഫൈ​ന​ലി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചു​മാ​യി തെര​ഞ്ഞെ​ടു​ത്തു. ട്രോ​ഫി ഉ​യ​ർ​ത്തി​യ ശേ​ഷം, ക്യാ​പ്റ്റ​ൻ റി​നു ബാ​ബു​വും വൈ​സ് ക്യാ​പ്റ്റ​ൻ തോ​മ​സ് പോ​ളും ടീ​മി​ന്റെ ഐ​ക്യ​ത്തെ​യും പോ​രാ​ട്ട വീ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ചു.


സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈ​ന്യ​ത്തി​ലെ മു​ൻ സ​ർ​ജന്‍റ്​ അ​റ​സ്റ്റി​ൽ

വാ​ഷിംഗ്ടൺ: യു​എ​സ് സൈ​ന്യ​ത്തി​ലെ മു​ൻ സ​ർ​ജ​ന്‍റ് ബാ​ജു​ൻ മാ​വ​ൽ​വ​ല്ല​യെ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബാ​ജു​ൻ സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മാ​വ​ൽ​വ​ല്ല​യു​ടെ അ​ച്ഛ​നും അ​ഫ്ഗാ​നി​സ്ഥാ​നി​ലും ഇ​റാ​ഖി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ജു​ൻ മാ​വ​ൽ​വ​ല്ല​യു​ടെ സ​ഹോ​ദ​രി ധ​ന​സ​മാ​ഹ​ര​ണ ക്യാന്പയിൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 23ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ രാ​ത്രി പ​ത്ത് മ​ണി വ​രെ​യാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. മ​യൂ​രാ റ​സ്റ്റ​റ​ന്റാ​ണ് ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്. ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു, ഫി​ല​ഡ​ൽ​ഫി​യ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ സെ​ത്ത് ബ്ലൂ​സ്റ്റീ​ൻ, ഡോ. ​കൃ​ഷ്ണ കി​ഷോ​ർ, യു​എ​ന്നി​ലു​ള്ള പെ​ർ​മ​ന​ന്‍റ് ഇ​ന്ത്യ​ൻ മി​ഷ​ന്‍റെ കൗ​ൺ​സി​ല​ർ എ​ൽ​ദോ​സ് മാ​ത്യു പു​ന്നൂ​സ്, ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഓ​ണാ​ഘോ​ഷ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്റ് ഇ​മ്മാ​നു​വ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ പ്ര​തി​നി​ധി അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ ഓ​ണ ദീ​പം തെ​ളി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ് എം​സി​യാ​യി.​ന​ർ​ത്ത​കി നി​മ്മി ദാ​സ് ഗു​രു​വാ​യ ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ ന​ർ​ത്ത​കി​ക​ളു​ടെ നൃ​ത്ത​ഹാ​രം, ന​ർ​ത്ത​ക​ൻ ബേ​ബി ത​ട​ന​വ​നാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​താ ഡാ​ൻ​സ് സ്കൂ​ളി​ലെ ക​ലാ​കാ​രി​ക​ളും ബേ​ബി ത​ട​വ​നാ​ലും നി​റ​ഞ്ഞാ​ടി​യ നൃ​ത്ത​ജാ​ലം, മാ​ന​വ് സു​രേ​ഷി​ന്‍റെ ഇ​ൻ​സ്ട്രു​മെ​ന്റ​ൽ മ്യൂ​സി​ക്, ജോ​ൺ നി​ഖി​ലി​ന്‍റെ വ​യ​ലി​ൻ പ്ര​ക​ട​നം, കാ​റ്റ്ലി​ൻ വ​ർ​ഗീ​സി​ന്‍റെ ഭ​ര​ത​നാ​ട്യം, സ്വ​ര​സ് ലി​റ്റി, അ​ൻ​സു, പൂ​ർ​ണി​മ, അ​ർ​ച്ച​ന ടീ​മി​ന്റെ ഗാ​ന​ശി​ൽ​പം എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു. പ​ന്ത​ളം ബാ​ല​ൻ, ഷി​ജി ഷാ​നി, ബ്രി​ജി​റ്റ് വി​ൻ​സ​ന്റ്, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​ർ എംസി​മാ​രാ​യി.​ ട്രൈ​സ്റ്റേ​റ്റ് ഓ​ണാ​ഘോ​ഷം​ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം തി​രു​വോ​ണോ​ത്സ​വ ഘോ​ഷ​യാ​ത്ര​യി​ൽ മ​ഹാ​ബ​ലി​യെ (റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ), താ​ല​പ്പൊ​ലി വൃ​ന്ദ​വും ചെ​ണ്ട മേ​ള​വും സ​ഹി​തം സ്വീ​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഓ​ണാ​ഘോ​ഷ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്റ് ഇ​മ്മാ​നു​വേ​ൽ, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ല​ക്സ് തോ​മ​സ്, ജോ​ബി ജോ​ർ​ജ്, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, രാ​ജ​ൻ സാ​മു​വേ​ൽ, സു​മോ​ദ് നെ​ല്ലി​ക്കാ​ലാ, സു​ധാ ക​ർ​ത്താ, സു​രേ​ഷ് നാ​യ​ർ, ജീ​മോ​ൻ ജോ​ർ​ജ്, റോ​ണി വ​ർ​ഗീ​സ്, ജോ​ർ​ജ് ന​ട​വ​യ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് പോ​ൾ, പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ അ​രു​ൺ കോ​വാ​ട്ട്, ക​ർ​ഷ​ക​ര​ത്ന കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ൺ പ​ണി​ക്ക​ർ, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, ജോ​യി​ന്റ് ട്ര​ഷ​റ​ർ അ​ല​ക്സ് ബാ​ബു, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ആ​ഷാ അ​ഗ​സ്റ്റി​ൻ, ആ​ഘോ​ഷ​സ​മി​തി കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ബ്രി​ജി​റ്റ് വി​ൻ​സ​ന്റ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, സെ​ലി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യ്ക്ക് മു​ൻ​നി​ര​യൊ​രു​ക്കി. രാ​ജ​ൻ സാ​മു​വ​ലും സു​രേ​ഷ് നാ​യ​രും ഘോ​ഷ​യാ​ത്രാ വി​ളം​ബ​ര​ങ്ങ​ളും നി​ർ​വ​ഹി​ച്ചു.​ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ഗു​രു ആ​ശാ അ​ഗ​സ്റ്റി​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു. സു​രേ​ഷ് നാ​യ​രാ​ണ് പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. ന്ധ​എ​ക്സ്റ്റ​ൺ പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​ന്‍റെ’ പ​ഞ്ചാ​രി​മേ​ള​വും ഉ​ണ്ടാ​യി​രു​ന്നു. ​ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു അ​ധ്യ​ക്ഷ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ന്ധ​മാ​ൻ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്’ ഡോ. ​കൃ​ഷ്ണ കി​ഷോ​റി​ന് സ​മ്മാ​നി​ച്ചു. യു​എ​ന്നി​ലു​ള്ള പെ​ർ​മ​ന​ന്റ് ഇ​ന്ത്യ​ൻ മി​ഷ​ന്‍റെ കൗ​ൺ​സി​ല​ർ എ​ൽ​ദോ​സ് മാ​ത്യൂ പു​ന്നൂ​സ്, മോ​ണ്ട് ഗോ​മ​റി കൗ​ണ്ടി കോ​ർ​ട്ട് ഓ​ഫ് കോ​മ​ൺ പ്ലീ​സ് ജ​ഡ്ജ് സ്ഥാ​നാ​ർ​ഥി അ​റ്റോ​ർ​ണി ലോ​റ​ൻ ഹ്യൂ​സ്, ഓ​ണാ​ഘോ​ഷ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ , ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ് പൊ​തു സ​മ്മേ​ള​ന​ത്തി​ന് എം​സി​യാ​യി. അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി ചെ​യ​ർ​മാ​ൻ റോ​ണി വ​ർ​ഗീ​സ് പ്ര​ശം​സാ​പ​ത്രം വാ​യി​ച്ചു. ഷോ​ൺ മാ​ത്യു അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​നും അ​ബി​യ മാ​ത്യു ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം പാ​ടു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി.​ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം സാ​മൂ​ഹ്യ സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ, പ്ര​മു​ഖ സം​രം​ഭ​ക​ൻ മ​ണി​ലാ​ൽ മ​ത്താ​യി, അ​റ്റോ​ർ​ണി ലെ​നോ തോ​മ​സ്, കെ​വി​കെ (ടെ​ക്) ഡോ. ​അ​നി​താ ജോ​ർ​ജ് സി.​ആ​ർ.​എ​ൻ.​പി. എ​ന്നി​വ​ർ​ക്കും, ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം പ്ര​സി​ഡ​ൻ​ഷ്യ​ൽ അ​വാ​ർ​ഡ് ജോ​ർ​ജ് ന​ട​വ​യ​ലി​നും സ​മ്മാ​നി​ച്ചു.​അ​വാ​ർ​ഡ് ദാ​ന​സ​മ്മേ​ള​ന​ത്തി​ന്, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്റ് ഇ​മ്മാ​നു​വെ​ൽ നേ​തൃ​ത്വം വ​ഹി​ച്ചു. ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​യി​ന്റ് ട്ര​ഷ​റ​ർ അ​ല​ക്സ് ബാ​ബു എ​ന്നി​വ​ർ എം​സി​മാ​രാ​യി. ഓ​ണ​ക്കോ​ടി​യ​ണി​ഞ്ഞെ​ത്തി​യ ജോ​ഡി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് വി​നോ​ദ്അ​നു ദ​മ്പ​തി​മാ​ർ നേ​ടി. ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​റ്റ് വി​ൻ​സ​ന്റ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​രാ​യി​രു​ന്നു മൂ​ല്യ​നി​ർ​ണ്ണ​യം ചെ​യ്ത​ത്. ന്ധ​ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ക​ർ​ഷ​ക​ര​ത്നം 2025 അ​വാ​ർ​ഡ്’ ജേ​താ​വാ​യി. തോ​മ​സ് മാ​ത്യു എ​വ​ർ റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും നേ​ടി. ജെ​യിം​സ് ഡാ​നി​യേ​ൽ, സു​നി​ൽ സ​ഖ​റി​യ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ജോ​ൺ പ​ണി​ക്ക​ർ, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, അ​ല​ക്സ് തോ​മ​സ്, സു​ധ ക​ർ​ത്ത എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.​വി​ൻ​സ​ൻ‌റ് ഇ​മ്മാ​നു​വേ​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ഫ്സ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.​പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


എ​ൻ​എ​സ്എ​സ് ഹ​ഡ്സ​ൺ​വാ​ലി ഓ​ണാ​ഘോ​ഷം വർണാഭമായി

ന്യൂ​യോ​ർ​ക്ക്: റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ഡ്സ​ൺ​വാ​ലി റീ​ജ​ണി​ലെ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 31ന് ​ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള ​സി​ത്താ​ർ പാ​ല​സി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. സെ​ക്ര​ട്ട​റി പ​ത്മാ​വ​തി നാ​യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ഗ​ദ​മ്മ നാ​യ​ർ, മു​ഖ്യാ​തി​ഥി കെഎ​ച്ച്എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, കെഎ​ച്ച്എ​ൻ​എ എ​ത്തി​ക്സ് ക​മ്മി​റ്റി മെ​മ്പ​ർ സു​ധാ ക​ർ​ത്താ, സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി ഡോ. ​പി.​ജി. നാ​യ​ർ, സെ​ക്ര​ട്ട​റി പ​ത്മാ​വ​തി നാ​യ​ർ, ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, പ്ര​സി​ഡ​ന്റ് ജി.​കെ.​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ധാ​മ​ണി നാ​യ​ർ പ്രാ​ർ​ഥ​നാ ഗാ​നം ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്റ് ജി.​കെ.​നാ​യ​ർ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.​ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യാ​തി​ഥി സി​നു നാ​യ​ർ ​ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി ഭ​ജ​ന സം​ഘം ക​ൺ​വീ​ന​റും ഹ​ഡ്സ​ൺ​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റുമാരാ​യ വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള, ജ​യ​പ്ര​കാ​ശ് നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​പി.​ജി. നാ​യ​ർ, ഗോ​പി​നാ​ഥ മേ​നോ​ൻ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി പ​ത്മാ​വ​തി നാ​യ​രും പ്ര​സി​ഡ​ന്റ് ജി.​കെ. നാ​യ​രും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സു​ജി​ത് കു​മാ​ർ ഹൃ​ദ്യ​മാ​യ ഓ​ണ​പ്പാ​ട്ടു​ക​ൾ പാ​ടി. രാ​ധാ​മ​ണി നാ​യ​ർ, ജ​യ​പ്ര​കാ​ശ് നാ​യ​ർ, മു​ര​ളി പ​ണി​ക്ക​ർ എ​ന്നി​വ​ർ ഓ​ണ​ക്ക​വി​ത​ക​ൾ ആ​ല​പി​ച്ചു.​ എ​ൻ​എ​സ്എ​സ് ഓ​ഫ് ഹ​ഡ്സ​ൺ​വാ​ലി​യു​ടെ വെ​ബ്സൈ​റ്റ് മ​നോ​ഹ​ര​മാ​യി ശ​ര​ത്ത് ക​ണ്ട​നാ​ടും മ​ക​ൾ ദി​യ ശ​ര​ത്തും പു​നഃ​ക്ര​മീ​ക​രി​ച്ചു. മേ​യ് മാ​സം മു​ത​ൽ ഓ​രോ ക്വാ​ർ​ട്ട​റി​ലും ജ​ന്മ​ന​ക്ഷ​ത്രം വ​രു​ന്ന അം​ഗ​ങ്ങ​ളു​ടെ ​ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. തു​ട​ർ​ന്ന് സി​ത്താ​ർ പാ​ല​സ് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. ഗോ​പി​നാ​ഥ് കു​റു​പ്പ് എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ ന​ൽ​കി​യ ന​ന്ദി പ​റ​ഞ്ഞു.


വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ സോ​ക്ക​ർ ടൂ​ര്‍​ണ​മെ​ന്‍റി​ന് ഉ​ജ്വ​ല തു​ട​ക്കം

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഫു​ട്‌​ബോ​ൾ ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ലാ​മ​ത് വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് അ​ഥ​വാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ലീ​ഗി​ന് (എ​ൻ​എ​എം​എ​സ്എ​ൽ) ടെ​ക്‌​സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ഉ​ജ്വ​ല തു​ട​ക്കം. ഈ ​മാ​സം അ​ഞ്ചി​ന് പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ആ​റി​ന് ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ല​യാ​ളി​ക​ളാ​യ 240ാം ടെ​ക്‌​സ​സ് ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് അ​റ്റ് ലോ 3 ​ജ​ഡ്ജ് ജൂ​ലി മാ​ത്യു, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ പ​ന്ത് ത​ട്ടി നി​ർ​വ​ഹി​ച്ചു. ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ, എ​ൻ​എ​എം​എ​സ്എ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ശാ​ന്ത് ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പ്ര​ദീ​പ് ഫി​ലി​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ൺ പോ​ൾ ചു​ള്ളി​യി​ൽ, ട്ര​ഷ​റ​ർ പ്രി​ൻ​സ് തോ​മ​സ്, ചെ​യ​ർ​മാ​ൻ ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ്‌ പോ​ൾ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ഇ​ന്ത്യ​ൻ മു​ൻ ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​വേ​ശ​മാ​യി. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​മു​ൻ ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ ലീ​ഗ് താ​ര​വു​മാ​യ ലേ​ണ​ൽ തോ​മ​സ്, സ​ന്തോ​ഷ് ട്രോ​ഫി (മ​ഹാ​രാ​ഷ്ട്ര), ഇ​ന്ത്യ​ൻ ബാ​ങ്ക്, എ​യ​ർ ഇ​ന്ത്യ തു​ട​ങ്ങി​യ ടീ​മു​ക​ളി​ൽ ക​ളി​ച്ച ഡെ​ന്നീ​സ് ജോ​ർ​ജ്‌ എ​ന്നി​വ​ർ കാ​ന​ഡ​യി​ൽ നി​ന്നെ​ത്തി​യ എ​ഫ്സി ഡ​യ​മ​ണ്ട് ടീ​മി​ന് വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞു. ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത് ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ് ആ​ണ്. ക്യാ​മ്പ് സി​യ​ന്ന സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് മ​ത്സ​ര​വേ​ദി. ഓ​പ​ൺ, 30 പ്ല​സ്, 45 പ്ല​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നും കാ​ന​ഡ​യി​ൽ​നി​ന്നു​മാ​യി ഇ​രു​പ​തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.


പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ സെ​മി​നാ​ർ 13ന്

ഫി​ല​ഡ​ല്‍​ഫി​യ: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (നി​ർ​മി​ത ബു​ദ്ധി) എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ച​ർ​ച്ച​യും ക്ലാ​സും പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ നാ​ല് വ​രെ പ​മ്പ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ്(9726 ബ​സ​ൽ​റ്റ​ൺ അ​വ​ന്യൂ, യൂ​ണി​റ്റ് 1) സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി എ​ന്താ​ണ്, അ​ത് എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു, അ​നു​ദി​ന ജീ​വി​ത​ത്തി​ൽ എ​ഐ കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ, ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം, ഇ​തി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ എ​ന്നി​വ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കും. ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, മോ​ഡി ജേ​ക്ക​ബ്, ഡേ​വി​ഡ് ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് സെ​മി​നാ​റി​ൽ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്) 215 605 5109, ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 215 873 4365, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) 267 322 8527.


ക​ട​യ്ക്കു സ​മീ​പം മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തു; യു​എ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: ക​ട​യ്ക്കു സ​മീ​പം മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ത​ട​ഞ്ഞ ഇ​ന്ത്യ​ക്കാ​ര​നാ​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്താ​യി​രു​ന്നു സം​ഭ​വം. ഹ​രി​യാ​ന സ്വ​ദേ​ശി ക​പി​ൽ(26) ആ​ണ് മ​രി​ച്ച​ത്. ചോ​ദ്യം​ചെ​യ്യ​ൽ ഇ​ഷ്‌​ട​പ്പെ​ടാ​തി​രു​ന്ന​യാ​ൾ വാ​ഗ്വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും പി​ന്നാ​ലെ തോ​ക്കെ​ടു​ത്തു വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​പി​ൽ മൂ​ന്നു വ​ർ​ഷം മു​ന്പ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​വ​ഴി അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​താ​ണ്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ഇ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മോ​ചി​ത​നാ​വു​ക​യാ​യി​രു​ന്നു.


നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ പാ​ര്‍​ക്ക് റി​ഡ്ജി​ലു​ള്ള സെ​ന്‍റി​നി​യ​ല്‍ ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ല്‍ വ​ച്ച് പ്രൗ​ഢ ഗം​ഭീ​ര​മാ​യി ന​ട​ന്നു. സെ​റാ​ഫി​ന്‍ ബി​നോ​യി​യു​ടെ ഈ​ശ്വ​ര പ്രാ​ര്‍​ഥ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ര്‍ സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും ഓ​ണാ​ശം​സ​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും താ​ല​പ്പൊ​ലി​യു​ടേ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി മ​ഹാ​ബ​ലി​യെ​യും മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യെ​യും വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ഓം​കാ​രം ഷി​ക്കാ​ഗോ​യു​ടെ വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം വ​ള​രെ ഗം​ഭീ​ര​മാ​യി​രു​ന്നു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കൂ​ടാ​തെ പ്ര​സി​ഡ​ന്‍റും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ഉ​ത്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും ച​ട​ങ്ങി​ല്‍ പ​ങ്കു​ചേ​രു​ക​യും ഓ​ണ​സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. ര​ണ്ടു എം​എ​ല്‍​എ​മാ​രെ​യും സ​തീ​ശ​ന്‍ നാ​യ​ര്‍ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​സ​ന്ന അ​വ​ത​രി​പ്പി​ച്ച ഗ​ണ​പ​തി​യെ സ്തു​തി​ച്ചു​കൊ​ണ്ടു​ള്ള മോ​ഹി​നി​യാ​ട്ടം, ബി​മ​ല്‍ നാ​യ​രു​ടെ ഗാ​നാ​ലാ​പ​നം, മോ​ഹി​ത് അ​വ​ത​രി​പ്പി​ച്ച വ​യ​ലി​ന്‍ ഫ്യൂ​ഷ​ന്‍, സെ​റാ​ഫി​ന്‍റെ ഡാ​ന്‍​സ്, ത​രം​ഗ് കൂ​ട്ടാ​യ്മ​യു​ടെ ഗാ​യ​ത്രി നാ​യ​ര്‍ കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്ത നൃ​ത്തം, സെ​റാ​ഫി​ന്‍ ബി​നോ​യി​യു​ടെ ഓ​ണ​പ്പാ​ട്ട്, സി​ദ്ധാ​ന്ത് വി​നോ​ദി​ന്‍റെ ഓ​ട​ക്കു​ഴ​ല്‍ ആ​ലാ​പ​നം, സൗ​പ​ര്‍​ണി​ക ക​ലാ​ക്ഷേ​ത്ര​യു​ടെ വി​നീ​ത പ്ര​വീ​ണി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ അ​ഭ്യ​സി​ച്ച ക​ലാ​കാ​ര​ന്‍​മാ​രു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍, ദീ​പു നാ​യ​രു​ടെ ഗാ​നാ​ലാ​പ​നം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ച​ട​ങ്ങി​നെ മാ​റ്റു​കൂ​ട്ടി. ലീ​ലാ​പി​ള്ള​യും ശോ​ഭാ നാ​യ​രും അ​ത്ത​പ്പൂ​വി​ട്ടു. വി​ജി നാ​യ​ര്‍, വി​ജ​യ​മ്മ കൈ​മ​ള്‍, ക​ലാ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ താ​ല​പ്പൊ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ജി​തേ​ന്ദ്ര കൈ​മ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യൊ​രു​ക്കി. മ​ഹാ​ബ​ലി​യാ​യി ര​മേ​ഷ് ചി​റ​റൂ​ര്‍ വേ​ഷ​മി​ട്ടു. ദീ​പു നാ​യ​ര്‍ പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​റും എം.​സി.​യു​മാ​യി​രു​ന്നു. കൂ​ടാ​തെ ല​ക്ഷ്മി സു​രേ​ഷും എം.​സി.​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു. മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് എം.​ആ​ര്‍.​സി.​പി​ള്ള, അ​ര​വി​ന്ദ് പി​ള്ള, ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ദീ​പ​ക് നാ​യ​ര്‍, പ്ര​സ​ന്ന​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ന്‍ ഏ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.


ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് മാ​ധ്യ​മ സം​വാ​ദം 14ന്

ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്(​ഐ​പി​സി​എ​ൻ​ടി) 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ർ​ല​ൻ​ഡി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ മാ​ധ്യ​മ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ "മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഇ​ങ്ങ​നെ ആ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും' എ​ന്ന​താ​ണ് സം​വാ​ദ വി​ഷ​യം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠം പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ത​ത്ത്വ​മ​സി അ​വാ​ർ​ഡ് ജേ​താ​വാ​യ അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ന​ശ്വ​ർ മാ​മ്പ​ള്ളി 203 400 9266, സാം ​മാ​ത്യു 469 693 3990.


നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് പ്ര​യ​ർ മീ​റ്റിം​ഗ് ഇ​ന്ന്

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​ത്രി എ​ട്ടി​ന്(​ഇ​എ​സ്ടി) പ്ര​യ​ർ മീ​റ്റിം​ഗ് സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ സെ​ന്‍റ​ർ സി ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ൽ ജോ​ൺ വ​ർ​ഗീ​സ് (ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. സൂം ​ഐ​ഡി: 890 2005 991. പാ​സ്‌​കോ​ഡ്: prayer. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ജോ​യ​ൽ എ​സ് തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ (എ​സ്‌​സി‌​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ഈ​ശോ മാ​ളി​യ​ക്ക​ൽ (എ​സ്‌​സി‌​എ​ഫ് സെ​ക്ര​ട്ട​റി).


പോ​ൾ ജോ​സ​ഫ് ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഷി​ക്കാ​ഗോ: തൊ​ടു​പു​ഴ ഇ​ല്ലി​ക്കു​ന്നും​പു​റ​ത്ത് പോ​ൾ ജോ​സ​ഫ്(70) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ബുധനാഴ്ച ​ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ കാ​ത്ത​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ ഷൈ​ലി എ​റ​ണാ​കു​ളം മ​ട്ടോ​ഴി​ത്താ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍ (ദു​ബാ​യി), കി​ര​ണ്‍ (ഷി​ക്കാ​ഗോ), വ​രു​ണ്‍ (ഷി​ക്കാ​ഗോ). മ​രു​മ​ക്ക​ൾ: ചി​ന്നു​ക്കു​ട്ടി മു​ള്ളൂ​ർ, സം​ക്രാ​ന്തി, അ​നി​ജ​മോ​ൾ ചൂ​ര​വേ​ലി​കു​ടി​ലി​ൽ, ക​ല്ല​റ, ആ​ൽ​ഫി ക​ല​യ​ക്കു​ന്നേ​ൽ, മാ​ന​ന്ത​വാ​ടി.


സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ൽ 27ന്

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ ആ​ർ​ച്ച് ഡ​യോ​സി​സി​ലെ മു​ഖ്യ ദേ​വാ​ല​യ​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ദേ​വാ​ല​യ അം​ഗ​ണ​ത്തി​ൽ വ​ച്ച് (9946 Haldeman Ave, Philadelphia PA 19115) ഇ​ന്ത്യ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ (എ​ക്സ്ട്രാ​വാ​ഗ​ൻ​സാ 2025) ഈ ​മാ​സം 27ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കും. മു​ൻ വ​ർ​ഷം ന​ട​ത്തി​യ എ​ക്സ്ട്രാ​വാ​ഗ​ൻ​സ​യു​ടെ വ​ൻ വി​ജ​യ​ത്തി​നെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​വും വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ൽ ഭം​ഗി​യാ​യും ചി​ട്ട​യാ​യും ആ​ണ് കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തെ​ന്ന് റ​വ. ഫാ. ​രാ​ജ​ൻ പീ​റ്റ​ർ (വി​കാ​രി) പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​വും പ​തി​വു​പോ​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ, ആ​ർ​ട് എ​ക്സി​വി​ഷ​ൻ, പ്ലാ​ന്‍റ് സെ​യി​ൽ, ഇ​ന്ത്യ​ൻ ഗാ​ർ​മെ​ന്‍റ് സെ​യി​ൽ, മെ​ഹ​ന്തി, ഹെ​ന്ന & ഫേ​സ് പെ​യി​ന്‍റിം​ഗ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ബൗ​ൺ​സ് ഹൌ​സ്, തു​ട​ങ്ങി​യ ധാ​രാ​ളം വ്യ​ത്യ​സ്ത​വും നൂ​ത​ന​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​രി​ക്കി​യി​ട്ടു​ള്ള​താ​യി പ​ള്ളി​യു​ടെ പ​ത്ര​ക്കു​റു​പ്പി​ൽ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഈ ​മേ​ള​യു​ടെ വ​ൻ വി​ജ​യ​ത്തി​നാ​യി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ​ടും വ്യ​ക്തി​ക​ളോ​ടും ഉ​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ലാ​കാ​യി​ക മേ​ള​യും ത​നി​നാ​ട​ൻ ത​ട്ടു​ക​ട, അ​മ്മ​ച്ചി​യു​ടെ ക​ല​വ​റ, കാ​ന്താ​രി കി​ച്ച​ൻ, ത​ണ്ണീ​ർ പ​ന്ത​ൽ എ​ന്നി വി​വി​ധ​ത​രം ഭ​ക്ഷ​ണ​ശാ​ല​ക​ളും പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. എ​ക്സ്ട്രാ​വാ​ഗ​ൻ​സ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത യു​വ​ത​ല​മു​റ നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ക​യും കൂ​ടാ​തെ ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ ല​ക്ഷ്യം പൊ​തു ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള ഔ​ട്ട് ഡോ​ർ കി​ച്ച​ൻ, സ്റ്റോ​റേ​ജ് ഏ​രി​യ നി​ർ​മ്മി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്. ഈ ​മേ​ള​യി​ലെ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ പ്രി ​ഓ​ർ​ഡ​ർ ചെ​യ്യു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​മേ​ള​യി​ലേ​ക്ക് ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം ഏ​വ​രെ​യും ഹാ​ർ​ദ​വ​മാ​യ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ക്കു​ക​യു​ണ്ടാ​യി. റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് അ​രു​ൺ, ജോ​ർ​ജ് മാ​ർ​ക്കോ​സ്, ജി​മ്മി ജേ​ക്ക​ബ് ജോ​ർ​ജ്, മാ​ത്യൂ​സ് മ​ഞ്ച, ഗാ​ബി​യോ ജോ​സ്, ബി​നു പി. ​തോ​മ​സ്, സെ​റി​ൻ ചെ​റി​യാ​ൻ കു​രു​വി​ള, ലി​സി തോ​മ​സ് ഏ​ലി​യാ​സ് പോ​ൾ, സാ​ബു സ്ക​റി​യ, സു​ബി​ൻ ബി​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ എ​ക്സ്ട്രാ​വാ​ഗ​ൻ​സ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://saintpeterscathedral.org/


തി​രു​നാ​ൾ നി​റ​വി​ൽ റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

റോ​ക്‌​ലാ​ൻ​ഡ്: പ​രി​ശു​ദ്ധ ക​ന്യാ​മ​റി​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത പ​രി. അ​മ്മ വ​ഴി ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ക്കു​റി 92 ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ൾ ഏ​റ്റു​ന​ട​ത്തു​ന്നു. ഇ​ട​വ​ക വി​കാ​രി ബ​ഹു റ​വ. ഫാ.​ഡോ. ബി​ബി ത​റ​യി​ൽ, കൂ​ടെ ട്ര​സ്റ്റീ​മാ​രാ​യ സി​ബി മ​ണ​ലേ​ൽ, ജി​മ്മി പു​ളി​യ​നാ​ൽ, ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​ന്നാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 31ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ച്ച തി​രു​നാ​ൾ വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം 6.45ന് ​റ​വ. ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ (ഇ​ട​വ​ക വി​കാ​രി) കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ കോ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തി. ശ​നി​യാ​ഴ്ച പ്രെ​സു​ദേ​ന്തി വാ​ഴ്ച​യും ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ കാ​ർ​മി​ക​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ സി​സി​ഡി ഫെ​സ്റ്റ് ന​ട​ത്തും. ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം നാ​ലി​നു കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​ത് ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് ഫാ. ​മാ​ത്യു മേ​ലേ​ട​ത്തു തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ങ്ങ​ളോ​ടെ​യു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണം, സ്‌​നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. ആ​റ് വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം റോ​ക്‌​ല​ൻ​ഡ് ഇ​ട​വ​ക​യി​ൽ ന​ൽ​കി ഇ​ട​വ​ക‌​യ്ക്ക് അ​ൽ​മി​യ​വും ഭൗ​തി​ക​വു​മാ​യ വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​നം ഉ​റ​പ്പി​ച്ചു ന്യൂ​യോ​ർ​ക് ഫൊ​റാ​ന​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ട​വ​ക​യി​ലേ​ക്ക് ഉ​യ​ർ​ത്തി ന്യൂ​ജ​ഴ്‌​സി ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക​യി​ലേ​ക്കു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന റ​വ. ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ദി​വ​സം ഇ​ട​വ​ക​യു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും നേ​രു​ന്നു. തി​രു​ന്നാ​ൾ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി മ​ണ​ലേ​ൽ 845 825 7883.


ഓ​ണാ​ഘോ​ഷ​വും ച​ത​യ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച് ശി​വ​ഗി​രി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ശ്രീ​നാ​രാ​യ​ണ ദ​ര്‍​ശ​ന​ങ്ങ​ള്‍ പു​തുത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണി​ലേ​യും മെ​രി​ലാ​ൻ​ഡ്, വെ​ര്‍​ജീ​നി​യ എ​ന്നീ സ്റ്റേ​റ്റു​ക​ളി​ലേ​യും ശ്രീ​നാ​രാ​യ​ണ വി​ശ്വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ശി​വ​ഗി​രി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യു​ടെ(എ​സ്എ​ഫ്ഡ​ബ്ലു​ഡി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​വും ച​ത​യ​ദി​നാ​ഘോ​ഷ​വും മെ​രി​ലാ​ന്‍റി​ലു​ള്ള പൊ​ട്ടോ​മാ​ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ദൈ​വ​ദ​ശ​കം ആ​ല​പി​ച്ച് വി​ള​ക്ക് കൊ​ളു​ത്തി​യ ശേ​ഷം ന​ട​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യോ​ടൊ​പ്പം പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. എ​സ്എ​ഫ്ഡ​ബ്ല്യു​ഡി​സി പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ര്‍ കേ​ശ​വ​ന്‍ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തു​ക​യും അ​തി​നു​ശേ​ഷം ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍ ന്യൂ​യോ​ര്‍​ക്കി​ന്‍റെ പ്ര​തി​നി​ധി​യാ​യ സു​നി​ല്‍​കു​മാ​ര്‍ കൃ​ഷ്ണ​ന്‍, വാ​ഷിം​ഗ്ട​ണ്‍ ഡി​സി വേ​ള്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​റു​മു​ഖം എ​ന്നി​വ​ര്‍ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ഫ്ലോ​റി​ഡ ക​ണ്‍​വ​ന്‍​ഷ​ന്‍ 2025ന്‍റെ കി​ക്കോ​ഫും ന​ട​ന്നു. പ്ര​സ്തു​ത ച​ട​ങ്ങി​ല്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​നൂ​ബ് ക​ണ്‍​വ​ന്‍​ഷ​നെ​ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും അ​തി​നു​ശേ​ഷം ആ​ദ്യ ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​തി​ര്‍​ന്ന എ​സ്എ​ഫ്ഡ​ബ്ല്യു​ഡി​സി അം​ഗം പീ​താം​ബ​ര​ന്‍ തൈ​വ​ള​പ്പി​ലി​ല്‍ നി​ന്നും ബി​നൂ​ബ് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കേ​ര​ള ത​നി​മ പു​ല​ര്‍​ത്തു​ന്ന വൈ​വി​ദ്ധ്യ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക​യും ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കു​ശേ​ഷം എ​സ്എ​ഫ്ഡ​ബ്ലു​ഡി​സി സെ​ക്ര​ട്ട​റി അം​ബി​കാ​കു​മാ​റി​ന്‍റെ ന​ന്ദി പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.


റി​ക്കാ​ർ​ഡ് സ​മ്മാ​ന​ത്തു​ക​യു​മാ​യി പ​വ​ർ​ബോ​ൾ ജാ​ക്ക്പോ​ട്ട്; ന​റു​ക്കെ​ടു​പ്പ് ശ​നി​യാ​ഴ്ച

ലോ​സ് ആ​ഞ്ച​ല​സ്‌: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ​മ്മാ​ന​ത്തു​ക​യു​മാ​യി പ​വ​ർ​ബോ​ൾ ജാ​ക്ക്പോ​ട്ട് 1.7 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ്മാ​ന​ത്തു​ക വ​ർ​ധി​ച്ച​ത്. ന​റു​ക്കെ​ടു​ത്ത ആ​റ് ന​മ്പ​റു​ക​ളാ​യ 3, 16, 29, 61, 69, പ​വ​ർ​ബോ​ൾ 22 എ​ന്നി​വ​യു​മാ​യി ഒ​രു ടി​ക്ക​റ്റും ഒ​ത്തു​നോ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്. ജാ​ക്ക്പോ​ട്ട് നേ​ടാ​നു​ള്ള സാ​ധ്യ​ത 292.2 ദ​ശ​ല​ക്ഷ​ത്തി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ്. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ക്കും. ജാ​ക്ക്പോ​ട്ടി​ന്‍റെ ഏ​ക​ദേ​ശ മൂ​ല്യം 770.3 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്.


ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ആ​രം​ഭി​ക്കും. നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റാ​യ ഡോ. ​യു.​പി ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും ക​ള​രി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ക​ഥ​ക​ളി, പു​ലി​ക്ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും. നാ​ട​ൻ​നൃ​ത്തം, വ​ർ​ണ​ച്ചു​വ​ട് തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ നൃ​ത്ത​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്‌​സ് ഡ​യ​റ​ക്ട​ർ) 972 352 7825, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ്) 469 449 1905, മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി) 972 679 8555.


പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‌ ന​വ​നേ​തൃ​ത്വം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​ക​ളി​ലൊ​ന്നാ​യ പാ​സ​ഡീ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (പി​എം​എ) ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്ത​പ്പെ​ട്ട പി​ക്നി​ക്കി​നോ‌​ട് അ​നു​ബ​ന്ധി​ച്ച് 202526 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി റി​ച്ചാ​ർ​ഡ്സ് സ്ക​റി​യ ജേ​ക്ക​ബും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഈ​ശോ എ​ബ്ര​ഹാ​മും സെ​ക്ര​ട്ട​റി​യാ​യി ജോ​മോ​ൻ ജേ​ക്ക​ബും ട്ര​ഷ​റ​റാ​യി വി​ൽ‌​സ​ൺ ജോ​ണും ഓ​ഡി​റ്റ​ർ​മാ​രാ​യി രാ​ജ​ൻ ജോ​ണും റോ​ബി​ൻ ഫെ​റി​യും സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ബ്രൂ​ണോ കോ​ർ​റേ​യ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി തോ​മ​സ് ഉ​മ്മ​ൻ, ജോ​ൺ ജോ​സ​ഫ് കൂ​ട​ത്തി​നാ​ലി​ൽ, ജേ​ക്ക​ബ് ഫി​ലി​പ്പ്, ആ​ന്‍റ​ണി റെ​സ്റ്റം, ഫെ​ലി​ക്സ് കാ​രി​ക്ക​ൽ, ജോ​ഷി വ​ർ​ഗീ​സ്, ബി​ജോ ചാ​ക്കോ, ജോ​മി ജോം ​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രി​പാ​ടി ന​വം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഹാ​ളി​ൽ വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളെ​യും വാ​ർ​ഷി​ക പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


ഡോ. ​ജോ​ൺ പി. ​തോ​മ​സ് ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ല​ബ​ക്കി​ൽ സ​ർ​ജ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​ന്ന ഡോ. ​ജോ​ൺ പി. ​തോ​മ​സ്(60) അ​ന്ത​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പ​റ​ങ്കി​വി​ള മ​ല​യി​ൽ പാ​സ്റ്റ​ർ പി.​എ​സ്. തോ​മ​സി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. ഓ​പ്പ​റേ​ഷ​ൻ ഹോ​പ്പ് എ​ന്ന ജീ​വ​കാ​രു​ണ്യ മെ​ഡി​ക്ക​ൽ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ കേ​രി തോ​മ​സ്. മ​ക​ൻ: ആ​ൻ​ഡ്രൂ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​സാ​റാ എ​ബ്ര​ഹാം, ഗ്ലാ​ഡി​സ​ൻ, ജോ​ർ​ജ് എ​ബ്ര​ഹാം, ആ​നി. ല​ബ​ക്ക് ട്രി​നി​റ്റി ച​ർ​ച്ചി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നും ശ​നി​യാ​ഴ്ച രാ​വി​ലെ​യും അ​നു​സ്മ​ര​ണം ന​ട​ക്കും. രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ക്കും. സം​സ്കാ​രം ഹൂ​സ്റ്റ​ണി​ൽ ന​ട​ത്തും. സൗ​ത്ത് പാ​ർ​ക്ക് ഫ്യു​ണ​റ​ൽ ഹോം, ​ഹ്യൂ​സ്റ്റ​ൺ.


ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ജി​ജോ മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച

ഡാ​ള​സ്: തീ​ക്കോ​യി വേ​ല​ത്തു​ശേ​രി മു​ത്ത​നാ​ട്ട് മാ​ത്യു​വി​ന്‍റെ​യും അ​രു​വി​ത്തു​റ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ പെ​ണ്ണ​മ്മ​യു​ടെ​യും മ​ക​ൻ ജി​ജോ മാ​ത്യു (ജെ​യ്സ​ൺ 48) ഡാ​ള​സി​ൽ വ​യ​ലി സെ​ന്‍റ് പോ​ളി​ൽ അ​ന്ത​രി​ച്ചു. പാ​ലാ ക​ട​നാ​ട്‌ വ​ട​ക്കേ​ക്ക​ര കു​ടും​ബാം​ഗം ദി​വ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജെ​യ്ഡ​ൻ, ജോ​ർ​ഡി​ൻ. സ​ഹോ​ദ​രി: ഷെ​റി​ൻ. സ​ഹോ​ദ​രി ഭ​ർ​ത്താ​വ്: സി​ൽ​ജോ കോ​മ​ര​ത്താ​ക്കു​ന്നേ​ൽ മൂ​ന്നി​ല​വ്. പൊ​തു​ദ​ർ​ശ​നം ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ(4922 Rosehill Rd, Garland, TX 75043) ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ന​ട​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ നാ​ട്ടി​ലെ ഇ​ട​വ​ക​യാ​യ പാ​ലാ മാ​വ​ടി വേ​ല​ത്തു​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ ദേ​വാ​ല​യ​ത്തി​ൽ ചൊ​വാ​ഴ്ച വൈ​ക​ന്നേ​രം നാ​ലി​ന് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 469 774 8326.


ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് സം​ഘ​ട​ന​യാ​യ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ശ​നി​യാ​ഴ്ച വെെകുന്നേരം 6.30ന് ഓ​ണാ​ഘോ​ഷം സംഘടിപ്പിക്കുന്നു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഓ​ണസ​ദ്യ​യും ഒ​പ്പം ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ത്തും. ( Address: KEA Hall, 580 Castleglen Dr., Garland, Tx75043). മു​ഖ്യ അ​തി​ഥി​ക​ളാ​യി ഗാ​ലാ​ൻ​ഡ് മേ​യ​ർ ഡി​ല​ൻ ഹെ​ഡ്രി​ക്ക്, സ​ണ്ണി​വെ​യി​ൽ മേ​യ​ർ സ​ജി ജോ​ർ​ജ്, ഡാ​ള​സ് കൗ​ണ്ടി ജെ.​പി. 21 ജ​ഡ്ജ് മാ​ർ​ഗ​ര​റ്റ് ഓ ​ബ്രി​യാ​ൻ, സ​ണ്ണി​വെ​യി​ൽ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ മ​നു ഡാ​നി മു​ത​ലാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു എ​ന്നു​ള്ള​ത് പ്ര​ത്യേ​ക​ത അ​ർ​ഹി​ക്കു​ന്നു. ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് പി. ​സി. മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ർ ജോ​യി പ​ല്ലാ​ട്ടു​മ​ഠം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കും. ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്രീ​ഷ്യ ഉ​മാ ശ​ങ്ക​ർ ഓ​ണസ​ന്ദേ​ശം ന​ൽ​കും. ച​ട​ങ്ങി​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ്രാ​ഗ​ത്​ഭ്യം തെ​ളി​യി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. കൂ​ടാ​തെ ക​ലാ​രം​ഗ​ത്തും അ​ന​സ്യൂ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​തി​ഭ​യേ​യും ഫോ​ട്ടോ ഗ്രാ​ഫി​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച മ​റ്റൊ​രു വ്യ​ക്തി​ക്കും അം​ഗീ​കാ​രം ന​ൽ​കും. കൂ​ടാ​തെ ന​ഴ്സിം​ഗ് പ്രഫ​ഷ​ണി​ൽ സേ​വ​ന​ത്തി​നും നേ​തൃ​ത്വ പാ​ട​വ​ത്തി​നും പ്ര​ത്യേ​ക അ​വാർഡുകൾ ന​ൽ​കും. പ​ങ്കെ​ടു​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ‌​കൂ​ർ പേ​ര് ന​ൽ​കേ​ണ്ട​താ​ണ്. ദ​യ​വാ​യി വ​ർഗീസ് കെ. ​വ​ർ​ഗീ​സി​നെ 469 236 6084 എ​ന്ന ന​മ്പ​റി​ൽ ടെ​ക്സ്റ്റ് മു​ഖേ​ന സെപ്റ്റംബർ അഞ്ചിന് മുമ്പായി അറിയിക്കുക.


വി.​പി.​സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം

മി​സൂ​റി സി​റ്റി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഫു​ട്‌​ബോ​ൾ ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നാ​ലാ​മ​ത് വി.പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് ടെ​ക്‌​സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ തു​ട​ക്കം. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ലീ​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ത്ത​വ​ണ ആ​തി​ഥേ​യ​രാ​കു​ന്ന​ത് ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി ക്ല​ബാ​യ ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡാ​ണ്. ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തോ​ടൊ​പ്പം 30 പ്ല​സ്, 45 പ്ല​സ് കാ​റ്റ​ഗ​റി​ക​ളി​ൽ "നാ​ട​ൻ' സെ​വ​ൻ​സ്‌ ടൂ​ർ​ണ​മെ​ന്‍റും അ​ര​ങ്ങേ​റും. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ൽ നി​ന്നു​മാ​യി ഇ​രു​പ​തോ​ളം ടീ​മു​ക​ൾ ഇ​ത്ത​വ​ണ മാ​റ്റു​ര​യ്ക്കു​ന്നു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സോ​ക്ക​ർ ലീ​ഗാ​ണി​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ൾ. ഞാ​യാ​റാ​ഴ്ച ഫൈ​ന​ലു​ക​ൾ അ​ര​ങ്ങേ​റും. ഹൂ​സ്റ്റ​ണി​ലെ മി​സ്സൂ​റി സി​റ്റി​യി​ലു​ള്ള ക്യാ​മ്പ് സി​യ​ന്ന സ്പോ​ർ​ട്സ് കോം​പ്ലെ​ക്‌​സാ​ണ് ടൂ​ർ​ണ​മെ​ന്‍റ് വേ​ദി. ലീ​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി NAMSL ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. NAMSL പ്ര​സി​ഡ​ന്‍റ് അ​ശാ​ന്ത് ജേ​ക്ക​ബ്, ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ് ചെ​യ​ർ​മാ​ൻ പോ​ൾ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.


ഇ​ന്ത്യ​യു​മാ​യു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ദു​ര​ന്ത​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ട്രം​പ്

വാഷിംഗ്ടൺ ഡിസി: ഇ​ന്ത്യ​യു​മാ​യു​ള്ള വാ​ണി​ജ്യ​ബ​ന്ധ​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ദു​ര​ന്ത​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ട്രം​പ് ഈ ​നി​ല​പാ​ടു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഇ​ന്ത്യ അ​മേ​രി​ക്ക​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​മ്പോ​ൾ, അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ഉ​യ​ർ​ന്ന താ​രി​ഫ് ത​ട​​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു. ഇ​ത് വ്യാ​പാ​ര ബ​ന്ധ​ത്തെ അ​സ​ന്തു​ലി​ത​വും അ​ന്യാ​യ​വു​മാ​ക്കു​ന്നു​വെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. ഇ​ന്ത്യ എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​ക്കാ​ളും ഉ​യ​ർ​ന്ന താ​രി​ഫാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും. ഇ​ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ക​യാ​ണ്. റ​ഷ്യ​യി​ൽ നി​ന്ന് ഇ​ന്ത്യ എ​ണ്ണ​യും സൈ​നി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നെ​യും ട്രം​പ് വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ താ​രി​ഫു​ക​ൾ പൂ​ർ​ണ​മാ​യി കു​റ​യ്ക്കാ​ൻ വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷേ അ​ത് വൈ​കി​പ്പോ​യെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.


ഫോ​ർ​ട്ട് വ​ർ​ത്തി​ൽ യു​വ​തി​യെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ഫോ​ർ​ട്ട് വ​ർ​ത്തി​ലെ യെ​ഗ​ർ സ്ട്രീ​റ്റി​ലെ വീ​ട്ടി​ൽ യു​വ​തി​യെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ത​ല​യ്ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ൽ വച്ച് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം മ​രി​ച്ച യു​വ​തി​യു​ടേ​യും പ്ര​തി​യു​ടേ​യും പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


ഗാ​ർ​ല​ൻ​ഡ് സി​റ്റി ടാ​ക്സ് ഇ​ൻ​ക്രി​മെ​ൻ ഫി​നാ​ൻ​സ് ബോ​ർ​ഡ് അം​ഗ​മാ​യി പി.​സി.​മാ​ത്യു നി​യ​മ​ത​നാ​യി

ഡാ​ള​സ്: ഗാ​ർ​ല​ൻ​ഡ് ടാ​ക്സ് ഇ​ൻ​ക്രി​മെ​ന്റ് ഫി​നാ​ൻ​സ് (ടി​ഐ​എ​ഫ്) ന​മ്പ​ർ 2 സൗ​ത്ത് ബോ​ർ​ഡി​ൽ മ​ല​യാ​ളി​യാ​യ പി.​സി. മാ​ത്യു നി​യ​മി​ത​നാ​യി. ഗാ​ർ​ല​ൻ​ഡ് മേ​യ​ർ ഡി​ല​ൻ ഹെ​ഡ്രി​ക്കിന്‍റേ​​താ​ണ് നി​യ​മ​ന ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് നി​യ​മ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ത്ത് ഗാ​ർ​ല​ൻ​ഡി​ന്‍റെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മി​ട്ടു​ള്ള ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി 2025 സെ​പ്റ്റം​ബ​ർ 1 മു​ത​ൽ 2027 ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ്. പി.​സി.​മാ​ത്യു ന​ഗ​ര​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണ് നി​യ​മ​ന​മെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ളി​ലും പ്ര​തി​ബ​ദ്ധ​ത​യി​ലും ത​നി​ക്കും സി​റ്റി കൗ​ൺ​സി​ലി​നും വ​ലി​യ വി​ശ്വാ​സ​മു​ണ്ടെ​ന്ന് മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗാ​ർ​ല​ൻ​ഡി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് നി​യ​മ​ന​ത്തി​ന് ശേ​ഷം പി. ​സി. മാ​ത്യു പ്ര​തി​ക​രി​ച്ചു. ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ (ജി​ഐ​സി) നി​ല​വി​ലെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യ പി.​സി. മാ​ത്യു, ഡാ​ളസ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ന​വ​ധി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഗാ​ർ​ല​ൻ​ഡ് സി​റ്റി കൗ​ൺ​സി​ൽ ഡി​സ്ട്രി​ക്ട് 3ലേ​ക്കും മേ​യ​ർ സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രി​ച്ച് ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി കൂ​ടി​യാ​ണ് പി.​സി.​മാ​ത്യു.


റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി ഒരുമ "പൊന്നാണ നക്ഷത്രരാവ്' അരങ്ങേറി

ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ ഒരുമയുടെ ഈ വർഷത്തെ ഓണോഘോഷമായ ’പൊന്നോണ നക്ഷത്രരാവ്’ നാട്യ, നൃത്ത, സംഗീത പരിപാടികളോടെ വർണാഭമായി അരങ്ങേറി. റിവർസ്റ്റോൺ ബാൻഡിന്‍റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെയാണ് മഹാബലിയ്ക്ക് ഊഷ്മള വരവേൽപ്പ് നൽകിയത്. മേയർ, ജഡ്ജി, പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ, ഒരുമ എക്സിക്യൂട്ടിവുകൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് മഹാബലിയെ വരവേറ്റ് വേദിയിലെത്തി ഭദ്രദീപം കൊളുത്തിയാണ് പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമിട്ടത്.ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആന്‍റണി കലാമേള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി. പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, മാഗ് പ്രസിഡന്‍റ് ജോസ്.കെ.ജോൺ എന്നിവർ പ്രസംഗിച്ചു. ഒരുമയിലെ ഹൈസ്കൂൾ പഠനം പൂർത്തികരിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്‍റ് റീനാ വർഗീസ് നന്ദിയും പറഞ്ഞു. ഡോ.ജോസ് തൈപ്പറമ്പിൽ, ഡോ. സീനാ അഷറഫ്, ഡോ. റെയ്നാ റോക്ക്, മേരി ജേക്കബ്, മെർലിൻ സാജൻ എന്നിവർ അവതാരകരായി. ഒരുമ മന്നൻ മങ്ക, മിന്നൽ മന്നൻ മങ്ക എന്നിവരെയും തെരഞ്ഞെടുത്തു. കുട്ടികളുടേയും മുതിർന്നവരുടെയും ഉൾപ്പെടെ പതിനഞ്ചോളം മാസ്മരിക കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കളരി, തിരുവാതിര, സംഘ ഗാനം എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുമ ചുണ്ടന്‍റെ വരവേൽപ്പ് ഗംഭീരമായി. ഗാന മേളയും ഓണ സദ്യയും ആഘോഷത്തിന് മാറ്റേകി.മീഡിയാ പ്രതിനിധി ജീമോൻ റാന്നി, ഫാ.ജോഷി ജോസ്, ലോയർ മാത്യു വൈരമൺ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നവീൻ ഫ്രാൻസിസ്, ജോൺ ബാബു, ജിജി പോൾ, സെലിൻ ബാബു, റോബി ജേക്കബ്, സോണി പാപ്പച്ചൻ, മാത്യു ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


കേ​ര​ള ക്ല​ബ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഷി​ക്കാ​ഗോ: കേ​ര​ള ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്റ​റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ഹാ​രാ​ജാ കേ​റ്റ​റിംഗ് സ​ർ​വീ​സി​ന്‍റെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഫു​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ തോ​മ​സ് പ​ന​യ്ക്ക​ൽ, രാ​ജ​ൻ ത​ല​വ​ടി, ബെ​ൻ കു​ര്യ​ൻ, മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി എ​ന്നി​വ​ർ സ​ദ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള ക്ല​ബി​ലെ വ​നി​ത​ക​ൾ പൂ​ക്ക​ളം ഒ​രു​ക്കി. സോ​ളി കു​ര്യ​ൻ പൊ​തു സ​മ്മേ​ള​ന​ത്തി​ന്‍റെ എം​സി​യാ​യി​രു​ന്നു. ദി​ലീ​പ് മു​രി​ങ്ങോ​ത്തി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​യി ഇ​ണ്ടി​ക്കു​ഴി സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ഡോ. ​സാ​ൽ​ബി ചേ​ന്നോ​ത്ത്, ബെ​ന്നി വാ​ച്ചാ​ച്ചി​റ എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ജാ​നെ​റ്റ് പ​യ​സ്, റെ​ജി മു​ള​കു​ന്നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. ഹാ​സ്യ​മ​നോ​ഹ​ര​മാ​യി പു​രു​ഷ​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.​ആ​ഘോ​ഷ നി​റ​വി​ൽ​ജാ​നെ​റ്റ് പ​യ​സ്, റെ​ജി മു​ള​കു​ന്നം, റെ​റ്റി അ​ച്ചേ​ട്ട്, ബീ​ന ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​രാ​ണ് ഈ ​വ്യ​ത്യ​സ്ത തി​രു​വാ​തി​ര​ക്ക് കൊ​റി​യോ​ഗ്ര​ഫി നി​ർ​വ​ഹി​ച്ച​ത്. കേ​ര​ളാ സെ​ന്‍ററിന്‍റെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ട്ര​ഷ​റ​ർ പ്ര​വീ​ൺ തോ​മ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ടെ​സ്‌​സ ചു​ങ്ക​ത്ത് കാ​മ​റ​ക്ക​ണ്ണു​ക​ളി​ലൂ​ടെ പ​ക​ർ​ത്തി.


ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സംഘടിപ്പിക്കുന്ന മെ​ഗാ ഷോ ​27ന്

ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം പ്ര​ശ​സ്ത സി​നി​മാ താ​രം സ്വാ​സി​ക, ഗാ​യ​ക​ൻ അ​ഫ്സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ട്ട​റെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന "​സ്പാ​ർ​ക്ക് ഓ​ഫ് കേ​ര​ള’ എ​ന്ന മെ​ഗാ ഷോ 27​ന് വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് യോ​ങ്കേ​ഴ്സി​ലു​ള്ള ലി​ങ്ക​ൺ ഹൈ ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്നു. പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പ് കി​ക്കോ​ഫ് ഓ​ഗ​സ്റ്റ് 31ന് ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച്, വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന നി​ർ​വ​ഹി​ച്ചു. വി​വി​ധ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്നും ചെ​ക്കു​ക​ൾ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന ഏ​റ്റു​വാ​ങ്ങി. ഡാ​ൻ​സ്, മ്യൂ​സി​ക്, കോ​മ​ഡി എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ഈ ​സ്റ്റേ​ജ് ഷോ ​ഏ​തു പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന പ്രോ​ഗ്രാം ആ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ൻ​മാ​രെ ബ​ന്ധ​പ്പെ​ടു​ക: SHAIJU KALATHIL 914 330 7378 MATHEW ADATTU 914 563 3196 DENNI KALLUKALAM 914 446 9555 Address:Lincoln High School375 Kneeland Ave, Yonkers, NY, 10704 9555


ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നേ​തൃ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

ന്യൂ​​ജേഴ്സി: ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റർ​പേ​ഴ്സ​ണൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ’ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഫ്ലോ​റി​ഡ​യി​ലെ ടാ​മ്പ​യി​ലെ സെ​ന്‍റ് ജോ​സ​ഫ് സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് വേ​ദി​യാ​യ​ത്. ബ്രാ​ൻ​ഡ​ൻ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സി​ന്‍റെ എ​ജ്യൂ​ക്കേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്ലി​ൻ ലി​യോ​ൺ 16 ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​യ ഹോ​ൺ.​ ഡോ.​ആ​നി പോ​ൾ (റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ) പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്റ്റ​ർ ഫാ.​ജി​മ്മി ജെ​യിം​സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​ക്കി. ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സി​ന്‍റെ യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് ട്രെ​യി​നിംഗിന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശീ​ല​നം. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ഗ​ത ആ​ശ​യ​വി​നി​മ​യ ശൈ​ലി​ക​ൾ തി​രി​ച്ച​റി​യു​ക, ശ്ര​ദ്ധാ​പൂ​ർ​വ്വം കേ​ൾ​ക്കു​ക​യും ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ക, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ൽ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക, വി​വി​ധ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ബേ​റ്റു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നു​ള്ള പ​രി​ശീ​ല​ന​വും ന​ൽ​കി. ലോ​ക പ്ര​സം​ഗ ചാം​പ്യ​ൻ​ഷി​പ്പി​ലെ സെ​മി​ഫൈ​ന​ലി​ൽ യോ​ഗ്യ​ത നേ​ടി​യ ബ്രാ​ൻ​ഡ​ൻ എ​ഫ്എ​ല്ലി​ലെ ഡി​സ്റ്റി​ങ്വി​ഷ്ഡ് മാ​സ്റ്റ​ർ ഡെ​റി​ക് ലോ​റ്റ് ത​ന്റെ മേ​ഖ​ലാ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യ പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. 45,000 പേ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 പേ​രി​ൽ ഒ​രാ​ളാ​ണ് ഡെ​റി​ക്.​തോ​മ​സ് തോ​ട്ടു​ക​ട​വി​ൽ, മ​രി​യ തോ​ട്ടു​ക​ട​വി​ൽ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ച​ത്. ബ്രാ​ൻ​ഡ​ൻ ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സി​ലെ റൗ​ൾ മ​രി​ൻ, സി​സ്റ്റ​ർ ഡോ. ​ഫി​ലോ ജോ​സ്, ഡോ.​ബാ​ബു ജോ​സ​ഫ്, ഡോ.​ബാ​ബു മ​ണി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ​രി​ശീ​ല​ന​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി. എ​സ്ലി​ൻ ലി​യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം, പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും, ഫീ​ഡ്ബാ​ക്ക് ന​ൽ​കു​ക​യും, വി​ജ​യ​ക​ര​മാ​യ വ്യ​ക്തി ആ​ശ​യ​വി​നി​മ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ഴി​വു​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


"ഡോ​ർ​ബെ​ൽ ഡി​ച്ച്’ ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ 11 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

ഹൂ​സ്റ്റ​ൺ: വീ​ട്ടി​ലെ ഡോ​ർ​ബെ​ൽ അ​ടി​ച്ച ശേ​ഷം ഓ​ടി​പ്പോ​കു​ന്ന​തി​നി​ടെ 11 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ’ഡോ​ർ​ബെ​ൽ ഡി​ച്ച്’ എ​ന്ന ഗെ​യിം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഹൂ​സ്റ്റ​ണി​ലെ 9700 ബ്ലോ​ക്ക് ഓ​ഫ് റേ​സി​ൻ സ്ട്രീ​റ്റി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡോ​ർ​ബെ​ൽ അ​ടി​ച്ച ശേ​ഷം കു​ട്ടി വീ​ട്ടി​ൽ നി​ന്ന് ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് ദൃ​ക്സാ​ക്ഷി പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. കു​ട്ടി​ക​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് ഈ ​ഗെ​യിം ക​ളി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഡിംഗ്ഡോംഗ്ങ് ഡി​ച്ച് പ്രാ​ങ്കു​ക​ൾ ടി​ക്ടോ​ക്കി​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ 18 വ​യ​​സു​കാ​ര​ൻ വി​ർ​ജീ​നി​യ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു. 2023ൽ ​ക​ലി​ഫോ​ർ​ണി​യ​യി​ൽ, ഡിം​ഗ്ഡോം​ഗ് ഡി​ച്ച് പ്രാ​ങ്ക് ക​ളി​ച്ച മൂ​ന്ന് കൗ​മാ​ര​ക്കാ​രെ കാ​ർ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ 45 വ​യ​സു​കാ​ര​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.


എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വി.​കു​ർ​ബാ​ന നടത്തപ്പെടുന്നു

ഒ​ർ​ലാ​ന്‍റോ (ഫ്ലോ​റി​ഡ): വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​ർ​ലാ​ന്‍റോ സെ​ൻ​റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ജാ​ക്സ​ൺ വി​ല്ല് മ​ദ​ർ ഓ​ഫ് ഗോ​ഡ് ഓ​ഫ് സൂ​നോ​റോ സി​റി​യ​ക് ഓ​ർ​ത്ത​ഡോക്​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളും വി. ​കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ടു​ന്നു. സു​റി​യാ​നി സ​ഭ​യി​ൽ ജ​ന​ന​പെ​രു​ന്നാ​ളോ​ഘോ​ഷി​ക്കാ​ൻ അ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച ശു​ദ്ധി​മ​തി​യാ​യ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു മ​ല​ങ്ക​ര​യി​ൽ പ്രാ​ദേ​ശി​ക​മാ​യി പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന എ​ട്ടു​നോ​മ്പു​പെ​രു​ന്നാ​ളും വി.​കു​ർ​ബാ​ന​യും, സു​റി​യാ​നി​സ​ഭ​യ്ക്കു ല​ഭി​ച്ച അ​മൂ​ല്യ തി​രു​ശേ​ഷി​പ്പാ​യ പ​രി. ദൈ​വ​മാ​താ​വി​ന്‍റെ ഇ​ട​ക്കെ​ട്ടി​ന്‍റെ (സൂ​നോ​റോ )അം​ശം സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ജാ​ക്സ​ൺ വി​ല്ല് മ​ദ​ർ ഓ​ഫ് ഗോ​ഡ് ഓ​ഫ് സൂ​നോ​റോ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്​സ് പ​ള്ളി​യി​ൽ സെ​പ്റ്റം​ബ​ർ 6 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​ന​ട​ത്ത​പ്പെ​ടു​ന്നു. വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വി. ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ​പ്രാ​ർ​ഥന , ധൂ​പ​പ്രാ​ർ​ഥ​ന, കൈ​മു​ത്തു, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും . വി. ​കു​ർ​ബാ​ന​യ്ക്കും പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും റ​വ. ഫാ. ​ടോം​സ​ൺ ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യി​രി​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​വ. ഫാ. ​ബെ​ന്നി ജോ​ർ​ജ് (വി​കാ​രി) 9789303047 റ​വ. ഫാ. ​ടോം​സ​ൺ ചാ​ക്കോ 8135265495 ടി​ജോ മാ​ത്യൂ(​സെ​ക്ര​ട്ട​റി) 4075804485 ഷാ​ജി ജോ​ൺ (ട്ര​സ്റ്റി) 7325334412 വാ​ർ​ത്ത അ​യ​ച്ച​ത് .ശ്രീ .


കെഎച്ച്എൻഎയ്ക്ക് പുതിയ നേതൃത്വം

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം കലാസാംസ്കാരിക പരിപാടികളോടെ ന്യൂജഴ്സി അറ്റ്ലാന്‍റിക് സിറ്റിയിൽ സമാപിച്ചു. കെഎച്ച്എൻഎ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കേണ്ട നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ഫ്ലോറിഡയിൽ നിന്നുള്ള ടി. ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു. കെഎച്ച്എൻഎയുടെ ആദ്യ വനിത സെക്രട്ടറിയായി സിനു നായർ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് ഒർലാൻഡയിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റായ അശോക് മേനോനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി ന്യൂജേഴ്സി ഹിന്ദു കൂട്ടായ്മയുടെ അമരക്കാരനായ സഞ്ജീവ് കുമാറും, ജോയിന്‍റ് സെക്രട്ടറിയായി സൗത്ത് ഫ്ലോറിഡ ഹിന്ദു അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ശ്രീകുമാർ ഹരിലാലും, ജോയിന്‍റ് ട്രഷററായി ദേശീയ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ അപ്പുകുട്ടൻ പിള്ളയും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനാപരമായി ഭാരിച്ച ചുമതലകൾ നിർവഹിക്കാനുള്ള ട്രസ്റ്റി ബോർഡിന്റെ അധ്യക്ഷ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ന്യൂയോർക്കിലെ ഹൈന്ദവ സംഘടനാ രംഗത്ത് ദീര്ഘകാല പരിചയ സമ്പത്തും നിലവിൽ ട്രസ്റ്റി ബോർഡ് അംഗവുമായ വനജ നായരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രസ്റ്റി ബോർഡിന്‍റെ സെക്രട്ടറിയായി വിജയിച്ചത് കെച്ച്എൻഎയുടെ ദീർഘകാല സഹയാത്രികനും മുൻ ജനറൽ സെക്രട്ടറിയും അമേരിക്കൻ ഔഷധ നിർമാണ രംഗത്തെ ഗവേഷകനും സംരംഭകനുമായ ഡോ. സുധിർ പ്രയാഗയാണ്. ട്രസ്റ്റി ബോർഡിലെ മറ്റ് അംഗങ്ങൾ അരവിന്ദ് പിള്ള(ഷിക്കാഗോ), രതീഷ് നായർ (മെരിലാൻഡ്), ഗോവിന്ദൻകുട്ടി നായർ (കലിഫോർണിയ), സതീഷ് അമ്പാടി(ഫിനിക്സ്), രഘുവരൻ നായർ (ന്യൂയോർക്ക്), സുരേഷ് നായർ (മിനസോട), ശ്രീജിത്ത് ശ്രീനിവാസൻ (ഫിനിക്സ്), മധു ചെറിയേടത്തു (ന്യൂജഴ്സി), സനിൽ ഗോപിനാഥ് (ഡി.സി), സത്യജിത് നായർ (ടെക്സസ്), തങ്കം അരവിന്ദ് (ന്യൂജഴ്സി), ബിജു പിള്ള (ടെക്സസ്), ബാബുരാജ് ധരൻ (കലിഫോർണിയ).ഡയറക്റ്റ് ബോർഡിലേക്ക് വിജയിച്ചവർ പ്രസന്നൻ പിള്ള (ഷിക്കാഗോ) രമണി പിള്ള (ഹൂസ്റ്റൺ) സുജിത്കുമാർ അച്യുതൻ (ഫ്ലോറിഡ) രഞ്ജിത്ത് പിള്ള (ന്യൂജഴ്സി), സുനിൽ പൈൻഗോൾ (ഡിട്രോയിറ്റ്), ഗോപൻ നായർ (ഫ്ലോറിഡ), രാധാകൃഷ്ണൻ നായർ (ഷിക്കാഗോ) രവീന്ദ്രൻ നായർ (ഹൂസ്റ്റൺ) വീണ പിള്ള (കനക്ടികട്ട്), അനിത മധു (ടെക്സസ്), അനഘ വാര്യർ (ഫ്ലോറിഡ), ജിഷ്ണുറാം നായർ (ഇലിനോയ്), അരവിന്ദ് കണ്ണൻ (ന്യൂജഴ്സി), കല ഷാഹി (ഡി.സി), അഭിലാഷ് ജയചന്ദ്രൻ (യൂത്ത് പ്രതിനിധി ന്യൂയോർക്ക്)ഡോ.നിഷ പിള്ള (ന്യൂയോർക്ക്,എക്സ് ഒഫിഷ്യയോ) സംഘടനാ തർക്കങ്ങളുടെ പരിഹാര വേദിയായ എത്തിക്സ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ട്രസ്റ്റി ചെയർമാനും, സെക്രട്ടറിയും മലയാളി ദേശിയ സംഘടനകളിലെ നിറസാന്നിധ്യവുമായ സുധ കർത്താ (ഫിലഡൽഫിയ) മുൻ ട്രഷററും വിവിധ പ്രഫഷനൽ സംഘങ്ങളിൽ നേതൃപദവികൾ അലങ്കരിച്ചയാളും ട്രസ്റ്റി മെമ്പറുമായിരുന്ന ഗോപാലൻ നായർ (ഫിനിക്സ്), മുൻ പ്രസിഡന്റായിരുന്ന രാമദാസ് പിള്ള (കലിഫോർണിയ) എന്നിവരും വിജയം വരിച്ചു. കഐച്ച്എൻഎയുടെ കർമ്മ പരിപാടികൾ പുനർക്രമീകരിക്കുക എന്നതായിരിക്കും പുതിയ ടീമിന്റെ ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്‍റ് ഉണ്ണികൃഷ്ണനും സെക്രട്ടറി സിനു നായരും ട്രസ്റ്റി ചെയർ പേഴ്സൺ വനജ നായരും കാലാവധി പൂർത്തിയാക്കിയ പ്രസിഡന്‍റ് ഡോ. നിഷ പിള്ളയിൽ നിന്നും പതാക ഏറ്റുവാങ്ങിക്കൊണ്ട് സംയുക്തമായി പ്രസ്താവിച്ചു.


ട്രം​പി​ന്‍റെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് കെ​ട്ടി​ച്ച​മ​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ ധാ​രാ​ളം വാ​ർ​ത്ത​ക​ൾ ക​ഴി​ഞ്ഞ കു​റെ ആ​ഴ്ച​ക​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ട്. ഇ​പ്പോ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ഡി. വാ​ൻ​സ് ത​ന്നെ ചി​ല വാ​ർ​ത്ത​ക​ൾ സ്ഥി​രീ​ക​രി​ക്ക​യു​ക​യും മ​റ്റു ചി​ല വാ​ർ​ത്ത​ക​ൾ ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ സൃ​ഷ്ടി​യാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ പി​ന്തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ ട്രം​പ് ക​ഴി​ഞ്ഞ ജൂ​ൺ 14നു 79 ​വ​യ​സു തി​ക​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ കു​റെ ദി​വ​സ​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ചി​ല​ർ ട്രം​പി​ന്‍റെ ചി​ല ആ​രോ​ഗ്യ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ദ്ധ​രി​ക്കു​ന്നു. മ​റ്റു ചി​ല​തു വ​ല​തു കൈ ​പു​റ​ത്തെ ക​റു​ത്ത പാ​ടു​ക​ൾ ചു​റ്റി​പ​റ്റി ക​ഥ​ക​ൾ പ​റ​യു​ന്നു. മു​ഴു കൈ ​ഷ​ർ​ട്ടു​ക​ൾ മാ​ത്രം ധ​രി​ച്ചു പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ്ര​സി​ഡ​ന്‍റ് വ​ല​തു കൈ​യു​ടെ മ​റു​പു​റ​ത്തി​നു കാ​മ​റ പ്രാ​ധാ​ന്യം ന​ൽ​കാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ന്ന​താ​യും ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ൻ​സ് ന​ൽ​കി​യ ഇ​ന്‍റ​ർ​വ്യൂ വ​ലി​യ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു. പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് അ​വി​ശ്വ​സ​നീ​യ​മാ​യ ഊ​ർ​ജം ഉ​ണ്ടെ​ന്നു വാ​ൻ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു ദു​ര​ന്തം ഉ​ണ്ടാ​യാ​ൽ ത​നി​ക്കു പ്ര​ഥ​മ പൗ​ര​ന്‍റെ ക​ർ​ത്ത​വ്യ​ങ്ങ​ൾ എ​ല്ലാം ചെ​യ്യു​വാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ഉ​ണ്ട്, ട്രം​പി​ന്‍റെ കീ​ഴി​ൽ ര​ണ്ടാം ന​മ്പ​റാ​യി നേ​ടി​യ (ഓ​ൺ ദ ​ജോ​ബ് ട്രെ​യി​നിം​ഗ്) അ​നു​ഭ​വ​സ​മ്പ​ത്തു ഇ​തി​നു സ​ഹാ​യി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ട്രം​പ് 2024 ൽ ​ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ണ്ടു വ​ധ​ശ്ര​മ​ങ്ങ​ൾ അ​തി​ജീ​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം മു​റി​പ്പാ​ടു​ക​ളു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ വ​ല​തു ക​യ്യു​ടെ പി​ൻ​വ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി പ്ര​ച​രി​ച്ചി​രു​ന്നു. ട്രം​പി​ന് നീ​ണ്ടു നി​ൽ​ക്കു​ന്ന വീ​ന​സ് ഇ​ൻ​സ​ഫി​ഷ്യ​ൻ​സി (സി​വി​ഐ) ഉ​ണ്ടെ​ന്നു വൈ​റ്റ് ഹാ​വ്സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത് ദോ​ഷ​ക​ര​മ​ല്ലെ​ന്നും സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കാ​റു​ള്ള​താ​ണെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഈ​യാ​ഴ്ച വ​ല​തു കെെ​യി​ലെ മു​റി​പ്പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും പ്ര​ച​രി​ച്ചു. ഇ​തി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ചി​ല​ർ വാ​ദി​ച്ചു. വാ​ൻ​സി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ പ്ര​ധാ​ന​മാ​യും അ​മേ​രി​ക്ക​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ന​ട​ത്തു​വാ​ൻ പോ​കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ച​ർ​ച്ച​യാ​യി. ത​ന്‍റെ മ​ധ്യ വ​ർ​ഗ പ​ശ്ചാ​ത്ത​ലം ഉ​യ​ർ​ത്തി ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടാ​നാ​ണ് വാ​ൻ​സ് ശ്ര​മി​ക്കു​ന്ന​ത്. പാ​സാ​ക്കി​യ ബ​ജ​റ്റ് ബി​ല്ലി​ന്‍റെ വി​ശ്വാ​സ്യ​ത ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് താ​നും പ്ര​സി​ഡ​ന്‍റും ന​ട​ത്തു​ന്ന യാ​ത്ര​ക​ളു​ടെ ഉ​ദ്ദേ​ശം എ​ന്ന് വാ​ൻ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ചും വി​പി സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ള​രെ ന​ല്ല ആ​രോ​ഗ്യ​ത്തി​ലാ​ണ്. അ​വി​ശ്വ​സ​നീ​യ​മാ​യ ഊ​ർ​ജ​വും ഉ​ണ്ട്. അ​ദ്ദേ​ഹ​മാ​ണ് രാ​ത്രി​യി​ൽ ഏ​റെ വൈ​കി അ​വ​സാ​ന​മാ​യി എ​നി​ക്ക് ഫോ​ൺ ചെ​യ്യു​ന്ന​ത്. ഞാ​ൻ ഉ​ണ​രു​മ്പോ​ൾ ആ​ദ്യ​മാ​യി രാ​വി​ലെ ഫോ​ൺ ചെ​യ്യു​ന്ന​തും ട്രം​പാ​ണ്. ക​ഴി​ഞ്ഞ 200 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​നി​ക്ക് ല​ഭി​ച്ച പ​രി​ശീ​ല​നം ഓ​ൺ ദ ​ജോ​ബ് ട്രൈ​നിം​ഗി​ൽ ഏ​റ്റ​വും ന​ല്ല​താ​ണു. "അ​ദ്ദേ​ഹം ഏ​റ്റ​വും ന​ല്ല ആ​രോ​ഗ്യ​സ്ഥി​തി​യി​ലാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ ശേ​ഷി​ച്ച ദി​ന​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ന​ല്ല സേ​വ​നം ന​ട​ത്തു​മെ​ന്നും ഞാ​ൻ ക​രു​തു​ന്നു എ​ന്ന് വി​പി ത​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഷാ​ൻ ബാ​ർ​ബ​ബെ​ല്ല, (പ്ര​സി​ഡ​ന്‍റി​ന്‍റെ ഡോ​ക്ട​ർ) പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ച് ഒ​രു ജൂ​ലൈ മെ​മ്മോ​യി​ൽ ഇ​ങ്ങ​നെ പ​റ​ഞ്ഞു: പ്ര​സി​ഡ​ന്‍റ് സ​മ്പൂ​ർ​ണ​മാ​യ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ളും വാ​സ്ക്കു​ലാ​ർ നി​രീ​ക്ഷ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി. ബൈ​ലാ​റ്റ​റ​ൽ ലോ​വ​ർ എ​ക്സ്ട്രീ​മി​റ്റി വീ​ന​സ് ഡോ​പ്ല​ർ അ​ൾ​ട്രാ സൗ​ണ്ട് പ​ഠ​ന​ങ്ങ​ളും ന​ട​ത്തി. നി​ര​ന്ത​ര​മാ​യു​ള്ള വീ​ന​സ് കു​റ​വു​ക​ൾ ക​ണ്ടെ​ത്തി. ഇ​തോ​ടൊ​പ്പം ദു​ഷ്ഫ​ല​ങ്ങ​ളി​ല്ലാ​ത്ത, 70 വ​യ​സു ക​ഴി​ഞ്ഞ​വ​രി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള ശ​രീ​ര അ​വ​സ്ഥ​യും ക​ണ്ടു.


ഐ​എ​പി​സി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ശ​നി​യാ​ഴ്ച

കാ​ൽ​ഗ​റി: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​ർ "ക​ഥ പ​റ​ച്ചി​ൽ' ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് സൂ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എം.​പി. സൂ​ര്യ​ദാ​സ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ www.indoamericanpressclub.com/albertaseminar എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ചോ (Meeting ID: 870 0820 8324 Passcode: 477671) പാ​സ്കോ​ഡ് ഉ​പ​യോ​ഗി​ച്ചോ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.


സാ​റാ​മ്മ അ​ല​ക്സാ​ണ്ട​റു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച

ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ പ​ട​വു​പു​ര​ക്ക​ൽ പ​രേ​ത​നാ​യ പി.​സി. അ​ല​ക്സാ​ണ്ട​റി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ അ​ല​ക്സാ​ണ്ട​റി​ന്‍റെ(94) സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മ്മേ​ൽ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത തു​മ്പ​മ​ൺ വ​ട​ക്കേ​ട​ത്ത് മാ​മ്പി​ലാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ, വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ (ഇ​രു​വ​രും ഡാ​ള​സ്), ഡോ.​തോ​മ​സ് അ​ല​ക്സാ​ണ്ട​ർ (അ​യ​ർ​ല​ൻ​ഡ്) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: ലൈ​ല അ​ല​ക്സാ​ണ്ട​ർ, സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ, ഡോ.​സാ​ലി തോ​മ​സ്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി, കേ​ര​ള സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.


ഡാ​ള​സ് ന​ഗ​ര​ത്തി​ൽ 14 ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

ഡാ​ള​സ്: ഈ ​വ​ർ​ഷം ഡാ​ള​സ് ന​ഗ​ര​ത്തി​ൽ 14 ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ കേ​സി​ൽ 22 വ​യ​​സു​കാ​ര​നാ​യ ജാ​ഫ​ത്ത് ന​ജേ​ര​സു​വേ​റ്റ് അ​റ​സ്റ്റി​ലാ​യി. ഡാ​ള​സ് പോ​ലീ​സ് സീ​രി​യ​ൽ റോ​ബ​റി ടാ​സ്ക് ഫോ​ഴ്സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി പോലീ​സ് പ​റ​ഞ്ഞു. മാ​ർ​ച്ച് ഒ​ന്നി​ന് രാ​ത്രി 9.30ഓ​ടെ സൗ​ത്ത് ല​ങ്കാ​സ്റ്റ​ർ റോ​ഡി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു 13 കേ​സു​ക​ളി​ലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി​യി​ൽ ഏ​ഴ് ക​വ​ർ​ച്ച​ക​ളും, ഫെ​ബ്രു​വ​രി​യി​ൽ അ​ഞ്ചും, മാ​ർ​ച്ചി​ൽ ര​ണ്ടും കേ​സു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.​ഇ​യാ​ളെ ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. 2024ൽ ​ന​ട​ന്ന ക​വ​ർ​ച്ച​ക​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച ഡാ​ള​സ് പോ​ലീ​സ് സീ​രി​യ​ൽ റോ​ബ​റി ടാ​സ്ക് ഫോ​ഴ്സ്, ഈ ​വ​ർ​ഷം ഇ​തു​വ​രെ 33 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 112 ക​വ​ർ​ച്ചാ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് സം​ഘം ന​ട​ത്തി​വ​രു​ന്ന​ത്.


സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ ആറിന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: ഫിലഡൽഫിയയിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ’സ്നേഹതീരം’ എന്ന പേരിൽ അറിയപ്പെടുന്ന ’ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി’യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ മൂന്ന് വരെ , ബൈബറി റോഡിലുള്ള സെന്‍റ് മേരിസ് ക്നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (St Mary's Knanaya Church, 701 Byberry Rd, Philadelphia, PA 19116). വനിതാ വിംഗിന്‍റെ നേതൃത്വത്തിലാണ് ഓണപരിപാടി നടത്തുന്നത്. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും, പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും, തുടർന്ന് സ്നേഹതീരം വനിതകൾ ഒരുക്കുന്ന അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക്, ചെണ്ടമേളത്തിന്‍റെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും കേരള വേഷത്തിൽ ഒരുങ്ങി എത്തുന്ന പുരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് ആനയിക്കും. തുടർന്ന് പൊതു സമ്മേളനം. വിശിഷ്ടാതിഥിയുടെ ഓണ സന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കലാരൂപങ്ങൾ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്‍റെ മാറ്റ് വർധിപ്പിക്കും. വടം വലി, ഉറിയടി, മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ എന്നീ മത്സരങ്ങളും, വിജയികൾക്കുള്ള സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 6ന് നടത്തുന്ന ഓണാഘോഷ പരിപാടിയിലെ തിരുവാതിരകളിയുടെ പരിശീലനം, സ്നേഹതീരം കൾചറൽ കോഓർഡിനേറ്റർ കെസിയ സക്കറിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കോശി ഡാനിയേൽ, സാജൻ തോമസ്, സക്കറിയ തോമസ്, അനിൽ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോർജ് തടത്തിൽ, തോമസ് സാമൂവേൽ, സാബു, കുഞ്ഞുകുഞ്ഞു, ദിനേഷ് ബേബി, വർഗീസ് ജോൺ, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. കെസിയ സക്കറിയ, രാജു ശങ്കരത്തിൽ, ബിജു എബ്രഹാം, തോമസ് സാമുവൽ, സുജ കോശി, ആനി സക്കറിയ, ജെസ്‌സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, മെർലിൻ അലക്സ്, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രോഗ്രാമിന് നേതൃത്വം നൽകുന്നവർ. ഓണപ്പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. ഷിബു വർഗീസ് കൊച്ചുമഠം


ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു

ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു. ഓഗസ്റ്റ് 23, 24 തീയതികളില്‍ നടന്ന ആചരണത്തിൽ അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറി റവ. ഫാ. ഡോ.നൈനാന്‍.വി.ജോര്‍ജ് മുഖ്യ കാര്‍മികനായിരുന്നു. സമീപ ഇടവകകളിൽ നിന്നുള്ള വൈദികരും ആഘോഷത്തിൽ പങ്കെടുത്തു. ആദ്യ ദിനത്തിൽ ഇടവക ഗായകസംഘത്തിന്റെ ഭക്തിഗാനങ്ങളും ശ്രദ്ധേയമായി. ഇടവക വികാരി റവ.ഫാ.എബി പൗലോസ് പെരുന്നാളിന് മേൽനോട്ടം വഹിച്ചു. മുഖ്യ കാര്‍മികന്‍ റവ.ഫാ.ഡോ. നൈനാന്‍.വി.ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ മുത്തുക്കുടകളും കത്തിച്ച മെഴുകുതിരികളുമേന്തി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെണ്ടമേളവും വെടിക്കെട്ടും പ്രദക്ഷിണത്തിന് കൊഴുപ്പേകി. ഓര്‍മ്മപ്പെരുന്നാളിന്‍റെ ഭാഗമായി നാടന്‍ ശൈലിയില്‍ ഇടവകയിലെ യുവജനങ്ങള്‍ മാര്‍ക്കറ്റ് ബോയ്സ് എന്ന പേരില്‍ സംഘടിപ്പിച്ച തട്ടുകട, സ്ത്രീകളുടെ സംരംഭമായ അടുക്കള ക്വീന്‍സ്, എംജിഒസിഎമ്മിന്‍റെ സ്മോഴ്സ് സ്റ്റേഷൻ, സൺഡേ സ്കൂളിന്‍റെ സ്റ്റാൾ എന്നിവയും ആഘോഷത്തിന് മാറ്റേകി. ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അരങ്ങേറിയ ക്രിസ്തീയ ഗാനമേളയും പെരുന്നാളിനെ അവിസ്മരണീയമാക്കി. ഓഗസ്റ്റ് 24ന് റവ. ഫാ.ഡോ.നൈനാന്‍ വി.ജോർജിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെയാണ് പെരുന്നാളിന് പരിസമാപ്തിയായത്.


ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ

ഓക്ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു. പൊതുജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബേൺസ് സ്ഥാനമൊഴിയണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവമായി കാണണമെന്നും ഗവർണർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം, ഗാർഹിക പീഡനത്തിനും ആക്രമണത്തിനും ബേൺസ് കുറ്റക്കാരനാണെന്ന് ഓക്ലഹോമ അറ്റോർണി ജനറൽ ഡ്രമ്മണ്ട് അറിയിച്ചിരുന്നു. 2024 നവംബർ, ഏപ്രിൽ 25ന് കുടുംബാംഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് 46 വയസുകാരനായ ബേൺസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ബേൺസിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, പ്രൊബേഷൻ കാലയളവിലേക്ക് ഇത് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ശിക്ഷയുടെ ഭാഗമായി, ബേൺസ് ബാറ്ററേഴ്സ് ഇന്റർവെൻഷൻ പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 മുതൽ ഓക്ലഹോമയിലെ 35ാമത് ഹൗസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ടൈ ബേൺസ്.


ക​മ​ല ഹാ​രി​സി​ന്‍റെ സീ​ക്ര​ട്ട് സ​ർ​വീ​സ് സു​ര​ക്ഷ റദ്ദാക്കി ട്രംപ് ഭര​ണകൂടം

വാ​ഷിംഗ്ടൺ: 2024 ലെ ​ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​രി​സി​ന്‍റെ സീ​ക്ര​ട്ട് സ​ർ​വീ​സ് സു​ര​ക്ഷ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ൻ​വ​ലി​ച്ചു. സെ​പ്റ്റം​ബ​ർ 23 ന് ​പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ത​ന്‍റെ പു​തി​യ പു​സ്ത​ക​മാ​യ 107 ​ഡേ​യ്സിന്‍റെ ​മ​ൾ​ട്ടി​സി​റ്റി ടൂ​റി​നാ​യി ക​മ​ല ഹാ​രി​സ് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​തീ​രു​മാ​നം. ക​മ​ല ഹാ​രി​സി​ന്‍റെ സു​ര​ക്ഷ 2025 ജ​നു​വ​രി​യി​ൽ ജോ ​ബൈ​ഡ​ൻ 2026 ജ​നു​വ​രി വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, വൈ​റ്റ് ഹൗ​സ് ഇ​പ്പോ​ൾ അ​ത് ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു. സാ​ധാ​ര​ണ​യാ​യി, യു​എ​സി​ലെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ​ക്ക് പ​ദ​വി ഒ​ഴി​ഞ്ഞ​തി​ന് ശേ​ഷം 6 മാ​സ​ത്തേ​ക്ക് മാ​ത്ര​മേ സീ​ക്ര​ട്ട് സ​ർ​വീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കൂ.​ യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സി​ന്‍റെ പ്ര​ഫ​ഷ​ന​ലി​സ​ത്തി​നും, സ​മ​ർ​പ്പ​ണ​ത്തി​നും, സു​ര​ക്ഷ​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യ്ക്കും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ന്ദി​യു​ള്ള​താ​യി ക​മ​ല ഹാ​രി​സി​ന്‍റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് കി​ർ​സ്റ്റ​ൺ അ​ല​ൻ പ​റ​ഞ്ഞു.


ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡ് മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണം കെ​സി​എ​എ​ൻ​എ ഓ​ണാ​ഘോ​ഷ​ത്തി​ൽ

ന്യൂ​യോ​ർ​ക്ക്: കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഗ​ഇ​അ​ച​അ) ഓ​ണാ​ഘോ​ഷ​ത്തി​ൽ ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡ്, മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും. ഈ ​വ​ർ​ഷ​ത്തെ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 30ന് ​രാ​വി​ലെ 11 മ​ണി മു​ത​ൽ വൈ​കി​ട്ട് 4 മ​ണി വ​രെ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ​വ​ർ​ക്കും മെ​യി​ൽ ആ​യി അ​യ​ച്ചു കൊ​ടു​ത്തു ക​ഴി​ഞ്ഞു. ഫൊ​ക്കാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡു​മാ​യി കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​വ​രെ​ല്ലാ​വ​രും എ​യ​ർ​പോ​ർ​ട്ട് ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ കി​ട്ടി​യ ഡി​സ്കൗ​ണ്ട് ക​ണ്ടു ആ​ഹ്ലാ​ദം പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി. ര​ണ്ടാ​യി​രം മു​ത​ൽ അ​യ്യാ​യി​രം രൂ​പ വ​രെ ഡി​സ്കൗ​ണ്ട് നേ​ടി​യ​വ​രു​ണ്ട്. അ​മേ​രി​ക്ക​യി​ൽ സ്കൂ​ൾ അ​വ​ധി​യാ​യ​തു​കൊ​ണ്ട് നാ​ട്ടി​ലേ​ക്ക് പോ​യ പ്ര​വാ​സി​ക​ളി​ൽ മി​ക്ക​വ​രും ഫൊ​ക്കാ​ന​യു​ടെ പ്രി​വി​ലേ​ജ് കാ​ർ​ഡു​മാ​യാ​ണ് യാ​ത്ര ചെ​യ്ത​ത്. എ​യ​ർ​പോ​ർ​ട്ടി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ ഷോ​പ്പ് ചെ​യ്ത എ​ല്ലാ​വ​രും അ​വ​ർ​ക്കു​ണ്ടാ​യ അ​നു​ഭ​വം വി​ളി​ച്ചു പ​ങ്കു​വ​ച്ച​താ​യി ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സി​റ്റി​ക​ളി​ലെ ആ​റ് സു​പ്ര​ധാ​ന ഹോ​സ്പി​റ്റ​ലു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ കാ​ർ​ഡ് നി​ല​വി​ൽ വ​ന്ന​ത്. കൊ​ച്ചി​ൻ രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ, പാ​ല മെ​ഡ്സി​റ്റി, തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ഹോ​സ്പി​റ്റ​ൽ, ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്, കിം​സ് ഹോ​സ്പി​റ്റ​ൽ തി​രു​വ​ന​ന്ത​പു​രം, കാ​രി​ത്താ​സ് കോ​ട്ട​യം എ​ന്നീ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഹോ​സ്പി​റ്റ​ലു​ക​ളു​മാ​യാ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് കാ​ർ​ഡ് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ല​ർ​ക്കും 50,000 രൂ​പ വ​രെ ഈ ​കാ​ർ​ഡ് വ​ഴി ഡി​സ്കൗ​ണ്ട് ല​ഭി​ച്ച​വ​ർ അ​വ​രു​ടെ അ​നു​ഭ​വം സ​ന്തോ​ഷ​ത്തോ​ടെ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. ഫൊ​ക്കാ​ന​യു​ടെ പ്രെ​സ്റ്റീ​ജി​യ​സ് പ്രോ​ഗ്രാം ആ​യ പ്രി​വി​ലേ​ജ് കാ​ർ​ഡ് കേ​ര​ള​ത്തി​ലെ പ്ര​ധാ​ന എ​യ​ർ​പോ​ർ​ട്ടു​ക​ളാ​യ കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടു​മാ​യും തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫൊ​ക്കാ​ന​യു​ടെ അം​ഗ​സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്ക് കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും 10 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും, തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ഷോ​പ്പ് ചെ​യ്യു​മ്പോ​ൾ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടും ല​ഭി​ക്കു​ന്ന​താ​ണ് (15 ശ​ത​മാ​നം അ​റൈ​വ​ൽ ഫ്ലൈ​റ്റി​നും 10 ശ​ത​മാ​നം ഡി​പ്പാ​ർ​ച്ച​ർ ഫ്ലൈ​റ്റി​നും).


കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും കു​ട്ടി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും (KAD) ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും (ICEC) സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ല്ലിം​ഗ് ബീ, ​പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 27ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 വ​രെ കാ​ർ​ൾ​ട്ട​ൺ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. സ്പെ​ല്ലിം​ഗ് ബീ ​കു​ട്ടി​ക​ളു​ടെ പ​ദ​സ​മ്പ​ത്തും അ​ക്ഷ​ര​വി​ജ്ഞാ​ന​വും പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​മാ​ണി​ത്. ഓ​രോ വി​ഭാ​ഗ​ത്തി​നു​മു​ള്ള വാ​ക്കു​ക​ളു​ടെ പ​ട്ടി​ക പ​ഠ​ന​ത്തി​നാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​സം​ഗ മ​ത്സ​രം ഇം​ഗ്ലി​ഷി​ൽ മാ​ത്ര​മാ​യി​രി​ക്കും. ഓ​രോ പ്ര​സം​ഗ​ത്തി​നും 5 മി​നി​റ്റ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​സം​ഗം കാ​ണാ​തെ പ​ഠി​ച്ചെ​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കെ.​എ.​ഡി. എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡിം​പി​ൾ ജോ​സ​ഫ് (5169655325), ഐ.​സി.​ഇ.​സി. സെ​ക്ര​ട്ട​റി തോ​മ​സ് ഈ​ശോ (2144351340) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.


ഗ​വേ​ഷ​ക പ്രി​യ ത​ൽ​റേ​ജ​ക്ക് ഫു​ൾ​ബ്രൈ​റ്റ് നാ​ഷ​ന​ൽ ജ്യോ​ഗ്ര​ഫി​ക് പു​ര​സ്കാ​രം

വാ​ഷിം​ഗ്ട​ൺ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഫ്രീ​മോ​ണ്ട് സ്വ​ദേ​ശി​യാ​യ പ്രി​യ ത​ൽ​റേ​ജ​ക്ക് 2025ലെ ​ഫു​ൾ​ബ്രൈ​റ്റ്നാ​ഷ​ന​ൽ ജ്യോ​ഗ്രാ​ഫി​ക് പു​ര​സ്കാ​രം ല​ഭി​ച്ചു. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഈ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ അ​ഞ്ച് ഗ​വേ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് പ്രി​യ. 20,000 ഡോ​ള​ർ ഫെ​ലോ​ഷി​പ്പ് തു​ക ല​ഭി​ക്കു​ന്ന ഈ ​അ​വാ​ർ​ഡ്, പോ​ർ​ച്ചു​ഗ​ലി​ലെ അ​സോ​റ​സ് ദ്വീ​പു​ക​ളി​ൽ സു​സ്ഥി​ര ഗ​താ​ഗ​ത പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ്രി​യ​യു​ടെ ന​ഗ​രാ​സൂ​ത്ര​ണ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കും. മി​ഷ​ൻ സാ​ൻ ജോ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ പ്രി​യ, ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡേ​വി​സ് കാന്പസി​ൽ നി​ന്ന് എ​ൻ​വ​യ​ൺ​മെ​ന്‍റൽ പോ​ളി​സി അ​നാ​ലി​സി​സ് ആ​ൻ​ഡ് പ്ലാ​നിംഗിൽ ബി​രു​ദം നേ​ടി. നി​ല​വി​ൽ ന്യൂ​യോ​ർ​ക്കി​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ഫെ​ലോ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു ജി​യോ സ്പേ​ഷ്യ​ൽ മാ​പ്പിംഗ് ടൂ​ൾ വി​ക​സി​പ്പി​ക്കാ​ൻ അ​സോ​റ​സി​ലെ പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി ല​ക്ഷ്യ​മി​ട്ടു​ള്ള ദ്വീ​പു​ക​ളു​ടെ ഗ​താ​ഗ​ത പ​രി​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു സ​മൂ​ഹ​ത്തെ​യും പി​ന്നോ​ട്ട് നി​ർ​ത്താ​തി​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ​കൃ​ഷി​യും മ​ത്സ്യ​ബ​ന്ധ​ന​വും ടൂ​റി​സ​വും പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ അ​സോ​റ​സ് ദ്വീ​പു​ക​ൾ​ക്ക് 2050ഓ​ടെ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മു​ണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ഴും ഇ​വി​ട​ത്തെ വ​ലി​യ മ​ലി​നീ​ക​ര​ണ സ്രോ​ത​​സ് ഗ​താ​ഗ​തം ത​ന്നെ​യാ​ണെന്ന് ​പ്രി​യ ത​ൽ​റേ​ജ പ​റ​ഞ്ഞു. ​ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്ന് ല​ഭി​ച്ച അ​റി​വു​ക​ൾ അ​സോ​റ​സി​ലെ ആ​ളു​ക​ളു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ക​ത​ക​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റി​യെ​ടു​ക്കാ​ൻ ഈ ​പ​ഠ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പ്രി​യ പ​റ​ഞ്ഞു. പ​രി​സ്ഥി​തി മു​ത​ൽ സാം​സ്കാ​രി​ക ന​ര​വം​ശ​ശാ​സ്ത്രം വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന അ​ഞ്ച് പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം ഫു​ൾ​ബ്രൈ​റ്റ്നാ​ഷ​ന​ൽ ജ്യോ​ഗ്ര​ഫി​ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. നേ​പ്പാ​ളി​ലെ ത​ദ്ദേ​ശീ​യ ചു​മ​ട്ടു​കാ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന അ​മൃ​ത് താമംഗ്, മ​ലേ​ഷ്യ​യി​ൽ പ​രാ​സി​റ്റി​ക് ഫം​ഗ​സു​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന കാ​റ്റി വ്യ​ഹ്നാ​ൽ, കാ​ന​ഡ​യി​ലെ ആ​ർ​ട്ടി​ക് ശ​ബ്ദ​ങ്ങ​ളെ​ക്കു​റി​ച്ച് രേ​ഖ​പ്പെ​ടു​ത്തു​ന്ന കൈ​റി​ൻ പോ​ളോ​ക്ക്, ടാ​ൻ​സാ​നി​യ​യി​ലെ ക​ട​ലി​ലെ വെ​ള്ള​രി​ക്കാ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ചെ​യ്യു​ന്ന ടെ​യ്ല​ർ ബ്രാ​ട്ട​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ. ഗ​വേ​ഷ​ണം, സം​ര​ക്ഷ​ണം, ക​ഥ​പ​റ​ച്ചി​ൽ എ​ന്നി​വ​യി​ലൂ​ടെ ആ​ഗോ​ള ധാ​ര​ണ വ​ള​ർ​ത്തു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ഫു​ൾ​ബ്രൈ​റ്റ്നാ​ഷ​ണ​ൽ ജ്യോ​ഗ്ര​ഫി​ക് പു​ര​സ്കാ​രം സാ​മ്പ​ത്തി​ക സ​ഹാ​യ​വും മ​റ്റ് വി​ഭ​വ​ങ്ങ​ളും ന​ൽ​കു​ന്നു. പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ഷ​ന​ൽ ജ്യോ​ഗ്ര​ഫി​ക് എ​ക്സ്പ്ലോ​റേ​ഴ്സി​ന്റെ ആ​ഗോ​ള നെ​റ്റ്വ​ർ​ക്കി​ന്റെ ഭാ​ഗ​മാ​കാ​നും അ​തു​വ​ഴി നി​ര​ന്ത​ര പ്രൊ​ഫ​ഷ​ന​ൽ പ​രി​ശീ​ല​ന​ത്തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​വ​സ​രം ല​ഭി​ക്കും.


സന്ദർലാൻഡ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

സന്ദർലാൻഡ്: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കേരളത്തിന്‍റെ സഹനപുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമികനാകും. തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദീകർ സഹാകാർമികരും. തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ, ഭാരതത്തിന്‍റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തതിത്വങ്ങളും അണിചേരുന്ന സായ്യാന്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും. സെപ്റ്റംബർ നാലിന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസം നീണ്ടുനിൽക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനയ്ക്ക് ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകും. തിരുനാളിന് ഫാ. ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.


ഫ്ലോ​റി​ഡ​യി​ൽ പ​ര​സ്യം ചെ​യ്ത് രോ​ഗി​ക​ളെ വ്യാ​ജ ദ​ന്തഡോ​ക്ട​ർ ക​ബ​ളി​പ്പി​ച്ച അ​റ​സ്റ്റി​ൽ

ഫ്ലോ​റി​ഡ: കു​റ​ഞ്ഞ ബ​ജ​റ്റി​ന് മ​നോ​ഹ​ര​മാ​യ പു​ഞ്ചി​രി സ്വ​ന്ത​മാ​ക്കാ​മെ​ന്ന് പ​ര​സ്യം ചെ​യ്ത് രോ​ഗി​ക​ളെ ക​ബ​ളി​പ്പി​ച്ച വ്യാ​ജ ദ​ന്ത​ഡോ​ക്ട​ർ പോ​ലീ​സ് പി​ടി​യി​ൽ. ഫ്ലോ​റി​ഡ​യി​ലെ എ​മി​ലി മാ​ർ​ട്ടി​നെ​സ് (35) എ​ന്ന വ്യാ​ജ ദ​ന്ത​ഡോ​ക്ട​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദ​ന്ത​ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ രോ​ഗി​ക​ളു​ടെ പൊ​ട്ടി​യ പ​ല്ലു​ക​ൾ സൂ​പ്പ​ര്‍ ഗ്ലൂ ​ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച​താ​യു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ബ​ജ​റ്റി​ന് താ​ങ്ങാ​വു​ന്ന വി​ല​യി​ല്‍ പു​ഞ്ചി​രി സ്വ​ന്ത​മാ​ക്കൂ’ എ​ന്ന പ​ര​സ്യ വാ​ച​ക​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രോ​ഗി​ക​ളെ ആ​ക​ർ​ഷി​ച്ചാ​ണ് എ​മി​ലി ത​ന്‍റെ വ്യാ​ജ ദ​ന്താ​ശു​പ​ത്രി ആ​രം​ഭി​ച്ച​തും ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​തും. ’വെ​നീ​ർ ടെ​ക്നീ​ഷ്യ​ൻ’ എ​ന്നാ​യി​രു​ന്നു എ​മി​ലി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചി​കി​ത്സ ല​ഭി​ക്കു​മെ​ന്ന പ​ര​സ്യ​ത്തി​ല്‍ വി​ശ്വ​സി​ച്ച് എ​മി​ലി​യു​ടെ ക്ലി​നി​ക്കി​ൽ ചി​കി​ത്സ ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ല്ലു​ക​ളി​ല്‍ അ​ണു​ബാ​ധ​യും വേ​ദ​ന​യും കൂ​ടി. പ​ല​ര്‍​ക്കും മോ​ണ​ക​ൾ വീ​ര്‍​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, അ​ഹ​സ​നീ​യ​മാ​യ വേ​ദ​ന​യോ​ടെ പ​ല​രും ലൈ​സ​ന്‍​സു​ള്ള മ​റ്റു ദ​ന്ത​ഡോ​ക്ട​ർ​മാ​രെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ട കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. പ​ല രോ​ഗി​ക​ളു​ടെ​യും വെ​നീ​റു​ക​ൾ സൂ​പ്പ​ര്‍ ഗ്ലൂ ​പോ​ലു​ള്ള പ​ശ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു യോ​ജി​പ്പി​ച്ചി​രു​ന്ന​ത്. പൊ​ട്ടി​യ ഒ​രു പ​ല്ലി​നു മാ​ത്രം വെ​നീ​ര്‍ ചെ​യ്യാ​നാ​യി 900 ഡോ​ള​ർ മു​ത​ല്‍ 1,500 ഡോ​ള​ര്‍ വ​രെ അം​ഗീ​കൃ​ത ഡോ​ക്ട​ര്‍​മാ​ർ ഈ​ടാ​ക്കു​മ്പോ​ൾ, എ​ല്ലാ പ​ല്ലു​ക​ളും വെ​നീ​ർ ചെ​യ്യാ​ൻ എ​മി​ലി ആ​വ​ശ്യ​പ്പെ​ട്ട​ത് വെ​റും 2,500 ഡോ​ള​ര്‍ മാ​ത്ര​മാ​യി​രു​ന്നു. ഫ്ലോ​റി​ഡ​യി​ലെ പി​നെ​ല്ല​സ് പാ​ർ​ക്ക് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​മി​ലി​ക്ക് അം​ഗീ​കൃ​ത ദ​ന്ത​ചി​കി​ത്സാ പ​രി​ശീ​ല​ന​മോ ദ​ന്ത​ചി​കി​ത്സാ യോ​ഗ്യ​ത​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ലൈ​സ​ന്‍​സി​ല്ലാ​തെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത് യു​എ​സി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് വ​ച്ച് ഇ​വ​ർ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​വി​ടു​ന്ന് ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പി​നെ​ല്ല​സ് കൗ​ണ്ടി​യി​ൽ എ​ത്തി ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി എ​മി​ലി വ്യാ​ജ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സിന്‍റെ​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.


ക​ൻ​സാ​സി​ൽ ഡ്യൂ​ട്ടി​ക്കി​ടെ കാ​റി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം

ക​ൻ​സാ​സ് സി​റ്റി: ഡ്യൂ​ട്ടി​ക്കി​ടെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ക​ൻ​സാ​സ് സി​റ്റി പോ​ലീ​സ് വ​കു​പ്പ് ഓ​ഫീ​സ​റാ​യ ഹ​ണ്ട​ർ സി​മോ​ൺ​സി​ക് (26) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ക​ൻ​സാ​സ് സി​റ്റി ക​മ്മ്യൂ​ണി​റ്റി കോ​ള​ജി​ന് സ​മീ​പം 75ആം ​സ്ട്രീ​റ്റി​നും സ്റ്റേ​റ്റ് അ​വ​ന്യൂ​വി​ലും ഇ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഓ​ഫീസ​റെ ഉ​ട​ൻ ക​ൻ​സാ​സ് യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍ററി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ക്ര​മി മ​നഃ​പൂ​ർ​വം കാ​റി​ടി​പ്പി​ച്ച​താ​ണെ​ന്ന് ക​ൻ​സാ​സ് സി​റ്റി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​നെ അ​നു​സ​രി​ക്കാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ പോ​യ ഒ​രു വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മി ഓ​ഫി​സ​ർ​ക്ക് നേ​രെ മ​നഃ​പൂ​ർ​വം വാ​ഹ​ന​മി​ടി​പ്പി​ച്ച​ത്.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​ൻ​സാ​സ് ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യ്ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ണ്.


വി​ദ്യാ​ർ​ഥി വി​സ​യു​ടെ കാ​ലാ​വ​ധി നി​ശ്ച​യി​ക്കാ​ൻ പു​തി​യ നി​യ​മം വ​രു​ന്നു

ഡാ​ള​സ്: വി​ദ്യാ​ർ​ഥി വി​സ​യു​ടെ കാ​ലാ​വ​ധി നി​ശ്ച​യി​ക്കാ​ൻ പു​തി​യ നി​യ​മം വ​രു​ന്നു. എ​ഫ്1 വി​ദ്യാ​ർ​ഥിക​ൾ​ക്ക് ദീ​ർ​ഘ​കാ​ല താ​മ​സം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം. നി​ല​വി​ലെ നി​യ​മമനുസരിച്ച് എ​ഫ്1 വി​സ​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് അ​വ​രു​ടെ ഐ94 ​ഫോ​മി​ൽ ​ഡി/​എ​സ് (Duration of Status) എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്താ​റു​ള്ള​ത്. ഇ​തി​ന​ർ​ത്ഥം, അ​വ​ർ​ക്ക് അ​വ​രു​ടെ വി​ദ്യാ​ർ​ത്ഥി പ​ദ​വി നി​ല​നി​ർ​ത്തു​ന്നി​ട​ത്തോ​ളം കാ​ലം യുഎ​​സി​ൽ തു​ട​രാം. ഇ​തി​ൽ ഓ​പ്ഷ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ ട്ര​യ്​നിം​ഗ് (OPT) പോ​ലെ​യു​ള്ള അം​ഗീ​കൃ​ത പ​രി​ശീ​ല​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ OPT ക​ഴി​യു​ക​യോ ചെ​യ്താ​ൽ, സാ​ധാ​ര​ണ​യാ​യി 60 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് ല​ഭി​ക്കും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ അ​വ​ർ​ക്ക് രാ​ജ്യം വി​ടു​ക​യോ, വി​സ മാ​റ്റു​ക​യോ, നീ​ട്ടു​ക​യോ ചെ​യ്യാം. പുതിയ നിർദേശമനുസരിച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി (DHS) എ​ഫ്1 (കൂ​ടാ​തെ ജെ1, ​ഐ​വി​സ) വി​സ​യി​ലു​ള്ള​വ​ർ​ക്ക് ഡി/​എ​സ് മോ​ഡ​ൽ ഒ​ഴി​വാ​ക്കാ​ൻ നി​യ​മം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂടാതെ എ​ഫ്1 വി​സ​യി​ലു​ള്ള​വ​രു​ടെ പ്ര​വേ​ശ​നം ഒ​രു നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ഇ​ത് ഐ20 ​ഫോ​മി​ലെ പ്രോ​ഗ്രാം അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​യു​മാ​യി ബ​ന്ധി​പ്പി​ക്കും, കൂ​ടാ​തെ ഇ​ത് പ​ര​മാ​വ​ധി 4 വ​ർ​ഷ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഇ​തി​നു​ശേ​ഷം 30 ദി​വ​സ​ത്തെ അ​ധി​ക സ​മ​യം കൂ​ടി ന​ൽ​കും. ഈ ​പു​തി​യ നി​ർ​ദേശം 2025 ഓ​ഗ​സ്റ്റ് 28ന് ​ഫെ​ഡ​റ​ൽ ര​ജി​സ്റ്റ​റി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് 30 ദി​വ​സ​ത്തെ പൊ​തു അ​ഭി​പ്രാ​യ ശേ​ഖ​ര​ണം ആ​രം​ഭി​ക്കും. ഇ​തോ​ടൊ​പ്പം, എ​സ്ഇ​വി​ഐ​എ​സ് (SEVIS) ലും ​ഐ20, ഐ539, ​ഐ765 പോ​ലു​ള്ള യു​എ​സ്‌​സി​ഐ​എ​സ് (USCIS) ഫോ​മു​ക​ളി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് 60 ദി​വ​സ​ത്തെ അ​ഭി​പ്രാ​യ ശേ​ഖ​ര​ണ​വും ന​ട​ത്തും.


ഫോ​മാ ഫാ​മി​ലി ക​ണ്‍​വ​ന്‍​ഷ​ന്‍ ​കി​ക്ക് ഓ​ഫി​ല്‍​ 2.5 ല​ക്ഷം ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ചു: ബേ​ബി മ​ണ​ക്കു​ന്നേ​ല്‍

ന്യു​യോ​ര്‍​ക്ക്: ഫോ​മാ ന്യു​യോ​ര്‍​ക്ക് മെ​ട്രോ റീ​ജൺ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 2026 ഫാ​മി​ലി ക​ണ്‍​വ​ന്‍​ഷ​ന്‍ കി​ക്ക് ഓ​ഫി​ല്‍​ സ്പോ​ണ്‍​സ​ര്‍​ഷി​പ്പും റ​ഗു​ല​ര്‍ ര​ജി​സ്ട്രേ​ഷ​നു​മാ​യി ര​ണ്ട​ര ല​ക്ഷം ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ചു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണി​ലെ വി​ഖ്യാ​ത​മാ​യ എ​ന്‍.​ആ​ര്‍.​ജി സ്റ്റേ​ഡ​ത്തി​ന് തൊ​ട്ട് എ​തി​ര്‍​വ​ശ​ത്തു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ല്‍ സ​മു​ച്ച​യ​മാ​യ ’വി​ന്‍​ഡം ഹൂ​സ്റ്റ​ണ്‍’ ഹോ​ട്ട​ലി​ല്‍ 2026 ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് 1, 2 തീ​യ​തി​ക​ളി​ല്‍ സം​ഘ​ട​ന​യു​ടെ ജ​ന്‍​മ​നാ​ട്ടി​ല്‍ അ​ര​ങ്ങേ​റു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്ലാ​വ​രും സ​ജീ​വ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഫാ​മി​ലി ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ റീ​ജണു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ല്‍​മോ​ണ്ടി​ലെ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി ​പോ​ള്‍ ഓ​ഡി​റ്റോ​റി​യി​ത്തി​ല്‍ ന​ട​ന്ന കി​ക്ക് ഓ​ഫ് ക​ടു​ത്തു​രു​ത്തി എംഎ​ല്‍എയും മു​ന്‍ മ​ന്ത്രി​യു​മാ​യ മോ​ന്‍​സ് ജോ​സ​ഫാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. ര​ജി​സ്ട്രേ​ഷ​ന്‍റെ വെ​ബ് സൈ​റ്റും മോ​ന്‍​സ് ജോ​സ​ഫ് സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. പാ​ലാ​യു​ടെ എംഎ​ല്‍എ മാ​ണി സി. ​കാ​പ്പ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഫോം ​പ്ര​സി​ഡ​ന്‍റി​നെ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​മ്പ് ഫോ​മാ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം നൂ​റി​ന് മു​ക​ളി​ലേ​ക്ക് പോ​കു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം സ​ഫ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സെ​ക്ര​ട്ട​റി ബൈ​ജു വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. ഫോ​മാ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഏ​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന നി​ര​ക്കാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് ട്ര​ഷ​റ​ര്‍ സി​ജി​ല്‍ പാ​ല​ക്ക​ലോ​ടി വ്യ​ക്ത​മാ​ക്കി. ഡ​ബി​ള്‍ ഒ​ക്യു​പ​ന്‍​സി1250 ഡോ​ള​ര്‍, സിം​ഗി​ള്‍ ഓ​ക്യു​പ​ന്‍​സി750 ഡോ​ള​ര്‍. ഫു​ഡും അ​ക്കോ​മ​ഡേ​ഷ​നും എ​ല്ലാം ചേ​ര്‍​ത്തു​കൊ​ണ്ടാ​ണ് തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഗാ​സ്‌​സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് 25000 ഡോ​ള​റാ​ണ്. 15000 ഡോ​ള​റി​ന്റേ​താ​ണ് ഗോ​ള്‍​ഡ​ന്‍ സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ര്‍ 10000 ഡോ​ള​റാ​ണ്. സ്പോ​ണ്‍​സ​ര്‍​ഷി​പ്പി​ന് കൂ​ടു​ത​ല്‍ പേ​ര് മു​ന്നോ​ട്ടു വ​രു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഫോ​മാ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്റു​മാ​രാ​യ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ബേ​ബി ഊ​രാ​ളി​ല്‍, ഡോ. ​ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രെ മോ​ന്‍​സ് ജോ​സ​ഫ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഫോ​മ കാ​യി​ക​രം​ഗ​ത്തും പ്രോ​ത്സാ​ഹ​നം കൊ​ടു​ക്കു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​ണ് ന്യു​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ എ​ന്‍.​കെ ലൂ​ക്കോ​സ് മെേേ​മ്മാ​റി​യ​ല്‍ വോ​ളി ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്റ്. അ​മേ​രി​ക്ക​യി​ല്‍ നി​ന്നും കാ​ന​ഡ​യി​ല്‍​നി​ന്നു​മാ​യി 24 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്റി​ലെ വി​ജ​യി​ക​ള്‍​ക്ക് ഫോ​മാ ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ കി​ക്കോ​ഫി​ല്‍ വ​ച്ചാ​ണ് ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്. ആ​വേ​ശ​ക​ര​മാ​യ കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ല്‍ ഫോ​മാ നാ​ഷ​ണ​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍, നാ​ഷ​ണ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വി​മ​ന്‍​സ് ഫോ​റം പ്ര​തി​നി​ധി​ക​ള്‍, യൂ​ത്ത് ഫോ​റം ഭാ​ര​വാ​ഹി​ക​ള്‍, എ​ക്സ് ഒ​ഫീ​ഷ്യോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജു​ഡീ​ഷ്യ​ല്‍ കൗ​ണ്‍​സി​ല്‍, അ​ഡൈ്വ​സ​റി ബോ​ര്‍​ഡ്, കം​പ്ലെ​യ്ന്‍​സ് കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, അം​ഗ​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, റീ​ജി​യ​ണ​ല്‍ ക​മ്മി​റ്റി മെ​മ്പേ​ഴ്സ്, വി​വി​ധ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക​സാ​മു​ദാ​യി​ക വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​യി​രു​ന്നു. ഫാ​മി​ലി ക​ണ്‍​വ​ന്‍​ഷ​ന് മു​ന്നോ​ടി​യാ​യി ഫോ​മാ​യു​ടെ കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്റെ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. 2026 ജ​നു​വ​രി 9ാം തീ​യ​തി ഫോ​മാ കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന് തി​രി​തെ​ളി​യു​ക. ര​ണ്ടാം ദി​വ​സ​മാ​യ ജ​നു​വ​രി 10ാം തീ​യ​തി ശ​നി​യാ​ഴ്ച വേ​മ്പ​നാ​ട്ട് കാ​യ​ലി​ലൂ​ടെ​യു​ള്ള ആ​വേ​ശ​ക​ര​മാ​യ ബോ​ട്ട് ക്രൂ​യി​സാ​ണ്. 11ാം തീ​യ​തി എ​റ​ണാ​കു​ളം ഗോ​കു​ലം പാ​ര്‍​ക്കി​ല്‍ വ​ച്ച് ബി​സി​ന​സ് മീ​റ്റും ന​ട​ത്തും.


15ാമ​ത് ക​നേ​ഡി​യ​ൻ നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ അ​ന​ന്ത​പു​രി ചു​ണ്ട​ൻ ജേ​താ​ക്ക​ൾ

ബ്രാം​പ്ട​ൻ (കാ​ന​ഡ): 15ാമ​ത് ക​നേ​ഡി​യ​ന്‍ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ ട്രി​വാ​ന്‍​ഡ്രം ക്ല​ബ്ബി​ന്റെ അ​ന​ന്ത​പു​രി ചു​ണ്ട​ന്‍ വി​ജ​യി​ക​ളാ​യി. കു​ട്ട​നാ​ട് ടൗ​ൺ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി. ബ്രാം​പ്ട​ന്‍ ബോ​ട്ട് റേ​സ്’ എ​ന്നും ക​നേ​ഡി​യ​ന്‍ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി അ​റി​യ​പ്പെ​ടു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി സ​മ​ർ​പ​ണം ബ്രാം​പ്ട​ന്‍ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം നി​ർ​വ​ഹി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വ​ര്‍​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്ക് (ക​മ്യൂ​ണി​റ്റി പ​രേ​ഡ്) ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്നു. തു​ട​ര്‍​ന്നു ന​ട​ന്ന സ​മ്മേ​ള​നം കാ​ന​ഡ​യു​ടെ ട്ര​ഷ​റി ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് ഷ​ഫ്ഖ​ത് അ​ലി എം‌​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബ്രാം​പ്ട​ന്‍ ന​ഗ​ര പി​താ​വ് പാ​ട്രി​ക് ബ്രൗ​ൺ ആ​ദ്യ ടീം ​ക്യാ​പ്റ്റ​നാ​യി മ​ത്സ​ര​ത്തി​ന് പ​താ​ക ഉ​യ​ര്‍​ത്തി. കാ​ന​ഡ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി റൂ​ബി സ​ഹോ​ത കാ​ന​ഡ​യു​ടെ ദേ​ശീ​യ പ​താ​ക​യും സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ പ​താ​ക​യും ഉ​യ​ര്‍​ത്തി.​ പ​രി​പാ​ടി​ക്ക് ഒ​ന്റാ​രി​യോ മ​ന്ത്രി​മാ​രാ​യ ഗ്ര​ഹാം മ​ഗ്രി​ഗോ​ർ, പ്ര​ബ​മീ​ത് സ​ര്‍​കാ​രി​യ, എം​പി​മാ​രാ​യ സോ​ണി​യ സി​ദ്ധു, അ​മ​ര്‍​ജീ​ത് ഗി​ൽ, അ​മ​ന്‍​ദീ​പ് സോ​ധി, എം​പി​പി​മാ​രാ​യ അ​മ​ർ​ജ്യോ​ത് സ​ന്ധു, ശെ​രി​ഫ് സ​ബാ​വി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​ക്ക​ന്മാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ പ്ര​ക്കാ​നം നേ​തൃ​ത്വം ന​ല്‍​കു​ന്ന ബ്രാം​പ്ട​ന്‍ മ​ല​യാ​ളി സ​മാ​ജം ആ​ണ് ക​നേ​ഡി​യ​ന്‍ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ സം​ഘാ​ട​ക​ര്‍. എ​ന്‍റർ​ടൈ​ൻ​മെ​ന്‍റ് ചെ​യ​ർ​മാ​നും മെ​ഗാ സ്പോ​ൺ​സ​റു​മാ​യ അ​രു​ണ്‍ ശി​വ​രാ​മ​ൻ, സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ജി ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ യോ​ഗേ​ഷ് ഗോ​പ​കു​മാ​ർ, ബി​നു ജോ​ഷ്വ, ട്ര​ഷ​റ​ർ ഷി​ബു ചെ​റി​യാ​ൻ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​മാ​രാ​യ ലേ​ജു രാ​മ​ച​ന്ദ്ര​ൻ, റാ​സി​ഫ് സ​ലീം, എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​മ​ൽ സെ​ബാ​സ്റ്റ്യ​ൻ, ഗോ​പ​കു​മാ​ർ, ജെ​റി​ൻ ജേ​ക്ക​ബ്, അ​ഹി​ൽ വി ​എ​സ്, അ​ന്ന അ​ഹി​ൽ പു​തു​ശേ​രി, ഷി​ബു കൂ​ട​ൽ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കി.


സാ​റാ​മ്മ അ​ല​ക്‌​സാ​ണ്ട​ർ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ പ​ട​വു​പു​ര​ക്ക​ൽ പ​രേ​ത​നാ​യ പി.​സി. അ​ല​ക്സാ​ണ്ട​റി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ അ​ല​ക്സാ​ണ്ട​ർ (90) ചെ​ങ്ങ​ന്നൂ​രി​ൽ അ​ന്ത​രി​ച്ചു. തു​മ്പ​മ​ൺ മാ​മ്പി​ലാ​ലി​ൽ വ​ർ​ക്കി​യു​ടേ​യും ഓ​മ​ല്ലൂ​ർ ഉ​ഴു​വ​ത്ത് മ​റി​യാ​മ്മ​യു​ടെ​യും മ​ക​ളും ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ മാ​ർ​ത്തോ​മ്മ സ​ഭാ അം​ഗ​വു​മാ​ണ്. മ​ക്ക​ൾ: ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ (ബോ​ബി, ഡാ​ള​സ്), വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ (ജോ​ജി, ഡാ​ള​സ്). ഡോ. ​തോ​മ​സ് അ​ല​ക്സാ​ണ്ട​ർ (റെ​ജി, അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ലൈ​ല അ​ല​ക്സാ​ണ്ട​ർ, സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ, ഡോ. ​സാ​ലി തോ​മ​സ്. സം​സ്കാ​രം പി​ന്നീ​ട്.


ജോ​ണ്‍ ജോ​ണ്‍ ഫി​ല​ഡ​ല്‍​ഫി​യ​യി​ല്‍ അ​ന്ത​രി​ച്ചു

ഫി​ല​ഡ​ല്‍​ഫി​യ: പാ​ല​മ്പേ​രി​ല്‍ ജോ​ണ്‍ ജോ​ണ്‍(​ത​മ്പു 75) ഫി​ല​ഡ​ല്‍​ഫി​യ​യി​ല്‍ അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യാ​മ്മ ജോ​ണ്‍ (മോ​നി). മ​ക്ക​ൾ: ജെ​ഫി, ജെ​റ്റി, ജോ​ഫി. മ​രു​മ​ക്ക​ൾ: നി​ഷ, ജെ​ന്‍​സ​ണ്‍, ശ്രു​തി. ക്രി​സ്‌​തോ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യി​ല്‍ വി​കാ​രി റ​വ. നി​ജു തോ​മ​സ്, കോ​ര്‍​ണ​ര്‍ സ്‌​റ്റോ​ണ്‍ ഇ​ട​വ​ക വി​കാ​രി റ​വ. അ​രു​ണ്‍ സാ​മു​വേ​ല്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​ധാ​ന കാ​ര്‍​മി​ക​രാ​യി​രു​ന്നു. സം​സ്കാ​രം ലോ​ണ്‍​വ്യൂ സെ​മി​ത്തേ​രി​യി​ല്‍ ന​ട​ന്നു.


ജി​ജോ മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തീ​ക്കോ​യി വേ​ല​ത്തു​ശേ​രി മു​ത്ത​നാ​ട്ട് മാ​ത്യു​വി​ന്‍റെ​യും അ​രു​വി​ത്തു​റ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ പെ​ണ്ണ​മ്മ​യു​ടെ​യും മ​ക​ൻ ജി​ജോ മാ​ത്യു (ജെ​യ്സ​ൺ 48) ഡാ​ള​സി​ൽ സെ​ന്‍റ് പോ​ളി​ൽ അ​ന്ത​രി​ച്ചു. പാ​ലാ ക​ട​നാ​ട്‌ വ​ട​ക്കേ​ക്ക​ര കു​ടും​ബാം​ഗം ദി​വ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജെ​യ്ഡ​ൻ, ജോ​ർ​ഡി​ൻ. ഏ​ക സ​ഹോ​ദ​രി: ഷെ​റി​ൻ, സ​ഹോ​ദ​രി ഭ​ർ​ത്താ​വ്: സി​ൽ​ജോ കോ​മ​ര​ത്താ​ക്കു​ന്നേ​ൽ മൂ​ന്നി​ല​വ്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഡാ​ള​സി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം നാ​ട്ടി​ലെ ഇ​ട​വ​ക​യാ​യ പാ​ലാ മാ​വ​ടി വേ​ല​ത്തുശേ​രി സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ ദേ​വാ​ല​യ​ത്തി​ൽ പി​ന്നീ​ട് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (469) 7748326.


അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് യൂ​ണൈ​റ്റ​ഡ് ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​സ​മ്പ​ർ​ക്ക സാ​മൂ​ഹ്യ​സേ​വ​ന പ​രി​പാ​ടി​യാ​യ "ഇ​ൻ​സ്പ​യ​ർ ദ ​നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ' ശ്ര​ദ്ധേ​യ​മാ​യി. നി​യ​മ നി​ർ​വ​ഹ​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹ്യ നേ​താ​ക്ക​ളും യു​വ​ജ​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന് സേ​വ​ന​മേ​ഖ​ല​യി​ലെ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു. മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് നേ​തൃ​ത്വം ന​ൽ​കി​യ ഈ ​പ​രി​പാ​ടി കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വേ​ദി കൂ​ടി​യാ​യി. ഡാ​നി​യ​ൽ സോ​ള​മ​ൻ (സ​ർ​ജ​ന്‍റ്​അ​റ്റ്​ആം​സ്) ദേ​ശാ​ഭി​മാ​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. വീ​ര​മൃ​ത്യു വ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വേ​ണ്ടി ഒ​രു നി​മി​ഷം മൗ​നാ​ഞ്ജ​ലി ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ക്കി​ളി​ന്‍റെ ഓ​ഫീ​സി​ലെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ആ​ൻ​ഡ് പ​സ​ഫി​ക് ഐ​ല​ൻ​ഡ് അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ സി​ബു നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് നേ​തൃ​ത്വം ക​മ്യൂ​ണി​റ്റി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ട്ടി. ഡെ​പ്യൂ​ട്ടി ചീ​ഫ് ഷി​ബു ഫി​ലി​പ്പോ​സ്, മേ​രി​ലാ​ൻ​ഡ്, ട​ക്കോ​മ പാ​ർ​ക് ഡെ​പ്യൂ​ട്ടി ചീ​ഫ്, ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു മ​ധു (എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ, ഡി​റ്റ​ക്റ്റീ​വ് ബ്യു​റോ ബ്രൂ​ക്ല​ൻ സൗ​ത്ത്, NYPD), ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ലി​ജു തോ​ട്ടം (എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീസ​ർ, പ​ട്രോ​ൾ ബ​റോ ബ്രോ​ങ്ക്സ്, NYPD), ക്യാ​പ്റ്റ​ൻ പ്ര​തി​മ ഭ​ജ​ന്ദാ​സ് മാ​ൽ​ഡൊ​നാ​ഡോ (ക​മാ​ൻ​ഡി​ങ് ഓ​ഫീ​സ​ർ, 103ാ പ്രി​സി​ങ്ക്, NYPD) തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഓ​രോ പാ​ന​ലി​സ്റ്റും ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ യാ​ത്ര​ക​ളും ഒ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ൽ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളും പ​ഠി​ച്ച അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു. പു​തു​ത​ല​മു​റ​യെ നി​യ​മ​നി​ർ​മാ​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു നേ​തൃ​പാ​ട​വ​മൊ​രു​ക്കി മു​ഖ്യ​ധാ​ര​യി​ലേ​ക്കു ആ​ന​യി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന​താ​യി​രു​ന്നു ഈ ​വേ​ദി. AMLEU പ്ര​സി​ഡ​ന്‍റാ​യ ല​ഫ്റ്റ​ന​ന്‍റ് നി​ധി​ൻ എ​ബ്ര​ഹാം സം​ഘ​ട​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ പ​ങ്കു​വ​ച്ചു. ല​ഫ്റ്റ​ന​ന്‍റ് നോ​ബി​ൾ വ​ർ​ഗീ​സ് (AMLEU സെ​ക്ര​ട്ട​റി, NY–NJ പോ​ർ​ട്ട് അ​തോ​റി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്) ന​ട​ത്തി​യ ന​ന്ദി അ​റി​യി​ച്ചു. ലി​സ് ഫി​ലി​പ്പോ​സ് പ​രി​പാ​ടി​യു​ടെ എം​സി​യാ​യി.


ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ഡാ​ള​സ്: വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്(​അ​യാ​ന്‍റാ). ഫ്രി​സ്കോ റ​ഫ്‌​റൈ​ഡേ​ഴ്‌​സ് സ്റ്റേ​ഡി​യം നോ​ർ​ത്ത് ടെ​ക്‌​സ​സി​ലെ ഏ​റ്റ​വും വ​ലി​യ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നി​നാ​ണ് വേ​ദി​യാ​യ​ത്. 48ാമ​ത് ആ​ന​ന്ദ് ബ​സാ​റി​ലും ഇ​ന്ത്യ​യു​ടെ 79ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ലു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യാ​തി​ഥി ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡി.​സി. മ​ഞ്ജു​നാ​ഥ് സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗം ന​ട​ത്തി. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും അ​ണി​നി​ര​ന്ന ദേ​ശ​ഭ​ക്തി വി​ളി​ച്ചോ​തി​യ പ​രേ​ഡ്, ഡാ​ള​സി​ലെ പ്രാ​ദേ​ശി​ക ഡാ​ൻ​സ് സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി. ഭ​ക്ഷ​ണം, ഷോ​പ്പിം​ഗ്, സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി 130 ല​ധി​കം സ്റ്റാ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​യാ​ന്‍റി​ന്‍റെ രാ​ജീ​വ് കാ​മ​ത്ത്, മ​ഹേ​ന്ദ​ർ റാ​വു, ബി.​എ​ൻ. റാ​വു എ​ന്നി​വ​രു​ടെ പ്ര​സം​ഗ​വും ശ്ര​ദ്ധേ​യ​മാ​യി. കു​ട്ടി​ക​ൾ​ക്കാ​യി മെ​ഹ​ന്തി, ഫെ​യ്സ് പെ​യി​ന്‍റിം​ഗ്, ബൗ​ൺ​സ് ഹൗ​സു​ക​ൾ, ക്രി​ക്ക​റ്റ് ഇ​ന്ത്യ​ൻ ഐ​ഡ​ൽ 13ാം വി​ജ​യി ഋ​ഷി സിം​ഗും ഇ​ന്ത്യ​ൻ ഐ​ഡ​ൽ 14ാം ഫൈ​ന​ലി​സ്റ്റ് അ​ഞ്ജ​ന പ​ദ്മ​നാ​ഭ​നും ന​യി​ച്ച സം​ഗീ​ത ക​ച്ചേ​രി, വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട്, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി.


വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന്

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യ വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന് 11 മു​ത​ല്‍ ആ​റ് വ​രെ പോ​ർ​ചെ​സ്റ്റ​ർ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. അ​സോ​സി​യേ​ഷ​ന്‍റെ 50ാം ഓ​ണാ​ഘോ​ഷ​മാ​ണ്‌ ഇത്. "ഗോ​ൾ​ഡ​ൻ ജൂ​ബി​ലി' ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന 5,000 പേ​ർ​ക്കാ​ണ് ഓ​ണ​സ​ദ്യ ന​ല്‍​കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും നൂ​ത​ന​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ലും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​കൊ​ണ്ടും അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റാ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ഓ​ണ​ക്കാ​ല​ത്തി​ന്‍റെ എ​ല്ലാ അ​നു​ഭൂ​തി​യും ഉ​ണ​ര്‍​ത്തു​ന്ന പ​രി​പാ​ടി​ക​ളാ​ണ്‌ ഇ​ത്ത​വ​ണ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. ചെ​ണ്ട​മേ​ള​വും ശി​ങ്കാ​രി​മേ​ള​വും താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി​യെ വ​ര​വേ​ല്‍​ക്കു​ന്ന​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്ത​നി​മ​യോ​ടെ അ​ത്ത​പ്പൂ​ക്ക​ള​വും തി​രു​വാ​തി​ര​ക​ളി​യും പു​ലി​ക്ക​ളി​യും ഉ​ള്‍​പ്പ​ടെ കേ​ര​ള​ത്തി​ലെ ഓ​ണ​ത്തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം. ഒ​പ്പം, ക​ലാ​ഭ​വ​ൻ ലാ​ലി​ന്‍റെ മി​മി​ക്രി, കോ​മ​ഡി സ്‌​കി​റ്റ്, ഓ​ട്ട​ൻ​തു​ള്ള​ൽ, ഗാ​ന​മേ​ള തു​ട​ങ്ങി ഏ​റെ ക​ലാ​പ​രി​പാ​ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​സ്റ്റ്‌​ചെ​സ്റ്റ​റി​ന്‍റെ ഓ​ണം ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​ണ്. ഓ​ണാ​ഘോ​ഷം വി​ജ​യ​പ്ര​ദ​മാ​ക്കു​വാ​ന്‍ വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍, ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളാ​യ എ​ല്ലാ മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ശി, സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ൻ, ട്ര​ഷ​റ​ര്‍ അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ല​മ്മ രാ​ജ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ ​ഡാ​നി​യേ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​ർ മോ​ള​മ്മ വ​ർ​ഗീ​സ്, ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍ കെ.​ജെ. ഗ്രി​ഗ​റി, കോ​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ടെ​റ​ൻ​സ​ൺ തോ​മ​സ്, ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.


വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഫി​ല​ഡ​ൽ​ഫി​യ ജ​ർ​മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ 14ാം വ​ർ​ഷ​ത്തി​ലേ​ക്ക്

ഫി​ലാ​ഡ​ൽ​ഫി​യ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളും മി​ഷ​നു​ക​ളും ന​വീ​ക​ര​ണ ധ്യാ​ന​ങ്ങ​ൾ, തീ​ർ​ഥാ​ട​ന​യാ​ത്ര​ക​ൾ, ബൈ​ബി​ൾ പ​ഠ​ന​ങ്ങ​ൾ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ത്തി​വ​രു​ന്നു. ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നാ​യി ഫി​ലാ​ഡ​ൽ​ഫി​യ ഫൊ​റോ​നാ ദേ​വാ​ല​യം ഈ ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും മൈ​ന​ർ ബ​സി​ലി​ക്ക​യു​മാ​യ ജ​ർ​മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ലേ​ക്ക് ഒ​രു ജൂ​ബി​ലി തീ​ർ​ഥാ​ട​നം ന​ട​ത്തു​ക​യാ​ണ്. എ​ട്ടു​നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ഈ ​പ്രാ​ർ​ഥ​നാ​പൂ​ർ​ണ​മാ​യ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​വും വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ളും ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന് പൂ​ർ​വാ​ധി​കം ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ക്കും. ജ​ർ​മ​ൻ​ടൗ​ണി​ന് ഒ​രു തി​ല​ക​മാ​യി നി​ല​കൊ​ള്ളു​ന്ന മി​റാ​ക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ (The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144) തു​ട​ർ​ച്ച​യാ​യി ഇ​ത് പ​തി​നാ​ലാം വ​ർ​ഷ​മാ​ണ് വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഫി​ലാ​ഡ​ൽ​ഫി​യ സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ​പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മി​റാ​ക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണ് തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ ക​ർ​മ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ മ​രി​യ​ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​ൻ റെ​ക്‌​ട​ർ ഫാ. ​ജോ​ൺ കെ​റ്റി​ൽ​ബ​ർ​ഗ​ർ സി​എം, സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, കൈ​ക്കാ​ര​ന്മാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ക്ഷ​ണി​ക്കു​ന്നു. കി​ഴ​ക്കി​ന്‍റെ ലൂ​ർ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ളാ​ങ്ക​ണ്ണി​യി​ലെ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ (Our Lady of Good Health) തി​രു​സ്വ​രൂ​പം 2012 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ഫി​ലാ​ഡ​ൽ​ഫി​യ ജ​ർ​മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ൽ ആ​ശീ​ർ​വ​ദി​ച്ച് പ്ര​തി​ഷ്ഠി​ച്ച​ത്. അ​ന്നു​മു​ത​ൽ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി മു​ട​ങ്ങാ​തെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​തി​രു​നാ​ൾ ആ​ഘോ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്നു. മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ജ​ർ​മ്മ​ൻ​ടൗ​ൺ മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യി​ലും നൊ​വേ​ന​യി​ലും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് മ​രി​യ​ഭ​ക്ത​ർ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. മി​റാ​ക്കു​ല​സ് മെ​ഡ​ൽ നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നൊ​വേ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല പ്രാ​ർ​ഥ​ന, തി​രു​സ്വ​രൂ​പം വ​ണ​ങ്ങി നേ​ർ​ച്ച സ​മ​ർ​പ്പ​ണം എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ ദി​വ​സ​ത്തെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ. സീ​റോ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, റ​വ. ഫാ. ​ജോ​സി കൊ​ല്ല​മ്പ​റ​മ്പി​ൽ, റ​വ.​ഫാ. ജ​സ്റ്റി​ൻ പ​ന​ച്ചി​ക്ക​ൽ, റ​വ.​ഫാ. ജോ​ൺ കെ​റ്റി​ൽ​ബ​ർ​ഗ​ർ സി​എം (സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​ൻ) എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യും വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​രും ഒ​ന്നി​ച്ചു​ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളും വി​ശേ​ഷാ​ൽ ജൂ​ബി​ലി ദ​ണ്ഡ​വി​മോ​ച​ന​വും പ്രാ​പി​ക്കാ​ൻ മ​രി​യ​ഭ​ക്ത​ർ​ക്ക് ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്. ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ ക്രൈ​സ്ത​വ വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തി​ന്റെ​യും പൈ​തൃ​ക​ത്തി​ന്റെ​യും മ​രി​യ​ൻ ഭ​ക്തി​യു​ടെ​യും ഈ ​അ​ത്യ​പൂ​ർ​വ​മാ​യ ഒ​ത്തു​ചേ​ര​ലി​ലേ​ക്ക് ജാ​തി​മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം. സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് തോ​മ​സ് (തി​രു​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ), സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി ചെ​റു​വേ​ലി​ൽ, പോ​ള​ച്ച​ൻ വ​റീ​ദ്, ജെ​റി കു​രു​വി​ള, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ൾ, മ​ത​ബോ​ധ​ന സ്കൂ​ൾ എ​ന്നി​വ​ർ തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു.


മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു: ര​ണ്ട് പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ൽ

ഹൂ​സ്റ്റ​ൺ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തു. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. സ്പെ​ഷ്യ​ൽ ഡെ​പ്യൂ​ട്ടി​മാ​രാ​യ ഡും​ഗ് ഹോം​ഗ്, അ​രി​യാ​ന ഐ​സി​സ് മാ​ർ​ട്ടി​നെ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ അ​രി​യാ​ന മാ​ർ​ട്ടി​നെ​സി​നെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. മോ​ശം പെ​രു​മാ​റ്റ കു​റ്റ​ത്തി​നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രും നി​ല​വി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി.


യു​എ​സി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം സ്യൂ​ട്ട്‌​കെ​യ്‌​സി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വം: അ​മ്മ അ​റ​സ്റ്റി​ൽ

ഡാ​ള​സ്: ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം സ്യൂ​ട്ട്‌​കെ​യ്‌​സി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ കോ​ർ​ട്ട്നി മൈ​ന​ർ(36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി മൃ​ത​ദേ​ഹം കൈ​കാ​ര്യം ചെ​യ്ത​തി​നും ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​നേ​ഷ്വ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


എ​ഡ്മ​ന്‍റ​ൺ നേ​ർ​മ​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന്

എ​ഡ്മ​ന്‍റ​ൺ: ഓ​ണ​ത്തെ​വ​ര​വേ​ൽ​ക്കാ​ൻ എ​ഡ്മ​ന്‍റ​ൺ ന​ഗ​രം ഒ​രു​ങ്ങി. സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 10.45ന് ​ബാ​ൾ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ മാ​വേ​ലി‌​യെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് നേ​ർ​മ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഈ ​ഓ​ണാ​ഘോ​ഷം പ​ഴ​മ​യു​ടെ​യും പു​തു​മ​യു​ടെ​യും സ​മ്മേ​ള​ന​മാ​കും. നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ള​ങ്ങ​ൾ കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന തി​രു​വാ​തി​ര, പു​ലി​ക​ളി, ചെ​ണ്ട​മേ​ളം എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​രും. അ​തോ​ടൊ​പ്പം, ഓ​ണ​പ്പാ​ട്ടു​ക​ളും പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ളും സം​ഗീ​ത വി​രു​ന്നും കോ​ർ​ത്തി​ണ​ക്കി​യ ക​ലാ​വി​രു​ന്ന് കാ​ണി​ക​ളു​ടെ മ​നം ക​വ​രും. പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം പു​തു​മ​യേ​റി​യ രു​ചി​ക്കൂ​ട്ടു​ക​ളും ചേ​ർ​ത്ത് ത​യാ​റാ​ക്കും. ത​ത്സ​മ​യ സം​ഗീ​ത​വും മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മാ​റ്റു​കൂ​ട്ടും. സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ൽ എ​ഡ്മ​ന്‍റ​ണി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള സെ​പ്റ്റം​ബ​ർ 13ന്

ഹൂ​സ്റ്റ​ൺ: ല​വ് ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ന​ട​ത്തി വ​രു​ന്ന ഫ്രീ​ഹെ​ൽ​ത്ത് ഫെ​യ​ർ പ​തി​മൂ​ന്നാം വ​ർ​ഷ​മാ​യ ഇ​ത്ത​വ​ണ​യും സെ​പ്റ്റം​ബ​ർ 13ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ന​ട​ക്കും. ഡോ. ​ല​ക്ഷ്‍​മി നാ​യ​രു​ടെ സാ​യി പ്രൈ​മ​റി കെ​യ​ർ ന്യൂ ​ലൈ​ഫ് പ്ലാ​സ​യി​ൽ വ​ച്ച് (3945, CR 58, മാ​ൻ​വെ​ൽ, ടെ​ക്സാ​സ് 77578) പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളു​ടെ​യും ഫാ​ർ​മ​സി​ക​ളു​ടെ​യും മ​റ്റു ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന​താ​ണ്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ മാ​മ്മോ​ഗ്രാം’ ഇ​കെ​ജി , അ​ൾ​ട്രാ​സൗ​ണ്ട്‌ , ബോ​ഡി മാ​സ്സ് ഇ​ൻ​ഡ​ക്സ്, ബി​പി, ബ്ല​ഡ് ഗ്ലൂ​ക്കോ​സ്, തൈ​റോ​യ്ഡ്, അ​ൾ​ട്രാ​സൗ​ണ്ട്, ക​രോ​ട്ടി​ഡ് ഡോ​പ്ല​ർ, ലം​ഗ് ഫം​ഗ്ഷ​ൻ ടെ​സ്റ്റ്, കാ​ഴ്ച, കേ​ഴ്വി തു​ട​ങ്ങി 20ലേ​റെ ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് ആ​ദ്യ​മെ​ത്തു​ന്ന 120 പേ​ർ​ക്ക് സൗ​ജ​ന്യ ഫ്ലൂ​ഷോ​ട് ന​ൽ​കു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ, പൂ​ർ​ണ​സ​മ്മ​ത പ​ത്രം പൂ​രി​പ്പി​ക്ക​ൽ എ​ന്നി​വ​യും ആ​വ​ശ്യ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കും. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 281 402 6585 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. മാ​മ്മോ​ഗ്രാ​മി​ന് മു​ൻ​കൂ​ട്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ് ന​മ്പ​ർ 281 412 6606.


50 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ, യു​എ​സി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ കു​ടി​യേ​റ്റ സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ മാ​റി. പ്യൂ ​റി​സ​ർ​ച്ച് സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2025 ജ​നു​വ​രി​യി​ൽ 53.3 ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം ജൂ​ൺ മാ​സ​ത്തി​ൽ 51.9 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ആ​കെ കു​ടി​യേ​റ്റ​ക്കാ​രി​ൽ 22 ശ​ത​മാ​നം വ​രു​ന്ന 11 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളു​മാ​യി മെ​ക്സി​ക്കോ ഇ​പ്പോ​ഴും ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. എ​ന്നാ​ൽ 2010 മു​ത​ൽ അ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 3.2 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​മാ​യി (മൊ​ത്തം കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​റ് ശ​ത​മാ​നം) ഇ​ന്ത്യ ഇ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മൂ​ന്ന് ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള (ആ​റ് ശ​ത​മാ​നം) ചൈ​ന മൂ​ന്നാം സ്ഥാ​ന​ത്തും, 2.1 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള (നാ​ല് ശ​ത​മാ​നം) ഫി​ലി​പ്പീ​ൻ​സ് നാ​ലാം സ്ഥാ​ന​ത്തും, 1.7 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള (മൂ​ന്ന് ശ​ത​മാ​നം) ക്യൂ​ബ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്. അ​ഭ​യാ​ർ​ഥി അ​പേ​ക്ഷ​ക​ളി​ൽ ജോ ​ബൈ​ഡ​ൻ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും, കു​ടി​യേ​റ്റം ല​ക്ഷ്യ​മി​ട്ടു​ള്ള ട്രം​പി​ന്‍റെ 181 എ​ക്സി​ക്യൂ​ട്ടീ​വ് ന​ട​പ​ടി​ക​ളും ഈ ​കു​റ​വി​ന് കാ​ര​ണ​മാ​യെ​ന്ന് പ്യൂ ​ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തി. സ​ർ​വേ പ്ര​തി​ക​ര​ണ നി​ര​ക്കി​ലെ കു​റ​വും ക​ണ​ക്കു​ക​ളെ ബാ​ധി​ച്ചി​രി​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കി​ടെ 8,100ൽ ​അ​ധി​കം ആ​ളു​ക​ളെ അ​വ​രു​ടെ മാ​തൃ​രാ​ജ്യം അ​ല്ലാ​ത്ത മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​താ​യി "ദ ​ഗാ​ർ​ഡി​യ​ൻ' ന​ട​ത്തി​യ മ​റ്റൊ​രു വി​ശ​ക​ല​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ, 55 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ പൗ​ര​ന്മാ​രു​ടെ വി​സ രേ​ഖ​ക​ൾ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.


അ​മേ​രി​ക്ക​ന്‍ കൊ​ച്ചി​ന്‍ കൂ​ട്ടാ​യ്മ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന്

ഷി​ക്കാ​ഗോ: അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജ് ആ​ന്‍​ഡ് അ​മേ​രി​ക്ക​ന്‍ കൊ​ച്ചി​ന്‍ ക്ല​ബ് ഷി​ക്കാ​ഗോ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ കൊ​ച്ചി​ന്‍ കൂ​ട്ടാ​യ്മ ഞാ​യ​റാ​ഴ്ച ന​ട​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഫാ. ​ജോ​ണ്‍​സ​ണ്‍ (പ്ര​ശാ​ന്ത്) പാ​ല​യ്ക്കാ​പ്പ​ള്ളി​ല്‍ (മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍, എ​സ്എ​ച്ച് കോ​ള​ജ്, തേ​വ​ര) ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois)ല്‍ ​വ​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഹെ​റാ​ള്‍​ഡ് ഫി​ഗു​രേ​ദോ (പ്ര​സി​ഡ​ന്‍റ്) 630 400 4744, അ​ല​ന്‍ ജോ​ര്‍​ജ് (സെ​ക്ര​ട്ട​റി) 331 262 1301.


അ​മേ​രി​ക്ക​ൻ സ്കൂ​ളി​ൽ കു​ർ​ബാ​ന​യ്ക്കി​ടെ വെ​ടി​വ​യ്പ്; ര​ണ്ട് മ​ര​ണം

സെ​ന്‍റ് പോ​ൾ: അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 20 കാ​ര​നാ​യ അ​ക്ര​മി സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു. മി​നെ​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യ​പൊ​ളി​സി​ലെ അ​ന​ൺ​സി​യേ​ഷ​ൻ ക​ത്തോ​ലി​ക്കാ​സ്കൂ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​നോ​ടു ചേ​ർ​ന്ന പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ​യാ​ണ് ജ​ന​ലി​ലൂ​ടെ അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്. എ​ട്ടും പ​ത്തും വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ക്ര​മി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ 17 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ ഏ​ഴു കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​വ​യ്പ് ന​ട​ത്തി​യ​യാ​ളു​ടെ കൈ​വ​ശം ഒ​രു റൈ​ഫി​ൾ, ഒ​രു ഷോ​ട്ട്ഗ​ൺ, ഒ​രു പി​സ്റ്റ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജ​നാ​ല​യ്ക്കി​ട​യി​ലൂ​ടെ​യാ​ണ് പ്ര​തി വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, എ​ഫ്ബി​ഐ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്ഥി​തി​ഗ​തി​ക​ൾ വൈ​റ്റ്ഹൗ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.


അ​ക്കാ​മ്മ വി. ​ചാ​ക്കോ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തി​രു​വ​ല്ല നി​ര​ണം വ​ട്ട​മ്മാ​ക്കേ​ൽ വ​ർ​ഗീ​സ് മാ​ത്ത​ൻ ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ക്കാ​മ്മ വ​ർ​ഗീ​സ് ചാ​ക്കോ(79) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. നി​ര​ണം പ​ന​മ്പി​റ്റേ​ത്ത് ചാ​ക്കോ പി. ​ചാ​ക്കോ​യു​ടെ ഭാ​ര്യ​യാ​ണ്. ഇ​ന്ത്യാ പെ​ന്ത​കോ​സ്ത് ദൈ​വ സ​ഭ ഹെ​ബ്രോ​ൻ ഡാ​ള​സ് സ​ഭാം​ഗ​മാ​യി​രു​ന്നു. പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സ അ​ന​ന്ത​രം നാ​ഗ്പു​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 1974ൽ ​ജോ​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​യി​ലെ​ത്തി. ദീ​ർ​ഘ​കാ​ലം ഡാ​ള​സ് പാ​ർ​ക്‌​ലാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ൽ ആ​തു​ര ശു​ശ്രു​ഷ രം​ഗ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഗാ​ർ​ല​ൻ​ഡി​ലു​ള്ള ഐ​പി​സി ഹെ​ബ്രോ​ൻ ആ​രാ​ധ​നാ​ല​യ​ത്തി​ൽ(1751 Wall Street, Garland, TX 75041 ) പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ക​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ കൂ​ടി​വ​ര​വും ഉ​ണ്ടാ​യി​രി​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഇ​തേ ആ​രാ​ധ​നാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ന​ന്ത​രം ന്യൂ ​ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) ഉ​ച്ച​യ്ക്ക് 2.30ന് ​സം​സ്ക​രി​ക്കും. മ​ക്ക​ൾ: ജൂ​ലി ജാ​ക്സ​ൺ, ജെ​യ്മി ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: റേ​ച്ച​ൽ ശാ​മു​വേ​ൽ, സാ​റാ​മ്മ തോ​മ​സ്, മാ​ത്തു​ക്കു​ട്ടി ഗീ​വ​ർ​ഗീ​സ്, മ​റി​യാ​മ്മ ഏ​ബ്ര​ഹാം​സ​ൺ , റോ​സ​മ്മ പ്ര​സാ​ദ്. വാർത്ത: സാം ​മാ​ത്യു


റ​വ. ഫി​ലി​പ്പ് വ​ർ​ഗീ​സ് ഡെ​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു

ഡെ​ട്രോ​യി​റ്റ്: മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ പ​ട്ട​കാ​ര​നും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗി​ക​നു​മാ​യി​രു​ന്ന ഫി​ലി​പ്പ് വ​ർ​ഗീ​സ്(87) ഡെ​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. വെ​ണ്മ​ണി വാ​ത​ല്ലൂ​ർ കു​ടും​ബ​ത്തി​ൽ വെ​ട്ട​ത്തേ​ത് പ​രേ​ത​രാ​യ വി.​ഇ. ഫി​ലി​പ്പി​ന്‍റെ​യും ഗ്രേ​സി ഫി​ലി​പ്പി​ന്‍റെ​യും മ​ക​നാ​ണ്. കാ​ട്ടാ​ക്ക​ട, നെ​ടു​വാ​ളൂ​ർ, ആ​നി​ക്കാ​ട്, ക​ര​വാ​ളൂ​ർ, നി​ര​ണം, കു​റി​യ​ന്നൂ​ർ, മു​ള​ക്കു​ഴ, കീ​ക്കൊ​ഴൂ​ർ, പെ​രു​മ്പാ​വൂ​ർ, നാ​ക്ക​ട എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു.1991​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശേ​ഷം ഡെ​ട്രോ​യി​റ്റ്, അ​റ്റ്ലാ​ന്‍റാ, ഷി​ക്കാ​ഗോ, ഫ്ലോ​റി​ഡ, ഇ​ന്ത്യ​നാ​പോ​ലി​സ്, ഡാ​ള​സ്, കാ​ന​ഡ എ​ന്നി സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്തു. ഡെ​ട്രോ​യി​റ്റി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്ന അ​ച്ച​ന്‍റെ ഭാ​ര്യ കൈ​ലാ​സ് തു​രു​ത്തി​യി​ൽ പ​രേ​ത​രാ​യ ജേ​ക്ക​ബ് ജോ​ണി​ന്‍റെ​യും പെ​ണ്ണെ​മ്മ ജോ​ണി​ന്‍റെ​യും മ​ക​ൾ ഡോ. ​എ​ൽ​സി വ​ർ​ഗീ​സ്. മ​ക്ക​ൾ: ഫി​ലി​പ്പ് വ​ർ​ഗീ​സ്(​ജി​ജി), ജോ​ൺ വ​ർ​ഗീ​സ്(​ജോ​ജി), ഗ്രേ​സ് തോ​മ​സ് (ശാ​ന്തി). മ​രു​മ​ക്ക​ൾ: മി​നി വ​ർ​ഗീ​സ്, സു​നി​ത വ​ർ​ഗീ​സ്, ബി​നോ തോ​മ​സ്. സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജി 586 604 6246, ജോ​ജി 586 610 9932.


ഡബ്യുഎംസി നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സും സണ്ണിവെയില്‍ പ്രൊവിന്‍സും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

ഡാ​ള​സ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ കാ​രോ​ള്‍​ട്ടണിലെ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് ഓ​ണം ആ​ഘേ​ഷി​ച്ചു. അ​ന്നാ മേ​രി അ​ഗ​സ്റ്റി​ന്‍റെ "എ​ങ്ങും​മെ​ങ്ങും നി​റ​യും വെ​ളി​ച്ച​മേ' എ​ന്ന് തു​ട​ങ്ങു​ന്ന പ്രാ​ര്‍​ഥ​നാ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ നോ​ര്‍​ത്ത് ടെ​ക്സ​സ് പ്രൊ​വി​ന്‍​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ത​ല​ച്ചെ​ല്ലൂ​രി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ന് ശേ​ഷം ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ശ്രി​മാ​ന്‍ ഗോ​പാ​ല​പി​ള്ള, അ​മേ​രി​ക്ക​ന്‍ റീ​ജ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ത​ല​ച്ച​ല്ലൂ​ര്‍ മു​ഖ്യ അ​തി​ഥി​യാ​യ സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ന്‍ നോ​ര്‍​ത്ത് ഡാ​ള​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​രും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ഒ​രു​മി​ച്ച് ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ആ​ഘോ​ഷ​ത്തി​ന് തി​രി തെ​ളി​ച്ചു. മു​ഖ്യ അ​തി​ഥി​യാ​യ ഫാ. ​ജി​മ്മി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ല്‍ നി​ന്ന് ഇ​വി​ടെ വ​ന്ന് സ​ണ്ണി വെ​യി​ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ മെ​മ്പ​റാ​കു​ക​യും അ​തൊ​ടൊ​പ്പം ത​ന്നെ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സ​ണ്ണി​വെ​യി​ല്‍ പ്രൊ​വി​ന്‍​സി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ മ​നു ഡാ​നി​യെ ഫാ. ​ജി​മ്മി പ്ര​സം​ശി​ച്ചു. അ​ത്ത പൂ​ക്ക​ളം, സ​മൂ​ഹ​ഗാ​നം, ഗ്രൂ​പ്പ് ഡാ​ന്‍​സ്, ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, തി​രു​വാ​തി​ര, നാ​ട​ന്‍ പാ​ട്ട് തു​ട​ങ്ങി​യ​വ​യും താ​ല​പ്പൊ​ലി​യും ചെ​ണ്ട​മേ​ള​ത്തോ​ടു കൂ​ടി മാ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​ര്‍​ക്കും സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. സ്മി​താ ജോ​സ​ഫ്, മ​നു തോ​മ​സ്, അ​മ്പി​ളി ലി​സാ ടോം ​എ​ന്നീ​വ​ര്‍ എം​സി​മാ​രാ​യി. ചെ​യ​ര്‍​മാ​ന്‍ സു​കു വ​ര്‍​ഗീ​സ്, സ​ജി ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ത​ല​ച്ചെ​ല്ലൂ​ര്‍, മ​നു ഡാ​നി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്മി​താ ജോ​സ​ഫ്, സാ​ജോ തോ​മ​സ്, ട്ര​ഷ​റ​ര്‍ സി​റി​ള്‍ ചെ​റി​യാ​ന്‍, പ്ര​സാ​ദ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ത്തി​ന് നേ​ത്യ​ത്വം ന​ല്‍​കി.


ഒ​ക്‌ല​ഹോ​മ​യി​ൽ അ​മ്മ​മാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി പു​തി​യ ക്ലി​നി​ക്ക്

ഒ​ക്‌ല​ഹോ​മ​​: ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വ​ശേ​ഷ​വും അ​മ്മ​മാ​ർ​ക്ക് മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി ഒ​ക്‌ല​ഹോ​മ​യി​ലെ ​മേഴ്സി ഹോ​സ്പി​റ്റ​ൽ ഒ​രു പെ​രി​നാ​റ്റ​ൽ ബി​ഹേ​വി​യ​റ​ൽ ഹെ​ൽ​ത്ത് ക്ലി​നി​ക്ക് തു​റ​ന്നു. ഒ​ക്‌ല​ഹോ​മ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണി​ത്. പ്ര​സ​വാ​ന​ന്ത​ര വി​ഷാ​ദം, ഉ​ത്ക​ണ്ഠ, മാ​ന​സി​കാ​ഘാ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ പു​തി​യ അ​മ്മ​മാ​ർ നേ​രി​ടു​ന്ന വി​വി​ധ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ക്ലി​നി​ക്കി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ണ്. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെയും ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് ക്ലി​നി​ക്കി​ലെ സൈ​ക്യാ​ട്രി​സ്റ്റാ​യ കാ​ലി വു​ഡി പ​റ​ഞ്ഞു. അ​മ്മ​മാ​ർ​ക്ക് തു​റ​ന്നു സം​സാ​രി​ക്കാ​നു​ള്ള സു​ര​ക്ഷി​ത​മാ​യ ഒ​രി​ടം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ക്ലി​നി​ക്കി​ന്‍റെ ല​ക്ഷ്യം. രോ​ഗി​ക​ളു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​മെ​ന്നും, അ​മ്മ​യ്ക്കും കു​ഞ്ഞി​നും ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സാ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്നും വു​ഡി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ക്ലി​നി​ക്കി​ൽ രോ​ഗി​ക​ളെ സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.


ഒ​രു വ​യ​​സു​ക്കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; അ​മ്മ​യ്ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

നോ​ർ​മ​ൻ (ഒ​ക്ല​ഹോ​മ): നോ​ർ​മ​ൻ ന​ഗ​ര​ത്തി​ൽ ഒ​രു വ​യ​​സു​ള്ള കു​ട്ടി വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യാ​യ സാ​റ ഗ്രി​ഗ്സ്ബി​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് 25കാ​രി​യാ​യ സാ​റ ഗ്രി​ഗ്സ്ബി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ, കി​ട​പ്പു​മു​റി​യി​ലെ മേ​ശ​പ്പു​റ​ത്ത് തോ​ക്ക് വ​ച്ച​താ​യി ഗ്രി​ഗ്സ്ബി സ​മ്മ​തി​ച്ചു. അ​വ​ർ തി​രി​ഞ്ഞു​നി​ന്ന​പ്പോ​ൾ, കു​ട്ടി തോ​ക്ക് എ​ടു​ത്ത് ക​ളി​സ്ഥ​ല​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. അ​വി​ടെ​വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ തോ​ക്കി​ൽ നി​ന്ന് വെ​ടി​യു​തി​ർ​ത്തു. സാ​ധാ​ര​ണ​യാ​യി തോ​ക്ക് ലോ​ക്ക​റി​ലോ ത​ന്‍റെ അ​ര​യി​ലോ സൂ​ക്ഷി​ക്കാ​റു​ണ്ടെ​ന്ന് ഗ്രി​ഗ്സ്ബി മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ, തോ​ക്ക് ശ്ര​ദ്ധി​ക്കാ​തെ വ​ച്ച​തി​നാ​ലാ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. സാ​റ ഗ്രി​ഗ്സ്ബി​യു​ടെ വി​ചാ​ര​ണ തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.


ഷി​ക്കാ​ഗോ​യി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ക്കാ​നു​ള്ള ട്രം​പിന്‍റെ​ നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഷി​ക്കാ​ഗോ മേ​യ​ർ

ഷി​ക്കാ​ഗോ:​ ഷി​ക്കാ​ഗോ​യി​ലേ​ക്ക് സൈ​ന്യ​ത്തെ അ​യ​ക്കാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ഷി​ക്കാ​ഗോ മേ​യ​ർ ആ​രോ​പി​ച്ചു.​ വാ​ഷിം​ഗ്ട​ണി​ലെ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം അ​ടു​ത്ത​ത് ഷി​ക്കാ​ഗോ ആ​ണെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഷി​ക്കാ​ഗോ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സന്‍റെ പ്ര​തി​ക​ര​ണം. “പ്ര​സി​ഡന്‍റ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​റ്റ​വും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​യി​രി​ക്കും. ഷി​ക്കാ​ഗോ​ക്ക് ഒ​രു സൈ​നി​ക അ​ധി​നി​വേ​ശം ആ​വ​ശ്യ​മി​ല്ല. ട്രം​പി​ന്‍റെ ന​യം അ​മേ​രി​ക്ക​ൻ ജ​ന​ത​യെ ഭി​ന്നി​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്.” ജോ​ൺ​സ​ൺ ത​ൽ കു​റി​ച്ചു. കൂ​ടാ​തെ, സൈ​ന്യ​ത്തെ അ​യ​ക്കു​ന്ന​തി​ന് പ​ക​രം ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ക്ഷേ​പ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഷി​ക്കാ​ഗോ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളും കവർച്ചയും വെടിവയ്പ്പും 30 ശതമാനത്തിനുമുകളിൽ കു​റ​ഞ്ഞു തു​ട​ങ്ങി​യ ക​ണ​ക്കു​ക​ളും ജോ​ൺ​സ​ൺ പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ, ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​ന് പ​ക​രം ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന ഡെ​മോ​ക്രാ​റ്റു​ക​ൾ കാ​ര​ണം അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ഗു​ണ​വു​മി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​ബി​ഗെ​യ്ൽ ജാ​ക്സ​ൺ പ​റ​ഞ്ഞു


വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​വ​ർ​ച്ച​ക്കാ​രെ വീ​ട്ടു​ട​മ​സ്ഥ​ർ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി

ഹൂ​സ്റ്റ​ൺ: തെ​ക്കു​കി​ഴ​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ക​വ​ർ​ച്ച​ക്കാ​രെ വീ​ട്ടു​ട​മ​സ്ഥ​ൻ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മോ​ഷ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഉ​ട​മ വെ​ടി​വ​ച്ച​തെ​ന്ന് ഹൂ​സ്റ്റ​ൺ പോലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച​ക്ക് ശ്ര​മി​ച്ച​ത്. അ​റ​സ്റ്റ് വാ​റ​ണ്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് പേ​ർ വീ​ട്ടി​ലെ​ത്തി. ഇ​വ​ർ ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റും സ്കീ ​മാ​സ്കും ക​ഴു​ത്തി​ൽ ബാ​ഡ്ജും ധ​രി​ച്ചി​രു​ന്നു. പ​ക്ഷേ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ വീ​ട്ടു​ട​മ​സ്ഥ​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.


ഷിക്കാഗോയിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനെതിരെ ഇല്ലിനോയ് നേതാക്കൾ

ഷിക്കാഗോ: ഷിക്കാഗോയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാഷനൽ ഗാർഡിനെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇല്ലിനോയ് സംസ്ഥാന നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ട്രംപിന്‍റെ നീക്കം രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്ന് ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ ആരോപിച്ചു. ഫെഡറൽ സർക്കാരിൽ നിന്ന് സഹായം അഭ്യർഥിച്ച് ഒരു അറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇവിടെ അത്തരമൊരു അടിയന്തര സാഹചര്യം നിലവിലില്ലെന്ന് പ്രിറ്റ്സ്കർ പറഞ്ഞു. ഇതിനോടകം വാഷിംഗ്ടൺ ഡിസിയിൽ 2,000 സൈനികരെ ട്രംപ് വിന്യസിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ ആയിരിക്കും ഷിക്കാഗോയിലേക്കും സൈനികരെ അയയ്ക്കുകയെന്നാണ് സൂചന.ഫെഡറൽ ഇടപെടൽ നിയമവിരുദ്ധമാണെന്ന് മേയർ ജോൺസൺ കൂട്ടിച്ചേർത്തു. അതേസമയം, നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ സൈനികരെ വിന്യസിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഷിക്കാഗോയിലുണ്ട്.


2026 ഫി​ഫ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​റു​ക്കെ​ടു​പ്പ് വാ​ഷിംഗ്ടണി​ൽ; പ്ര​ഖ്യാ​പി​ച്ച് ട്രം​പ്

വാ​ഷിംഗ്ടൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​റു​ക്കെ​ടു​പ്പ് വാ​ഷിംഗ്ടണി​ൽ ന​ട​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ഓ​വ​ൽ ഓ​ഫി​സി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡി​സം​ബ​ർ അ​ഞ്ചി​ന് കെ​ന്ന​ഡി സെ​ന്‍ററി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. 48 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 2026ലെ ​ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ആ​ദ്യ​മാ​യാ​ണ് മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ (യു​എ​സ്, കാ​ന​ഡ, മെ​ക്സി​ക്കോ) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഇ​ത് ആ​ദ്യ​മാ​യി 48 ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന ലോ​ക​ക​പ്പും ആ​യി​രി​ക്കും.​സു​ര​ക്ഷി​ത​മാ​യ ലോ​ക​ക​പ്പാ​യി​രി​ക്കു​മെ​ന്ന​ത് ട്രം​പും വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ൽ

ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ക​ബ​സോ​ണി​ൽ കാ​ണാ​താ​യ ഏ​ഴുമാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഇ​മ്മാ​നു​വ​ൽ ഹാ​രോ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ജെ​യ്ക്ക് ഹാ​രോ​യെ​യും റെ​ബേ​ക്ക ഹാ​രോ​യെ​യും പോ​ലീ​സ് കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ കാ​ണാ​താ​യി​ട്ട് എ​ട്ട് ദി​വ​സ​മാ​യ​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. ’അ​തേ​സ​മ​യം, കു​ഞ്ഞി​നാ​യു​ള്ള തി​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കു​ട്ടി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റെ​ന്ന് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ഗ്ലോ​റി​യ ഒ​റേ​ജെ​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 14ന് ​യു​ക്കെ​യ്പ​യി​ലെ ഒ​രു റീ​ട്ടെ​യി​ൽ സ്റ്റോ​റി​ന് പു​റ​ത്തു​നി​ന്ന് ത​ന്‍റെ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ഇ​മ്മാ​നു​വ​ലി​ന്‍റെ അ​മ്മ റെ​ബേ​ക്ക ഹാ​രോ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, അ​വ​രു​ടെ മൊ​ഴി​ക​ളി​ൽ ’പൊ​രു​ത്ത​ക്കേ​ടു​ക​ൾ’ ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ശി​ക്ഷാ​നി​യ​മം 187 പ്ര​കാ​ര​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യെ​ന്നും സാ​ൻ ബെ​ർ​ണാ​ർ​ഡി​നോ കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.


ഗോൾഡൻ ജൂബിലി സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ നിര്‍വഹിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 1972 മുതൽ 2022 വരെയുള്ള ചരിത്രം ഉൾക്കൊള്ളുന്ന സുവനീറാണിത്. ആദ്യ കോപ്പി രാജ്മോഹൻ ഉണ്ണിത്താൻ മുൻ പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിൽനിന്നും സ്വീകരിച്ച് പ്രസിഡന്‍റ് ജെസ്‌സി റിൻസിക്ക് നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ സെക്രട്ടറി ആൽവിൻ മിക്കൂർ, ട്രഷറർ മനോജ് അച്ചേട്ട, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് ട്രഷറർ ഡോ. സിബിൾ ഫിലിപ്പ്, ബോർഡ് അംഗങ്ങളായ സന്തോഷ് വർഗീസ്, ബിജു മുണ്ടയ്ക്കൽ, ജെയ്സൺ തോമസ് വിൻസന്‍റ്, സജി തോമസ്, ഷൈനി ഹരിദാസ്, മോനി വർഗീസ്, ഡോ. സൂസൻ ചാക്കോ, കൺവൻഷൻ ഫിനാൻസ് ചെയർമാൻ ജോൺസൺ കണ്ണക്കാടൻ, കൺവൻഷൻ കോകൺവീനർ ജൂബി വള്ളിക്കളം, മുൻ പ്രസിഡന്‍റ് ജോയി വാവാച്ചിറ, കൺവൻഷൻ എക്സിക്യൂട്ടിവ് അംഗം തോമസ് മാത്യു, സുവനീർ കമ്മിറ്റിയംഗം ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, മോനു വർഗീസ്, മുൻ പ്രസിഡന്റ് മാത്യു ഫിലിപ്പ്, തോമസ് കോഴഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു. സുവനീർ വിതരണോദ്ഘാടനംസുവനീർ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾക്കും ബോർഡ് അംഗങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ലഭ്യമാണ്. ഇതിനായി മുൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിനെ (3126856749) ബന്ധപ്പെടാവുന്നതാണ്.


ഐസിഇസിഎച്ച് പ്രഥമ പിക്കിൾബോൾ ടൂർണമെന്‍റ്; സെന്‍റ് ജോസഫ്, സെന്‍റ് ജെയിംസ്, സെന്‍റ് തോമസ് ടീമുകൾ ജേതാക്കൾ

ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ പിക്കിൾബോൾ ടൂർണമെന്‍റിൽ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ചർച്ച്, സെന്‍റ് ജെയിംസ് ക്നാനായ ചർച്ച്, സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് എന്നീ ടീമുകൾ ജേതാക്കളായി എവർ റോളിംഗ് ട്രോഫികളിൽ മുത്തമിട്ടു. ഓഗസ്റ്റ് 16, 17 തീയതികളില്‍ ഹൂസ്റ്റൺ ട്രിനിറ്റി സെന്‍ററിൽ വച്ചു നടത്തപ്പെട്ട ടൂർണമെന്‍റിൽ ഇരുപത്തിയഞ്ച് ടീമുകളാണ് ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചത്. ഐസിഇസിഎച്ച് പ്രസിഡന്‍റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ് ആണ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ജിജു എം ജേക്കബ് പ്രാരംഭ പ്രാർഥന നടത്തി. ഓപ്പൺ പുരുഷ വിഭാഗത്തിൽ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ചർച്ച് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെ 116, 116 പോ‍യിന്‍റിനു പരാജയപെടുത്തി. ഓപ്പൺ വനിത ഭാഗത്തിൽ ഹൂസ്റ്റൺ സെന്‍റ് ജെയിംസ് ക്നാനായ ചർച് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെ 118, 711 പോയിന്റിനു പരാജയപ്പെടുത്തി. ഞായറാഴ്ച്ച നടന്ന സീനിയേർസ് വിഭാഗത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെയും 118, 119 പോയിന്റിൽ പരാജയപ്പെടുത്തി. വനിത വിഭാഗം എംവിപി മെറിൽ സക്കറിയ, സെന്‍റ് ജെയിംസ് ക്നാനായ മെൻസ് ഓപ്പൺ എംവിപി ലാൻസ് പ്രിൻസ്, സെന്‍റ് ജോസഫ് സിറോ മലബാർ∙ സീനിയേർസ് (55 വയസിനു മുകളിൽ) സുനിൽ പുളിമൂട്ടിൽ, സെന്‍റ് തോമസ് സിഎസ്ഐ. മോസ്റ്റ് സീനിയർ പ്ലെയർ എംസി ചാക്കോ, ട്രിനിറ്റി മാർത്തോമ്മാ∙ വനിതാ റൈസിംഗ് സ്റ്റാർ ഡിയ ജോർജ്, ട്രിനിറ്റി മാർത്തോമ്മാ∙ മെൻസ് റൈസിംഗ് സ്റ്റാർ അനിത് ഫിലിപ്പ്, ട്രിനിറ്റി മാർത്തോമ്മാഞായറാഴ്ച്ച വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയർ കെൻ മാത്യു ട്രോഫികൾ നൽകി. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ മുഖ്യ അതിഥികളായിരുന്നു.വിജയികൾക്കു ഫാൻസിമോൾ പള്ളാത്തുമഠം സ്പോൺസർ ചെയ്ത ട്രോഫി (മെൻസ് ഓപ്പൺ ചാംപ്യൻഷിപ്), മണ്ണിൽ ഉമ്മൻ ജോർജ് മെമ്മോറിയൽ ട്രോഫി (മെൻസ് സീനിയേർസ്), അപ്ന ബസാർ ട്രോഫി (വിമൺസ്) ഐസിഇസിഎച്ച് വക ട്രോഫികൾ എന്നിവ നൽകി. ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ റെജി കോട്ടയം, അനിത് ഫിലിപ്പ് എന്നിവരെ പ്രത്യേക മെമെന്‍റോ‌കൾ നൽകി ആദരിച്ചു. ഐസിഇസിഎച്ച് വൈസ് പ്രസിഡന്‍റ് റവ ഫാ. രാജേഷ് കെ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, സ്പോർട്സ് കൺവീനർ റവ ജീവൻ ജോൺ, സ്പോർട്സ് കോഓർഡിനേറ്റർ റെജി കോട്ടയം, ട്രഷറർ രാജൻ അങ്ങാടിയിൽ, ഐസിഇസിഎച്ച് പിആർഒ ജോൺസൻ ഉമ്മൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഫാൻസിമോൾ പള്ളാത്തുമഠം, നൈനാൻ വീട്ടീനാൽ, ബിജു ചാലക്കൽ, അനിത് ജോർജ് ഫിലിപ്പ്, ബാബു കലീന (ഫോട്ടോഗ്രഫി) എന്നിവർ നേതൃത്വം നൽകി. ഫാൻസിമോൾ പള്ളാത്തുമഠം നന്ദി അറിയിച്ചു.


മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി മെ​സ്ക്വി​റ്റ് പോ​ലീ​സ്

മെ​സ്ക്വി​റ്റ്(​ഡാ​ള​സ്): മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ സൗ​ജ​ന്യ ലി​ഫ്റ്റ് യാ​ത്രാ​സൗ​ക​ര്യം ന​ൽ​കാ​നൊ​രു​ങ്ങി മെ​സ്ക്വി​റ്റ് പോ​ലീ​സ്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പു​തി​യൊ​രു പ​ദ്ധ​തി​ക്ക് മെ​സ്ക്വി​റ്റ് പോ​ലീ​സും അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് തു​ട​ക്കം കു​റി​ച്ചു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റു​ക​ൾ വ​ർ​ധി​ക്കു​ക​യും, ഇ​ത്ത​രം ഡ്രൈ​വ​ർ​മാ​ർ വീ​ടു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. . ‘Mothers Against Drunk Driving (MADD)’ എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മെ​സ്ക്വി​റ്റി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ ആ​ർ​ക്കും പ​രു​ക്കി​ല്ല. എ​ന്നാ​ൽ ഈ ​ര​ണ്ട് കേ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി. ഈ ​വ​ർ​ഷം ഇ​തു​വ​രെ 782 പേ​രാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 620 ആ​യി​രു​ന്നു. ഈ ​വ​ർ​ഷം മെ​സ്ക്വി​റ്റി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​ത്തി​നും കാ​ര​ണം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​രാ​ണ് എ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​യാ​ണ്. ’ഞ​ങ്ങ​ളു​ടെ കൈയിൽ നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചാ​ണെ​ങ്കി​ൽ പോ​ലും ഒ​രു അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നോ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നോ ക​ഴി​ഞ്ഞാ​ൽ അ​ത് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്,’ മെ​സ്ക്വി​റ്റ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് ബ്രൂ​സ് സെ​യി​ൽ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ 5,000 "Don't Drink then Drive" കോ​സ്റ്റ​റു​ക​ൾ ഇ​തി​ന​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്ക് ഡ്രൈ​വ​ർ​മാ​രാ​കാ​തെ യാ​ത്രി​ക​രാ​കാ​ൻ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മാ​ത്രം മ​തി. ഈ ​കോ​ഡ് സ്കാ​ൻ ചെ​യ്യു​മ്പോ​ൾ ’ലി​ഫ്റ്റ് ആ​പ്പ് ’ തു​റ​ക്കു​ക​യും സൗ​ജ​ന്യ യാ​ത്ര​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്യും.


സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് പാ​രീ​ഷ് ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഡാ​ള​സ്: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് പാ​രീ​ഷ് ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഓ​ഗ​സ്റ്റ് 29 മു​ത​ൽ 31) ന​ട​ക്കും. ഇ​വാ​ഞ്ച​ലി​സ്റ്റ് ജോ​യ് പു​ല്ലാ​ട് ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത്‌ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും "റി​പ്പ​ണ്ട് ആ​ൻ​ഡ് റി​വൈ​വ്' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച, ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴി​നും ക​ട​ശി യോ​ഗം ഞാ​യ​റാ​ഴ്ച 10.15ന് ​പ​ള്ളി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​രു പ്ര​ത്യേ​ക യോ​ഗ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്‌ അ​റി​യി​ച്ചു.


ടെ​ക്സ​സ് നി​യോ​ജ​ക മ​ണ്ഡ​ല അ​തി​ർ​ത്തി​ക​ൾ പു​ന:​നി​ർ​ണ​യി​ക്കു​ന്ന ബി​ൽ സം​സ്ഥാ​ന പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി

ഓ​സ്റ്റി​ൻ: ഡെ​മോ​ക്ര​റ്റു​ക​ൾ ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചേ​ക്കാ​വു​ന്ന ത​ര​ത്തി​ൽ പു​ന:​നി​ർ​ണ​യം ന​ട​ത്തി​യ ടെ​ക്സ​സ് റീ​ഡി​സ്ട്രി​ക്‌​ടിം​ഗ് ബി​ൽ ടെ​ക്സാ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. ഇ​നി ബി​ല്ലി​ന് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം വേ​ണം. ഡെ​മോ​ക്ര​റ്റു​ക​ൾ കെെ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന അ​ഞ്ച് കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്‌​ടു​ക​ൾ 2026ലെ ​ഇ​ല​ക്ഷ​നോ​ടെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടേ​താ​വും എ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു വ​ന്ന ച​ർ​ച്ച​ക​ളു​ടെ​യും ലോ​ബിം​ഗു​ക​ളു​ടെ​യും അ​ന്ത്യ​ത്തി​ലാ​ണ് ബി​ൽ പ്ര​തി​നി​ധി സ​ഭ​യി​ൽ പാ​സാ​യ​ത്. ഡെ​മോ​ക്ര​റ്റു​ക​ളു​ടെ ക​ടു​ത്ത വി​ർ​ശ​ന​വും എ​തി​ർ​പ്പും ബി​ല്ലി​ന് ആ​ദ്യം മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നു. റെ​ഡി​സ്ട്രി​ക്ടിം​ഗ് സാ​ധാ​ര​ണ​യാ​യി പ​ത്തു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ പു​നഃ​നി​ർ​ണ​യം 2021 ൽ ​ദ​ശ​വ​ർ​ഷ സെ​ൻ​സ​സി​നു ശേ​ഷം ന​ട​ന്നി​രു​ന്നു. അ​തി​നാ​ൽ ഈ ​നീ​ക്കം വ​ള​രെ നേ​ര​ത്തെ​യാ​ണ് എ​ന്നും ആ​രോ​പ​ണം ഉ​ണ്ടാ​യി. ബി​ല്ല് പാ​സാ​യ​ത് ഡെ​മോ​ക്ര​റ്റി​ക്, റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​ക​ളു​ടെ ബ​ലാ​ബ​ലം (52നു ​എ​തി​രെ 88) പ​രീ​ക്ഷി​ച്ചാ​ണ് . 2026ൽ ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് യു​എ​സ് കോ​ൺ​ഗ്ര​സി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണു തി​ടു​ക്ക​ത്തി​ൽ ടെ​ക്സ​സ് നി​യ​മ​സ​ഭ​യി​ൽ മ​ണ്ഡ​ലാ​തി​ർ​ത്തി പു​ന:​നി​ർ​ണ​യം ന​ട​ത്തി​യ​തെ​ന്ന് ഡെ​മോ​ക്ര​റ്റു​ക​ളും അ​നു​യാ​യി​ക​ളും ആ​രോ​പ​ണം ഉ​യ​ർ​ത്തി. ഒ​രു ജ​റി​മാ​ൻ​ഡ​ർ (തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ച്ച്) ന​ട​ത്തി​യ ന​ട​പ​ടി​യാ​യി ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി ഈ ​ബി​ല്ലി​നെ​തി​രേ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു. നോ​ർ​ത്ത് ടെ​ക്സ​സ്, ഹൂ​സ്റ്റ​ൺ, സാ​ൻ അ​ന്‍റോ​ണി​യോ, ഓ​സ്റ്റി​ൻ, സൗ​ത്ത് ടെ​ക്സ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ റീ​ഡി​സ്ട്രി​ക്റ്റി​ങ്ങാ​ണ് ഇ​ത​നു​സ​രി​ച്ചു ന​ട​പ്പി​ലാ​വു​ക. നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മ​ണ്ഡ​ല​ത്തി​ൽ 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റ് ജൂ​ലി ജോ​ൺ​സ​ൻ വി​ജ​യി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത് ഇ​പ്പോ​ൾ ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​തി​ർ​ത്തി നി​ർ​ണ​യം നേ​ര​ത്തെ ആ​യി​രു​ന്നെ​ങ്കി​ൽ ന​ട​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്ന് റി​പ്പ​ബ്ലി​ക്ക​നു​ക​ൾ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്തു കാ​ണി​ക്കു​ന്നു. അ​തി​ർ​ത്തി പു​നഃ​നി​ർ​ണ​യം വ​രു​മ്പോ​ൾ ഫോ​ർ​ട് വെ​ർ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​നി​ധി ഡെ​മോ​ക്രാ​റ്റ് മാ​ർ​ക്ക് വീ​സീ​യു​ടെ വി​ജ​യ​വും സാ​ധ്യ​മാ​കു​മാ​യി​രു​ന്നി​ല്ല എ​ന്ന് റി​പ്പ​ബ്ലി​ക്ക​നു​ക​ൾ പ​റ​യു​ന്നു. ടെ​ക്സ​സ് അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഈ​സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ഈ ​ബി​ൽ പാ​സാ​ക്കി എ​ടു​ക്കു​വാ​ൻ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബ്ബോ​ട്ട് പ്രേ​ത്യേ​ക താ​ത്പ​ര്യം എ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. പ്ര​സി​ഡ​ന്‍റും ഇ​തി​നെ അ​നു​കൂ​ലി​ച്ചു എ​ന്നും റി​പ്പോ​ർ​ട്ട് തു​ട​ർ​ന്ന് പ​റ​ഞ്ഞു. ട്രം​പ് ത​ന്നെ റീ​ഡി​സ്ട്രി​ക്ടിം​ഗ് ന​ട​ത്തി​യാ​ൽ റി​പ്പ​ബ്ലി​ക്ക​നു​ക​ൾ​ക്കു അ​ഞ്ചു സീ​റ്റ് അ​ധി​ക​മാ​യി ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞി​രു​ന്നു. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന അ​നു​സ​രി​ച്ചു നോ​ർ​ത്ത് ടെ​ക്സ​സി​ലും ഹൂ​സ്റ്റ​ണി​ലും ഓ​സ്റ്റി​നി​ലും സാ​ൻ അ​ന്‍റോ​ണി​യോ​യി​ലും ഓ​രോ സീ​റ്റു വീ​തം ഡെ​മോ​ക്ര​റ്റു​ക​ൾ​ക്കു ന​ഷ്‌​ട​മാ​വും. ഡെ​മോ​ക്ര​റ്റു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ര​ണ്ട് സൗ​ത്ത് ടെ​ക്സ​സ് സീ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​നു​ക​ൾ പി​ടി​ച്ചെ​ടു​ത്തേ​ക്കും. ഈ ​ബി​ല്ലി​ന്‍റെ അ​വ​ത​ര​ണം ന​ട​ക്കു​മ്പോ​ൾ ഡെ​മോ​ക്ര​റ്റു​ക​ൾ ടെ​ക്സാ​സ് വി​ട്ട് ഇ​ല്ലി​നോ​യി, ന്യൂ ​യോ​ർ​ക്ക്, മ​സാ​ച്യു​സെ​റ്റ്സ്, കാ​ല​ഫോ​ണി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി നി​ന്നി​രു​ന്നു. ഇ​ത് മൂ​ലം പ്ര​തി​നി​ധി സ​ഭ​യ്ക്ക് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ടു കോ​റം ഇ​ല്ലാ​തി​രി​ക്കു​ക​യും വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ൾ നി​റു​ത്തി വ​യ്‌​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തി​രു​ന്നു. മി​ക്ക​വാ​റും എ​ല്ലാ ഡെ​മോ​ക്ര​റ്റി​ക് അം​ഗ​ങ്ങ​ളും തി​രി​കെ ടെ​ക്സ​സി​ൽ എ​ത്തി​യ​ത് അ​ബോ​ട്ട് സ്പെ​ഷ്യ​ൽ സെ​ഷ​ൻ അ​ഡ്ജെ​ര്ന് ചെ​യ്യു​ക​യും പെ​ട്ട​ന്ന് ത​ന്നെ പു​തി​യ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ്. ഇ​പ്പോ​ൾ ടെ​ക്സസ് നി​യ​മ സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ, പ്ര​തി​പ​ക്ഷ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​യി ത​ന്നെ നി​ല നി​ൽ​ക്കു​ന്നു.


ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം

ഷി​ക്കാ​ഗോ: 2025 2026 സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ക്നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ളും റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌ട​റു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ നി​ർ​വ​ഹി​ച്ചു. ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ റീ​ജി​യ​ണ​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്‌ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


വി​ദേ​ശി​ക​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ന​ട​പ​ടി: യു​എ​സ്‌​സി​ഐ​എ​സ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ കു​ടി​യേ​റ്റ സേ​വ​ന​ങ്ങ​ൾ(​യു​എ​സ്‌​സി​ഐ​എ​സ്) കു​ടി​യേ​റ്റ സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യാ​നോ വ​ഞ്ചി​ക്കാ​നോ ശ്ര​മി​ക്കു​ന്ന വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്താ​നാ​യി ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്നു. യു​എ​സ് പൗ​ര​ത്വ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​വ​രെ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കു​ടി​യേ​റ്റ ത​ട്ടി​പ്പു​ക​ളു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദേ​ശി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നും യു​എ​സ്‌​സി​ഐ​എ​സ് ശ്ര​മി​ക്കു​ന്നു​ണ്ട്. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി കു​ടി​യേ​റ്റ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും.


സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ

ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 31 മു​ത​ൽ സെ​പ്‌​റ്റം​ബ​ർ ഏ​ഴ് വ​രെ എ​ട്ടു നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ച​രി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. അ​വ​സാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം 5.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന്, നേ​ർ​ച്ച വി​ള​മ്പോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. സ​മീ​പ ഇ​ട​വ​ക​ളാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഇ​ട​വ​ക​യു​ടെ​യും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് എ​ട്ടു​നോ​മ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ഡോ. ജോ​സ​ഫ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.


കൊ​ളം​ബ​സ് സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക മി​ഷ​ൻ: പു​തി​യ പാ​രി​ഷ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു

കൊ​ളം​ബ​സ് സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​നി​ബി ക​ണ്ണാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2025 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ പു​തി​യ പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു. ചെ​റി​യാ​ൻ മാ​ത്യു (ട്ര​സ്റ്റി), ജോ​സ​ഫ് സെ​ബാ​സ്റ്റി​യ​ൻ (ട്ര​സ്റ്റി), കി​ര​ൺ ഏ​ലു​വി​ങ്ക​ൽ (ഫി​നാ​ന്‍​സ്), സു​ജ അ​ല​ക്സ് (പി​ആ​ർ​ഒ), ഷിം​ഷ മ​നോ​ജ് (സെ​ക്ര​ട്ട​റി, ലി​റ്റ​ര്‍​ജി, ക്വ​യ​ര്‍), ജെ​യിം​സ് പ​തു​ശേരി (ഫാ​മി​ലി അ​പോ​സ്റ്റ​ലെ​റ്റ്, സാ​ക്രി​സ്റ്റി​ൻ), റി​യ ഐ​സ​ക് (സി​സി​ഡി, ഐ​ടി, സോ​ഷ്യ​ൽ മീ​ഡി​യ), ജോ​ബി തു​ണ്ട​ത്തി​ൽ (ചാ​രി​റ്റി), ആ​ന്‍റ​ണി ജോ​ർ​ജ് (യൂ​ത്ത് അ​പോ​സ്റ്റ​ലെ​റ്റ്, ഫൊ​ട്ടോ​ഗ്ര​ഫി, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ത് കൂ​ടാ​തെ, മി​ഷ​നി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളും 2025 2027 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മാ​ർ​ട്ടി​ൻ, ദീ​പ ജെ​യിം​സ് (സെന്‍റ് അ​ല്‍​ഫോ​ന്‍​സ വാ​ര്‍​ഡ്), വ​ർ​ഗീ​സ് പ​ള്ളി​ത്താ​നം, സ്നേ​ഹ ജോ​സ​ഫ് (സെ​ന്‍റ് ചാ​വ​റ വാ​ര്‍​ഡ്) എ​ന്നി​വ​രാ​ണ് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​തെ ദി​വ​സം ത​ന്നെ മി​ഷ​നി​ൽ മാ​തൃ സ​ഘം, വി​ൻ​ഡ​ന്‍റ് ഡി ​പോ​ൾ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു. എ​ബ്ര​ഹാം, ജി​ൽ​സ​ൺ, ഷി​നോ, ഓ​സ്റ്റി​ൻ, നി​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് വി​ൻ​ഡ​ന്‍റ് ഡി ​പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യു​വ​ജ​ന വി​ഭാ​ഗ​ത്തിന്‍റെ​യും മാ​തൃ​വേ​ദി​യു​ടെ​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യു​വ​ജ​ന​വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ന്‍റണി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നേ​ത​ൻ മ​നോ​ജ് , സെ​ക്ര​ട്ട​റി സാ​ൻ​ഡ്ര പ​റ്റാ​നി​യെ​യും മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യി ഡോ​ണി​യ ജോ​സ്, ജി​ബി ജോ​ബി​ൻ, അ​യ്റീ​ൻ തോ​മ​സ്, മെ​റി​ൻ ജോ​സ്, നി​യ സി​നോ എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ക്കു​ക​യും ചു​മ​ത​ല​യേ​ൽ​ക്കു​ക​യും ചെ​യ്തു സീ​റോ​മ​ല​ബാ​ര്‍ സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ ഡ​യ​റ​ക്‌ട​ർ ഡോ​ക്‌ടർ ഫാ. ​നി​ബി ക​ണ്ണാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​യോ​ടെ പു​തി​യ പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു. തു​ട​ർ​ന്ന് സ്ഥാ​ന​മൊ​ഴി​യു​ന്ന ട്ര​സ്റ്റി​മാ​രാ​യ ദീ​പു​വും ജി​ൻ​സ​ണും ചേ​ർ​ന്ന് പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും താ​ക്കോ​ൽ കൈ​മാ​റു​ക​യും ചെ​യ്തു.


കീ​ന്‍ ടെ​ക്ക് നൈ​റ്റ് കി​ക്ക് ഓ​ഫ് ആ​വേ​ശ​ക​രം

ന്യൂ​ജ​ഴ്‌​സി: കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യു​ടെ ഫാ​മി​ലി നൈ​റ്റ് പ്രോ​ഗ്രാ​മി​ന്‍റെ കി​ക്ക് ഓ​ഫ് ന്യൂ​ജ​ഴ്സി​യി​ലെ എ​ഡി​സ​ണി​ലു​ള്ള ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ എ​ന്‍​ഗേ​ജി​ന്‍റെ ച​ട​ങ്ങി​ല്‍ ന​ട​ത്തി. കീ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്‌​സ് ചെ​യ​ര്‍ ഡോ. ​സി​ന്ധു സു​രേ​ഷ്, ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം ലി​സ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 150ല്‍ ​പ​രം എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ഠ​ന​ത്തി​നു​ള്ള സ്‌​കോ​ള​ര്‍​ഷി​പ് കീ​ന്‍ ന​ല്‍​കി​. അ​ത് ഇ​പ്പോ​ഴും തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. കൂ​ടാ​തെ എ​ന്‍​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​ന് കു​ട്ടി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍, ഫാ​ക്ട​റി ടൂ​റു​ക​ള്‍, ജോ​ബ് പ്ലേ​സ്മെന്‍റു​ക​ള്‍ തു​ട​ങ്ങി അ​നേ​കം കാ​ര്യ​ങ്ങ​ളി​ല്‍ കീ​ന്‍ വ്യാ​പൃ​ത​മാ​ണ്.


ഫൊ​ക്കാ​ന​യു​ടെ കാ​രു​ണ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം എ​ബി സെ​ബാ​സ്റ്റ്യ​ന് ന​ല്‍​കി

ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന​യു​ടെ കാ​രു​ണ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന് ന​ല്‍​കി ആ​ദ​രി​ച്ചു. ഫൊ​ക്കാ​ന കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്‍റ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ചാ​ണ് എ​ബി സെ​ബാ​സ്റ്റ്യ​നെ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ആ​ദ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി എം​എ​ല്‍​എ ജോ​ബ് മൈ​ക്കി​ള്‍, കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ്തി​ല​ക്, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍, സ​ജി​മോ​ന്‍ ആ​ന്‍റ​ണി (ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്), ശ്രീ​കു​മാ​ര്‍ ഉ​ണ്ണി​ത്താ​ന്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​യി ചാ​ക്ക​പ്പ​ന്‍ (ട്ര​ഷ​ര്‍), സി​എ​സ്ഐ ച​ര്‍​ച്ച് ബി​ഷ​പ്, എ​ബി എ​ബ്ര​ഹാം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ല്‍ അ​ടൂ​ര്‍, ശ​ര​ത് ച​ന്ദ്ര​ന്‍, ജോ​യ് ഇ​ട്ട​ന്‍ (കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്‍ ചെ​യ​ര്‍), ഫൊ​ക്കാ​ന ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ ആ​ണ് യു​ക്മ. 130ല്‍ ​അ​ധി​കം അം​ഗ സം​ഘ​ട​ന​ക​ള്‍ ഉ​ള്ള സം​ഘ​ട​ന കൂ​ടി​യാ​ണ് യു​ക്മ. യു​ക്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യ എ​ബി സെ​ബാ​സ്റ്റ്യ​ന്‍ ഒ​രു ഓ​ണ്‍​ലൈ​ന്‍ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. യു​ക്മ​യു​ടെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്, വ​ക്താ​വ് എ​ന്നീ നി​ല​ക​ളി​ലും ഒ​ഐ​സി​സി യു​കെ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സീ​റോ​മ​ല​ബാ​ര്‍ സ​ഭ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം കൂ​ടി​യാ​ണ്. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലൂ​ടെ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സൗ​ത്ത് ഈ​സ്റ്റി​ലെ ഡാ​ര്‍​ട്ട്‌​ഫോ​ര്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​യാ​യി യു​ക്മ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്കെ​ത്തി​യ കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ എ​ബി ല​ണ്ട​നി​ല്‍ ലീ​ഗ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. സി​വി​ല്‍ എ​ൻ​ജി​നി​യ​റാ​യ ഭാ​ര്യ റി​ന​റ്റ്, സീ​നി​യ​ര്‍ പ്ലാ​നിം​ഗ് മാ​നേ​ജ​റാ​ണ്. യു ​കെ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ള്‍​ക്കു വേ​ണ്ടി എ​ബി സെ​ബാ​സ്റ്റ്യ​ന്‍ ന​ല്‍​കി​യ ക​ല​വ​റ​യി​ല്ലാ​തെ പി​ന്തു​ണ​യും യു​ക്മ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ​യും മാ​നി​ച്ചാ​ണ് എ​ബി സെ​ബാ​സ്റ്റ്യ​ന് കാ​രു​ണ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത് എ​ന്ന് സ​ജി​മോ​ന്‍ ആ​ന്‍റ​ണി അ​ഭി​പ്ര​യ​പ്പെ​ട്ടു.


ക്വീ​ൻ​സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം

ന്യൂ​യോ​ർ​ക്ക്: വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ലോം​ഗ് ഐ​ല​ൻ​ഡ് ക്വീ​ൻ​സ് ഗ്ലെ​ൻ ഓ​ക്സ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ന്നു. 31ന് ​വൈ​കു​ന്നേ​രം ആ​റി​ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​വും തു​ട​ർ​ന്ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും അ​തി​നു​ശേ​ഷം റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​സ് വ​ച​ന ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തും. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും വി. ​കു​ർ​ബാ​ന​യും വ​ച​ന ശു​ശ്രൂ​ഷ​യും വി​വി​ധ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും എ​ല്ലാ ദി​വ​സ​വും ന​ട​ത്ത​പ്പെ​ടും. പ്ര​ധാ​ന പെ​രു​ന്നാ​ൾ സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ ഒ​മ്പ​തി​നു​ള്ള പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടെ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ​ക്കും ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും പ്രാ​ർ​ഥാ​ന​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഫി​ലി​പ്പ് സ​ക്ക​റി​യ (വി​കാ​രി) 516 884 3994, ജി​നു ജോ​ൺ (സെ​ക്ര​ട്ട​റി) 917 704 9784, ല​വി​ൻ കു​ര്യാ​ക്കോ​സ് (ട്ര​ഷ​റ​ർ) 917 754 5456. പ​ള്ളി​യു​ടെ വി​ലാ​സം: 26222 Union Turnpike, Glen Oaks, New York, 11004.


മി​ഷി​ഗ​ണി​ൽ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‌ സ്വീ​ക​ര​ണ​മൊ​രു​ക്കി ഐ​ഒ​സി

ഡി​ട്രോ​യി​റ്റ്: ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് എം​പി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് സ്വീ​ക​ര​ണം ന​ൽ​കി. കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്ര​വും രാ​ഷ്‌​ട്രീ​യ​വും അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ന്‍റ​ൺ ഒ​തെ​ന്‍റി​ക്ക ഇ​ന്ത്യ​ൻ കു​സീ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഐ​ഒ​സി മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ​യ് അ​ല​ക്സ്, ജോ​ൺ വ​ർ​ഗീ​സ് (ജോ​ജി), പ്രി​ൻ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. അ​ല​ൻ ജോ​ൺ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​നെ ആ​ദ​രി​ക്കു​ന്നു

ഡാ​ള​സ്: ടെ​ക്സ​സി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​വു​മാ​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​നെ ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കു​ന്നു. കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 30ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സി​നെ പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യും ഫ​ല​കം ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്യും. 1970ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ് ഡാ​ള​സി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ ദീ​ർ​ഘ​നാ​ൾ സൂ​പ്ര​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ക​ലാ​കാ​ര​നു​മാ​യി​രു​ന്നു പ​രേ​ത​നാ​യ സി.​എ​ൽ. ഫ്രാ​ൻ​സീ​സ് ആ​ണ് ഭ​ർ​ത്താ​വ്. നോ​ർ​ത്ത് ടെ​ക്സ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​പ്പേ​ൽ മ​ച്ചാ​ൻ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ര​ങ്ങേ​റു​ന്ന ഓ​ണാ​ഘോ​ഷ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ഹി​നി​യാ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ര​ളീ​യ നൃ​ത്ത​രൂ​പ​ങ്ങ​ളും പൂ​ർ​വ സ്മൃ​തി​ക​ളു​ണ​ർ​ത്തു​ന്ന മാ​ർ​ഗം ക​ളി​യും ടെ​ക്‌​സ​സ് മ​ല​യാ​ളി ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി​രി​ക്കും. അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം കേ​ര​ളീ​യ ത​നി​മ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ പാ​ച​ക​വി​ദ​ഗ്ധ​ർ 22 വി​ഭ​വ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ​യാ​ണ് പ്ര​ത്യേ​ക​ത. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക: ജൂ​ഡി ജോ​സ് 4053260190, സൈ​ജു വ​ർ​ഗീ​സ് 6233377955, ബി​ജു ലോ​സ​ൺ 9723420568, ഡ​ക്സ്റ്റ​ർ ഫെ​രേ​ര 9727684652, ഷാ​ജി ആ​ല​പ്പാ​ട്ട് 2142277771. കൂ​ടാ​തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


യൂ​ത്ത് ഫെ​ലോ​ഷി​പ്പ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സി​ന് കി​രീ​ടം

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ യൂ​ത്ത് ഫെ​ലോ​ഷി​പ്പ് സംഘടിപ്പിച്ച പു​രു​ഷ​ന്മാ​രു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഡാ​ള​സി​ലെ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​ക്ക് കി​രീ​ടം. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഫൈ​ന​ലി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ നി​ന്നു​ള്ള ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം നേ​ടി​യ​ത്. ജേ​ക്ക​ബ് സ​ഖ​റി​യ ടീം ​ക്യാ​പ്റ്റ​നും സോ​ജി സ​ഖ​റി​യ കോ​ച്ചു​മാ​യി​രു​ന്നു. ആ​ർ​വെെ​എ​സ്ഇ എ​ന​ർ​ജി സ്റ്റാ​ർ സെ​ന്‍റ​റി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.


ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ ആ​ദ​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യ​ഘ​ട​കം സം​ഘ​ടി​പ്പി​ച്ച 79ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, പ്ര​ശ​സ്ത മ​ല​യാ​ളം പി​ന്ന​ണി ഗാ​യ​ക​ൻ പ​ന്ത​ളം ബാ​ല​ൻ, സു​നീ​ഷ് വാ​ര​നാ​ട്‌, അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. പ​ന്ത​ളം ബാ​ല​നെ ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. സു​നീ​ഷ് വാ​ര​നാ​ടി​നെ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ രാ​ജ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പ്ര​ശ​സ്ത അ​റ്റോ​ർ​ണി​യാ​യ ജോ​സ് കു​ന്നേ​ലി​നു വേ​ണ്ടി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ഫ​ല​കം ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ങ്ങ​ൾ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം സ​മ്മാ​ന​മാ​യി ഗ്ലോ​ബ​ൽ ട്രാ​വ​ൽ​സ് സ്പോ​ൺ​സ​ർ ചെ​യ്ത ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​യ​ർ ടി​ക്ക​റ്റ് വ​റു​ഗീ​സ് ഇ​ല​ഞ്ഞി​മ​റ്റ​ത്തി​നു ല​ഭി​ച്ചു. പെ​പ്പെ​ർ പാ​ല​സ് സ്പോ​സ​ർ ചെ​യ്ത ര​ണ്ടാം സ​മ്മാ​നം നൈ​നാ​ൻ മ​ത്താ​യി​ക്കും അ​ല​ക്സ് തോ​മ​സ് ന്യൂ​യോ​ർ​ക്ക് ലൈ​ഫ് സ്പോ​ൺ​സ​ർ ചെ​യ്ത മൂ​ന്നാം സ​മ്മാ​നം മ​നോ​ജ് ലാ​മ​ണ്ണി​ലി​നു​മാ​ണ് ല​ഭി​ച്ച​ത്.


ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​രം 31ന്

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന 11ാമ​ത് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഈ ​മാ​സം 31ന് ​മോ​ർ​ട്ട​ൺ ഗ്രോ​വ് പാ​ർ​ക്ക് ഡി​സ്ട്രി​ക്‌​ട് സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ അ​ര​ങ്ങേ​റും. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി രാ​ജു മാ​നു​ങ്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ​യ് കാ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പു​ത്തേ​ത്ത്, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ്, ഫൈ​നാ​ൻ​സ് ചെ​യ​ർ ബി​നു കൈ​ത​ക്ക​തൊ​ട്ടി​യി​ൽ, പി​ആ​ർ​ഒ മാ​ത്യു ത​ട്ടാ​മ​റ്റം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഥി​യാ​യി രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യും പ​ങ്കെ​ടു​ത്തു. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം പു​തി​യ വേ​ദി​യി​ലാ​ണ് ന​ട​ത്തു​ന്ന​ത്. 6834 ഡം​സ്റ്റ​ർ മോ​ർ​ട്ട​ൻ ഗ്രോ​വ് പാ​ർ​ക് ഡി​സ്ട്രി​ക്ട് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ പ​റ​ഞ്ഞു. അ​ഞ്ച് മു​ത​ൽ രാ​ത്രി 10 വ​രെ ന​ട​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങി​ക്കാ​നും ആ​സ്വ​ദി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് ഫു​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് മ​ണ​ക്കാ​ട്ട് അ​റി​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​രു​പ​തി​ലേ​റെ ടീ​മു​ക​ൾ ഈ ​മ​ത്സ​ര​ത്തി​ൽ ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ എ​ത്തി​ച്ചേ​രും. അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള 12 ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്. വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​ക മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. 31ന് ​രാ​വി​ലെ 8.45ന് ​മ​ത്സ​ര ഉ​ദ്ഘാ​ട​നം ന​ട​ക്കും. കൃ​ത്യം ഒ​ൻ​പ​തി​നു ത​ന്നെ വ​ടം​വ​ലി മ​ത്സ​രം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചോ​ടു​കൂ​ടി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ഏ​ഴ് മു​ത​ൽ 10 വ​രെ അ​ഫ്‌​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ൽ നി​ന്ന് എം​എ​ൽ​എ​മാ​രാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, മോ​ൻ​സ് ജോ​സ​ഫ്, മാ​ണി സി. ​കാ​പ്പ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. മോ​ർ​ട്ട​ൻ ഗ്രോ​വ് പാ​ർ​ക്ക് ഡി​സ്ട്രി​ക്‌​ട് സ്റ്റേ​ഡി​യ​ത്തി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. അ​തു​കൂ​ടാ​തെ മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി മൈ​താ​നം, ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ട്. ആ​ളു​ക​ളെ എ​ത്തി​ക്കാ​ൻ ഷ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ ച​ക്കാ​ല​പ്പ​ട​വി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ജു ക​ണ്ണ​മ്പ​ള്ളി, അ​ല​ക്സ് പ​ടി​ഞ്ഞാ​റേ​ൽ, സി​ബി ക​ദ​ളി​മ​റ്റം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ (പ്ര​സി​ഡ​ന്‍റ്) 630 935 9655, സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ (ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ) 630 673 3382.


ഡാ​ള​സി​ൽ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: യേ​ശു​ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​നാ​യ തോ​മ​സ് അ​പ്പൊ​സ്ത​ല​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​തി​ന്‍റെ സ്മ​ര​ണ‌​യ്ക്കാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​ശ്ര​ദ്ധേ​യ​മാ​യി. ക​രോ​ൾ​ട്ട​ൻ സി​റ്റി​യി​ൽ ദ ​ച​ർ​ച്ച് ഓ​ഫ് ദ ​ബേ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ, യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ്, ക്നാ​നാ​യ, ബ്ര​ദ​റ​ൻ, സി​എ​സ് ഐ, ​ക​ത്തോ​ലി​ക്കാ, ഐ​പി​സി, ച​ർ​ച്ച് ഓ​ഫ് ഗോ​ഡ്, സ്വ​ത​ന്ത്ര സ​ഭ​ക​ൾ, മെ​ത​ഡി​സ്റ്റ്, നോ​ൺ ഡി​നോ​മി​നേ​ഷ​ൻ തു​ട​ങ്ങി​യ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള സ​ഭാ​ശു​ശ്രൂ​ഷ​ക​രും മ​ത നേ​താ​ക്ക​ന്മാ​രും വി​ശ്വാ​സി​ക​ളും സാം​സ്കാ​രി​ക, രാ​ഷ്രീ​യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളും സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഒ​ത്തു​കൂ​ടി. ഇ​ന്ത്യ​ക്ക് വി​ദേ​ശ മി​ഷ​ന​റി​മാ​രി​ൽ നി​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഭി​ച്ച അ​മൂ​ല്യ സം​ഭാ​വ​ന​ക​ൾ, സു​വി​ശേ​ഷ​ത്തി​നു വേ​ണ്ടി ജീ​വി​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​സ​മ്മേ​ള​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ൾ ആ​യി​രു​ന്നു. ക​രോ​ൾ​ട്ട​ൻ പ്രോ ​മേ​യ​ർ (ഡ്‌​യ​സി പ​ലാ​മോ), മ​ർ​ഫി പ്രോ ​മേ​യ​ർ (എ​ലി​സ​ബ​ത്ത് ഏ​ബ്ര​ഹാം), ഗാ​ർ​ല​ൻ​ഡ് അ​ഡ്വൈ​സ​റി അം​ഗം പി.​സി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഫ.​സ​ണ്ണി മാ​ത്യു മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് സി​റ്റി ബൈ​ഡ് പ്ര​യ​ർ ഫെ​ലോ​ഷി​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ മാ​ത്യു ശ​മൂ​വേ​ൽ, പാ​സ്റ്റ​ർ ജോ​ൺ എ​ള്ള​മ്പ​ള്ളി, പോ​ൾ ഗു​രു​പ്പ് തു​ട​ങ്ങി​യ​വ​രാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​ർ.


വേ​ലു​പ്പി​ള്ള ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഷി​ക്കാ​ഗോ: വേ​ലു​പ്പി​ള്ള (81) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. ഓ​മ​ന പി​ള്ള​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​നി​ത, അ​മ്പി​ളി, അ​ർ​ച്ച​ന, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ മോ​ഹ​ന​ൻ പി​ള്ള, ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ര​ഞ്ജി​ത് പി​ള്ള, രേ​ഷ്മ പി​ള്ള. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വ​ൻ പി​ള്ള, ച​ന്ദ്ര​ൻ പി​ള്ള, പൊ​ന്ന​മ്മ പി​ള്ള, സു​മ മി​റ്റ​ൽ, അ​മ്മി​ണി നാ​ഥ്, മ​ണി​യ​മ്മ. പൊ​തു​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച 10 മു​ത​ൽ 12 വ​രെ​യും തു​ട​ർ​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ബാ​ർ​ട്ട്‌​ല​റ്റി​ലു​ള്ള ക​ൺ​ട്രി​സൈ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലും ന​ട​ക്കും (950 S. Bartlett Road, Bartlett, IL 60103). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ച​ന്ദ്ര​ൻ​പി​ള്ള 847 220 0017.


ന്യൂ​യോ​ർ​ക്ക് ബ​സ് അ​പ​ക​ടം: മ​രി​ച്ച​വ​രി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യും

ന്യൂ​യോ​ർ​ക്ക്: ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം ക​ണ്ടു മ​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ബ​സ് മ​റി​ഞ്ഞ് മ​രി​ച്ച​വ​രി​ൽ ബി​ഹാ​ർ സ്വ​ദേ​ശി ശ​ങ്ക​ർ കു​മാ​ർ ഝാ​യും(65) ഉ​ൾ​പ്പെ​ടു​ന്ന​താ​യി ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി സ്വ​ദേ​ശി പി​ങ്കി ച​ങ്ക്രാ​ണി​യും (60) മ​രി​ച്ചു. ബ​സി​ൽ 54 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ 14 പേ​ർ ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു. ഇ​തി​ൽ ഇ​ന്ത്യ​ക്കാ​രു​ണ്ടോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.


മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യും കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റ​വും സം​യു​ക്ത​മാ​യി ഓ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു

ന്യൂ​ജ​ഴ്‌​സി: ഓ​ണം 2025 ആ​ഘോ​ഷി​ക്കാ​ൻ മ​ല​യാ​ളി സ​മൂ​ഹം ഒ​ത്തു​ചേ​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യും കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ ഘോ​ഷം സെ​പ്റ്റം​ബ​ർ 13ന് ​ഉ​ച്ച​യ്ക്ക്‌ പാ​റ്റേ​ഴ്സ​ണി​ലു​ള്ള സൈ​ന്‍റ് ജോ​ർ​ജ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ ഓ​ണം, സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, രു​ചി​ക​ര​മാ​യ വി​രു​ന്നു​ക​ൾ, കേ​ര​ള പൈ​തൃ​ക​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​മാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും സ​മ​യ​മാ​ണ്. ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്നു, പ​ര​മ്പ​രാ​ഗ​ത പ്ര​ക​ട​ന​ങ്ങ​ളാ​യ തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, കൂ​ടാ​തെ പൂ​ക്ക​ളം സം​ഗീ​തം, നൃ​ത്തം, പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള, വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്കാ​രം അ​നു​ഭ​വി​ക്കാ​നും വൈ​വി​ധ്യ​ത്തി​ൽ ഐ​ക്യം ആ​ഘോ​ഷി​ക്കാ​നും ഓ​ണ​ത്തി​ന്‍റെ ചൈ​ത​ന്യം പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണി​ത്. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫ്ല​യ​ർ കാ​ണു​ക.


കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ആ​റി​ന്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഓ​ണാ​ഘോ​ഷം 2025' സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 10ന് ​മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യു​ക്രെ​യി​ന്‍റെ പ്ര​സി​ഡ​ന്‍റും യു​ക്രെ​യ്ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​യു.​പി.​ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ഒ​രു​മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ന​ൽ​കു​ന്ന ദൃ​ശ്യ​വി​രു​ന്നാ​യി​രി​ക്കും ഓ​ണാ​ഘോ​ഷ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പാ​ര​മ്പ​ര്യ​വും നി​റ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​താ​ണ്. ക​ള​രി​പ്പ​യ​റ്റ്, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ക​ഥ​ക​ളി, പു​ലി​ക്ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും നാ​ട​ൻ​നൃ​ത്തം, വ​ർ​ണ​ച്ചു​വ​ട് തു​ട​ങ്ങി​യ മ​റ്റ് നൃ​ത്ത​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്‌​സ് ഡ​യ​റ​ക്‌ട​ർ): 972 352 7825, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ്): 469 449 1905, മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി): 972 679 8555.


ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ട്ര​ക്ക് ഡ്രൈ​വ​ർ​ക്കെ​തി​രേ യു​എ​സി​ൽ ന​ര​ഹ​ത്യ​ക്കു കേ​സ്

ന്യൂ​​​യോ​​​ർ​​​ക്ക്: മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​ക്കെ​​​തി​​​രേ യു​​​എ​​​സി​​​ൽ ന​​​ര​​​ഹ​​​ത്യ​​​ക്കു കേ​​​സ്. ഫ്ലോ​​​റി​​​ഡ​​​യി​​​ലെ ഹൈ​​​വേ​​​യി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​മോ​​​ടി​​​ക്ക​​​വേ ഹ​​​ർ​​​ജീ​​​ന്ദ​​​ർ സിം​​​ഗ് (28) എ​​​ന്ന ഡ്രൈ​​​വ​​​ർ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ തെ​​​റ്റാ​​​യ ദി​​​ശ​​​യി​​​ലേ​​​ക്ക് വാ​​​ഹ​​​നം തി​​​രി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം ക​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലേ​​​ക്ക് ര​​ക്ഷ​​പ്പെ‌​​ട്ട ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഫ്ലോ​​​റി​​​ഡ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വം ന​​​ട​​​ന്ന് ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ടു​​​ന്പോ​​​ൾ, കൊ​​​മേ​​​ഴ്സ്യ​​​ൽ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് വ​​​ർ​​​ക്ക് വീ​​​സ​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​ദേ​​​ശി​​​ക​​​ളാ​​​യ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ ജോ​​​ലി ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 2018ൽ ​​​അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി യു​​​എ​​​സി​​​ൽ എ​​​ത്തി​​​യ ഹ​​​ർ​​​ജീ​​​ന്ദ​​​ർ സിം​​​ഗ് എ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യോ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലും വാ​​​ഷിം​​​ഗ്ട​​​ണി​​​ലും കൊ​​മേ​​​ഴ്സ്യ​​​ൽ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.


ന്യൂ​യോ​ർ​ക്കി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; അ​ഞ്ച് മ​ര​ണം, ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 54 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ, ചൈ​നീ​സ്, ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു ബ​സി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ന​യാ​ഗ്ര​യി​ൽ തി​രി​ച്ച് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് റോ​ഡി​ന് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ എ​ല്ലാ​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഞ്ചു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സെ​ർ​ജി​യോ ഗോ​ർ ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ

വാ​ഷിം​ഗ്ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും വൈ​റ്റ് ഹൗ​സ് പേ​ഴ്സ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ സെ​ർ​ജി​യോ ഗോ​റി​നെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​റാ​യി നി​മ​യി​ച്ചു. ദ​ക്ഷി​ണ​മ​ധ്യേ​ഷ്യ​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ത്യേ​ക ദൂ​ത​നാ​യും സെ​ർ​ജി​യോ ഗോ​ർ പ്ര​വ​ർ​ത്തി​ക്കും. ഗോ​ർ ത​ന്‍റെ പ്രി​യ സു​ഹൃ​ത്തും ഭ​ര​ണ​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളു​മാ​ണെ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ചു. റ​ഷ്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ക്ക് മേ​ൽ 25 ശ​ത​മാ​നം അ​ധി​ക നി​കു​തി ചു​മ​ത്തി​യ​തി​നൊ​പ്പം, 25 ശ​ത​മാ​നം പ്ര​തി​കാ​ര തീ​രു​വ​യും ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​റി​ന്‍റെ നി​യ​മ​നം നി​ർ​ണാ​യ​ക​മാ​ണ്. "സെ​ർ​ജി​യോ​യും സം​ഘ​വും റി​ക്കാ​ർ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 40,000 രാ​ജ്യ​സ്നേ​ഹി​ക​ളെ നി​യ​മി​ച്ചു ന​മ്മു​ടെ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും 95 ശ​ത​മാ​ന​ത്തി​ല​ധി​കം അ​മേ​രി​ക്ക ഫ​സ്റ്റ് രാ​ജ്യ​സ്‌​നേ​ഹി​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്നു.' ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. നി​ല​വി​ൽ വൈ​റ്റ് ഹൗ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ പേ​ഴ്സ​ണ​ൽ ഓ​ഫീ​സി​ന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഗോ​ർ, സ്ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യെ​ടു​ക്കു​ന്ന​തു​വ​രെ പ​ദ​വി​യി​ൽ തു​ട​രു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. 'ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള ഈ ​മേ​ഖ​ല​യി​ൽ, ന​മ്മു​ടെ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നും ന​മ്മ​ളെ സ​ഹാ​യി​ക്കാ​നും പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രാ​ൾ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കു​ക. സെ​ർ​ജി​യോ ഒ​രു മി​ക​ച്ച അം​ബാ​സ​ഡ​റാ​യി​രി​ക്കും. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ സെ​ർ​ജി​യോ' ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.


യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് 6,000 വി​ദ്യാ​ര്‍​ഥി വീ​സ​ക​ള്‍ റ​ദ്ദാ​ക്കി

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​നും വീ​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ത​ങ്ങി​യ​തി​നും 6,000ത്തി​ല​ധി​കം അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ര്‍​ഥി വീ​സ​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പ​റ​ഞ്ഞു. ആ​ക്ര​മ​ണം, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍, മോ​ഷ​ണം, തീ​വ്ര​വാ​ദ​ത്തി​ന് പി​ന്തു​ണ ന​ല്‍​ക​ല്‍ എ​ന്നി​വ​യാ​ണ് ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ന്നും ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി. പ​ല​സ്തി​നെ പി​ന്തു​ണ​ച്ച് പ്ര​തി​ഷേ​ധി​ച്ച ചി​ല വി​ദ്യാ​ര്‍​ഥി​ക​ളെ ട്രം​പ് ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ട്ടി​രു​ന്നു. റ​ദ്ദാ​ക്കി​യ 6,000 വി​സ​ക​ളി​ല്‍, ഏ​ക​ദേ​ശം 4,000 എ​ണ്ണം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നാ​ണ്. "INA 3B' അ​നു​സ​രി​ച്ച് "തീ​വ്ര​വാ​ദം' ന​ട​ത്തി​യ​തി​ന് 200300 വീ​സ​ക​ളും റ​ദ്ദാ​ക്കി​യ​താ​യി സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തോ യു​എ​സ് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തോ ആ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ "തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​നം' എ​ന്ന് ഈ ​കോ​ഡ് വി​ശാ​ല​മാ​യി നി​ര്‍​വ​ചി​ക്കു​ന്നു. ഈ ​വ​ര്‍​ഷം ആ​ദ്യം, അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള വി​സ അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ള്‍ ട്രം​പ് ഭ​ര​ണ​കൂ​ടം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ജൂ​ണി​ല്‍ അ​പ്പോ​യി​ന്‍റു​മെ​ന്‍റു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍, കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കാ​യി എ​ല്ലാ അ​പേ​ക്ഷ​ക​രോ​ടും അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ പൊ​തു​വാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. "അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​ര്‍​ക്കും ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യ​വ​ര്‍​ക്കും വേ​ണ്ടി വാ​ദി​ക്കു​ന്ന​വ​ര്‍, അ​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​ര്‍, പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍; അ​ല്ലെ​ങ്കി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യ യ​ഹൂ​ദ വി​രു​ദ്ധ പീ​ഡ​ന​ങ്ങ​ളോ അ​ക്ര​മ​ങ്ങ​ളോ ന​ട​ത്തു​ന്ന​വ​ര്‍' എ​ന്നി​വ​രെ​യും പ​രി​ശോ​ധി​ക്കാ​ന്‍ സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. മേ​യ് മാ​സ​ത്തി​ല്‍, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ര്‍​ക്കോ റൂ​ബി​യോ ജ​നു​വ​രി മു​ത​ല്‍ "ആ​യി​ര​ക്ക​ണ​ക്കി​ന്' വി​ദ്യാ​ര്‍​ഥി വീ​സ​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. "ഏ​റ്റ​വും പു​തി​യ ക​ണ​ക്ക് എ​നി​ക്ക​റി​യി​ല്ല, പ​ക്ഷെ ഇ​നി​യും കൂ​ടു​ത​ല്‍ ചെ​യ്യാ​നു​ണ്ട്'. മേ​യ് 20ന് ​റൂ​ബി​യോ യു​എ​സ് നി​യ​മ​നി​ര്‍​മാ​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. "അ​തി​ഥി​ക​ളാ​യി ഇ​വി​ടെ​യു​ള്ള​വ​രും ന​മ്മു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​രു​മാ​യ ആ​ളു​ക​ളു​ടെ വി​സ​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത് ഞ​ങ്ങ​ള്‍ തു​ട​രും'. ഡെ​മോ​ക്രാ​റ്റു​ക​ള്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ക​യും ഇ​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന "ഓ​പ്പ​ണ്‍ ഡോ​ര്‍​സ്' എ​ന്ന സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, 202324 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ 210ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 1.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ര്‍​ഥി​ക​ള്‍ യു​എ​സ് കോ​ള​ജു​ക​ളി​ല്‍ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.


അ​മേ​രി​ക്ക​ൻ പൗ​ര​ത്വം നേ​ടാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ പൗ​ര​ത്വം നേ​ടാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ. യു​എ​സ് സി​റ്റി​സ​ൺ​ഷി​പ്പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് പു​റ​ത്തി​റ​ക്കി​യ പു​തി​യ ന​യ​പ​ര​മാ​യ മെ​മ്മോ​റാ​ണ്ടം (PM6020188) അ​നു​സ​രി​ച്ച്, അ​പേ​ക്ഷ​ക​രു​ടെ "ന​ല്ല സ്വ​ഭാ​വം' (Good Moral Character) വി​ല​യി​രു​ത്തു​മ്പോ​ൾ അ​വ​രു​ടെ മോ​ശം പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മ​ല്ല, ന​ല്ല സ്വ​ഭാ​വ​ങ്ങ​ളും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ​ക​രു​ടെ സ്വ​ഭാ​വം, സാ​മൂ​ഹി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നു​ള്ള ക​ഴി​വ്, സ​മൂ​ഹ​ത്തി​നു​ള്ള ന​ല്ല സം​ഭാ​വ​ന​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ പ​രി​ഗ​ണി​ക്കും. ഇ​തി​ലൂ​ടെ, കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ത്ത​വ​ർ എ​ന്ന​തി​ന​പ്പു​റം, ന​ല്ല രീ​തി​യി​ൽ ജീ​വി​ച്ച വ്യ​ക്തി​യാ​ണോ എ​ന്ന് കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​ധി​ക്കും. പു​തി​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്, ന​ല്ല സ്വ​ഭാ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്: 1. യുഎ​സി​ൽ സ്ഥി​ര​മാ​യു​ള്ള സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും സം​ഭാ​വ​ന​ക​ളും 2. കു​ടും​ബ കാ​ര്യ​ങ്ങ​ളി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം 3. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത 4. സ്ഥി​ര​വും നി​യ​മ​പ​ര​വു​മാ​യ തൊ​ഴി​ൽ ച​രി​ത്രം 5. യുഎ​സി​ൽ നി​യ​മ​പ​ര​മാ​യി താ​മ​സി​ച്ച കാ​ല​യ​ള​വ് 6. നി​കു​തി ബാ​ധ്യ​ത​ക​ളും സാ​മ്പ​ത്തി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​ത്. 7. പു​തി​യ ന​യം പ്ര​കാ​രം, അ​പേ​ക്ഷ​ക​രു​ടെ പോ​സി​റ്റീ​വ് വ​ശ​ങ്ങ​ൾ​ക്കും സം​ഭാ​വ​ന​ക​ൾ​ക്കും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കും. ഇ​ത് പൗ​ര​ത്വം അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ ഒ​രു സ​മ​ഗ്ര​മാ​യ സ​മീ​പ​നം ഉ​റ​പ്പാ​ക്കു​ന്നു.


ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ല്‍ ക്ല​ബ് വ​ടം​വ​ലി മ​ത്സ​രം ശ​നി​യാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ല്‍ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി മാ​മാ​ങ്കം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്നു. യു​കെ, കു​വൈ​റ്റ്, കാ​ന​ഡ, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ​നി​ന്നു​മു​ള്ള വ​മ്പ​ൻ ടീ​മു​ക​ളാ​ണ് പോ​രാ​ട്ട​ത്തി​നു ഇ​റ​ങ്ങു​ന്ന​ത്. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ബി​ൽ വെ​ബ​ർ, റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ഡി ഡേ, ​ടൗ​ൺ സൂ​പ്പ​ർ​വൈ​ർ ഹോ​വാ​ർ​ഡ് ഫി​ലി​പ്പ്സ്, സ്റ്റേ​റ്റ് അ​സം​ബ്ല​യ്മെ​ൻ പാ​ട്രി​ക് ക​രോ​ൾ, റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ ആ​നി പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വ​ടം​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചു അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ, മെ​ക്സി​ക്ക​ൻ, ത​നി നാ​ട​ൻ കേ​ര​ളാ വി​ഭ​വ​ങ്ങ​ളും അ​ട​ങ്ങി​യ ഫു​ഡ് ഫെ​സ്റ്റി​വെ​ൽ ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ല്‍ ക്ല​ബ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്നു. സു​പ്ര​സി​ദ്ധ വ​യ​ലി​ൻ വി​ദ്വാ​ൻ യെ​ദു കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ൻ ഫ്യൂ​ഷ​ൻ ഷോ ​യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ പ​റ്റും. ട്രൈ ​സ്റ്റേ​റ്റ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ന​യ​ന മ​നോ​ഹ​ര​മാ​യ ഹോ​ളി​വു​ഡ് ഡാ​ൻ​സ്, ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ല്‍ ക്ല​ബ് മെം​ബേ​ർ​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഡാ​ൻ​സ്, ലോം​ഗ് ഐ​ല​ൻ​ഡ് താ​ള​ല​യം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചെ​ണ്ട ശി​ങ്കാ​രി​മേ​ളം തു​ട​ങ്ങി​യ​വ​യും പോ​രാ​ട്ട​ത്തി​നു മാ​റ്റു​കൂ​ട്ടു​ന്നു. വ​ടം​വ​ലി മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം​സ​മ്മാ​നം റോ​ബ​ർ​ട്ട് അ​രി​ച്ചി​റ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 5001 ഡോ​ള​റും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം റോ​യ് മ​റ്റ​പ്പി​ള്ളി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 3001 ഡോ​ള​റും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം മു​പ്രാ​പ്പ​ള്ളി​ൽ ബ്ര​ദ​ർ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 2001 ഡോ​ള​റും ട്രോ​ഫി​യും ല​ഭി​ക്കും. നാ​ലാം സ​മ്മാ​നം തോ​മ​സ് നൈ​നാ​ൻ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1001 ഡോ​ള​റും ട്രോ​ഫി​യും അ​ഞ്ചാം സ​മ്മാ​നം ബെ​ർ​ണീ മു​ല്ല​പ്പ​ള്ളി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും ട്രോ​ഫി​യും ആ​റാം സ​മ്മാ​നം ഫ്ര​ണ്ട്‌​സ് മ്യൂ​സി​ക് ക​മ്പ​നി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും ട്രോ​ഫി​യും ഏ​ഴാം സ​മ്മാ​നം ല​ക്സ് ഡി​സൈ​ൻ​സ് & ഡെ​ക്ക​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും ട്രോ​ഫി​യും എ​ട്ടാം സ​മ്മാ​നം ഗ്ലോ​ബ​ൽ കോ​ല്ലി​സോ​ൻ ന്യൂ​യോ​ർ​ക്ക് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും ട്രോ​ഫി​യും ന​ൽ​കു​ന്നു. ഈ ​വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ ജി​തി​ൻ വ​ർ​ഗീ​സ് സെ​ഞ്ച്വ​റി 21 റോ​യ​ൽ ആ​ണ്. ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യ് മ​റ്റ​പ്പി​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ഴി​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ജി​മ്മി പൂ​ഴി​ക്കു​ന്നേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു എ​ബ്ര​ഹാം, ട്ര​ഷ​റ​ര്‍ ജോ​സ്‌​കു​ട്ടി പൊ​ട്ടം​കു​ഴി, പി​ആ​ർ​ഒ സി​ജു ചേ​രു​വ​ൻ​കാ​ല എ​ന്നി​വ​രും ബോ​ർ​ഡ് അംഗങ്ങളായി നി​ബു ജേ​ക്ക​ബ്, ബി​ജു മു​പ്രാ​പ്പ​ള്ളി​ൽ, ജോ​യ​ൽ വി​ശ​ക​ന്ത​ര, മ​നു അ​ര​യ​ൻ​താ​ന​ത്തു നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു . വി​ശാ​ല​മാ​യ റോ​ക്ക്‌​ലാ​ൻ​ഡി​ലെ ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലെ അ​ങ്ക​ണ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്‌. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ന​ല്ല വ​ടം​വ​ലി കോ​ർ​ട്ടാ​ണ് ന്യൂ​യോ​ർ​ക്ക് ക്നാ​നാ​യ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌. വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ലേ​ക്കു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യ് മാ​റ്റ​പ്പി​ള്ളി​ൽ 845 321 2125.


ഡോ. ​എം. അ​നി​രു​ദ്ധ​ന് സ്മ​ര​ണാ​ജ്ഞ​ലി അ​ർ​പ്പി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. അ​നി​രു​ദ്ധ​ന് സ്മ​ര​ണാ​ജ്ഞ​ലി അ​ർ​പ്പി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം മ​സ്‌​കോ​ട്ട് ഹോ​ട്ട​ലി​ലാ​ണ് അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, മു​ൻ മ​ന്ത്രി​മാ​രാ​യ എം.​എം. ഹ​സ​ൻ, കെ.​സി. ജോ​സ​ഫ്, വ്യ​വ​സാ​യി എം. ​എ യൂ​സ​ഫ​ലി, നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, എ​സ്. ഹ​രി കി​ഷോ​ർ ഐ​എ​എ​സ്, ഡോ. ​അ​നി​രു​ദ്ധ​ന്‍റെ മ​ക​ൻ അ​രു​ൺ, അ​ജി​ത്ത് കോ​ള​ശേ​രി, പ്ര​വാ​സി നേ​താ​ക്ക​ൾ, ഫൊ​ക്കാ​ന നേ​താ​ക്ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യാ​ക്കാ​ര​ന്‍ എ​ന്ന​തി​ല്‍ എ​ന്നും അ​ഭി​മാ​നി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​എം. അ​നി​രു​ദ്ധൻ എന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പറഞ്ഞു. നോ​ര്‍​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്‌ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വും ലോ​ക കേ​ര​ള സ​ഭാം​ഗ​വും ശാ​സ്ത്ര ഗ​വേ​ഷ​ക​നും ഫൊ​ക്കാ​ന പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​രം​ഭ​ക​നു​മാ​യി​രു​ന്ന ഡോ. ​എം. അ​നി​രു​ദ്ധ​ന്‍ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ലെ​യും കേ​ര​ള​ത്തി​ലേ​യും അ​നി​രു​ദ്ധ​നൊ​പ്പ​മു​ള​ള സൗ​ഹൃ​ദ നി​മി​ഷ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​ച്ചു. സ​ഹോ​ദ​ര​തു​ല്യ​മാ​യ സ്നേ​ഹ​മാ​യി​രു​ന്നു പ​ര​സ്പ​ര​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും ​എം. അ​നി​രു​ദ്ധ​ന്‍റെ വി​യോ​ഗം ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ന​ഷ്‌ടം കൂ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എം. അ​നി​രു​ദ്ധ​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും നി​സ്വാ​ര്‍​ഥ​മാ​യ സേ​വ​ന​വും നേ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ ഉ​ന്ന​തി​ക്ക് സ​ഹാ​യ​ക​ര​മാ​യെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച വി. ​ശി​വ​ന്‍​കു​ട്ടി​ ഓ​ര്‍​മി​ച്ചു. നോ​ര്‍​ക്ക റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, നോ​ര്‍​ക്ക റൂ​ട്ട്സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നോ​ർ​ക്ക വ​കു​പ്പ് സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കി​ഷോ​ർ ഐ​എ​എ​സ് സ്വാ​ഗ​ത​വും നോ​ർ​ക്ക റൂ​ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ അ​ജി​ത് കോ​ള​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ​അ​നി​രു​ദ്ധ​നെ കു​റി​ച്ചു​ള്ള അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു വി​ഡി​യോ​യു​ടെ പ്ര​ദ​ർ​ശ​നം അ​ദ്ദേ​ഹം ക​ട​ന്നുവ​ന്ന വ​ഴി​ക​ളെ കു​റി​ച്ചു​ള്ള​താ​യി​രു​ന്നു. പ്ര​ഫ. അ​ലി​യാ​റി​ന്‍റെ ശ​ബ്ദ​ത്തി​ൽ ഡോ. ​അ​നി​രു​ദ്ധ​ന്‍റെ ജീ​വി​തം വി​ഡി​യോ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസും നോ​ർ​ക്ക റൂ​ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ജി​ത് കോ​ള​ശേ​രി​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​മാ​യി ഈ ​പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഫൊ​ക്കാ​ന​യു​ടെ പ്ര​തി​നി​ധി​യാ​യി ഡോ.​ മാ​ത്യൂ​സ് കെ.​ ലൂ​ക്ക് മ​ന്നി​യോ​ട്ട് അ​നു​സ്‌​മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


മോ​ഹ​ൻ​ലാ​ൽ ഷോ "കി​ലു​ക്കം 2025' ​റ​ദ്ദാ​ക്കി

ഡാ​ള​സ്: ഈ ​മാ​സം 30ന് ​ഡാ​ള​സി​ൽ ന​ട​ക്കാ​നി​രു​ന്ന "കി​ലു​ക്കം 2025' എ​ന്ന മോ​ഹ​ൻ​ലാ​ൽ ഷോ ​റ​ദ്ദാ​ക്കി​യ​താ​യി ഗാ​ല​ക്സി എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് അ​റി​യി​ച്ചു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ടീ​മി​ലെ ഏ​താ​നും അം​ഗ​ങ്ങ​ൾ​ക്ക് വി​സ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​താ​ണ് ഷോ ​റ​ദ്ദാ​ക്കാ​ൻ കാ​ര​ണമെന്നാണ് വിവരം. ടി​ക്ക​റ്റു​ക​ളു​ടെ​യും സ്പോ​ൺ​സ​ർ​ഷി​പ്പിന്‍റെ​യും തു​ക തി​രി​കെ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​വ​ർ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നോ സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കാ​നോ ഉ​ണ്ടെ​ങ്കി​ൽ ഗാ​ല​ക്സി എന്‍റർ​ടൈ​ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന് അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.


ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിന്‍റെ ലൈംഗികശേഷി ഇല്ലാതാക്കും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളു​​​ടെ ലൈം​​​ഗി​​​ക​​ശേ​​​ഷി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. തോ​​​മ​​​സ് അ​​​ല്ല​​​ൻ മ​​​ക്കാ​​​ർ​​​ട്ട്നി എ​​​ന്ന മു​​​പ്പ​​​ത്തി​​​യേ​​​ഴു​​​കാ​​​ര​​​നെ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യും മ​​​രു​​​ന്നു​​​ക​​​ളി​​​ലൂ​​​ടെ​​​യം ഷ​​​ണ്ഡ​​​നാ​​​ക്ക​​​ണം എ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലൂ​​​യീ​​​സി​​​യാ​​​ന​​​യി​​​ലു​​​ള്ള കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ 40 വ​​​ർ​​​ഷം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യും വേ​​​ണം. 2023ൽ ​​​ഏ​​​ഴു​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു മ​​​ക്കാ​​​ർ​​​ട്ട്നി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സ​​​മാ​​​ന കു​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പും അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ക​​​യും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള​​​ ഇ​​​യാ​​​ളെ ക​​​ടു​​​ത്ത ബാ​​​ല​​​പീ​​​ഡ​​​ക​​​നാ​​​യി മു​​​ദ്ര​​​കു​​​ത്തിയിരുന്നു. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യും മ​​​രു​​​ന്നു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​തി​​​യു​​​ടെ ലൈം​​​ഗി​​​ക​​ശേ​​​ഷി ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ കോ​​​ട​​​തി​​​വി​​​ധി​​​യാ​​​ണി​​​ത്. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ വൃ​​​ഷ​​​ണ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്തും ലൈം​​​ഗി​​​കാ​​​ഭി​​​നി​​​വേ​​​ശം ത​​​ട​​​യു​​​ന്ന മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി​​​യു​​​മാ​​​ണു ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ക.


ആ​റു​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി അ​മേ​രി​ക്ക​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട അ​മ്മ ഇ​ന്ത്യ​യി​ൽ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: ആ​റു​വ​യ​സു​കാ​ര​ൻ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ എ​ഫ്ബി​ഐ ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ ത​ല​യ്ക്കു വി​ല​യി​ട്ട യു​വ​തി ഇ​ന്ത്യ​യി​ൽ അ​റ​സ്റ്റി​ൽ. ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​ഫ്ബി​ഐ) 10 മോ​സ്റ്റ് വാ​ണ്ട​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സി​ൻ​ഡി റോ​ഡ്രി​ഗ​സ് സിം​ഗാ​ണ്(40) അ​റ​സ്റ്റി​ലാ​യ​ത്. എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ ക​ഷ് പ​ട്ടേ​ൽ എ​ക്സ് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. 2023ലാ​ണ് സി​ൻ​ഡി യു​എ​സി​ൽ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഭ​ർ​ത്താ​വ് അ​ർ​ഷ്ദീ​പ് സിം​ഗി​നും ആ​റ് കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം ഇ​വ​ർ ഇ​ന്ത്യ​യി​ലേ​ക്കു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.‌ സി​ൻ​ഡി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് എ​ഫ്ബി​ഐ 2,50,000 യു​എ​സ് ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രു​മാ​യും ഇ​ന്‍റ​ർ​പോ​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് എ​ഫ്ബി​ഐ സി​ൻ​ഡി​യെ ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ യു​എ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ടെ​ക്സാ​സി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു സി​ൻ​ഡി​യെ കൈ​മാ​റും. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന മ​ക​ൻ നോ​യ​ൽ റോ​ഡ്രി​ഗ​സ് അ​ൽ​വാ​ര​സി​നെ 2022ൽ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സി​ൻ​ഡി​ക്കെ​തി​രാ​യ കേ​സ്. 2022 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ നോ​യി​ലി​നെ കാ​ണ്മാ​നി​ല്ലാ​യി​രു​ന്നു. കു​ട്ടി 2022 ന​വം​ബ​ർ മു​ത​ൽ മെ​ക്സി​ക്കോ​യി​ൽ പി​താ​വി​നൊ​പ്പ​മാ​ണെ​ന്നാ​ണു സി​ൻ​ഡി പ​റ​ഞ്ഞി​രു​ന്ന​ത്. ര​ണ്ടാം ഭ​ർ​ത്താ​വും ആ​റു കു​ട്ടി​ക​ളു​മാ​യി സി​ൻ​ഡി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം നോ​യ​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു. നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള കു​ട്ടി​യാ​യി​രു​ന്നു നോ​യ​ൽ. 2023 ഒ​ക്ടോ​ബ​റി​ൽ ടെ​ക്സ​സി​ലെ ജി​ല്ലാ കോ​ട​തി സി​ൻ​ഡി​ക്കെ​തി​രാ​യി കൊ​ല​ക്കു​റ്റം ചു​മ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.


ടാ​മ്പ​യി​ൽ സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ശ്വാ​സ പ​രി​ശീ​ല​ന വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തി​രി​തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​നു​ഗ്ര​ഹ പ്രാ​ർഥന​യും അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ജ്ഞ​യും ന​ട​ന്നു. അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ന്ന ഏ​ക​ദി​ന സെ​മി​നാ​റി​ൽ സു​നി​ൽ ന​ട​രാ​ജ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ലി കു​ള​ങ്ങ​ര സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​വ​രേ​യും ബെ​ൽ​ഫാ​സ്റ്റ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


റേ​ഡി​യോ ആ​ക്ടീ​വ് മ​ലി​നീ​ക​ര​ണം: വാ​ൾ​മാ​ർ​ട്ടി​ലെ ചെ​മ്മീ​ൻ തി​രി​ച്ചു​വി​ളി​ച്ച് എ​ഫ്ഡി​എ

ഡാ​ള​സ്: ഗ്രേ​റ്റ് വാ​ല്യൂ ബ്രാ​ൻ​ഡ് ശീ​തീ​ക​രി​ച്ച അ​സം​സ്കൃ​ത ചെ​മ്മീ​നി​ന്റെ ഒ​രു ഷി​പ്പ്മെ​ന്റി​ൽ എ​ഫ്ഡി​എ റേ​ഡി​യോ ആ​ക്ടീ​വ് ഐ​സോ​ടോ​പ്പാ​യ സീ​സി​യം137 ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​സം​സ്കൃ​ത ചെ​മ്മീ​നിന്‍റെ​ മൂ​ന്ന് ലോ​ട്ടു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു. ഫൂ​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.13 സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റു​ക​ളി​ൽ വി​ൽ​ക്കു​ന്ന ബ്രാ​ൻ​ഡ് ഫ്രോ​സ​ൺ ചെ​മ്മീ​ൻ റേ​ഡി​യോ​ആ​ക്ടീ​വ് വ​സ്തു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രി​ക്കാ​മെ​ന്ന​തി​നാ​ൽ അ​ത് ക​ഴി​ക്ക​രു​തെ​ന്ന് ഫൂ​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.


വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ൺ​സി​ൽ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ഡാ​ളസി​ൽ

ഡാ​ള​സ് : വേ​ൾ​ഡ് മ​ല​യാളി കൗ​ൺ​സി​ൽ നോ​ർ​ത്ത് ടെ​ക്സാ​സ് പ്രൊ​വി​ൻ​സും, സ​ണ്ണി​വെ​യി​ൽ പ്രൊ​വി​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 23 ശ​നി​യാ​ഴ്ച ഡാ​ളസി​ൽ ന​ട​ക്കും. സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ച​ർ​ച്ച് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (2707 Dove Creek Ln, Carrollton, TX 75006) രാ​വി​ലെ 9 മു​ത​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ കു​ര്യ​ൻ (സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ൻ നോ​ർ​ത്ത് ഡാ​ള​സ് ഡ​യ​റ്ക​ട​ർ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കൊ​പ്പേ​ൽ അ​സി. വി​കാ​രി) മു​ഖ്യ അ​തി​ഥി​യാ​യി ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. കേ​ര​ള​ത്തി​ന്‍റെ ക​ലാ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന സം​ഗീ​ത നൃ​ത്ത ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് ഏ​വ​ർ​ക്കും ഓ​ണ​സ​ദ്യ വി​ള​മ്പും. ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ, സു​കു വ​ർ​ഗീ​സ് , ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ, സ്മി​ത ജോ​സ​ഫ്, സി​റി​ൽ ചെ​റി​യാ​ൻ, സ​ജി ജോ​സ​ഫ്, മ​നു ഡാ​നി, സ​ജോ തോ​മ​സ്, പ്ര​സാ​ദ് വ​ർ​ഗീ​സ് തു​ട​ങ്ങി റീ​ജ​ണ​ൽ, പ്രൊ​വി​ൻ​സ് ത​ല ഭാ​ര​വാ​ഹി​ക​ളും സം​ഘ​ട​നാ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ഷി​ക​ളും പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


വി.എ​സ്. ജോ​ൺ ഡാ​ളസി​ൽ അന്തരിച്ചു

ഡാ​ള​സ് : റാ​ന്നി ചേ​ത്ത​ക്ക​ൽ വ​ട്ട​ക്കു​ന്നേ​ൽ വീ​ട്ടി​ൽ വി.എ​സ്. ജോ​ൺ (ജോ​ണി 87 ) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക അം​ഗ​മാ​യി​രു​ന്നു. 1974ൽ ​അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി. ഭാ​ര്യ: സാ​റാ​മ്മ ജോ​ൺ (ലി​ല്ലി, ഡാ​ള​സ് ), കോ​ട്ടൂ​ർ പാ​റ​ക്ക​ട​വ് മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സാം ​ജോ​ൺ, അ​ന്ന​മ്മ ജോ​ർ​ജ് (മി​നി) (ഇ​രു​വ​രും ഡാ​ള​സി​ൽ). മ​രു​മ​കൾ : സ​രി​ത ജോ​ൺ, ഇ​ട​പ്പ​ള്ളി എം ​ജി വി​ല്ല​യി​ൽ അ​ജി​ത് ജോ​ർ​ജ് (ഡാ​ള​സ്) കൊ​ച്ചു​മ​ക​ൾ :മെ​ഗ​ൻ ജോ​ർ​ജ് സ​ഹോ​ദ​ര​ങ്ങ​ൾ : അ​ന്ന​മ്മ, (പ​രേ​ത), മാ​ത്യു വി. ​സാ​മു​വേ​ൽ, കോ​ശി വി. ​സാ​മു​വേ​ൽ, ഫി​ലി​പ്പ് വി. ​സാ​മു​വേ​ൽ(​പ​രേ​ത​ൻ ), ത​ങ്ക​മ്മ മാ​ത്യു (പൊ​ടി​യ​മ്മ), മ​റി​യാ​മ്മ പാ​പ്പ​ച്ച​ൻ, ജോ​ർ​ജ് വി. ​സാ​മു​വേ​ൽ ( എ​ല്ലാ​വ​രും ഡാ​ള​​സി​ൽ). പൊ​തു​ദ​ർ​ശ​നം ഓ​ഗ​സ്റ്റ 22 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​ക്കും, സം​സ്കാര ശു​ശ്രൂ​ഷ ഓഗസ്റ്റ് 23 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്കും മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ല​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും . (11550 Luna Road, Farmers Branch TX . തു​ട​ർ​ന്ന് 12 മ​ണി​ക്ക് ഇ​ർ​വി​ങ് ഓ​ക്ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ സം​സ്കാ​ര​വും ന​ട​ക്കും. (1413 E Irving Blvd, Irving, TX 75060) കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​ർ​ജ് വി. ​സാ​മു​വേ​ൽ ( 214 529 2436 )


ഐഒസി പെൻസിൽവേനിയ ചാപ്റ്റർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്‍റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല പൊതുയോഗ പരിപാടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗതവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ പൊളിറ്റിക്സ് പ്രതിനിധികളായ പെൺസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷെരിഫ് സ്ട്രീറ്റ്, പെൺസിൽവാനിയ സ്റ്റേറ്റ് റെപ് ഷോൺ ഡോഹട്രി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അലക്സ് തോമസ് ഇരുവരെയും സമൂഹത്തിനു പരിചയപ്പെടുത്തി. പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിച്ച ഗാനസന്ധ്യ ഹൃദ്യമായിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാടിന്റെ നേതൃത്വത്തിൽ കോമഡി ഷോ പരിപാടിക്ക് മറ്റു കൂട്ടി. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനുവേണ്ടി അഭിലാഷ് ജോൺ, പമ്പ അസോസിയേഷനുവേണ്ടി ജോൺ പണിക്കർ, മാപ്പ് അസോസിയേഷനുവേണ്ടി ശ്രീജിത്ത് കോമാത്ത്, കോട്ടയം അസോസിയേഷനുവേണ്ടി സണ്ണി കിഴക്കേമുറി, ഫ്രണ്ട്സ് ഓഫ് തിരുവല്ലക്കുവേണ്ടി തോമസ് പോൾ, ഫ്രണ്ട്സ് ഓഫ് റാന്നിക്കുവേണ്ടി ജോർജ് മാത്യു, കോശി തലക്കൽ, പ്രൊഫ സാം പനംകുന്നേൽ, ജോൺസൻ ചീക്കപ്പാറ എന്നിവർ ആശംസ അറിയിച്ചു. ജീമോൻ ജോർജ്, തോമസ് ചാണ്ടി, സ്റ്റാൻലി ജോൺ, ജെയ്സൺ കാരവള്ളി, മാത്യു ജോസഫ്, ശ്രീജിത്ത് മാത്യു എന്നിവർ വാദ്യ ഘോഷങ്ങൾക്കു നേതൃത്വം നൽകി. സുനിത അനീഷ്, ഫെയ്ത് എൽദോ എന്നിവർ കൾച്ചറൽ പ്രോഗ്രാം മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.കൈറ്റ്ലിൻ അവതരിപ്പിച്ച നൃത്ത പരിപാടിയോടെയാണ് കൾച്ചറൽ പ്രോഗ്രാം ആരംഭിച്ചത്. മിയ ബോബ്, ഇങ്കിത മാത്തൻ, സാബു പാമ്പാടി, ജെസ്ലിൻ മാത്യു എന്നിവരുടെ ഗാനാലാപനവും നടക്കുകയുണ്ടായി. ഫ്ലവർസ് ചാനലിന് വേണ്ടി റോജിഷ് സാമുവേൽ ഛായാ ഗ്രഹണം നിർവഹിച്ചു. സോബി ഇട്ടി ആയിരുന്നു ഫൊട്ടോഗ്രഫി. ഷാജി സുകുമാരൻ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചു. ഐഒസി പ്രവർത്തകരായ കുര്യൻ രാജൻ, ഷാജി സാമുവേൽ, സാജൻ വറുഗീസ്, ജെയിംസ് പീറ്റർ, ജോൺ ചാക്കോ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജിജോമോൻ ജോസഫ്, മാർഷൽ വർഗീസ്, ജോൺസൻ മാത്യു, ഗീവറുഗീസ് ജോൺ, സ്റ്റാൻലി ജോർജ് എന്നിവർ കാര്യപരിപാടികൾ ക്രെമീകരിച്ചു.


അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു

അ​രി​സോ​ണ: അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി (എഎസ്‌യു) 2025 ലെ ​ശ​ര​ത്കാ​ല സെ​മ​സ്റ്റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്. വി​ദേ​ശീ​യ​രി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റ്റ​വും വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​ത്. ഈ ​സെ​മ​സ്റ്റ​റി​ൽ 42,000 ൽ ​അ​ധി​കം പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നി​ട്ടു​ണ്ട്, ഇ​തി​ൽ 5,600 ൽ ​അ​ധി​കം പേ​ർ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. മൊ​ത്ത​ത്തി​ൽ, എ​എ​സ്യു​വിന്‍റെ രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്, ഇ​ത് ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തെ പ്ര​വ​ണ​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഈ ​വ​ർ​ഷ​ത്തെ രാ​ജ്യാ​ന്ത​ര പ്ര​വേ​ശ​നം 14,600 ആ​ണ്, ക​ഴി​ഞ്ഞ ത​വ​ണ 15,104 ആ​യി​രു​ന്ന​തി​ൽ നി​ന്ന് നേ​രി​യ കു​റ​വ്. യു​എ​സ് വീ​സ ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സ​വും ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ മാ​റ്റ​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യും യാ​ത്രാ പ​ദ്ധ​തി​ക​ളെ ത​ട​​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണി​ത്. ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാന്പസി​ലെ​ത്താ​ൻ കൃ​ത്യ​സ​മ​യ​ത്ത് വീ​സ നേ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും, ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ക, പ്ര​വേ​ശ​നം മാ​റ്റി​വ​യ്ക്കു​ക, അ​ല്ലെ​ങ്കി​ൽ വി​ദേ​ശ​ത്തു​ള്ള പ​ങ്കാ​ളി സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​രു​ക തു​ട​ങ്ങി​യ ബ​ദ​ലു​ക​ൾ എ​എ​സ്യു വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. യാ​ത്രാ പെ​ർ​മി​റ്റു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 24 മ​ണി​ക്കൂ​റും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി എ​എ​സ്യു ജീ​വ​ന​ക്കാ​ർ ഫീ​നി​ക്സ് സ്കൈ ​ഹാ​ർ​ബ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. അ​റൈ​വ​ൽ വീ​ക്ക് പ്രോ​ഗ്രാ​മിംഗി​ൽ മു​ൻ നാ​ഷ​ന​ൽ സ​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​റും നി​ല​വി​ലെ എ​എ​സ്യു പ്രൊ​ഫ​സ​റു​മാ​യ സേ​തു​രാ​മ​ൻ പ​ഞ്ച​നാ​ഥ​ന്റെ സ​ന്ദേ​ശ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.


ഫ്ലോ​റി​ഡ​യി​ൽ അ​പ​ക​ടം: ഇ​ന്ത്യ​ൻ ട്ര​ക്ക് ഡ്രൈ​വ​ർ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ

മി​യാ​മി: ഫ്ലോ​റി​ഡ​യി​ൽ മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് 2018ൽ ​അ​ന​ധി​കൃ​ത​മാ​യി യു​എ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ൻ ഹ​ർ​ജി​ന്ദ​ർ സിം​ഗ് നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു. ഓ​ഗ​സ്റ്റ് 12ന് ​ഫ്ലോ​റി​ഡ ടേ​ൺ​പൈ​ക്കി​ൽ വെ​ച്ച് സിം​ഗ് ത​ന്‍റെ ട്ര​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യു​ടേ​ൺ എ​ടു​ത്ത​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹൈ​വേ സേ​ഫ്റ്റി ആ​ൻ​ഡ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് (FLHSMV) അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രു മി​നി​വാ​നി​ലെ മൂ​ന്ന് യാ​ത്ര​ക്കാ​ർ മ​രി​ച്ചു. സിം​ഗി​നെ​തി​രെ ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ഘ​ഒ​ട​ങ​ഢ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡേ​വ് കെ​ർ​ണ​ർ പ​റ​ഞ്ഞു. സിം​ഗി​ന്‍റെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഇ​യാ​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന് കെ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. 2018ൽ ​അ​ന​ധി​കൃ​ത​മാ​യി യു​എ​സി​ലേ​ക്ക് ക​ട​ന്ന സിം​ഗ്, ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ നേ​രി​ട്ടു​കൊ​ണ്ട് കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്ന് കൊ​മേ​ഴ്സ്യ​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നേ​ടി​യി​രു​ന്നു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​സം​ഭ​വം പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​ട്ടു​ണ്ട്.


ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി

ഷുഗർലാൻഡ് : ഗ്രേറ്റർ ഹൂസ്റ്റണിലെ കമ്മ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ’പൊന്നോണ നക്ഷത്ര രാവ്’ ഓഗസ്റ്റ് 23 ശനിയാഴ്ച നടക്കും. വൈകിട്ട് 4 മുതൽ രാത്രി 9.30 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ആണ് ആഘോഷം. ഒരുമയുടെ പതിനഞ്ചാമത് ഓണാഘോഷത്തിൽ കേരള പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ളതും ഇന്ത്യൻ ബോളിവുഡ് ശൈലിയിലുമുള്ള പതിനഞ്ചോളം നാട്യ, നൃത്ത, സംഗീത പരിപാടികളും ഒരുമയുടെ ചുണ്ടൻ വരവേൽപ്പും ഉണ്ടായിരിക്കും. മഹാബലിയെയും വിശിഷ്ടാതിഥികളെയും ഒരുമയുടെ റിവർസ്റ്റൺ ബാൻഡിന്‍റെ ചെണ്ട വാദ്യ മേളത്തോടെയാണ് സ്വീകരിക്കുക. ഒരുമ പ്രസിഡന്‍റ് ജിൻസ് മാത്യു റാന്നി അധ്യക്ഷത വഹിക്കും. മോളിവുഡിന്‍റെ ആക്ഷൻ ഹീറോ ബാബു ആന്‍റണി വിശിഷ്ടാതിഥിയായെത്തും. സിറ്റി മേയർമാർ, ജഡ്ജുമാർ, പോലീസ് ക്യാപ്റ്റൻ ഇതര സംഘടനാ നേതാക്കൾ, മീഡിയാ പ്രതിനിധികൾ, കലാകാരൻമാർ തുടങ്ങിവർ അതിഥികളായി ഓണാഘോഷത്തിൽ പങ്ക് ചേരും. കേരളത്തനിമയിലുള്ള സ്വാദിഷ്ടമായ ഓണ സദ്യയും ഗാന സന്ധ്യയും ഒരുമിച്ച് നടക്കും. ഓണാഘോഷത്തിൽ പങ്കെടുക്കാനായി ഇതിനകം ഒരുമയുടെ 150 കുടുംബങ്ങളിൽ നിന്നായി 500 ൽപ്പരം വ്യക്തികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഒരുമ ലീഡർഷിപ്പ് യോഗം ചേർന്ന് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. സെക്രട്ടറി ജയിംസ് ചാക്കോ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ, ട്രഷറർ നവീൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്‍റ് റീനാ വർഗീസ്, ജോയിന്‍റ് സെക്രട്ടറി മേരി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകും. ഈ വർഷം ഹൈസ് സ്കൂൾ ഗ്രാജുവേഷൻ പൂർത്തിയാക്കിയ വിദ്യാർഥികളെ അവാർഡുകൾ നൽകി ചടങ്ങിൽ ആദരിക്കും.


ഐസിഇ കസ്റ്റഡിയിലെടുത്ത മെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ രാജ്യം വിടും

മെയ്ൻ : ഓൾഡ് ഓർക്കാർഡ് ബീച്ച് പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ഓഫീസർ ജോൺ ലൂക്ക് ഇവാൻസ് രാജ്യം വിടാൻ സമ്മതിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) അറസ്റ്റ് ചെയ്തിരുന്നു. ജനനസമയത്ത് ഇവാൻസ് യുഎസ് പൗരനല്ലായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. താൻ ജനിച്ചത് യുഎസ് പൗരത്വമുള്ള പിതാവിനും വിദേശ പൗരത്വമുള്ള മാതാവിനും ആണെന്ന് ഇവാൻസ് പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പുറത്ത് വച്ചാണ് ഇവാൻസ് ജനിച്ചത്. ജനനസമയത്ത് മാതാപിതാക്കൾക്ക് വിവാഹബന്ധം ഉണ്ടായിരുന്നില്ല. ഈ കാരണത്താൽ യുഎസ് പൗരത്വം റദ്ദാക്കിയേക്കാം എന്ന് ഐസിഇ അറിയിച്ചിരുന്നു. എന്നാൽ കേസിന്‍റെ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്നും രാജ്യം വിടാൻ തയ്യാറാണെന്നും ഇവാൻസ് അറിയിച്ചു.


ബെ​ൽ​വി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ചാ​വ​റ സീറോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു

ബെ​ൽ​വി​ൽ, ഒ​ന്‍റാറി​യോ: ബെ​ൽ​വി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ചാ​വ​റ സീറോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു. ഓ​ഗ​സ്റ്റ് 15 മു​ത​ൽ 17 വ​രെ ന​ട​ന്ന തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ആ​രാ​ധ​ന, കു​ർ​ബാ​ന, നേ​ർ​ച്ച വി​ത​ര​ണം, രൂ​പം വെ​ഞ്ചി​രി​പ്പ്, പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണം, പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി,പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യി​ൽ വി​ശ്വാ​സി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കു​ചേ​ർ​ന്നു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 17 ഞാ​യ​റാ​ഴ്ച വൈകുന്നേരം പ്ര​സു​ദേ​ന്തി വാ​ഴ്ച​യോ​ടെ തി​രു​ക​ർ​മങ്ങ​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യും, ഭ​ക്തി​നി​റ​ഞ്ഞ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ന്നു. ചാ​വ​റ സീറോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ളി​ൽ നി​ന്ന്സി​കെ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി​മേ​ളം, ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​യ​റാ​ക്കി​യ ​ ‘തൗസന്‍റ് തട്ടുകട’ ഫുഡ് ട്രക്ക്, ‘ഇത് നമ്മുടെ കട’ കൂൾഡ്രിങ്ക്‌സ് സ്റ്റാൾ, ‘കളിപ്പാട്ടം– 1990’s Kids Toy Store’,ഫെയ്സ് പെയ്ന്‍റിംഗ് എന്നിവ ശ്രദ്ധേയമായി. അ​ന​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സ​മാ​പ​ന​ദി​നം ആ​ത്മീ​യ​ത​യും സാ​മൂ​ഹി​ക​ത​യും നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി. ആ​ഘോ​ഷ​ത്തിന്‍റെ ഭം​ഗി കൂ​ട്ടി ഇ​ഗ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി​മേ​ളം വി​ശ്വാ​സി​ക​ൾ ആ​വേ​ശ​ത്തോ​ടെ ആ​സ്വ​ദി​ച്ചു.


കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ലളസി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കി​ക്ക് ഓ​ഫ് ന​ട​ത്തി

ഡാ​ളസ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കി​ക്ക് ഓ​ഫ് ന​ട​ത്തി. സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ പ​ത്തി​നാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന​ത്. ക​ഐ​ഡി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ ക​ഐ​ഡി സെ​ക്ര​ട്ട​റി മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര, ഐ​സി​ഇ​സി സെ​ക്ര​ട്ട​റി തോ​മ​സ് ഈ​ശോ, ദീ​പ​ക് നാ​യ​ർ, നെ​ബു കു​ര്യാ​ക്കോ​സ്, പി ​ടി സെ​ബാ​സ്റ്റ്യ​ൻ, പീ​റ്റ​ർ നെ​റ്റോ, കോ​ശി പ​ണി​ക്ക​ർ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സി​ജു വി ​ജോ​ർ​ജ്, ബേ​ബി കൊ​ടു​വ​ത്തു, വി​നോ​ദ് ജോ​ർ​ജ്, സു​ബി ഫി​ലി​പ്പ്, സാ​ബു മാ​ത്യു, ഡാ​നി​യേ​ൽ കു​ന്നേ​ൽ, ജോ​ർ​ജ് ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ബാ​ബു കൊ​ടു​വ​ത്തു മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​പി ചെ​റി​യാ​ൻ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രാ​യ സി ​വി ജോ​ർ​ജ്, റോ​സ​മ്മ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കി​ക്ക് ഓ​ഫ് ന​ട​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഡോ. ​യു പി ​ആ.​ർ മേ​നോ​ൻ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.


മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യു​ടെ ഓ​ണാ​ഘോ​ഷം "​മാ​മാ​ങ്കം’ ഓ​ഗ​സ്റ്റ് 23ന് ​ടാ​മ്പാ​യി​ൽ

ടാ​മ്പാ: മു​പ്പ​ത്തി‍​യ​ഞ്ചു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​മ്പാ​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോഷം​ ​ "​മാ​മാ​ങ്കം’ അ​തി​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 23ന് ​ടാ​മ്പാ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ( 2620 Washington Rd, Valrico, FL 33594) വ​ച്ചു ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന് പൂ​ക്ക​ളം, അ​തി​വി​പു​ല​മാ​യ കേ​ര​ള സ​ദ്യ, ഫോ​ട്ടോ​ബൂ​ത്ത്, ചെ​ണ്ട​മേ​ളം, മാ​വേ​ലി, ഓ​ണം ഘോ​ഷ​യാ​ത്ര, ക​ലാ​പാ​രി​പാ​ടി​ക​ൾ, 200ഇ​ൽ പ​രം പേ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന ’മാ​മാ​ങ്കം’ എ​ന്നി​വ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ടോ​ജി​മോ​ൻ പൈ​ത്തു​രു​ത്തേ​ലി​ന്‍റെ​യും സെ​ക്ര​ട്ട​റി ഷീ​ല ഷാ​ജു​വി​ന്‍റെ​യും ട്ര​ഷ​റ​ർ സാ​ജ​ൻ കോ​ര​തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു. മേ​യ് മാ​സ​ത്തി​ൽ തു​ട​ങ്ങി​യ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ങ​അ​ഇ​എ വി​മ​ൻ​സ് ഫോ​റം(​ദി​വ്യ ബാ​ബു, ആ​ൻ​സി സെ​ഡ്വി​ൻ ) എ​ന്നി​വ​രാ​ണ്, എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് എം​പ​വ​ർ​മെ​ൻ​റ് ക​മ്മി​റ്റി, ആ​ർ​ട്സ് ആ​ൻ​ഡ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് ക​മ്മി​റ്റി, സ്പോ​ർ​ട്സ് ക​മ്മി​റ്റി കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ് എ​ന്നി​വ​രും, മ​റ്റ​ന​വ​ധി വോ​ള​ന്‍റിയേഴ്സ് ചേ​ർ​ന്നാ​ണ് ഓ​ണ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ടാ​മ്പാ മ​ല​യാ​ളി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നും, ക​ലാ​പ​രി​പാ​ടി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നും പ​ങ്കു​ചേ​രാ​ൻ ടാ​മ്പ​യി​ലെ എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ​യും ങ​അ​ഇ​എ സ്വാ​ഗ​തം ചെ​യു​ക​യും നി​ങ്ങ​ളു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും സാ​ന്നി​ധ്യ സ​ഹ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​ആ​ഘോ​ഷം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു അ​മേ​രി​ക്ക​യി​ലെ കേ​ര​ള​മാ​യ ഫ്ലോ​റി​ഡ​യി​ലെ കേ​ര​ള​ത്ത​നി​മ നി​ല​നി​ർ​ത്തു​ന്ന ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ങ​അ​ഇ​എ’ ഇ​ന്റെ ഭാ​ഗ​മാ​കു​വാ​നും പ​രി​പാ​ടി​ക​ളു​ടെ അ​പ്ഡേ​റ്റ്സ് കി​ട്ടു​വാ​നും ങ​അ​ഇ​എ ഫേ​സ്ബു​ക് പേ​ജ് (<വേേുെ://ംംം.​ള​മ​ര​ല​യീീ​സ.​രീാ/​ങ​മ​ര​ള​ഠ​മാു​മ>) ഫോ​ള്ലോ ചെ​യ്യു​ക. സ​ദ്യ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ : <വേേുെ://ംംം.ാ​മ​ര​ള​മോു​മ.​രീാ/​ല്ലി​റേ​ല​മേ​ശ​ഹെ/​മോു​മീി​മാ2025>


എ​യ​ർ കാ​ന​ഡ ജീ​വ​ന​ക്കാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചേ​ക്കും

ടൊ​​​റ​​​ന്‍റോ: എ​​​യ​​​ർ കാ​​​ന​​​ഡ​​​യു​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വ​​​രു​​​ന്ന ഫ്ലൈ​​​റ്റ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റു​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​യ​​​ർ​​​ല‌െെനു​​​മാ​​​യി താ​​​ത്​​​കാ​​​ലി​​​ക ക​​​രാ​​​റി​​​ലെ​​​ത്തി. പ്ര​​​തി​​​ദി​​​നം 1,30,000 യാ​​​ത്ര​​​ക്കാ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക് ബാ​​​ധി​​​ച്ച​​​ത്. വി​​​മാ​​​ന​​​ങ്ങ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ആ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന ജോ​​​ലി​​​ക​​​ൾ​​​ക്കും അ​​​വ​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം നി​​​ല​​​വി​​​ൽവ​​​ന്നു​​​വെ​​​ന്നു യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. സ​​​മ​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു ശേ​​​ഷ​​​വും അ​​​തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു യൂ​​​ണി​​​യ​​​ൻ. തി​​​ങ്ക​​​ളാ​​​ഴ്ച കാ​​​ന​​​ഡ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് ബോ​​​ർ​​​ഡാ​​​ണു സ​​​മ​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ജോ​​​ലി​​​യി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കാ​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​ത്ത​​​ര​​​വും ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ എ​​​യ​​​ർ കാ​​​ന​​​ഡ നി​​​ര​​​വ​​​ധി ടി​​​ക്ക​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം 700 വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​​യ​​​ർ കാ​​​ന​​​ഡ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. image credit: Air Canada Facebook page


നി​യ​മ​വി​രു​ദ്ധ​മാ​യി തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കൈ​വ​ശം​വ​ച്ചു; പ്ര​തി​ക്ക് 11 വ​ർ​ഷം ശി​ക്ഷ തടവ്

പ്ലാ​നോ (ഡാ​ള​സ്): നി​യ​മ​വി​രു​ദ്ധ​മാ​യി തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കൈ​വ​ശം വ​ച്ച​തി​ന് മ​ക്കി​നി സ്വ​ദേ​ശി​ക്ക് 11 വ​ർ​ഷ​ത്തി​ല​ധി​കം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. പ്ലാ​നോ​യി​ലെ​ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ഫോ​ൺ കോ​ളി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജോ ​ആ​ന്‍റണി പ്ലാ​സെ​ൻ​ഷ്യ (32) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ഒ​ട്ട​റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ബോ​ഡി ആ​ർ​മ​റും ക​ണ്ടെ​ടു​ത്തു. നേ​ര​ത്തെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ഇ​യാ​ൾ​ക്ക് തോ​ക്കു​ക​ൾ കൈ​വ​ശം വെ​ക്കാ​ൻ ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം അ​നു​വാ​ദ​മി​ല്ല. യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി അ​മോ​സ് എ​ൽ. മ​സ​ന്റ് മൂ​ന്നാ​മ​നാ​ണ് ഇ​യാ​ൾ​ക്ക് 137 മാ​സ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ലാ​നോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ബ്യൂ​റോ ഓ​ഫ് ആ​ൽ​ക്ക​ഹോ​ൾ, ടു​ബാ​ക്കോ, ഫ​യ​ർ ആം​സ് ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സും ചേ​ർ​ന്നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.


രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് മി​ഷി​ഗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കും

ഡി​ട്രോ​യി​റ്റ്: ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് എം​പി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് മി​ഷി​ഗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കും. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​ന് കാ​ന്‍റ​ൺ ഒ​തെ​ന്‍റി​ക്ക ഇ​ന്ത്യ​ൻ കു​സീ​നി​ൽ (Authentica Indian Cuisine, 42070 Ford Rd, Canton Township, MI 48187) ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ആ​നു​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം കേ​ൾ​ക്കു​വാ​നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഷി​ഗ​ൺ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം 30ന്

ഡാ​ളസ്: ജ​ന്മ​നാ​ടാ​യ മ​ല​യാ​ള​ക്ക​ര​യി​ലും പ്ര​വാ​സ​ജീ​വി​ത നാ​ടാ​യ ഡാ​ള​സി​ലും സം​യു​ക്ത​മാ​യി ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 30ന് ​കൊ​പ്പേ​ൽ സെ​ന്റ് അ​ൽ​ഫോ​ൻ​സ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30ന് ​തി​രി കൊ​ളു​ത്തു​ന്ന ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും ഓ​ങ്കോ​ള​ജി​സ്റ്റു​മാ​യ എം.​വി. പി​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ര​മ്പ​രാ​ഗ​ത ക്ഷേ​ത്ര​വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ ഫോ​മ മു​ൻ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ഫോ​മ സ​തേ​ൺ റീ​ജ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ലോ​സ​ൺ, ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജു​ഡി ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത​, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ ഓ​ണ​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും. കേ​ര​ള​ത്തി​ലെ തെര​ഞ്ഞെ​ടു​ത്ത അ​ഞ്ച് അ​നാ​ഥ​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രു​വോ​ണ​ദി​വ​സം അ​സോ​സി​യേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ദ്യ​യൊ​രു​ക്കും. നോ​ർ​ത്ത് ടെ​ക്സ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​പ്പേ​ൽ മ​ച്ചാ​ൻ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ര​ങ്ങേ​റു​ന്ന ഓ​ണാ​ഘോ​ഷ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ഹി​നി​യാ​ട്ടം ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ളീ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ടെ​ക്സ​സ് മ​ല​യാ​ളി ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി​രി​ക്കും. അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം കേ​ര​ളീ​യ ത​നി​മ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ പാ​ച​ക​വി​ദ​ഗ്ദ്ധ​ർ ഇ​രു​പ​ത്തി​ര​ണ്ട് വി​ഭ​വ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ​യു​മു​ണ്ട്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക: ജൂ​ഡി ജോ​സ് 4053260190, സൈ​ജു വ​ർ​ഗീ​സ് 6233377955, ബി​ജു ലോ​സ​ൺ 9723420568, ഡ​ക്സ്റ്റ​ർ ഫെ​രേ​ര 9727684652, ഷാ​ജി ആ​ല​പ്പാ​ട്ട് 2142277771


ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സി​സ്റ്റ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ട്രംപ് ഭരണകൂടം

വാ​ഷിംഗ്ടൺ ഡി​സി: ഏ​ക​ദേ​ശം 2,75,000ത്തോ​ളം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സി​സ്റ്റ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ട്രംപ്. ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​നും അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്കാ​യി ഈ ​സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ 2025 ഏ​പ്രി​ലി​ൽ ഒ​പ്പി​ട്ട പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​മ്മോ​റാ​ണ്ട​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​നീ​ക്കം. ഈ ​മെ​മ്മോ​റാ​ണ്ട​ത്തി​ന് സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ത​ട്ടി​പ്പു​ക​ളും പൊ​തു ആ​നു​കൂ​ല്യ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ത​ട​യാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ വ​ലി​യ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഈ ​നീ​ക്കം സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യു​ടെ ദീ​ർ​ഘ​കാ​ല സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഈ ​നീ​ക്കം സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഭാ​വി​യെ കൂ​ടു​ത​ൽ മോ​ശ​മാ​ക്കു​മെ​ന്നും ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ എ​ല്ലാ വ​ർ​ഷ​വും ശ​മ്പ​ള നി​കു​തി​യാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്നും, എ​ന്നാ​ൽ അ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ ഈ ​ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗ​ത്തെ നീ​ക്കം ചെ​യ്യു​ന്ന​ത് സി​സ്റ്റ​ത്തി​ന്‍റെ വ​രു​മാ​നം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.


ഡാ​ള​സി​ൽ ര​ണ്ട് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഡാ​ളസ്: സ്പ്രിംഗ് അ​വ​ന്യൂ​വി​ലെ വീ​ട്ടി​ൽ ര​ണ്ട് പേ​ർ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഡാ​ള​സ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജെ​യിം​സ് ജോ​ൺ​സ​ൺ (71), ഡാ​മി​യ​ൻ ഗ്രീ​ൻ (34) എ​ന്നി​വ​രാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. വെ​ടി​വ​യ്ക്കു​ന്ന ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ര​ണ്ടു പേ​രെ​യും വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ മൂ​ന്ന് പേ​ർ​ക്കും പ​ര​സ്പ​രം അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. വെ​ടി​വെ​യ്പി​ന് മു​ൻ​പ് വീ​ട്ടി​ൽ ത​ർ​ക്കം ന​ട​ന്ന​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


ബ്രൂ​ക്ലി​നി​ലെ വെ​ടി​വ​യ്പ്; മൂ​ന്ന് മരണം, എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ക്രൗ​ൺ ഹൈ​റ്റ്സ് പ​രി​സ​ര​ത്തു​ള്ള ലോ​ഞ്ചി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്ന് പു​രു​ഷ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30 ഓ​ടെ ടേ​സ്റ്റ് ഓ​ഫ് ദ ​സി​റ്റി എ​ന്ന സ്ഥ​ല​ത്താ​ണ് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. നി​ല​വി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.


മ​യാ​മി​യി​ല്‍ മ​ല​യാ​ളി ക​ത്തോ​ലി​ക്ക വൈ​ദി​ക​രു​ടെ മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ കി​ക്ക് ഓ​ഫ്

മ​യാ​മി: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടു​വാ​ന്‍ പോ​കു​ന്ന വൈ​ദി​ക മ​ഹാ​സം​ഗ​മം ന​വം​ബ​ര്‍ 18, 19 തീ​യ​തി​ക​ളി​ല്‍ സൗ​ത്ത് ഫ്ലോ​റി​ഡാ​യി​ലെ മ​യാ​മി​യി​ല്‍ വേ​ദി ഒ​രു​ങ്ങു​ന്നു. ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന്ധ​മ​ല​യാ​ളി പ്രീ​സ്റ്റ് കോ​യ്നോ​നി​യ’ എ​ന്ന പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന (’കോ​യ്നോ​നി​യ’ എ​ന്ന ഗ്രീ​ക്ക് പ​ദം ഒ​രു​മ, കൂ​ട്ടാ​യ്മ, സൗ​ഹൃ​ദം പ​ങ്കി​ട​ല്‍) ഈ ​വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ന് അ​ര​ങ്ങ് ഒ​രു​ങ്ങു​ന്ന​ത്. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്ന സീ​റോ മ​ല​ബാ​ര്‍, സി​റോ മ​ല​ങ്ക​ര, ല​ത്തീ​ന്‍ റീ​ത്തു​ക​ളി​ലെ​യും വി​വി​ധ കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ക​ള്‍, സ​ന്യാ​സ​സ​ഭ​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഞ്ഞൂ​റി​ല​ധി​കം വ​രു​ന്ന മ​ല​യാ​ളി ക​ത്തോ​ലി​ക്കാ വൈ​ദി​ക​രും ഒ​രു​മി​ച്ചു ചേ​രു​ന്ന അ​പൂ​ര്‍​വ വേ​ദി​യാ​ണ് ഈ ​മ​ഹാ​സ​മ്മേ​ള​നം.​ ​ഷി​ക്കാ​ഗോ രൂ​പാ​ധ്യാ​ക്ഷ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് ര​ക്ഷാ​ധി​കാ​രി​യും, വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം സ​ഹ​ര​ക്ഷാ​ധി​കാ​രി​യും, ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​ജോ​ഷി ഇ​ളം​ബാ​ശ്ശേ​രി ചെ​യ​ര്‍​മാ​നും, ജോ​ഷി ജോ​സ​ഫ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യി മു​പ്പ​തി​ല​ധി​കം വി​വി​ധ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രും, കൈ​ക്കാ​ര​ന്മാ​രും, അം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലി​നാ​യി പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചു​വ​രു​ന്നു. മ​യാ​മി​യി​ല്‍ ന​ട​ക്കു​ന്ന മ​ല​യാ​ളി ക​ത്തോ​ലി​ക്കാ വൈ​ദി​ക​രു​ടെ മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത​ജ്ഞ​താ​ബ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി വൈ​ദി​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്നു. സം​ഗ​മ​ത്തി​ൽ സീറോ മ​ല​ബാ​ര്‍ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പി​ന്‍റെ​യും, അ​മേ​രി​ക്ക​ന്‍ ബി​ഷ​പ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളു​ടെ​യും, മ​യാ​മി ആ​ര്‍​ച്ച് ബി​ഷ​പ്പി​ന്റെ​യും, പാം​ബീ​ച്ച് ബി​ഷ​പ്പി​ന്‍റെയും സാ​ന്നി​ധ്യ​മു​ണ്ടാ​കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ക​ലാ​പ​രി​പാ​ടി​ക​ളി​ലും ഫ്ലോ​റി​ഡ സം​സ്ഥാ​ന ഭ​ര​ണാ​ധി​കാ​രി​ക​ളും, സെ​ന​റ്റ​ര്‍​മാ​രും, കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും, മേ​യ​ര്‍​മാ​രും, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ​ങ്കു​ചേ​രും. പ​ങ്കെ​ടു​ക്കു​ന്ന വൈ​ദി​ക​ര്‍​ക്കാ​യി മ​യാ​മി​യു​ടെ മ​നോ​ഹാ​രി​ത അ​നു​ഭ​വി​ക്കു​വാ​ന്‍ പ്ര​ത്യേ​ക ബോ​ട്ട് ടൂ​റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വൈ​ദി​ക​ര്‍​ക്കാ​യി സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നും താ​മ​സ സൗ​ക​ര്യ​വു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​നാ​യി വ​രു​ന്ന സാ​മ്പ​ത്തി​ക ചെ​ല​വു​ക​ള്‍ സു​മ​ന​​സു​ക​ളു​ടെ സ്പോ​ണ്‍​സ​ര്‍​ഷി​പ്പു​ക​ളി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യു​ള്ള കി​ക്ക് ഓ​ഫ് വി​ജ​യ​ക​ര​മാ​യി. സം​ഗ​മ​ത്തി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ റ​വ. ഫാ. ​ജോ​ഷി ഇ​ളം​ബാ​ശേരി​യും ഫി​നാ​ന്‍​സ് ക​മ്മി​റ്റി​യും കി​ക്ക് ഓ​ഫി​ന് നേ​തൃ​ത്വം ന​ല്‍​കി. ഈ മ​ഹാ​സ​മ്മേ​ള​ന​മെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ടും, ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും ആ​ശം​സ​ക​ൾ നേ​ർ​ന്നു.


ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് സെന്‍റ്​ മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണം ഓ​ഗ​സ്റ്റ് 30 മു​ത​ല്‍

ന്യൂ​ജേ​ഴ്സി: ബെ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളും ശ്രേ​ഷ്ഠ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ഓ​ർ​മ​യും ഈ ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് 30 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ആ​റ് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു. റ​വ. ഫാ. ​ഡോ. എ. ​പി ജോ​ർ​ജ്, റെ​വ. ഫാ. ​എ​ബി മാ​ത്യു, റവ. ഫാ. ​ടോ​ണി കോ​ര എ​ന്നീ വൈ​ദീ​ക​രു​ടെ ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ​യും ധ്യാ​ന​വും എ​ട്ടു​നോ​മ്പി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും പ്രാ​ര്‍​ഥ​ന​യ്ക്കും ധ്യാ​ന​ത്തി​നു​മാ​യി ദൈ​വാ​ല​യ​ത്തി​ല്‍ ക​ഴി​യു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കു​ർ​ബാ​ന​യെ തു​ട​ര്‍​ന്ന് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ധ്യാ​നം ഉ​ണ്ടാ​യി​രി​ക്കും.​ഓ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8.15 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഒ​ൻ​പ​തി​ന് കു​ർ​ബാ​ന, വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​സു​വി​ശേ​ഷ പ്ര​സം​ഗം എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 30നും 31​നും ഫാ. ​ടോ​ണി കോ​ര​യാ​ണ് കു​ർ​ബാ​ന ക​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​മാ​യി​രി​ക്കും അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​വേ​ക് അ​ല​ക്സ് ക​ർ​മ്മി​ക​ത്വം വ​ഹി​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​എ​ബി മാ​ത്യു നി​ർ​വ​ഹി​ക്കും. സെ​പ്റ്റം​ബ​ര്‍ ര​ണ്ട് മു​ത​ൽ അ​ഞ്ചു വ​രെ രാ​വി​ലെ 6.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, ഏ​ഴി​ന് ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​സു​വി​ശേ​ഷ പ്ര​സം​ഗം എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ. ​സി​ബി എ​ബ്ര​ഹാ​മും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് ഫാ. ​എ​ബി മാ​ത്യു​വും നേ​തൃ​ത്വം ന​ൽ​കും. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് കു​ർ​ബാ​ന​യ്ക്കും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ഫാ. ​എ​ബി മാ​ത്യു നേ​തൃ​ത്വം ന​ൽ​കും. സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ.​ഗീ​വ​ര്‍​ഗീ​സ് ജേ​ക്ക​ബും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് ഫാ. ​എ. പി ​ജോ​ർ​ജും നേ​തൃ​ത്വം ന​ൽ​കും. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് കു​ർ​ബാ​ന​യ്ക്കും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ഫാ. ​എ. പി ​ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും. സെ​പ്റ്റം​ബ​ര്‍ ആ​റി​ന് 8.15 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഒ​ൻ​പ​തി​ന് കു​ർ​ബാ​ന നോ​ര്‍​ത്ത് അ​മേ​രി​ക്ക & യൂ​റോ​പ്പ് ക്നാ​നാ​യ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ർ സി​ൽ​വാ​നോ​സ് അ​യൂ​ബ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് റാ​സ​യും ആ​ശീ​ര്‍​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് :Vicar & President. Rev. Fr. Joy John (609) 3060180Vice President. Chev. C. K Joy . (201) 355 6892Secretary . Issac Kurian (551) 200 1225Treasurer. Eldhose Paul (201) 8517121Jt. Secretary . Dipu MathewJt. Treasurer. Eldho Hobby


കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ഡാ​ളസ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 79ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സി​ഇ​സി ഹാ​ളി​ലാ​യി​രു​ന്നു ആ​ഘോ​ഷം ന​ട​ത്തി​യ​ത്. കെഎജി പ്ര​സി​ഡന്‍റ് പ്ര​ദീ​പ് നാ​ഗ​നു​ലി​ൽ, ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെഎ​ഡി സോ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ ജെ​യ്സി ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു. ഐ​സി​ഇ​സി ക​മ്മി​റ്റി​യം​ഗം പി ​ടി സെ​ബാ​സ്റ്റ്യ​ൻ, മു​തി​ർ​ന്ന അം​ഗം സ​ണ്ണി ജേ​ക്ക​ബ്, ഗാ​ർ​ല​ൻ​ഡ് സി​റ്റി സീ​നി​യ​ർ അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സി മാ​ത്യു, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​പി ചെ​റി​യാ​ൻ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ സി​ജു വി ​ജോ​ർ​ജ്, ജോ​സ് കു​ഴി​പ്പി​ള്ളി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജു ത​ര​ക​ൻ, ബാ​ബു സൈ​മ​ൺ, കൂ​ടാ​തെ ബാ​ബു മാ​ത്യു, ജേ​ക്ക​ബ് സൈ​മ​ൺ, ക​ഐ​ഡി ക​മ്മി​റ്റി​യം​ഗം വി​നോ​ദ് ജോ​ർ​ജ്, ടോ​മി ക​ള​ത്തി​വീ​ട്ടി​ൽ തു​ട​ങ്ങി അ​മ്പ​തോ​ളം അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റിന്‍റെ​ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു

ഡാ​ളസ് /കോ​ട്ട​യം ∙ ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ വ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജിംഗ് ട്ര​സ്റ്റി​യാ​യ ജോ​സ​ഫ് ചാ​ണ്ടി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണം, ഭ​വ​ന പു​ന​ർ​നി​ർ​മാ​ണം, ചി​കി​ത്സ, പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം എ​ന്നി​വ​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ട്ര​സ്റ്റി​ന്‍റെ അ​ഖി​ലേ​ന്ത്യാ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ കേ​ണ​ൽ പ്ര​ഫ​സ​ർ ഡോ.​കാ​വു​മ്പാ​യി ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​നേ​യും മു​ഖ്യാ​തി​ഥി​യേ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്തു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ സാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി മു​ഖ്യാ​തി​ഥി ഡോ. ​മ​റി​യം ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ൻ​ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി വി​ശി​ഷ്ടാ​തി​ഥി അ​ഡ്വ. സ​ണ്ണി പാ​മ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


മാ​ഗി​ന്‍റെ ചി​ര​കാ​ല സ്വ​പ്നം സ​ഫ​ല​മാ​യി; കേ​ര​ള ഹൗ​സി​ന് 1.5 ഏ​ക്ക​ർ പു​തി​യ ഭൂ​മി സ്വ​ന്തം

ഹൂ​സ്റ്റ​ൺ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മാ​ഗി​ന്‍റെ (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേറ്റർ ഹൂ​സ്റ്റ​ൺ) ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി​യി​ലെ കേ​ര​ള ഹൗ​സി​നോ​ട് ചേ​ർ​ന്ന് 1.5 ഏ​ക്ക​ർ സ്ഥ​ലം സ്വ​ന്ത​മാ​യി. കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ജോ​സ് കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​സ്. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സു​ജി​ത് ചാ​ക്കോ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശ്ശേ​രി എ​ന്നി​വ​ർ ഒ​പ്പു​വ​ച്ചു. മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​സ​ഫ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം എ​സ്. കെ. ​ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പു​തു​താ​യി സ്വ​ന്ത​മാ​ക്കി​യ ഭൂ​മി മൂ​ർ റോ​ഡി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ്ര​വേ​ശ​ന​വും ഉ​റ​പ്പു​ന​ൽ​കു​ന്നു. ഏ​ക​ദേ​ശം 3.5 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള സ്ഥ​ല​ത്ത്, ഭാ​വി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ആ​സ്ഥാ​നം പ​ണി​യു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ അ​ടു​ത്ത ല​ക്ഷ്യം. www.deepika.com/538017/magh_2025aug20.jpg നി​ല​വി​ലു​ള്ള 2500 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​ധാ​ന ഹാ​ൾ, ഓ​ഫി​സ് മു​റി, സ്റ്റോ​ർ, അ​ടു​ക്ക​ള, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യും, 1000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള റി​ക്രി​യേ​ഷ​ൻ സെ​ന്‍ററിൽ ബാ​ഡ്മി​ന്‍റൺ കോ​ർ​ട്ടും, പി​റ​കു​വ​ശ​ത്ത് ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സ് നെ​റ്റു​മാ​ണ് നി​ല​വി​ലു​ള്ള​ത്. കേ​ര​ള ഹൗ​സി​ വി​ക​സ​നം ഏ​ക​ദേ​ശം 10,000 മ​ല​യാ​ളി​ക​ൾ​ക്ക് നേ​രി​ട്ടും പ​രോ​ക്ഷ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ഭാ​വി പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ടി​ങ്ങി​നാ​യി റാ​ഫി​ൾ കൂ​പ്പ​ണും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഒ​റ്റ​ത്ത​വ​ണ സം​ഭാ​വ​ന മു​ഖേ​ന പേ​ട്ര​ൺ, ലൈ​ഫ്ടൈം അം​ഗ​ത്വ​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഭാ​ര​വാ​ഹി​ക​ളി​ലൂ​ടെ, അ​ല്ലെ​ങ്കി​ൽ വെ​ബ്സൈ​റ്റ് വ​ഴി​യും അം​ഗ​ത്വം നേ​ടാം.​പു​തി​യ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ശ​ശി​ധ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ബ്ര​ഹാം കെ. ​ഈ​പ്പ​ൻ, ജോ​ജി ജോ​സ​ഫ്, വി​നോ​ദ് വാ​സു​ദേ​വ​ൻ, മാ​ർ​ട്ടി​ൻ ജോ​ൺ, ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സ്, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, ജോ​യി സാ​മു​വ​ൽ, എ​സ്. കെ. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഏ​ക​ദേ​ശം 40 അം​ഗ​ങ്ങ​ളു​ള്ള ബി​ൽ​ഡി​ങ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫെ​സി​ലി​റ്റി മാ​നേ​ജ​ർ മോ​ൻ​സി കു​ര്യാ​ക്കോ​സും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്.


സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ

ന്യൂ​ജ​ഴ്സി: എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സകൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ. ഇ​ന്ത്യ​യു​ടെ വി​ക​സ​ന കു​തി​പ്പി​ൽ അ​ഭി​മാ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ ത്യാ​ഗ​ങ്ങ​ളെ സ്മ​രി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്‌, പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, സെ​ക്ര​ട്ട​റി ആ​മി ഊ​മ്മ​ച്ച​ൻ, ട്ര​ഷ​റ​ർ ബാ​ബു ചാ​ക്കോ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.


ഐ​എം​എ ഓ​ണാ​ഘോ​ഷം: കോ​ൺ​സു​ൽ ജ​ന​റ​ൽ മു​ഖ്യാ​തി​ഥി

ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ അഞ്ചിന് വൈ​കു​ന്നേ​രം ആ​റു​ മു​ത​ൽ ഡെ​സ്പ്ലെ​യി​ൻ​സി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ(1800 E Oakton St, Des Plaines, IL 60018) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ത്യ​ൻ​ കോ​ൺ​സു​ൽ ജ​ന​റ​ൽ സോം​നാ​ഥ് ഘോ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ​ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ ശോ​ഭാ നാ​യ​രു​ടെ​യും ആ​നീ​സ് സ​ണ്ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എല്ലാവരും പ​രി​പാ​ടി​യിൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​യ് പീ​റ്റേ​ഴ്സ് ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി പ്ര​ജി​ൽ അ​ല​ക്സാ​ണ്ട​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ, ഷാ​നി എ​ബ്ര​ഹാം, ലി​ൻ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ, ജോ​സി കു​രി​ശി​ങ്ക​ൽ, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റായി​രു​ന്ന ​സാം ജോ​ർ​ജാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ കോ​ഓർ​ഡി​നേ​റ്റ​ർ.


ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ എ​ട്ട് ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന പ്ര​ധാ​ന തി​രു​നാ​ളി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. ഓ​ഗ​സ്റ്റ് 11 വ​രെ ദ​ർ​ശ​ന​ത്തി​രു​നാ​ളാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ട ഈ ​തി​രു​നാ​ളി​ന് മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ട പ​താ​ക​യു​യ​ർ​ത്ത​ലോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. വി. ​കു​ർ​ബാ​ന​യ്ക്ക് ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്‌​ട​ർ മോ​ൺ​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ഗു​ജ​റാ​ത്ത് മി​ഷ​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​സ്റ്റീ​ഫ​ൻ ജ​യ​രാ​ജ് സ​ന്ദേ​ശം ന​ൽ​കും ചെ​യ്തു. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും മ​രി​യ​ൻ സ​ന്ദേ​ശ​ത്തോ​ടു​കൂ​ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു. ഫാ. ​ജോ​സ് ത​റ​ക്ക​ൽ, ഫാ. ​ടോ​മി വ​ട്ടു​കു​ളം, ഫാ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ബി പ​ന്നൂ​റ​യി​ൽ, ഫാ. ​ജോ​ബി വെ​ള്ളൂ​ക്കു​ന്നേ​ൽ, ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ എ​ന്നി​വ​രാ​ണ് വ്യാ​ഴം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി ഇം​ഗ്ലീ​ഷി​ൽ ന​ട​ത്ത​പെ​ട്ട​പ്പോ​ൾ, ശ​നി​യാ​ഴ്ച​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, സേ​ക്ര​ഡ് ഹാ​ർ​ട്ടി​ലെ ഗാ​യ​ക സം​ഘം, അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ്. എ​ട്ട്, ഒ​മ്പ​ത് തീ‌​യ​തി​ക​ളി​ലെ കൂ​ടാ​ര​യോ​ഗ ക​ലാ​മേ​ള​യും ക​ലാ​സ​ന്ധ്യ​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ശ്ര​ദ്ധേ​യ​മാ​യി. ഇ​ട​വ​ക​യി​ലെ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും, തി​രു​ബാ​ല​സ​ഖ്യം, ടീ​ൻ മി​നി​സ്ട്രി, യൂ​ത്ത് മി​നി​സ്ട്രി, യു​വ​ജ​ന​വേ​ദി തു​ട​ങ്ങി​യ​വ​ർ വ​ർ​ണ​വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മെ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ട​കം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 10ന് ​റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണ​വും, വാ​ശി​യോ​ടെ ന​ട​ത്ത​പ്പെ​ട്ട തി​രു​നാ​ൾ ലേ​ല​വും കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ കാ​ഴ്ച ബം​ഗ്ലാവും തി​രു​നാ​ളി​ന് വ​ർ​ണ​പൊ​ലി​മ ചാ​ർ​ത്തി. സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച​ത്തെ തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ച്ച​ത്. ഓ​ഗ​സ്റ്റ് 11ന് ​ന​ട​ത്ത​പ്പെ​ട്ട മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യു​മാ​ണ് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ച്ച​ത്. ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ​ത്തി​രു​നാ​ളാ​ണ് ദ​ര്ശ​ന​ത്തി​രു​നാ​ളാ​യി കൊ​ണ്ടാ​ട​പ്പെ​ടു​ന്ന​ത്. ഇ​ട​വ​ക​സ്ഥാ​പി​ത​മാ​യി​ട്ട് പ​തി​ന​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ വേ​ള​യി​ൽ ന​ട​ത്ത​പ്പെ​ട്ട തി​രു​നാ​ളി​ന് മെ​ൻ മി​നി​സ്ട്രി​യി​ലൂ​ടെ ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും പ്ര​സു​ദേ​ന്തി​മാ​രാ​കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ടാ​യി​രു​ന്നു. നാ​നൂ​റോ​ളം പ്ര​സു​ദേ​ന്തി​മാ​ർ തി​രു​നാ​ളി​ൽ പ​ങ്കു​കാ​രാ​യി. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്തെ​ൻ​പു​ര, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ഷാ​ലോം കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, തി​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യ സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ, ജോ​ണി​ക്കു​ട്ടി പി​ള്ള​വീ​ട്ടി​ൽ, പോ​ൾ​സ​ൺ കു​ള​ങ്ങ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. തി​രു​നാ​ളി​ന്‍റെ സു​ഗ​മ​വും ഭ​ക്തി നി​ർ​ഭ​ര​വു​മാ​യ ന​ട​ത്തി​പ്പി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഇ​ട​വ​ക​വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ ന​ന്ദി അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ തി​രു​നാ​ളി​നാ​യി ഇ​ട​വ​ക​യി​ൽ പ​തി​ന​ഞ്ചു​വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്ത അ​ല്മാ​യ നേ​തൃ​ത്വം പ്ര​സു​ദേ​ന്തി​മാ​രാ​കും.


നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം 30ന്

ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഈ ​മാ​സം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ പാ​ർ​ക്ക് റി​ഡ്ജി​ലു​ള്ള സെ​ന്‍റി​നി​യ​ൽ ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ൽ(100.S. Westen Ave, Park Ridge IL 60068) ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ അ​റി​യി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി മാ​വേ​ലി‌​യെ എ​തി​രേ​റ്റു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. കൂ​ടാ​തെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ 847 962 0749, സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ 847 977 9988, ട്ര​ഷ​റ​ർ അ​ര​വി​ന്ദ് പി​ള്ള 847 789 0519.


ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ഘ​ട​കം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

ഡാ​ള​സ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണും കേ​ര​ള ഘ​ട​ക​വും സം​യു​ക്ത​മാ​യി രാ​ജ്യ​ത്തി​ന്‍റെ 79ാം സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഡാ​ള​സി​ലെ ഇ​ർ​വിം​ഗി​ലു​ള്ള ഔ​ർ പ്ലേ​സ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ഒ​സി സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഗു​രു​ദേ​വ് ഹ​യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഐ​ഒ​സി കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ, രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കി​ക്കൊ​ണ്ടും ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും സം​സ്കാ​ര​വും ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടും സം​സാ​രി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ​ഒ​സി കേ​ര​ള ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജു ബി​ജി​ലി, ചെ​യ​ർ​മാ​ൻ സാ​ക്ക് തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കാ​പ്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജോ​ജി ജോ​ർ​ജ്, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ പ്രി​യ വെ​സ്ലി, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ഫി ജേ​ക്ക​ബ് എ​ന്നി​വ​ർ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഐ​ഒ​സി കേ​ര​ള ഘ​ട​കം ട്ര​ഷ​റ​ർ ബി​നോ​യ് ഫി​ലി​പ്പ് ന​ന്ദി പ​റ​ഞ്ഞു.


ഫൊ​ക്കാ​ന​യു​ടെ ഭാ​ര​ത ശ്രേ​ഷ്ഠ പു​ര​സ്കാ​രം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ന് സ​മ്മാ​നി​ച്ചു

കോ​ട്ട​യം: വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന ഈ ​വ​ര്‍​ഷം ഏ​ര്‍​പ്പെ​ടു​ത്തി​യ ഭാ​ര​ത ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം വി​ഖ്യാ​ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​മ്മാ​നി​ച്ചു. കാ​ഷ് അ​വാ​ർ​ഡ് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യും സ​മ്മാ​നി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്‌​തി പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്. ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കാ​ണ് അ​വാ​ർ​ഡ്. ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വ​ൻ​ഷ​നി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലെ​യും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ടൂ​ർ. ഫൊ​ക്കാ​ന​യു​ടെ സാം​സ്കാ​രി​ക, സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ച് സം​സാ​രി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​തും പ​ഴ​ക്ക​വു​മു​ള്ള സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫൊ​ക്കാ​ന​യു​ടെ സ്പെ​ഷ്യ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷമുണ്ടെന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി താ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും സാം​സ്കാ​രി​കം, ക​ല, സാ​ഹി​ത്യം, കായികം, ചാ​രി​റ്റി തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഫോ​ക്കാ​ന ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം മ​റ്റ് എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും ഒ​രു മാ​തൃ​ക​യാ​ണെ​ന്നും ഇ​തേ ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. കു​മ​ര​ക​ത്ത് ന​ട​ന്ന ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് പു​ര​സ്കാ​രം കെെ​മാ​റി​യ​ത്.


ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ജൂ​ബി വ​ള്ളി​ക്ക​ളം പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2025 27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ജൂ​ബി വ​ള്ളി​ക്ക​ളം മ​ത്സ​രി​ക്കും. ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ മൂ​ന്ന് വ​നി​ത​ക​ള്‍ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി‍​ഡ​ന്‍റാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രാ​രും തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ടി​രു​ന്നി​ല്ല. 25 വ​ർ​ഷ​ത്തോ​ള​മാ​യി ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ജൂ​ബി വ​ള്ളി​ക്ക​ളം. അ​സോ​സി​യേ​ഷ​ന്‍റെ ബോ​ർ​ഡ് അം​ഗം, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍, ഫോ​മ​യു​ടെ നാ​ഷ​ന​ൽ വി​മ​ൻ​സ് ഫോ​റം വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ, ജൂ​ണി​യ​ർ അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി ചെ​യ​ർ, ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, പ​ല പ​രി​പാ​ടി​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


ടി​സാ​ക്ക് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം: കോ​ട്ട​യം ബ്ര​ദേ​ഴ്സ് കാ​ന​ഡ ബ്ലൂ ​ചാ​മ്പ്യ​ന്മാ​ർ

ഹൂ​സ്റ്റ​ണ്‍: ടെ​ക്‌​സ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സ്‌​പോ​ര്‍​ട്‌​സ് ആ​ൻ​ഡ് ആ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ(​ടി​സാ​ക്ക്) രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ കോ​ട്ട​യം ബ്ര​ദേ​ഴ്സ് കാ​ന​ഡ ബ്ലൂ ​ചാ​മ്പ്യ​ന്മാ​രാ​യി. ഗ്ലാ​ഡി​യേ​റ്റേ​ഴ്‌​സ് കാ​ന​ഡ റ​ണ്ണ​റ​പ്പാ​യി ട്രോ​ഫി ഉ​യ​ര്‍​ത്തി. ഗാ​ല​ക്‌​സി ഡ​ബ്ലി​ന്‍ അ​യ​ര്‍​ല​ന്‍​ഡ് മൂ​ന്നാം സ്ഥാ​നം നേ​ടി. ന്യൂ​യോ​ര്‍​ക്ക് കിം​ഗ്സാ​ണ് നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഫോ​ര്‍​ട്‌​ബെ​ന്‍​ഡ് കൗ​ണ്ടി എ​പ്പി​സെ​ന്‍റ​റി​ൽ ന​ട​ന്ന ടി​സാ​ക്കി​ന്‍റെ നാ​ലാം സീ​സ​ണ്‍ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ആ​റാ​യി​ര​ത്തി​ല​ധി​കം കാ​ണി​ക​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. ചാ​മ്പ്യ​ന്മാ​രാ​യ കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ബ്ലൂ ​ടീ​മി​ന് 8001 ഡോ​ള​റും ട്രോ​ഫി​യും ല​ഭി​ച്ചു. കു​ള​ങ്ങ​ര ഫാ​മി​ലി നേ​തൃ​ത്വം ന​ൽ​കി​യ ഗ്ലാ​ഡി​യേ​റ്റേ​ഴ്സ് കാ​ന​ഡ ടീ​മി​ന് 6001 ഡോ​ള​റും ട്രോ​ഫി​യും ഗാ​ല​ക്‌​സി ഡ​ബ്ലി​ന്‍ അ​യ​ര്‍​ല​ന്‍​ഡി​ന്4001 ഡോ​ള​റും ട്രോ​ഫി​യും ന്യൂ​യോ​ര്‍​ക്ക് കിം​ഗ്സി​ന് 2001 ഡോ​ള​റും ട്രോ​ഫി​യും ല​ഭി​ച്ചു. അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ ഹൂ​സ്റ്റ​ണ്‍ ബ്ര​ദേ​ഴ്‌​സ്, ആ​റാം സ്ഥാ​ന​ക്കാ​രാ​യ ഗ​രു​ഡ​ന്‍​സ് ടൊ​റ​ന്‍റോ, ഏ​ഴാം സ്ഥാ​ന​ക്കാ​രാ​യ കോ​ട്ട​യം ബ്ര​ദേ​ഴ്‌​സ് കാ​ന​ഡ ബ്ലാ​ക്ക്, എ​ട്ടാം സ്ഥാ​ന​ക്കാ​രാ​യ ഹോ​ക്‌​സ് കാ​ന​ഡ എ​ന്നി​വ​ർ​ക്ക് 1001 ഡോ​ള​ർ വീ​ത​വും സ​മ്മാ​നം ന​ൽ​കി. വ​ടം​വ​ലി വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഡാ​ള​സ് ഡാ​ര്‍​ളിം​ഗ്സി​ന്‍റെ പെ​ണ്‍​ക​രു​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി 2501 ഡോ​ള​ർ നേ​ടി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഹൂ​സ്റ്റ​ണ്‍ കാ​ന്താ​രീ​സി​ന് 1501 ഡോ​ള​റും മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഷി​പ്പ്മാ​ന്‍ കോ​വ് ട​ഗ് റി​ബ​ല്‍​സി​ന് 1001 ഡോ​ള​റും ക​ര​സ്ഥ​മാ​ക്കി. ഹെ​വി വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ല്‍ ഹൂ​സ്റ്റ​ണ്‍ കിം​ഗ്സ് ക്ല​ബ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി 1501 ഡോ​ള​ർ സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ഹൂ​സ്റ്റ​ണ്‍ സ്റ്റാ​ലി​യ​ന്‍​സ് 1001 ഡോ​ള​റും മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഹൂ​സ്റ്റ​ണ്‍ റോ​യ​ല്‍​സ് 501 ഡോ​ള​റും നേ​ടി. ബെ​സ്റ്റ് പൊ​സി​ഷ​നി​ലെ​ത്തി​യ ശ്രീ​രാ​ഗ് ഗ്ലാ​ഡി​യേ​റ്റ​ര്‍, ഗീ​രു കെ​ബി​സി, ജെ​യ്‌​സ് ന്യൂ​യോ​ര്‍​ക്ക് കിം​ഗ്സ്, ജി​നേ​ഷ് ഗാ​ല​ക്‌​സി അ​യ​ര്‍​ല​ന്‍​ഡ്, റോ​ബി​ന്‍​സ​ണ്‍ ഗ്ലാ​ഡി​യേ​റ്റ​ര്‍, സു​മ​ല്‍ കെ​ബി​സി, ഷി​ന്‍റോ ഗാ​ല​ക്‌​സി അ​യ​ര്‍​ല​ന്‍​ഡ് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ക​ര​സ്ഥ​മാ​ക്കി. ഗ്ലാ​ഡി​യേ​റ്റ​റി​ന്‍റെ അ​ജീ​ഷ് ആ​ണ് ഏ​റ്റ​വും മൂ​ല്യ​മേ​റി​യ താ​രം. ഗ്ലാ​ഡി​യേ​റ്റ​റി​ന്‍റെ അ​ന​ന്തു മി​ക​ച്ച കോ​ച്ചാ​യി. യു​എ​സ്എ​യ്ക്ക് പു​റ​മെ കാ​ന​ഡ, യൂ​റോ​പ്പ്, ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു. മേ​യ​ര്‍ റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് അ​ഡ്വൈ​സ​റി ചെ​യ​ര്‍​മാ​നാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്. ടി​സാ​ക്ക് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, പ്ര​സി​ഡ​ന്‍റ് ഡാ​നി വി. ​രാ​ജു, സെ​ക്ര​ട്ട​റി ജി​ജോ ക​രോ​ട്ട്മു​ണ്ട​യ്ക്ക​ല്‍, ട്ര​ഷ​റ​ര്‍ റി​മ​ല്‍ തോ​മ​സ്, പി​ആ​ര്‍​ഒ ജി​ജു കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി തൈ​യി​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ക​റു​ക​ക്ക​ളം, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ഫി​ലി​പ്പ് ചോ​ര​ത്ത്, ടൂ​ര്‍​ണ​മെ​ന്‍റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ചാ​ക്കോ​ച്ച​ന്‍ മേ​ട​യി​ല്‍, ലൂ​ക്ക് കി​ഴ​ക്കേ​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ മ​ത്സ​ര​ങ്ങ​ളു​ടെ ചു​ക്കാ​ന്‍ പി​ടി​ച്ചു.


ലൂ​യി​സ് തൈ​വ​ള​പ്പി​ൽ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: വ​ള​രെ കാ​ല​മാ​യി ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന ലൂ​യി​സ് തൈ​വ​ള​പ്പി​ൽ(88) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ആ​ന്‍റ​ണി​യും റോ​സ​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: ട്രീ​സ ലൂ​യി​സ്. മ​ക്ക​ൾ: ആ​ന്‍റ​ണി, ജോ​സ​ഫ്, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ദീ​പ, ലി​സ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ജ​നി​ച്ച ലൂ​യി​സ് അ​മേ​രി​ക്ക​യി​ൽ വ​രു​ന്ന​തി​നു മു​മ്പ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ടെ​ലി ക​മ്യൂ​ണി​ക്ഷേ​ൻ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലും അ​ദ്ദേ​ഹം ടെ​ലി ക​മ്മ്യൂ​ണി​കേ​ഷ​ൻ എ​ൻ​ജി​നി​യ​റാ​യി 26 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തു. സം​സ്കാ​ര ശ​ശ്രു​ഷ​ക​ൾ: August 18, 2025 (Monday) St. Joseph Syro Malabar Catholic Forane Church 211 Present St. Missouri City, TX 77489 8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing 10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery Forest Park Westheimer Funeral Home & Cemetery 12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony Reception immediately following at Forest Park Event Room Wake Funeral Service Youtube link below https://www.youtube.com/watch?v=Xf86IP4KqEQ


മ​റി​യാ​മ്മ ജോ​ൺ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: മാ​ഷ​ർ സ്ട്രീ​റ്റ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ണി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ സി. ​എം. ജോ​ൺ ചി​റ​ത്ത​ല​ക്ക​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​റി​യാ​മ്മ ജോ​ൺ (അ​മ്മി​ണി 84) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ൽ പ​രേ​ത​രാ​യ ചു​ങ്ക​ത്തി​ൽ വ​ർ​ഗീ​സ് മ​ത്താ​യി​യു​ടെ​യും മ​റി​യാ​മ്മ മ​ത്താ​യി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സി. ​ജെ. മാ​ത്യു, ഫി​ലി​പ്പ് സി. ​ജോ​ൺ, വ​ർ​ഗീ​സ് സി. ​ജോ​ൺ, ജെ​സി രാ​ജ​ൻ, റ​വ. ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ (മാ​ഷ​ർ സ്ട്രീ​റ്റ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി). പ​രേ​ത​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ ഒ​ന്നാം ഘ​ട്ട​വും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന‌ടക്കും (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020). മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ക്ക​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ലെ ക​ല്ലൂ​പ്പാ​റ​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. വാ​ർ​ത്ത: രാ​ജു ശ​ങ്ക​ര​ത്തി​ൽ


ഫോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വാ​ക്ക​ളു​ടെ ല​ഹ​രി വി​രു​ദ്ധ കൂ​ട്ട​യോ​ട്ടം ഞാ​യ​റാ​ഴ്ച

ച​ങ്ങ​നാ​ശേരി: അ​ന്താ​രാ​ഷ്‌ട്ര യു​വ​ജ​ന വാ​രാ​ച​ര​ണ​ത്ത​ത്തോ​ട് അനു​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഫെ​ഡ​റേ​ഷ​നാ​യ ഫോ​മ ച​ങ്ങ​നാ​ശേരി യു​വ​ജ​ന​വേ​ദി​യു​മാ​യി കൈ​കോ​ര്‍​ത്ത് യു​വ​തീ​യു​വാ​ക്ക​ളു​ടെ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള ബോ​ട്ട് ജെ​ട്ടി​യി​ലെ അ​ഞ്ചു​വി​ള​ക്കി​ന്‍റെ ചു​വ​ട്ടി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് മു​നി​സി​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ക്കു​ന്ന കൂ​ട്ട​യോ​ട്ട​ത്തി​ല്‍ 300ല​ധി​കം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു പു​ന്നൂ​സ് അ​റി​യി​ച്ചു. യു​വ​ജ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക, അ​വ​രു​ടെ ക​ഴി​വു​ക​ളെ ക്രി​യാ​ത്‌​മ​ക​മാ​യി സ​മൂ​ഹ ന​ന്മ​യ്ക്കാ​യി വി​നി​യോ​ഗി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെയാണ് പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നത്. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി, എം​എ​ല്‍എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, ചാ​ണ്ടി ഉ​മ്മ​ന്‍, യുഡിഎ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ജെ. ലാ​ലി, ഉ​ള്‍​പ്പെ​ടെ സാ​മൂ​ഹി​ക​സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ത്വ​ങ്ങ​ള്‍ സാ​ന്നി​ധ്യ​മ​റി​യി​ക്കു​മെ​ന്ന് യു​വ​ജ​ന​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജാ​ദ് (ച​ങ്ങ​നാ​ശേ​രി പ്ര​സ് ക്ല​ബ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​രു​ണ്‍ ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്‌ട​ർ ആ​ർ.​പി. ടി​നു ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. "കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ല്‍ എ​ന്നും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യെ​ന്ന നി​ല​യി​ല്‍ നാ​ട്ടി​ലെ വ്യാ​പ​ക​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ശ​ബ്ദി​ക്കു​ക​യെ​ന്ന​ത് ഫോ​മ​യു​ടെ ക​ര്‍​ത്ത​വ്യ​മാ​ണ്. സം​ഘ​ട​ന​യു​ടെ 202526 ഭ​ര​ണ സ​മി​തി ച​ങ്ങ​നാ​ശേ​രി യു​വ​ജ​ന​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഈ 2​കെ റ​ണ്‍ എ​ന്ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യി​ലേ​ക്ക് എ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഷാ​ലു പു​ന്നൂ​സ് പ​റ​ഞ്ഞു. ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ഈ ​ല​ഹ​രി വി​രു​ദ്ധ കൂ​ട്ട​യോ​ട്ട​ത്തി​ന് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്ന് ഫോ​മ പ്ര​സി​ഡന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ സി​ജി​ല്‍ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി പോ​ള്‍ പി. ​ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ അ​നു​പ​മ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സി​ച്ചു.


"പ്ര​മേ​ഹ​വും മ​ല​യാ​ളി​യും: പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും': ഡോ. ​സാം ജോ​സ​ഫ് ന​യി​ക്കു​ന്ന ക്ലാ​സ് ഞാ​യ​റാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

ഫി​ല​ഡ​ൽ​ഫി​യ: ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി സ്നേ​ഹ​തീ​ര​വും സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചും സം​യു​ക​ത​മാ​യി "ഡ​യ​ബ​റ്റി​ക് മാ​നേ​ജ്മെ​ന്‍റ്' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സാം ജോ​സ​ഫ് ന​യി​ക്കു​ന്ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഡോ. ​മ​ലി​സ ജോ​ൺ, റ​വ. ഫാ. എം.​കെ. കുര്യാ​ക്കോ​സ്, റ​വ. ഫാ​. സു​ജി​ത്ത് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ക്ലാ​സ് ഞായറാഴ്ച ​ഉ​ച്ച​യ്ക്ക് 12ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. "പ്ര​മേ​ഹ​വും മ​ല​യാ​ളി​യും; പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും' ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ 11.45ന് ​മു​ൻ​പാ​യി ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണം എ​ന്ന് സൂ​സ​ൻ ഡേ​വി​ഡ് (ച​ർ​ച്ച് സെ​ക്ര​ട്ട​റി), റേ​ച്ച​ൽ ഡേ​വി​ഡ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സാ​ജ​ൻ തോ​മ​സ്, കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, രാ​ജു ശ​ങ്ക​ര​ത്തി​ൽ, അ​നി​ൽ ബാ​ബു, കോ​ശി ഡാ​നി​യേ​ൽ, ജി​ജു ജോ​ർ​ജ്‌, അ​ല​ക്സ്‌ മാ​ത്യു, സു​ജ കോ​ശി, സു​ജ എ​ബ്ര​ഹാം, സു​നി​ത എ​ബ്ര​ഹാം, ഉ​മ്മ​ൻ മ​ത്താ​യി, തോ​മ​സ് സാ​മു​വ​ൽ, സ​ക്ക​റി​യ തോ​മ​സ്, ബി​ജു എ​ബ്ര​ഹാം, ആ​നി സ​സ്ക​റി​യ, ദി​വ്യ സാ​ജ​ൻ, റോ​യ് ചാ​ക്കോ, ബെ​ന്നി മാ​ത്യു, വ​ർ​ഗീ​സ് ജോ​ൺ, ഷി​ബു മാ​ത്യു, ജെ​സി മാ​ത്യു, എ​ൻ​ജ​ലി​ൻ മാ​ത്യു, ലി​സ ജോ​ൺ, സ​ജു മാ​ത്യു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു. ചെ​റു​പ്പ​ക്കാ​ർ​ക്കും പ്രാ​യ​മു​ള്ള​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​ക്ലാ​സി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


അ​ജാ​ക്സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി‌​യി​ൽ പെ​രു​ന്നാ​ൾ

ടൊ​റോ​ന്‍റോ: അ​ജാ​ക്സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശ​നി, ഞാ‌​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഗാ​ന​ശ​ശ്രൂ​ഷ​യും വ​ച​നപ്ര​ഘോ​ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ത​മ്പാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും അ​തി​നു​ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷ​ണ​വും ആ​ശി​ർ​വാ​ദ​വും തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​മ്പോ​ട് കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കു​ന്ന​തു​മാ​ണ്. എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​മാ​ത്യു തോ​മ​സ് അ​റി​യി​ച്ചു.


എ​ൻ.​കെ. ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 24ന് ​ന്യൂ​യോ​ർ​ക്കി​ൽ

ന്യൂ​യോ​ർ​ക്ക്: പ​തി​നെ​ട്ടാ​മ​ത് എ​ൻ.​കെ. ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം 24ന് ​ന്യൂ​യോ​ർ​ക്കി​ലെ ബെ​ത്‌​പേ​ജ് മ​ൾ​ട്ടി സ്‌​പോ​ർ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫോ​മ മെ​ട്രോ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റു​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വോ​ളി​ബോ​ൾ ഇ​ന്ത്യ​ൻ മു​ൻ ദേ​ശീ​യ താ​രം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ​നി​ന്നു​മാ​യി 24 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. ട്രോ​ഫി​ക​ൾ കൂ​ടാ​തെ എ​ൻ.​കെ. ലൂ​ക്കോ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന 5000 ഡോ​ള​റി​ന്‍റെ കാ​ഷ്‌ അ​വാ​ർ​ഡും വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നും മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി മാ​ത്യു ജോ​ഷ്വ പ​റ​ഞ്ഞു. മ​ൾ​ട്ടി സ്‌​പോ​ർ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ അ​ഞ്ചു കോ​ർ​ട്ടു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഓ​പ്പ​ൺ പൂ​ളി​ൽ 12 ടീ​മു​ക​ളും 18 വ​യ​സി​ൽ താ​ഴെ ഉ​ള്ള​വ​രു​ടെ ആ​റു ടീ​മു​ക​ളും നാ​ൽ​പ്പ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ആ​റു ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​മെ​ന്നു ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ഞ്ചു ജോ​ൺ പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. പ്ര​ഫ​ഷ​ണ​ൽ റ​ഫ​റി​ക​ൾ ആ​യി​രി​ക്കും ക​ളി​ക​ൾ നി​യ​ന്ത്രി​ക്കു​ക. ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും 24ന് ​വൈ​കു​ന്നേ​രം ആ​റി​ന് എ​ൽ​മോ​ണ്ടി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. എം​എ​ൽ​എ​മാ​രാ​ണ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യെ​ന്ന് റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ഷ്വ(​ബോ​ബി) അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം 2026 ഓ​ഗ​സ്റ്റി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ഒ​മ്പ​താ​മ​ത് ഫോ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫും ന​ട​ത്തു​ന്ന​താ​ണെ​ന്നു നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മാ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും. കെ​എ​സ്ഇ​ബി വോ​ളി​ബോ​ൾ ടീം ​അം​ഗ​മാ​യി​രു​ന്ന തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം സ്വ​ദേ​ശി ന​ടു​മ്പ​റ​മ്പി​ൽ എ​ൻ.​കെ. ലൂ​ക്കോ​സ് 1980ലാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. 1987ലാ​ണ് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ "കേ​ര​ള സ്‌​പൈ​ക്കേ​ഴ്‌​സ്‌' എ​ന്ന പേ​രി​ൽ ഒ​രു വോ​ളി​ബോ​ൾ ടീം ​രൂ​പീ​ക​രി​ച്ച​ത്. വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലും എ​ൻ.​കെ. ലൂ​ക്കോ​സ് സ​ജീ​വ​മാ​യി​രു​ന്നു. 2003ലാ​ണ് ന്യൂ​ജ​ഴ്സി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞ​ത്. എ​ൻ.​കെ. ലൂ​ക്കോ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ക്കൊ​ല്ലം 5000 ഡോ​ള​റാ​ണ് എ​ൻ.​കെ. ലൂ​ക്കോ​സ് ഫൗ​ണ്ടേ​ഷ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തെ​ന്നു എ​ൻ.​കെ. ലൂ​ക്കോ​സി​ന്‍റെ മ​ക​ളും ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​യു​മാ​യ സെ​റി​ൻ ലൂ​ക്കോ​സ് പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ മെ​ട്രോ റീ​ണി​യ​ണി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ർ​വി​പി മാ​ത്യു ജോ​ഷ്വാ, നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റും റീ​ജി​യ​ണ​ൽ ട്ര​ഷ​റ​റു​മാ​യ ബി​ഞ്ചു ജോ​ൺ, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ഷ്വാ(​ബോ​ബി), മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് വ​ർ​ഗീ​സ്, എ​ബ്ര​ഹാം ഫി​ലി​പ്പ്, സു​വ​നീ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ഈ​ശോ, എ​ൻ.​കെ. ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ഉ​ഷ ലൂ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സ് ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ഐ​പി​സി​എ​ൻ​എ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് താ​ജ് മാ​ത്യു, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ജി എ​ബ്ര​ഹാം, ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​നു തോ​മ​സ്, ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​നു​വേ​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ ഫോ​മ നേ​താ​ക്ക​ളാ​യ തോ​മ​സ് കോ​ശി, ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, തോ​മ​സ് ഉ​മ്മ​ൻ, ബി​ജു ചാ​ക്കോ, ജ​യിം​സ് മാ​ത്യു, ബേ​ബി​കു​ട്ടി തോ​മ​സ്, അ​ല​ക്സ് എ​സ്ത​പ്പാ​ൻ, ഷാ​ജി വ​ർ​ഗീ​സ്, ജോ​സി സ്‌​ക​റി​യ, ജെ​സ്‌​വി​ൻ സാ​മു​വേ​ൽ, അ​ല​ക്സ് സി​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.


ഏ​ലി​യാ​മ്മ തോ​മ​സ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: കീ​ഴ്‌​വാ​യ്പ്പു​ർ ക​രോ​ട്ട് ബ​ഥേ​ലി​ൽ പ​രേ​ത​നാ​യ കു​ര്യ​ൻ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ്(ചി​ന്ന​മ്മ 93) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. കീ​ഴ്‌​വാ​യ്പ്പു​ർ താ​ഴ​ത്തേ​ട​ത്ത് പ​രേ​ത​രാ​യ സി.​വി. വ​റു​ഗീ​സി​ന്‍റെ​യും സോ​സ​മ്മ വ​റു​ഗീ​സി​ന്‍റെ​യും മ​ക​ളാ​ണ്. 2001 മാ​ർ​ച്ചി​ലാ​ണ് ഏ​ലി​യാ​മ്മ തോ​മ​സ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. പെ​ന്തെ​ക്കോ​സ്ത​ൽ ച​ർ​ച്ച് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ അം​ഗ​മാ​ണ്. മ​ക്ക​ൾ: മോ​ളി സാ​റാ ചാ​ക്കോ, സൂ​സ​ൻ എ​ബ്ര​ഹാം (മി​നു), എ​ലി​സ​ബ​ത്ത് കു​ര്യ​ൻ (മോ​ജി). മ​രു​മ​ക്ക​ൾ: കെ.​സി. ചാ​ക്കോ (ത​മ്പി), തോ​മ​സ് എ​ബ്ര​ഹാം (ബി​നോ​യ്), സ്റ്റീ​വ​ൻ എ​ബ്ര​ഹാം. പൊ​തു​ദ​ർ​ശ​ന​വും സം​സ്‌​കാ​ര​വും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12:30 വ​രെ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111). തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഫോ​റ​സ്റ്റ് ഹി​ൽ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും (Forest Hills Cemetery, 3573 Pine Road, Huntingdon Valley, PA 19006).


അ​രി​സോ​ണ ഐ​എ​ജി ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു

ഫീ​നി​ക്സ്: അ​രി​സോ​ണ​യി​ലെ ആ​ദ്യ പെ​ന്ത​ക്കോ​സ്തു സ​ഭ​യാ​യ ഐ​എ​ജി​യു​ടെ 28ാമ​ത് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. ചാ​ണ്ട​ല​റി​ലു​ള്ള ച​ർ​ച്ചി​ലാ​ണ് മൂ​ന്നു​ദി​ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ലെ യോ​ഗ​ങ്ങ​ളി​ൽ അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് മ​ല​യാ​ളം ഡി​സ്ട്രി​ക്‌​ട് സൂ​പ്ര​ണ്ട് റ​വ. ടി. ​ജെ. സാ​മു​വേ​ൽ പ്ര​സം​ഗി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ റോ​യ് ചെ​റി​യാ​ൻ 480 390 1217, പാ​സ്റ്റ​ർ ജി​മ്മി തോ​മ​സ് 848 667 1889.


ഡാ​ള​സി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഡാ​ള​സ്: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ഏ​ക​ദേ​ശം 400 പൗ​ണ്ട് (180 കി​ലോ​ഗ്രാം) ല​ഹ​രി​മ​രു​ന്ന് ഡാ​ള​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​കി ലി​ൻ(47) എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. 4300 ബ്ലോ​ക്ക് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ്രൈ​വി​ലെ ഒ​രു സ്റ്റോ​റേ​ജ് കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ന് ശേ​ഷം ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


കെ​സി​എ​എ​ൻ​എ ഓ​ണാ​ഘോ​ഷം 30ന്

ന്യൂ​യോ​ർ​ക്ക്: കേ​ര​ള ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​കെ​സി​എ​എ​ൻ​എ) ഓ​ണാ​ഘോ​ഷം ഈ ​മാ​സം 30ന് ​ന​ട​ക്കും. ബ്രാ​ഡോ​ക്ക് അ​വ​ന്യൂ​വി​ലെ കെ​സി​എ​എ​ൻ​എ സെ​ന്‍റ​റി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് പ​രി​പാ​ടി. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം പു​തു​ശേ​രി​ൽ, സെ​ക്ര​ട്ട​റി രാ​ജു പി. ​എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജോ​ർ​ജ് മാ​റാ​ചേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


ഹ​ന്‍​സ​ല്‍ മേ​ത്ത​യു​ടെ "ഗാ​ന്ധി'​യു​ടെ പ​ര​മ്പ​ര ആ​ദ്യ​ഭാ​ഗം ടൊ​റോ​ന്‍റോ​യി​ൽ

ഒന്‍റാരിയോ: വി​ഖ്യാ​ത ച​രി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​മ​ച​ന്ദ്ര ഗു​ഹ​യു​ടെ "Gandhi Before India, Gandhi: The Years That Changed the World' എ​ന്നീ പു​സ്ത​ക​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി ഹ​ന്‍​സ​ല്‍ മേ​ത്ത സം‌​വി​ധാ​നം ചെ​യ്ത "ഗാ​ന്ധി' പ​ര​മ്പ​ര​യു​ടെ ആ​ദ്യ​ഭാ​ഗം ടൊ​റോ​ന്‍റോ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൂ​ന്ന് പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ്‌ ഈ ​പ​ര​മ്പ​ര​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. മേ​ള​യു​ടെ പ്രൈം ​ടൈം വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ്‌ ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ ആ​ഗോ​ള പ്ര​ദ​ര്‍​ശ​നോ​ദ്ഘാ​ട​നം ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. 50 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍, ഇ​ന്ത്യ​യി​ല്‍ നി​ന്ന് ടൊ​റോ​ന്‍റോ മേ​ള​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ സീ​രീ​സാ​ണി​ത്. അ​പ്ലോ​സ് എ​ന്‍റ​ര്‍​ടെ​യ്‌​ന്‍‌​മെ​ന്‍റ് നി​ര്‍​മി​ക്കു​ന്ന ഈ ​സീ​രീ​സി​ല്‍, ഇ​തി​ന​കം നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും വെ​ള്ളി​ത്തി​ര​യി​ലൂ​ടെ​യും മി​ക​ച്ച ന​ട​നെ​ന്ന് ഖ്യാ​തി നേ​ടി​യ പ്ര​തീ​ക് ഗാ​ന്ധി​യാ​ണ്‌ മ​ഹാ​ത്മ​ജി​യു​ടെ വേ​ഷ​ത്തി​ല്‍ വ​രു​ന്ന​ത്. മു​മ്പ്, മ​നോ​ജ് ഷാ​യു​ടെ "മോ​ഹ​ന്‍ നോ ​മ​സാ​ലോ' എ​ന്ന ഗു​ജ​റാ​ത്തി നാ​ട​ക​ത്തി​ല്‍ അ​ദ്ദേ​ഹം ഗാ​ന്ധി​വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ജീ​വി​ത​പ​ങ്കാ​ളി​യാ​യ ഭാ​മി​നി ഓ​സ​യാ​ണ്‌ ക​സ്തൂ​ര്‍​ബ​യു​ടെ വേ​ഷ​മി​ടു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ച​രി​ത്രോ​പ​ദേ​ശ​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്, വി​വി​ധ ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ക​ളി​ലൂ​ടെ​യും ക്വി​സ് പ്രൊ​ഗ്രാ​മു​ക​ളി​ലൂ​ടെ​യും സു​പ​രി​ചി​ത​നാ​യ സി​ദ്ധാ​ര്‍​ഥ് ബ​സു​വാ​ണ്‌. ഗു​ജ​റാ​ത്തി, ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ്‌ ഈ ​പ​ര​മ്പ​ര നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. വൈ​ഭ​വ് വി​ശാ​ല്‍, ഹേ​മ ഗോ​പി​നാ​ഥ​ന്‍, സെ​ഹാ​ജ് മെ​യ്‌​നി, ക​ര​ണ്‍ വ്യാ​സ്, ഫെ​ലി​ക്‌​സ് വോ​ണ്‍ സ്റ്റം, ​യ​ശ്‌​ന മ​ല്‍​ഹോ​ത്ര എ​ന്നി​വ​രാ​ണ്‌ ഇ​തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ഥം മേ​ത്ത​യാ​ണ്‌ ഛായാ​ഗ്രാ​ഹ​ക​ന്‍. എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍ സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്നു. ഗാ​ന്ധി പ​ര​മ്പ​ര​യു​ടെ ആ​ദ്യ​ഭാ​ഗ​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള എ​ട്ട് എ​പ്പി​സോ​ഡു​ക​ളാ​ണു​ള്ള​ത്. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ 45 വ​ര്‍​ഷ​മാ​ണ്‌ ഈ ​ഭാ​ഗ​ത്ത് ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. ഒ​രു നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​യി ഇം​ഗ്ല​ണ്ടി​ലും പി​ന്നീ​ട് അ​ഭി​ഭാ​ഷ​ക​നും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ചെ​ല​വ​ഴി​ച്ച കാ​ല​ങ്ങ​ളാ​ണ്‌ അ​ത് പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. "മോ​ഹ​ന്‍' എ​ന്നു വി​ളി​ക്ക​പ്പെ​ട്ട ആ​ദ്യ​കാ​ല​ഗാ​ന്ധി​യാ​ണ്‌ പ​ര​മ്പ​ര​യു​ടെ തു​ട​ക്ക​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലും ആ​ഫ്രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി​യാ​ണ് പ​ര​മ്പ​ര ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ നാ​ല് മു​ത​ല്‍ 14 ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള ഇ​ക്കു​റി അ​മ്പ​താം വാ​ര്‍​ഷി​ക​മാ​ഘോ​ഷി​ക്കു​മ്പോ​ള്‍ ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഈ ​പ​ര​മ്പ​ര​യു​ള്‍​പ്പ​ടെ അ​ഞ്ചു ചി​ത്ര​ങ്ങ​ളാ​ണ്‌. നീ​ര​ജ് ഗ​യ്‌​വാ​ന്‍റെ "ഹോം​ബൗ​ണ്ട്', അ​നു​രാ​ഗ് കാ​ശ്യ​പി​ന്‍റെ "ബ​ന്ദ​ര്‍', ബി​കാ​സ് മി​ശ്ര​യു​ടെ "ബ​യാ​ന്‍', അ​മ്പ​താം വ​ര്‍​ഷ​മാ​ഘോ​ഷി​ക്കു​ന്ന ര​മേ​ഷ് സി​പ്പി​യു​ടെ "ഷോ​ലെ' എ​ന്നി​വ​യാ​ണ്‌ മ​റ്റു​ള്ള​വ. ഇ​നി​യും നൂ​റ്റ​മ്പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ള്‍ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു.


ബ്ര​യാ​ന്‍ തോ​മ​സ് ര​ചി​ച്ച പു​തി​യ ഭ​ക്തി​ഗാ​നം റി​ലീ​സ് ചെ​യ്തു

ഡാ​ള​സ്: യു​വ സം​ഗീ​ത പ്ര​തി​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ പി​റ​ന്ന മ​റ്റൊ​രു പു​തി​യ ഭ​ക്തി​ഗാ​നം "എ​ല്ലാ നാ​ളും' സം​ഗീ​ത പ്രേ​മി​ക​ള്‍​ക്കി​ട​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്നു. പ്ര​ത്യാ​ശ​യും വി​ശ്വാ​സ​വും നി​റ​യു​ന്ന വ​രി​ക​ളും ഹൃ​ദ​യ​ത്തി​ല്‍ തൊ​ടു​ന്ന ഈ​ണ​വു​മാ​ണ് ഈ ​ഗാ​ന​ത്തെ വേ​റി​ട്ടു​നി​ര്‍​ത്തു​ന്ന​ത്. ബ്ര​യാ​ന്‍ തോ​മ​സ് ര​ചി​ച്ച് സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മെ​ര്‍​ലി​ന്‍ സ്റ്റീ​വാ​ണ്. കേ​ര​ള​ത്തി​ല്‍ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ശേ​ഷം, മ​ല​യാ​ള ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ ര​ച​നാ ലോ​ക​ത്ത് തന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് യു​വ​ക​വി ബ്ര​യാ​ന്‍ തോ​മ​സ്. അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ഒ​രു പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബ്ര​യാ​ന്‍, ത​ന്‍റെ തി​ര​ക്കേ​റി​യ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലും ഭ​ക്തി​ഗാ​ന ര​ച​ന​യ്ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്നു. കെ.​എ​സ്. ബി​ജേ​ഷ് ആ​ണ് ഓ​ര്‍​ക്ക​സ്‌​ട്രേ​ഷ​നും പ്രോ​ഗ്രാ​മിം​ഗും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​ത്തി​ന് കൂ​ടു​ത​ല്‍ ആ​ഴം ന​ല്‍​കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്. ഗാ​ന​ത്തി​ന്‍റെ മി​ക്‌​സിം​ഗും മാ​സ്റ്റ​റിം​ഗും കൈ​കാ​ര്യം ചെ​യ്ത​ത് സി​ജി​ന്‍ വ​ര്‍​ഗീ​സ് ആ​ണ്. വ​യ​ലി​ന്‍ വി​ദ​ഗ്ധ​നാ​യ ആ​ല്‍​വി​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ സോ​ളോ വ​യ​ലി​ന്‍ ഗാ​ന​ത്തി​ന് ഭം​ഗി ന​ല്‍​കു​ന്നു. മാ​ര്‍​ട്ടി​ന്‍ പ​റ​ക്ക​ന്‍ ആ​ണ് ഗാ​ന​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. റി​ക്കാ​ര്‍​ഡിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​യി അ​ബി വി​ല്‍​സ​ണ്‍ ജോ​സ് പ്ര​വ​ര്‍​ത്തി​ച്ചു. ഇ​രു​ള്‍ നി​റ​ഞ്ഞ ജീ​വി​ത വ​ഴി​ക​ളി​ല്‍ വെ​ളി​ച്ചം തേ​ടു​ന്ന ഒ​രു മ​ന​സി​ന്‍റെ യാ​ത്ര​യും ക്രൂ​ശി​ന്‍റെ ത​ണ​ലി​ല്‍ അ​ഭ​യം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ആ​ത്മീ​യ​മാ​യ അ​നു​ഭ​വ​വും ഗാ​നം പ​ങ്കു​വ​യ്ക്കു​ന്നു. ആ​ഴ​മാ​യ ആ​ത്മീ​യ ചി​ന്ത​ക​ള്‍​ക്കൊ​പ്പം സം​ഗീ​ത​ത്തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഈ ​ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഗാ​ന​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​രാ​ശ​യു​ടെ നി​മി​ഷ​ങ്ങ​ളി​ല്‍ പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം പ​ക​രു​ന്ന ഈ ​ഗാ​നം കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.


കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ജ​ഴ്‌​സി: കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യും (കെ​എ​സ്എ​ൻ​ജെ) വൈ​റ്റാ​ല​ന്‍റ് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ബ​ർ​ഗെ​ൻ​ഫീ​ൽ​ഡി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 28 പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ ചെ​റു​മ​ട​ത്തി​ൽ, ബോ​ബി തോ​മ​സ്, ബി​നു ജോ​സ​ഫ് പു​ളി​ക്ക​ൽ, സി​റി​യ​ക് കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "പൂ​ത്തു​മ്പി' സെ​പ്റ്റം​ബ​ർ ആ​റി​ന്

വി​ൻ​സ​ർ: വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "പൂ​ത്തു​മ്പി' സെ​പ്റ്റം​ബ​ർ ആ​റി​ന് വി​ൻ​സ​ർ ഡ​ബ്ല്യു​എ​ഫ്സി​യു സെ​ന്‍റ​റി​ൽ ന​ട​ക്കും. ഓ​ണാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ്ര​ശ​സ്ത സി​നി​മാ താ​ര​വും ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ജേ​താ​വു​മാ​യ ദി​വ്യ ഉ​ണ്ണി, സി​നി​മാ താ​ര​മാ​യ ആ​ശ ജ​യ​റാം എ​ന്നി​വ​രും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം ദി​വ്യ ഉ​ണ്ണി അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​രൂ​പ​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രും. ക​ല​യും സം​ഗീ​ത​വും നി​റ​ഞ്ഞ വേ​ദി​യി​ൽ ആ​ശാ​ൻ ശ്രീ​കാ​ന്ത് സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വാ​ദ്യ​വേ​ദി​യു​ടെ ചെ​ണ്ട​മേ​ള​വും വി​ൻ​സ​റി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. മ​ല​യാ​ളി​യു​ടെ ഐ​ക്യ​വും ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


മൊ​യ​ല​ൻ ആ​ന്‍റ​ണി തോ​മ​സ് ടെ​ക്സ​സി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ഒ​ല്ലൂ​ർ സ്വ​ദേ​ശി മൊ​യ​ല​ൻ ആ​ന്‍റ​ണി തോ​മ​സ്(95) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. മൊ​യ​ല​ൻ ആ​ന്‍റ​ണി തോ​മ​സ്ബ​ർ​മ​യി​ലും പി​ന്നീ​ട് ഒ​റീ​സ​യി​ൽ ഗ​വ​ൺ​മെ​ന്‍റ് സ​ർ​വീ​സി​ലും ജോ​ലി ചെ​യ്തി​രു​ന്നു. റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി. 2000ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി. ഭാ​ര്യ: സെ​ലി​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു. മ​ക്ക​ൾ: ബി​ജോ​യ്, സ​ന്തോ​ഷ്, ഡോ. ​ആ​നി (സീ​മ). മ​രു​മ​ക്ക​ൾ: നി​ർ​മ്മ​ല, ഷൈ​നി, മൈ​ജോ മൈ​ക്ക​ൾ​സ് (കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ പ്ര​സി​ഡ​ന്‍റ്). സം​സ്കാ​ര ച​ട​ങ്ങു​ക​ളും സം​സ്കാ​ര​വും ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സെ​ന്‍റ് മൈ​ക്കി​ൾ ദ ​ആ​ർ​ക്കേ​ഞ്ച​ൽ പ​ള്ളി​യി​ൽ (100 ഓ​ക്ക് ഡ്രൈ​വ് സൗ​ത്ത്, ലേ​ക്ക് ജാ​ക്സ​ൺ, TX 77566).


അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു. തോ​ട്ട​യ്ക്കാ​ട് പ​ന്ത​പ്പാ​ട്ട് വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ ആ​ല്‍​വി​നാ​ണ്(27) മ​രി​ച്ച​ത്. റോ​ക്ക്‌​ലാ​ന്‍​ഡ് കൗ​ണ്ടി​യി​ലെ സ്റ്റോ​ണി പോ​യി​ന്‍റി​ല്‍ ആ​ല്‍​വി​ന്‍റെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ന്യൂ​ജ​ഴ്‌​സി ഓ​റ​ഞ്ച്ബ​ര്‍​ഗി​ലെ ക്ര​സ്‌​ട്രോ​ണ്‍ ഇ​ല​ക്ട്രോ​ണി​ക്‌​സി​ല്‍ സി​സ്റ്റം മാ​നേ​ജ​രാ​യി​രു​ന്നു. വെള്ളിയാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വെ​സ്ലി ഹി​ല്‍​സ് ഹോ​ളി ഫാ​മി​ലി സീ​റോമ​ല​ബാ​ര്‍ ച​ര്‍​ച്ചി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യും തു​ട​ര്‍​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​കാ​ര​വും ന​ട​ക്കും. മാ​താ​വ്: എ​ലി​സ​ബ​ത്ത് വ​ര്‍​ഗീ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​വി​ന്‍, മെ​റി​ന്‍. സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ്: ജോ​ബി​ന്‍ ജോ​സ​ഫ്.


ഇന്‍റർ പാരിഷ് ടാലന്‍റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാന്പ്യന്മാർ

ടെക്സാസ് (പേർലാൻഡ്): ടെക്സസ് ഒക്കലഹോമ റീജണിലെ എട്ടാമത് സിറോ മലബാർ ഇന്‍റർ പാരിഷ് ടാലന്‍റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്‍റിൽ സമാപനം. പേർലാൻഡ് സെന്റ് മേരീസ് സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ1 മുതൽ 3 വരെയായിരുന്നു ടാലന്റ് ഫെസ്റ്റ്. കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ പാരീഷ് ഓവറോൾ ചാന്പ്യന്മാരായി. ഗാർലാൻഡ് സെന്‍റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്‍റുകൾ‌ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡിവിഷൻ ’ബി’ യിൽ ഡിവൈൻ മേഴ്സി മക്കാലൻ, സെന്‍റ് മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് എന്നീ പാരീഷുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായികമേളയുടെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് തിരി തെളിച്ചു. ഫെസ്റ്റിന്‍റെ ഒദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, പേർലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ. ജോർജ് പാറയിൽ, ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. റോയ് മൂലേച്ചാലിൽ, ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ആന്റോ. ജി ആലപ്പാട്ട്, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു, സിസ്റ്റർ ആഗ്നസ് മരിയ, സിസ്റ്റർ ബെൻസി റപ്പായി, മുഖ്യ സ്പോൺസറായ സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ്), ജോസി ജോർജ് (ഗോൾഡ് സ്പോൺസർ, സിഇഒ ഡോൾഫിൻ ഡിജിറ്റൽ) തുടങ്ങിയവർ പങ്കെടുത്തു. ഇടവകകളുടെ മാർച്ച് പാസ്റ്റും ഓപ്പണിംഗ് സെറിമണിയും വർണാഭമായി. ടെക്സസ് ഒക്ലഹോമ റീജനിലെ പത്തു ഇടവകകളിൽ നിന്ന് അറുനൂറോളം മത്സരാർത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയിൽ പങ്കെടുത്തത്. കുട്ടികളും യുവജനങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജനിലെ സിറോ മലബാർ വിശ്വാസികൾ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി.മേളയോടനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പും ഭഷ്യമേളയും വൻവിജയമായിരുന്നു. സമാപന ദിവസം നടന്ന പുരസ്കാരദാന ചടങ്ങിൽ, ഷിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഇവന്റ് ഡയറക്ടർ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്പോൺസേഴ്സും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ഫാ. വർഗീസ് ജോർജ് കുന്നത്ത് (ഇവന്റ് ഡയറക്ടർ), ഫ്ലെമിംങ് ജോർജ് (ജനറൽ കോഓർഡിനേറ്റർ), അഭിലാഷ് ഫ്രാൻസിസ് (ഫിനാൻസ്), ജോഷി വർഗീസ് (ഐ.ടി / രജിസ്ട്രേഷൻ), എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ ആനി എബ്രഹാം, ജെയ്സി സൈമൺ, അലീന ജോജോ, ട്രസ്റ്റിമാരായ സിബി ചാക്കോ, ഷാജു ഷാജു നേരെപറമ്പിൽ, ബെന്നിച്ചൻ ജോസഫ്, റജി സെബാസ്റ്റ്യൻ തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും കലാമേളയുടെ വിജയത്തിനു നേതൃത്വം നൽകി.