|
Americas |
|
|
|
|
"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളിലൂടെ ഒരു സഞ്ചാരവുമായി "സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി ഈ മാസം 21ന് കാൽഗറി റെൻഫ്രൂ കമ്യൂണിറ്റി ഹാളിൽ (811 Radford Rd NE, Calgary) നടക്കും.
സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ വിവിധ ഭാഷകളിലുള്ള കൃതികൾ, പദങ്ങൾ, ഭജൻ, തില്ലാന എന്നിവ ചേർത്തിണക്കിക്കൊണ്ട് തനത് രീതിയിൽ നിന്നും വ്യത്യസ്തമായുള്ള സംഗീത സദസാണ് "സാമോദം ചിന്തയാമി'.
ദക്ഷിണ ഭാരതസംഗീതത്തിന്റെ ആഴത്തിലുള്ള പാരമ്പര്യവും സർഗാത്മതയും സംസ്കാരവും ആസ്വാദകർക്ക് പകർന്നുകൊടുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മമത നമ്പൂതിരി (വോക്കൽ), ആദിത്യ നാരായണൻ (മൃദംഗം), മുകുന്ദ് കൃഷ്ണൻ (വയലിൽ) എന്നിവർ വേദിയിലെത്തും.
കുറവിലങ്ങാട് ദേവമാത കോളജ് രസതന്ത്ര വിഭാഗം മുൻ മേധാവിയായ ചലച്ചിത്രതാരം ബാബു നമ്പൂതിരിയുടെ മകളാണ് മമത നമ്പൂതിരി. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
|
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ(98) ഡാളസിൽ അന്തരിച്ചു. മക്കൾ: സൂസി വർഗീസ്, ജേക്കബ് സ്കറിയ, ഗ്രേസമ്മ ജോർജ്, പരേതനായ സാമുവൽ സ്കറിയ, ലിസി തോമസ്, മേഴ്സി ചാൾസ്.
മരുമക്കൾ: മാമൻ വർഗീസ്, വത്സമ്മ ജേക്കബ്, ജോർജ് മാത്യു, സൂസമ്മ സാമുവൽ, പരേതനായ തോമസ് ജോർജ്, ചാൾസ് ജോർജ്.
പൊതുദർശനം ബുധനാഴ്ച വെെകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെട്രോ ചർച്ച് ഓഫ് ഗോഡിൽ നടക്കും (13930 Distribution Way Farmers Brach TX 75234).
സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മെട്രോ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഹിൽടോപ് മെമ്മോറിയൽ പാർക്കിൽ (1801 N Perry Road Carrollton Texas 75006).
|
അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് ഫൊറോന പളളിയില്‍. പരേത കോട്ടാങ്ങല്‍ പനന്തോട്ടം കുടുംബാംഗമാണ്.
മക്കള്‍: വല്‍സമ്മ പോള്‍, ജെ. മാണി (വരിക്കപ്പളളില് ഏജന്‍സീസ്, അമലഗിരി), പരേതയായ സിസ്റ്റര്‍ കൊച്ചുറാണി എസ്എബിഎസ് (മുന്‍ പ്രിന്‍സിപ്പൽ, സെന്റ് തെരേസാസ് റ്റിറ്റിഐ വാഴപ്പളളി), ആനിയമ്മ സെബാസ്റ്റ്യന്‍ (യുഎസ്എ), റോസമ്മ ജെയിംസ് (റിട്ട.അധ്യാപിക), ഫാ. ജോസ് വരിക്കപ്പളളി (വികാരി, സെന്റ് മേരീസ് പഴയ പളളി, വായ്പ്പൂര്), ബീനാമോള്‍ സാബു, ജെയിംസ് ജോസഫ് (യുഎസ്എ).
മരുമക്കള്‍: പരേതനായ പോള്‍ പി. തെങ്ങുംപളളി കുറുപ്പന്തറ, ലില്ലിക്കുട്ടി മാണി ചിറ്റക്കാട്ടിൽ കുറവിലങ്ങാട്, സെബാസ്റ്റ്യന്‍ പഴയമഠം തിടനാട് (യുഎസ്എ), ജെയിംസ് തോട്ടത്തുമാലില് ഒറ്റപ്പാലം, സാബു ചക്കാലയ്ക്കല്‍ പോളപ്പറന്പിൽ കൊച്ചുകടവന്ത്ര (റിയ മെഡിക്കല്‍സ്, പളളിമുക്ക്), സുനിത ജെയിംസ് പറപ്പള്ളി പെരുന്തല്മണ്ണ് (യുഎസ്എ).
|
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ 2026 പുരസ്കാരം ലഭിച്ചു. കുമരകം 12ാം വാര്‍ഡില്‍ വാഴവേലിത്തറ പ്രിന്‍സ് ജോണ്‍സണിനാണ് അവാര്‍ഡ് ലഭിച്ചത്.
മന്‍ഹാട്ടന്‍ ഫുഡ് ആന്‍ഡ് ഫിനാന്‍സ് ഹൈസ്കൂള്‍ അധ്യാപകനാണ് പ്രിന്‍സ്. കമാന്‍ഡര്‍ മാത്യു ജോണ്സണ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
|
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. കൊല നടത്തിയ ക്യൂബക്കാരൻ അമേരിക്കയിലെത്താൻ പാടില്ലായിരുന്നു.
കസ്റ്റഡിയിലുള്ള കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഡാളസിൽ ഹോട്ടൽ മാനേജരായിരുന്ന നാഗമല്ലയ്യയെ ജോലിക്കാരനും ക്യൂബക്കാരനുമായ കോബോസ് മാർട്ടിനസ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇയാളെ അമേരിക്കയിൽനിന്ന് നാടുകടത്താൻ യുഎസ് കുടിയേറ്റവകുപ്പ് ആലോചിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
|
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക്കുന്ന 26ാമത് 56 ഇന്റർനാഷണലും സെന്റ് ലൂയിസ് 56 ക്ലബും ചേർന്ന് നടത്തുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ടൂർണമെന്റിന്റെ നാഷണൽ എക്സിക്യൂട്ടീവ് കോഓർഡിനേറ്റർമാർ അറിയിച്ചു.
ഏകദേശം 90ൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 19ന് രാവിലെ 11ന് രജിസ്ട്രേഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആദ്യം രജിസ്ട്രേഷനും തുടർന്ന് ദേശീയ സമിതി യോഗവും ജനറൽ ബോഡിയും അതിനുശേഷം ഉദ്ഘാടനവും നടക്കും. ആദ്യ മത്സരം വൈകുന്നേരം നാലിന് ആരംഭിക്കും.
18ന് വൈകുന്നേരം പരിശീലന ഗെയിമുകൾ ഉണ്ടായിരിക്കുന്നതാണ്. അന്ന് എത്തിച്ചേരുന്നവർക്ക് ഭക്ഷണ പാനീയങ്ങൾ ഒരുക്കുന്നതാണ്. 200 ഡോളർ വീതമാണ് ഒരാൾക്ക് ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ്.
സെന്റ് ലൂയിസ് എയർപോർട്ടിൽ നിന്ന് ഹോട്ടലിന്റെ കോംപ്ലിമെന്ററി ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഹോട്ടലിൽ നിന്നും ഇവന്റ് സെന്ററിലേക്ക് സംഘാടകർ ഒരുക്കുന്ന ഷട്ടിൽ സർവീസും ഉണ്ടായിരിക്കുന്നതാണ്.
വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി ജോയ് മുണ്ടപ്ലാക്കിൽ മെമ്മോറിയൽ: മൂവായിരം ഡോളർ, രണ്ടാം സമ്മാനമായി രണ്ടായിരത്തി ഒരുനൂറ് ഡോളർ, മൂന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ഡോളർ, നാലാം സമ്മാനമായി ആയിരത്തി ഇരുനൂറ് ഡോളർ എന്നീ ക്രമത്തിൽ കാഷ് അവാർഡുകളും ട്രോഫികളും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു ചെരുവിൽ (ചെയർമാൻ) 586 206 6164, എൽദോ ജോൺ (ഇവന്റ് മാനേജർ) +1 314 324 1051, കുര്യൻ നെല്ലാമറ്റം (വൈസ് ചെയർമാൻ) 1 630 664 9405, ആൽവിൻ ഷുക്കൂർ (സെക്രട്ടറി) 630 303 4785, നാഷണൽ കോഓർഡിനേറ്റർമാരായ സാബു സ്കറിയ 267 980 7923, രാജൻ മാത്യു 469 855 2733, സാം മാത്യു 416 893 5862, നിതിൻ ഈപ്പൻ +1 203 298 8096, ബിനോയ് ശങ്കരാത്ത് (ഐടി കോഓർഡിനേറ്റർ) +1 (703) 9811268.
|
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവർക്കായി ലാക്കോംബ് ആൽബെർട്ട നൈറ്റ്സ് ഓഫ് കൊളംബസ് കൗൺസിൽ നൽകുന്ന ഗ്രാൻഡ് നൈറ്റ് അവാർഡ് മണ്ണാർകാട് കാഞ്ഞിരപ്പുഴ സ്വദേശിയും കാനഡ മലയാളിയുമായ ഫ്രാൻസിസ് ജോസഫിന് ലഭിച്ചു.
ലാക്കോംബ് നഗരത്തിലും കാനഡയിലും സമൂഹ്യ സേവനത്തിലും മറ്റ് മേഖലകളിലും ഫ്രാൻസിസ് ജോസഫ് നടത്തിവരുന്ന പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
സഹായമനസ്കതയും സാഹോദര്യവും സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും ഫ്രാൻസിസ് ജോസഫിനെ മികച്ച മനുഷ്യ സ്നേഹിയാക്കുന്നെന്നും അതുകൊണ്ടാണ് ഇദ്ദേഹം ഈ അവാർഡിന് അർഹനായതെന്ന് അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ഗ്രാൻഡ് നൈറ്റ് എമറ്റ് ഹാൻരഹാൻ പറഞ്ഞു.
നൈറ്റ്സ് ഓഫ് കൊളംബസിലെ സംഭാവനകൾക്കു പുറമേ, ഫ്രാൻസിസ്, ലാക്കോംബ് ആക്ഷൻ ഗ്രൂപ്പിലെ സൂപ്പർവൈസർ കൂടിയാണ്. സെൻട്രൽ അൽബെർട്ടയിലെ പ്രമുഖ ഏജൻസികളിലൊന്നായ ഇത്, ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവ ഉൾപ്പെടെയുള്ള വികസന വൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
സഹായത്തിനായി എത്തുന്ന ക്ലയന്റുകളോട് സഹാനുഭൂതി, ക്ഷമ, കരുണ എന്നിവയോടെ പ്രവർത്തിക്കുന്ന ഫ്രാൻസിസിന്റെ സമീപനം സമൂഹത്തെയും ഏജൻസി നേതൃത്ത്വത്തെയും ഒരുപോലെ ആകർഷിച്ചിരിക്കുന്നു.
കാഞ്ഞിരപ്പുഴ പരേതരായ ജോസഫ് കന്നുംകുളമ്പിലിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. ഭാര്യ ജിനു ഫ്രാൻസിസ് ആൽബെർട്ട ഗവൺമെന്റിൽ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. മക്കൾ ജുവാൻ, ജേക്ക്, ജാനിസ്, ജിയന്ന എന്നിവർ കാനഡയിൽ പഠിക്കുന്നു.
സഹോദരനായ ഫാ. ജോസ് കുളമ്പിൽ ആണ് ഫ്രാൻസിസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും മാർഗദർശകനും.
|
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റും മലയാളിയുമായ ഡോ. ജലധര ശോഭനന് നാനോ ടെക്നോളജിയില്‍ ആഗോള അംഗീകാരം.
കാന്‍സറിനു കാരണമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി ഫോട്ടോ സെന്സിറ്റൈസറും അള്‍ട്രാസെന്‍സിറ്റീവ് ഓക്സിജന്‍ സെന്‍സറുമായി സംയോജിപ്പിക്കുന്ന നാനോ ഉപകരണം വികസിപ്പിച്ചെടുത്തതിനാണ് ഡോ.ജലധരക്ക് ആഗോള അംഗീകാരം ലഭിച്ചത്.
കാന്‍സര്‍ ചികിത്സയിലെ പ്രധാന വെല്ലുവിളിയായ കാന്‍സര്‍ കോശങ്ങളുടെ സമയബന്ധിതമായ തിരിച്ചറിയലിന് ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ 110 സര്‍ക്കുലേറ്റിംഗ് ട്യൂമര്‍ സെല്ലുകള്‍ വരെ കണ്ടെത്താന്‍ കഴിവുള്ള ലിക്വിഡ് ബയോപ്സി പ്ലാറ്റ്ഫോം ഡോ. ജലധര വികസിപ്പിച്ചിട്ടുണ്ട്.
ഈ കണ്ടുപിടുത്തത്തിന് ജാപ്പനീസ് ഫോട്ടോകെമിസ്ട്രി അസോസിയേഷന്റെ ജെപിപിഎ രസതന്ത്ര അവതരണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 260 ഗവേഷകരില്‍ നിന്നാണ് ഡോ. ജലധാര ശോഭനനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
നാനോടെക്നോളജി രംഗത്തെ സുരക്ഷയ്ക്കും പാരിസ്ഥിതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സംഭാവനകളും ഡോ. ജലധാര നല്‍കിയിട്ടുണ്ട്. കേശവദാസപുരം കൊല്ലവിള സ്വദേശിനിയായ ഡോ.ജലധര പട്ടം കേന്ദ്രീയ വിദ്യാലയയില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയത്.
വിമന്‍സ് കോളജില്‍ നിന്നും ബിരുദവും എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്ദര ബിരുദവും നേടി. റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ശോഭനന്റെയും ബീനയുടെയും മകളാണ് ഡോ.ജലധര.
|
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. കുറുമുള്ളൂർ കണിയാംപറന്പിൽ പരേതനായ സിറിയക്കിന്റെയും മോളി ചെമ്മാച്ചേലിന്റെയും മകൻ നവീഷ് ലൂക്ക് സിറിയക്(42) ആണ് മരിച്ചത്.
സംസ്കാരം ചൊവ്വാഴ്ച ഷിക്കാഗോയിൽ. ഭാര്യ ജിനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗം. മക്കൾ: നേതൻ, ജയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ, പ്രറ്റി മുടിക്കുന്നേൽ (ഇരുവരും അമേരിക്ക).
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പരേതന്റെ ആത്മശാന്തിക്കായി കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
|
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73 വയസുകാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.
വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.
|
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11ാമത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ ന്യൂജേഴ്സിയിലെ ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ആതിഥേയരായ ന്യൂയോർക്ക് ചാപ്റ്റർ വിലയിരുത്തി. ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ മാധ്യമപ്രവർത്തകർക്ക് പുറമേ ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ കൂടാതെ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗത്ത് നിന്നുള്ളവരും പങ്കെടുത്തു.
ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസിഎൻഎ ദേശീയ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, കോൺഫറൻസ് ചെയർമാൻ സജി ഏബ്രഹാം, ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് ജേക്കബ് മാനുവൽ തുടങ്ങിയവർ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിനെക്കുറിച്ച് സംസാരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.
വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഒട്ടറെ പേർ ആശംസകളും സഹായ സഹകരണങ്ങളും അറിയിച്ചു. റോക്ലാൻഡ് കൗണ്ടി ലജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. ആനി പോൾ, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ഫൊക്കാന ജനറൽ സെക്രട്ടറി കുമാർ ഉണ്ണിത്താൻ, ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ്(അമേരിക്ക റീജൺ) ഡോ.തങ്കമണി അരവിന്ദൻ, ജിനേഷ് തമ്പി, പിന്റോ ചാക്കോ, അനീഷ് ജയിംസ്, ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്, മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് രാജു ജോയ്, സാമൂഹിക സാംസ്കാരിക പ്രവർത്തകനും മുൻ കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റുമായ ജിഷോ, അനിൽ പുത്തൻചിറ, റീന പുത്തൻചിറ, കുഞ്ഞുമോൾ വർഗീസ്, പ്രമുഖ ടെലിവിഷൻ നിർമാതാവ് ജില്ലി സാമുവേൽ, ബോബി സാമുവേൽ, ലത കറുകപ്പിള്ളിൽ, ഷൈബു വർഗീസ്, ജിബി ജേക്കബ് വർഗീസ് കൂടാതെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണക്കുന്ന സംരംഭകരായ ദിലീപ് വെർഗീസ്, ഗ്ലോബൽ കൊളിഷൻ നോഹ ജോർജ്, ജോസഫ് കാഞ്ഞമല സി പി എ, അനിൽ പുത്തൻചിറ, ബിനോയ് തോമസ് എന്നിവരും ഐപിസിഎൻഎ പ്രതിനിധീകരിച്ച് മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, മധു കൊട്ടാരക്കര, ചാപ്റ്റർ അംഗങ്ങൾ ബിജു ജോൺ കൊട്ടാരക്കര, ജിനേഷ് തമ്പി, മാത്തുക്കുട്ടി ഈശോ, ജയൻ ജോസഫ് തുടങ്ങിയവരും സംസാരിച്ചു.കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
കോൺഫറൻസ് ചെയർമാൻ സജി ഏബ്രഹാം, ജനറൽ കൺവീനർ ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്), റിസപ്ഷൻ / രജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ.തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ പ്രോഗ്രാം: താജ് മാത്യു ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിൻറ്റോ ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ സുവനീർ: മാത്തുക്കുട്ടി ഈശോ ഓഡിയോ വിഷൻ: ജില്ലി സാമുവേൽ കൂടാതെ ഐപിസിഎൻഎ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്, ബിജു കിഴക്കേക്കുറ്റ്, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ് എലെക്ട് രാജു പള്ളത്ത് എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11ാമത് ഇന്റർനാഷനൽ മീഡിയ കോൺഫറൻസിൽ കേരളത്തിൽ നിന്നും ജനപ്രതിനിധികളും മുതിർന്ന മാധ്യമ പ്രവർത്തകരും പങ്കെടുക്കും.
കോൺഫറൻസിനെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്നവരെ ബന്ധപ്പെടുക: സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, വിശാഖ് ചെറിയാൻ, അനിൽകുമാർ ആറന്മുള, ആശ മാത്യു, റോയ് മുളകുന്നം, സജി ഏബ്രഹാം, ഷോളി കുമ്പിളുവേലി, രാജു പള്ളത്, മധു കൊട്ടാരക്കര, ബിജു കൊട്ടാരക്കര, ജോജോ കൊട്ടാരക്കര, ബിനു തോമസ് മറ്റു ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളെയും ബന്ധപ്പെടാവുന്നതാണ്.
|
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റണിലെ മഞ്ചാടി മലയാളം (ഹൈബ്രിഡ് ) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്കൂൾ കോർഡിനേറ്റർ അമ്പിളി സാജു , പഠിതാക്കളെയും , മാതാപിതാക്കളേയും സ്വാഗതം ചെയ്തുകൊണ്ട് , ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.
മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി ഇന്നത്തെ കാലത്ത് മലയാളം പഠിച്ചിരിക്കേണ്ടതിനെക്കുറിച്ചു വിശദീകരിച്ചു. സന്ധ്യ ദേവി ടീച്ചർ ആശംസാ പ്രസംഗം നടത്തി. ഡോക്ടർ പി.വി ബൈജു സദസിനു നന്ദി രേഖപ്പെടുത്തി .
|
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി) ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തം മുതൽ തിരുവോണം വരെ പൂക്കളം തീർത്താണ് ക്ഷേത്രം ഓണാഘോഷത്തിന് ഒരുങ്ങിയത്. തിരുവോണ ദിവസം ചന്ദന മുഖക്കാപ്പ് അണിഞ്ഞ ശ്രീ ഗുരുവായൂരപ്പന് ഭക്തജനങ്ങൾ അൻപൊലിയും, ചുറ്റുവ വിളക്കും പ്രത്യേക പുഷ്പാഞ്ജലിയും അർപ്പിച്ച് അനുഗ്രഹം നേടി. പൂജാരിമാരായ കാരക്കാട്ട് പരമേശ്വരൻ നമ്പൂതിരി, കല്ലൂർ വാസുദേവൻ നമ്പൂതിരിപ്പാട്, സുദേവ് ആലമ്പാടി എന്നിവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.
ഈ മാസം ആറിന് വിപുലമായ ഓണാഘോഷം കെഎച്ച്എസ്എൻടി കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും സംഘടിപ്പിച്ചു. സ്വാമി ബോധാനന്ദ ഭഗവാന് മുൻപിൽ തിരി തെളിയിച്ച ശേഷം ഓണസദ്യ വിളമ്പി. കലവയ്ക്ക് ട്രസ്റ്റി സെക്രട്ടറി ടി. എൻ. നായരും വൈസ് ചെയർ രമണി കുമാറും, ട്രഷറർ രമേശ് കുട്ടാട്ടും നേതൃത്വം നൽകി.
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ട്രസ്റ്റി ചെയർമാൻ സതീഷ് ചന്ദ്രനും പ്രസിഡന്റ് വിപിൻ പിള്ളയും, സെക്രട്ടറി ജലേഷ് പണിക്കരും, ട്രസ്റ്റി മെമ്പർ രാമചന്ദ്രൻ നായരും ചേർന്ന് നിർവ്വഹിച്ചു. മഹാബലിയെ ചെണ്ടമേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടു കൂടി വേദിയിലേക്ക് സ്വാഗതം ചെയ്തു. സ്റ്റേജിൽ നടന്ന കലാപരിപാടികൾക്ക് കൾച്ചറൽ കമ്മിറ്റി ലീഡ് ബോർഡ് മെമ്പർ ഹെന വിനോദ് നേതൃത്വം നൽകി. സീനിയേഴ്സ് അവതരിപ്പിച്ച സംഘഗാനം എല്ലാവരെയും ഓണക്കാലത്തിന്റെ ഗൃഹാതുരത്വത്തിലേക്കു കൊണ്ടു പോയതായി ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ നായർ പറഞ്ഞു.
ഈ വർഷത്തെ പ്രധാന ആകർഷണമായ പാർത്ഥസാരഥി വള്ളം ഏവരെയും അതിശയിപ്പിക്കുകയും, വള്ളപ്പാട്ടും വഞ്ചി തുഴയലും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുകയും ചെയ്തതായി ട്രസ്റ്റി മെമ്പർ കേശവൻ നായർ പറഞ്ഞു.ട്രസ്റ്റി മെമ്പർ വിനോദ് നായർ,ബോർഡ് മെമ്പർ രഞ്ജിത് നായർ, ബോർഡ് മെമ്പർ സുജ ഇന്ദിര എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകളുടെ ഭാഗമായി വടംവലിയും സംഘടിപ്പിച്ചിരുന്നു.
|
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ശനിയാഴ്ച ടാമ്പ ഹിന്ദു ടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.
ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.
കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനുംപങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.
ഓൺലൈനായിട്ട് നടത്തിയ പരിപാടികളുടെ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ATHMA ഫേസ്ബുക് പേജ് സന്ദർശിക്കുക.
|
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മകന്റെയും മുന്നിൽ കഴുത്തറത്ത് കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്.
സഹപ്രവർത്തകനും ക്യൂബക്കാരനുമായ യോർദാനിസ് കൊബോസ് മാർട്ടിനസാണ് (37) ചന്ദ്രമൗലിയെ കൊലപ്പെടുത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു.
വാഷിംഗ് മെഷീൻ തകർന്നതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വടിവാൾ ഉപയോഗിച്ചാണ് യോർദാനിസ് ആക്രമണം നടത്തിയത്.
ചന്ദ്രമൗലിയുടെ ഭാര്യയും പതിനെട്ടുകാരനായ മകനും ഇടപെടാൻ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി തലയറത്ത് മാറ്റുകയായിരുന്നു.
ഉടലിൽനിന്നു വേർപെടുത്തിയ തല നിലത്തിട്ട് ചവിട്ടിയ ശേഷം മാലിന്യക്കൂനയിൽ തള്ളുകയും ചെയ്തു.
|
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക കോഓർഡിനേറ്റർമാരായ നിഷ നായർ, പ്രെജി സുരേഷ് നായർ, സുനിത ഹരി, ഗ്രൂപ്പ് ഇവന്റ് ലീഡർമാരായ അംഗിത മേനോൻ, ശ്രീകു നായർ, രാധ നായർ, അർച്ചന നായർ, പ്രെജി നായർ, മനോജ് നായർ രാജേഷ്, വിദ്യ നായർ, ഉണ്ണികൃഷ്ണ പിള്ള, രാജു നായർ, ശ്രീകല വിനോദ്, അജിത് പിള്ള, മുരളി പള്ളിക്കര, അപ്പത്ത് ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് സുനിൽ രാധമ്മ, സെക്രട്ടറി അഖിലേഷ് നായർ എന്നിവർ നേതൃത്വം നൽകി.
മഹാബലിയായി സുരേഷ് കരുണാകരനും വസ്ത്രാലങ്കാരം ശ്രീകു നായരും നിർവഹിച്ചു. ഒനിയേൽ കുറുപ്പ്, പ്രെജി സുരേഷ് നായർ, സിന്ധു മേനോൻ, നിഷ നായർ, മനോജ് (എസ്ജിടി), ശ്രീകല വിനോദ്, സുരേഷ് കരുണാകരൻ, സുനിത ഹരി, ജയശ്രീ നായർ, ശ്രീകു നായർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
തിരുവാതിര നൃത്തസംവിധാനം ഷിംന നവീൻ നിർവഹിച്ചു. അങ്കിത മേനോൻ, അൻവേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അലങ്കാര കമ്മിറ്റിയും മീനാക്ഷി നായരും ചേർന്നാണ് വേദിയൊരുക്കിയത്.
|
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) മുൻ പ്രസിഡന്റും പ്രഥമ സെക്രട്ടറിയുമായിരുന്ന റെജി ജോർജിന്റെ ഭാര്യ സുജ ജോർജിന്റെ(58) വിയോഗത്തിൽ ഐപിസിഎൻഎ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഐപിസിഎൻഎ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, നിയുക്ത പ്രസിഡന്റ് രാജു പള്ളത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം എന്നിവർ അനുശോചനം അറിയിച്ചു.
മെറിക്ക് ഫാർമസ്യൂട്ടിക്കൽസിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു സുജ. മക്കൾ: രോഹിത് ജോർജ്, റോഷ്നി ജോർജ്.
|
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച ഒന്ന് മുതൽ നാല് വരെ സന്തൂർ ഇന്ത്യൻ റസ്റ്ററന്റിൽ നടക്കുമെന്ന് പ്രസിഡന്റ് ബിജു ചാക്കോ അറിയിച്ചു.
ചെണ്ടമേളം, ശിങ്കാരി മേളം താലപ്പൊലിയുമായി മാവേലിയെ വരവേൽക്കുക, അത്തപ്പൂക്കളം, തിരുവാതിരക്കളി, പുലിക്കളി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു ചാക്കോ, വൈസ് പ്രസിഡന്റ് ഉഷ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ്, ട്രഷർ ബേബി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ എന്നിവർ അറിയിച്ചു.
|
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യുവ നേതാവ് ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ യൂട്ടാ സ്വദേശി ടൈലർ റോബിൻസൺ എന്ന ഇരുപത്തിരണ്ടുകാരൻ കസ്റ്റഡിയിലായി. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് യൂട്ടാ ഗവർണർ സ്പെൻസർ കോക്സും കേസ് അന്വേഷിക്കുന്ന എഫ്ബിഐയും പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഭവം അറിഞ്ഞ പ്രതിയുടെ ബന്ധുക്കളും കുടുംബ സുഹൃത്തും പ്രതിയെ പിടികൂടാൻ സഹായം നല്‍കിയെന്ന് ഗവർണർ പറഞ്ഞു. കിർക്കിന്റെ ഘാതകൻ പിടിയിലായെന്ന് ട്രംപ് മുന്‍പ് സൂചന നല്‍കിയിരുന്നു. പ്രതിയുടെ പിതാവ് ഇതിനു സഹായം നല്‍കിയെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് യുവജനങ്ങളുടെ വോട്ട് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കിർക്ക് കഴിഞ്ഞ ദിവസം യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവാദത്തിലേർപ്പെട്ടിരിക്കേ ആക്രമണത്തിനിരയാവുകയായിരുന്നു. 130 മീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്നേറ്റ ഒറ്റ വെടിയാണ് മരണകാരണമായത്.
ഈ കെട്ടിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കിറങ്ങിയ ഇയാൾ യൂണിവേഴ്സിറ്റി കാന്പസിൽനിന്ന് പുറത്തുകടന്ന് മരങ്ങൾ നിറഞ്ഞ സ്ഥലത്ത് തോക്ക് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
കിർക്കിനെ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് ഇവിടെനിന്ന് കണ്ടെടുത്തു. ഇതിനിടെ, രാഷ്ട്രീയക്കാർക്കു നേരേ അക്രമസംഭവങ്ങൾ വർധിച്ചുവരുന്നത് അമേരിക്കയിൽ വലിയ ചർച്ചാവിഷയമായി. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിനും വെടിയേറ്റിരുന്നു.
|
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നയം അനുസരിച്ച് ഇനി മുതൽ എല്ലാ നോൺഇമിഗ്രന്റ് വീസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ.
ഇതുവരെ, പല ഇന്ത്യൻ പൗരന്മാരും സിംഗപ്പുർ, ജർമനി, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ബി1 (ബിസിനസ്), ബി2 (ടൂറിസം) വീസകൾക്ക് വേഗത്തിൽ അപ്പോയിന്റ്മെന്റ് നേടാറുണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടസമുണ്ടാക്കും.
ഇന്ത്യയിൽ നിലവിൽ വീസ അപ്പോയിന്റ്മെന്റ് ലഭിക്കാൻ 3.5 മാസം മുതൽ ഒമ്പത് മാസം വരെയാണ് കാത്തിരിപ്പ് സമയം. ഈ പുതിയ നയം കാരണം ഇന്ത്യയിലെ വീസ ലഭിക്കാനുള്ള കാലതാമസം ഇനിയും വർധിക്കുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ, സെപ്റ്റംബർ രണ്ട് മുതൽ നിലവിൽ വന്ന ഇൻപേഴ്സൺ ഇന്റർവ്യൂ നിർബന്ധമാക്കിയ മറ്റൊരു നയവും ഈ പ്രശ്നം കൂടുതൽ വഷളാക്കും.
|
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്‍ക്കില്‍ പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്‍: നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ ഒരു മലയാളി സ്വന്തമായി കൃഷി ചെയ്തു സായിപ്പന്മാര്ക്ക് വരെ നല്‍കുകയാണ്.
ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയിൽ താമസിക്കുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജോസ് അക്കക്കാട്ട് ആണ് ഈ നാട്ടിൽ അസാധ്യമെന്നു തോന്നുന്ന കൃഷികള്‍ വിളയിച്ചെടുത്ത് സായിപ്പന്മാരെ അടക്കം അമ്പരപ്പിക്കുന്നത്.
ആള്‍പ്പൊക്കമുള്ള പയറും പടവലവും മുതല്‍ തക്കാളിയും പാവലും കുക്കുമ്പറും എന്തിന് കഞ്ചാവ് വരെ നീളുന്നതാണ് മറുനാട്ടിലെ ഈ കര്‍ഷകശ്രീയുടെ പറമ്പിലെ കൃഷികള്‍ എന്നറിയുമ്പോള്‍ ആരുമൊന്ന് ഞെട്ടും.
വിളകളുടെ കൂടത്തില്‍ കഞ്ചാവെന്ന് കണ്ട് ആരും സംശയിക്കേണ്ടെന്ന് ജോസേട്ടന്. ന്യൂയോര്‍ക്കില്‍ മൂന്ന് മൂട് വരെ കഞ്ചാവ് നിയമവിധേയമാണ്. ഇത് പാകമായി കഴിയുമ്പോള്‍ അടുത്ത തൈകള്‍ നടാന്‍ നിയമം അനുവദിക്കും.
തൊടിയില്‍ കഞ്ചാവ് നട്ടെന്നു കരുതി ഞാന്‍ ഉപയോഗിക്കുകയൊന്നും ഇല്ല കേട്ടോ. ഒരു കൗതുകത്തിന്റെ പുറത്ത് നട്ടതാണെന്ന് ജോസേട്ടന്റെ നിരീക്ഷണം. 37 വര്‍ഷമായി ജോസേട്ടന് യുഎസില്‍ വന്നിട്ട്.
1987ലെ ആദ്യകാല കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ എത്തിയതാണ്. നാട്ടില്‍ ഒന്നാന്തരം കര്‍ഷക കുടുംബമായിരുന്നു. കൃഷിയും കന്നുകാലിയുമെല്ലാം ധാരാളം. ചെറുപ്പത്തിലെ അപ്പന്റെ കൂടെ കൃഷിപ്പണിക്ക് ഇറങ്ങിയത് അതിനോടുള്ള താത്പര്യം കൊണ്ടും കൂടിയായിരുന്നുവെന്ന് സാക്ഷ്യം.
ഞങ്ങളും കൃഷിയിലേക്ക്
ധാരാളം വെള്ളം കിട്ടുന്ന തോടുണ്ട് ജോസേട്ടന്റെ റോക്ക്ലാന്‍ഡിലെ പറമ്പില്‍. വിത്തുകള്‍ വീട്ടില്‍ വച്ച് മുളപ്പിച്ചതിനു ശേഷമാണ് കൃഷിയിറക്കുന്നത്. നാലു മാസമാണ് കൃഷി ചെയ്യാന്‍ അനുകൂലമായ കാലാവസ്ഥ പുറത്ത് കിട്ടൂ. ആ സമയം കൊണ്ടാണ് കൃഷിയിലെ പരീക്ഷണങ്ങളത്രയും.
"ആദ്യമായി ഫെന്‍സിംഗ് നടത്തുകയാണ് വേണ്ടത്. നാട്ടില്‍ പന്നിയാണെങ്കില്‍ ഇവിടെ മാനാണ്. വിളയാന്‍ നോക്കി നില്ക്കും ഇവറ്റകള്. വന്നാല്‍ തരിമ്പു പോലും ബാക്കി വയ്ക്കാതെ തിന്നു കളയും. ഞാന്‍ ആദ്യം നല്ല വേലിയാണ് കെട്ടിയത്. എന്നിട്ടാണ് കൃഷി ഇറക്കിയത്' ജോസേട്ടന്റെ വാക്കുകളില്‍ തഴക്കവും പഴക്കവും ചെന്ന കര്‍ഷകന്റെ അനുഭവങ്ങള്‍.
ആരും ഒരിക്കല്‍ പോലും കൃഷിയിറക്കാത്ത സ്ഥലമായിരുന്നു ജോസേട്ടന്റേത്. അതുകൊണ്ടുതന്നെ മണ്ണ് നല്ല കന്നിപ്പെണ്ണിനെപ്പോലെ ഫലഭൂയിഷ്ടവുമായിരുന്നു. ആദ്യമൊക്കെ 200 ഡോളര്‍ ആദ്യം മുടക്കി മെക്സിക്കനെ കൊണ്ട് കിളപ്പിച്ചതിനു ശേഷമാണ് കൃഷിയിറക്കിയിരുന്നത്.
മെക്സിക്കോയില്‍ നിന്നുള്ള പണിക്കാരന് എന്ത് കൃഷി. അവന് പണി കഴിഞ്ഞു പോകുമ്പോള്‍ പറമ്പിലെ കാനയൊക്കെ മണ്ണ് നിറഞ്ഞു മൂടുന്ന അവസ്ഥ. ഇതെല്ലാം വീണ്ടും തെളിയിച്ചെടുക്കാന്‍ പിന്നെയും പണിയണം.
അതോടെ ഒരു ടില്ലര്‍ വാങ്ങി. അതുപയോഗിച്ച് മണ്ണി ഇളക്കിയായി പിന്നീട് കൃഷി. ഫാം ലാന്‍ഡ് ആയതു കൊണ്ട് ധാരാളം വെള്ളമുണ്ട്. പമ്പ് ഉപയോഗിച്ച് ജലസേചനവും നടത്തും. പണികളെല്ലാം തനിച്ചാണ്. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതോടെ ഭാര്യ ലിസമ്മയും കൈസഹായത്തിനായി എത്തും.
അങ്ങനെ കൃഷി കുടുംബകാര്യമാക്കി മാറ്റുകയായിരുന്നു ഇരുവരും ചേര്‍ന്ന്. ആളുയരമുള്ള പയറും പടവലവുമൊക്കെ തിളങ്ങി നില്ക്കുമ്പോള് അതിനു പിന്നില്‍ ലിസമ്മയുടെ കൂടി അധ്വാനമുണ്ടെന്ന് ജോസേട്ടന്റെ വെളിപ്പെടുത്തല്‍ കേട്ട് തൊട്ടടുത്ത് നിന്നിരുന്ന ലിസമ്മയ്ക്ക് നാണം.
തൈകള്‍ തെരഞ്ഞെടുക്കുന്നിടത്ത് തുടങ്ങും ജോസേട്ടന്റെ ശ്രദ്ധ. 24 ചുവട് 18 ഡോളറിന് കിട്ടുന്ന തൈകളാണ് വാങ്ങുന്നത്. മുത്ത് പോയ തൈകള്‍ കൊള്ളില്ല. പലരും ഇതൊന്നും മനസിലാക്കാതെ കൃഷിക്ക് ഇറങ്ങുന്നതു കൊണ്ട് വിജയം നേടാന്‍ കഴിയാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"ഫാം ലാന്‍ഡില്‍ അഞ്ച് കൂട്ടം പയര്‍, പാവല്‍, പടവലം, വെണ്ട, തക്കാളി, കുക്കുമ്പര്‍, പച്ച മുളക് എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. ദൈവം സഹായിച്ച് നല്ല വിളവും ലഭിക്കുന്നുണ്ട്. രാസവളം ഒന്നും ഉപയോഗിക്കില്ല. കുഴിച്ചു വയ്ക്കുമ്പോള്‍ വേര് വേഗത്തില്‍ പിടിക്കുന്നതിന് അല്പം വളം ചേര്‍ക്കും എന്നതൊഴിച്ചാല്‍ മറ്റു വളപ്രയോഗം ഒന്നുമില്ല.
ഇലകള്‍ വീണു ചീഞ്ഞു വളം ആകുന്നതു തന്നെ ധാരാളം. പിന്നെ മഞ്ഞു വീഴ്ച കാരണം ഇവിടെ കീടങ്ങളില്ല. മാന്‍ മാത്രമാണ് ഇവിടുത്തെ വില്ലന്‍. നല്ല പാകമായാല്‍ ഉടന്‍ വരും അവറ്റകള്. നമ്മുടെ നാട്ടിലെ പന്നികള്‍ ചെയ്യുന്ന ദ്രോഹമാണ് ഇവിടുത്തെ മാനുകള്‍ ചെയ്യുക. നല്ല ഫെന്‍സിംഗ് ചെയ്യുക മാത്രമാണ് പോംവഴി' നൂറു മേനിയുടെ പിന്നിലെ ട്രിക്സ് വെളിപ്പെടുത്തി ജോസേട്ടന്.
ന്യൂയോര്‍ക്കിലെ കാലാവസ്ഥയില്‍ കപ്പയും കാച്ചുലും ചേമ്പുമൊന്നും പറ്റില്ലെന്ന് അദ്ദേഹം പറയുന്നു. മണ്ണിനു മുകളിലുള്ള വിളകള്‍ മാത്രമേ സാധിക്കൂ എന്നത് ചെറിയ വിഷമം ഉണ്ടാക്കുന്നതാണ്. ഇച്ചിരി കപ്പയും കാച്ചിലുമെല്ലാം കൃഷി ചെയ്യാന്‍ പറ്റാത്തതാണ് ജോസേട്ടനിലെ കര്‍ഷകന്റെ സ്വകാര്യ ദു:ഖം.
എന്നാലും കൃഷി അത്ര എളുപ്പമുള്ള പണിയല്ല. ജോസേട്ടന്റെ കൃഷി കണ്ട് ആവേശം കൊണ്ട അയലത്തെ സായിപ്പിന് കിട്ടിയത് മുട്ടന്‍ പണി. സായിപ്പിന്റെ വിള പാകമായപ്പോള്‍ ദേ വരുന്നു, മാന്‍. അതു പോയതിനേക്കാള്‍ വേഗത്തില്‍ അയാള്‍ ജോസേട്ടന്റെ വീട്ടിലെത്തി.
നിങ്ങളുടെ കൃഷി മാന്‍ തൊട്ടില്ലല്ലോ? ഫെന്‍സിംഗിന്റെ ഗുണമേന്മ പറഞ്ഞു കൊടുക്കുക മാത്രമല്ല, അയാളുടെ പറമ്പില്‍ ഫെന്‍സിംഗ് ചെയ്യാന്‍ ജോസേട്ടന് കൂടി ഇറങ്ങുകയും ചെയ്തു.
കൃഷി മണ്ണില്‍, ഫലം മനസിന്
എന്നും രാവിലെ ജോസേട്ടന് തൊടിയിലേക്ക് ഇറങ്ങും. അവിടെ തന്റെ അരുമ ചെടികളോട് സംസാരിച്ചും തൊട്ടു തലോടിയും ഇടയ്ക്ക് ഇലയില്‍ പിടിച്ച് ഒരു കിഴുക്കുമൊക്കെ കൊടുത്ത് കുറച്ചു നേരം ചെലവഴിക്കും. കായ്കള്‍ പച്ചയ്ക്ക് പറിച്ചു കഴിക്കും.
കൃഷി ചെയ്ത് ഉണ്ടാക്കുന്നതൊക്കെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും മറ്റും സൗജന്യമായി കൊടുക്കും. ഇത്രയും നാളായി പച്ചക്കറികള്‍ കൊടുത്ത വകയില്‍ ഒരു രൂപ ആരുടെയും കയ്യില്‍ നിന്ന് വാങ്ങിച്ചിട്ടില്ല.
"ചിലര്‍ വന്നു പച്ചക്കറി ചോദിച്ചു വാങ്ങിയശേഷം പണം നല്‍കും. ഞാന്‍ നിരസിക്കും. വെളുമ്പന്മാര്ക്ക് എന്റെ കൃഷി കണ്ട് കൗതുകമാണ്. പലരും കാണാനായി വരും. അവര്‍ക്ക് പടവലങ്ങയൊക്കെ കണ്ട് അന്തം വിടുന്ന സായിപ്പിനെ കാണാന്‍ നല്ല കോമഡിയാണ്.
ഞാന്‍ അവര്‍ക്ക് പയറും പടവലവുമൊക്കെ പറിച്ചു കൊടുക്കും. എന്നിട്ട് നമ്മള് കറി വയ്ക്കുന്ന രീതിയൊക്കെ പറഞ്ഞു കൊടുക്കും. ചിലരൊക്കെ പരീക്ഷിച്ച് രൂചിയെക്കുറിച്ച് വാചാലരാകാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല.
എറ്റവും നല്ല ഹോബി എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, കൃഷി എന്ന്.' ജോസേട്ടന്റെ വാക്കുകളില്‍ കര്‍ഷകന്റെ ചാരിതാര്‍ഥ്യം.
മെട്രോപോളിറ്റല് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം മുഴുവന്‍ സമയ കൃഷിയുമായി തിരക്കിലാണ് ജോസേട്ടന്. ഭാര്യ ലിസമ്മ ജോസും തൊടുപുഴ സ്വദേശിയാണ്. നഴ്സിംഗ് ഹോമില്‍ നിന്ന് റിട്ടയര്‍ ചെയ്തു.
രണ്ട് മക്കളും അവരുടെ ഭാര്യമാരും ഡോക്ടര്‍മാരാണ്. ഒരാള്‍ ഫ്ളോറിഡയിലും മറ്റൊരാള്‍ മാന്‍ഹാട്ടണിലും. അപ്പന്റെയും അമ്മയുടെയും കൃഷി അവര്‍ക്കും സന്തോഷമാണ്. എല്ലാ വര്‍ഷവും നേരില്‍ പോയും പാഴ്സലായും ധാരാളം പച്ചക്കറികള്‍ വീട്ടിലെത്തുന്ന സന്തോഷം ഇരുവര്‍ക്കും.
കൃഷിയിൽ ചില്ലറ പരീക്ഷണങ്ങളും ജോസേട്ടൻ നടത്തുകയും അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ സാക്ഷ്യമെന്നോണം വീടിന്റെ മുന്നിൽ നിറയെ കായ്ച്ചു നിൽക്കുന്ന ഏഷ്യൻ പെയറുകളുണ്ട്.
നമ്മുടെ നാട്ടിലെ സബർജലി. വെറും പെയർ അല്ല ഫ്ലവറിംഗ് ട്രീയുമായി ബഡ് ചെയ്ത് സ്വയം ഉണ്ടാക്കിയെടുത്ത മരങ്ങൾ. സാധാരണ പിയറിനേക്കാൾ വലിപ്പവും മധുരവും കൂടുതലാണിതിന്. മാത്രമല്ല ബഡ് ചെയ്ത ചെടിക്ക് ഭ്രാന്ത് പിടിച്ചതു പോലെ കായ്ക്കുകയും ചെയ്യുന്നു. റോഡിലൂടെ പോകുന്നവർ വണ്ടി നിർത്തി ഇത് കാണാൻ വരുന്നത് പതിവാണെന്ന് ജോസേട്ടൻ പറയുന്നു.
ആദ്യമൊക്കെ വിളവ് പള്ളിയില്‍ കൊണ്ടുപോയി കാണുന്നവര്‍ക്ക് കൊടുത്തിരുന്നു. പക്ഷേ കൊണ്ടു ചെല്ലുന്ന ദിവസം എല്ലാവരും പള്ളിയില്‍ കാണണമെന്നില്ല. കിട്ടാത്തവരില്‍ ചിലര്‍ക്ക് പരിഭവമായി. അങ്ങനെയാണ് ആ പതിവ് നിര്‍ത്തിയതെന്ന് ജോസേട്ടൻ പറഞ്ഞു.
കൃഷി മാത്രമല്ല നായാട്ടിലും ചൂണ്ടയിടുന്നതിലുമെല്ലാം പ്രാവീണ്യമുണ്ട് ജോസേട്ടന്. കൂട്ടായി അടുത്തു തന്നെയുള്ള 1012 മലയാളികളുമുണ്ട്. മുന്‍പ് രണ്ട് ബീന്‍ ബാഗ് നിറയെ മീന്‍ പിടിച്ചുകൊണ്ടുവന്ന് എല്ലാവര്ക്കും കൊടുത്തിരുന്ന കാലമുണ്ടായിരുന്നു.
നായാട്ടിന് പോയാല്‍ 23 മാനിനെ ഒക്കെയായാണ് മടക്കം. തിരിച്ചു വന്നിട്ട് പിന്നെ എല്ലാവരെയും വിളിച്ചു കൂട്ടി ആഘോഷമാണ്. ജോസേട്ടന്റെ കഥയ്ക്ക് ലിസമ്മ ചേച്ചി വക ടെയില്‍ എന്‍ഡ്.
|
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ.
പ്രതിയെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്നും എഫ്ബിഐയുടെ കുറിപ്പിൽ പറയുന്നു. ടീഷർട്ടും ജീൻസും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
‘യൂട്ടവാലി യൂണിവേഴ്സിറ്റിയിൽ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ്.’ എഫ്ബിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഫോൺ നമ്പറും ഒപ്പം നൽകിയിട്ടുണ്ട്.
അതേസമയം, കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസിൽ സാധാരണക്കാരന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയാണ് കിർക്കിന് വെടിയേറ്റത്.
|
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ യുക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി.ആർ. മേനോൻ ഓണസന്ദേശം നൽകി.
കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വള്ളംകളി, നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും സംഘടിപ്പിച്ചു.
ഓണാഘോഷം സംഘടിപ്പിച്ച സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ), മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ, മാത്യു നൈനാൻ, ജയ്സി ജോർജ്, വിനോദ് ജോർജ്, ബേബികൊടുവത്ത്, ദീപു രവീന്ദ്രൻ, അനശ്വർ മാമ്പിള്ളി, ഡിംപിൾ ജോസഫ്, സാബു മാത്യു, ഫ്രാൻസിസ് അംബ്രോസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, ടോമി നെല്ലുവേലിൽ, ഷിബു ജെയിംസ്, സിജു വി. ജോർജ്, ഷിജു എബ്രഹാം, എംസി മാരായ സിബി തലക്കുളം, സുധിഷ് നായർ, സുഭി ഫിലിപ്പ്, മീര മാത്യു എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.
|
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസുകാരനായ ജോണ്ടേ ആൻഡേഴ്സനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കർട്ടിസ് കാർട്ടന്റെയും (21) മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പിടികൂടുന്നതിനിടെ, എആർ 15 റൈഫിൾ ഉൾപ്പടെ നിരവധി ആയുധങ്ങളും 200ലധികം വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.
ആൻഡേഴ്സനെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 1,50,000 ഡോളർ ജാമ്യത്തിൽ ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, കാർട്ടർക്കെതിരെ ഇൻഡീസന്റ് എക്സ്പോഷർ, അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ 1,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.
|
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കലിഫോർണിയയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഏജന്റുമാർക്ക് റോന്തുചുറ്റാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി. ഒരു വിശദീകരണവുമില്ലാതെയാണ് കോടതി ഈ തീരുമാനം എടുത്തത്.
ഏഴ് കൗണ്ടികളിൽ മാത്രമാണ് ഈ തീരുമാനം നിലവിലുള്ളതെങ്കിലും, സമാന രീതിയിലുള്ള നടപടികൾ മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ലോസ് ആഞ്ചലസിന് ചുറ്റും മുഖംമൂടി ധരിച്ച ഐസിഇ ഏജന്റുമാർ ലത്തീനോ വംശജരെ തടഞ്ഞുനിർത്തി അവരുടെ രേഖകൾ പരിശോധിച്ചത് നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കീഴ് കോടതികൾ വിലയിരുത്തിയിരുന്നു.
എന്നാൽ, സുപ്രീം കോടതി ഈ നിലപാട് തള്ളി. ഈ വർഷം ജൂലൈ വരെ, കുടിയേറ്റ കോടതികൾ 417,631 പേരെ നാടുകടത്താൻ ഉത്തരവിട്ടു. 2025 സാമ്പത്തിക വർഷത്തിൽ നാടുകടത്തപ്പെട്ടവരിൽ 90,910 പേരും മെക്സിക്കോയിൽ നിന്നുള്ളവരാണ്, കൂടാതെ ഹോണ്ടുറാസ് (61,536), ഗ്വാട്ടിമാല (59,508) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഇമിഗ്രേഷൻ കോടതിയിൽ ഹാജരാകുന്നവരിൽ ഭൂരിഭാഗം പേർക്കും അഭിഭാഷകന്റെ സഹായം ലഭിക്കുന്നില്ല. ജൂലൈയിൽ നാടുകടത്തൽ ഉത്തരവ് ലഭിച്ചവരിൽ 21.3 ശതമാനം പേർക്ക് മാത്രമാണ് അഭിഭാഷകരുണ്ടായിരുന്നത്. ട്രംപ് അധികാരമേറ്റ 2025 ജനുവരി 28 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കനുസരിച്ച്, ഐസിഇ ഏജന്റുമാർ 195,249 പേരെ അറസ്റ്റ് ചെയ്യുകയും 197,526 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം കസ്റ്റഡിയിൽ 61,226 ആളുകളുണ്ട്, അതിൽ 70.3 ശതമാനം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല. 2015 വരെ, ഏഷ്യൻ വംശജരായ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചിരുന്നു.
പക്ഷേ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ ലാറ്റിനോ വംശജരാണ് കൂടുതൽ. കസ്റ്റഡിയിലുള്ള കറുത്ത വർഗക്കാർ മറ്റ് കുടിയേറ്റക്കാരെ അപേക്ഷിച്ച് കൂടുതൽ ദുരുപയോഗം നേരിടുന്നുവെന്ന് ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഐസിഇ കസ്റ്റഡിയിലുള്ള മൊത്തം ജനസംഖ്യയുടെ 6 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ എങ്കിലും, ദുരുപയോഗം സംബന്ധിച്ച പരാതികളിൽ 28 ശതമാനം വരുന്നത് അവരിൽ നിന്നാണ്.
|
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്റ്റംബർ 6ന് ഡാളസിലെ ചർച്ച് ഓഫ് ദി ഇൻകാർനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ, എപ്പിസ്കോപ്പൽ സഭയിലെ പ്രൈമേറ്റും പ്രിസൈഡിംഗ് ബിഷപ്പുമായ മോസ്റ്റ് റവ. സീൻ വാൾട്ടർ റോവ് മുഖ്യ കാർമ്മികനായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 30ലധികം ബിഷപ്പുമാരും 100ൽ അധികം വൈദികരും ചടങ്ങിൽ പങ്കെടുത്തു. ആംഗ്ലിക്കൻ കമ്മ്യൂണിയൻ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗ്ഗോ, ഘാനയിലെ കൊഫോറിഡുവ രൂപതയുടെ ബിഷപ്പ് റവ. ഫെലിക്സ് അന്നാൻസി, ഹോണ്ടുറാസ് രൂപതയുടെ ബിഷപ്പ് റവ. ലോയ്ഡ് അലൻ, ഡൊമിനിക്കൻ റിപ്പബ്ലിക് രൂപതയുടെ ബിഷപ്പ് റവ. മോയ്സസ് ക്വസാഡ മോട്ട എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്. ടെന്നസി രൂപതാ ബിഷപ്പ് റവ. ജോൺ സി. ബോവർഷ്മിഡ് ചടങ്ങിൽ പ്രസംഗിച്ചു.
സേവനങ്ങൾക്ക് സംഭാവന നൽകിയവരുടെ പ്രതിനിധികൾ ചടങ്ങിനിടെ പ്രൈസിന് മോതിരം, കുരിശ്, കിരീടം, അംശം, ക്രൊസിയർ എന്നിവ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറി. തുടർന്ന് വിശുദ്ധ കുർബാനയും വിരുന്നും നടന്നു.
മുൻ ബിഷപ്പ് ജോർജ് സംനർ വിരമിക്കുന്നതോടെ ബിഷപ്പ് കോഡ്ജ്യൂട്ടേറ്റായി പ്രവർത്തിക്കുന്ന പ്രൈസ്, ഡാളസ് രൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. കഴിഞ്ഞ മെയിൽ നടന്ന രണ്ട് വോട്ടെടുപ്പുകളിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ചടങ്ങിൽ റൈറ്റ് റവ. ജെന്നിഫർ ആൻ ആൻഡിസൺ (ടൊറന്റോ രൂപതയുടെ സഫ്രഗൻ ബിഷപ്പ്),റൈറ്റ് റെവറന്റ് ജോൺ ക്രോഫോർഡ് ബോവർഷ്മിഡ്റ്റ് (ടെന്നസി രൂപതയുടെ ബിഷപ്പ്), റൈറ്റ് റെവറന്റ് ജോർജ് റോബിൻസൺ സമ്മർ (ഡാളസ് രൂപതയുടെ ബിഷപ്പ്),റവ. എറിക് കെ. ജെ. ഗ്രോൺബെർഗ് (നോർത്തേൺ ടെക്സസ്നോർത്തേൺ ലൂസിയാന സിനഡ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് ഓഫ് അമേരിക്ക),റവ. ലിനോ അക്വിലിനോ ലാറ (സാൻ ഫ്രാൻസിസ്കോ ഡി ആസിസ്, ഡാളസ്), റവ. സമീറ പേജ് (ഹോളി നേറ്റിവിറ്റി & ഗേറ്റ്വേ ഓഫ് ഗ്രേസ്, പ്ലാനോ),റവ. ടോം സ്മിത്ത് (സെന്റ് പോൾസ്, പ്രോസ്പർ), റവ. റോയ് തോമസ് (സെന്റ് ആൻഡ്രൂസ്, ഫാർമേഴ്സ് ബ്രാഞ്ച്),മിസ്റ്റർ ആൻഡ്രൂ ഹോയ്ൽ & മിസ്. ഇൻഗ്രിഡ് ഹോയ്ൽ (സെന്റ് ഡൺസ്റ്റൻസ്, ഹ്യൂസ്റ്റൺ),മിസ്. അഡെൽ ഇച്ചിലിയൻ & മിസ്റ്റർ തിമോത്തി എ. മാക്ക് (സെന്റ് മാത്യൂസ് കത്തീഡ്രൽ, ഡാളസ്) എന്നീ പ്രമുഖർ സഹ കാർമീകരായി പങ്കെടുത്തു
|
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ സെപ്റ്റംബർ 5, 6, 7 തീയതികളിലായി ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. ഡോ. ബിബി തറയിൽ പ്രധാന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുനാളിന്റെ കൊടിയേറ്റി. ഇടവകയിലെ 94 പേരാണ് ഇത്തവണ പ്രസുദേന്തിമാരായത്.
തിരുനാളിന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ 6ന് പ്രസുദേന്തി വാഴ്ചയും ഇംഗ്ലിഷ് കുർബാനയും കുട്ടികളുടെ സിസിഡി ഫെസ്റ്റുമുണ്ടായിരുന്നു. ന്യൂയോർക്ക് ഫൊറാനയിലുള്ള സിസ്റ്റേഴ്സും വൈദികരുമാണ് സിസിഡി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. വിവിധ തരത്തിലുള്ള ഫുഡ് സ്റ്റാളുകളും സജീവമായി.
തിരുനാൾ ദിവസം സെപ്റ്റംബർ 7ന് വൈകിട്ട് 4 മണിക്ക് തിരുനാൾ കുർബാന ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ കാർമികത്വത്തിൽ നടന്നു. ഫാ. മാത്യു മേലേടത്തു തിരുനാൾ സന്ദേശം നൽകി.
ബ്രോൺസ് സീറോ മലബാർ ഇടവകയിലെ ചെണ്ട ടീമിന്റെ ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷിണം, വിശുദ്ധന്മാരുടെയും മാലാഖാമാരുടെയും വേഷത്തിൽ മുത്തുകുടകളോടെയുള്ള കുട്ടികളുടെ പ്രദക്ഷിണം എന്നിവ വർണാഭമായി.
കുർബാനയുടെ ആശിർവാദത്തിനു ശേഷം ഇടവകയുടെ ട്രസ്റ്റി സിബി മണലേൽ തിരുന്നാൾ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിച്ചു. തിരുനാൾ ആഘോഷങ്ങൾ സ്നേഹ വിരുന്നോടെ സമാപിച്ചു.
|
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗീസിന്റെ അതുല്യമായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ ചരിത്രം കുറിച്ചു.
മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മൂവായിരം പേരോളം പങ്കെടുത്തു. നാടിന്റെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുമായി മധുര മനോഹരമായി പൊന്നോണം . റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്പോൺസർ . സാൻ ഫ്രാൻസിസ്കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്ലാഖ പരിപാടി ഉദ്ഘാടനം ചെയ്തു . എംഎൽഎയും മുൻ മന്ത്രിയുമായ മോൻ സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി.
കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയ്’സ് കിച്ചനും ചേർന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകർഷിച്ച പ്രധാന ഇനം. മങ്ക ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ സ്മിത രാമചന്ദ്രൻ, ലിസി ജോൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ പെർഫോമിംഗ് ആർട്സ് സെന്റർ (ഐപാക്) ഒരുക്കിയ ഗാനമേള ഏറെ അകർഷണീയമായിരുന്നു . മങ്ക ബോർഡ് ഓഫ് ഡയറക്ടർ ജോൺ പോൾ വർക്കി നന്ദി പറഞ്ഞു . കർമ്മ നിരതരും കഠിനാധ്വാനികളും ആയ മങ്ക ടീമിന്റെയും വോളണ്ടിയേഴ്സിന്റെയും അതിസൂക്ഷ്മമായ ആസൂത്രണ പാടവം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും നിറപ്പകിട്ടാർന്ന ഒരു പൊന്നോണം ബേ ഏരിയ മലയാളികൾക്ക് സമ്മാനിക്കാൻ സാധിച്ചത്.
പ്രസിഡന്റ് സുനിൽ വർഗീസ് ഏവരെയും ഈ നിസ്വാർഥ സേവനത്തിന് വ്യക്തിപരമായി അനുമോദനം അർപ്പിച്ച് ആദരിച്ചു. പ്രസിഡന്റ് സുനിൽ വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം മലയാളി ത്തനിമയുടെ പ്രതീകമായി ബേ ഏരിയ മലയാളികളുടെ മനസിൽ ഒരു മധുരമുള്ള ഓർമ്മയായി എന്നെന്നും നിലനിൽക്കും.
|
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെ ബിസണറ്റ് സ്ട്രീറ്റിലെ 7200 ബ്ലോക്കിൽ ഫോണ്ട്രെൻ റോഡിന് സമീപമുള്ളൊരു പാർക്കിംഗ് സ്ഥലത്തുവച്ചാണ് സംഭവമുണ്ടായത്.
പാര്‍ക്കിംഗിൽ വച്ച് കാമുകിയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്ട്രീറ്റിലേക്ക് നടന്ന ഇയാളെ, ഇരുണ്ട നിറത്തിലുള്ള ഒരു ഫോർഡ് എസ്യുവി കാറിൽ വന്നൊരാൾ വെടിവയ്ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് കാമുകി സ്ഥലത്തെത്തിയെങ്കിലും വെടിയേറ്റയാളെ രക്ഷിക്കാൻ സാധിച്ചില്ല, തൽക്ഷണം മരിച്ചു. സംഭവത്തിൽ കാമുകിക്ക് പരിക്കേറ്റിട്ടില്ല. കാമുകിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ടതല്ല വെടിവയ്പ്പ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളോ സംഭാഷണങ്ങളോ കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ സംഭവസ്ഥലത്തുണ്ടായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് എ. ഖാൻ പറഞ്ഞു.
വാഹനത്തിൽ നിന്നിറങ്ങി ചെറിയ അകലത്തിൽനിന്ന് വെടിവച്ചതിന് ശേഷം, തിരികെ വാഹനത്തിൽ കയറി ഇയാൾ കടന്നുകളയുകയായിരുന്നു. വെടിയുതിർത്തയാളെയോ കൊലപാതകത്തിനുള്ള കാരണമോ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
|
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായ പ്രതിഷേധ റാലി നടത്തി. കോൺഗ്രസ് പ്ലാസ ഗാർഡനിൽനിന്ന് ആരംഭിച്ച് ട്രംപ് ടവറിന് മുന്നിലൂടെയായിരുന്നു പ്രതിഷേധം.
യുവാക്കൾ, കുടുംബങ്ങൾ, മുൻ സൈനികർ ഉൾപ്പടെ മൂവായിരത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. സൈനികരെ അയക്കുമെന്ന് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, റാലി നടന്നപ്പോൾ ഫെഡറൽ ഏജന്റുമാരോ സൈനികരോ സ്ഥലത്തുണ്ടായിരുന്നില്ല.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. ഷിക്കാഗോയുടെ മേയറായ ബ്രാൻഡൻ ജോൺസൺ ട്രംപിന്റെ ഭീഷണികൾക്കെതിരെ ശക്തമായി പ്രതികരിച്ചു. താൻ ഒരു മുൻ സൈനികനും ഡോക്ടറുമാണെന്നും ഈ പ്രതിഷേധം നഗരത്തിന്റെ ശക്തമായ കുടിയേറ്റ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്നും റാലിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. വംശീയതയ്ക്കെതിരെയും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയും പോരാടുന്ന നിരവധി സംഘടനകളും റാലിക്ക് പിന്തുണ നൽകി.
|
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മറൈൻ വെറ്ററൻ) ഊബർ ഡ്രൈവറുമായ ക്വോക് എൻഗുയെനെ (28) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
സെപ്റ്റംബർ 4ന് രാത്രി 11 മണിയോടെയാണ് വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലെ ലേക്ക്വുഡ് ഫോറസ്റ്റ് ഡ്രൈവിൽനിന്നും എൻഗുയെന്റെ മൃതദേഹം ലഭിക്കുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ അതോ ഇവിടെ വച്ച് തന്നെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിനു പിന്നാലെ, എൻഗുയെന്റെ സ്വകാര്യ വാഹനം കാണ്മാനില്ല. ഇത് സംബന്ധിച്ച അന്വേഷണവും നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് എൻഗുയെൻ ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്നത്. ഒപ്പം, മെഡിക്കൽ ടെക്നീഷ്യൻ (ഇഎംടി) ആകാനുള്ള പഠനവും നടത്തുന്നുണ്ടായിരുന്നു. എൻഗുയെന്റെ വിയോഗത്തിൽ ഊബർ അനുശോചനം രേഖപ്പെടുത്തി.
|
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർശന നടപടികൾ ആരംഭിച്ചതായി സൂചന. ’ഓപ്പറേഷൻ പാട്രിയോട്ട് 2.0’ എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കം ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് സൂചന. കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടാൻ സൈന്യത്തെയും ഫെഡറൽ ഏജന്റുമാരെയും അയയ്ക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത സങ്കേത നഗരങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. തടവിൽ നിന്ന് മോചിതരായവരെയും, എന്നാൽ കുടിയേറ്റ ഉദ്യോഗസ്ഥർക്ക് കൈമാറാത്തവരെയും പിടികൂടാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ബോസ്റ്റൺ മേയർ മിഷേൽ വു വിമർശിച്ചു. ഈ നീക്കം സമൂഹത്തിന്റെ സുരക്ഷയ്ക്ക് വിരുദ്ധമാണെന്നും ഇത് നഗരത്തിൽ ഭയം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ന്യൂയോർക്ക്, ലൊസാഞ്ചലസ് തുടങ്ങിയ നഗരങ്ങൾക്കെതിരെയും ട്രംപ് സമാനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്
|
സെന്റ് പോൾസ് മാർത്തോമ ചർച്ചിന്റെ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്:സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സെപ്റ്റംബർ 6 ശനിയാഴ്ച സണ്ണിവെയ്ൽ ടൌൺ പാർക്കിൽ നടത്തപ്പെട്ടു. ഇടവക വികാരി റെജിൻ അച്ചന്റെ പ്രാഥന യോടു കൂടി പിക്നിക് പ്രോഗാമിന് തുടക്കം കുറിച്ചു. യൂത്ത് ഫെല്ലോഷിപ്പ് യുവജനസഖ്യം സീനിയർ സിറ്റിസൺ സേവികാ സംഗം തുടങ്ങിയ സംഘനകൾ വിവിധ ഇനം വിനോദ പ്രോഗ്രാം നടത്തി പിക്നിക് അതി മനോഹരമാക്കി മാറ്റി.
പ്രഭാത ഭക്ഷണമായി ചുമതലക്കാർ കപ്പ & കാന്താരി സമ്മന്തി ഒരുക്കിയത് കഴിച്ചപ്പോൾ കേരളത്തെ/ നാടിനെ പറ്റിയുള്ള ഓർമ്മകൾ മനസുകളിൽ കടന്നു കയറി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം (പിക്നിക് ഫുഡ്) ക്രമീകരിച്ച ഇടവക ചുമതലക്കരെ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു.
ഓരോ പ്രോഗ്രാമുകളുടെയും വിജയത്തിന് പിറകിൽ സെക്രട്ടറി സോജി സ്കറിയ വൈസ് പ്രഡിഡന്റ് തോമസ് എബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു, സാംമേലേത് എന്നിവരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
തിരക്കിട്ട ജോലിക്കിടയിൽ സ്വന്തം ഇടവകയുടെ പിക്നിക്കിൽ വന്നു സംബന്ധിക്കുകയും കായിക മത്സരങ്ങളിൽ പങ്കെടുക്കുകയൂം ചെയ്ത ടൌൺ മേയർ സജി പി ജോർജ് ശ്രേദ്ധേയനായിരുന്നു.
10 മണിക്ക് തുടങ്ങിയ പിക്നിക് പ്രോഗ്രാം 3 മണിയോട് കൂടി അവസാനിച്ചു. ഇടവക സെക്രട്ടറി സോജി സ്കറിയ ഏവർക്കും നന്ദി രേഖപ്പെടുത്തി. ഇടവക വികാരി റെജിൻ അച്ചന്റെ പ്രാത്ഥനയും ആശിർവാദവും കഴിഞ്ഞു പങ്കെടുത്തവർ പൂർണ സംതൃപ്തിയോട് ഭവനകളിലേക്കു മടങ്ങി.
|
ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർപഴ്സൺ സ്ഥാനാർഥിയായി മത്സരിക്കുന്നു
ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ(മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 20262028 ലെ ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപഴ്സൻ സ്ഥാനാർഥിയായി മത്സരിക്കുന്നതിന് മഞ്ച് കമ്മിറ്റി നാമനിർദേശം ചെയ്തു.
ഡോ. ഷൈനി രാജു വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റീജിണൽ വിമൻസ് ഫോറം കോഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.
ഫൊക്കാനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (മഞ്ച്) കഴിഞ്ഞ വർഷത്തെ പ്രസിഡന്റായിരുന്ന ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂജഴ്സിയിലെ എസെക്സ് കൗണ്ടി കോളജ്, കാൾഡ്വെൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മാത്തമാറ്റിക്സ് അധ്യാപികയായി ജോലി ചെയ്തുവരികയാണ്.
|
കാതോലിക്കാബാവയുടെ ഡാളസ് സന്ദർശനം ശനിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തുന്നു.
ശനിയാഴ്ച മുതൽ ഡാളസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ ഇർവിൻ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും
വൈകുന്നേരം മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഞായറാഴ്ച രാവിലെ 8.45നു കാരോൾട്ടൺ സെന്റ് മേരീസ് ദേവാലയത്തിൽ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർഥനകളും നടത്തും.
ഞായറാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തും. തിങ്കളാഴ്ച വൈകുന്നേരം ഡാളസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം ഡാളസ് സെന്റ് തോമസ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു തിരികെ യാത്ര തിരിക്കും.
കാതോലിക്കാബാവയുടെ സന്ദർശനം അനുഗ്രഹപ്രധമാക്കാൻ വിവിധ ഇടവകകൾ വൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ 214 476 6584.
|
ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്.
31 കാരനായ അദ്ദേഹം ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്. മരണവാര്‍ത്ത ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ചാർലി കിർക്ക്. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം.
തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. വെടിവച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ഇയാളല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു. സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
|
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫൊട്ടോഗ്രഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫൊട്ടോഗ്രഫർ അവാർഡ് നൽകി ആദരിച്ചു. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിലാണ് ബെന്നി ജോണിന് ഗാർലാൻഡ് സിറ്റി മേയർ ഡിലൻ ഹെൻട്രിക്ക് പുരസ്കാരം നൽകിയത്.
സണ്ണിവെയിൽ ടൗൺ മേയർ സജി ജോർജ്, ഡാളസ് കൗണ്ടി ജഡ്ജ് മാർഗരറ്റ് ഒബ്രായൻ എന്നിവരും ബെന്നി ജോണിനെ അനുമോദിച്ചു. മൂന്നു പതിറ്റാണ്ടുകളായി ഡാളസ് മെട്രോപ്ലക്സിൽ മികച്ച രീതിയിൽ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി എന്നിവ ചെയ്യുന്ന ബെന്നി ജോൺ സാമൂഹ്യ പ്രവർത്തനരംഗത്ത് പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന നല്ല ഒരു വ്യക്തി കൂടിയാണെന്ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു പറഞ്ഞു.
തന്റെ മൂന്ന് പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളുടെ അർഹമായ അംഗീകാരമാണ് ഈ അവാർഡ് എന്ന് മാധ്യപ്രവർത്തകൻ പി.പി. ചെറിയാൻ അഭിപ്രായപ്പെട്ടു.
|
കെസിഎസ് ഷിക്കാഗോ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വച്ച് കെസിഎസ് ഷിക്കാഗോ ഓണാഘോഷം നടത്തി. ഓണാഘോഷം കുടുംബങ്ങളുടെയും അംഗങ്ങളുടെയും വലിയൊരു കൂട്ടായ്മയ്ക്ക് വേദി ഒരുക്കി. ഗംഭീരമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
തുടർന്ന് ചെണ്ടമേളവും താലപ്പൊലിയും കൊണ്ട് മാവേലി തമ്പുരാനെ അനുഗമിക്കുന്ന വർണാഭമായ ഘോഷയാത്രയും ഉണ്ടായിരുന്നു. വിശിഷ്ടാതിഥി ഷീല സ്റ്റീഫൻ (മുൻ പ്രിൻസിപ്പൽ, ബിസിഎം കോളേജ്) പരിപാടി ഉദ്ഘാടനം ചെയ്തു.
മലയാള സിനിമാ നടി ഡിനി ഡാനിയേലും നിർമാതാവ് ജോയ് തോമസും പരിപാടിക്ക് കൂടുതൽ നിറചാർത്തായി. ജോയ് ചെമ്മാച്ചൽ സ്മാരക കർഷകശ്രീ അവാർഡ് വിതരണവും ചടങ്ങിൽ നടന്നു.
ചെമ്മാച്ചൽ കുടുംബം സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം ബെന്നി ആൻഡ് മഞ്ജു നല്ലുവീട്ടിൽ എന്നിവർക്കും ഫിലിപ്പ് പെരികലത്തിൽ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം മിതിൻ ആൻഡ് ബ്ലെസി ചിറക്ക പറമ്പലിനും കെസിഎസ് പ്രസിഡന്റ് ജോസ് ആനമല സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം ജിജി ആൻഡ് ബിനു പള്ളിവീട്ടിൽ എന്നിവർക്കും സമ്മാനിച്ചു.
റൈസിംഗ് ഫാർമറിനുള്ള പ്രത്യേക ജൂറി അവാർഡ് സാജൻ ആൻഡ് ടിറ്റി പച്ചിലമാക്കിലിനും സമ്മാനിച്ചു. വനിതാ ഫോറത്തിന്റെ മനോഹരമായ തിരുവാതിര, കുട്ടികളുടെ ചടുലമായ നൃത്തങ്ങൾ, വൈകുന്നേരത്തെ ഊർജ്ജസ്വലമാക്കുന്ന ശ്രുതിമധുരമായ സംഗീത പരിപാടി എന്നിവ സാംസ്കാരിക ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
ഓണത്തിന്റെ യഥാർഥ ചൈതന്യം പകർത്തുകയും സന്തോഷത്തിന്റെയും ഒരുമയുടെയും വിലയേറിയ ഓർമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്ത ടോണി പോങ്ങാനയുടെ മെലോഡിയസ് ഗാനമേളയോടെയാണ് ആഘോഷം അവസാനിച്ചത്.
ഈ ഓണാഘോഷത്തിന്റെ യഥാർഥ നട്ടെല്ലായിരുന്നു കെസിഎസ് വനിതാ ഫോറത്തിന്റെ അക്ഷീണ പരിശ്രമം, അവരുടെ സമർപ്പണവും ടീം വർക്കുമാണ് പരിപാടിയെ കൂടുതൽ ഉയർത്തിക്കാട്ടിയത്.
അവരുടെ മനോഹരമായ തിരുവാതിര പ്രകടനം വേദിയിലേക്ക് ചാരുതയും പാരമ്പര്യവും കൊണ്ടുവന്നു, സാംസ്കാരിക ആഴം കൊണ്ട് പ്രേക്ഷകരെ ആകർഷിച്ചു.
വേദിക്കപ്പുറം, വനിതാ ഫോറം തിരശീലയ്ക്ക് പിന്നിൽ അക്ഷീണം പ്രവർത്തിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, പരിപാടികൾ സംഘടിപ്പിക്കുക, പരിപാടിയെ അവിസ്മരണീയമാക്കുന്ന ഊഷ്മളമായ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയെല്ലാം അവർ ചെയ്തു.
ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയ വിമൻസ് ഫോറം എക്സിക്യൂട്ടീവ് ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്റ്), മന്നൂ തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ പ്രത്യേക അംഗീകാരം അർഹിക്കുന്നു എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആനമല പ്രസ്താവിക്കുകയുണ്ടായി.
ഫോട്ടോ ബൂത്തിന് സമീപം മനോഹരമായി സജ്ജീകരിച്ച അവരുടെ അതിമനോഹരമായ പൂക്കളം, സായാഹ്നത്തിന്റെ കേന്ദ്രബിന്ദുവായി മാറി കുടുംബങ്ങളെയും അതിഥികളെയും പ്രിയപ്പെട്ട ഓർമകൾ പകർത്താൻ ആകർഷിച്ചു.
അവരുടെ സമർപ്പണത്തിലൂടെ, അവർ പാരമ്പര്യം ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ശക്തി, ഐക്യം, നേതൃത്വം എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ, വനിതാ ഫോറം ഈ ഓണത്തെ സംസ്കാരത്തിന്റയും സൗന്ദര്യത്തിന്റെയും ഒരുമയുടെയും മറക്കാനാവാത്ത ആഘോഷമാക്കി മാറ്റി. 🌸
|
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും പ്രമുഖ കൺവൻഷൻ പ്രഭാഷകനുമായിരുന്ന വെണ്മണി വാതല്ലൂർ കുടുംബാംഗം റവ. ഫിലിപ്പ് വർഗീസിന്റെ(87) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഒമ്പത് വരെ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ (24518 Lahser Rd, Southfield, MI 48033) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റ് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (621 W Long Lake Rd, Troy, MI 48098).
സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യ കാർമികത്വം വഹിക്കും.
കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ, നാക്കട, ഡിട്രോയിറ്റ്, അറ്റ്ലാന്റാ, ചിക്കാഗോ, ഫ്ലോറിഡ, ഇന്ത്യനാപോലിസ്, ഡാളസ്, കാനഡ തുടങ്ങി വിവിധ ഇടവകകളിലെ ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ചങ്ങനാശേരി തുരുത്തി കൈലാസത്തിൽ ഡോ.എൽസി വർഗീസ് ആണ് ഭാര്യ. ഫിലിപ്പ് വർഗീസ് (ജിജി), നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം മുൻ സെക്രട്ടറിയും ഭദ്രാസന അസംബ്ലി അംഗവും അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും ആയ ജോൺ വർഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി) എന്നിവരാണ് മക്കൾ.
മരുമക്കൾ: മിനി വർഗീസ് , സുനിത വർഗീസ്, ബിനോ തോമസ് (എല്ലാവരും ഡിട്രോയിറ്റിൽ). കൊച്ചുമക്കൾ: ഹാനാ തോമസ്, നെയ്തൻ വറുഗീസ്, ആൻഡ്രൂ വർഗീസ്, റബേക്ക വർഗീസ്, ഐസയ്യ തോമസ്, ഇല്യാന വറുഗീസ്.
സംസ്കാര ചടങ്ങുകൾ സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസ് (ഡിഎസ്എംസി) ചാനലിലും അബ്ബാ ന്യൂസിലും തത്സമയം കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജിജി വർഗീസ് 586 604 6246, ജോജി വർഗീസ് 586 610 9932.
|
മെക്സിക്കോയിൽ ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി; 10 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി 10 പേർ മരിച്ചു. 40ലധികം ആളുകൾക്ക് പരിക്കേറ്റു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലെ ഒരു ക്രോസിംഗിലാണ് അപകടം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.
|
സുജ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽസ് അസോസിയേറ്റ് ഡയറക്ടർ സുജ ജോർജിന്റെ(58) സംസ്കാരം തിങ്കളാഴ്ച റാൻഡോൾഫിലെ മാർത്തോമ്മ ചർച്ച് ഓഫ് ന്യൂജഴ്സിയിലെ ശുശ്രുഷകൾക്കു ശേഷം നടത്തും.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള അസോസിയേഷന് ഓഫ് ന്യൂജഴ്സി, ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ മുന്‍ പ്രസിഡന്റും അമേരിക്കൻ മലയാളി, സംഗമം, എമേര്‍ജിംഗ് കേരള യുഎസ്എ എന്നിവയുടെ ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായിൽ കുടുംബാംഗം റെജി ജോര്‍ജിന്റെ ഭാര്യയും തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി.എം. ഉമ്മന്റെയും ഏലിയാമ്മയുടെയും പുത്രിയുമാണ്.
റാൻഡോൾഫ് മാർത്തോമ്മ ചർച്ചിലെ സജീവാംഗമായിരുന്നു. സൺഡേ സ്കൂളിന്റെ റീജിയണൽ തല ചുമതല വഹിച്ചിരുന്നു. ഏക സഹോദരൻ അലക്സാണ്ടർ ഉമ്മൻ 2017ൽ ഹൂസ്റ്റണിൽ അന്തരിച്ചു. മക്കൾ: രോഹിത് ജോർജ്, റോഷ്നി ജോർജ് (സ്റ്റോണി ബ്രൂക്ക് വിദ്യാർഥിനി).
പൊതുദർശനം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം ഏഴ് വരെ ദ മാർത്തോമ ചർച്ച് ഓഫ് ന്യൂജഴ്സി, 790 റൂട്ട് 10 വെസ്റ്റ്, റാൻഡോൾഫ്, ന്യൂജഴ്സിൽ 07052. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം ഏഴ് വരെ മാർത്തോമ്മ ചർച്ച് ഓഫ് ന്യൂജഴ്സിൽ.
സംസ്കാര ശുശ്രുഷ തിങ്കളാഴ്ച രാവിലെ 9.30 മുതൽ മാർത്തോമ്മ ചർച്ച് ഓഫ് ന്യൂജഴ്സിൽ. തുടർന്ന് സംസ്കാരം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി, 225 റിഡ്ജ്ഡെയ്ൽ അവന്യൂ, ഈസ്റ്റ് ഹാനോവർ, ന്യൂജഴ്സിൽ 07936.
|
ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്നിക് ഒക്ടോബർ നാലിന്
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(STEFNA) ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ പിക്നിക് സംഘടിപ്പിക്കുന്നു.
ഒക്ടോബർ നാലിന് രാവിലെ ഒമ്പതിന് പോർട്ട് വാഷിംഗ്ടണിലെ നോർത്ത് ഹെംപ്സ്റ്റഡ് ബീച്ച് പാർക്കിൽ (175 W Shore Rd, Port Washington, NY 11050) വച്ചാണ് പരിപാടി നടക്കുന്നത്.
ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സമൂഹങ്ങളെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പിക്നിക്കിൽ, എല്ലാ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ഗെയിമുകളും വിനോദപരിപാടികളും പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ. സാം എൻ. ജോഷ്വായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. സജി തോമസ് (കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോർജ് തോമസ് (ട്രഷറർ), ഫാ. ജോൺ തോമസ് (വൈദീക വൈസ് പ്രസിഡന്റ്), അനിൽ തോമസ് (അത്മായ വൈസ് പ്രസിഡന്റ്), ജയ് കെ. പോൾ (ജോയിന്റ് സെക്രട്ടറി), അച്ചാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി), ജോസഫ് വി. തോമസ് (ജോയിന്റ് ട്രഷറർ) എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
ഈ പിക്നിക് മലയാളി ക്രൈസ്തവർക്ക് കുടുംബസഹിതമായി പങ്കുചേരാനും, സൗഹൃദബന്ധങ്ങൾ മെച്ചപ്പെടുത്താനും,ആദ്ധ്യാത്മികവും സാംസ്കാരികവുമായ അനുഭവങ്ങൾ പങ്കുവയ്ക്കാനും ഒരു സുവർണാവസരമാണ്. എല്ലാ അംഗങ്ങളേയും പിക്നിക്കിലേക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു.
|
നോർത്ത് ഈസ്റ്റ് റീജൺ മാർത്തോമ്മ കൺവൻഷൻ 26ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജണൽ കൺവൻഷൻ ഈ മാസം 26, 27, 28 എന്നീ തീയതികളിൽ യഥാക്രമം ശാലേം മാർത്തോമ്മാ പള്ളി ഈസ്റ്റേൺ ലോംഗ് ഐലൻഡ്, എപ്പിഫനി മാർത്തോമ പള്ളി (ഓസോൺ പാർക്ക്), സെന്റ് ജെയിംസ് മാർത്തോമ പള്ളി (റോക്ക് ലാൻഡ്), എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു.
മാർത്തോമ സഭയിലെ സീനിയർ വൈദീകനും ഫരീദാബാദ് ധർമ്മ ജ്യോതി വിദ്യാപീഠം പ്രിൻസിപ്പളുമായ റവ. ഡോ. എബ്രഹാം സ്കറിയാ മുഖ്യ പ്രസംഗകനായിരിക്കും. കൺവൻഷൻ യോഗത്തിൻറെ ഉദ്ഘാടനം ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും.
കൺവൻഷന്റെ സമാപനദിവസമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള അൻപതംഗ ഗായകസംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
റവ. ഡോ. പ്രമോദ് സഖറിയ (വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് (സെക്രട്ടറി) കുര്യൻ തോമസ് (ട്രഷറർ) ബെജി ടി. ജോസഫ് (അക്കൗണ്ടന്റ്) റവ. ജോയൽ സാമുവേൽ തോമസ് (ഭദ്രാസന സെക്രട്ടറി), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ഷേർളി തോമസ്, തങ്കം വി. ജോർജ് എന്നിവരടങ്ങിയ കമ്മിറ്റി കൺവൻഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
|
ഹാരിസ് കൗണ്ടി തടാകത്തിലേക്ക് രാസവസ്തുക്കൾ തള്ളി; ലാബ് മാനേജർക്കെതിരേ കേസ്
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ഒരു തടാകത്തിലേക്ക് പരിസ്ഥിതിക്ക് ദോഷകരമായ രാസവസ്തുക്കൾ ഒഴുക്കിവിട്ടതിന് ഹൂസ്റ്റണിലെ ഇമ്മാക്കുലേ ലാബ് കോർപ്പറേഷനിലെ മാനേജരായ ബിൻ ലിയാങ്ങിനെതിരേ (51) ക്രിമിനൽ കേസെടുത്തു. ഈ മാലിന്യം സമീപത്തെ സസ്യങ്ങൾ നശിക്കുന്നതിനും വന്യജീവികൾക്ക് ഭീഷണിയുയർത്തുന്നതിനും കാരണമായി.
കമ്പനിയുടെ സൗകര്യത്തിനടുത്തുള്ള ജലാശയത്തിലേക്ക് നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിവിട്ടതായി ബിൻ ലിയാങ് സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഏപ്രിലിൽ നടന്ന ഈ സംഭവം ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണത്തിന് വഴി തുറന്നത്.
മാലിന്യം തള്ളുന്നതിന് ലാബിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.ടെക്സസിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിന് 10 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്നതാണ്. കേസിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
|
ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഉയരുന്നതായി പുതിയ സർവേ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതായി പുതിയ സർവേ ഫലങ്ങൾ. ഡെയ്ലി മെയിൽ, ജെ.എൽ. പാർട്ണേഴ്സ് എന്നിവർ സംയുക്തമായി നടത്തിയ സർവേയിൽ ട്രംപിന് 55 ശതമാനം അംഗീകാര റേറ്റിംഗ് ലഭിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയർന്ന ജനപ്രീതിയാണിതെന്ന് ജെ.എൽ. പാർട്ണേഴ്സിന്റെ സഹസ്ഥാപകൻ ജെയിംസ് ജോൺസൺ വ്യക്തമാക്കി.
ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 1 വരെ 867 രജിസ്റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. കുടിയേറ്റം, കുറ്റവാളികളെ നാടുകടത്തൽ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച കർശന നിലപാടുകളാണ് ഈ ജനപ്രീതി വർധനവിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്റെ നയത്തിന് സമൂഹത്തിൽ വലിയ പിന്തുണയുണ്ടെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. ഈ നയത്തിന് 80 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇതിൽ 88 ശതമാനം റിപ്പബ്ലിക്കൻമാരും, 80 ശതമാനം സ്വതന്ത്ര വോട്ടർമാരും, 72 ശതമാനം ഡെമോക്രാറ്റുകളും ഉൾപ്പെടുന്നു.
അതിർത്തി സംരക്ഷണം, താരിഫ് വരുമാനം വർധിപ്പിക്കൽ, തലസ്ഥാന നഗരിയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കൽ എന്നിവയിൽ ട്രംപിന്റെ ഭരണകൂടം വിജയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു. ട്രംപിന്റെ ’അമേരിക്ക ഫസ്റ്റ്’ അജണ്ട മികച്ച ഫലങ്ങൾ നൽകുന്നതായും അവർ കൂട്ടിച്ചേർത്തു. മറ്റൊരു സർവേയിൽ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെക്കാൾ മുന്നിലാണെന്നും കണ്ടെത്തി.
|
ഹ്യുണ്ടായ് ഫാക്ടറിയിൽ റെയ്ഡ്; കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാർ അറസ്റ്റിൽ
ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ഹ്യുണ്ടായ് ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ അനധികൃത കുടിയേറ്റക്കാരായ 300 ദക്ഷിണ കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാരെ അറസ്റ്റ് ചെയ്തു.
അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരാണ് അറസ്റ്റിലായതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.
തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കുമെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇക്കാര്യത്തിൽ യുഎസുമായി ധാരണയായെന്നും പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രി ചോ ഹ്യാൻ യുഎസിലേക്കു പുറപ്പെട്ടു.
|
നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ഏറ്റവും ഉയർന്ന സിവില്‍ സര്‍വീസ് പദവിയായ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയയെ നിയമിച്ചു. 20 വർഷമായി നാസയിൽ പ്രവർത്തിച്ചുവരുന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് അമിത്. നാസയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററായ ഷോൺ പി. ഡഫിയാണ് സെപ്റ്റംബർ 4ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുൻപ്, വാഷിംഗ്ടണിലെ നാസ ആസ്ഥാനത്തുള്ള എക്സ്പ്ലോറേഷൻ സിസ്റ്റംസ് ഡെവലപ്മെന്റ് മിഷൻ ഡയറക്ടറേറ്റിന്റെ ഭാഗമായ ’മൂൺ ടു മാർസ്’ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഇൻചാർജ് ആയിരുന്നു അമിത്.
ബഹിരാകാശ പര്യവേക്ഷണത്തോടുള്ള നാസയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നിയമനമെന്ന് ഡഫി പ്രശംസിച്ചു. വിസ്കോൻസെനിൽ ജനിച്ച അമിത്, കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മിഷൻ കൺട്രോൾ ഫ്ലൈറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച 100 പേരിൽ ഒരാളാണ് അദ്ദേഹം.
|
ബെർഗൻ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കൾ
ന്യൂയോർക്ക്: 2025 മില്ലേനിയം കപ്പ് ഫൈനലിൽ ന്യൂയോർക്കിൽ ടീം യുണൈറ്റഡ് എക്സ്11നെ പരാജയപ്പെടുത്തി ബെർഗൻ ടൈഗേഴ്സ് ഈ വർഷത്തെ തുടർച്ചയായ നാലാം കിരീടം കരസ്ഥമാക്കി.
ടെക്സസിലെ എസ്ഒഎച്ച് ഹൂസ്റ്റൺ കപ്പ്, ഫിലഡൽഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂർണമെന്റുകളിലും ബെർഗൻ ടൈഗേഴ്സ് കിരീടം നേടിയിരുന്നു.
സെമി ഫൈനലിൽ, വാശിയേറിയ പോരാട്ടത്തിലൂടെ നോർത്ത് ഈസ്റ്റ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിനെ (എൻഇഎഫ്സിസി) ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് എൻഇഎഫ്സിസി നേടിയത്. 213 റൺസ്, .സെമിഫൈനൽ നാടകീയമായിരുന്നെങ്കിൽ, ഫൈനലിൽ ടൈഗേഴ്സ് കളം നിറഞ്ഞാടി.
വിജയത്തിനായി 180 റൺസ് പിന്തുടർന്ന ബെർഗെൻ ടൈഗേഴ്സ് 17 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പൂർത്തിയാക്കി കിരീടത്തിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ടൈഗേഴ്സിനായി ദിജു സേവ്യർ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ തിളങ്ങി.
ടൂർണമെന്റിൽ മികച്ച ബൗളർക്കുള്ള അവാർഡ് ഉണ്ണികൃഷ്ണനും, ഏറ്റവും വിലപ്പെട്ട കളിക്കാരനായി ശ്രീജയ് സുനിലും തെരഞ്ഞെടുക്കപ്പെട്ടു, മികച്ച ഫീൽഡറായി ക്യാപ്റ്റൻ റിനു ബാബുവും അംഗീകാരം നേടി. കൂടാതെ, ബാറ്റിങ്ങിലെ സ്ഥിരതയാർന്ന പ്രകടനത്തിന് ദിജു സേവ്യറിനെ മികച്ച ബാറ്റ്സ്മാനും ഫൈനലിൽ മാൻ ഓഫ് ദി മാച്ചുമായി തെരഞ്ഞെടുത്തു.
ട്രോഫി ഉയർത്തിയ ശേഷം, ക്യാപ്റ്റൻ റിനു ബാബുവും വൈസ് ക്യാപ്റ്റൻ തോമസ് പോളും ടീമിന്റെ ഐക്യത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ചു.
|
സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈന്യത്തിലെ മുൻ സർജന്റ് അറസ്റ്റിൽ
വാഷിംഗ്ടൺ: യുഎസ് സൈന്യത്തിലെ മുൻ സർജന്റ് ബാജുൻ മാവൽവല്ലയെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. കഴിഞ്ഞ ജൂണിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ബാജുൻ സർക്കാർ വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്ന് അധികൃതർ അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച മാവൽവല്ലയുടെ അച്ഛനും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ച് ബാജുൻ മാവൽവല്ലയുടെ സഹോദരി ധനസമാഹരണ ക്യാന്പയിൻ ആരംഭിച്ചിട്ടുണ്ട്.
|
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ 23ന് ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി പത്ത് മണി വരെയായിരുന്നു ആഘോഷങ്ങൾ. മയൂരാ റസ്റ്ററന്റാണ് ഓണസദ്യ ഒരുക്കിയത്.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ബിനു മാത്യു, ഫിലഡൽഫിയ ഇലക്ഷൻ കമ്മീഷണർ സെത്ത് ബ്ലൂസ്റ്റീൻ, ഡോ. കൃഷ്ണ കിഷോർ, യുഎന്നിലുള്ള പെർമനന്റ് ഇന്ത്യൻ മിഷന്റെ കൗൺസിലർ എൽദോസ് മാത്യു പുന്നൂസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവൽ, എക്സിക്യൂട്ടീവ് വൈസ് ചെയർ പ്രതിനിധി അലക്സ് തോമസ് എന്നിവർ ഓണ ദീപം തെളിച്ചു.
എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജീമോൻ ജോർജ് എംസിയായി.നർത്തകി നിമ്മി ദാസ് ഗുരുവായ ഭരതം ഡാൻസ് അക്കാദമിയിലെ നർത്തകികളുടെ നൃത്തഹാരം, നർത്തകൻ ബേബി തടനവനാലിന്റെ നേതൃത്വത്തിൽ മാതാ ഡാൻസ് സ്കൂളിലെ കലാകാരികളും ബേബി തടവനാലും നിറഞ്ഞാടിയ നൃത്തജാലം, മാനവ് സുരേഷിന്റെ ഇൻസ്ട്രുമെന്റൽ മ്യൂസിക്, ജോൺ നിഖിലിന്റെ വയലിൻ പ്രകടനം, കാറ്റ്ലിൻ വർഗീസിന്റെ ഭരതനാട്യം, സ്വരസ് ലിറ്റി, അൻസു, പൂർണിമ, അർച്ചന ടീമിന്റെ ഗാനശിൽപം എന്നിവയും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
പന്തളം ബാലൻ, ഷിജി ഷാനി, ബ്രിജിറ്റ് വിൻസന്റ്, ഫീലിപ്പോസ് ചെറിയാൻ, ജോർജ് നടവയൽ എന്നിവർ എംസിമാരായി. ട്രൈസ്റ്റേറ്റ് ഓണാഘോഷംട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണോത്സവ ഘോഷയാത്രയിൽ മഹാബലിയെ (റോഷിൻ പ്ലാമൂട്ടിൽ), താലപ്പൊലി വൃന്ദവും ചെണ്ട മേളവും സഹിതം സ്വീകരിച്ചു.
ചെയർമാൻ ബിനു മാത്യു, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ, മുൻ ചെയർമാൻമാരായ അലക്സ് തോമസ്, ജോബി ജോർജ്, ഫീലിപ്പോസ് ചെറിയാൻ, രാജൻ സാമുവേൽ, സുമോദ് നെല്ലിക്കാലാ, സുധാ കർത്താ, സുരേഷ് നായർ, ജീമോൻ ജോർജ്, റോണി വർഗീസ്, ജോർജ് നടവയൽ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ തോമസ് പോൾ, പ്രോഗ്രാം പ്രൊഡ്യൂസർ അരുൺ കോവാട്ട്, കർഷകരത്ന കോഓർഡിനേറ്റർമാരായ ജോൺ പണിക്കർ, ജോർജുകുട്ടി ലൂക്കോസ്, ജോയിന്റ് ട്രഷറർ അലക്സ് ബാബു, വിമൻസ് ഫോറം ചെയർ ആഷാ അഗസ്റ്റിൻ, ആഘോഷസമിതി കോഡിനേറ്റർമാരായ ബ്രിജിറ്റ് വിൻസന്റ്, ശോശാമ്മ ചെറിയാൻ, സെലിൻ ഓലിക്കൽ എന്നിവർ ഘോഷയാത്രയ്ക്ക് മുൻനിരയൊരുക്കി.
രാജൻ സാമുവലും സുരേഷ് നായരും ഘോഷയാത്രാ വിളംബരങ്ങളും നിർവഹിച്ചു.ലാസ്യ ഡാൻസ് അക്കാദമിയുടെ ഗുരു ആശാ അഗസ്റ്റിൻ ചിട്ടപ്പെടുത്തിയ മെഗാതിരുവാതിര സംഘടിപ്പിച്ചു. സുരേഷ് നായരാണ് പൂക്കളം ഒരുക്കിയത്. ന്ധഎക്സ്റ്റൺ പഞ്ചവാദ്യ സംഘത്തിന്റെ’ പഞ്ചാരിമേളവും ഉണ്ടായിരുന്നു. ചെയർമാൻ ബിനു മാത്യു അധ്യക്ഷ പ്രസംഗം നിർവഹിച്ചു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ന്ധമാൻ ഓഫ് ദി ഇയർ അവാർഡ്’ ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. യുഎന്നിലുള്ള പെർമനന്റ് ഇന്ത്യൻ മിഷന്റെ കൗൺസിലർ എൽദോസ് മാത്യൂ പുന്നൂസ്, മോണ്ട് ഗോമറി കൗണ്ടി കോർട്ട് ഓഫ് കോമൺ പ്ലീസ് ജഡ്ജ് സ്ഥാനാർഥി അറ്റോർണി ലോറൻ ഹ്യൂസ്, ഓണാഘോഷ സമിതി ചെയർമാൻ അഭിലാഷ് ജോൺ , ട്രഷറർ ജോർജ് ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി സാജൻ വർഗീസ് പൊതു സമ്മേളനത്തിന് എംസിയായി. അവാർഡ് നിർണയ സമിതി ചെയർമാൻ റോണി വർഗീസ് പ്രശംസാപത്രം വായിച്ചു. ഷോൺ മാത്യു അമേരിക്കൻ ദേശീയ ഗാനാലാപനത്തിനും അബിയ മാത്യു ഇന്ത്യൻ ദേശീയ ഗാനം പാടുന്നതിനും നേതൃത്വം നൽകി.ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാമൂഹ്യ സേവന പുരസ്കാരങ്ങൾ, പ്രമുഖ സംരംഭകൻ മണിലാൽ മത്തായി, അറ്റോർണി ലെനോ തോമസ്, കെവികെ (ടെക്) ഡോ. അനിതാ ജോർജ് സി.ആർ.എൻ.പി. എന്നിവർക്കും, ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രസിഡൻഷ്യൽ അവാർഡ് ജോർജ് നടവയലിനും സമ്മാനിച്ചു.അവാർഡ് ദാനസമ്മേളനത്തിന്, മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവെൽ നേതൃത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി സുമോദ് നെല്ലിക്കാല, ജോയിന്റ് ട്രഷറർ അലക്സ് ബാബു എന്നിവർ എംസിമാരായി.
ഓണക്കോടിയണിഞ്ഞെത്തിയ ജോഡികൾക്കുള്ള കാഷ് അവാർഡ് വിനോദ്അനു ദമ്പതിമാർ നേടി. ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ എന്നിവരായിരുന്നു മൂല്യനിർണ്ണയം ചെയ്തത്. ന്ധട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷകരത്നം 2025 അവാർഡ്’ ജേതാവായി. തോമസ് മാത്യു എവർ റോളിങ് ട്രോഫിയും കാഷ് പ്രൈസും നേടി. ജെയിംസ് ഡാനിയേൽ, സുനിൽ സഖറിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
ജോൺ പണിക്കർ, ജോർജുകുട്ടി ലൂക്കോസ്, അലക്സ് തോമസ്, സുധ കർത്ത എന്നിവരായിരുന്നു വിധികർത്താക്കൾ.വിൻസൻറ് ഇമ്മാനുവേൽ പ്രോഗ്രാം കോഓർഡിനേറ്ററായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രശസ്ത ഗായകൻ അഫ്സലിന്റെ നേതൃത്വത്തിൽ ഗായകർ അവതരിപ്പിച്ച ഗാനമേള, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.പ്രോഗ്രാം കോഓർഡിനേറ്റർ വിൻസന്റ് ഇമ്മാനുവേൽ, ചെയർമാൻ ബിനു മാത്യു, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഓലിക്കൽ, ഓണാഘോഷ ചെയർമാൻ അഭിലാഷ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
എൻഎസ്എസ് ഹഡ്സൺവാലി ഓണാഘോഷം വർണാഭമായി
ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺവാലി റീജണിലെ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 31ന് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസിൽ വച്ച് സംഘടിപ്പിച്ചു.
സെക്രട്ടറി പത്മാവതി നായർ ആമുഖ പ്രഭാഷണം നടത്തി. ജഗദമ്മ നായർ, മുഖ്യാതിഥി കെഎച്ച്എൻഎ ജനറൽ സെക്രട്ടറി സിനു നായർ, കെഎച്ച്എൻഎ എത്തിക്സ് കമ്മിറ്റി മെമ്പർ സുധാ കർത്താ, സംഘടനയുടെ രക്ഷാധികാരി ഡോ. പി.ജി. നായർ, സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാർ, പ്രസിഡന്റ് ജി.കെ.നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രാധാമണി നായർ പ്രാർഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജി.കെ.നായർ സ്വാഗത പ്രസംഗം നടത്തി.ഓണാഘോഷം സംഘടിപ്പിച്ചു.
മുഖ്യാതിഥി സിനു നായർ ഓണസന്ദേശം നൽകി. റോക്ക്ലാൻഡ് കൗണ്ടി ഭജന സംഘം കൺവീനറും ഹഡ്സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റുമാരായ വിശ്വനാഥൻ കുഞ്ഞുപിള്ള, ജയപ്രകാശ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനയുടെ ആദ്യകാല പ്രവർത്തകരായ ഡോ. പി.ജി. നായർ, ഗോപിനാഥ മേനോൻ എന്നിവരെ സെക്രട്ടറി പത്മാവതി നായരും പ്രസിഡന്റ് ജി.കെ. നായരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
സുജിത് കുമാർ ഹൃദ്യമായ ഓണപ്പാട്ടുകൾ പാടി. രാധാമണി നായർ, ജയപ്രകാശ് നായർ, മുരളി പണിക്കർ എന്നിവർ ഓണക്കവിതകൾ ആലപിച്ചു. എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വെബ്സൈറ്റ് മനോഹരമായി ശരത്ത് കണ്ടനാടും മകൾ ദിയ ശരത്തും പുനഃക്രമീകരിച്ചു. മേയ് മാസം മുതൽ ഓരോ ക്വാർട്ടറിലും ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. തുടർന്ന് സിത്താർ പാലസ് പ്രത്യേകം തയ്യാറാക്കിയ ഓണസദ്യയും ഉണ്ടായിരുന്നു. ഗോപിനാഥ് കുറുപ്പ് എംസിയായി പ്രവർത്തിച്ചു. ട്രഷറർ കൃഷ്ണകുമാർ നൽകിയ നന്ദി പറഞ്ഞു.
|
വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബുകൾ പങ്കെടുക്കുന്ന നാലാമത് വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് അഥവാ നോർത്ത് അമേരിക്കൻ സോക്കർ ലീഗിന് (എൻഎഎംഎസ്എൽ) ടെക്സസിലെ ഹൂസ്റ്റണിൽ ഉജ്വല തുടക്കം.
ഈ മാസം അഞ്ചിന് പ്രാഥമിക റൗണ്ടുകളോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ആറിന് നടന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മലയാളികളായ 240ാം ടെക്സസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ 3 ജഡ്ജ് ജൂലി മാത്യു, മലയാളി അസോസിയേഷൻ എന്നിവർ പന്ത് തട്ടി നിർവഹിച്ചു.
ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ജോസ് കെ. ജോൺ, എൻഎഎംഎസ്എൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് അശാന്ത് ജേക്കബ്, വൈസ് പ്രസിഡന്റ് അജിത് വർഗീസ്, സെക്രട്ടറി പ്രദീപ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോൺ പോൾ ചുള്ളിയിൽ, ട്രഷറർ പ്രിൻസ് തോമസ്, ചെയർമാൻ ഹൂസ്റ്റൺ യുണൈറ്റഡ് പോൾ സ്റ്റീഫൻ എന്നിവർ സന്നിഹിതരായി.
ഇന്ത്യൻ മുൻ ദേശീയ താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിൽ ആവേശമായി. സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്റ്റനും ഇന്ത്യൻ ലീഗ് താരവുമായ ലേണൽ തോമസ്, സന്തോഷ് ട്രോഫി (മഹാരാഷ്ട്ര), ഇന്ത്യൻ ബാങ്ക്, എയർ ഇന്ത്യ തുടങ്ങിയ ടീമുകളിൽ കളിച്ച ഡെന്നീസ് ജോർജ് എന്നിവർ കാനഡയിൽ നിന്നെത്തിയ എഫ്സി ഡയമണ്ട് ടീമിന് വേണ്ടി ബൂട്ടണിഞ്ഞു.
ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഹൂസ്റ്റൺ യുണൈറ്റഡ് ആണ്. ക്യാമ്പ് സിയന്ന സ്പോർട്സ് കോംപ്ലക്സാണ് മത്സരവേദി. ഓപൺ, 30 പ്ലസ്, 45 പ്ലസ് വിഭാഗങ്ങളിലായി അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമായി ഇരുപതോളം ടീമുകൾ പങ്കെടുക്കുന്നു.
|
പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന എഐ സെമിനാർ 13ന്
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും ക്ലാസും പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു. 13ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ പമ്പ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലാണ്(9726 ബസൽറ്റൺ അവന്യൂ, യൂണിറ്റ് 1) സെമിനാർ നടക്കുന്നത്.
നിർമിത ബുദ്ധി എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു, അനുദിന ജീവിതത്തിൽ എഐ കൊണ്ടുള്ള പ്രയോജനങ്ങൾ, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ എന്നിവ സെമിനാറിൽ അവതരിപ്പിക്കും.
ഡോ. ഈപ്പൻ ഡാനിയേൽ, മോഡി ജേക്കബ്, ഡേവിഡ് ഫിലിപ്പ് എന്നിവരാണ് സെമിനാറിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ പണിക്കർ (പ്രസിഡന്റ്) 215 605 5109, ജോർജ് ഓലിക്കൽ (ജനറൽ സെക്രട്ടറി) 215 873 4365, സുമോദ് നെല്ലിക്കാല (ട്രഷറർ) 267 322 8527.
|
കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നതിനെ എതിർത്തു; യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
ലോസ് ആഞ്ചലസ്: കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാർഡ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. കലിഫോർണിയ സംസ്ഥാനത്തായിരുന്നു സംഭവം.
ഹരിയാന സ്വദേശി കപിൽ(26) ആണ് മരിച്ചത്. ചോദ്യംചെയ്യൽ ഇഷ്ടപ്പെടാതിരുന്നയാൾ വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നാലെ തോക്കെടുത്തു വെടിവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
കപിൽ മൂന്നു വർഷം മുന്‍പ് മെക്സിക്കോ അതിർത്തിവഴി അനധികൃതമായി അമേരിക്കയിൽ എത്തിയതാണ്. ആദ്യം അറസ്റ്റിലായ ഇദ്ദേഹം നിയമനടപടികൾക്കു ശേഷം മോചിതനാവുകയായിരുന്നു.
|
നായര്‍ അസോസിയേഷന് ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് പ്രൗഢ ഗംഭീരമായി നടന്നു.
സെറാഫിന് ബിനോയിയുടെ ഈശ്വര പ്രാര്ഥനയോടുകൂടി ആരംഭിച്ച ഓണാഘോഷത്തില്‍ പ്രസിഡന്റ് വിജി നായര്‍ സദസിനെ സ്വാഗതം ചെയ്യുകയും ഓണാശംസകള്‍ നല്‍കുകയും ചെയ്തു.
ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മഹാബലിയെയും മുഖ്യാതിഥിയായി എത്തിയ മാണി സി. കാപ്പന് എംഎല്‍എയെയും വേദിയിലേക്ക് ആനയിച്ചു.
ഓംകാരം ഷിക്കാഗോയുടെ വാദ്യകലാകാരന്മാര് അവതരിപ്പിച്ച ചെണ്ടമേളം വളരെ ഗംഭീരമായിരുന്നു. മാണി സി. കാപ്പന് എംഎല്‍എ ഓണാഘോഷ പരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
കൂടാതെ പ്രസിഡന്റും മറ്റു ഭാരവാഹികളും ഉത്ഘാടന ചടങ്ങില്‍ പങ്കുചേര്‍ന്നു. മോന്‍സ് ജോസഫ് എംഎല്‍എയും ചടങ്ങില്‍ പങ്കുചേരുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു. രണ്ടു എംഎല്‍എമാരെയും സതീശന് നായര്‍ സദസിനു പരിചയപ്പെടുത്തി.
പ്രസന്ന അവതരിപ്പിച്ച ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള മോഹിനിയാട്ടം, ബിമല്‍ നായരുടെ ഗാനാലാപനം, മോഹിത് അവതരിപ്പിച്ച വയലിന് ഫ്യൂഷന്‍, സെറാഫിന്റെ ഡാന്‍സ്, തരംഗ് കൂട്ടായ്മയുടെ ഗായത്രി നായര്‍ കൊറിയോഗ്രാഫ് ചെയ്ത നൃത്തം, സെറാഫിന് ബിനോയിയുടെ ഓണപ്പാട്ട്,
സിദ്ധാന്ത് വിനോദിന്റെ ഓടക്കുഴല്‍ ആലാപനം, സൗപര്‍ണിക കലാക്ഷേത്രയുടെ വിനീത പ്രവീണിന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച കലാകാരന്മാരുടെയും കലാകാരികളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍, ദീപു നായരുടെ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികള്‍ ചടങ്ങിനെ മാറ്റുകൂട്ടി.
ലീലാപിള്ളയും ശോഭാ നായരും അത്തപ്പൂവിട്ടു. വിജി നായര്‍, വിജയമ്മ കൈമള്‍, കലാ നായര്‍ തുടങ്ങിയവര്‍ താലപ്പൊലിക്ക് നേതൃത്വം നല്കി. ജിതേന്ദ്ര കൈമളുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി.
മഹാബലിയായി രമേഷ് ചിററൂര്‍ വേഷമിട്ടു. ദീപു നായര്‍ പ്രോഗ്രാം കോര്‍ഡിനേറ്ററും എം.സി.യുമായിരുന്നു. കൂടാതെ ലക്ഷ്മി സുരേഷും എം.സി.യായി പ്രവര്‍ത്തിച്ചു.
മറ്റു വിവിധ പരിപാടികള്‍ക്ക് എം.ആര്.സി.പിള്ള, അരവിന്ദ് പിള്ള, രഘുനാഥന് നായര്‍, രാജഗോപാലന്‍ നായര്‍, രാധാകൃഷ്ണന് നായര്‍, ദീപക് നായര്‍, പ്രസന്നന് പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി സുരേഷ് ബാലചന്ദ്രന് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
|
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സംവാദം 14ന്
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്(ഐപിസിഎൻടി) 14ന് വൈകുന്നേരം അഞ്ചിന് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിൽ മാധ്യമ സംവാദം സംഘടിപ്പിക്കുന്നു.
പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ "മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എന്ത് സംഭവിക്കും' എന്നതാണ് സംവാദ വിഷയം.
മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠം പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തത്ത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും.
പ്രമുഖ സാംസ്കാരിക സംഘടന നേതാക്കൾ സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അനശ്വർ മാമ്പള്ളി 203 400 9266, സാം മാത്യു 469 693 3990.
|
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് ഇന്ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി എട്ടിന്(ഇഎസ്ടി) പ്രയർ മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു.
സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ സി ആതിഥേയത്വം വഹിക്കുന്ന പ്രാർഥനാ യോഗത്തിൽ ജോൺ വർഗീസ് (ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്) മുഖ്യ സന്ദേശം നൽകും.
സൂം ഐഡി: 890 2005 991. പാസ്കോഡ്: prayer.
കൂടുതൽ വിവരങ്ങൾക്ക്: റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി).
|
പോൾ ജോസഫ് ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ്(70) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക്കാ പള്ളിയിൽ.
ഭാര്യ ഷൈലി എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം. മക്കൾ: അരുണ്‍ (ദുബായി), കിരണ്‍ (ഷിക്കാഗോ), വരുണ്‍ (ഷിക്കാഗോ).
മരുമക്കൾ: ചിന്നുക്കുട്ടി മുള്ളൂർ, സംക്രാന്തി, അനിജമോൾ ചൂരവേലികുടിലിൽ, കല്ലറ, ആൽഫി കലയക്കുന്നേൽ, മാനന്തവാടി.
|
സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുഡ് ഫെസ്റ്റിവൽ 27ന്
ഫിലഡൽഫിയ: അമേരിക്കൻ ആർച്ച് ഡയോസിസിലെ മുഖ്യ ദേവാലയമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ധനശേഖരണാർഥം ദേവാലയ അംഗണത്തിൽ വച്ച് (9946 Haldeman Ave, Philadelphia PA 19115) ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ (എക്സ്ട്രാവാഗൻസാ 2025) ഈ മാസം 27ന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കും.
മുൻ വർഷം നടത്തിയ എക്സ്ട്രാവാഗൻസയുടെ വൻ വിജയത്തിനെ തുടർന്ന് ഈ വർഷവും വളരെ വിപുലമായ രീതിയിൽ ഭംഗിയായും ചിട്ടയായും ആണ് കാര്യങ്ങൾ ക്രമീകരിക്കുന്നതെന്ന് റവ. ഫാ. രാജൻ പീറ്റർ (വികാരി) പറഞ്ഞു.
ഈ വർഷവും പതിവുപോലെ കലാപരിപാടികൾ, ആർട് എക്സിവിഷൻ, പ്ലാന്റ് സെയിൽ, ഇന്ത്യൻ ഗാർമെന്റ് സെയിൽ, മെഹന്തി, ഹെന്ന & ഫേസ് പെയിന്റിംഗ്, കുട്ടികൾക്കായുള്ള ബൗൺസ് ഹൌസ്, തുടങ്ങിയ ധാരാളം വ്യത്യസ്തവും നൂതനവുമായ കാര്യങ്ങൾ ഒരിക്കിയിട്ടുള്ളതായി പള്ളിയുടെ പത്രക്കുറുപ്പിൽ അറിയിക്കുകയുണ്ടായി.
ഈ മേളയുടെ വൻ വിജയത്തിനായി സഹായങ്ങൾ നൽകിയ വ്യാപാര സ്ഥാപനങ്ങളോടും വ്യക്തികളോടും ഉള്ള നന്ദിയും കടപ്പാടും സംഘാടകർ അറിയിച്ചു. കലാകായിക മേളയും തനിനാടൻ തട്ടുകട, അമ്മച്ചിയുടെ കലവറ, കാന്താരി കിച്ചൻ, തണ്ണീർ പന്തൽ എന്നി വിവിധതരം ഭക്ഷണശാലകളും പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണ്.
എക്സ്ട്രാവാഗൻസയുടെ ഏറ്റവും വലിയ പ്രത്യേകത യുവതലമുറ നേതൃത്വം കൊടുത്തുകൊണ്ട് പ്രവർത്തിക്കുകയും കൂടാതെ ഈ വർഷത്തെ മുഖ്യ ലക്ഷ്യം പൊതു ഉപയോഗത്തിനായുള്ള ഔട്ട് ഡോർ കിച്ചൻ, സ്റ്റോറേജ് ഏരിയ നിർമ്മിക്കുകയും ചെയ്യുക എന്നതാണ്.
ഈ മേളയിലെ ഭക്ഷണവിഭവങ്ങൾ പ്രി ഓർഡർ ചെയ്യുവാനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ മേളയിലേക്ക് ആത്മാർഥമായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം ഏവരെയും ഹാർദവമായ സ്വാഗതം ചെയ്യുന്നതായി അറിയിക്കുകയുണ്ടായി.
റവ. ഫാ. ഗീവർഗീസ് അരുൺ, ജോർജ് മാർക്കോസ്, ജിമ്മി ജേക്കബ് ജോർജ്, മാത്യൂസ് മഞ്ച, ഗാബിയോ ജോസ്, ബിനു പി. തോമസ്, സെറിൻ ചെറിയാൻ കുരുവിള, ലിസി തോമസ് ഏലിയാസ് പോൾ, സാബു സ്കറിയ, സുബിൻ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ എക്സ്ട്രാവാഗൻസയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്കായി https://saintpeterscathedral.org/
|
തിരുനാൾ നിറവിൽ റോക്ലാൻഡ് സെന്റ് മേരീസ് ദേവാലയം
റോക്ലാൻഡ്: പരിശുദ്ധ കന്യാമറിത്തിന്റെ നാമധേയത്തിലുള്ള റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി. കന്യാമറിയത്തിന്റെ തിരുനാൾ ദിനങ്ങളിൽ തിരുകർമങ്ങളിൽ പങ്കെടുത്ത പരി. അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഇക്കുറി 92 ഇടവക അംഗങ്ങൾ പ്രസുദേന്തിമാരായി തിരുനാൾ ഏറ്റുനടത്തുന്നു. ഇടവക വികാരി ബഹു റവ. ഫാ.ഡോ. ബിബി തറയിൽ, കൂടെ ട്രസ്റ്റീമാരായ സിബി മണലേൽ, ജിമ്മി പുളിയനാൽ, ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഓഗസ്റ്റ് 31ന് സെമിത്തേരി സന്ദർശനത്തോടെ ആരംഭിച്ച തിരുനാൾ വെള്ളിയാഴ്ച വെെകുന്നേരം 6.45ന് റവ. ഫാ. ഡോ. ബിബി തറയിൽ (ഇടവക വികാരി) കാർമികത്വത്തിൽ തിരുനാളിന്റെ കോടി ഉയർത്തി. തുടർന്ന് വിശുദ്ധ കുർബാനയും നടത്തി.
ശനിയാഴ്ച പ്രെസുദേന്തി വാഴ്ചയും ബിഷപ് മാർ ജോയ് ആലപ്പാട്ട് കാർമികത്വത്തിൽ ഇംഗ്ലീഷ് കുർബാനയും തുടർന്ന് കുട്ടികളുടെ സിസിഡി ഫെസ്റ്റ് നടത്തും.
ഞായറാഴ്ച വെെകുന്നേരം നാലിനു കുർബാന അർപ്പിക്കുന്നത് ഫാ. ലിജോ കൊച്ചുപറമ്പിൽ തിരുന്നാൾ സന്ദേശം നൽകുന്നത് ഫാ. മാത്യു മേലേടത്തു തുടർന്ന് ചെണ്ടമേളങ്ങളോടെയുള്ള തിരുനാൾ പ്രദക്ഷണം, സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.
ആറ് വർഷത്തെ സ്തുത്യർഹമായ സേവനം റോക്ലൻഡ് ഇടവകയിൽ നൽകി ഇടവകയ്ക്ക് അൽമിയവും ഭൗതികവുമായ വളർച്ചയുടെ അടിസ്ഥാനം ഉറപ്പിച്ചു ന്യൂയോർക് ഫൊറാനയിലെ ഏറ്റവും മികച്ച ഇടവകയിലേക്ക് ഉയർത്തി ന്യൂജഴ്സി ഫിലഡൽഫിയ ഇടവകയിലേക്കു സ്ഥലം മാറിപ്പോകുന്ന റവ. ഫാ. ഡോ. ബിബി തറയിൽ മാതാവിന്റെ തിരുന്നാൾ ദിവസം ഇടവകയുടെ സ്നേഹവും പ്രാർഥനയും നേരുന്നു.
തിരുന്നാൾ വിവരങ്ങൾക്ക്: സിബി മണലേൽ 845 825 7883.
|
ഓണാഘോഷവും ചതയ ദിനാഘോഷവും സംഘടിപ്പിച്ച് ശിവഗിരി ഫൗണ്ടേഷന് ഓഫ് വാഷിംഗ്ടണ്‍ ഡിസി
വാഷിംഗ്ടണ്‍ ഡിസി: ശ്രീനാരായണ ദര്‍ശനങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലേയും മെരിലാൻഡ്, വെര്‍ജീനിയ എന്നീ സ്റ്റേറ്റുകളിലേയും ശ്രീനാരായണ വിശ്വാസികളുടെ സംഘടനയായ ശിവഗിരി ഫൗണ്ടേഷന് ഓഫ് വാഷിംഗ്ടണ്‍ ഡിസിയുടെ(എസ്എഫ്ഡബ്ലുഡിസി) ആഭിമുഖ്യത്തില്‍ ഓണാഘോഷവും ചതയദിനാഘോഷവും മെരിലാന്റിലുള്ള പൊട്ടോമാക് കമ്യൂണിറ്റി സെന്ററില്‍ സമുചിതമായി ആഘോഷിച്ചു.
ദൈവദശകം ആലപിച്ച് വിളക്ക് കൊളുത്തിയ ശേഷം നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം പരിപാടികള്‍ ആരംഭിച്ചു. എസ്എഫ്ഡബ്ല്യുഡിസി പ്രസിഡന്റ് അജയകുമാര്‍ കേശവന് സ്വാഗത പ്രസംഗം നടത്തുകയും അതിനുശേഷം ശ്രീനാരായണ അസോസിയേഷന് ന്യൂയോര്‍ക്കിന്റെ പ്രതിനിധിയായ സുനില്‍കുമാര്‍ കൃഷ്ണന്, വാഷിംഗ്ടണ്‍ ഡിസി വേള്‍ഡ് മലയാളി അസോസിയേഷന് ചെയര്മാന് മോഹന്‍കുമാര്‍ അറുമുഖം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.
തുടര്‍ന്ന് ഫെഡറേഷന് ഓഫ് ശ്രീനാരായണ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫ്ലോറിഡ കണ്വന്ഷന് 2025ന്റെ കിക്കോഫും നടന്നു. പ്രസ്തുത ചടങ്ങില്‍ ഫെഡറേഷന് പ്രസിഡന്റ് ബിനൂബ് കണ്‍വന്‍ഷനെ കുറിച്ച് സംസാരിക്കുകയും അതിനുശേഷം ആദ്യ രജിസ്ട്രേഷന് മുതിര്‍ന്ന എസ്എഫ്ഡബ്ല്യുഡിസി അംഗം പീതാംബരന് തൈവളപ്പിലില്‍ നിന്നും ബിനൂബ് സ്വീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് കേരള തനിമ പുലര്‍ത്തുന്ന വൈവിദ്ധ്യ കലാപരിപാടികള്‍ നടക്കുകയും ചെയ്തു. കലാപരിപാടികള്‍ക്കുശേഷം എസ്എഫ്ഡബ്ലുഡിസി സെക്രട്ടറി അംബികാകുമാറിന്റെ നന്ദി പ്രസംഗത്തോടുകൂടി ആഘോഷപരിപാടികള്‍ അവസാനിച്ചു.
|
റിക്കാർഡ് സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട്; നറുക്കെടുപ്പ് ശനിയാഴ്ച
ലോസ് ആഞ്ചലസ്: ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട് 1.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സമ്മാനത്തുക വർധിച്ചത്.
നറുക്കെടുത്ത ആറ് നമ്പറുകളായ 3, 16, 29, 61, 69, പവർബോൾ 22 എന്നിവയുമായി ഒരു ടിക്കറ്റും ഒത്തുനോക്കാത്തതിനെ തുടർന്നാണ് ആർക്കും വിജയിക്കാൻ സാധിക്കാതെ വന്നത്.
ജാക്ക്പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. അടുത്ത നറുക്കെടുപ്പ് ശനിയാഴ്ച രാത്രി നടക്കും. ജാക്ക്പോട്ടിന്റെ ഏകദേശ മൂല്യം 770.3 ദശലക്ഷം ഡോളറാണ്.
|
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ശനിയാഴ്ച രാവിലെ പത്തിന് ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ആരംഭിക്കും. നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ യുക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകും
കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും.
നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും. അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ) 972 352 7825, പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) 469 449 1905, മഞ്ജിത് കൈനിക്കര (സെക്രട്ടറി) 972 679 8555.
|
പാസഡീന മലയാളി അസോസിയേഷന് നവനേതൃത്വം
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളി അസോസിയേഷൻ (പിഎംഎ) ഇക്കഴിഞ്ഞ ദിവസം നടത്തപ്പെട്ട പിക്നിക്കിനോട് അനുബന്ധിച്ച് 202526 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി റിച്ചാർഡ്സ് സ്കറിയ ജേക്കബും വൈസ് പ്രസിഡന്റായി ഈശോ എബ്രഹാമും സെക്രട്ടറിയായി ജോമോൻ ജേക്കബും ട്രഷററായി വിൽസൺ ജോണും ഓഡിറ്റർമാരായി രാജൻ ജോണും റോബിൻ ഫെറിയും സ്പോർട്സ് കോഓർഡിനേറ്ററായി ബ്രൂണോ കോർറേയയും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടിവ് അംഗങ്ങളായി തോമസ് ഉമ്മൻ, ജോൺ ജോസഫ് കൂടത്തിനാലിൽ, ജേക്കബ് ഫിലിപ്പ്, ആന്റണി റെസ്റ്റം, ഫെലിക്സ് കാരിക്കൽ, ജോഷി വർഗീസ്, ബിജോ ചാക്കോ, ജോമി ജോം എന്നിവരെ തെരഞ്ഞെടുത്തു.
ഈ വർഷത്തെ വാർഷിക പരിപാടി നവംബർ എട്ടിന് വൈകുന്നേരം ട്രിനിറ്റി മാർത്തോമ്മ ചർച്ച് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടത്താൻ തീരുമാനിച്ചു. എല്ലാ അംഗങ്ങളെയും അഭ്യൂദയകാംക്ഷികളെയും വാർഷിക പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
|
ഡോ. ജോൺ പി. തോമസ് ടെക്സസിൽ അന്തരിച്ചു
ഹൂസ്റ്റൺ: ലബക്കിൽ സർജനായി സേവനം അനുഷ്ഠിച്ചു വന്ന ഡോ. ജോൺ പി. തോമസ്(60) അന്തരിച്ചു. കൊട്ടാരക്കര പറങ്കിവിള മലയിൽ പാസ്റ്റർ പി.എസ്. തോമസിന്റെയും മേരിയുടെയും മകനാണ്.
ഓപ്പറേഷൻ ഹോപ്പ് എന്ന ജീവകാരുണ്യ മെഡിക്കൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യ കേരി തോമസ്. മകൻ: ആൻഡ്രൂസ്. സഹോദരങ്ങൾ: ഡോ. സാറാ എബ്രഹാം, ഗ്ലാഡിസൻ, ജോർജ് എബ്രഹാം, ആനി.
ലബക്ക് ട്രിനിറ്റി ചർച്ചിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിനും ശനിയാഴ്ച രാവിലെയും അനുസ്മരണം നടക്കും. രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും.
സംസ്കാരം ഹൂസ്റ്റണിൽ നടത്തും. സൗത്ത് പാർക്ക് ഫ്യുണറൽ ഹോം, ഹ്യൂസ്റ്റൺ.
|
ഡാളസിൽ അന്തരിച്ച ജിജോ മാത്യുവിന്റെ പൊതുദർശനം ശനിയാഴ്ച
ഡാളസ്: തീക്കോയി വേലത്തുശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ 48) ഡാളസിൽ വയലി സെന്റ് പോളിൽ അന്തരിച്ചു.
പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ. സഹോദരി: ഷെറിൻ. സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.
പൊതുദർശനം ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ(4922 Rosehill Rd, Garland, TX 75043) ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 8.30 വരെ നടക്കും.
സംസ്കാര ചടങ്ങുകൾ നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ചൊവാഴ്ച വൈകന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 469 774 8326.
|
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാളസിൽ
ഡാളസ്: ഇന്ത്യൻ സമൂഹത്തിന്റെ ഗ്ലോബൽ നെറ്റ്വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ശനിയാഴ്ച വെെകുന്നേരം 6.30ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. പരമ്പരാഗത രീതിയിൽ ഓണസദ്യയും ഒപ്പം കലാ പരിപാടികളും നടത്തും. ( Address: KEA Hall, 580 Castleglen Dr., Garland, Tx75043).
മുഖ്യ അതിഥികളായി ഗാലാൻഡ് മേയർ ഡിലൻ ഹെഡ്രിക്ക്, സണ്ണിവെയിൽ മേയർ സജി ജോർജ്, ഡാളസ് കൗണ്ടി ജെ.പി. 21 ജഡ്ജ് മാർഗരറ്റ് ഓ ബ്രിയാൻ, സണ്ണിവെയിൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി മുതലായ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്നു എന്നുള്ളത് പ്രത്യേകത അർഹിക്കുന്നു.
ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് പ്രഫസർ ജോയി പല്ലാട്ടുമഠം എന്നിവർ ചടങ്ങിൽ പ്രസംഗിക്കും. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റ് പട്രീഷ്യ ഉമാ ശങ്കർ ഓണസന്ദേശം നൽകും.
ചടങ്ങിൽ മീഡിയ പ്രവർത്തനത്തിലൂടെ പ്രാഗത്ഭ്യം തെളിയിച്ച രണ്ടു പ്രമുഖ വ്യക്തികളെ ആദരിക്കും. കൂടാതെ കലാരംഗത്തും അനസ്യൂതം പ്രവർത്തിക്കുന്ന ഒരു പ്രതിഭയേയും ഫോട്ടോ ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച മറ്റൊരു വ്യക്തിക്കും അംഗീകാരം നൽകും.
കൂടാതെ നഴ്സിംഗ് പ്രഫഷണിൽ സേവനത്തിനും നേതൃത്വ പാടവത്തിനും പ്രത്യേക അവാർഡുകൾ നൽകും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മുൻകൂർ പേര് നൽകേണ്ടതാണ്.
ദയവായി വർഗീസ് കെ. വർഗീസിനെ 469 236 6084 എന്ന നമ്പറിൽ ടെക്സ്റ്റ് മുഖേന സെപ്റ്റംബർ അഞ്ചിന് മുമ്പായി അറിയിക്കുക.
|
വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കം
മിസൂറി സിറ്റി: നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബുകൾ പങ്കെടുക്കുന്ന നാലാമത് വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റ് ടെക്സസിലെ ഹൂസ്റ്റണിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തുടക്കം.
നോർത്ത് അമേരിക്കൻ സോക്കർ ലീഗ് എന്നറിയപ്പെടുന്ന ഈ ടൂർണമെന്റിന് ഇത്തവണ ആതിഥേയരാകുന്നത് ഹൂസ്റ്റണിലെ പ്രമുഖ മലയാളി ക്ലബായ ഹൂസ്റ്റൺ യുണൈറ്റഡാണ്.
ഹൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഇതോടൊപ്പം 30 പ്ലസ്, 45 പ്ലസ് കാറ്റഗറികളിൽ "നാടൻ' സെവൻസ് ടൂർണമെന്റും അരങ്ങേറും. അമേരിക്കയിലെയും കാനഡയിൽ നിന്നുമായി ഇരുപതോളം ടീമുകൾ ഇത്തവണ മാറ്റുരയ്ക്കുന്നു.
നോർത്ത് അമേരിക്കയിലെ മലയാളി ക്ലബുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സോക്കർ ലീഗാണിത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പ്രാഥമിക റൗണ്ടുകൾ. ഞായാറാഴ്ച ഫൈനലുകൾ അരങ്ങേറും.
ഹൂസ്റ്റണിലെ മിസ്സൂറി സിറ്റിയിലുള്ള ക്യാമ്പ് സിയന്ന സ്പോർട്സ് കോംപ്ലെക്സാണ് ടൂർണമെന്റ് വേദി. ലീഗ് ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി NAMSL ഭാരവാഹികൾ അറിയിച്ചു.
NAMSL പ്രസിഡന്റ് അശാന്ത് ജേക്കബ്, ഹൂസ്റ്റൺ യുണൈറ്റഡ് ചെയർമാൻ പോൾ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ടൂർണമെന്റ് വിജയത്തിനായി പ്രവർത്തിക്കുന്നു.
|
ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെ ഏകപക്ഷീയമായ ദുരന്തമെന്ന് വിശേഷിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായുള്ള വാണിജ്യബന്ധത്തെ ഏകപക്ഷീയമായ ദുരന്തമെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഈ നിലപാടുമായി രംഗത്ത് വന്നത്.
ഇന്ത്യ അമേരിക്കയിലേക്ക് വൻതോതിൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ, അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ ഉയർന്ന താരിഫ് തടസങ്ങൾ നേരിടേണ്ടിവരുന്നു. ഇത് വ്യാപാര ബന്ധത്തെ അസന്തുലിതവും അന്യായവുമാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.
ഇന്ത്യ എല്ലാ രാജ്യങ്ങളെക്കാളും ഉയർന്ന താരിഫാണ് ഈടാക്കുന്നതെന്നും. ഇത് പതിറ്റാണ്ടുകളായി തുടരുകയാണ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണയും സൈനിക ഉൽപന്നങ്ങളും വാങ്ങുന്നതിനെയും ട്രംപ് വിമർശിച്ചു.
ഇന്ത്യ ഇപ്പോൾ തങ്ങളുടെ താരിഫുകൾ പൂർണമായി കുറയ്ക്കാൻ വാഗ്ദാനം നൽകിയിട്ടുണ്ട്. പക്ഷേ അത് വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു.
|
ഫോർട്ട് വർത്തിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ അറസ്റ്റിൽ
ടെക്സസ്: ഫോർട്ട് വർത്തിലെ യെഗർ സ്ട്രീറ്റിലെ വീട്ടിൽ യുവതിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയോടൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ പടിഞ്ഞാറൻ സെൻട്രൽ ടെക്സസിൽ വച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേ സമയം മരിച്ച യുവതിയുടേയും പ്രതിയുടേയും പേര് വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
|
ഗാർലൻഡ് സിറ്റി ടാക്സ് ഇൻക്രിമെൻ ഫിനാൻസ് ബോർഡ് അംഗമായി പി.സി.മാത്യു നിയമതനായി
ഡാളസ്: ഗാർലൻഡ് ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (ടിഐഎഫ്) നമ്പർ 2 സൗത്ത് ബോർഡിൽ മലയാളിയായ പി.സി. മാത്യു നിയമിതനായി. ഗാർലൻഡ് മേയർ ഡിലൻ ഹെഡ്രിക്കിന്റേതാണ് നിയമന ഉത്തരവ്.
കഴിഞ്ഞ മാസം നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഗാർലൻഡിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള ബോർഡിന്റെ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെയാണ്.
പി.സി.മാത്യു നഗരത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് നിയമനമെന്ന് മേയർ വ്യക്തമാക്കി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹത്തിന്റെ കഴിവുകളിലും പ്രതിബദ്ധതയിലും തനിക്കും സിറ്റി കൗൺസിലിനും വലിയ വിശ്വാസമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.
ഗാർലൻഡിന്റെ സാമ്പത്തിക വളർച്ചക്കും പുനരുജ്ജീവനത്തിനും വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് നിയമനത്തിന് ശേഷം പി. സി. മാത്യു പ്രതികരിച്ചു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ (ജിഐസി) നിലവിലെ ഗ്ലോബൽ പ്രസിഡന്റായ പി.സി. മാത്യു, ഡാളസ് കേരള അസോസിയേഷൻ ഉൾപ്പെടെ അനവധി സാമൂഹിക, സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാർലൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 3ലേക്കും മേയർ സ്ഥാനത്തേക്കും മത്സരിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് പി.സി.മാത്യു.
|
റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി ഒരുമ "പൊന്നാണ നക്ഷത്രരാവ്' അരങ്ങേറി
ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ ഒരുമയുടെ ഈ വർഷത്തെ ഓണോഘോഷമായ ’പൊന്നോണ നക്ഷത്രരാവ്’ നാട്യ, നൃത്ത, സംഗീത പരിപാടികളോടെ വർണാഭമായി അരങ്ങേറി. റിവർസ്റ്റോൺ ബാൻഡിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെയാണ് മഹാബലിയ്ക്ക് ഊഷ്മള വരവേൽപ്പ് നൽകിയത്.
മേയർ, ജഡ്ജി, പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ, ഒരുമ എക്സിക്യൂട്ടിവുകൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് മഹാബലിയെ വരവേറ്റ് വേദിയിലെത്തി ഭദ്രദീപം കൊളുത്തിയാണ് പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമിട്ടത്.ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആന്റണി കലാമേള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി.
പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, മാഗ് പ്രസിഡന്റ് ജോസ്.കെ.ജോൺ എന്നിവർ പ്രസംഗിച്ചു. ഒരുമയിലെ ഹൈസ്കൂൾ പഠനം പൂർത്തികരിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് റീനാ വർഗീസ് നന്ദിയും പറഞ്ഞു. ഡോ.ജോസ് തൈപ്പറമ്പിൽ, ഡോ. സീനാ അഷറഫ്, ഡോ. റെയ്നാ റോക്ക്, മേരി ജേക്കബ്, മെർലിൻ സാജൻ എന്നിവർ അവതാരകരായി.
ഒരുമ മന്നൻ മങ്ക, മിന്നൽ മന്നൻ മങ്ക എന്നിവരെയും തെരഞ്ഞെടുത്തു. കുട്ടികളുടേയും മുതിർന്നവരുടെയും ഉൾപ്പെടെ പതിനഞ്ചോളം മാസ്മരിക കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കളരി, തിരുവാതിര, സംഘ ഗാനം എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുമ ചുണ്ടന്റെ വരവേൽപ്പ് ഗംഭീരമായി.
ഗാന മേളയും ഓണ സദ്യയും ആഘോഷത്തിന് മാറ്റേകി.മീഡിയാ പ്രതിനിധി ജീമോൻ റാന്നി, ഫാ.ജോഷി ജോസ്, ലോയർ മാത്യു വൈരമൺ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നവീൻ ഫ്രാൻസിസ്, ജോൺ ബാബു, ജിജി പോൾ, സെലിൻ ബാബു, റോബി ജേക്കബ്, സോണി പാപ്പച്ചൻ, മാത്യു ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
കേരള ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
ഷിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സംഘടിപ്പിച്ചു. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സർവീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു. ഫുഡ് കോഓർഡിനേറ്റർമാരായ തോമസ് പനയ്ക്കൽ, രാജൻ തലവടി, ബെൻ കുര്യൻ, മത്തിയാസ് പുല്ലാപ്പള്ളി എന്നിവർ സദ്യക്ക് നേതൃത്വം നൽകി.
കേരള ക്ലബിലെ വനിതകൾ പൂക്കളം ഒരുക്കി. സോളി കുര്യൻ പൊതു സമ്മേളനത്തിന്റെ എംസിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതപ്രസംഗം നടത്തി. ഡോ. സാൽബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവർ ഓണസന്ദേശം നൽകി. തുടർന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
ഹാസ്യമനോഹരമായി പുരുഷന്മാർ അവതരിപ്പിച്ച തിരുവാതിര പരിപാടികൾക്ക് മാറ്റുകൂട്ടി.ആഘോഷ നിറവിൽജാനെറ്റ് പയസ്, റെജി മുളകുന്നം, റെറ്റി അച്ചേട്ട്, ബീന കണ്ണൂക്കാടൻ എന്നിവരാണ് ഈ വ്യത്യസ്ത തിരുവാതിരക്ക് കൊറിയോഗ്രഫി നിർവഹിച്ചത്.
കേരളാ സെന്ററിന്റെ അനുഗ്രഹീത ഗായകരുടെ ഗാനമേളയും പരിപാടികൾക്ക് മാറ്റുകൂട്ടി. ട്രഷറർ പ്രവീൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷ പരിപാടികൾ ടെസ്സ ചുങ്കത്ത് കാമറക്കണ്ണുകളിലൂടെ പകർത്തി.
|
ബ്രോങ്ക്സ് സെന്റ് തോമസ് ദേവാലയത്തിന്റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന മെഗാ ഷോ 27ന്
ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാർഥം പ്രശസ്ത സിനിമാ താരം സ്വാസിക, ഗായകൻ അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ ഒട്ടറെ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന "സ്പാർക്ക് ഓഫ് കേരള’ എന്ന മെഗാ ഷോ 27ന് വൈകുന്നേരം ആറു മണിക്ക് യോങ്കേഴ്സിലുള്ള ലിങ്കൺ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
പരിപാടിയുടെ സ്പോൺസർഷിപ്പ് കിക്കോഫ് ഓഗസ്റ്റ് 31ന് കുർബാനയ്ക്ക് ശേഷം ദേവാലയ പാരിഷ് ഹാളിൽ വച്ച്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന നിർവഹിച്ചു. വിവിധ സ്പോൺസർമാരിൽ നിന്നും ചെക്കുകൾ വികാരി ഫാ. കുര്യാക്കോസ് വടാന ഏറ്റുവാങ്ങി.
ഡാൻസ്, മ്യൂസിക്, കോമഡി എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഈ സ്റ്റേജ് ഷോ ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന പ്രോഗ്രാം ആണെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻമാരെ ബന്ധപ്പെടുക:
SHAIJU KALATHIL 914 330 7378
MATHEW ADATTU 914 563 3196
DENNI KALLUKALAM 914 446
9555
Address:Lincoln High School375 Kneeland Ave, Yonkers, NY, 10704
9555
|
ഹൈസ്കൂൾ വിദ്യാർഥികൾക്കായി നേതൃ പരിശീലനം സംഘടിപ്പിച്ചു
ന്യൂജേഴ്സി: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ ഇന്റർപേഴ്സണൽ കമ്യൂണിക്കേഷൻ’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫ്ലോറിഡയിലെ ടാമ്പയിലെ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ പള്ളിയാണ് പരിശീലന പരിപാടിക്ക് വേദിയായത്.
ബ്രാൻഡൻ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ എജ്യൂക്കേഷൻ വൈസ് പ്രസിഡന്റ് എസ്ലിൻ ലിയോൺ 16 ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ന്യൂയോർക്കിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായ ഹോൺ. ഡോ.ആനി പോൾ (റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ) പരിപാടി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഫാ.ജിമ്മി ജെയിംസ് പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കി.
ടോസ്റ്റ് മാസ്റ്റേഴ്സിന്റെ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗിന്റെ വിപുലീകരണത്തിന്റെ ഭാഗമായിരുന്നു പരിശീലനം. വിദ്യാർഥികളുടെ വ്യക്തിഗത ആശയവിനിമയ ശൈലികൾ തിരിച്ചറിയുക, ശ്രദ്ധാപൂർവ്വം കേൾക്കുകയും ഫലപ്രദമായി പ്രതികരിക്കുകയും ചെയ്യുക, സാമൂഹിക ഇടപെടലുകളിൽ വികാരങ്ങളെ നിയന്ത്രിക്കുക, വിവിധ സാമൂഹിക സാഹചര്യങ്ങളിലെ പ്രയാസകരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
പരിശീലനത്തിന്റെ ഭാഗമായി, വിദ്യാർഥികൾക്ക് ഡിബേറ്റുകളിൽ മികച്ച വിജയം നേടാനുള്ള പരിശീലനവും നൽകി. ലോക പ്രസംഗ ചാംപ്യൻഷിപ്പിലെ സെമിഫൈനലിൽ യോഗ്യത നേടിയ ബ്രാൻഡൻ എഫ്എല്ലിലെ ഡിസ്റ്റിങ്വിഷ്ഡ് മാസ്റ്റർ ഡെറിക് ലോറ്റ് തന്റെ മേഖലാ മത്സരത്തിൽ വിജയം നേടിയ പ്രസംഗം അവതരിപ്പിച്ചത് ശ്രദ്ധേയമായി.
45,000 പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ ഒരാളാണ് ഡെറിക്.തോമസ് തോട്ടുകടവിൽ, മരിയ തോട്ടുകടവിൽ എന്നിവരാണ് പരിശീലനപരിപാടി ഏകോപിപ്പിച്ചത്. ബ്രാൻഡൻ ടോസ്റ്റ് മാസ്റ്റേഴ്സിലെ റൗൾ മരിൻ, സിസ്റ്റർ ഡോ. ഫിലോ ജോസ്, ഡോ.ബാബു ജോസഫ്, ഡോ.ബാബു മണി എന്നിവർ ഉൾപ്പെടെ പരിശീലനത്തിന് മികച്ച സംഭാവന നൽകി.
എസ്ലിൻ ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘം, പങ്കെടുത്ത വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തുകയും, ഫീഡ്ബാക്ക് നൽകുകയും, വിജയകരമായ വ്യക്തി ആശയവിനിമയത്തിന് ആവശ്യമായ കഴിവുകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുകയും ചെയ്തു.
|
"ഡോർബെൽ ഡിച്ച്’ ഗെയിം കളിക്കുന്നതിനിടെ 11 വയസുകാരൻ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: വീട്ടിലെ ഡോർബെൽ അടിച്ച ശേഷം ഓടിപ്പോകുന്നതിനിടെ 11 വയസുകാരൻ വെടിയേറ്റ് മരിച്ചു. ’ഡോർബെൽ ഡിച്ച്’ എന്ന ഗെയിം കളിക്കുന്നതിനിടെയാണ് സംഭവം. ഹൂസ്റ്റണിലെ 9700 ബ്ലോക്ക് ഓഫ് റേസിൻ സ്ട്രീറ്റിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെടിവയ്പ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.
ഡോർബെൽ അടിച്ച ശേഷം കുട്ടി വീട്ടിൽ നിന്ന് ഓടുന്നതിനിടെയാണ് വെടിയേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കുട്ടികൾ കൂട്ടമായിട്ടാണ് ഈ ഗെയിം കളിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിംഗ്ഡോംഗ്ങ് ഡിച്ച് പ്രാങ്കുകൾ ടിക്ടോക്കിനായി ചിത്രീകരിക്കുന്നതിനിടെ 18 വയസുകാരൻ വിർജീനിയയിൽ വെടിയേറ്റ് മരിച്ചിരുന്നു. 2023ൽ കലിഫോർണിയയിൽ, ഡിംഗ്ഡോംഗ് ഡിച്ച് പ്രാങ്ക് കളിച്ച മൂന്ന് കൗമാരക്കാരെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 45 വയസുകാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
|
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വി.കുർബാന നടത്തപ്പെടുന്നു
ഒർലാന്റോ (ഫ്ലോറിഡ): വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള ഒർലാന്റോ സെൻറ് എഫ്രേം യാക്കോബായ സുറിയാനിപള്ളിയുടെ നേതൃത്വത്തിൽ, ജാക്സൺ വില്ല് മദർ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓർത്തഡോക്സ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളും വി. കുർബാനയും നടത്തപ്പെടുന്നു.
സുറിയാനി സഭയിൽ ജനനപെരുന്നാളോഘോഷിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച ശുദ്ധിമതിയായ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചു മലങ്കരയിൽ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന എട്ടുനോമ്പുപെരുന്നാളും വി.കുർബാനയും, സുറിയാനിസഭയ്ക്കു ലഭിച്ച അമൂല്യ തിരുശേഷിപ്പായ പരി. ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ (സൂനോറോ )അംശം സ്ഥാപിതമായിരിക്കുന്ന ജാക്സൺ വില്ല് മദർ ഓഫ് ഗോഡ് ഓഫ് സൂനോറോ സിറിയക് ഓർത്തഡോക്സ് പള്ളിയിൽ സെപ്റ്റംബർ 6 ന് ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്നു.
വി. കുർബാനയെ തുടർന്ന് വി. മാതാവിനോടുള്ള മധ്യസ്ഥപ്രാർഥന , ധൂപപ്രാർഥന, കൈമുത്തു, നേർച്ചവിളന്പ് എന്നിവ ഉണ്ടായിരിക്കും . വി. കുർബാനയ്ക്കും പെരുന്നാൾ ശുശ്രൂഷകൾക്കും റവ. ഫാ. ടോംസൺ ചാക്കോ നേതൃത്വം നൽകുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ. ബെന്നി ജോർജ് (വികാരി) 9789303047
റവ. ഫാ. ടോംസൺ ചാക്കോ 8135265495
ടിജോ മാത്യൂ(സെക്രട്ടറി) 4075804485
ഷാജി ജോൺ (ട്രസ്റ്റി) 7325334412
വാർത്ത അയച്ചത് .ശ്രീ .
|
കെഎച്ച്എൻഎയ്ക്ക് പുതിയ നേതൃത്വം
കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം കലാസാംസ്കാരിക പരിപാടികളോടെ ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റിയിൽ സമാപിച്ചു. കെഎച്ച്എൻഎ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കേണ്ട നേതൃത്വത്തെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ഫ്ലോറിഡയിൽ നിന്നുള്ള ടി. ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു. കെഎച്ച്എൻഎയുടെ ആദ്യ വനിത സെക്രട്ടറിയായി സിനു നായർ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് ഒർലാൻഡയിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ അശോക് മേനോനെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ന്യൂജേഴ്സി ഹിന്ദു കൂട്ടായ്മയുടെ അമരക്കാരനായ സഞ്ജീവ് കുമാറും, ജോയിന്റ് സെക്രട്ടറിയായി സൗത്ത് ഫ്ലോറിഡ ഹിന്ദു അസോസിയേഷൻ പ്രസിഡന്റായിരുന്ന ശ്രീകുമാർ ഹരിലാലും, ജോയിന്റ് ട്രഷററായി ദേശീയ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ അപ്പുകുട്ടൻ പിള്ളയും തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനാപരമായി ഭാരിച്ച ചുമതലകൾ നിർവഹിക്കാനുള്ള ട്രസ്റ്റി ബോർഡിന്റെ അധ്യക്ഷ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ന്യൂയോർക്കിലെ ഹൈന്ദവ സംഘടനാ രംഗത്ത് ദീര്‍ഘകാല പരിചയ സമ്പത്തും നിലവിൽ ട്രസ്റ്റി ബോർഡ് അംഗവുമായ വനജ നായരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ട്രസ്റ്റി ബോർഡിന്റെ സെക്രട്ടറിയായി വിജയിച്ചത് കെച്ച്എൻഎയുടെ ദീർഘകാല സഹയാത്രികനും മുൻ ജനറൽ സെക്രട്ടറിയും അമേരിക്കൻ ഔഷധ നിർമാണ രംഗത്തെ ഗവേഷകനും സംരംഭകനുമായ ഡോ. സുധിർ പ്രയാഗയാണ്. ട്രസ്റ്റി ബോർഡിലെ മറ്റ് അംഗങ്ങൾ അരവിന്ദ് പിള്ള(ഷിക്കാഗോ), രതീഷ് നായർ (മെരിലാൻഡ്), ഗോവിന്ദൻകുട്ടി നായർ (കലിഫോർണിയ), സതീഷ് അമ്പാടി(ഫിനിക്സ്), രഘുവരൻ നായർ (ന്യൂയോർക്ക്), സുരേഷ് നായർ (മിനസോട), ശ്രീജിത്ത് ശ്രീനിവാസൻ (ഫിനിക്സ്), മധു ചെറിയേടത്തു (ന്യൂജഴ്സി), സനിൽ ഗോപിനാഥ് (ഡി.സി), സത്യജിത് നായർ (ടെക്സസ്), തങ്കം അരവിന്ദ് (ന്യൂജഴ്സി), ബിജു പിള്ള (ടെക്സസ്), ബാബുരാജ് ധരൻ (കലിഫോർണിയ).ഡയറക്റ്റ് ബോർഡിലേക്ക് വിജയിച്ചവർ പ്രസന്നൻ പിള്ള (ഷിക്കാഗോ) രമണി പിള്ള (ഹൂസ്റ്റൺ) സുജിത്കുമാർ അച്യുതൻ (ഫ്ലോറിഡ) രഞ്ജിത്ത് പിള്ള (ന്യൂജഴ്സി), സുനിൽ പൈൻഗോൾ (ഡിട്രോയിറ്റ്), ഗോപൻ നായർ (ഫ്ലോറിഡ), രാധാകൃഷ്ണൻ നായർ (ഷിക്കാഗോ) രവീന്ദ്രൻ നായർ (ഹൂസ്റ്റൺ) വീണ പിള്ള (കനക്ടികട്ട്), അനിത മധു (ടെക്സസ്), അനഘ വാര്യർ (ഫ്ലോറിഡ), ജിഷ്ണുറാം നായർ (ഇലിനോയ്), അരവിന്ദ് കണ്ണൻ (ന്യൂജഴ്സി), കല ഷാഹി (ഡി.സി), അഭിലാഷ് ജയചന്ദ്രൻ (യൂത്ത് പ്രതിനിധി ന്യൂയോർക്ക്)ഡോ.നിഷ പിള്ള (ന്യൂയോർക്ക്,എക്സ് ഒഫിഷ്യയോ) സംഘടനാ തർക്കങ്ങളുടെ പരിഹാര വേദിയായ എത്തിക്സ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ട്രസ്റ്റി ചെയർമാനും, സെക്രട്ടറിയും മലയാളി ദേശിയ സംഘടനകളിലെ നിറസാന്നിധ്യവുമായ സുധ കർത്താ (ഫിലഡൽഫിയ) മുൻ ട്രഷററും വിവിധ പ്രഫഷനൽ സംഘങ്ങളിൽ നേതൃപദവികൾ അലങ്കരിച്ചയാളും ട്രസ്റ്റി മെമ്പറുമായിരുന്ന ഗോപാലൻ നായർ (ഫിനിക്സ്), മുൻ പ്രസിഡന്റായിരുന്ന രാമദാസ് പിള്ള (കലിഫോർണിയ) എന്നിവരും വിജയം വരിച്ചു.
കഐച്ച്എൻഎയുടെ കർമ്മ പരിപാടികൾ പുനർക്രമീകരിക്കുക എന്നതായിരിക്കും പുതിയ ടീമിന്റെ ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണനും സെക്രട്ടറി സിനു നായരും ട്രസ്റ്റി ചെയർ പേഴ്സൺ വനജ നായരും കാലാവധി പൂർത്തിയാക്കിയ പ്രസിഡന്റ് ഡോ. നിഷ പിള്ളയിൽ നിന്നും പതാക ഏറ്റുവാങ്ങിക്കൊണ്ട് സംയുക്തമായി പ്രസ്താവിച്ചു.
|
ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് കെട്ടിച്ചമച്ചതും അല്ലാത്തതുമായ ധാരാളം വാർത്തകൾ കഴിഞ്ഞ കുറെ ആഴ്ചകളായി പ്രചാരത്തിലുണ്ട്. ഇപ്പോൾ വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് തന്നെ ചില വാർത്തകൾ സ്ഥിരീകരിക്കയുകയും മറ്റു ചില വാർത്തകൾ ചില തത്പരകക്ഷികളുടെ സൃഷ്ടിയാണെന്ന് പറയുകയും ചെയ്തു.
പ്രസിഡന്റ് ജോ ബൈഡനെ പിന്തുടർന്ന് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് കഴിഞ്ഞ ജൂൺ 14നു 79 വയസു തികച്ചപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നു മാധ്യമങ്ങൾ കുറെ ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നു.
ചിലർ ട്രംപിന്റെ ചില ആരോഗ്യ റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നു. മറ്റു ചിലതു വലതു കൈ പുറത്തെ കറുത്ത പാടുകൾ ചുറ്റിപറ്റി കഥകൾ പറയുന്നു. മുഴു കൈ ഷർട്ടുകൾ മാത്രം ധരിച്ചു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിഡന്റ് വലതു കൈയുടെ മറുപുറത്തിനു കാമറ പ്രാധാന്യം നൽകാതിരിക്കുവാൻ ശ്രദ്ധിക്കുന്നതായും ചില റിപ്പോർട്ടുകൾ പറഞ്ഞു.
ആശങ്കകൾ ഉയർത്തുന്ന റിപ്പോർട്ടുകൾക്കിടയിൽ വൈസ് പ്രസിഡന്റ് വാൻസ് നൽകിയ ഇന്റർവ്യൂ വലിയ പ്രാധാന്യം അർഹിക്കുന്നു. പ്രസിഡന്റ് ട്രംപിന് അവിശ്വസനീയമായ ഊർജം ഉണ്ടെന്നു വാൻസ് പറഞ്ഞു.
എന്നാൽ ഒരു ദുരന്തം ഉണ്ടായാൽ തനിക്കു പ്രഥമ പൗരന്റെ കർത്തവ്യങ്ങൾ എല്ലാം ചെയ്യുവാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്, ട്രംപിന്റെ കീഴിൽ രണ്ടാം നമ്പറായി നേടിയ (ഓൺ ദ ജോബ് ട്രെയിനിംഗ്) അനുഭവസമ്പത്തു ഇതിനു സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. ട്രംപ് 2024 ൽ രണ്ടു മാസങ്ങൾക്കിടയിൽ രണ്ടു വധശ്രമങ്ങൾ അതിജീവിച്ചിരുന്നു.
കഴിഞ്ഞ മാസം മുറിപ്പാടുകളുള്ള പ്രസിഡന്റിന്റെ വലതു കയ്യുടെ പിൻവശം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി പ്രചരിച്ചിരുന്നു. ട്രംപിന് നീണ്ടു നിൽക്കുന്ന വീനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്നു വൈറ്റ് ഹാവ്സ് സ്ഥിരീകരിച്ചിരുന്നു.
ഇത് ദോഷകരമല്ലെന്നും സാധാരണയായി ഉണ്ടാകാറുള്ളതാണെന്നും പ്രസിഡന്റിന്റെ ഡോക്ടർ വിശദീകരിച്ചിരുന്നു. ഈയാഴ്ച വലതു കെെയിലെ മുറിപ്പാടുകൾ വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചു. ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ ആവശ്യമാണെന്ന് ചിലർ വാദിച്ചു.
വാൻസിന്റെ അഭിമുഖത്തിൽ പ്രധാനമായും അമേരിക്കയിൽ അങ്ങോളമിങ്ങോളം നടത്തുവാൻ പോകുന്ന പ്രചാരണ പരിപാടികൾ ചർച്ചയായി. തന്റെ മധ്യ വർഗ പശ്ചാത്തലം ഉയർത്തി ജനങ്ങളുടെ വിശ്വാസം നേടാനാണ് വാൻസ് ശ്രമിക്കുന്നത്. പാസാക്കിയ ബജറ്റ് ബില്ലിന്റെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് താനും പ്രസിഡന്റും നടത്തുന്ന യാത്രകളുടെ ഉദ്ദേശം എന്ന് വാൻസ് പറഞ്ഞു.
പിന്നീട് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും വിപി സംസാരിച്ചു. പ്രസിഡന്റ് വളരെ നല്ല ആരോഗ്യത്തിലാണ്. അവിശ്വസനീയമായ ഊർജവും ഉണ്ട്. അദ്ദേഹമാണ് രാത്രിയിൽ ഏറെ വൈകി അവസാനമായി എനിക്ക് ഫോൺ ചെയ്യുന്നത്. ഞാൻ ഉണരുമ്പോൾ ആദ്യമായി രാവിലെ ഫോൺ ചെയ്യുന്നതും ട്രംപാണ്.
കഴിഞ്ഞ 200 ദിവസത്തിനുള്ളിൽ എനിക്ക് ലഭിച്ച പരിശീലനം ഓൺ ദ ജോബ് ട്രൈനിംഗിൽ ഏറ്റവും നല്ലതാണു. "അദ്ദേഹം ഏറ്റവും നല്ല ആരോഗ്യസ്ഥിതിയിലാണെന്നും പ്രസിഡന്റ് പദവിയിൽ ശേഷിച്ച ദിനങ്ങളിൽ അമേരിക്കൻ ജനങ്ങൾക്ക് ഏറ്റവും നല്ല സേവനം നടത്തുമെന്നും ഞാൻ കരുതുന്നു എന്ന് വിപി തന്റെ അഭിമുഖത്തിൽ പറഞ്ഞു.
ഷാൻ ബാർബബെല്ല, (പ്രസിഡന്റിന്റെ ഡോക്ടർ) പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒരു ജൂലൈ മെമ്മോയിൽ ഇങ്ങനെ പറഞ്ഞു: പ്രസിഡന്റ് സമ്പൂർണമായ ശാരീരിക പരിശോധനകളും വാസ്ക്കുലാർ നിരീക്ഷണങ്ങളും പൂർത്തിയാക്കി.
ബൈലാറ്ററൽ ലോവർ എക്സ്ട്രീമിറ്റി വീനസ് ഡോപ്ലർ അൾട്രാ സൗണ്ട് പഠനങ്ങളും നടത്തി. നിരന്തരമായുള്ള വീനസ് കുറവുകൾ കണ്ടെത്തി. ഇതോടൊപ്പം ദുഷ്ഫലങ്ങളില്ലാത്ത, 70 വയസു കഴിഞ്ഞവരിൽ സാധാരണയായി കാണാറുള്ള ശരീര അവസ്ഥയും കണ്ടു.
|
ഐഎപിസി ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച
കാൽഗറി: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ആൽബെർട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ സെമിനാർ "കഥ പറച്ചിൽ' ശനിയാഴ്ച രാവിലെ എട്ടിന് സൂമിൽ സംഘടിപ്പിക്കുന്നു. പ്രമുഖ പത്രപ്രവർത്തകൻ എം.പി. സൂര്യദാസ് മുഖ്യാതിഥി ആയിരിക്കും.
പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ www.indoamericanpressclub.com/albertaseminar എന്ന ലിങ്ക് ഉപയോഗിച്ചോ (Meeting ID: 870 0820 8324 Passcode: 477671) പാസ്കോഡ് ഉപയോഗിച്ചോ പങ്കെടുക്കാവുന്നതാണ്.
|
സാറാമ്മ അലക്സാണ്ടറുടെ സംസ്കാരം വ്യാഴാഴ്ച
ഡാളസ്: ചെങ്ങന്നൂർ അങ്ങാടിക്കൽ പടവുപുരക്കൽ പരേതനായ പി.സി. അലക്സാണ്ടറിന്റെ ഭാര്യ സാറാമ്മ അലക്സാണ്ടറിന്റെ(94) സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചെങ്ങന്നൂർ തിട്ടമ്മേൽ മാർത്തോമ്മ ദേവാലയത്തിൽ.
പരേത തുമ്പമൺ വടക്കേടത്ത് മാമ്പിലാലിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെറിയാൻ അലക്സാണ്ടർ, വർഗീസ് അലക്സാണ്ടർ (ഇരുവരും ഡാളസ്), ഡോ.തോമസ് അലക്സാണ്ടർ (അയർലൻഡ്) എന്നിവരാണ് മക്കൾ. മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ.സാലി തോമസ്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി, കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
|
ഡാളസ് നഗരത്തിൽ 14 കവർച്ചകൾ നടത്തിയ യുവാവ് പിടിയിൽ
ഡാളസ്: ഈ വർഷം ഡാളസ് നഗരത്തിൽ 14 കവർച്ചകൾ നടത്തിയ കേസിൽ 22 വയസുകാരനായ ജാഫത്ത് നജേരസുവേറ്റ് അറസ്റ്റിലായി. ഡാളസ് പോലീസ് സീരിയൽ റോബറി ടാസ്ക് ഫോഴ്സാണ് ഇയാളെ പിടികൂടിയത്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇയാൾ തോക്ക് ചൂണ്ടി നിരവധി സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതായി പോലീസ് പറഞ്ഞു. മാർച്ച് ഒന്നിന് രാത്രി 9.30ഓടെ സൗത്ത് ലങ്കാസ്റ്റർ റോഡിലെ ഒരു സ്ഥാപനത്തിൽ നടന്ന കവർച്ചയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റു 13 കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.
ജനുവരിയിൽ ഏഴ് കവർച്ചകളും, ഫെബ്രുവരിയിൽ അഞ്ചും, മാർച്ചിൽ രണ്ടും കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.ഇയാളെ ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റി. 2024ൽ നടന്ന കവർച്ചകൾ വർധിച്ചതിനെത്തുടർന്ന് രൂപീകരിച്ച ഡാളസ് പോലീസ് സീരിയൽ റോബറി ടാസ്ക് ഫോഴ്സ്, ഈ വർഷം ഇതുവരെ 33 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 112 കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങളാണ് സംഘം നടത്തിവരുന്നത്.
|
സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ ആറിന് ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഫിലഡൽഫിയയിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ’സ്നേഹതീരം’ എന്ന പേരിൽ അറിയപ്പെടുന്ന ’ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി’യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ ആറിന് രാവിലെ 10 മുതൽ മൂന്ന് വരെ , ബൈബറി റോഡിലുള്ള സെന്റ് മേരിസ് ക്നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (St Mary's Knanaya Church, 701 Byberry Rd, Philadelphia, PA 19116).
വനിതാ വിംഗിന്റെ നേതൃത്വത്തിലാണ് ഓണപരിപാടി നടത്തുന്നത്. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും, പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും, തുടർന്ന് സ്നേഹതീരം വനിതകൾ ഒരുക്കുന്ന അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക്, ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും കേരള വേഷത്തിൽ ഒരുങ്ങി എത്തുന്ന പുരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് ആനയിക്കും. തുടർന്ന് പൊതു സമ്മേളനം.
വിശിഷ്ടാതിഥിയുടെ ഓണ സന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കലാരൂപങ്ങൾ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിക്കും.
വടം വലി, ഉറിയടി, മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ എന്നീ മത്സരങ്ങളും, വിജയികൾക്കുള്ള സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 6ന് നടത്തുന്ന ഓണാഘോഷ പരിപാടിയിലെ തിരുവാതിരകളിയുടെ പരിശീലനം, സ്നേഹതീരം കൾചറൽ കോഓർഡിനേറ്റർ കെസിയ സക്കറിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കോശി ഡാനിയേൽ, സാജൻ തോമസ്, സക്കറിയ തോമസ്, അനിൽ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോർജ് തടത്തിൽ, തോമസ് സാമൂവേൽ, സാബു, കുഞ്ഞുകുഞ്ഞു, ദിനേഷ് ബേബി, വർഗീസ് ജോൺ, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
കെസിയ സക്കറിയ, രാജു ശങ്കരത്തിൽ, ബിജു എബ്രഹാം, തോമസ് സാമുവൽ, സുജ കോശി, ആനി സക്കറിയ, ജെസ്സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, മെർലിൻ അലക്സ്, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രോഗ്രാമിന് നേതൃത്വം നൽകുന്നവർ. ഓണപ്പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഷിബു വർഗീസ് കൊച്ചുമഠം
|
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു
ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു.
ഓഗസ്റ്റ് 23, 24 തീയതികളില്‍ നടന്ന ആചരണത്തിൽ അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറി റവ. ഫാ. ഡോ.നൈനാന്.വി.ജോര്‍ജ് മുഖ്യ കാര്‍മികനായിരുന്നു. സമീപ ഇടവകകളിൽ നിന്നുള്ള വൈദികരും ആഘോഷത്തിൽ പങ്കെടുത്തു. ആദ്യ ദിനത്തിൽ ഇടവക ഗായകസംഘത്തിന്റെ ഭക്തിഗാനങ്ങളും ശ്രദ്ധേയമായി.
ഇടവക വികാരി റവ.ഫാ.എബി പൗലോസ് പെരുന്നാളിന് മേൽനോട്ടം വഹിച്ചു. മുഖ്യ കാര്മികന് റവ.ഫാ.ഡോ. നൈനാന്.വി.ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി.
ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ മുത്തുക്കുടകളും കത്തിച്ച മെഴുകുതിരികളുമേന്തി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെണ്ടമേളവും വെടിക്കെട്ടും പ്രദക്ഷിണത്തിന് കൊഴുപ്പേകി. ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നാടന്‍ ശൈലിയില്‍ ഇടവകയിലെ യുവജനങ്ങള്‍ മാര്‍ക്കറ്റ് ബോയ്സ് എന്ന പേരില്‍ സംഘടിപ്പിച്ച തട്ടുകട, സ്ത്രീകളുടെ സംരംഭമായ അടുക്കള ക്വീന്‍സ്, എംജിഒസിഎമ്മിന്റെ സ്മോഴ്സ് സ്റ്റേഷൻ, സൺഡേ സ്കൂളിന്റെ സ്റ്റാൾ എന്നിവയും ആഘോഷത്തിന് മാറ്റേകി.
ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അരങ്ങേറിയ ക്രിസ്തീയ ഗാനമേളയും പെരുന്നാളിനെ അവിസ്മരണീയമാക്കി. ഓഗസ്റ്റ് 24ന് റവ. ഫാ.ഡോ.നൈനാന് വി.ജോർജിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെയാണ് പെരുന്നാളിന് പരിസമാപ്തിയായത്.
|
ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ
ഓക്ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു.
പൊതുജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബേൺസ് സ്ഥാനമൊഴിയണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവമായി കാണണമെന്നും ഗവർണർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, ഗാർഹിക പീഡനത്തിനും ആക്രമണത്തിനും ബേൺസ് കുറ്റക്കാരനാണെന്ന് ഓക്ലഹോമ അറ്റോർണി ജനറൽ ഡ്രമ്മണ്ട് അറിയിച്ചിരുന്നു. 2024 നവംബർ, ഏപ്രിൽ 25ന് കുടുംബാംഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് 46 വയസുകാരനായ ബേൺസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
സംഭവത്തിൽ ബേൺസിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, പ്രൊബേഷൻ കാലയളവിലേക്ക് ഇത് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ശിക്ഷയുടെ ഭാഗമായി, ബേൺസ് ബാറ്ററേഴ്സ് ഇന്റർവെൻഷൻ പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 മുതൽ ഓക്ലഹോമയിലെ 35ാമത് ഹൗസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ടൈ ബേൺസ്.
|
കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ റദ്ദാക്കി ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ: 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും മുന്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. സെപ്റ്റംബർ 23 ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകമായ 107 ഡേയ്സിന്റെ മൾട്ടിസിറ്റി ടൂറിനായി കമല ഹാരിസ് തയാറെടുക്കുന്നതിനിടെയാണ് ഈ തീരുമാനം.
കമല ഹാരിസിന്റെ സുരക്ഷ 2025 ജനുവരിയിൽ ജോ ബൈഡൻ 2026 ജനുവരി വരെ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. എന്നാൽ, വൈറ്റ് ഹൗസ് ഇപ്പോൾ അത് ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിച്ചു.
സാധാരണയായി, യുഎസിലെ മുൻ വൈസ് പ്രസിഡന്റുമാർക്ക് പദവി ഒഴിഞ്ഞതിന് ശേഷം 6 മാസത്തേക്ക് മാത്രമേ സീക്രട്ട് സർവീസ് സംരക്ഷണം ലഭിക്കൂ. യുഎസ് സീക്രട്ട് സർവീസിന്റെ പ്രഫഷനലിസത്തിനും, സമർപ്പണത്തിനും, സുരക്ഷയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും മുൻ വൈസ് പ്രസിഡന്റ് നന്ദിയുള്ളതായി കമല ഹാരിസിന്റെ മുതിർന്ന ഉപദേഷ്ടാവ് കിർസ്റ്റൺ അലൻ പറഞ്ഞു.
|
ഫൊക്കാന പ്രിവിലേജ് കാർഡ് മെഡിക്കൽ കാർഡ് വിതരണം കെസിഎഎൻഎ ഓണാഘോഷത്തിൽ
ന്യൂയോർക്ക്: കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ഗഇഅചഅ) ഓണാഘോഷത്തിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കും. ഈ വർഷത്തെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഓണാഘോഷം ഓഗസ്റ്റ് 30ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സെന്ററിൽ നടത്തപ്പെട്ടു.
ഓൺലൈനായി അപേക്ഷിച്ച എല്ലാവർക്കും മെയിൽ ആയി അയച്ചു കൊടുത്തു കഴിഞ്ഞു. ഫൊക്കാന പ്രിവിലേജ് കാർഡുമായി കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയവരെല്ലാവരും എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കിട്ടിയ ഡിസ്കൗണ്ട് കണ്ടു ആഹ്ലാദം പങ്കുവെക്കുകയുണ്ടായി. രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ ഡിസ്കൗണ്ട് നേടിയവരുണ്ട്. അമേരിക്കയിൽ സ്കൂൾ അവധിയായതുകൊണ്ട് നാട്ടിലേക്ക് പോയ പ്രവാസികളിൽ മിക്കവരും ഫൊക്കാനയുടെ പ്രിവിലേജ് കാർഡുമായാണ് യാത്ര ചെയ്തത്.
എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഷോപ്പ് ചെയ്ത എല്ലാവരും അവർക്കുണ്ടായ അനുഭവം വിളിച്ചു പങ്കുവച്ചതായി ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറ് സുപ്രധാന ഹോസ്പിറ്റലുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്.
കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ, പാല മെഡ്സിറ്റി, തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്, കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം, കാരിത്താസ് കോട്ടയം എന്നീ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെൽത്ത് കാർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. പലർക്കും 50,000 രൂപ വരെ ഈ കാർഡ് വഴി ഡിസ്കൗണ്ട് ലഭിച്ചവർ അവരുടെ അനുഭവം സന്തോഷത്തോടെ പങ്കുവയ്ക്കുകയുണ്ടായി.
ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡ് കേരളത്തിലെ പ്രധാന എയർപോർട്ടുകളായ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടുമായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഫൊക്കാനയുടെ അംഗസംഘടനകളിലെ അംഗങ്ങൾക്ക് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നും 10 ശതമാനം ഡിസ്കൗണ്ടും, തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ 10 മുതൽ 15 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ് (15 ശതമാനം അറൈവൽ ഫ്ലൈറ്റിനും 10 ശതമാനം ഡിപ്പാർച്ചർ ഫ്ലൈറ്റിനും).
|
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി കുട്ടികൾക്കായി സ്പെല്ലിംഗ് ബീ, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കാർൾട്ടൺ പബ്ലിക് ലൈബ്രറിയിലാണ് മത്സരങ്ങൾ നടക്കുക.
സ്പെല്ലിംഗ് ബീ കുട്ടികളുടെ പദസമ്പത്തും അക്ഷരവിജ്ഞാനവും പരീക്ഷിക്കുന്നതിനുള്ള മത്സരമാണിത്. ഓരോ വിഭാഗത്തിനുമുള്ള വാക്കുകളുടെ പട്ടിക പഠനത്തിനായി നൽകിയിട്ടുണ്ട്. പ്രസംഗ മത്സരം ഇംഗ്ലിഷിൽ മാത്രമായിരിക്കും. ഓരോ പ്രസംഗത്തിനും 5 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ട്. പ്രസംഗം കാണാതെ പഠിച്ചെത്തണം.
കൂടുതൽ വിവരങ്ങൾക്കായി കെ.എ.ഡി. എജ്യുക്കേഷൻ ഡയറക്ടർ ഡിംപിൾ ജോസഫ് (5169655325), ഐ.സി.ഇ.സി. സെക്രട്ടറി തോമസ് ഈശോ (2144351340) എന്നിവരെ ബന്ധപ്പെടാം.
|
ഗവേഷക പ്രിയ തൽറേജക്ക് ഫുൾബ്രൈറ്റ് നാഷനൽ ജ്യോഗ്രഫിക് പുരസ്കാരം
വാഷിംഗ്ടൺ: കലിഫോർണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തൽറേജക്ക് 2025ലെ ഫുൾബ്രൈറ്റ്നാഷനൽ ജ്യോഗ്രാഫിക് പുരസ്കാരം ലഭിച്ചു. ഈ വർഷം അമേരിക്കയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹരായ അഞ്ച് ഗവേഷകരിൽ ഒരാളാണ് പ്രിയ.
20,000 ഡോളർ ഫെലോഷിപ്പ് തുക ലഭിക്കുന്ന ഈ അവാർഡ്, പോർച്ചുഗലിലെ അസോറസ് ദ്വീപുകളിൽ സുസ്ഥിര ഗതാഗത പരിഹാരങ്ങൾ കണ്ടെത്താനുള്ള പ്രിയയുടെ നഗരാസൂത്രണ ഗവേഷണങ്ങൾക്ക് സഹായകമാകും.
മിഷൻ സാൻ ജോസ് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രിയ, കലിഫോർണിയ സർവകലാശാലയിലെ ഡേവിസ് കാന്പസിൽ നിന്ന് എൻവയൺമെന്റൽ പോളിസി അനാലിസിസ് ആൻഡ് പ്ലാനിംഗിൽ ബിരുദം നേടി. നിലവിൽ ന്യൂയോർക്കിൽ ട്രാൻസ്പോർട്ടേഷൻ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്.
ഫെലോഷിപ്പിന്റെ ഭാഗമായി, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു ജിയോ സ്പേഷ്യൽ മാപ്പിംഗ് ടൂൾ വികസിപ്പിക്കാൻ അസോറസിലെ പ്രാദേശിക സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ടുള്ള ദ്വീപുകളുടെ ഗതാഗത പരിവർത്തനത്തിൽ ഒരു സമൂഹത്തെയും പിന്നോട്ട് നിർത്താതിരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൃഷിയും മത്സ്യബന്ധനവും ടൂറിസവും പ്രധാന വരുമാനമാർഗമായ അസോറസ് ദ്വീപുകൾക്ക് 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ ലക്ഷ്യമുണ്ട്. എന്നാൽ, ഇപ്പോഴും ഇവിടത്തെ വലിയ മലിനീകരണ സ്രോതസ് ഗതാഗതം തന്നെയാണെന്ന് പ്രിയ തൽറേജ പറഞ്ഞു. കലിഫോർണിയയിൽ നിന്ന് ലഭിച്ച അറിവുകൾ അസോറസിലെ ആളുകളുടെ പ്രത്യേക ആവശ്യകതകൾക്കനുസരിച്ച് മാറ്റിയെടുക്കാൻ ഈ പഠനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയ പറഞ്ഞു.
പരിസ്ഥിതി മുതൽ സാംസ്കാരിക നരവംശശാസ്ത്രം വരെയുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന അഞ്ച് പേർക്കാണ് ഈ വർഷം ഫുൾബ്രൈറ്റ്നാഷനൽ ജ്യോഗ്രഫിക് പുരസ്കാരം ലഭിച്ചത്. നേപ്പാളിലെ തദ്ദേശീയ ചുമട്ടുകാരുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്ന അമൃത് താമംഗ്, മലേഷ്യയിൽ പരാസിറ്റിക് ഫംഗസുകളെക്കുറിച്ച് പഠിക്കുന്ന കാറ്റി വ്യഹ്നാൽ, കാനഡയിലെ ആർട്ടിക് ശബ്ദങ്ങളെക്കുറിച്ച് രേഖപ്പെടുത്തുന്ന കൈറിൻ പോളോക്ക്, ടാൻസാനിയയിലെ കടലിലെ വെള്ളരിക്കാ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ടെയ്ലർ ബ്രാട്ടൻ എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
ഗവേഷണം, സംരക്ഷണം, കഥപറച്ചിൽ എന്നിവയിലൂടെ ആഗോള ധാരണ വളർത്തുന്ന പദ്ധതികൾക്ക് ഫുൾബ്രൈറ്റ്നാഷണൽ ജ്യോഗ്രഫിക് പുരസ്കാരം സാമ്പത്തിക സഹായവും മറ്റ് വിഭവങ്ങളും നൽകുന്നു. പുരസ്കാരം ലഭിക്കുന്നവർക്ക് നാഷനൽ ജ്യോഗ്രഫിക് എക്സ്പ്ലോറേഴ്സിന്റെ ആഗോള നെറ്റ്വർക്കിന്റെ ഭാഗമാകാനും അതുവഴി നിരന്തര പ്രൊഫഷനൽ പരിശീലനത്തിനും മാർഗനിർദേശങ്ങൾക്കും അവസരം ലഭിക്കും.
|
സന്ദർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു.
രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമികനാകും. തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദീകർ സഹാകാർമികരും. തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ, ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തതിത്വങ്ങളും അണിചേരുന്ന സായ്യാന്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും.
സെപ്റ്റംബർ നാലിന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനിൽക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനയ്ക്ക് ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകും. തിരുനാളിന് ഫാ. ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.
|
ഫ്ലോറിഡയിൽ പരസ്യം ചെയ്ത് രോഗികളെ വ്യാജ ദന്തഡോക്ടർ കബളിപ്പിച്ച അറസ്റ്റിൽ
ഫ്ലോറിഡ: കുറഞ്ഞ ബജറ്റിന് മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്ത് രോഗികളെ കബളിപ്പിച്ച വ്യാജ ദന്തഡോക്ടർ പോലീസ് പിടിയിൽ. ഫ്ലോറിഡയിലെ എമിലി മാർട്ടിനെസ് (35) എന്ന വ്യാജ ദന്തഡോക്ടറാണ് അറസ്റ്റിലായത്.
ദന്തചികിത്സയ്ക്കായി എത്തിയ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് അടച്ചതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് പോലീസ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്.
ബജറ്റിന് താങ്ങാവുന്ന വിലയില്‍ പുഞ്ചിരി സ്വന്തമാക്കൂ’ എന്ന പരസ്യ വാചകങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ രോഗികളെ ആകർഷിച്ചാണ് എമിലി തന്റെ വ്യാജ ദന്താശുപത്രി ആരംഭിച്ചതും ഉപഭോക്താക്കളെ കണ്ടെത്തിയതും. ’വെനീർ ടെക്നീഷ്യൻ’ എന്നായിരുന്നു എമിലി സ്വയം പരിചയപ്പെടുത്തിയിരുന്നത്.
കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുമെന്ന പരസ്യത്തില്‍ വിശ്വസിച്ച് എമിലിയുടെ ക്ലിനിക്കിൽ ചികിത്സ നടത്തിയവര്‍ക്ക് പല്ലുകളില്‍ അണുബാധയും വേദനയും കൂടി. പലര്‍ക്കും മോണകൾ വീര്‍ക്കുകയും ചെയ്തു. പിന്നീട്, അഹസനീയമായ വേദനയോടെ പലരും ലൈസന്‍സുള്ള മറ്റു ദന്തഡോക്ടർമാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.
പല രോഗികളുടെയും വെനീറുകൾ സൂപ്പര്‍ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു യോജിപ്പിച്ചിരുന്നത്. പൊട്ടിയ ഒരു പല്ലിനു മാത്രം വെനീര്‍ ചെയ്യാനായി 900 ഡോളർ മുതല്‍ 1,500 ഡോളര്‍ വരെ അംഗീകൃത ഡോക്ടര്‍മാർ ഈടാക്കുമ്പോൾ, എല്ലാ പല്ലുകളും വെനീർ ചെയ്യാൻ എമിലി ആവശ്യപ്പെട്ടത് വെറും 2,500 ഡോളര്‍ മാത്രമായിരുന്നു.
ഫ്ലോറിഡയിലെ പിനെല്ലസ് പാർക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍ എമിലിക്ക് അംഗീകൃത ദന്തചികിത്സാ പരിശീലനമോ ദന്തചികിത്സാ യോഗ്യതകളോ ഇല്ലെന്ന് കണ്ടെത്തി.
ലൈസന്‍സില്ലാതെ രോഗികളെ പരിശോധിക്കുന്നത് യുഎസില്‍ നിയമവിരുദ്ധമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിൽ മറ്റൊരു സംസ്ഥാനത്ത് വച്ച് ഇവർ സമാനമായ കുറ്റകൃത്യം നടത്തി അറസ്റ്റിലായിരുന്നു. അവിടുന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പിനെല്ലസ് കൗണ്ടിയിൽ എത്തി ജൂൺ, ജൂലൈ മാസങ്ങളിലായി എമിലി വ്യാജ ചികിത്സ ആരംഭിക്കുന്നതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
|
കൻസാസിൽ ഡ്യൂട്ടിക്കിടെ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കൻസാസ് സിറ്റി: ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൻസാസ് സിറ്റി പോലീസ് വകുപ്പ് ഓഫീസറായ ഹണ്ടർ സിമോൺസിക് (26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളജിന് സമീപം 75ആം സ്ട്രീറ്റിനും സ്റ്റേറ്റ് അവന്യൂവിലും ഇടയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഓഫീസറെ ഉടൻ കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമി മനഃപൂർവം കാറിടിപ്പിച്ചതാണെന്ന് കൻസാസ് സിറ്റി പോലീസ് പറഞ്ഞു.
പോലീസിനെ അനുസരിക്കാതെ അമിതവേഗതയിൽ പോയ ഒരു വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി ഓഫിസർക്ക് നേരെ മനഃപൂർവം വാഹനമിടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാണ്.
|
വിദ്യാർഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു
ഡാളസ്: വിദ്യാർഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു. എഫ്1 വിദ്യാർഥികൾക്ക് ദീർഘകാല താമസം അവസാനിപ്പിക്കാൻ നിർദ്ദേശം.
നിലവിലെ നിയമമനുസരിച്ച് എഫ്1 വിസയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ ഐ94 ഫോമിൽ ഡി/എസ് (Duration of Status) എന്നാണ് രേഖപ്പെടുത്താറുള്ളത്. ഇതിനർത്ഥം, അവർക്ക് അവരുടെ വിദ്യാർത്ഥി പദവി നിലനിർത്തുന്നിടത്തോളം കാലം യുഎസിൽ തുടരാം. ഇതിൽ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രയ്നിംഗ് (OPT) പോലെയുള്ള അംഗീകൃത പരിശീലനങ്ങളും ഉൾപ്പെടുന്നു.
പഠനം പൂർത്തിയാക്കുകയോ അല്ലെങ്കിൽ OPT കഴിയുകയോ ചെയ്താൽ, സാധാരണയായി 60 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ സമയത്തിനുള്ളിൽ അവർക്ക് രാജ്യം വിടുകയോ, വിസ മാറ്റുകയോ, നീട്ടുകയോ ചെയ്യാം.
പുതിയ നിർദേശമനുസരിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) എഫ്1 (കൂടാതെ ജെ1, ഐവിസ) വിസയിലുള്ളവർക്ക് ഡി/എസ് മോഡൽ ഒഴിവാക്കാൻ നിയമം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എഫ്1 വിസയിലുള്ളവരുടെ പ്രവേശനം ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും. ഇത് ഐ20 ഫോമിലെ പ്രോഗ്രാം അവസാനിക്കുന്ന തീയതിയുമായി ബന്ധിപ്പിക്കും, കൂടാതെ ഇത് പരമാവധി 4 വർഷത്തിൽ കൂടാൻ പാടില്ല. ഇതിനുശേഷം 30 ദിവസത്തെ അധിക സമയം കൂടി നൽകും.
ഈ പുതിയ നിർദേശം 2025 ഓഗസ്റ്റ് 28ന് ഫെഡറൽ രജിസ്റ്ററിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഇതിനെ തുടർന്ന് 30 ദിവസത്തെ പൊതു അഭിപ്രായ ശേഖരണം ആരംഭിക്കും. ഇതോടൊപ്പം, എസ്ഇവിഐഎസ് (SEVIS) ലും ഐ20, ഐ539, ഐ765 പോലുള്ള യുഎസ്സിഐഎസ് (USCIS) ഫോമുകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 60 ദിവസത്തെ അഭിപ്രായ ശേഖരണവും നടത്തും.
|
ഫോമാ ഫാമിലി കണ്വന്ഷന് കിക്ക് ഓഫില്‍ 2.5 ലക്ഷം ഡോളര്‍ സമാഹരിച്ചു: ബേബി മണക്കുന്നേല്‍
ന്യുയോര്‍ക്ക്: ഫോമാ ന്യുയോര്‍ക്ക് മെട്രോ റീജൺ ആതിഥേയത്വം വഹിച്ച 2026 ഫാമിലി കണ്വന്ഷന് കിക്ക് ഓഫില്‍ സ്പോണ്‍സര്‍ഷിപ്പും റഗുലര്‍ രജിസ്ട്രേഷനുമായി രണ്ടര ലക്ഷം ഡോളര്‍ സമാഹരിച്ചുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.
ഹൂസ്റ്റണിലെ വിഖ്യാതമായ എന്‍.ആര്.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ ’വിന്‍ഡം ഹൂസ്റ്റണ്‍’ ഹോട്ടലില്‍ 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ സംഘടനയുടെ ജന്മനാട്ടില് അരങ്ങേറുന്ന കണ്വന്ഷന് അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സജീവമായിരിക്കുന്നുവെന്നും ഫാമിലി കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ റീജണുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മറ്റികള്‍ ഉടന്‍ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയിത്തില്‍ നടന്ന കിക്ക് ഓഫ് കടുത്തുരുത്തി എംഎല്‍എയും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫാണ് നിര്‍വഹിച്ചത്. രജിസ്ട്രേഷന്റെ വെബ് സൈറ്റും മോന്‍സ് ജോസഫ് സ്വിച്ച് ഓണ്‍ ചെയ്തു.
പാലായുടെ എംഎല്‍എ മാണി സി. കാപ്പന് മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ വിവിധ സ്പോണ്‍സര്‍മാര്‍ രജിസ്ട്രേഷന് ഫോം പ്രസിഡന്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സഫലമായിക്കൊണ്ടിരിക്കുകയാണെന്ന് സെക്രട്ടറി ബൈജു വര്‍ഗീസ് പറഞ്ഞു.
ഫോമാ കണ്‍വന്‍ഷനില്‍ ഏവര്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന നിരക്കാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ട്രഷറര്‍ സിജില്‍ പാലക്കലോടി വ്യക്തമാക്കി. ഡബിള്‍ ഒക്യുപന്‍സി1250 ഡോളര്‍, സിംഗിള്‍ ഓക്യുപന്‍സി750 ഡോളര്‍. ഫുഡും അക്കോമഡേഷനും എല്ലാം ചേര്‍ത്തുകൊണ്ടാണ് തുക നിശ്ചയിച്ചിരിക്കുന്നത്. മെഗാസ്സ്പോണ്സര്ഷിപ്പ് 25000 ഡോളറാണ്. 15000 ഡോളറിന്റേതാണ് ഗോള്‍ഡന്‍ സ്പോണ്‍സര്‍ഷിപ്പ് പ്ലാറ്റിനം സ്പോണ്സര് 10000 ഡോളറാണ്. സ്പോണ്‍സര്‍ഷിപ്പിന് കൂടുതല്‍ പേര് മുന്നോട്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഫോമായുടെ മുന്‍ പ്രസിഡന്റുമാരായ ശശിധരന് നായര്‍, ബേബി ഊരാളില്‍, ഡോ. ജേക്കബ് തോമസ് എന്നിവരെ മോന്‍സ് ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ഫോമ കായികരംഗത്തും പ്രോത്സാഹനം കൊടുക്കുന്നു എന്നതിന്റെ തെളിവാണ് ന്യുയോര്‍ക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എന്‍.കെ ലൂക്കോസ് മെേേമ്മാറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റ്. അമേരിക്കയില്‍ നിന്നും കാനഡയില്‍നിന്നുമായി 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഫോമാ കണ്വന്ഷന് രജിസ്ട്രേഷന് കിക്കോഫില്‍ വച്ചാണ് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തത്.
ആവേശകരമായ കിക്ക് ഓഫ് ചടങ്ങില്‍ ഫോമാ നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, യൂത്ത് ഫോറം ഭാരവാഹികള്‍, എക്സ് ഒഫീഷ്യോ തുടങ്ങിയവര്‍ പങ്കെടുത്തു. ജുഡീഷ്യല്‍ കൗണ്‍സില്‍, അഡൈ്വസറി ബോര്‍ഡ്, കംപ്ലെയ്ന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, അംഗസംഘടനകളുടെ പ്രതിനിധികള്‍, റീജിയണല്‍ കമ്മിറ്റി മെമ്പേഴ്സ്, വിവിധ സാമൂഹികസാംസ്കാരികസാമുദായിക വ്യക്തിത്വങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ഫാമിലി കണ്വന്ഷന് മുന്നോടിയായി ഫോമായുടെ കേരള കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 2026 ജനുവരി 9ാം തീയതി ഫോമാ കേരള കണ്വന്ഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് ബിസിനസ് മീറ്റും നടത്തും.
|
15ാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ അനന്തപുരി ചുണ്ടൻ ജേതാക്കൾ
ബ്രാംപ്ടൻ (കാനഡ): 15ാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ വാശിയേറിയ മത്സരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ അനന്തപുരി ചുണ്ടന് വിജയികളായി. കുട്ടനാട് ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. ബ്രാംപ്ടന്‍ ബോട്ട് റേസ്’ എന്നും കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി അറിയപ്പെടുന്നു.
വിജയികൾക്കുള്ള ട്രോഫി സമർപണം ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന വര്‍ണശബളമായ ഘോഷയാത്രയ്ക്ക് (കമ്യൂണിറ്റി പരേഡ്) ആയിരങ്ങള്‍ അണിനിരന്നു. തുടര്‍ന്നു നടന്ന സമ്മേളനം കാനഡയുടെ ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ഷഫ്ഖത് അലി എംപി ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്രാംപ്ടന്‍ നഗര പിതാവ് പാട്രിക് ബ്രൗൺ ആദ്യ ടീം ക്യാപ്റ്റനായി മത്സരത്തിന് പതാക ഉയര്‍ത്തി. കാനഡ ആഭ്യന്തര സഹമന്ത്രി റൂബി സഹോത കാനഡയുടെ ദേശീയ പതാകയും സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പതാകയും ഉയര്‍ത്തി. പരിപാടിക്ക് ഒന്റാരിയോ മന്ത്രിമാരായ ഗ്രഹാം മഗ്രിഗോർ, പ്രബമീത് സര്‍കാരിയ, എംപിമാരായ സോണിയ സിദ്ധു, അമര്‍ജീത് ഗിൽ, അമന്‍ദീപ് സോധി, എംപിപിമാരായ അമർജ്യോത് സന്ധു, ശെരിഫ് സബാവി, നഗരസഭാ കൗൺസിലർമാർ, വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
സമാജം പ്രസിഡന്റ് കുര്യന് പ്രക്കാനം നേതൃത്വം നല്കുന്ന ബ്രാംപ്ടന്‍ മലയാളി സമാജം ആണ് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ സംഘാടകര്‍. എന്റർടൈൻമെന്റ് ചെയർമാനും മെഗാ സ്പോൺസറുമായ അരുണ്‍ ശിവരാമൻ, സമാജം വൈസ് പ്രസിഡന്റ് പ്രിജി ജയകുമാർ, ജനറൽ സെക്രട്ടറിമാരായ യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വ, ട്രഷറർ ഷിബു ചെറിയാൻ, ഓർഗനൈസിങ് സെക്രട്ടറിമാരായ ലേജു രാമചന്ദ്രൻ, റാസിഫ് സലീം, എക്സിക്യൂട്ടീവ് സെക്രട്ടറിമാരായ ജോമൽ സെബാസ്റ്റ്യൻ, ഗോപകുമാർ, ജെറിൻ ജേക്കബ്, അഹിൽ വി എസ്, അന്ന അഹിൽ പുതുശേരി, ഷിബു കൂടൽ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
|
സാറാമ്മ അലക്സാണ്ടർ അന്തരിച്ചു
ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി. അലക്സാണ്ടറിന്റെ ഭാര്യ സാറാമ്മ അലക്സാണ്ടർ (90) ചെങ്ങന്നൂരിൽ അന്തരിച്ചു. തുമ്പമൺ മാമ്പിലാലിൽ വർക്കിയുടേയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളും ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാ അംഗവുമാണ്.
മക്കൾ: ചെറിയാൻ അലക്സാണ്ടർ (ബോബി, ഡാളസ്), വർഗീസ് അലക്സാണ്ടർ (ജോജി, ഡാളസ്). ഡോ. തോമസ് അലക്സാണ്ടർ (റെജി, അയർലൻഡ്).
മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്. സംസ്കാരം പിന്നീട്.
|
ജോണ്‍ ജോണ്‍ ഫിലഡല്ഫിയയില് അന്തരിച്ചു
ഫിലഡല്‍ഫിയ: പാലമ്പേരില്‍ ജോണ്‍ ജോണ്‍(തമ്പു 75) ഫിലഡല്ഫിയയില് അന്തരിച്ചു. ഭാര്യ: മറിയാമ്മ ജോണ്‍ (മോനി). മക്കൾ: ജെഫി, ജെറ്റി, ജോഫി. മരുമക്കൾ: നിഷ, ജെന്സണ്, ശ്രുതി.
ക്രിസ്തോസ് പള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷയില്‍ വികാരി റവ. നിജു തോമസ്, കോര്‍ണര്‍ സ്റ്റോണ്‍ ഇടവക വികാരി റവ. അരുണ്‍ സാമുവേല്‍ വര്‍ഗീസ് എന്നിവര്‍ പ്രധാന കാര്‍മികരായിരുന്നു.
സംസ്കാരം ലോണ്‍വ്യൂ സെമിത്തേരിയില്‍ നടന്നു.
|
ജിജോ മാത്യു ഡാളസിൽ അന്തരിച്ചു
ഡാളസ്: തീക്കോയി വേലത്തുശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ 48) ഡാളസിൽ സെന്റ് പോളിൽ അന്തരിച്ചു.
പാലാ കടനാട് വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ. ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്.
സംസ്കാര ചടങ്ങുകൾ ഡാളസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പിന്നീട് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: (469) 7748326.
|
അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യൂണൈറ്റഡ് ന്യൂയോർക്കിൽ സംഘടിപ്പിച്ച ജനസമ്പർക്ക സാമൂഹ്യസേവന പരിപാടിയായ "ഇൻസ്പയർ ദ നെക്സ്റ്റ് ജനറേഷൻ' ശ്രദ്ധേയമായി.
നിയമ നിർവഹണ മേഖലയിലെ ഉദ്യോഗസ്ഥരും സാമൂഹ്യ നേതാക്കളും യുവജനങ്ങളും ഒത്തുചേർന്ന് സേവനമേഖലയിലെ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു. മലയാളി ലോ എൻഫോഴ്സ്മെന്റ് നേതൃത്വം നൽകിയ ഈ പരിപാടി കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വേദി കൂടിയായി.
ഡാനിയൽ സോളമൻ (സർജന്റ്അറ്റ്ആംസ്) ദേശാഭിമാന സത്യപ്രതിജ്ഞ ചെയ്തു ചടങ്ങുകൾക്കു തുടക്കം കുറിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു നിമിഷം മൗനാഞ്ജലി നടത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്.
ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോക്കിളിന്റെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡ് അഫയേഴ്സ് ഡയറക്ടർ സിബു നായർ മുഖ്യ പ്രഭാഷണം നടത്തി. ലോ എൻഫോഴ്സ്മെന്റ് നേതൃത്വം കമ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി.
ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ്, മേരിലാൻഡ്, ടക്കോമ പാർക് ഡെപ്യൂട്ടി ചീഫ്, ഇൻസ്പെക്ടർ ഷിബു മധു (എക്സിക്യൂട്ടീവ് ഓഫിസർ, ഡിറ്റക്റ്റീവ് ബ്യുറോ ബ്രൂക്ലൻ സൗത്ത്, NYPD), ഡെപ്യൂട്ടി ഇൻസ്പെക്ടർ ലിജു തോട്ടം (എക്സിക്യൂട്ടീവ് ഓഫീസർ, പട്രോൾ ബറോ ബ്രോങ്ക്സ്, NYPD), ക്യാപ്റ്റൻ പ്രതിമ ഭജന്ദാസ് മാൽഡൊനാഡോ (കമാൻഡിങ് ഓഫീസർ, 103ാ പ്രിസിങ്ക്, NYPD) തുടങ്ങിയവർ വേദിയിൽ സംസാരിച്ചു.
തുടർന്ന് പാനൽ ചർച്ചകൾ നടന്നു. ഓരോ പാനലിസ്റ്റും തന്റെ വ്യക്തിപരമായ യാത്രകളും ഒദ്യോഗിക സേവനത്തിൽ നേരിട്ട വെല്ലുവിളികളും പഠിച്ച അനുഭവങ്ങളും പങ്കുവച്ചു.
പുതുതലമുറയെ നിയമനിർമാണം നടപ്പാക്കുന്നതിനു പ്രചോദിപ്പിക്കുന്നതിനും അവർക്കു നേതൃപാടവമൊരുക്കി മുഖ്യധാരയിലേക്കു ആനയിക്കുന്നതിനും ഉതകുന്നതായിരുന്നു ഈ വേദി.
AMLEU പ്രസിഡന്റായ ലഫ്റ്റനന്റ് നിധിൻ എബ്രഹാം സംഘടനയുടെ ഭാവി പരിപാടികൾ പങ്കുവച്ചു. ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി, NY–NJ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ്) നടത്തിയ നന്ദി അറിയിച്ചു. ലിസ് ഫിലിപ്പോസ് പരിപാടിയുടെ എംസിയായി.
|
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാളസ്: വൈവിധ്യമായ പരിപാടികളോടെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്(അയാന്റാ). ഫ്രിസ്കോ റഫ്റൈഡേഴ്സ് സ്റ്റേഡിയം നോർത്ത് ടെക്സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലൊന്നിനാണ് വേദിയായത്.
48ാമത് ആനന്ദ് ബസാറിലും ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലുമായി പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മുഖ്യാതിഥി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും അണിനിരന്ന ദേശഭക്തി വിളിച്ചോതിയ പരേഡ്, ഡാളസിലെ പ്രാദേശിക ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികൾ എന്നിവ ശ്രദ്ധേയമായി.
ഭക്ഷണം, ഷോപ്പിംഗ്, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുമായി 130 ലധികം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. അയാന്റിന്റെ രാജീവ് കാമത്ത്, മഹേന്ദർ റാവു, ബി.എൻ. റാവു എന്നിവരുടെ പ്രസംഗവും ശ്രദ്ധേയമായി.
കുട്ടികൾക്കായി മെഹന്തി, ഫെയ്സ് പെയിന്റിംഗ്, ബൗൺസ് ഹൗസുകൾ, ക്രിക്കറ്റ് ഇന്ത്യൻ ഐഡൽ 13ാം വിജയി ഋഷി സിംഗും ഇന്ത്യൻ ഐഡൽ 14ാം ഫൈനലിസ്റ്റ് അഞ്ജന പദ്മനാഭനും നയിച്ച സംഗീത കച്ചേരി, വർണാഭമായ വെടിക്കെട്ട്, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റേകി.
|
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ഓണാഘോഷം സെപ്റ്റംബർ ആറിന്
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ ആറിന് 11 മുതല്‍ ആറ് വരെ പോർചെസ്റ്റർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
അസോസിയേഷന്റെ 50ാം ഓണാഘോഷമാണ് ഇത്. "ഗോൾഡൻ ജൂബിലി' ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5,000 പേർക്കാണ് ഓണസദ്യ നല്‍കുന്നത്.
എല്ലാ വർഷവും നൂതനമായ കലാപരിപാടികളാലും വിഭവസമൃദ്ധമായ സദ്യകൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കി മാറ്റാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ഇത്തവണയും ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരിമേളവും താലപ്പൊലിയുമായി മാവേലിയെ വരവേല്‍ക്കുന്നതോടെയാണ് പരിപാടികൾ തുടങ്ങുന്നത്.
കേരളത്തനിമയോടെ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലിക്കളിയും ഉള്‍പ്പടെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോട് കൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം.
ഒപ്പം, കലാഭവൻ ലാലിന്റെ മിമിക്രി, കോമഡി സ്കിറ്റ്, ഓട്ടൻതുള്ളൽ, ഗാനമേള തുടങ്ങി ഏറെ കലാപരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ്ചെസ്റ്ററിന്റെ ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്.
ഓണാഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ഏലമ്മ രാജ് തോമസ്, ജോയിന്റ് സെക്രട്ടറി ജോ ഡാനിയേൽ, ജോയിന്റ് ട്രഷർ മോളമ്മ വർഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ കെ.ജെ. ഗ്രിഗറി, കോഓർഡിനേറ്റര്‍മാരായ ടെറൻസൺ തോമസ്, ആന്റോ വർക്കി എന്നിവര്‍ അറിയിച്ചു.
|
വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഫിലഡൽഫിയ ജർമൻടൗൺ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ 14ാം വർഷത്തിലേക്ക്
ഫിലാഡൽഫിയ: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ ഇടവകകളും മിഷനുകളും നവീകരണ ധ്യാനങ്ങൾ, തീർഥാടനയാത്രകൾ, ബൈബിൾ പഠനങ്ങൾ, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തിവരുന്നു.
ആത്മീയ നവീകരണത്തിനായി ഫിലാഡൽഫിയ ഫൊറോനാ ദേവാലയം ഈ ജൂബിലി വർഷത്തിൽ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിലേക്ക് ഒരു ജൂബിലി തീർഥാടനം നടത്തുകയാണ്.
എട്ടുനോമ്പിനോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ഈ പ്രാർഥനാപൂർണമായ മരിയൻ തീർത്ഥാടനവും വേളാങ്കണ്ണി മാതാവിന്റെ തിരുനാളും ഈ വർഷം സെപ്റ്റംബർ ആറിന് പൂർവാധികം ഭക്തിപൂർവം ആഘോഷിക്കും.
ജർമൻടൗണിന് ഒരു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇത് പതിനാലാം വർഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലാഡൽഫിയ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ ആറിന് വൈകുന്നേരം നാലു മുതൽ ആരംഭിക്കുന്ന തിരുനാൾ കർമങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ റെക്ടർ ഫാ. ജോൺ കെറ്റിൽബർഗർ സിഎം, സീറോമലബാർ പള്ളി വികാരി റവ.ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എന്നിവർ സംയുക്തമായി ക്ഷണിക്കുന്നു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ് ഫിലാഡൽഫിയ ജർമൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ ആശീർവദിച്ച് പ്രതിഷ്ഠിച്ചത്.
അന്നുമുതൽ ഒരു വ്യാഴവട്ടക്കാലമായി മുടങ്ങാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ഇത് മൂന്നാം തവണയാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി. കുർബാനയിലും നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ജപമാല പ്രാർഥന, തിരുസ്വരൂപം വണങ്ങി നേർച്ച സമർപ്പണം എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. ജോസി കൊല്ലമ്പറമ്പിൽ, റവ.ഫാ. ജസ്റ്റിൻ പനച്ചിക്കൽ, റവ.ഫാ. ജോൺ കെറ്റിൽബർഗർ സിഎം (സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ) എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
സീറോമലബാർ ഇടവകയും വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്നിച്ചുചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങളും വിശേഷാൽ ജൂബിലി ദണ്ഡവിമോചനവും പ്രാപിക്കാൻ മരിയഭക്തർക്ക് ഒരു സുവർണാവസരമാണിത്.
ഇന്ത്യൻഅമേരിക്കൻ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മരിയൻ ഭക്തിയുടെയും ഈ അത്യപൂർവമായ ഒത്തുചേരലിലേക്ക് ജാതിമത ഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവക വികാരി റവ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ ജോസ് തോമസ് (തിരുനാൾ കോർഡിനേറ്റർ), സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, പോളച്ചൻ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധന സ്കൂൾ എന്നിവർ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
|
മദ്യപിച്ച് വാഹനമോടിച്ചു: രണ്ട് പോലീസുകാര്‍ അറസ്റ്റിൽ
ഹൂസ്റ്റൺ: മദ്യപിച്ച് വാഹനമോടിച്ചതിന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സ്പെഷ്യൽ ഡെപ്യൂട്ടിമാരായ ഡുംഗ് ഹോംഗ്, അരിയാന ഐസിസ് മാർട്ടിനെസ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അരിയാന മാർട്ടിനെസിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
മോശം പെരുമാറ്റ കുറ്റത്തിനാണ് ഇവരെ പിരിച്ചുവിട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, അറസ്റ്റിലായ ഇരുവരും നിലവിൽ ജാമ്യത്തിലിറങ്ങി.
|
യുഎസിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിൽ ഉപേക്ഷിച്ച സംഭവം: അമ്മ അറസ്റ്റിൽ
ഡാളസ്: ഫോർട്ട്വർത്തിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുഞ്ഞിന്റെ അമ്മയായ കോർട്ട്നി മൈനർ(36) ആണ് അറസ്റ്റിലായത്.
10 വയസിൽ താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിനും നിയമവിരുദ്ധമായി മൃതദേഹം കൈകാര്യം ചെയ്തതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
കൂടുതൽ അനേഷ്വണം പുരോഗമിക്കുകയാണ്.
|
എഡ്മന്റൺ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ ആറിന്
എഡ്മന്റൺ: ഓണത്തെവരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. സെപ്റ്റംബർ ആറിന് രാവിലെ 10.45ന് ബാൾവിൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഓണാഘോഷത്തിൽ മാവേലിയെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്.
എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. നിരവധി കലാപരിപാടികളാണ് പരിപാടിയുടെ പ്രധാന ആകർഷണം.
വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും.
പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയാറാക്കും. തത്സമയ സംഗീതവും മറ്റ് വിനോദ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടും.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ഓണാഘോഷത്തിൽ എഡ്മന്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 13ന്
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പതിമൂന്നാം വർഷമായ ഇത്തവണയും സെപ്റ്റംബർ 13ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും.
ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ന്യൂ ലൈഫ് പ്ലാസയിൽ വച്ച് (3945, CR 58, മാൻവെൽ, ടെക്സാസ് 77578) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.
മെഡിക്കൽ പരിശോധനയിൽ മാമ്മോഗ്രാം’ ഇകെജി , അൾട്രാസൗണ്ട് , ബോഡി മാസ്സ് ഇൻഡക്സ്, ബിപി, ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ, ലംഗ് ഫംഗ്ഷൻ ടെസ്റ്റ്, കാഴ്ച, കേഴ്വി തുടങ്ങി 20ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂഷോട് നൽകുന്നതാണ്.
രജിസ്ട്രേഷൻ, പൂർണസമ്മത പത്രം പൂരിപ്പിക്കൽ എന്നിവയും ആവശ്യത്തിന് ഉണ്ടായിരിക്കും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മാമ്മോഗ്രാമിന് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമാണ് നമ്പർ 281 412 6606.
|
50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതിനിടെ, യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ മാറി.
പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2025 ജനുവരിയിൽ 53.3 ദശലക്ഷമായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ജൂൺ മാസത്തിൽ 51.9 ദശലക്ഷമായി കുറഞ്ഞു. അമേരിക്കയിലെ ആകെ കുടിയേറ്റക്കാരിൽ 22 ശതമാനം വരുന്ന 11 ദശലക്ഷത്തിലധികം ആളുകളുമായി മെക്സിക്കോ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്.
എന്നാൽ 2010 മുതൽ അവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3.2 ദശലക്ഷം ആളുകളുമായി (മൊത്തം കുടിയേറ്റക്കാരുടെ ആറ് ശതമാനം) ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മൂന്ന് ദശലക്ഷം ആളുകളുള്ള (ആറ് ശതമാനം) ചൈന മൂന്നാം സ്ഥാനത്തും, 2.1 ദശലക്ഷം ആളുകളുള്ള (നാല് ശതമാനം) ഫിലിപ്പീൻസ് നാലാം സ്ഥാനത്തും, 1.7 ദശലക്ഷം ആളുകളുള്ള (മൂന്ന് ശതമാനം) ക്യൂബ അഞ്ചാം സ്ഥാനത്തുമുണ്ട്.
അഭയാർഥി അപേക്ഷകളിൽ ജോ ബൈഡൻ കൊണ്ടുവന്ന നിയന്ത്രണങ്ങളും, കുടിയേറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 181 എക്സിക്യൂട്ടീവ് നടപടികളും ഈ കുറവിന് കാരണമായെന്ന് പ്യൂ ഗവേഷകർ വിലയിരുത്തി. സർവേ പ്രതികരണ നിരക്കിലെ കുറവും കണക്കുകളെ ബാധിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ 8,100ൽ അധികം ആളുകളെ അവരുടെ മാതൃരാജ്യം അല്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി "ദ ഗാർഡിയൻ' നടത്തിയ മറ്റൊരു വിശകലനത്തിൽ പറയുന്നു. ഇതിനിടെ, 55 ദശലക്ഷത്തിലധികം വിദേശ പൗരന്മാരുടെ വിസ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പരിശോധിക്കുന്നുണ്ട്.
|
അമേരിക്കന്‍ കൊച്ചിന് കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്
ഷിക്കാഗോ: അലുമ്നി അസോസിയേഷന് ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന് ക്ലബ് ഷിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന് കൂട്ടായ്മ ഞായറാഴ്ച നടക്കും.
പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോണ്സണ് (പ്രശാന്ത്) പാലയ്ക്കാപ്പള്ളില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്എച്ച് കോളജ്, തേവര) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം നാലിന് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois)ല്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 4744, അലന് ജോര്‍ജ് (സെക്രട്ടറി) 331 262 1301.
|
അമേരിക്കൻ സ്കൂളിൽ കുർബാനയ്ക്കിടെ വെടിവയ്പ്; രണ്ട് മരണം
സെന്റ് പോൾ: അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. 20 കാരനായ അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു. മിനെസോട്ട സംസ്ഥാനത്തെ മിനിയപൊളിസിലെ അനൺസിയേഷൻ കത്തോലിക്കാസ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്കൂളിനോടു ചേർന്ന പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ജനലിലൂടെ അക്രമി വെടിയുതിർത്തത്. എട്ടും പത്തും വയസുള്ള വിദ്യാർഥികളും അക്രമിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ 17 പേർക്കു പരിക്കേറ്റതായും ഇതിൽ ഏഴു കുട്ടികളുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
വെടിവയ്പ് നടത്തിയയാളുടെ കൈവശം ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ എന്നിവ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനാലയ്ക്കിടയിലൂടെയാണ് പ്രതി വെടിയുതിർത്തതെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തെ അപലപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, എഫ്ബിഐ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും സ്ഥിതിഗതികൾ വൈറ്റ്ഹൗസ് നിരീക്ഷിച്ചുവരികയാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
|
അക്കാമ്മ വി. ചാക്കോ ഡാളസിൽ അന്തരിച്ചു
ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേൽ വർഗീസ് മാത്തൻ ഏലിയാമ്മ ദമ്പതികളുടെ മകൾ അക്കാമ്മ വർഗീസ് ചാക്കോ(79) ഡാളസിൽ അന്തരിച്ചു. നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോയുടെ ഭാര്യയാണ്.
ഇന്ത്യാ പെന്തകോസ്ത് ദൈവ സഭ ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു. പ്രാഥമികവിദ്യാഭ്യാസ അനന്തരം നാഗ്പുർ മെഡിക്കൽ കോളജിൽ നിന്നും നഴ്സിംഗ് മേഖലയിൽ പഠനം പൂർത്തിയാക്കി. 1974ൽ ജോലിയോടനുബന്ധിച്ച് അമേരിക്കയിലെത്തി.
ദീർഘകാലം ഡാളസ് പാർക്ലാൻഡ് ആശുപത്രിയിൽ ആതുര ശുശ്രുഷ രംഗത്തെ സേവനത്തിനു ശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ ഗാർലൻഡിലുള്ള ഐപിസി ഹെബ്രോൻ ആരാധനാലയത്തിൽ(1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 11 മുതൽ ഇതേ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് അനന്തരം ന്യൂ ഹോപ്പ് സെമിത്തേരിയിൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) ഉച്ചയ്ക്ക് 2.30ന് സംസ്കരിക്കും.
മക്കൾ: ജൂലി ജാക്സൺ, ജെയ്മി ജോസഫ്. സഹോദരങ്ങൾ: റേച്ചൽ ശാമുവേൽ, സാറാമ്മ തോമസ്, മാത്തുക്കുട്ടി ഗീവർഗീസ്, മറിയാമ്മ ഏബ്രഹാംസൺ , റോസമ്മ പ്രസാദ്.
വാർത്ത: സാം മാത്യു
|
റവ. ഫിലിപ്പ് വർഗീസ് ഡെട്രോയിറ്റിൽ അന്തരിച്ചു
ഡെട്രോയിറ്റ്: മാർത്തോമ്മ സഭയിലെ സീനിയർ പട്ടകാരനും കൺവൻഷൻ പ്രസംഗികനുമായിരുന്ന ഫിലിപ്പ് വർഗീസ്(87) ഡെട്രോയിറ്റിൽ അന്തരിച്ചു. വെണ്മണി വാതല്ലൂർ കുടുംബത്തിൽ വെട്ടത്തേത് പരേതരായ വി.ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മകനാണ്.
കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ, നാക്കട എന്നീ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.1991ൽ അമേരിക്കയിലെത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്ലാന്റാ, ഷിക്കാഗോ, ഫ്ലോറിഡ, ഇന്ത്യനാപോലിസ്, ഡാളസ്, കാനഡ എന്നി സ്ഥലങ്ങളിലുള്ള ഇടവകകളിൽ സേവനം ചെയ്തു.
ഡെട്രോയിറ്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അച്ചന്റെ ഭാര്യ കൈലാസ് തുരുത്തിയിൽ പരേതരായ ജേക്കബ് ജോണിന്റെയും പെണ്ണെമ്മ ജോണിന്റെയും മകൾ ഡോ. എൽസി വർഗീസ്.
മക്കൾ: ഫിലിപ്പ് വർഗീസ്(ജിജി), ജോൺ വർഗീസ്(ജോജി), ഗ്രേസ് തോമസ് (ശാന്തി). മരുമക്കൾ: മിനി വർഗീസ്, സുനിത വർഗീസ്, ബിനോ തോമസ്.
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജിജി 586 604 6246, ജോജി 586 610 9932.
|
ഡബ്യുഎംസി നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സും സണ്ണിവെയില്‍ പ്രൊവിന്‍സും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കാരോള്ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ച് ഓണം ആഘേഷിച്ചു. അന്നാ മേരി അഗസ്റ്റിന്റെ "എങ്ങുംമെങ്ങും നിറയും വെളിച്ചമേ' എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സിന്റെ പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂരിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ഗ്ലോബല്‍ ചെയര്മാന് ശ്രിമാന് ഗോപാലപിള്ള, അമേരിക്കന്‍ റീജൻ പ്രസിഡന്റ് ജോണ്സണ് തലച്ചല്ലൂര്‍ മുഖ്യ അതിഥിയായ സെന്റ് മറിയം ത്രേസ്യാ മിഷന് നോര്‍ത്ത് ഡാളസ് ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂരും മറ്റ് ഭാരവാഹികളും ഒരുമിച്ച് ഈ വര്‍ഷത്തെ ഓണം ആഘോഷത്തിന് തിരി തെളിച്ചു.
മുഖ്യ അതിഥിയായ ഫാ. ജിമ്മി ഓണസന്ദേശം നൽകി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് ഇവിടെ വന്ന് സണ്ണി വെയില് സിറ്റി കൗണ്‍സില്‍ മെമ്പറാകുകയും അതൊടൊപ്പം തന്നെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സണ്ണിവെയില്‍ പ്രൊവിന്‍സിന്റെ പ്രസിഡന്റുമാ മനു ഡാനിയെ ഫാ. ജിമ്മി പ്രസംശിച്ചു.
അത്ത പൂക്കളം, സമൂഹഗാനം, ഗ്രൂപ്പ് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, നാടന്‍ പാട്ട് തുടങ്ങിയവയും താലപ്പൊലിയും ചെണ്ടമേളത്തോടു കൂടി മാഹാബലിയെ വേദിയിലേക്ക് ആനയിച്ചു. ഓണാഘോഷത്തില്‍ പങ്കാളികളായ എല്ലാവര്ക്കും സദ്യയും ഒരുക്കിയിരുന്നു.
സ്മിതാ ജോസഫ്, മനു തോമസ്, അമ്പിളി ലിസാ ടോം എന്നീവര്‍ എംസിമാരായി. ചെയര്മാന് സുകു വര്‍ഗീസ്, സജി ജോസഫ്, പ്രസിഡന്റ് ആന്‍സി തലച്ചെല്ലൂര്‍, മനു ഡാനി, ജനറല്‍ സെക്രട്ടറി സ്മിതാ ജോസഫ്, സാജോ തോമസ്, ട്രഷറര്‍ സിറിള്‍ ചെറിയാന്, പ്രസാദ് വര്‍ഗീസ് എന്നിവര്‍ ആഘോഷത്തിന് നേത്യത്വം നല്കി.
|
ഒക്ലഹോമയിൽ അമ്മമാരുടെ മാനസികാരോഗ്യത്തിനായി പുതിയ ക്ലിനിക്ക്
ഒക്ലഹോമ: ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി ഒക്ലഹോമയിലെ മേഴ്സി ഹോസ്പിറ്റൽ ഒരു പെരിനാറ്റൽ ബിഹേവിയറൽ ഹെൽത്ത് ക്ലിനിക്ക് തുറന്നു. ഒക്ലഹോമയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.
പ്രസവാനന്തര വിഷാദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവയുൾപ്പെടെ പുതിയ അമ്മമാർ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ക്ലിനിക്കിൽ ചികിത്സ ലഭ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് ക്ലിനിക്കിലെ സൈക്യാട്രിസ്റ്റായ കാലി വുഡി പറഞ്ഞു.
അമ്മമാർക്ക് തുറന്നു സംസാരിക്കാനുള്ള സുരക്ഷിതമായ ഒരിടം ഒരുക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. രോഗികളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും, അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച ചികിത്സാ പദ്ധതി തയ്യാറാക്കുമെന്നും വുഡി കൂട്ടിച്ചേർത്തു. നിലവിൽ ക്ലിനിക്കിൽ രോഗികളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
|
ഒരു വയസുക്കാരൻ വെടിയേറ്റ് മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പോലീസ്
നോർമൻ (ഒക്ലഹോമ): നോർമൻ നഗരത്തിൽ ഒരു വയസുള്ള കുട്ടി വെടിയേറ്റ് മരിച്ച സംഭവത്തിൽ അമ്മയായ സാറ ഗ്രിഗ്സ്ബിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് 25കാരിയായ സാറ ഗ്രിഗ്സ്ബിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
അന്വേഷണത്തിൽ, കിടപ്പുമുറിയിലെ മേശപ്പുറത്ത് തോക്ക് വച്ചതായി ഗ്രിഗ്സ്ബി സമ്മതിച്ചു. അവർ തിരിഞ്ഞുനിന്നപ്പോൾ, കുട്ടി തോക്ക് എടുത്ത് കളിസ്ഥലത്തേക്ക് കയറുകയായിരുന്നു. അവിടെവച്ച് അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയുതിർത്തു.
സാധാരണയായി തോക്ക് ലോക്കറിലോ തന്റെ അരയിലോ സൂക്ഷിക്കാറുണ്ടെന്ന് ഗ്രിഗ്സ്ബി മൊഴി നൽകി. എന്നാൽ, തോക്ക് ശ്രദ്ധിക്കാതെ വച്ചതിനാലാണ് ഈ അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. സാറ ഗ്രിഗ്സ്ബിയുടെ വിചാരണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
|
ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ
ഷിക്കാഗോ: ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ ആരോപിച്ചു. വാഷിംഗ്ടണിലെ നടപടികൾക്ക് ശേഷം അടുത്തത് ഷിക്കാഗോ ആണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസന്റെ പ്രതികരണം.
“പ്രസിഡന്റ് നിർദ്ദേശിക്കുന്നത് നമ്മുടെ ഭരണഘടനയുടെ ഏറ്റവും നഗ്നമായ ലംഘനമായിരിക്കും. ഷിക്കാഗോക്ക് ഒരു സൈനിക അധിനിവേശം ആവശ്യമില്ല. ട്രംപിന്റെ നയം അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.” ജോൺസൺ തൽ കുറിച്ചു.
കൂടാതെ, സൈന്യത്തെ അയക്കുന്നതിന് പകരം നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടെ ഷിക്കാഗോയിലെ കൊലപാതകങ്ങളും കവർച്ചയും വെടിവയ്പ്പും 30 ശതമാനത്തിനുമുകളിൽ കുറഞ്ഞു തുടങ്ങിയ കണക്കുകളും ജോൺസൺ പുറത്തുവിട്ടു.
എന്നാൽ, നഗരത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം തന്നെ വിമർശിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഡെമോക്രാറ്റുകൾ കാരണം അവിടുത്തെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പറഞ്ഞു
|
വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് കവർച്ചക്കാരെ വീട്ടുടമസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി
ഹൂസ്റ്റൺ: തെക്കുകിഴക്കൻ ഹൂസ്റ്റണിൽ കവർച്ചാശ്രമത്തിനിടെ രണ്ട് കവർച്ചക്കാരെ വീട്ടുടമസ്ഥൻ വെടിവച്ച് കൊലപ്പെടുത്തി. മോഷണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉടമ വെടിവച്ചതെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വീട്ടിലെത്തി. ഇവർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും സ്കീ മാസ്കും കഴുത്തിൽ ബാഡ്ജും ധരിച്ചിരുന്നു.
പക്ഷേ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ വീട്ടുടമസ്ഥർ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പ്രതികളും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
|
ഷിക്കാഗോയിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനെതിരെ ഇല്ലിനോയ് നേതാക്കൾ
ഷിക്കാഗോ: ഷിക്കാഗോയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷനൽ ഗാർഡിനെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇല്ലിനോയ് സംസ്ഥാന നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ട്രംപിന്റെ നീക്കം രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്ന് ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ ആരോപിച്ചു.
ഫെഡറൽ സർക്കാരിൽ നിന്ന് സഹായം അഭ്യർഥിച്ച് ഒരു അറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇവിടെ അത്തരമൊരു അടിയന്തര സാഹചര്യം നിലവിലില്ലെന്ന് പ്രിറ്റ്സ്കർ പറഞ്ഞു.
ഇതിനോടകം വാഷിംഗ്ടൺ ഡിസിയിൽ 2,000 സൈനികരെ ട്രംപ് വിന്യസിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ ആയിരിക്കും ഷിക്കാഗോയിലേക്കും സൈനികരെ അയയ്ക്കുകയെന്നാണ് സൂചന.ഫെഡറൽ ഇടപെടൽ നിയമവിരുദ്ധമാണെന്ന് മേയർ ജോൺസൺ കൂട്ടിച്ചേർത്തു.
അതേസമയം, നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ സൈനികരെ വിന്യസിക്കണം എന്ന് ആവശ്യപ്പെടുന്നവരും ഷിക്കാഗോയിലുണ്ട്.
|
2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് വാഷിംഗ്ടണിൽ; പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ: 2026ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഓവൽ ഓഫിസിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡിസംബർ അഞ്ചിന് കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടക്കുക. 48 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
2026ലെ ഫുട്ബോൾ ലോകകപ്പ് ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (യുഎസ്, കാനഡ, മെക്സിക്കോ) ആതിഥേയത്വം വഹിക്കുന്നത്.
കൂടാതെ, ഇത് ആദ്യമായി 48 ടീമുകൾ മത്സരിക്കുന്ന ലോകകപ്പും ആയിരിക്കും.സുരക്ഷിതമായ ലോകകപ്പായിരിക്കുമെന്നത് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അഭിപ്രായപ്പെട്ടു.
|
കലിഫോർണിയയിൽ കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കൾ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ
കലിഫോർണിയ: കലിഫോർണിയയിലെ കബസോണിൽ കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഇമ്മാനുവൽ ഹാരോയുടെ മാതാപിതാക്കളായ ജെയ്ക്ക് ഹാരോയെയും റെബേക്ക ഹാരോയെയും പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായിട്ട് എട്ട് ദിവസമായപ്പോഴാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തതെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
’അതേസമയം, കുഞ്ഞിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഗ്ലോറിയ ഒറേജെൽ വ്യക്തമാക്കി. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും അവർ അറിയിച്ചു.
ഓഗസ്റ്റ് 14ന് യുക്കെയ്പയിലെ ഒരു റീട്ടെയിൽ സ്റ്റോറിന് പുറത്തുനിന്ന് തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി ഇമ്മാനുവലിന്റെ അമ്മ റെബേക്ക ഹാരോ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, അവരുടെ മൊഴികളിൽ ’പൊരുത്തക്കേടുകൾ’ കണ്ടെത്തിയെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
കാലിഫോർണിയയിലെ ശിക്ഷാനിയമം 187 പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും കൊലപാതകക്കുറ്റം ചുമത്തിയെന്നും സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
|
ഗോൾഡൻ ജൂബിലി സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ നിര്‍വഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 1972 മുതൽ 2022 വരെയുള്ള ചരിത്രം ഉൾക്കൊള്ളുന്ന സുവനീറാണിത്.
ആദ്യ കോപ്പി രാജ്മോഹൻ ഉണ്ണിത്താൻ മുൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിൽനിന്നും സ്വീകരിച്ച് പ്രസിഡന്റ് ജെസ്സി റിൻസിക്ക് നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ സെക്രട്ടറി ആൽവിൻ മിക്കൂർ, ട്രഷറർ മനോജ് അച്ചേട്ട, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് ട്രഷറർ ഡോ. സിബിൾ ഫിലിപ്പ്, ബോർഡ് അംഗങ്ങളായ സന്തോഷ് വർഗീസ്, ബിജു മുണ്ടയ്ക്കൽ, ജെയ്സൺ തോമസ് വിൻസന്റ്, സജി തോമസ്, ഷൈനി ഹരിദാസ്, മോനി വർഗീസ്, ഡോ. സൂസൻ ചാക്കോ, കൺവൻഷൻ ഫിനാൻസ് ചെയർമാൻ ജോൺസൺ കണ്ണക്കാടൻ, കൺവൻഷൻ കോകൺവീനർ ജൂബി വള്ളിക്കളം, മുൻ പ്രസിഡന്റ് ജോയി വാവാച്ചിറ, കൺവൻഷൻ എക്സിക്യൂട്ടിവ് അംഗം തോമസ് മാത്യു, സുവനീർ കമ്മിറ്റിയംഗം ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, മോനു വർഗീസ്, മുൻ പ്രസിഡന്റ് മാത്യു ഫിലിപ്പ്, തോമസ് കോഴഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
സുവനീർ വിതരണോദ്ഘാടനംസുവനീർ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾക്കും ബോർഡ് അംഗങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ലഭ്യമാണ്. ഇതിനായി മുൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിനെ (3126856749) ബന്ധപ്പെടാവുന്നതാണ്.
|
ഐസിഇസിഎച്ച് പ്രഥമ പിക്കിൾബോൾ ടൂർണമെന്റ്; സെന്റ് ജോസഫ്, സെന്റ് ജെയിംസ്, സെന്റ് തോമസ് ടീമുകൾ ജേതാക്കൾ
ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ പിക്കിൾബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്, സെന്റ് ജെയിംസ് ക്നാനായ ചർച്ച്, സെന്റ് തോമസ് സിഎസ്ഐ ചർച്ച് എന്നീ ടീമുകൾ ജേതാക്കളായി എവർ റോളിംഗ് ട്രോഫികളിൽ മുത്തമിട്ടു.
ഓഗസ്റ്റ് 16, 17 തീയതികളില്‍ ഹൂസ്റ്റൺ ട്രിനിറ്റി സെന്ററിൽ വച്ചു നടത്തപ്പെട്ട ടൂർണമെന്റിൽ ഇരുപത്തിയഞ്ച് ടീമുകളാണ് ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചത്. ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ് ആണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ജിജു എം ജേക്കബ് പ്രാരംഭ പ്രാർഥന നടത്തി.
ഓപ്പൺ പുരുഷ വിഭാഗത്തിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെ 116, 116 പോയിന്റിനു പരാജയപെടുത്തി. ഓപ്പൺ വനിത ഭാഗത്തിൽ ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ചർച് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെ 118, 711 പോയിന്റിനു പരാജയപ്പെടുത്തി.
ഞായറാഴ്ച്ച നടന്ന സീനിയേർസ് വിഭാഗത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെയും 118, 119 പോയിന്റിൽ പരാജയപ്പെടുത്തി.
വനിത വിഭാഗം എംവിപി മെറിൽ സക്കറിയ, സെന്റ് ജെയിംസ് ക്നാനായ മെൻസ് ഓപ്പൺ എംവിപി ലാൻസ് പ്രിൻസ്, സെന്റ് ജോസഫ് സിറോ മലബാർ∙ സീനിയേർസ് (55 വയസിനു മുകളിൽ) സുനിൽ പുളിമൂട്ടിൽ, സെന്റ് തോമസ് സിഎസ്ഐ.
മോസ്റ്റ് സീനിയർ പ്ലെയർ എംസി ചാക്കോ, ട്രിനിറ്റി മാർത്തോമ്മാ∙ വനിതാ റൈസിംഗ് സ്റ്റാർ ഡിയ ജോർജ്, ട്രിനിറ്റി മാർത്തോമ്മാ∙ മെൻസ് റൈസിംഗ് സ്റ്റാർ അനിത് ഫിലിപ്പ്, ട്രിനിറ്റി മാർത്തോമ്മാഞായറാഴ്ച്ച വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയർ കെൻ മാത്യു ട്രോഫികൾ നൽകി.
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ മുഖ്യ അതിഥികളായിരുന്നു.വിജയികൾക്കു ഫാൻസിമോൾ പള്ളാത്തുമഠം സ്പോൺസർ ചെയ്ത ട്രോഫി (മെൻസ് ഓപ്പൺ ചാംപ്യൻഷിപ്), മണ്ണിൽ ഉമ്മൻ ജോർജ് മെമ്മോറിയൽ ട്രോഫി (മെൻസ് സീനിയേർസ്), അപ്ന ബസാർ ട്രോഫി (വിമൺസ്) ഐസിഇസിഎച്ച് വക ട്രോഫികൾ എന്നിവ നൽകി.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ റെജി കോട്ടയം, അനിത് ഫിലിപ്പ് എന്നിവരെ പ്രത്യേക മെമെന്റോകൾ നൽകി ആദരിച്ചു.
ഐസിഇസിഎച്ച് വൈസ് പ്രസിഡന്റ് റവ ഫാ. രാജേഷ് കെ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, സ്പോർട്സ് കൺവീനർ റവ ജീവൻ ജോൺ, സ്പോർട്സ് കോഓർഡിനേറ്റർ റെജി കോട്ടയം, ട്രഷറർ രാജൻ അങ്ങാടിയിൽ, ഐസിഇസിഎച്ച് പിആർഒ ജോൺസൻ ഉമ്മൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഫാൻസിമോൾ പള്ളാത്തുമഠം, നൈനാൻ വീട്ടീനാൽ, ബിജു ചാലക്കൽ, അനിത് ജോർജ് ഫിലിപ്പ്, ബാബു കലീന (ഫോട്ടോഗ്രഫി) എന്നിവർ നേതൃത്വം നൽകി. ഫാൻസിമോൾ പള്ളാത്തുമഠം നന്ദി അറിയിച്ചു.
|
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ യാത്രാസൗകര്യമൊരുക്കി മെസ്ക്വിറ്റ് പോലീസ്
മെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ ലിഫ്റ്റ് യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്ക്വിറ്റ് പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് മെസ്ക്വിറ്റ് പോലീസും അസോസിയേഷനും ചേർന്ന് തുടക്കം കുറിച്ചു.
മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകൾ വർധിക്കുകയും, ഇത്തരം ഡ്രൈവർമാർ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പരിപാടിക്ക് തുടക്കമിട്ടത്. . ‘Mothers Against Drunk Driving (MADD)’ എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മെസ്ക്വിറ്റിൽ രണ്ട് വാഹനങ്ങൾ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ ആർക്കും പരുക്കില്ല. എന്നാൽ ഈ രണ്ട് കേസുകളിലെയും ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി.
ഈ വർഷം ഇതുവരെ 782 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 620 ആയിരുന്നു. ഈ വർഷം മെസ്ക്വിറ്റിൽ നടന്ന അപകടങ്ങളിൽ 70 ശതമാനത്തിനും കാരണം മദ്യപിച്ച് വാഹനമോടിച്ചവരാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ’ഞങ്ങളുടെ കൈയിൽ നിന്ന് പണം ചെലവഴിച്ചാണെങ്കിൽ പോലും ഒരു അപകടം ഒഴിവാക്കാനോ ഒരു ജീവൻ രക്ഷിക്കാനോ കഴിഞ്ഞാൽ അത് വിലമതിക്കാനാവാത്തതാണ്,’ മെസ്ക്വിറ്റ് പോലീസ് അസോസിയേഷൻ പ്രസിഡന്റ് ബ്രൂസ് സെയിൽസ് പറഞ്ഞു.
പോലീസ് അസോസിയേഷൻ 5,000 "Don't Drink then Drive" കോസ്റ്ററുകൾ ഇതിനകം തയാറാക്കിയിട്ടുണ്ട്. മദ്യപിക്കുന്നവർക്ക് ഡ്രൈവർമാരാകാതെ യാത്രികരാകാൻ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. ഈ കോഡ് സ്കാൻ ചെയ്യുമ്പോൾ ’ലിഫ്റ്റ് ആപ്പ് ’ തുറക്കുകയും സൗജന്യ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും.
|
സെഹിയോൻ മാർത്തോമ്മ ചർച്ച് പാരീഷ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പാരീഷ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ (ഓഗസ്റ്റ് 29 മുതൽ 31) നടക്കും. ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വചന ശുശ്രൂഷ നിർവഹിക്കും
"റിപ്പണ്ട് ആൻഡ് റിവൈവ്' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയമായി തെരഞ്ഞെടുത്തിക്കുന്നത്. വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിൽ രാത്രി ഏഴിനും കടശി യോഗം ഞായറാഴ്ച 10.15ന് പള്ളിയിൽ വച്ച് നടത്തപ്പെടും.
ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി വികാരി റവ. റോബിൻ വർഗീസ് അറിയിച്ചു.
|
ടെക്സസ് നിയോജക മണ്ഡല അതിർത്തികൾ പുന:നിർണയിക്കുന്ന ബിൽ സംസ്ഥാന പ്രതിനിധി സഭ പാസാക്കി
ഓസ്റ്റിൻ: ഡെമോക്രറ്റുകൾ ഇപ്പോൾ ഭരിക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചേക്കാവുന്ന തരത്തിൽ പുന:നിർണയം നടത്തിയ ടെക്സസ് റീഡിസ്ട്രിക്ടിംഗ് ബിൽ ടെക്സാസ് ജനപ്രതിനിധി സഭ പാസാക്കി.
ഇനി ബില്ലിന് സെനറ്റിന്റെ അംഗീകാരം വേണം. ഡെമോക്രറ്റുകൾ കെെയടക്കി വച്ചിരിക്കുന്ന അഞ്ച് കോൺഗ്രഷണൽ ഡിസ്ട്രിക്ടുകൾ 2026ലെ ഇലക്ഷനോടെ റിപ്പബ്ലിക്കൻ പാർട്ടിയുടേതാവും എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ കണക്കുകൂട്ടൽ.
വർഷങ്ങളായി നടന്നു വന്ന ചർച്ചകളുടെയും ലോബിംഗുകളുടെയും അന്ത്യത്തിലാണ് ബിൽ പ്രതിനിധി സഭയിൽ പാസായത്. ഡെമോക്രറ്റുകളുടെ കടുത്ത വിർശനവും എതിർപ്പും ബില്ലിന് ആദ്യം മുതലേ ഉണ്ടായിരുന്നു.
റെഡിസ്ട്രിക്ടിംഗ് സാധാരണയായി പത്തു വർഷത്തിൽ ഒരിക്കലാണ് നടത്തുന്നത്. കഴിഞ്ഞ പുനഃനിർണയം 2021 ൽ ദശവർഷ സെൻസസിനു ശേഷം നടന്നിരുന്നു. അതിനാൽ ഈ നീക്കം വളരെ നേരത്തെയാണ് എന്നും ആരോപണം ഉണ്ടായി. ബില്ല് പാസായത് ഡെമോക്രറ്റിക്, റിപ്പബ്ലിക്കൻ കക്ഷികളുടെ ബലാബലം (52നു എതിരെ 88) പരീക്ഷിച്ചാണ് .
2026ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം ലഭിക്കുവാൻ വേണ്ടിയാണു തിടുക്കത്തിൽ ടെക്സസ് നിയമസഭയിൽ മണ്ഡലാതിർത്തി പുന:നിർണയം നടത്തിയതെന്ന് ഡെമോക്രറ്റുകളും അനുയായികളും ആരോപണം ഉയർത്തി.
ഒരു ജറിമാൻഡർ (തെറ്റായ തീരുമാനത്തിലെത്താൻ വസ്തുതകൾ വളച്ചൊടിച്ച്) നടത്തിയ നടപടിയായി ഡെമോക്രറ്റിക് പാർട്ടി ഈ ബില്ലിനെതിരേ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. നോർത്ത് ടെക്സസ്, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ, സൗത്ത് ടെക്സസ് എന്നീ മേഖലകളിലെ റീഡിസ്ട്രിക്റ്റിങ്ങാണ് ഇതനുസരിച്ചു നടപ്പിലാവുക.
നോർത്ത് ടെക്സസിലെ ഫാർമേഴ്സ് ബ്രാഞ്ച് മണ്ഡലത്തിൽ 2024ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജൂലി ജോൺസൻ വിജയിക്കുവാൻ കാരണമായത് ഇപ്പോൾ നടത്തുവാൻ ഉദ്ദേശിക്കുന്ന അതിർത്തി നിർണയം നേരത്തെ ആയിരുന്നെങ്കിൽ നടക്കുമായിരുന്നില്ലെന്ന് റിപ്പബ്ലിക്കനുകൾ ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു.
അതിർത്തി പുനഃനിർണയം വരുമ്പോൾ ഫോർട് വെർത്ത് നിയോജക മണ്ഡലത്തിലെ പ്രതിനിധി ഡെമോക്രാറ്റ് മാർക്ക് വീസീയുടെ വിജയവും സാധ്യമാകുമായിരുന്നില്ല എന്ന് റിപ്പബ്ലിക്കനുകൾ പറയുന്നു.
ടെക്സസ് അസംബ്ലിയുടെ പ്രത്യേക സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. ഈസമ്മേളനത്തിൽ തന്നെ ഈ ബിൽ പാസാക്കി എടുക്കുവാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബ്ബോട്ട് പ്രേത്യേക താത്പര്യം എടുത്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രസിഡന്റും ഇതിനെ അനുകൂലിച്ചു എന്നും റിപ്പോർട്ട് തുടർന്ന് പറഞ്ഞു. ട്രംപ് തന്നെ റീഡിസ്ട്രിക്ടിംഗ് നടത്തിയാൽ റിപ്പബ്ലിക്കനുകൾക്കു അഞ്ചു സീറ്റ് അധികമായി ലഭിക്കും എന്ന് പറഞ്ഞിരുന്നു.
2024ലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന അനുസരിച്ചു നോർത്ത് ടെക്സസിലും ഹൂസ്റ്റണിലും ഓസ്റ്റിനിലും സാൻ അന്റോണിയോയിലും ഓരോ സീറ്റു വീതം ഡെമോക്രറ്റുകൾക്കു നഷ്ടമാവും. ഡെമോക്രറ്റുകൾ കൈവശം വച്ചിരിക്കുന്ന രണ്ട് സൗത്ത് ടെക്സസ് സീറ്റുകളും റിപ്പബ്ലിക്കനുകൾ പിടിച്ചെടുത്തേക്കും.
ഈ ബില്ലിന്റെ അവതരണം നടക്കുമ്പോൾ ഡെമോക്രറ്റുകൾ ടെക്സാസ് വിട്ട് ഇല്ലിനോയി, ന്യൂ യോർക്ക്, മസാച്യുസെറ്റ്സ്, കാലഫോണിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മാറി നിന്നിരുന്നു. ഇത് മൂലം പ്രതിനിധി സഭയ്ക്ക് ഭരണഘടന പ്രകാരം ആവശ്യമായ മൂന്നിൽ രണ്ടു കോറം ഇല്ലാതിരിക്കുകയും വോട്ടിംഗ് നടപടികൾ നിറുത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.
മിക്കവാറും എല്ലാ ഡെമോക്രറ്റിക് അംഗങ്ങളും തിരികെ ടെക്സസിൽ എത്തിയത് അബോട്ട് സ്പെഷ്യൽ സെഷൻ അഡ്ജെര്ന് ചെയ്യുകയും പെട്ടന്ന് തന്നെ പുതിയ സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തതിന് ശേഷമാണ്. ഇപ്പോൾ ടെക്സസ് നിയമ സഭയിൽ ഭരണപക്ഷ, പ്രതിപക്ഷ ചേരിതിരിവ് രൂക്ഷമായി തന്നെ നില നിൽക്കുന്നു.
|
ക്നാനായ റീജിയണിൽ സൺഡേ സ്കൂൾ അധ്യയന വർഷത്തിന് തുടക്കം
ഷിക്കാഗോ: 2025 2026 സൺഡേ സ്കൂൾ അധ്യയന വർഷത്തിന്റെ ക്നാനായ റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ നിർവഹിച്ചു.
ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പരിപാടികളിൽ റീജിയണൽ വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ മുഖ്യ പ്രഭാഷണം നടത്തി.
|
വിദേശികൾ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടി: യുഎസ്സിഐഎസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വ കുടിയേറ്റ സേവനങ്ങൾ(യുഎസ്സിഐഎസ്) കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യാനോ വഞ്ചിക്കാനോ ശ്രമിക്കുന്ന വിദേശികളെ കണ്ടെത്താനായി കർശനമായ പരിശോധനാ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നു.
യുഎസ് പൗരത്വത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നവരെയും ഇതിൽ ഉൾപ്പെടുത്തും. കുടിയേറ്റ തട്ടിപ്പുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദേശികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ അവബോധം വർധിപ്പിക്കാനും യുഎസ്സിഐഎസ് ശ്രമിക്കുന്നുണ്ട്.
തെറ്റായ വിവരങ്ങൾ നൽകി കുടിയേറ്റ ആനുകൂല്യങ്ങൾ നേടുന്ന വിദേശികൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
|
സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പ് കൺവൻഷൻ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ ഈ മാസം 31 മുതൽ സെപ്റ്റംബർ ഏഴ് വരെ എട്ടു നോമ്പ് കൺവൻഷൻ ആചരിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥനയും തുടർന്ന് മധ്യസ്ഥ പ്രാർഥനയും കൺവൻഷൻ പ്രസംഗവും ഉണ്ടായിരിക്കും.
അവസാന പെരുന്നാൾ ദിവസമായ സെപ്റ്റംബർ ഏഴിന് വൈകുന്നേരം 5.30ന് മൂന്നിന്മേൽ കുർബാനയും റാസയും ഉണ്ടായിരിക്കും. തുടർന്ന്, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.
സമീപ ഇടവകളായ സെന്റ് മേരീസ് ക്നാനായ ഇടവകയുടെയും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെയും സഹകരണത്തോടു കൂടിയാണ് എട്ടുനോമ്പ് നടത്തപ്പെടുന്നത്.
കൺവൻഷനിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ഡോ. ജോസഫ് വര്‍ഗീസ് അറിയിച്ചു.
|
കൊളംബസ് സീറോമലബാര്‍ കത്തോലിക്ക മിഷൻ: പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു
കൊളംബസ് സീറോമലബാര്‍ കത്തോലിക്ക മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2025 2027 കാലയളവിലേക്കുള്ള പാരീഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.
ചെറിയാൻ മാത്യു (ട്രസ്റ്റി), ജോസഫ് സെബാസ്റ്റിയൻ (ട്രസ്റ്റി), കിരൺ ഏലുവിങ്കൽ (ഫിനാന്‍സ്), സുജ അലക്സ് (പിആർഒ), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ജെയിംസ് പതുശേരി (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), റിയ ഐസക് (സിസിഡി, ഐടി, സോഷ്യൽ മീഡിയ), ജോബി തുണ്ടത്തിൽ (ചാരിറ്റി), ആന്റണി ജോർജ് (യൂത്ത് അപോസ്റ്റലെറ്റ്, ഫൊട്ടോഗ്രഫി, പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2025 2027 ലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. മാർട്ടിൻ, ദീപ ജെയിംസ് (സെന്റ് അല്‍ഫോന്‍സ വാര്‍ഡ്), വർഗീസ് പള്ളിത്താനം, സ്നേഹ ജോസഫ് (സെന്റ് ചാവറ വാര്‍ഡ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അതെ ദിവസം തന്നെ മിഷനിൽ മാതൃ സഘം, വിൻഡന്റ് ഡി പോൾ കമ്മിറ്റിയും നിലവിൽ വന്നു. എബ്രഹാം, ജിൽസൺ, ഷിനോ, ഓസ്റ്റിൻ, നിജിത് എന്നിവരുടെ നേതൃത്വത്തിൽ ആണ് വിൻഡന്റ് ഡി പോൾ പ്രവർത്തിക്കുന്നത്.
യുവജന വിഭാഗത്തിന്റെയും മാതൃവേദിയുടെയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യുവജനവേദിയുടെ പ്രസിഡന്റ് ആന്റണി ജോർജ്, വൈസ് പ്രസിഡന്റ് നേതൻ മനോജ് , സെക്രട്ടറി സാൻഡ്ര പറ്റാനിയെയും മാതൃവേദി ഭാരവാഹികളായി ഡോണിയ ജോസ്, ജിബി ജോബിൻ, അയ്റീൻ തോമസ്, മെറിൻ ജോസ്, നിയ സിനോ എന്നിവരെയും തെരഞ്ഞെടുക്കുകയും ചുമതലയേൽക്കുകയും ചെയ്തു
സീറോമലബാര്‍ സെന്റ് മേരീസ് മിഷൻ ഡയറക്ടർ ഡോക്ടർ ഫാ. നിബി കണ്ണായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ആശംസകൾ അറിയിച്ചു. തുടർന്ന് പ്രാർഥനയോടെ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.
തുടർന്ന് സ്ഥാനമൊഴിയുന്ന ട്രസ്റ്റിമാരായ ദീപുവും ജിൻസണും ചേർന്ന് പുതിയ കമ്മിറ്റിക്ക് ആശംസകൾ നേരുകയും താക്കോൽ കൈമാറുകയും ചെയ്തു.
|
കീന്‍ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം
ന്യൂജഴ്സി: കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് ന്യൂജഴ്സിയിലെ എഡിസണിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ എന്‍ഗേജിന്റെ ചടങ്ങില്‍ നടത്തി.
കീന്‍ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സ്റ്റുഡന്റ് അഫയേഴ്സ് ചെയര്‍ ഡോ. സിന്ധു സുരേഷ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ലിസ ഫിലിപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
150ല്‍ പരം എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠനത്തിനുള്ള സ്കോളര്‍ഷിപ് കീന്‍ നല്കി. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കൂടാതെ എന്‍ജിനിയറിംഗ് പഠനത്തിന് കുട്ടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഫാക്ടറി ടൂറുകള്‍, ജോബ് പ്ലേസ്മെന്റുകള്‍ തുടങ്ങി അനേകം കാര്യങ്ങളില്‍ കീന്‍ വ്യാപൃതമാണ്.
|
ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം എബി സെബാസ്റ്റ്യന്‍ നല്കി
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നല്കി ആദരിച്ചു. ഫൊക്കാന കേരള കണ്വന്ഷന്റ സമാപന സമ്മേളനത്തില്‍ വച്ചാണ് എബി സെബാസ്റ്റ്യനെ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിച്ചത്.
ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, കേരള ചീഫ് സെക്രട്ടറി എ. ജയ്തിലക്, കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, സജിമോന്‍ ആന്റണി (ഫൊക്കാന പ്രസിഡന്റ്), ശ്രീകുമാര്‍ ഉണ്ണിത്താന് (ജനറല്‍ സെക്രട്ടറി), ജോയി ചാക്കപ്പന് (ട്രഷര്‍), സിഎസ്ഐ ചര്‍ച്ച് ബിഷപ്, എബി എബ്രഹാം, മാധ്യമപ്രവർത്തകരായ അനില്‍ അടൂര്‍, ശരത് ചന്ദ്രന്, ജോയ് ഇട്ടന്‍ (കേരള കണ്വന്ഷന് ചെയര്‍), ഫൊക്കാന ഭരണസമിതി അംഗങ്ങള്‍, മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പേര് വേദിയില്‍ സന്നിഹിതരായിരുന്നു.
യുകെയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷന് ആണ് യുക്മ. 130ല്‍ അധികം അംഗ സംഘടനകള്‍ ഉള്ള സംഘടന കൂടിയാണ് യുക്മ. യുക്മയുടെ പ്രസിഡന്റായ എബി സെബാസ്റ്റ്യന്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിലും ഒഐസിസി യുകെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സീറോമലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്.
എറണാകുളം ലോ കോളജില്‍ സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റിലെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ എബി ലണ്ടനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. സിവില്‍ എൻജിനിയറായ ഭാര്യ റിനറ്റ്, സീനിയര്‍ പ്ലാനിംഗ് മാനേജറാണ്.
യു കെയിലെ മലയാളി സംഘടനകള്‍ക്കു വേണ്ടി എബി സെബാസ്റ്റ്യന്‍ നല്കിയ കലവറയില്ലാതെ പിന്തുണയും യുക്മയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെയും മാനിച്ചാണ് എബി സെബാസ്റ്റ്യന്‍ കാരുണ്യശ്രേഷ്ഠ പുരസ്കാരത്തിന് അര്‍ഹനാക്കിയത് എന്ന് സജിമോന്‍ ആന്റണി അഭിപ്രയപ്പെട്ടു.
|
ക്വീൻസ് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണം
ന്യൂയോർക്ക്: വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയത്തിൽ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിക്കുന്നു.
31ന് വൈകുന്നേരം ആറിന് പെരുന്നാൾ കൊടിയേറ്റവും തുടർന്ന് സന്ധ്യാ പ്രാർഥനയും അതിനുശേഷം റവ. ഫാ. ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും.
പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർഥനകളും എല്ലാ ദിവസവും നടത്തപ്പെടും.
പ്രധാന പെരുന്നാൾ സെപ്റ്റംബർ ആറിന് രാവിലെ ഒമ്പതിനുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബാനയും പ്രത്യേക മധ്യസ്ഥ പ്രാർഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാവരെയും പ്രാർഥാനപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ് സക്കറിയ (വികാരി) 516 884 3994, ജിനു ജോൺ (സെക്രട്ടറി) 917 704 9784, ലവിൻ കുര്യാക്കോസ് (ട്രഷറർ) 917 754 5456.
പള്ളിയുടെ വിലാസം: 26222 Union Turnpike, Glen Oaks, New York, 11004.
|
മിഷിഗണിൽ രാജ്മോഹൻ ഉണ്ണിത്താന് സ്വീകരണമൊരുക്കി ഐഒസി
ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന് സ്വീകരണം നൽകി.
കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയവും അവതരിപ്പിച്ചുകൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി.
കാന്റൺ ഒതെന്റിക്ക ഇന്ത്യൻ കുസീൻ റസ്റ്ററന്റിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഐഒസി മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു.
അജയ് അലക്സ്, ജോൺ വർഗീസ് (ജോജി), പ്രിൻസ് ഏബ്രഹാം എന്നിവർ ആശംസാപ്രസംഗം നടത്തി.
അലൻ ജോൺ സ്വാഗതം ആശംസിക്കുകയും സൈജൻ കണിയോടിക്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
|
ഡാളസ് മലയാളി അസോസിയേഷൻ ഏലിക്കുട്ടി ഫ്രാൻസിസിനെ ആദരിക്കുന്നു
ഡാളസ്: ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാളസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു.
കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 10.30ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ ഏലിക്കുട്ടി ഫ്രാൻസിസിനെ പൊന്നാടയണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്യും.
1970കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഏലിക്കുട്ടി ഫ്രാൻസിസ് ഡാളസിലെ പാർക്ക്ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ദീർഘനാൾ സൂപ്രണ്ടായിരുന്നു.
നിലവിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. മാധ്യമപ്രവർത്തകനും കലാകാരനുമായിരുന്നു പരേതനായ സി.എൽ. ഫ്രാൻസീസ് ആണ് ഭർത്താവ്.
നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടെയുള്ള കേരളീയ നൃത്തരൂപങ്ങളും പൂർവ സ്മൃതികളുണർത്തുന്ന മാർഗം കളിയും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.
അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കൊപ്പം കേരളീയ തനിമയിൽ കേരളത്തിൽ നിന്നുമെത്തിയ പാചകവിദഗ്ധർ 22 വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയാണ് പ്രത്യേകത.
ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ജൂഡി ജോസ് 4053260190, സൈജു വർഗീസ് 6233377955, ബിജു ലോസൺ 9723420568, ഡക്സ്റ്റർ ഫെരേര 9727684652, ഷാജി ആലപ്പാട്ട് 2142277771.
കൂടാതെ ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്നും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നതായും സംഘാടകർ അറിയിച്ചു.
|
യൂത്ത് ഫെലോഷിപ്പ് വോളിബോൾ ടൂർണമെന്റ്: ഡാളസ് സെന്റ് പോൾസിന് കിരീടം
ഡാളസ്: മാർത്തോമ്മ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് സംഘടിപ്പിച്ച പുരുഷന്മാരുടെ വോളിബോൾ ടൂർണമെന്റിൽ ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മ പള്ളിക്ക് കിരീടം.
എല്ലാ മത്സരങ്ങളിലും വിജയിച്ച ഡാളസ് സെന്റ് പോൾസ് ഫൈനലിൽ ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.
ജേക്കബ് സഖറിയ ടീം ക്യാപ്റ്റനും സോജി സഖറിയ കോച്ചുമായിരുന്നു. ആർവെെഎസ്ഇ എനർജി സ്റ്റാർ സെന്ററിലാണ് മത്സരം നടന്നത്.
|
ഐഒസി പെൻസിൽവേനിയ ചാപ്റ്റർ രാജ്മോഹൻ ഉണ്ണിത്താനെ ആദരിച്ചു
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയഘടകം സംഘടിപ്പിച്ച 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്, അറ്റോർണി ജോസ് കുന്നേൽ എന്നിവരെ ആദരിച്ചു.
രാജ്മോഹൻ ഉണ്ണിത്താന് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു.
പന്തളം ബാലനെ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ പൊന്നാട അണിയിക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ ഫലകം സമ്മാനിക്കുകയും ചെയ്തു. സുനീഷ് വാരനാടിനെ വൈസ് പ്രസിഡന്റ് കുര്യൻ രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു.
പെൻസിൽവേനിയയിലെ പ്രശസ്ത അറ്റോർണിയായ ജോസ് കുന്നേലിനു വേണ്ടി ഫിലിപ്പോസ് ചെറിയാൻ ഫലകം ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ചു പൊതുജനങ്ങൾക്ക് വേണ്ടി നടന്ന നറുക്കെടുപ്പിൽ സമ്മാനങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായി ഗ്ലോബൽ ട്രാവൽസ് സ്പോൺസർ ചെയ്ത ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് വറുഗീസ് ഇലഞ്ഞിമറ്റത്തിനു ലഭിച്ചു. പെപ്പെർ പാലസ് സ്പോസർ ചെയ്ത രണ്ടാം സമ്മാനം നൈനാൻ മത്തായിക്കും അലക്സ് തോമസ് ന്യൂയോർക്ക് ലൈഫ് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം മനോജ് ലാമണ്ണിലിനുമാണ് ലഭിച്ചത്.
|
ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരം 31ന്
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന 11ാമത് രാജ്യാന്തര വടംവലി മത്സരം ഈ മാസം 31ന് മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ അരങ്ങേറും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ അതിഥിയായി രാജ് മോഹൻ ഉണ്ണിത്താൻ എംപിയും പങ്കെടുത്തു. ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നൽകുന്ന രാജ്യാന്തര വടംവലി മത്സരം പുതിയ വേദിയിലാണ് നടത്തുന്നത്. 6834 ഡംസ്റ്റർ മോർട്ടൻ ഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് ഇത്തവണ പരിപാടി നടക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.
അഞ്ച് മുതൽ രാത്രി 10 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ വാങ്ങിക്കാനും ആസ്വദിക്കുവാനുമുള്ള അവസരമുണ്ടാകുമെന്ന് ഫുഡ് കമ്മിറ്റി ചെയർമാൻ ജോസ് മണക്കാട്ട് അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ടീമുകൾ ഈ മത്സരത്തിൽ കരുത്ത് തെളിയിക്കാൻ എത്തിച്ചേരും.
അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും. 31ന് രാവിലെ 8.45ന് മത്സര ഉദ്ഘാടനം നടക്കും. കൃത്യം ഒൻപതിനു തന്നെ വടംവലി മത്സരം ആരംഭിക്കും. വൈകുന്നേരം അഞ്ചോടുകൂടി വിജയികളെ പ്രഖ്യാപിക്കും. ഏഴ് മുതൽ 10 വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.
കേരളത്തിൽ നിന്ന് എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരും പങ്കെടുക്കും. മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിൽ വിശാലമായ പാർക്കിങ് സൗകര്യങ്ങളുണ്ട്.
അതുകൂടാതെ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനം, കമ്യൂണിറ്റി സെന്റർ പരിസരം എന്നിവിടങ്ങളിലും പാർക്കിംഗ് സൗകര്യമുണ്ട്. ആളുകളെ എത്തിക്കാൻ ഷട്ടിൽ സർവീസ് നടത്തുന്ന മൂന്ന് വാഹനങ്ങളുമുണ്ടായിരിക്കും.
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് സൈമൺ ചക്കാലപ്പടവിൽ, മുൻ പ്രസിഡന്റുമാരായ സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേൽ, സിബി കദളിമറ്റം എന്നിവരും പത്രസമ്മേളനത്തിന് എത്തിയിരുന്നു.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) 630 935 9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) 630 673 3382.
|
ഡാളസിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം സംഘടിപ്പിച്ചു
ഡാളസ്: യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമസ് അപ്പൊസ്തലൻ ഇന്ത്യയിലേക്ക് വന്നതിന്റെ സ്മരണയ്ക്കായി ആചരിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ ശ്രദ്ധേയമായി.
കരോൾട്ടൻ സിറ്റിയിൽ ദ ചർച്ച് ഓഫ് ദ ബേ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാർത്തോമ്മാ, യാക്കോബായ, ഓർത്തഡോക്സ്, ക്നാനായ, ബ്രദറൻ, സിഎസ് ഐ, കത്തോലിക്കാ, ഐപിസി, ചർച്ച് ഓഫ് ഗോഡ്, സ്വതന്ത്ര സഭകൾ, മെതഡിസ്റ്റ്, നോൺ ഡിനോമിനേഷൻ തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകരും മത നേതാക്കന്മാരും വിശ്വാസികളും സാംസ്കാരിക, രാഷ്രീയ പ്രവർത്തകരും പങ്കെടുത്തു.
കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളും സമ്മേളന നഗരിയിൽ ഒത്തുകൂടി.
ഇന്ത്യക്ക് വിദേശ മിഷനറിമാരിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച അമൂല്യ സംഭാവനകൾ, സുവിശേഷത്തിനു വേണ്ടി ജീവിൻ ബലിയർപ്പിച്ചവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെല്ലാം ഈ സമ്മേളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ ആയിരുന്നു.
കരോൾട്ടൻ പ്രോ മേയർ (ഡ്യസി പലാമോ), മർഫി പ്രോ മേയർ (എലിസബത്ത് ഏബ്രഹാം), ഗാർലൻഡ് അഡ്വൈസറി അംഗം പി.സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. പ്രഫ.സണ്ണി മാത്യു മുഖ്യ സന്ദേശം നൽകി.
ഡാളസ് ഫോർട്ട് വർത്ത് സിറ്റി ബൈഡ് പ്രയർ ഫെലോഷിപ്പ് കോഓർഡിനേറ്റർ പാസ്റ്റർ മാത്യു ശമൂവേൽ, പാസ്റ്റർ ജോൺ എള്ളമ്പള്ളി, പോൾ ഗുരുപ്പ് തുടങ്ങിയവരാണ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകർ.
|
വേലുപ്പിള്ള ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: വേലുപ്പിള്ള (81) ഷിക്കാഗോയിൽ അന്തരിച്ചു. ഓമന പിള്ളയാണ് ഭാര്യ. മക്കൾ: അനിത, അമ്പിളി, അർച്ചന, അഭിലാഷ്.
മരുമക്കൾ മോഹനൻ പിള്ള, ചന്ദ്രശേഖരപിള്ള, രഞ്ജിത് പിള്ള, രേഷ്മ പിള്ള. സഹോദരങ്ങൾ: മാധവൻ പിള്ള, ചന്ദ്രൻ പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റൽ, അമ്മിണി നാഥ്, മണിയമ്മ.
പൊതുദർശനം ബുധനാഴ്ച 10 മുതൽ 12 വരെയും തുടർന്ന് സംസ്കാര ചടങ്ങുകൾ ബാർട്ട്ലറ്റിലുള്ള കൺട്രിസൈഡ് ഫ്യൂണറൽ ഹോമിലും നടക്കും (950 S. Bartlett Road, Bartlett, IL 60103).
കൂടുതൽ വിവരങ്ങൾക്ക്: ചന്ദ്രൻപിള്ള 847 220 0017.
|
ന്യൂയോർക്ക് ബസ് അപകടം: മരിച്ചവരിൽ ബിഹാർ സ്വദേശിയും
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങിയ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് മരിച്ചവരിൽ ബിഹാർ സ്വദേശി ശങ്കർ കുമാർ ഝായും(65) ഉൾപ്പെടുന്നതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു.
അമേരിക്കയിലെ ന്യൂജഴ്സി സ്വദേശി പിങ്കി ചങ്ക്രാണിയും (60) മരിച്ചു. ബസിൽ 54 യാത്രക്കാരാണുണ്ടായിരുന്നത്.
പരിക്കേറ്റവരിൽ 14 പേർ ആശുപത്രിയിൽ തുടരുന്നു. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തതയില്ല.
|
മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയും കേരള കൾച്ചറൽ ഫോറവും സംയുക്തമായി ഓണം സംഘടിപ്പിക്കുന്നു
ന്യൂജഴ്സി: ഓണം 2025 ആഘോഷിക്കാൻ മലയാളി സമൂഹം ഒത്തുചേരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയും കേരള കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാ ഘോഷം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് പാറ്റേഴ്സണിലുള്ള സൈന്റ് ജോർജ് സീറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം, സാംസ്കാരിക പ്രകടനങ്ങൾ, രുചികരമായ വിരുന്നുകൾ, കേരള പൈതൃകത്തിന്റെ ഊർജസ്വലമായ പ്രദർശനങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സമയമാണ്. ഈ വർഷത്തെ പരിപാടി മലയാളികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു,
പരമ്പരാഗത പ്രകടനങ്ങളായ തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, കൂടാതെ പൂക്കളം സംഗീതം, നൃത്തം, പ്രശസ്ത കലാകാരന്മാർ ഒരുക്കുന്ന ഗാനമേള, വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത ഓണസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും കേരളത്തിന്റെ സമ്പന്നമായ സംസ്കാരം അനുഭവിക്കാനും വൈവിധ്യത്തിൽ ഐക്യം ആഘോഷിക്കാനും ഓണത്തിന്റെ ചൈതന്യം പങ്കുവയ്ക്കാനുമുള്ള അവസരമാണിത്. ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.
|
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓണാഘോഷം സെപ്റ്റംബർ ആറിന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന "ഓണാഘോഷം 2025' സെപ്റ്റംബർ ആറിന് രാവിലെ 10ന് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ നടത്തുന്നതാണ്.
ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ യുക്രെയിന്റെ പ്രസിഡന്റും യുക്രെയ്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സീനിയർ കൺസൾട്ടന്റുമായ ഡോ. യു.പി.ആർ. മേനോൻ ഓണസന്ദേശം നൽകും.
ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിക്കും ഓണാഘോഷമെന്ന് സംഘാടകർ അറിയിച്ചു. പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കുന്നതാണ്.
കളരിപ്പയറ്റ്, മോഹിനിയാട്ടം, കേരള നടനം, മാർഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങളും നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മറ്റ് നൃത്തപരിപാടികളും വേദിയിൽ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് (ആർട്ട്സ് ഡയറക്ടർ): 972 352 7825, പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്): 469 449 1905, മഞ്ജിത് കൈനിക്കര (സെക്രട്ടറി): 972 679 8555.
|
ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്
ന്യൂയോർക്ക്: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്. ഫ്ലോറിഡയിലെ ഹൈവേയിലൂടെ വാഹനമോടിക്കവേ ഹർജീന്ദർ സിംഗ് (28) എന്ന ഡ്രൈവർ അബദ്ധത്തിൽ തെറ്റായ ദിശയിലേക്ക് വാഹനം തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
സംഭവത്തിനു ശേഷം കലിഫോർണിയയിലേക്ക് രക്ഷപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോൾ, കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാർക്ക് വർക്ക് വീസകൾ നൽകുന്നത് നിർത്തിവയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു.
വിദേശികളായ ട്രക്ക് ഡ്രൈവർമാർ അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടപ്പെടുത്തുകയും അമേരിക്കൻ ഡ്രൈവർമാരുടെ ജോലി തട്ടിയെടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
2018ൽ അനധികൃതമായി യുഎസിൽ എത്തിയ ഹർജീന്ദർ സിംഗ് എങ്ങനെയൊക്കെയോ കലിഫോർണിയയിലും വാഷിംഗ്ടണിലും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയായിരുന്നുവെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.
|
ന്യൂയോർക്കിൽ ബസ് മറിഞ്ഞ് അപകടം; അഞ്ച് മരണം, ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഇന്ത്യക്കാർ ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റു.
ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന ഉടൻതന്നെ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
|
സെർജിയോ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡർ
വാഷിംഗ്ൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമായ സെർജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായി നിമയിച്ചു.
ദക്ഷിണമധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും. ഗോർ തന്റെ പ്രിയ സുഹൃത്തും ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്റെ നിയമനം നിർണായകമാണ്.
"സെർജിയോയും സംഘവും റിക്കാർഡ് സമയത്തിനുള്ളിൽ ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 40,000 രാജ്യസ്നേഹികളെ നിയമിച്ചു നമ്മുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് രാജ്യസ്നേഹികളാൽ നിറഞ്ഞിരിക്കുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗോർ, സ്ഥാനപതിയായി ചുമതലയെടുക്കുന്നതുവരെ പദവിയിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു.
'ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയിൽ, നമ്മുടെ അജണ്ട നടപ്പാക്കാനും നമ്മളെ സഹായിക്കാനും പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. സെർജിയോ ഒരു മികച്ച അംബാസഡറായിരിക്കും. അഭിനന്ദനങ്ങൾ സെർജിയോ' ട്രംപ് കൂട്ടിച്ചേർത്തു.
|
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 6,000 വിദ്യാര്‍ഥി വീസകള്‍ റദ്ദാക്കി
ന്യൂയോര്‍ക്ക്: യുഎസ് നിയമങ്ങള്‍ ലംഘിച്ചതിനും വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനും 6,000ത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ഥി വീസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ആക്രമണം, മദ്യപിച്ച് വാഹനമോടിക്കല്‍, മോഷണം, തീവ്രവാദത്തിന് പിന്തുണ നല്കല് എന്നിവയാണ് ഇതില്‍ ഭൂരിഭാഗം നിയമലംഘനങ്ങളെന്നും ഏജന്‍സി വ്യക്തമാക്കി.
പലസ്തിനെ പിന്തുണച്ച് പ്രതിഷേധിച്ച ചില വിദ്യാര്‍ഥികളെ ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടിരുന്നു. റദ്ദാക്കിയ 6,000 വിസകളില്‍, ഏകദേശം 4,000 എണ്ണം നിയമലംഘനങ്ങള്‍ നടത്തിയതിനാണ്.
"INA 3B' അനുസരിച്ച് "തീവ്രവാദം' നടത്തിയതിന് 200300 വീസകളും റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ യുഎസ് നിയമങ്ങള്‍ ലംഘിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെ "തീവ്രവാദ പ്രവര്‍ത്തനം' എന്ന് ഈ കോഡ് വിശാലമായി നിര്‍വചിക്കുന്നു.
ഈ വര്‍ഷം ആദ്യം, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായുള്ള വിസ അപ്പോയിന്റ്മെന്റുകള്‍ ട്രംപ് ഭരണകൂടം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജൂണില്‍ അപ്പോയിന്റുമെന്റുകള്‍ പുനരാരംഭിച്ചപ്പോള്‍, കൂടുതല്‍ സൂക്ഷ്മപരിശോധനക്കായി എല്ലാ അപേക്ഷകരോടും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊതുവാക്കാനും ആവശ്യപ്പെട്ടിരുന്നു.
"അന്താരാഷ്ട്ര ഭീകരര്‍ക്കും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായവര്‍ക്കും വേണ്ടി വാദിക്കുന്നവര്‍, അവരെ സഹായിക്കുന്നവര്‍, പിന്തുണയ്ക്കുന്നവര്‍; അല്ലെങ്കില്‍ നിയമവിരുദ്ധമായ യഹൂദ വിരുദ്ധ പീഡനങ്ങളോ അക്രമങ്ങളോ നടത്തുന്നവര്‍' എന്നിവരെയും പരിശോധിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മേയ് മാസത്തില്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ജനുവരി മുതല്‍ "ആയിരക്കണക്കിന്' വിദ്യാര്‍ഥി വീസകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. "ഏറ്റവും പുതിയ കണക്ക് എനിക്കറിയില്ല, പക്ഷെ ഇനിയും കൂടുതല്‍ ചെയ്യാനുണ്ട്'.
മേയ് 20ന് റൂബിയോ യുഎസ് നിയമനിര്‍മാതാക്കളോട് പറഞ്ഞു. "അതിഥികളായി ഇവിടെയുള്ളവരും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തടസപ്പെടുത്തുന്നവരുമായ ആളുകളുടെ വിസകള്‍ റദ്ദാക്കുന്നത് ഞങ്ങള്‍ തുടരും'.
ഡെമോക്രാറ്റുകള്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തെ എതിര്‍ക്കുകയും ഇത് നിയമപരമായ നടപടികള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന "ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ കണക്കനുസരിച്ച്, 202324 അധ്യയന വര്‍ഷത്തില്‍ 210ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1.1 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ യുഎസ് കോളജുകളില്‍ പഠനം നടത്തിയിരുന്നു.
|
അമേരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ
ഡാളസ്: അമേരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ പുതിയ നയപരമായ മെമ്മോറാണ്ടം (PM6020188) അനുസരിച്ച്, അപേക്ഷകരുടെ "നല്ല സ്വഭാവം' (Good Moral Character) വിലയിരുത്തുമ്പോൾ അവരുടെ മോശം പ്രവർത്തികൾ മാത്രമല്ല, നല്ല സ്വഭാവങ്ങളും പരിഗണിക്കും.
അപേക്ഷകരുടെ സ്വഭാവം, സാമൂഹിക നിയമങ്ങൾ പാലിക്കാനുള്ള കഴിവ്, സമൂഹത്തിനുള്ള നല്ല സംഭാവനകൾ എന്നിവയെല്ലാം ഇതിൽ പരിഗണിക്കും.
ഇതിലൂടെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർ എന്നതിനപ്പുറം, നല്ല രീതിയിൽ ജീവിച്ച വ്യക്തിയാണോ എന്ന് കൂടുതൽ സമഗ്രമായി വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.
പുതിയ മാനദണ്ഡം അനുസരിച്ച്, നല്ല സ്വഭാവമായി പരിഗണിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്:
1. യുഎസിൽ സ്ഥിരമായുള്ള സാമൂഹിക പങ്കാളിത്തവും സംഭാവനകളും
2. കുടുംബ കാര്യങ്ങളിലുള്ള ഉത്തരവാദിത്തം
3. വിദ്യാഭ്യാസ യോഗ്യത
4. സ്ഥിരവും നിയമപരവുമായ തൊഴിൽ ചരിത്രം
5. യുഎസിൽ നിയമപരമായി താമസിച്ച കാലയളവ്
6. നികുതി ബാധ്യതകളും സാമ്പത്തിക ഉത്തരവാദിത്തങ്ങളും കൃത്യമായി പാലിക്കുന്നത്.
7. പുതിയ നയം പ്രകാരം, അപേക്ഷകരുടെ പോസിറ്റീവ് വശങ്ങൾക്കും സംഭാവനകൾക്കും കൂടുതൽ ഊന്നൽ നൽകും.
ഇത് പൗരത്വം അപേക്ഷിക്കുന്നവരുടെ കാര്യത്തിൽ ഒരു സമഗ്രമായ സമീപനം ഉറപ്പാക്കുന്നു.
|
ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് വടംവലി മത്സരം ശനിയാഴ്ച
ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം ശനിയാഴ്ച രാവിലെ 11ന് ആരംഭിക്കുന്നു. യുകെ, കുവൈറ്റ്, കാനഡ, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നുമുള്ള വമ്പൻ ടീമുകളാണ് പോരാട്ടത്തിനു ഇറങ്ങുന്നത്.
മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ, റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് ഇഡി ഡേ, ടൗൺ സൂപ്പർവൈർ ഹോവാർഡ് ഫിലിപ്പ്സ്, സ്റ്റേറ്റ് അസംബ്ലയ്മെൻ പാട്രിക് കരോൾ, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ തുടങ്ങിയവർ പങ്കെടുക്കും.
വടംവലിയോടനുബന്ധിച്ചു അമേരിക്കൻ, ഇന്ത്യൻ, മെക്സിക്കൻ, തനി നാടൻ കേരളാ വിഭവങ്ങളും അടങ്ങിയ ഫുഡ് ഫെസ്റ്റിവെൽ ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കിയിരിക്കുന്നു.
സുപ്രസിദ്ധ വയലിൻ വിദ്വാൻ യെദു കൃഷ്ണൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ ഷോ യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റും.
ട്രൈ സ്റ്റേറ്റ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന നയന മനോഹരമായ ഹോളിവുഡ് ഡാൻസ്, ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് മെംബേർസ് അണിയിച്ചൊരുക്കുന്ന ഡാൻസ്, ലോംഗ് ഐലൻഡ് താളലയം അണിയിച്ചൊരുക്കുന്ന ചെണ്ട ശിങ്കാരിമേളം തുടങ്ങിയവയും പോരാട്ടത്തിനു മാറ്റുകൂട്ടുന്നു.
വടംവലി മത്സര വിജയികൾക്ക് ഒന്നാംസമ്മാനം റോബർട്ട് അരിച്ചിറ സ്പോൺസർ ചെയ്യുന്ന 5001 ഡോളറും ട്രോഫിയും രണ്ടാം സമ്മാനം റോയ് മറ്റപ്പിള്ളിൽ സ്പോൺസർ ചെയ്യുന്ന 3001 ഡോളറും ട്രോഫിയും മൂന്നാം സമ്മാനം മുപ്രാപ്പള്ളിൽ ബ്രദർസ് സ്പോൺസർ ചെയ്യുന്ന 2001 ഡോളറും ട്രോഫിയും ലഭിക്കും.
നാലാം സമ്മാനം തോമസ് നൈനാൻ സ്പോൺസർ ചെയ്യുന്ന 1001 ഡോളറും ട്രോഫിയും അഞ്ചാം സമ്മാനം ബെർണീ മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും ആറാം സമ്മാനം ഫ്രണ്ട്സ് മ്യൂസിക് കമ്പനി സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും ഏഴാം സമ്മാനം ലക്സ് ഡിസൈൻസ് & ഡെക്കർ സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും എട്ടാം സമ്മാനം ഗ്ലോബൽ കോല്ലിസോൻ ന്യൂയോർക്ക് സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും നൽകുന്നു.
ഈ വടംവലി മത്സരത്തിന്റെ മെഗാ സ്പോൺസർ ജിതിൻ വർഗീസ് സെഞ്ച്വറി 21 റോയൽ ആണ്. ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റോയ് മറ്റപ്പിള്ളിൽ, വൈസ് പ്രസിഡന്റ് സാജൻ കുഴിപറമ്പിൽ, സെക്രട്ടറി ജിമ്മി പൂഴിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി ഷിബു എബ്രഹാം, ട്രഷറര്‍ ജോസ്കുട്ടി പൊട്ടംകുഴി, പിആർഒ സിജു ചേരുവൻകാല എന്നിവരും ബോർഡ് അംഗങ്ങളായി നിബു ജേക്കബ്, ബിജു മുപ്രാപ്പള്ളിൽ, ജോയൽ വിശകന്തര, മനു അരയൻതാനത്തു നേതൃത്വം നൽകിവരുന്നു .
വിശാലമായ റോക്ക്ലാൻഡിലെ ക്നാനായ കമ്യൂണിറ്റി സെന്ററിലെ അങ്കണത്തിലാണ് മത്സരം അരങ്ങേറുന്നത്. അമേരിക്കയിലെ ഏറ്റവും നല്ല വടംവലി കോർട്ടാണ് ന്യൂയോർക്ക് ക്നാനായ സെന്ററിൽ ഒരുക്കിയിരിക്കുന്നത്.
വടംവലി മാമാങ്കത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് റോയ് മാറ്റപ്പിള്ളിൽ 845 321 2125.
|
ഡോ. എം. അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ
തിരുവനന്തപുരം: ഫൊക്കാനയുടെ ആദ്യ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ. തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലാണ് അനുസ്മരണ യോഗം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ എം.എം. ഹസൻ, കെ.സി. ജോസഫ്, വ്യവസായി എം. എ യൂസഫലി, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, എസ്. ഹരി കിഷോർ ഐഎഎസ്, ഡോ. അനിരുദ്ധന്റെ മകൻ അരുൺ, അജിത്ത് കോളശേരി, പ്രവാസി നേതാക്കൾ, ഫൊക്കാന നേതാക്കൾ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യാക്കാരന് എന്നതില്‍ എന്നും അഭിമാനിച്ച വ്യക്തിത്വമായിരുന്നു ഡോ. എം. അനിരുദ്ധൻ എന്ന് പിണറായി വിജയന് പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ലോക കേരള സഭാംഗവും ശാസ്ത്ര ഗവേഷകനും ഫൊക്കാന പ്രഥമ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനുമായിരുന്ന ഡോ. എം. അനിരുദ്ധന് അനുസ്മരണ യോഗത്തില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെയും കേരളത്തിലേയും അനിരുദ്ധനൊപ്പമുളള സൗഹൃദ നിമിഷങ്ങളും അനുഭവങ്ങളും മുഖ്യമന്ത്രി ഓര്‍മിച്ചു.
സഹോദരതുല്യമായ സ്നേഹമായിരുന്നു പരസ്പരമുണ്ടായിരുന്നതെന്നും എം. അനിരുദ്ധന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. അനിരുദ്ധന്റെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ഥമായ സേവനവും നേര്ക്ക റൂട്ട്സിന്റെ ഉന്നതിക്ക് സഹായകരമായെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച വി. ശിവന്‍കുട്ടി ഓര്‍മിച്ചു.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് ഡോ. എം.എ. യൂസഫലി എന്നിവർ പ്രസംഗിച്ചു. നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ ഐഎഎസ് സ്വാഗതവും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശേരി നന്ദിയും പറഞ്ഞു.
അനിരുദ്ധനെ കുറിച്ചുള്ള അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയുടെ പ്രദർശനം അദ്ദേഹം കടന്നുവന്ന വഴികളെ കുറിച്ചുള്ളതായിരുന്നു. പ്രഫ. അലിയാറിന്റെ ശബ്ദത്തിൽ ഡോ. അനിരുദ്ധന്റെ ജീവിതം വിഡിയോയിൽ അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമായി ഈ പരിപാടിയുമായി ബന്ധപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഫൊക്കാനയുടെ പ്രതിനിധിയായി ഡോ. മാത്യൂസ് കെ. ലൂക്ക് മന്നിയോട്ട് അനുസ്മരണത്തിൽ പങ്കെടുത്തു.
|
മോഹൻലാൽ ഷോ "കിലുക്കം 2025' റദ്ദാക്കി
ഡാളസ്: ഈ മാസം 30ന് ഡാളസിൽ നടക്കാനിരുന്ന "കിലുക്കം 2025' എന്ന മോഹൻലാൽ ഷോ റദ്ദാക്കിയതായി ഗാലക്സി എന്റർടൈൻമെന്റ് അറിയിച്ചു. മോഹൻലാലിന്റെ ടീമിലെ ഏതാനും അംഗങ്ങൾക്ക് വിസ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതാണ് ഷോ റദ്ദാക്കാൻ കാരണമെന്നാണ് വിവരം.
ടിക്കറ്റുകളുടെയും സ്പോൺസർഷിപ്പിന്റെയും തുക തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ അറിയാനോ സംശയങ്ങൾ ചോദിക്കാനോ ഉണ്ടെങ്കിൽ ഗാലക്സി എന്റർടൈൻമെന്റുമായി ബന്ധപ്പെടാവുന്നതാണ്. ഈ വിഷയത്തിൽ എല്ലാവരുടെയും സഹകരണത്തിന് അവർ നന്ദി അറിയിച്ചു.
|
ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിന്റെ ലൈംഗികശേഷി ഇല്ലാതാക്കും
വാഷിംഗ്ടൺ ഡിസി: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലൈംഗികശേഷി നിർവീര്യമാക്കാൻ കോടതി ഉത്തരവ്. തോമസ് അല്ലൻ മക്കാർട്ട്നി എന്ന മുപ്പത്തിയേഴുകാരനെ ശസ്ത്രക്രിയയിലൂടെയും മരുന്നുകളിലൂടെയം ഷണ്ഡനാക്കണം എന്നാണ് അമേരിക്കയിലെ ലൂയീസിയാനയിലുള്ള കോടതി വിധിച്ചത്.
ഇതിനു പുറമേ 40 വർഷം ജയിൽശിക്ഷ അനുഭവിക്കുകയും വേണം. 2023ൽ ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു മക്കാർട്ട്നി അറസ്റ്റിലായത്. സമാന കുറ്റങ്ങൾക്ക് മുന്‍പും അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഇയാളെ കടുത്ത ബാലപീഡകനായി മുദ്രകുത്തിയിരുന്നു.
ശസ്ത്രക്രിയയിലൂടെയും മരുന്നുകളിലൂടെയും പ്രതിയുടെ ലൈംഗികശേഷി ഇല്ലാതാക്കാൻ നിർദേശിക്കുന്ന അപൂർവ കോടതിവിധിയാണിത്. ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്തും ലൈംഗികാഭിനിവേശം തടയുന്ന മരുന്നുകൾ നല്‍കിയുമാണു ശിക്ഷ നടപ്പാക്കുക.
|
ആറുവയസുകാരനെ കൊലപ്പെടുത്തി അമേരിക്കയിൽനിന്നു രക്ഷപ്പെട്ട അമ്മ ഇന്ത്യയിൽ അറസ്റ്റിൽ
ന്യൂയോർക്ക്: ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ എഫ്ബിഐ രണ്ടു കോടിയിലേറെ രൂപ തലയ്ക്കു വിലയിട്ട യുവതി ഇന്ത്യയിൽ അറസ്റ്റിൽ. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) 10 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ സിൻഡി റോഡ്രിഗസ് സിംഗാണ്(40) അറസ്റ്റിലായത്.
എഫ്ബിഐ ഡയറക്ടർ കഷ് പട്ടേൽ എക്സ് പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2023ലാണ് സിൻഡി യുഎസിൽനിന്ന് കടന്നുകളഞ്ഞത്. ഭർത്താവ് അർഷ്ദീപ് സിംഗിനും ആറ് കുട്ടികൾക്കുമൊപ്പം ഇവർ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു.
സിൻഡിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ്ബിഐ 2,50,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ അധികൃതരുമായും ഇന്റർപോളുമായും സഹകരിച്ചാണ് എഫ്ബിഐ സിൻഡിയെ ഇന്ത്യയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇവരെ യുഎസിലേക്ക് കൊണ്ടുപോയി. ടെക്സാസിലെ അന്വേഷണ ഏജൻസികൾക്കു സിൻഡിയെ കൈമാറും. പ്രത്യേക പരിഗണന അർഹിക്കുന്ന മകൻ നോയൽ റോഡ്രിഗസ് അൽവാരസിനെ 2022ൽ കൊലപ്പെടുത്തിയെന്നാണ് സിൻഡിക്കെതിരായ കേസ്. 2022 ഒക്ടോബർ മുതൽ നോയിലിനെ കാണ്മാനില്ലായിരുന്നു.
കുട്ടി 2022 നവംബർ മുതൽ മെക്സിക്കോയിൽ പിതാവിനൊപ്പമാണെന്നാണു സിൻഡി പറഞ്ഞിരുന്നത്. രണ്ടാം ഭർത്താവും ആറു കുട്ടികളുമായി സിൻഡി ഇന്ത്യയിലേക്ക് കടക്കുമ്പോൾ ഇവർക്കൊപ്പം നോയൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു നോയൽ. 2023 ഒക്ടോബറിൽ ടെക്സസിലെ ജില്ലാ കോടതി സിൻഡിക്കെതിരായി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വർഷം ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
|
ടാമ്പയിൽ സൺഡേ സ്കൂൾ അധ്യയന വർഷത്തിന് തുടക്കം
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ഈ വർഷത്തെ വിശ്വാസ പരിശീലന വർഷത്തിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ പുതിയ അധ്യയന വർഷം തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രത്യേക അനുഗ്രഹ പ്രാർഥനയും അധ്യാപകരുടെ പ്രതിജ്ഞയും നടന്നു. അധ്യാപകർക്കായി നടന്ന ഏകദിന സെമിനാറിൽ സുനിൽ നടരാജൻ ക്ലാസുകൾ നയിച്ചു.
സൺഡേ സ്കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര സ്വാഗതവും അസിസ്റ്റന്റ് പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ നന്ദിയും പറഞ്ഞു.
ഏവരേയും ബെൽഫാസ്റ്റ് ബൈബിൾ കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
|
റേഡിയോ ആക്ടീവ് മലിനീകരണം: വാൾമാർട്ടിലെ ചെമ്മീൻ തിരിച്ചുവിളിച്ച് എഫ്ഡിഎ
ഡാളസ്: ഗ്രേറ്റ് വാല്യൂ ബ്രാൻഡ് ശീതീകരിച്ച അസംസ്കൃത ചെമ്മീനിന്റെ ഒരു ഷിപ്പ്മെന്റിൽ എഫ്ഡിഎ റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം137 കണ്ടെത്തിയതിനെത്തുടർന്ന് അസംസ്കൃത ചെമ്മീനിന്റെ മൂന്ന് ലോട്ടുകൾ തിരിച്ചുവിളിച്ചു.
ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിർദേശ പ്രകാരമാണ് നടപടി.13 സംസ്ഥാനങ്ങളിലെ വാൾമാർട്ട് സ്റ്റോറുകളിൽ വിൽക്കുന്ന ബ്രാൻഡ് ഫ്രോസൺ ചെമ്മീൻ റേഡിയോആക്ടീവ് വസ്തുക്കളുമായി സമ്പർക്കം പുലർത്തിയിരിക്കാമെന്നതിനാൽ അത് കഴിക്കരുതെന്ന് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
വേൾഡ് മലയാളീ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാളസിൽ
ഡാളസ് : വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും, സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23 ശനിയാഴ്ച ഡാളസിൽ നടക്കും.
സെന്റ് ഇഗ്നേഷ്യസ് ചർച്ച് ദേവാലയ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികൾ.
ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ (സെന്റ് മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് ഡയറ്കടർ, സെന്റ് അൽഫോൻസാ കൊപ്പേൽ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നൽകും.
കേരളത്തിന്റെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികൾ വേദിയിൽ അരങ്ങേറും. തുടർന്ന് ഏവർക്കും ഓണസദ്യ വിളമ്പും.
ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് , ആൻസി തലച്ചെല്ലൂർ, സ്മിത ജോസഫ്, സിറിൽ ചെറിയാൻ, സജി ജോസഫ്, മനു ഡാനി, സജോ തോമസ്, പ്രസാദ് വർഗീസ് തുടങ്ങി റീജണൽ, പ്രൊവിൻസ് തല ഭാരവാഹികളും സംഘടനാ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
|
വി.എസ്. ജോൺ ഡാളസിൽ അന്തരിച്ചു
ഡാളസ് : റാന്നി ചേത്തക്കൽ വട്ടക്കുന്നേൽ വീട്ടിൽ വി.എസ്. ജോൺ (ജോണി 87 ) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക
അംഗമായിരുന്നു. 1974ൽ അമേരിക്കയിൽ കുടിയേറി.
ഭാര്യ: സാറാമ്മ ജോൺ (ലില്ലി, ഡാളസ് ), കോട്ടൂർ പാറക്കടവ് മലയിൽ കുടുംബാംഗമാണ്.
മക്കൾ: സാം ജോൺ, അന്നമ്മ ജോർജ് (മിനി) (ഇരുവരും ഡാളസിൽ).
മരുമകൾ : സരിത ജോൺ, ഇടപ്പള്ളി എം ജി വില്ലയിൽ അജിത് ജോർജ് (ഡാളസ്)
കൊച്ചുമകൾ :മെഗൻ ജോർജ്
സഹോദരങ്ങൾ : അന്നമ്മ, (പരേത), മാത്യു വി. സാമുവേൽ, കോശി വി.
സാമുവേൽ, ഫിലിപ്പ് വി. സാമുവേൽ(പരേതൻ ), തങ്കമ്മ മാത്യു (പൊടിയമ്മ),
മറിയാമ്മ പാപ്പച്ചൻ, ജോർജ് വി. സാമുവേൽ ( എല്ലാവരും ഡാളസിൽ).
പൊതുദർശനം ഓഗസ്റ്റ 22 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര
ശുശ്രൂഷ ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 9 മണിക്കും മാർത്തോമ്മാ ചർച്ച് ഓഫ്
ഡാലസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെടും . (11550 Luna Road, Farmers Branch TX
.
തുടർന്ന് 12 മണിക്ക് ഇർവിങ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡനിൽ
സംസ്കാരവും നടക്കും. (1413 E Irving Blvd, Irving, TX 75060)
കൂടുതൽ വിവരങ്ങൾക്ക് : ജോർജ് വി. സാമുവേൽ ( 214 529 2436 )
|
ഐഒസി പെൻസിൽവേനിയ ചാപ്റ്റർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല പൊതുയോഗ പരിപാടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗതവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ പൊളിറ്റിക്സ് പ്രതിനിധികളായ പെൺസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷെരിഫ് സ്ട്രീറ്റ്, പെൺസിൽവാനിയ സ്റ്റേറ്റ് റെപ് ഷോൺ ഡോഹട്രി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അലക്സ് തോമസ് ഇരുവരെയും സമൂഹത്തിനു പരിചയപ്പെടുത്തി.
പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിച്ച ഗാനസന്ധ്യ ഹൃദ്യമായിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാടിന്റെ നേതൃത്വത്തിൽ കോമഡി ഷോ പരിപാടിക്ക് മറ്റു കൂട്ടി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനുവേണ്ടി അഭിലാഷ് ജോൺ, പമ്പ അസോസിയേഷനുവേണ്ടി ജോൺ പണിക്കർ, മാപ്പ് അസോസിയേഷനുവേണ്ടി ശ്രീജിത്ത് കോമാത്ത്, കോട്ടയം അസോസിയേഷനുവേണ്ടി സണ്ണി കിഴക്കേമുറി, ഫ്രണ്ട്സ് ഓഫ് തിരുവല്ലക്കുവേണ്ടി തോമസ് പോൾ, ഫ്രണ്ട്സ് ഓഫ് റാന്നിക്കുവേണ്ടി ജോർജ് മാത്യു, കോശി തലക്കൽ, പ്രൊഫ സാം പനംകുന്നേൽ, ജോൺസൻ ചീക്കപ്പാറ എന്നിവർ ആശംസ അറിയിച്ചു.
ജീമോൻ ജോർജ്, തോമസ് ചാണ്ടി, സ്റ്റാൻലി ജോൺ, ജെയ്സൺ കാരവള്ളി, മാത്യു ജോസഫ്, ശ്രീജിത്ത് മാത്യു എന്നിവർ വാദ്യ ഘോഷങ്ങൾക്കു നേതൃത്വം നൽകി. സുനിത അനീഷ്, ഫെയ്ത് എൽദോ എന്നിവർ കൾച്ചറൽ പ്രോഗ്രാം മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.കൈറ്റ്ലിൻ അവതരിപ്പിച്ച നൃത്ത പരിപാടിയോടെയാണ് കൾച്ചറൽ പ്രോഗ്രാം ആരംഭിച്ചത്.
മിയ ബോബ്, ഇങ്കിത മാത്തൻ, സാബു പാമ്പാടി, ജെസ്ലിൻ മാത്യു എന്നിവരുടെ ഗാനാലാപനവും നടക്കുകയുണ്ടായി. ഫ്ലവർസ് ചാനലിന് വേണ്ടി റോജിഷ് സാമുവേൽ ഛായാ ഗ്രഹണം നിർവഹിച്ചു. സോബി ഇട്ടി ആയിരുന്നു ഫൊട്ടോഗ്രഫി. ഷാജി സുകുമാരൻ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചു.
ഐഒസി പ്രവർത്തകരായ കുര്യൻ രാജൻ, ഷാജി സാമുവേൽ, സാജൻ വറുഗീസ്, ജെയിംസ് പീറ്റർ, ജോൺ ചാക്കോ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജിജോമോൻ ജോസഫ്, മാർഷൽ വർഗീസ്, ജോൺസൻ മാത്യു, ഗീവറുഗീസ് ജോൺ, സ്റ്റാൻലി ജോർജ് എന്നിവർ കാര്യപരിപാടികൾ ക്രെമീകരിച്ചു.
|
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു
അരിസോണ: അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എഎസ്യു) 2025 ലെ ശരത്കാല സെമസ്റ്ററിൽ വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോർഡ്. വിദേശീയരിൽ ഇന്ത്യൻ വിദ്യാർഥികളാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.
ഈ സെമസ്റ്ററിൽ 42,000 ൽ അധികം പുതിയ വിദ്യാർഥികൾ ചേർന്നിട്ടുണ്ട്, ഇതിൽ 5,600 ൽ അധികം പേർ ഇന്ത്യയിൽ നിന്നാണ്. മൊത്തത്തിൽ, എഎസ്യുവിന്റെ രാജ്യാന്തര വിദ്യാർഥി സമൂഹത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഇന്ത്യയിൽ നിന്നാണ്, ഇത് ഒരു ദശാബ്ദക്കാലത്തെ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു.
ഈ വർഷത്തെ രാജ്യാന്തര പ്രവേശനം 14,600 ആണ്, കഴിഞ്ഞ തവണ 15,104 ആയിരുന്നതിൽ നിന്ന് നേരിയ കുറവ്. യുഎസ് വീസ നടപടികളിലെ കാലതാമസവും ട്രംപ് ഭരണകൂടത്തിന്റെ നയ മാറ്റങ്ങളും രാജ്യാന്തര വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തുകയും അക്കാദമിക് സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാൻ സമ്മർദ്ദം ചെലുത്തുകയും യാത്രാ പദ്ധതികളെ തടസപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണിത്.
ചില വിദ്യാർഥികൾക്ക് കാന്പസിലെത്താൻ കൃത്യസമയത്ത് വീസ നേടാൻ കഴിയുന്നില്ലെങ്കിലും, ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുക, പ്രവേശനം മാറ്റിവയ്ക്കുക, അല്ലെങ്കിൽ വിദേശത്തുള്ള പങ്കാളി സ്ഥാപനങ്ങളിൽ ചേരുക തുടങ്ങിയ ബദലുകൾ എഎസ്യു വാഗ്ദാനം ചെയ്തിട്ടുണ്ട്.
യാത്രാ പെർമിറ്റുള്ള വിദ്യാർഥികൾക്ക് 24 മണിക്കൂറും പിന്തുണ നൽകുന്നതിനായി എഎസ്യു ജീവനക്കാർ ഫീനിക്സ് സ്കൈ ഹാർബർ രാജ്യാന്തര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു. അറൈവൽ വീക്ക് പ്രോഗ്രാമിംഗിൽ മുൻ നാഷനൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടറും നിലവിലെ എഎസ്യു പ്രൊഫസറുമായ സേതുരാമൻ പഞ്ചനാഥന്റെ സന്ദേശവും ഉൾപ്പെടുത്തിയിരുന്നു.
|
ഫ്ലോറിഡയിൽ അപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ നാടുകടത്തൽ ഭീഷണിയിൽ
മിയാമി: ഫ്ലോറിഡയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് 2018ൽ അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ച ഇന്ത്യൻ പൗരൻ ഹർജിന്ദർ സിംഗ് നാടുകടത്തൽ ഭീഷണി നേരിടുന്നു.
ഓഗസ്റ്റ് 12ന് ഫ്ലോറിഡ ടേൺപൈക്കിൽ വെച്ച് സിംഗ് തന്റെ ട്രക്ക് അപകടകരമായ രീതിയിൽ യുടേൺ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് (FLHSMV) അറിയിച്ചു.
അപകടത്തിൽ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാർ മരിച്ചു. സിംഗിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, ഇമിഗ്രേഷൻ നിയമലംഘനങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഘഒടങഢ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവ് കെർണർ പറഞ്ഞു.
സിംഗിന്റെ ക്രിമിനൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുമെന്ന് കെർണർ വ്യക്തമാക്കി. 2018ൽ അനധികൃതമായി യുഎസിലേക്ക് കടന്ന സിംഗ്, തനിക്കെതിരായ നടപടികൾ നേരിട്ടുകൊണ്ട് കാലിഫോർണിയയിൽ നിന്ന് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിരുന്നു. അനധികൃത കുടിയേറ്റക്കാർക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഈ സംഭവം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
|
ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി
ഷുഗർലാൻഡ് : ഗ്രേറ്റർ ഹൂസ്റ്റണിലെ കമ്മ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ’പൊന്നോണ നക്ഷത്ര രാവ്’ ഓഗസ്റ്റ് 23 ശനിയാഴ്ച നടക്കും. വൈകിട്ട് 4 മുതൽ രാത്രി 9.30 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ആണ് ആഘോഷം.
ഒരുമയുടെ പതിനഞ്ചാമത് ഓണാഘോഷത്തിൽ കേരള പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ളതും ഇന്ത്യൻ ബോളിവുഡ് ശൈലിയിലുമുള്ള പതിനഞ്ചോളം നാട്യ, നൃത്ത, സംഗീത പരിപാടികളും ഒരുമയുടെ ചുണ്ടൻ വരവേൽപ്പും ഉണ്ടായിരിക്കും.
മഹാബലിയെയും വിശിഷ്ടാതിഥികളെയും ഒരുമയുടെ റിവർസ്റ്റൺ ബാൻഡിന്റെ ചെണ്ട വാദ്യ മേളത്തോടെയാണ് സ്വീകരിക്കുക. ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു റാന്നി അധ്യക്ഷത വഹിക്കും. മോളിവുഡിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി വിശിഷ്ടാതിഥിയായെത്തും.
സിറ്റി മേയർമാർ, ജഡ്ജുമാർ, പോലീസ് ക്യാപ്റ്റൻ ഇതര സംഘടനാ നേതാക്കൾ, മീഡിയാ പ്രതിനിധികൾ, കലാകാരൻമാർ തുടങ്ങിവർ അതിഥികളായി ഓണാഘോഷത്തിൽ പങ്ക് ചേരും. കേരളത്തനിമയിലുള്ള സ്വാദിഷ്ടമായ ഓണ സദ്യയും ഗാന സന്ധ്യയും ഒരുമിച്ച് നടക്കും. ഓണാഘോഷത്തിൽ പങ്കെടുക്കാനായി ഇതിനകം ഒരുമയുടെ 150 കുടുംബങ്ങളിൽ നിന്നായി 500 ൽപ്പരം വ്യക്തികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
ഒരുമ ലീഡർഷിപ്പ് യോഗം ചേർന്ന് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. സെക്രട്ടറി ജയിംസ് ചാക്കോ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ, ട്രഷറർ നവീൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് റീനാ വർഗീസ്, ജോയിന്റ് സെക്രട്ടറി മേരി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകും. ഈ വർഷം ഹൈസ് സ്കൂൾ ഗ്രാജുവേഷൻ പൂർത്തിയാക്കിയ വിദ്യാർഥികളെ അവാർഡുകൾ നൽകി ചടങ്ങിൽ ആദരിക്കും.
|
ഐസിഇ കസ്റ്റഡിയിലെടുത്ത മെയ്ൻ പോലീസ് ഉദ്യോഗസ്ഥൻ രാജ്യം വിടും
മെയ്ൻ : ഓൾഡ് ഓർക്കാർഡ് ബീച്ച് പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ഓഫീസർ ജോൺ ലൂക്ക് ഇവാൻസ് രാജ്യം വിടാൻ സമ്മതിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) അറസ്റ്റ് ചെയ്തിരുന്നു.
ജനനസമയത്ത് ഇവാൻസ് യുഎസ് പൗരനല്ലായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. താൻ ജനിച്ചത് യുഎസ് പൗരത്വമുള്ള പിതാവിനും വിദേശ പൗരത്വമുള്ള മാതാവിനും ആണെന്ന് ഇവാൻസ് പറഞ്ഞിരുന്നു.
രാജ്യത്തിന്റെ പുറത്ത് വച്ചാണ് ഇവാൻസ് ജനിച്ചത്. ജനനസമയത്ത് മാതാപിതാക്കൾക്ക് വിവാഹബന്ധം ഉണ്ടായിരുന്നില്ല. ഈ കാരണത്താൽ യുഎസ് പൗരത്വം റദ്ദാക്കിയേക്കാം എന്ന് ഐസിഇ അറിയിച്ചിരുന്നു. എന്നാൽ കേസിന്റെ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്നും രാജ്യം വിടാൻ തയ്യാറാണെന്നും ഇവാൻസ് അറിയിച്ചു.
|
ബെൽവിൽ വിശുദ്ധ കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു
ബെൽവിൽ, ഒന്റാറിയോ: ബെൽവിൽ വിശുദ്ധ കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു. ഓഗസ്റ്റ് 15 മുതൽ 17 വരെ നടന്ന തിരുനാൾ തിരുകർമ്മങ്ങളിൽ ആരാധന, കുർബാന, നേർച്ച വിതരണം, രൂപം വെഞ്ചിരിപ്പ്, പൂർവികരുടെ അനുസ്മരണം, പ്രസുദേന്തി വാഴ്ച, തിരുനാൾ സമൂഹബലി,പ്രദക്ഷിണം എന്നിവയിൽ വിശ്വാസികൾ സജീവമായി പങ്കുചേർന്നു.
പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 17 ഞായറാഴ്ച വൈകുന്നേരം പ്രസുദേന്തി വാഴ്ചയോടെ തിരുകർമങ്ങൾ ആരംഭിച്ചു. തുടർന്ന് തിരുനാൾ സമൂഹബലിയും, ഭക്തിനിറഞ്ഞ പ്രദക്ഷിണവും നേർച്ച ഭക്ഷണ വിതരണവും നടന്നു.
ചാവറ സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാളിൽ നിന്ന്സികെ ബീറ്റ്സ് അവതരിപ്പിച്ച ശിങ്കാരിമേളം, ഇടവകാംഗങ്ങൾ തയറാക്കിയ ‘തൗസന്റ് തട്ടുകട’ ഫുഡ് ട്രക്ക്, ‘ഇത് നമ്മുടെ കട’ കൂൾഡ്രിങ്ക്സ് സ്റ്റാൾ, ‘കളിപ്പാട്ടം– 1990’s Kids Toy Store’,ഫെയ്സ് പെയ്ന്റിംഗ് എന്നിവ ശ്രദ്ധേയമായി.
അനവധി ഭക്തജനങ്ങൾ പങ്കെടുത്ത സമാപനദിനം ആത്മീയതയും സാമൂഹികതയും നിറഞ്ഞ അനുഭവമായി. ആഘോഷത്തിന്റെ ഭംഗി കൂട്ടി ഇഗ ബീറ്റ്സ് അവതരിപ്പിച്ച ശിങ്കാരിമേളം വിശ്വാസികൾ ആവേശത്തോടെ ആസ്വദിച്ചു.
|
കേരള അസോസിയേഷൻ ഓഫ് ഡാലളസിന്റെ ഓണാഘോഷ പരിപാടിയുടെ കിക്ക് ഓഫ് നടത്തി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓണാഘോഷ പരിപാടിയുടെ കിക്ക് ഓഫ് നടത്തി. സെപ്റ്റംബർ ആറിന് രാവിലെ പത്തിനാണ് ഓണാഘോഷം നടക്കുന്നത്.
കഐഡി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ കഐഡി സെക്രട്ടറി മഞ്ജിത്ത് കൈനിക്കര, ഐസിഇസി സെക്രട്ടറി തോമസ് ഈശോ, ദീപക് നായർ, നെബു കുര്യാക്കോസ്, പി ടി സെബാസ്റ്റ്യൻ, പീറ്റർ നെറ്റോ, കോശി പണിക്കർ, ഹരിദാസ് തങ്കപ്പൻ, സിജു വി ജോർജ്, ബേബി കൊടുവത്തു, വിനോദ് ജോർജ്, സുബി ഫിലിപ്പ്, സാബു മാത്യു, ഡാനിയേൽ കുന്നേൽ, ജോർജ് ജോസഫ്, രാജീവ് മേനോൻ, ബാബു കൊടുവത്തു മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ സാഹിത്യ പ്രവർത്തകരായ സി വി ജോർജ്, റോസമ്മ ജോർജ്, വൈസ് പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.
ഓണാഘോഷ പരിപാടിയിൽ ഡോ. യു പി ആ.ർ മേനോൻ അതിഥിയായി പങ്കെടുക്കും.
|
മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ഓണാഘോഷം "മാമാങ്കം’ ഓഗസ്റ്റ് 23ന് ടാമ്പായിൽ
ടാമ്പാ: മുപ്പത്തിയഞ്ചു വർഷമായി പ്രവർത്തിക്കുന്ന ടാമ്പായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ ഈ വർഷത്തെ ഓണാഘോഷം "മാമാങ്കം’ അതിഗംഭീരമായി സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23ന് ടാമ്പായിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ( 2620 Washington Rd, Valrico, FL 33594) വച്ചു നടത്തുന്ന ഓണാഘോഷത്തിന് പൂക്കളം, അതിവിപുലമായ കേരള സദ്യ, ഫോട്ടോബൂത്ത്, ചെണ്ടമേളം, മാവേലി, ഓണം ഘോഷയാത്ര, കലാപാരിപാടികൾ, 200ഇൽ പരം പേർ ചേർന്ന് നടത്തുന്ന ’മാമാങ്കം’ എന്നിവയാണ് ഒരുങ്ങുന്നത്.
പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രഷറർ സാജൻ കോരതിന്റെയും നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നു.
മേയ് മാസത്തിൽ തുടങ്ങിയ ഓണാഘോഷപരിപാടിയുടെ അണിയറ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത് ങഅഇഎ വിമൻസ് ഫോറം(ദിവ്യ ബാബു, ആൻസി സെഡ്വിൻ ) എന്നിവരാണ്, എഡ്യൂക്കേഷൻ ആൻഡ് എംപവർമെൻറ് കമ്മിറ്റി, ആർട്സ് ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി, സ്പോർട്സ് കമ്മിറ്റി കൊറിയോഗ്രാഫേഴ്സ് എന്നിവരും, മറ്റനവധി വോളന്റിയേഴ്സ് ചേർന്നാണ് ഓണഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.
ടാമ്പാ മലയാളികൾ കാത്തിരിക്കുന്ന ഓണാഘോഷത്തിനും, കലാപരിപാടികളുടെ കൊട്ടിക്കലാശത്തിനും പങ്കുചേരാൻ ടാമ്പയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ങഅഇഎ സ്വാഗതം ചെയുകയും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് ഈ ആഘോഷം വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു
അമേരിക്കയിലെ കേരളമായ ഫ്ലോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്കാരിക കേന്ദ്രമായ ങഅഇഎ’ ഇന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്ഡേറ്റ്സ് കിട്ടുവാനും ങഅഇഎ ഫേസ്ബുക് പേജ് (<വേേുെ://ംംം.ളമരലയീീസ.രീാ/ങമരളഠമാുമ>) ഫോള്ലോ ചെയ്യുക.
സദ്യ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : <വേേുെ://ംംം.ാമരളമോുമ.രീാ/ല്ലിറേലമേശഹെ/മോുമീിമാ2025>
|
എയർ കാനഡ ജീവനക്കാർ സമരം അവസാനിപ്പിച്ചേക്കും
ടൊറന്റോ: എയർ കാനഡയുടെ പതിനായിരത്തിലേറെ വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാർ നടത്തിവന്നിരുന്ന പണിമുടക്ക് അവസാനിപ്പിക്കാൻ യൂണിയൻ എയർലെെനുമായി താത്കാലിക കരാറിലെത്തി. പ്രതിദിനം 1,30,000 യാത്രക്കാരെയാണു പണിമുടക്ക് ബാധിച്ചത്.
വിമാനങ്ങൾ ഗ്രൗണ്ടിൽ ആയിരിക്കുന്പോൾ ജീവനക്കാർ ചെയ്യുന്ന ജോലികൾക്കും അവർക്ക് പണം നൽകാനുള്ള തീരുമാനം നിലവിൽവന്നുവെന്നു യൂണിയൻ പ്രതിനിധികൾ അറിയിച്ചു. സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും അതിൽ ഉറച്ചുനിൽക്കുകയായിരുന്നു യൂണിയൻ.
തിങ്കളാഴ്ച കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡാണു സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്. ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള രണ്ടാമത്തെ ഉത്തരവും ലംഘിക്കപ്പെട്ടതോടെ എയർ കാനഡ നിരവധി ടിക്കറ്റുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം 700 വിമാനസർവീസുകൾ എയർ കാനഡ നടത്തുന്നുണ്ട്.
image credit: Air Canada Facebook page
|
നിയമവിരുദ്ധമായി തോക്കുകളും വെടിയുണ്ടകളും കൈവശംവച്ചു; പ്രതിക്ക് 11 വർഷം ശിക്ഷ തടവ്
പ്ലാനോ (ഡാളസ്): നിയമവിരുദ്ധമായി തോക്കുകളും വെടിയുണ്ടകളും കൈവശം വച്ചതിന് മക്കിനി സ്വദേശിക്ക് 11 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ച് കോടതി. പ്ലാനോയിലെബിസിനസ് സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോ ആന്റണി പ്ലാസെൻഷ്യ (32) അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്ന് ഒട്ടറെ തോക്കുകളും വെടിയുണ്ടകളും ബോഡി ആർമറും കണ്ടെടുത്തു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇയാൾക്ക് തോക്കുകൾ കൈവശം വെക്കാൻ ഫെഡറൽ നിയമപ്രകാരം അനുവാദമില്ല.
യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമോസ് എൽ. മസന്റ് മൂന്നാമനാണ് ഇയാൾക്ക് 137 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. പ്ലാനോ പോലീസ് ഡിപ്പാർട്ട്മെന്റും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സും ചേർന്നാണ് കേസ് അന്വേഷിച്ചത്.
|
രാജ്മോഹൻ ഉണ്ണിത്താന് മിഷിഗണിൽ സ്വീകരണം നൽകും
ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന് മിഷിഗണിൽ സ്വീകരണം നൽകും.
വ്യാഴാഴ്ച രാത്രി ഏഴിന് കാന്റൺ ഒതെന്റിക്ക ഇന്ത്യൻ കുസീനിൽ (Authentica Indian Cuisine, 42070 Ford Rd, Canton Township, MI 48187) നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ പങ്കെടുക്കും.
ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തുന്ന പ്രഭാഷണം കേൾക്കുവാനും ചർച്ചയിൽ പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
|
ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം 30ന്
ഡാളസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാളസിലും സംയുക്തമായി ഡാളസ് മലയാളി അസോസിയേഷൻ തിരുവോണം ആഘോഷിക്കുന്നു. ഓഗസ്റ്റ് 30ന് കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് തിരി കൊളുത്തുന്ന ഓണാഘോഷ ചടങ്ങിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും ഓങ്കോളജിസ്റ്റുമായ എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും.
പരമ്പരാഗത ക്ഷേത്രവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ചടങ്ങിൽ ഫോമ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജുഡി ജോസ് ഉൾപ്പെടെയുള്ള വിവിധ മത, സാംസ്കാരിക നേതാക്കൾ ഓണസന്ദേശങ്ങൾ നൽകും.
കേരളത്തിലെ തെരഞ്ഞെടുത്ത അഞ്ച് അനാഥകേന്ദ്രങ്ങളിൽ തിരുവോണദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ സദ്യയൊരുക്കും. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടുന്ന കേരളീയ നൃത്തനൃത്യങ്ങളും ടെക്സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും.
അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്കൊപ്പം കേരളീയ തനിമയിൽ കേരളത്തിൽ നിന്നുമെത്തിയ പാചകവിദഗ്ദ്ധർ ഇരുപത്തിരണ്ട് വിഭവങ്ങളോടെ ഒരുക്കുന്ന ഓണസദ്യയുമുണ്ട്.
ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ജൂഡി ജോസ് 4053260190, സൈജു വർഗീസ് 6233377955, ബിജു ലോസൺ 9723420568, ഡക്സ്റ്റർ ഫെരേര 9727684652, ഷാജി ആലപ്പാട്ട് 2142277771
|
രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: ഏകദേശം 2,75,000ത്തോളം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി ട്രംപ്. തട്ടിപ്പ് തടയുന്നതിനും അമേരിക്കൻ പൗരന്മാർക്കായി ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ അറിയിച്ചു.
അനധികൃത കുടിയേറ്റക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാനുള്ള ലക്ഷ്യത്തോടെ 2025 ഏപ്രിലിൽ ഒപ്പിട്ട പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിന് ശേഷമാണ് ഈ നീക്കം. ഈ മെമ്മോറാണ്ടത്തിന് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പിന്തുണ നൽകിയിട്ടുണ്ട്.
ഈ നടപടി, അനധികൃത കുടിയേറ്റക്കാരുടെ തട്ടിപ്പുകളും പൊതു ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള സർക്കാരിന്റെ വലിയ നയങ്ങളുടെ ഭാഗമാണ്. ഈ നീക്കം സോഷ്യൽ സെക്യൂരിറ്റിയുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ, ഈ നീക്കം സോഷ്യൽ സെക്യൂരിറ്റിയുടെ സാമ്പത്തിക ഭാവിയെ കൂടുതൽ മോശമാക്കുമെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. അനധികൃത കുടിയേറ്റക്കാർ എല്ലാ വർഷവും ശമ്പള നികുതിയായി കോടിക്കണക്കിന് ഡോളർ ഈ സംവിധാനത്തിലേക്ക് നൽകുന്നുണ്ടെന്നും, എന്നാൽ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന ഒരു വിഭാഗത്തെ നീക്കം ചെയ്യുന്നത് സിസ്റ്റത്തിന്റെ വരുമാനം കുറയ്ക്കാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
|
ഡാളസിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു; ഒരാൾ അറസ്റ്റിൽ
ഡാളസ്: സ്പ്രിംഗ് അവന്യൂവിലെ വീട്ടിൽ രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഡാളസ് പോലീസ് അന്വേഷണം ആരംഭിച്ചു.
ജെയിംസ് ജോൺസൺ (71), ഡാമിയൻ ഗ്രീൻ (34) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. വെടിവയ്ക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ടു പേരെയും വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മൂന്ന് പേർക്കും പരസ്പരം അറിയാമായിരുന്നെന്നാണ് നിഗമനം. വെടിവെയ്പിന് മുൻപ് വീട്ടിൽ തർക്കം നടന്നതായാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
|
ബ്രൂക്ലിനിലെ വെടിവയ്പ്; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്
ന്യൂയോർക്ക്: ബ്രൂക്ലിനിൽ ക്രൗൺ ഹൈറ്റ്സ് പരിസരത്തുള്ള ലോഞ്ചിൽ നടന്ന വെടിവയ്പിൽ മൂന്ന് പുരുഷന്മാർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ 3.30 ഓടെ ടേസ്റ്റ് ഓഫ് ദ സിറ്റി എന്ന സ്ഥലത്താണ് തർക്കത്തെ തുടർന്ന് സംഭവം നടന്നത്. പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
|
മയാമിയില്‍ മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ കിക്ക് ഓഫ്
മയാമി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ മലയാളി കത്തോലിക്കാ ചരിത്രത്തില്‍ ഇടം നേടുവാന്‍ പോകുന്ന വൈദിക മഹാസംഗമം നവംബര്‍ 18, 19 തീയതികളില്‍ സൗത്ത് ഫ്ലോറിഡായിലെ മയാമിയില്‍ വേദി ഒരുങ്ങുന്നു.
ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ന്ധമലയാളി പ്രീസ്റ്റ് കോയ്നോനിയ’ എന്ന പേര് നല്‍കിയിരിക്കുന്ന (’കോയ്നോനിയ’ എന്ന ഗ്രീക്ക് പദം ഒരുമ, കൂട്ടായ്മ, സൗഹൃദം പങ്കിടല്‍) ഈ വൈദിക സമ്മേളനത്തിന് അരങ്ങ് ഒരുങ്ങുന്നത്.
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ റീത്തുകളിലെയും വിവിധ കോണ്‍ഗ്രിഗേഷനുകള്‍, സന്യാസസഭകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം വരുന്ന മലയാളി കത്തോലിക്കാ വൈദികരും ഒരുമിച്ചു ചേരുന്ന അപൂര്‍വ വേദിയാണ് ഈ മഹാസമ്മേളനം.
ഷിക്കാഗോ രൂപാധ്യാക്ഷന് ബിഷപ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും, വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും, ഫൊറോനാ വികാരി റവ. ഫാ. ജോഷി ഇളംബാശ്ശേരി ചെയര്‍മാനും, ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി മുപ്പതിലധികം വിവിധ കമ്മിറ്റി ചെയര്മാന്മാരും, കൈക്കാരന്മാരും, അംഗങ്ങളും ഒത്തുചേരലിനായി പരിപാടികള്‍ ക്രമീകരിച്ചുവരുന്നു.
മയാമിയില്‍ നടക്കുന്ന മലയാളി കത്തോലിക്കാ വൈദികരുടെ മഹാസംഗമത്തിന്റെ ഭാഗമായി കൃതജ്ഞതാബലിയില്‍ നൂറുകണക്കിന് മലയാളി വൈദികര്‍ പങ്കെടുക്കുന്നു. സംഗമത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും, അമേരിക്കന്‍ ബിഷപ് കൗണ്‍സില്‍ അംഗങ്ങളുടെയും, മയാമി ആര്‍ച്ച് ബിഷപ്പിന്റെയും, പാംബീച്ച് ബിഷപ്പിന്റെയും സാന്നിധ്യമുണ്ടാകും. പൊതുസമ്മേളനത്തിലും കലാപരിപാടികളിലും ഫ്ലോറിഡ സംസ്ഥാന ഭരണാധികാരികളും, സെനറ്റര്‍മാരും, കോണ്‍ഗ്രസ് അംഗങ്ങളും, മേയര്‍മാരും, പ്രാദേശിക നേതാക്കളും പങ്കുചേരും.
പങ്കെടുക്കുന്ന വൈദികര്‍ക്കായി മയാമിയുടെ മനോഹാരിത അനുഭവിക്കുവാന്‍ പ്രത്യേക ബോട്ട് ടൂറും ക്രമീകരിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കുന്ന വൈദികര്‍ക്കായി സൗജന്യ രജിസ്ട്രേഷനും താമസ സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. ഈ മഹാസമ്മേളനത്തിനായി വരുന്ന സാമ്പത്തിക ചെലവുകള്‍ സുമനസുകളുടെ സ്പോണ്‍സര്‍ഷിപ്പുകളില്‍ നിന്ന് ഏറ്റുവാങ്ങുന്നതിനായുള്ള കിക്ക് ഓഫ് വിജയകരമായി.
സംഗമത്തിന്റെ ചെയര്മാന് റവ. ഫാ. ജോഷി ഇളംബാശേരിയും ഫിനാന്‍സ് കമ്മിറ്റിയും കിക്ക് ഓഫിന് നേതൃത്വം നല്കി. ഈ മഹാസമ്മേളനമെന്ന് ബിഷപ് മാര്‍ ജോയി ആലപ്പാട്ടും, ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്തും ആശംസകൾ നേർന്നു.
|
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതല്‍
ന്യൂജേഴ്സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓർമയും ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ നടത്തപ്പെടുന്നു. റവ. ഫാ. ഡോ. എ. പി ജോർജ്, റെവ. ഫാ. എബി മാത്യു, റവ. ഫാ. ടോണി കോര എന്നീ വൈദീകരുടെ ദൈവവചന ശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. കുർബാനയെ തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ധ്യാനം ഉണ്ടായിരിക്കും.ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ ഒന്ന് വരെ എല്ലാ ദിവസവും രാവിലെ 8.15 ന് പ്രഭാത പ്രാർഥന, ഒൻപതിന് കുർബാന, വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
30നും 31നും ഫാ. ടോണി കോരയാണ് കുർബാന കർമ്മികത്വം വഹിക്കുന്നത്. അദ്ദേഹമായിരിക്കും അന്നേ ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തുക. സെപ്റ്റംബർ ഒന്നിന് കുർബാനയ്ക്ക് ഫാ. വിവേക് അലക്സ് കർമ്മികത്വം വഹിക്കും. വചനപ്രഘോഷണം ഫാ. എബി മാത്യു നിർവഹിക്കും.
സെപ്റ്റംബര്‍ രണ്ട് മുതൽ അഞ്ചു വരെ രാവിലെ 6.30 ന് പ്രഭാത പ്രാർഥന, ഏഴിന് കുർബാന, വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് കുർബാനയ്ക്ക് ഫാ. സിബി എബ്രഹാമും വചനപ്രഘോഷണത്തിന് ഫാ. എബി മാത്യുവും നേതൃത്വം നൽകും.
സെപ്റ്റംബര്‍ മൂന്നിന് കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. എബി മാത്യു നേതൃത്വം നൽകും. സെപ്റ്റംബര്‍ നാലിന് കുർബാനയ്ക്ക് ഫാ.ഗീവര്‍ഗീസ് ജേക്കബും വചനപ്രഘോഷണത്തിന് ഫാ. എ. പി ജോർജും നേതൃത്വം നൽകും. സെപ്റ്റംബര്‍ അഞ്ചിന് കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. എ. പി ജോർജ് നേതൃത്വം നൽകും.
സെപ്റ്റംബര്‍ ആറിന് 8.15 ന് പ്രഭാത പ്രാർഥന, ഒൻപതിന് കുർബാന നോര്‍ത്ത് അമേരിക്ക & യൂറോപ്പ് ക്നാനായ ആര്‍ച്ച് ബിഷപ് മാർ സിൽവാനോസ് അയൂബ് കാർമികത്വം വഹിക്കും. തുടര്‍ന്ന് റാസയും ആശീര്‍വാദവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :Vicar & President. Rev. Fr. Joy John (609) 3060180Vice President. Chev. C. K Joy . (201) 355 6892Secretary . Issac Kurian (551) 200 1225Treasurer. Eldhose Paul (201) 8517121Jt. Secretary . Dipu MathewJt. Treasurer. Eldho Hobby
|
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കേരള അസോസിയേഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഇസി ഹാളിലായിരുന്നു ആഘോഷം നടത്തിയത്. കെഎജി പ്രസിഡന്റ് പ്രദീപ് നാഗനുലിൽ, ഐസിഇസി പ്രസിഡന്റ് നൈനാൻ മാത്യു എന്നിവർ സംസാരിച്ചു.
കെഎഡി സോഷ്യൽ ഡയറക്ടർ ജെയ്സി ജോർജ് നന്ദി പറഞ്ഞു. ഐസിഇസി കമ്മിറ്റിയംഗം പി ടി സെബാസ്റ്റ്യൻ, മുതിർന്ന അംഗം സണ്ണി ജേക്കബ്, ഗാർലൻഡ് സിറ്റി സീനിയർ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി. സി മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ, മുതിർന്ന അംഗങ്ങളായ സിജു വി ജോർജ്, ജോസ് കുഴിപ്പിള്ളി, മാധ്യമ പ്രവർത്തകരായ രാജു തരകൻ, ബാബു സൈമൺ, കൂടാതെ ബാബു മാത്യു, ജേക്കബ് സൈമൺ, കഐഡി കമ്മിറ്റിയംഗം വിനോദ് ജോർജ്, ടോമി കളത്തിവീട്ടിൽ തുടങ്ങി അമ്പതോളം അസോസിയേഷൻ അംഗങ്ങൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു.
|
ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു
ഡാളസ് /കോട്ടയം ∙ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും കോട്ടയം സിഎംഎസ് കോളജിൽ വച്ച് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റിയായ ജോസഫ് ചാണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിർധനരായവർക്ക് ഭവനനിർമാണം, ഭവന പുനർനിർമാണം, ചികിത്സ, പെൺകുട്ടികളുടെ വിവാഹം എന്നിവയ്ക്ക് സാമ്പത്തിക സഹായങ്ങൾ നൽകി.
ഈശ്വര പ്രാർഥനയ്ക്ക് ശേഷം ട്രസ്റ്റിന്റെ അഖിലേന്ത്യാ കോഓർഡിനേറ്ററായ കേണൽ പ്രഫസർ ഡോ.കാവുമ്പായി ജനാർദ്ദനൻ അധ്യക്ഷനേയും മുഖ്യാതിഥിയേയും വിശിഷ്ടാതിഥികളേയും സ്വാഗതം ചെയ്തു.
കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ സാബു മാത്യു അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി മെമ്മോറിയൽ ഭവന പുനരുദ്ധാരണ പദ്ധതി മുഖ്യാതിഥി ഡോ. മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി മെമ്മോറിയൽ ഭവന നിർമാണ പദ്ധതി വിശിഷ്ടാതിഥി അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു.
|
മാഗിന്റെ ചിരകാല സ്വപ്നം സഫലമായി; കേരള ഹൗസിന് 1.5 ഏക്കർ പുതിയ ഭൂമി സ്വന്തം
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗിന്റെ (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ) ഭാവി വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിനോട് ചേർന്ന് 1.5 ഏക്കർ സ്ഥലം സ്വന്തമായി.
കേരള ഹൗസിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് എസ്. വർഗീസ്, ട്രഷറർ സുജിത് ചാക്കോ, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി എന്നിവർ ഒപ്പുവച്ചു. മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ്, ട്രസ്റ്റി ബോർഡ് അംഗം എസ്. കെ. ചെറിയാൻ, വൈസ് പ്രസിഡന്റ് മാത്യൂസ് ചാണ്ടപ്പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതുതായി സ്വന്തമാക്കിയ ഭൂമി മൂർ റോഡിലേക്ക് നേരിട്ടുള്ള പ്രവേശനവും ഉറപ്പുനൽകുന്നു. ഏകദേശം 3.5 ഏക്കർ വിസ്തീർണമുള്ള സ്ഥലത്ത്, ഭാവിയിൽ കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനം പണിയുകയാണ് സംഘടനയുടെ അടുത്ത ലക്ഷ്യം.
www.deepika.com/538017/magh_2025aug20.jpg
നിലവിലുള്ള 2500 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിൽ പ്രധാന ഹാൾ, ഓഫിസ് മുറി, സ്റ്റോർ, അടുക്കള, ശൗചാലയങ്ങൾ എന്നിവയും, 1000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള റിക്രിയേഷൻ സെന്ററിൽ ബാഡ്മിന്റൺ കോർട്ടും, പിറകുവശത്ത് ക്രിക്കറ്റ് പ്രാക്ടീസ് നെറ്റുമാണ് നിലവിലുള്ളത്.
കേരള ഹൗസി വികസനം ഏകദേശം 10,000 മലയാളികൾക്ക് നേരിട്ടും പരോക്ഷമായും പ്രയോജനപ്പെടുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഭാവി പദ്ധതികളുടെ ഫണ്ടിങ്ങിനായി റാഫിൾ കൂപ്പണും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഒറ്റത്തവണ സംഭാവന മുഖേന പേട്രൺ, ലൈഫ്ടൈം അംഗത്വങ്ങളും ലഭ്യമാണ്. ഭാരവാഹികളിലൂടെ, അല്ലെങ്കിൽ വെബ്സൈറ്റ് വഴിയും അംഗത്വം നേടാം.പുതിയ പദ്ധതിയുടെ നടത്തിപ്പിനായി ശശിധരൻ നായരുടെ നേതൃത്വത്തിൽ എബ്രഹാം കെ. ഈപ്പൻ, ജോജി ജോസഫ്, വിനോദ് വാസുദേവൻ, മാർട്ടിൻ ജോൺ, ജോൺ ഡബ്ല്യു. വർഗീസ്, ആൻഡ്രൂസ് ജേക്കബ്, ജോയി സാമുവൽ, എസ്. കെ. ചെറിയാൻ എന്നിവർ ഉൾപ്പെടുന്ന ഏകദേശം 40 അംഗങ്ങളുള്ള ബിൽഡിങ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസും മികച്ച പിന്തുണയാണ് നൽകുന്നത്.
|
സ്വാതന്ത്ര്യ ദിനാശംസ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
ന്യൂജഴ്സി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ.
ഇന്ത്യയുടെ വികസന കുതിപ്പിൽ അഭിമാനം രേഖപ്പെടുത്തുന്നതായും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ സ്മരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി ആമി ഊമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആശംസകൾ നേർന്നത്.
|
ഐഎംഎ ഓണാഘോഷം: കോൺസുൽ ജനറൽ മുഖ്യാതിഥി
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇല്ലിനോയി മലയാളി അസോസിയേഷൻ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം ആറു മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ(1800 E Oakton St, Des Plaines, IL 60018) ഓണാഘോഷം സംഘടിപ്പിക്കുന്നു.
ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സോംനാഥ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഓണാഘോഷപരിപാടികളിൽ ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
എല്ലാവരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഷിക്കാഗോയിലെ മലയാളി സമൂഹത്തോട് അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു.
സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജാണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കോഓർഡിനേറ്റർ.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദർശന തിരുനാളിന് ഭക്തിനിർഭരമായ സമാപനം
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ എട്ട് ദിവസങ്ങൾ നീണ്ടുനിന്ന പ്രധാന തിരുനാളിന് ഭക്തിനിർഭരമായ സമാപനം. ഓഗസ്റ്റ് 11 വരെ ദർശനത്തിരുനാളായി ആഘോഷിക്കപ്പെട്ട ഈ തിരുനാളിന് മൂന്നിന് രാവിലെ പത്തിന് കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയർത്തലോടെയാണ് തുടക്കമായത്.
വി. കുർബാനയ്ക്ക് ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിക്കുകയും ഗുജറാത്ത് മിഷന്റെ സുപ്പീരിയർ ജനറൽ ഫാ. സ്റ്റീഫൻ ജയരാജ് സന്ദേശം നൽകും ചെയ്തു.
ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന തിരുനാളിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ആഘോഷമായ ദിവ്യബലിയും മരിയൻ സന്ദേശത്തോടുകൂടിയുള്ള തിരുക്കർമങ്ങളും നടത്തപ്പെട്ടു.
ഫാ. ജോസ് തറക്കൽ, ഫാ. ടോമി വട്ടുകുളം, ഫാ. ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ ഈ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോബി പന്നൂറയിൽ, ഫാ. ജോബി വെള്ളൂക്കുന്നേൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവരാണ് വ്യാഴം വെള്ളി, ശനി ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചത്.
വെള്ളിയാഴ്ച നടത്തിയ തിരുക്കർമങ്ങൾ യുവതീയുവാക്കൾക്ക് വേണ്ടി ഇംഗ്ലീഷിൽ നടത്തപെട്ടപ്പോൾ, ശനിയാഴ്ചത്തെ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത് ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ, സേക്രഡ് ഹാർട്ടിലെ ഗായക സംഘം, അൾത്താര ശുശ്രൂഷകർ എന്നിവരടക്കമുള്ള സേക്രഡ് ഹാർട്ട് ഇടവകാംഗങ്ങളാണ്.
എട്ട്, ഒമ്പത് തീയതികളിലെ കൂടാരയോഗ കലാമേളയും കലാസന്ധ്യയും വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ഇടവകയിലെ കൂടാരയോഗങ്ങളുടെയും, തിരുബാലസഖ്യം, ടീൻ മിനിസ്ട്രി, യൂത്ത് മിനിസ്ട്രി, യുവജനവേദി തുടങ്ങിയവർ വർണവൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാന തിരുനാൾ ദിവസമായ 10ന് റാസ കുർബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.
ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത തിരുനാൾ പ്രദിക്ഷണവും, വാശിയോടെ നടത്തപ്പെട്ട തിരുനാൾ ലേലവും കുട്ടികൾക്കായി തയാറാക്കിയ വളർത്തുമൃഗങ്ങളുടെ കാഴ്ച ബംഗ്ലാവും തിരുനാളിന് വർണപൊലിമ ചാർത്തി. സ്നേഹവിരുന്നോടെയാണ് ഞായറാഴ്ചത്തെ തിരുക്കർമങ്ങൾ അവസാനിച്ചത്.
ഓഗസ്റ്റ് 11ന് നടത്തപ്പെട്ട മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയോടും സെമിത്തേരി സന്ദർശനത്തോടെയുമാണ് തിരുനാൾ തിരുക്കർമങ്ങൾ അവസാനിച്ചത്. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണത്തിരുനാളാണ് ദര്ശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്.
ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തിയായ വേളയിൽ നടത്തപ്പെട്ട തിരുനാളിന് മെൻ മിനിസ്ട്രിയിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു. നാനൂറോളം പ്രസുദേന്തിമാർ തിരുനാളിൽ പങ്കുകാരായി.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, തിരുനാൾ കോഓർഡിനേറ്റേഴ്സായ സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, പോൾസൺ കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയാണ് തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ചത്.
തിരുനാളിന്റെ സുഗമവും ഭക്തി നിർഭരവുമായ നടത്തിപ്പിനായി സഹകരിച്ച എല്ലാവർക്കും ഇടവകവികാരി ഫാ. സിജു മുടക്കോടിൽ നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തിരുനാളിനായി ഇടവകയിൽ പതിനഞ്ചുവർഷങ്ങളായി സേവനം ചെയ്ത അല്മായ നേതൃത്വം പ്രസുദേന്തിമാരാകും.
|
നായർ അസോസിയേഷൻ ഓണാഘോഷം 30ന്
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷപരിപാടികൾ ഈ മാസം 30ന് വൈകുന്നേരം അഞ്ച് മുതല്‍ പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ(100.S. Westen Ave, Park Ridge IL 60068) നടക്കുമെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി മാവേലിയെ എതിരേറ്റുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. കൂടാതെ വിവിധ കലാ പരിപാടികൾ, സദ്യ എന്നിവയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് വിജി നായർ 847 962 0749, സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ 847 977 9988, ട്രഷറർ അരവിന്ദ് പിള്ള 847 789 0519.
|
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയണും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഡാളസിലെ ഇർവിംഗിലുള്ള ഔർ പ്ലേസ് ഇന്ത്യൻ റസ്റ്റോറന്റിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐഒസി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരുദേവ് ഹയർ ദേശീയ പതാക ഉയർത്തി.
തുടർന്ന് ഐഒസി കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാൻ, രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ ഓർമകൾ പുതുക്കിക്കൊണ്ടും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും ഓർമിപ്പിച്ചുകൊണ്ടും സംസാരിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
ഐഒസി കേരള ഘടകം ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, ചെയർമാൻ സാക്ക് തോമസ്, വൈസ് ചെയർമാൻ സന്തോഷ് കാപ്പിൽ, വൈസ് പ്രസിഡന്റും മുൻ നാവിക ഉദ്യോഗസ്ഥനുമായ ജോജി ജോർജ്,
മീഡിയ കോർഡിനേറ്റർ പ്രിയ വെസ്ലി, യൂത്ത് കോഓർഡിനേറ്റർ ജോഫി ജേക്കബ് എന്നിവർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധനാണെന്ന് ഓർമിപ്പിച്ചു.
സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഐഒസി കേരള ഘടകം ട്രഷറർ ബിനോയ് ഫിലിപ്പ് നന്ദി പറഞ്ഞു.
|
ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു
കോട്ടയം: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്കാരം വിഖ്യാത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.
കാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.
ഫൊക്കാന കേരളാ കൺവൻഷനിൽ രണ്ട് ദിവസങ്ങളിലെയും നിറസാന്നിധ്യമായിരുന്നു അടൂർ. ഫൊക്കാനയുടെ സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു.
ലോകത്തിലെ ഏറ്റവും വലുതും പഴക്കവുമുള്ള സംഘടനകളിലൊന്നായ ഫൊക്കാനയുടെ സ്പെഷ്യൽ അവാർഡിന് അർഹനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി താൻ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും സാംസ്കാരികം, കല, സാഹിത്യം, കായികം, ചാരിറ്റി തുടങ്ങി എല്ലാ മേഖലകളിലും ഫോക്കാന ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവർത്തനം മറ്റ് എല്ലാ സംഘടനകൾക്കും ഒരു മാതൃകയാണെന്നും ഇതേ ശക്തിയോടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കുമരകത്ത് നടന്ന ഫൊക്കാന കേരള കൺവൻഷനിൽ വച്ചാണ് പുരസ്കാരം കെെമാറിയത്.
|
ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ്: ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനാർഥി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 27 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി ജൂബി വള്ളിക്കളം മത്സരിക്കും. ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഇതുവരെ മൂന്ന് വനിതകള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിട്ടുണ്ടെങ്കിലും അവരാരും തെരഞ്ഞെടുപ്പ് നേരിട്ടിരുന്നില്ല. 25 വർഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ സജീവ സാന്നിധ്യമാണ് ജൂബി വള്ളിക്കളം.
അസോസിയേഷന്റെ ബോർഡ് അംഗം, വിമൻസ് ഫോറം ചെയർപേഴ്സണ്‍, ഫോമയുടെ നാഷനൽ വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ, ജൂണിയർ അഫയേഴ്സ് കമ്മിറ്റി ചെയർ, നഴ്സസ് അസോസിയേഷന് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.
കൂടാതെ, പല പരിപാടികളുടെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
|
ടിസാക്ക് രാജ്യാന്തര വടംവലി മത്സരം: കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാർ
ഹൂസ്റ്റണ്‍: ടെക്സസ് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ(ടിസാക്ക്) രാജ്യാന്തര വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാരായി. ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി.
ഗാലക്സി ഡബ്ലിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനം നേടി. ന്യൂയോര്‍ക്ക് കിംഗ്സാണ് നാലാം സ്ഥാനത്തെത്തിയത്. ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിൽ നടന്ന ടിസാക്കിന്റെ നാലാം സീസണ് വടംവലി മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആറായിരത്തിലധികം കാണികളാണ് എത്തിച്ചേർന്നത്.
ചാമ്പ്യന്മാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിന് 8001 ഡോളറും ട്രോഫിയും ലഭിച്ചു. കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ ടീമിന് 6001 ഡോളറും ട്രോഫിയും ഗാലക്സി ഡബ്ലിന്‍ അയര്‍ലന്‍ഡിന്4001 ഡോളറും ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ്സിന് 2001 ഡോളറും ട്രോഫിയും ലഭിച്ചു.
അഞ്ചാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ ബ്രദേഴ്സ്, ആറാം സ്ഥാനക്കാരായ ഗരുഡന്‍സ് ടൊറന്റോ, ഏഴാം സ്ഥാനക്കാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക്, എട്ടാം സ്ഥാനക്കാരായ ഹോക്സ് കാനഡ എന്നിവർക്ക് 1001 ഡോളർ വീതവും സമ്മാനം നൽകി.
വടംവലി വനിതാ വിഭാഗത്തിൽ ഡാളസ് ഡാര്ളിംഗ്സിന്റെ പെണ്‍കരുത്ത് ഒന്നാം സ്ഥാനത്തെത്തി 2501 ഡോളർ നേടി. രണ്ടാം സ്ഥാനം നേടിയ ഹൂസ്റ്റണ്‍ കാന്താരീസിന് 1501 ഡോളറും മൂന്നാം സ്ഥാനം നേടിയ ഷിപ്പ്മാന് കോവ് ടഗ് റിബല്‍സിന് 1001 ഡോളറും കരസ്ഥമാക്കി.
ഹെവി വെയ്റ്റ് വിഭാഗത്തില്‍ ഹൂസ്റ്റണ്‍ കിംഗ്സ് ക്ലബ് ഒന്നാം സ്ഥാനത്തെത്തി 1501 ഡോളർ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ സ്റ്റാലിയന്‍സ് 1001 ഡോളറും മൂന്നാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ റോയല്‍സ് 501 ഡോളറും നേടി.
ബെസ്റ്റ് പൊസിഷനിലെത്തിയ ശ്രീരാഗ് ഗ്ലാഡിയേറ്റര്‍, ഗീരു കെബിസി, ജെയ്സ് ന്യൂയോര്‍ക്ക് കിംഗ്സ്, ജിനേഷ് ഗാലക്സി അയര്‍ലന്‍ഡ്, റോബിന്‍സണ്‍ ഗ്ലാഡിയേറ്റര്‍, സുമല്‍ കെബിസി, ഷിന്റോ ഗാലക്സി അയര്‍ലന്‍ഡ് ട്രോഫിയും പ്രൈസ് മണിയും കരസ്ഥമാക്കി.
ഗ്ലാഡിയേറ്ററിന്റെ അജീഷ് ആണ് ഏറ്റവും മൂല്യമേറിയ താരം. ഗ്ലാഡിയേറ്ററിന്റെ അനന്തു മികച്ച കോച്ചായി. യുഎസ്എയ്ക്ക് പുറമെ കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുത്തു.
മേയര്‍ റോബിന് ഇലക്കാട്ട് അഡ്വൈസറി ചെയര്‍മാനായുള്ള കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ടിസാക്ക് ചെയര്മാന് ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി. രാജു, സെക്രട്ടറി ജിജോ കരോട്ട്മുണ്ടയ്ക്കല്‍, ട്രഷറര്‍ റിമല്‍ തോമസ്, പിആര്‍ഒ ജിജു കുളങ്ങര,
വൈസ് പ്രസിഡന്റ് ജോയി തൈയില്‍, ജോയിന്റ് സെക്രട്ടറി മാത്യൂസ് കറുകക്കളം, ജോയിന്റ് ട്രഷറര്‍ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന് മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.
|
ലൂയിസ് തൈവളപ്പിൽ ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: വളരെ കാലമായി ഹൂസ്റ്റണിൽ താമസിക്കുന്ന ലൂയിസ് തൈവളപ്പിൽ(88) അന്തരിച്ചു. പരേതരായ ആന്റണിയും റോസയുമാണ് മാതാപിതാക്കൾ. ഭാര്യ: ട്രീസ ലൂയിസ്. മക്കൾ: ആന്റണി, ജോസഫ്, ജോർജ്. മരുമക്കൾ: ദീപ, ലിസ.
ഇരിങ്ങാലക്കുടയിൽ ജനിച്ച ലൂയിസ് അമേരിക്കയിൽ വരുന്നതിനു മുമ്പ് ഇന്ത്യൻ റെയിൽവേയിൽ ടെലി കമ്യൂണിക്ഷേൻ എൻജിനിയറായിരുന്നു.
അമേരിക്കയിലും അദ്ദേഹം ടെലി കമ്മ്യൂണികേഷൻ എൻജിനിയറായി 26 വർഷത്തോളം ജോലി ചെയ്തു.
സംസ്കാര ശശ്രുഷകൾ:
August 18, 2025 (Monday)
St. Joseph Syro Malabar Catholic Forane Church
211 Present St. Missouri City, TX 77489
8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing
10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery
Forest Park Westheimer Funeral Home & Cemetery
12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony
Reception immediately following at Forest Park Event Room
Wake Funeral Service Youtube link below
https://www.youtube.com/watch?v=Xf86IP4KqEQ
|
മറിയാമ്മ ജോൺ ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും പരേതനായ സി. എം. ജോൺ ചിറത്തലക്കലിന്റെ ഭാര്യയുമായ മറിയാമ്മ ജോൺ (അമ്മിണി 84) ഫിലഡൽഫിയയിൽ അന്തരിച്ചു.
തിരുവല്ല തുകലശേരിയിൽ പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും മകളാണ്.
മക്കൾ: പരേതനായ സി. ജെ. മാത്യു, ഫിലിപ്പ് സി. ജോൺ, വർഗീസ് സി. ജോൺ, ജെസി രാജൻ, റവ. ഫാ. ഡോ. ജോൺസൺ സി. ജോൺ (മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി).
പരേതയുടെ പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും തിങ്കളാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020).
മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സംസ്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
വാർത്ത: രാജു ശങ്കരത്തിൽ
|
ഫോമയുടെ ആഭിമുഖ്യത്തില്‍ യുവാക്കളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം ഞായറാഴ്ച
ചങ്ങനാശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോട് അനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമ ചങ്ങനാശേരി യുവജനവേദിയുമായി കൈകോര്‍ത്ത് യുവതീയുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 7.30ന് ചങ്ങനാശേരി മാര്‍ക്കറ്റിന് സമീപമുള്ള ബോട്ട് ജെട്ടിയിലെ അഞ്ചുവിളക്കിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ച് മുനിസിപ്പല്‍ ജംഗ്ഷനില്‍ സമാപിക്കുന്ന കൂട്ടയോട്ടത്തില്‍ 300ലധികം യുവജനങ്ങള്‍ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് അറിയിച്ചു.
യുവജനങ്ങളെ ശാക്തീകരിക്കുക, അവരുടെ കഴിവുകളെ ക്രിയാത്മകമായി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, ചാണ്ടി ഉമ്മന്‍, യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്മാന് അഡ്വ. വര്‍ഗീസ് മാമ്മന്‍, കേരള കോണ്‍ഗ്രസ് നേതാവ് വി.ജെ. ലാലി, ഉള്‍പ്പെടെ സാമൂഹികസാംസ്കാരികരാഷ്ട്രീയ രംഗങ്ങളിലെ വ്യക്തിത്വങ്ങള്‍ സാന്നിധ്യമറിയിക്കുമെന്ന് യുവജനവേദി ഭാരവാഹികളായ സജാദ് (ചങ്ങനാശേരി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി), പൊതുപ്രവര്‍ത്തകനായ അരുണ്‍ ബാബു എന്നിവര്‍ അറിയിച്ചു.
ചങ്ങനാശേരി പോലീസ് സബ് ഇൻസ്പെക്ടർ ആർ.പി. ടിനു ലഹരി വിരുദ്ധ സന്ദേശം നൽകും. "കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എന്നും സജീവമായ ഇടപെടലുകള്‍ നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയെന്ന നിലയില്‍ നാട്ടിലെ വ്യാപകമായ ലഹരി ഉപയോഗത്തിനെതിരേ ശബ്ദിക്കുകയെന്നത് ഫോമയുടെ കര്‍ത്തവ്യമാണ്.
സംഘടനയുടെ 202526 ഭരണ സമിതി ചങ്ങനാശേരി യുവജനവേദിയുമായി സഹകരിച്ച് നടത്തുന്ന ഈ 2കെ റണ്‍ എന്ന ബോധവത്കരണ പരിപാടിയിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നതായി ഷാലു പുന്നൂസ് പറഞ്ഞു.
ബഹുജന പങ്കാളിത്തത്തോടെയുള്ള ഈ ലഹരി വിരുദ്ധ കൂട്ടയോട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി. ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന് എന്നിവര്‍ ആശംസിച്ചു.
|
"പ്രമേഹവും മലയാളിയും: പ്രതീക്ഷകളും ആശങ്കകളും': ഡോ. സാം ജോസഫ് നയിക്കുന്ന ക്ലാസ് ഞായറാഴ്ച ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി "ഡയബറ്റിക് മാനേജ്മെന്റ്' എന്ന വിഷയത്തിൽ ഡോ. സാം ജോസഫ് നയിക്കുന്ന ക്ലാസ് സംഘടിപ്പിക്കുന്നു.
ഡോ. മലിസ ജോൺ, റവ. ഫാ. എം.കെ. കുര്യാക്കോസ്, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന ക്ലാസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
"പ്രമേഹവും മലയാളിയും; പ്രതീക്ഷകളും ആശങ്കകളും'
ക്ലാസിൽ പങ്കെടുക്കുന്നവർ രാവിലെ 11.45ന് മുൻപായി ഹാളിൽ പ്രവേശിക്കണം എന്ന് സൂസൻ ഡേവിഡ് (ചർച്ച് സെക്രട്ടറി), റേച്ചൽ ഡേവിഡ് (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി സാജൻ തോമസ്, കൊച്ചുകോശി ഉമ്മൻ, രാജു ശങ്കരത്തിൽ, അനിൽ ബാബു, കോശി ഡാനിയേൽ, ജിജു ജോർജ്, അലക്സ് മാത്യു, സുജ കോശി, സുജ എബ്രഹാം, സുനിത എബ്രഹാം, ഉമ്മൻ മത്തായി, തോമസ് സാമുവൽ, സക്കറിയ തോമസ്,
ബിജു എബ്രഹാം, ആനി സസ്കറിയ, ദിവ്യ സാജൻ, റോയ് ചാക്കോ, ബെന്നി മാത്യു, വർഗീസ് ജോൺ, ഷിബു മാത്യു, ജെസി മാത്യു, എൻജലിൻ മാത്യു, ലിസ ജോൺ, സജു മാത്യു എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
അജാക്സ് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ
ടൊറോന്റോ: അജാക്സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ നമസ്കാരവും തുടർന്ന് ഗാനശശ്രൂഷയും വചനപ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു.
ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരത്തെ തുടർന്ന് റവ. ഫാ. ഗീവർഗീസ് തമ്പാന്റെ കാർമികത്വത്തിൽ വി. കുർബാനയും അതിനുശേഷം ഭക്തിനിർഭരമായ പ്രദിക്ഷണവും ആശിർവാദവും തുടർന്ന് നേർച്ച വിളമ്പോട് കൂടി പെരുന്നാൾ സമാപിക്കുന്നതുമാണ്.
എല്ലാ വിശ്വാസികളേയും പെരുന്നാളിൽ പങ്കെടുക്കുവാനായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. മാത്യു തോമസ് അറിയിച്ചു.
|
എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് 24ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഈ മാസം 24ന് ന്യൂയോർക്കിലെ ബെത്പേജ് മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വോളിബോൾ ഇന്ത്യൻ മുൻ ദേശീയ താരം മാണി സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിന്റെ കാഷ് അവാർഡും വിജയികൾക്ക് ലഭിക്കുമെന്നും മെട്രോ റീജിയൺ ആർവിപി മാത്യു ജോഷ്വ പറഞ്ഞു.
മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിലെ അഞ്ചു കോർട്ടുകളിലായാണ് മത്സരങ്ങൾ. ഓപ്പൺ പൂളിൽ 12 ടീമുകളും 18 വയസിൽ താഴെ ഉള്ളവരുടെ ആറു ടീമുകളും നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ആറു ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കുമെന്നു ടൂർണമെന്റ് കോഓർഡിനേറ്റർ ബിഞ്ചു ജോൺ പറഞ്ഞു.
മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. പ്രഫഷണൽ റഫറികൾ ആയിരിക്കും കളികൾ നിയന്ത്രിക്കുക. ട്രോഫികളും കാഷ് അവാർഡ് വിതരണവും 24ന് വൈകുന്നേരം ആറിന് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടക്കും.
എംഎൽഎമാരാണ് സമ്മാനദാനം നിർവഹിക്കുകയെന്ന് റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വ(ബോബി) അറിയിച്ചു. ഇതോടൊപ്പം 2026 ഓഗസ്റ്റിൽ ഹൂസ്റ്റണിൽ നടക്കുന്ന ഒമ്പതാമത് ഫോമ ഇന്റർനാഷനൽ കൺവൻഷന്റെ കിക്കോഫും നടത്തുന്നതാണെന്നു നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ ജോസ് പറഞ്ഞു.
പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമാ കൃഷ്ണൻ തുടങ്ങിയവരും സംബന്ധിക്കും.
കെഎസ്ഇബി വോളിബോൾ ടീം അംഗമായിരുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പിൽ എൻ.കെ. ലൂക്കോസ് 1980ലാണ് അമേരിക്കയിൽ എത്തിയത്. 1987ലാണ് സുഹൃത്തുക്കളുമായി ചേർന്ന് ന്യൂയോർക്കിൽ "കേരള സ്പൈക്കേഴ്സ്' എന്ന പേരിൽ ഒരു വോളിബോൾ ടീം രൂപീകരിച്ചത്.
വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും എൻ.കെ. ലൂക്കോസ് സജീവമായിരുന്നു. 2003ലാണ് ന്യൂജഴ്സിയിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്.
എൻ.കെ. ലൂക്കോസിന്റെ സ്മരണയ്ക്കായാണ് കുടുംബവും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 18 വർഷമായി അമേരിക്കയിലും കേരളത്തിലുമായി വോളിബോൾ ടൂർണമെന്റുകൾ നടത്തുന്നത്.
ഇക്കൊല്ലം 5000 ഡോളറാണ് എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ വിജയികൾക്ക് സമ്മാനമായി നൽകുന്നതെന്നു എൻ.കെ. ലൂക്കോസിന്റെ മകളും ഫൗണ്ടേഷൻ ട്രസ്റ്റിയുമായ സെറിൻ ലൂക്കോസ് പറഞ്ഞു.
ന്യൂയോർക്ക് കേരള സെന്ററിൽ നടന്ന വാർത്താസമ്മേളത്തിൽ മെട്രോ റീണിയണിനെ പ്രതിനിധീകരിച്ച് ആർവിപി മാത്യു ജോഷ്വാ, നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ടൂർണമെന്റ് കോഓർഡിനേറ്ററും റീജിയണൽ ട്രഷററുമായ ബിഞ്ചു ജോൺ, റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വാ(ബോബി), മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസ് വർഗീസ്, എബ്രഹാം ഫിലിപ്പ്, സുവനീർ കമ്മിറ്റി ചെയർമാൻ മാത്തുക്കുട്ടി ഈശോ, എൻ.കെ. ലൂക്കോസിന്റെ ഭാര്യ ഉഷ ലൂക്കോസ് എന്നിവർ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി സ്വാഗതം പറഞ്ഞു. പ്രസ് ക്ലബിനെ പ്രതിനിധീകരിച്ചു ഐപിസിഎൻഎ നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിഡന്റ് താജ് മാത്യു, കൺവൻഷൻ ചെയർമാൻ സജി എബ്രഹാം, ചാപ്റ്റർ ട്രഷറർ ബിനു തോമസ്, ട്രഷറർ ജേക്കബ് മാനുവേൽ തുടങ്ങിയവരും പങ്കെടുത്തു.
കൂടാതെ ഫോമ നേതാക്കളായ തോമസ് കോശി, ലാലി കളപ്പുരക്കൽ, തോമസ് ഉമ്മൻ, ബിജു ചാക്കോ, ജയിംസ് മാത്യു, ബേബികുട്ടി തോമസ്, അലക്സ് എസ്തപ്പാൻ, ഷാജി വർഗീസ്, ജോസി സ്കറിയ, ജെസ്വിൻ സാമുവേൽ, അലക്സ് സിബി എന്നിവരും പങ്കെടുത്തു.
|
ഏലിയാമ്മ തോമസ് ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: കീഴ്വായ്പ്പുർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്(ചിന്നമ്മ 93) ഫിലഡൽഫിയയിൽ അന്തരിച്ചു. കീഴ്വായ്പ്പുർ താഴത്തേടത്ത് പരേതരായ സി.വി. വറുഗീസിന്റെയും സോസമ്മ വറുഗീസിന്റെയും മകളാണ്.
2001 മാർച്ചിലാണ് ഏലിയാമ്മ തോമസ് അമേരിക്കയിലെത്തിയത്. പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഫിലാഡൽഫിയയിലെ അംഗമാണ്.
മക്കൾ: മോളി സാറാ ചാക്കോ, സൂസൻ എബ്രഹാം (മിനു), എലിസബത്ത് കുര്യൻ (മോജി). മരുമക്കൾ: കെ.സി. ചാക്കോ (തമ്പി), തോമസ് എബ്രഹാം (ബിനോയ്), സ്റ്റീവൻ എബ്രഹാം.
പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 12:30 വരെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഫിലാഡൽഫിയയിൽ നടക്കും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111).
തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ സംസ്കാരവും നടക്കും (Forest Hills Cemetery, 3573 Pine Road, Huntingdon Valley, PA 19006).
|
അരിസോണ ഐഎജി കൺവൻഷൻ ആരംഭിച്ചു
ഫീനിക്സ്: അരിസോണയിലെ ആദ്യ പെന്തക്കോസ്തു സഭയായ ഐഎജിയുടെ 28ാമത് വാർഷിക കൺവൻഷൻ ആരംഭിച്ചു. ചാണ്ടലറിലുള്ള ചർച്ചിലാണ് മൂന്നുദിന കൺവൻഷൻ നടക്കുന്നത്.
ഈ ദിവസങ്ങളിലെ യോഗങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. സാമുവേൽ പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയ് ചെറിയാൻ 480 390 1217, പാസ്റ്റർ ജിമ്മി തോമസ് 848 667 1889.
|
ഡാളസിൽ വൻ മയക്കുമരുന്നു വേട്ട; ഒരാൾ അറസ്റ്റിൽ
ഡാളസ്: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 400 പൗണ്ട് (180 കിലോഗ്രാം) ലഹരിമരുന്ന് ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സെൻകി ലിൻ(47) എന്നയാളെ അറസ്റ്റ് ചെയ്തു.
4300 ബ്ലോക്ക് ഓഫ് കമ്യൂണിക്കേഷൻസ് ഡ്രൈവിലെ ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷം ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായി പോലീസ് അറിയിച്ചു.
|
കെസിഎഎൻഎ ഓണാഘോഷം 30ന്
ന്യൂയോർക്ക്: കേരള കൾചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(കെസിഎഎൻഎ) ഓണാഘോഷം ഈ മാസം 30ന് നടക്കും.
ബ്രാഡോക്ക് അവന്യൂവിലെ കെസിഎഎൻഎ സെന്ററിൽ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് പരിപാടി.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാം പുതുശേരിൽ, സെക്രട്ടറി രാജു പി. എബ്രഹാം, ട്രഷറർ ജോർജ് മാറാചേരിൽ എന്നിവർ അറിയിച്ചു.
|
ഹന്‍സല്‍ മേത്തയുടെ "ഗാന്ധി'യുടെ പരമ്പര ആദ്യഭാഗം ടൊറോന്റോയിൽ
ഒന്റാരിയോ: വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ "Gandhi Before India, Gandhi: The Years That Changed the World' എന്നീ പുസ്തകങ്ങളെ ആധാരമാക്കി ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത "ഗാന്ധി' പരമ്പരയുടെ ആദ്യഭാഗം ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് പ്രധാന ഭാഗങ്ങളായിട്ടാണ് ഈ പരമ്പരയുടെ നിര്‍മാണം നടക്കുന്നത്. മേളയുടെ പ്രൈം ടൈം വിഭാഗത്തിലേക്കാണ് ആദ്യഭാഗത്തിന്റെ ആഗോള പ്രദര്‍ശനോദ്ഘാടനം നടക്കാന്‍ പോകുന്നത്. 50 വര്‍ഷത്തെ ചരിത്രത്തില്‍, ഇന്ത്യയില്‍ നിന്ന് ടൊറോന്റോ മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സീരീസാണിത്.
അപ്ലോസ് എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ഈ സീരീസില്‍, ഇതിനകം നാടകങ്ങളിലൂടെയും വെള്ളിത്തിരയിലൂടെയും മികച്ച നടനെന്ന് ഖ്യാതി നേടിയ പ്രതീക് ഗാന്ധിയാണ് മഹാത്മജിയുടെ വേഷത്തില്‍ വരുന്നത്.
മുമ്പ്, മനോജ് ഷായുടെ "മോഹന്‍ നോ മസാലോ' എന്ന ഗുജറാത്തി നാടകത്തില്‍ അദ്ദേഹം ഗാന്ധിവേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ജീവിതപങ്കാളിയായ ഭാമിനി ഓസയാണ് കസ്തൂര്‍ബയുടെ വേഷമിടുന്നത്.
ചിത്രത്തിന്റെ ചരിത്രോപദേശകനായി പ്രവര്‍ത്തിക്കുന്നത്, വിവിധ ടെലിവിഷന്‍ പരിപാടികളികളിലൂടെയും ക്വിസ് പ്രൊഗ്രാമുകളിലൂടെയും സുപരിചിതനായ സിദ്ധാര്‍ഥ് ബസുവാണ്. ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ പരമ്പര നിര്‍മിച്ചിട്ടുള്ളത്.
വൈഭവ് വിശാല്‍, ഹേമ ഗോപിനാഥന്, സെഹാജ് മെയ്നി, കരണ്‍ വ്യാസ്, ഫെലിക്സ് വോണ്‍ സ്റ്റം, യശ്ന മല്‍ഹോത്ര എന്നിവരാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഥം മേത്തയാണ് ഛായാഗ്രാഹകന്‍. എ.ആര്. റഹ്മാന് സംഗീതം നല്കിയിരിക്കുന്നു.
ഗാന്ധി പരമ്പരയുടെ ആദ്യഭാഗത്തില്‍ ഒരു മണിക്കൂര്‍ വീതമുള്ള എട്ട് എപ്പിസോഡുകളാണുള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ ആദ്യത്തെ 45 വര്‍ഷമാണ് ഈ ഭാഗത്ത് ചേര്‍ത്തിരിക്കുന്നത്.
ഒരു നിയമവിദ്യാര്‍ഥിയായി ഇംഗ്ലണ്ടിലും പിന്നീട് അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായി ദക്ഷിണാഫ്രിക്കയിലും ചെലവഴിച്ച കാലങ്ങളാണ് അത് പറഞ്ഞുവയ്ക്കുന്നത്.
"മോഹന്‍' എന്നു വിളിക്കപ്പെട്ട ആദ്യകാലഗാന്ധിയാണ് പരമ്പരയുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലണ്ടിലും ആഫ്രിക്കയിലും ഇന്ത്യയിലുമായിയാണ് പരമ്പര ചിത്രീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ നാല് മുതല്‍ 14 നടക്കുന്ന ചലച്ചിത്രമേള ഇക്കുറി അമ്പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഈ പരമ്പരയുള്പ്പടെ അഞ്ചു ചിത്രങ്ങളാണ്.
നീരജ് ഗയ്വാന്റെ "ഹോംബൗണ്ട്', അനുരാഗ് കാശ്യപിന്റെ "ബന്ദര്‍', ബികാസ് മിശ്രയുടെ "ബയാന്‍', അമ്പതാം വര്‍ഷമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ "ഷോലെ' എന്നിവയാണ് മറ്റുള്ളവ. ഇനിയും നൂറ്റമ്പതിലധികം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.
|
ബ്രയാന്‍ തോമസ് രചിച്ച പുതിയ ഭക്തിഗാനം റിലീസ് ചെയ്തു
ഡാളസ്: യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയില്‍ പിറന്ന മറ്റൊരു പുതിയ ഭക്തിഗാനം "എല്ലാ നാളും' സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. പ്രത്യാശയും വിശ്വാസവും നിറയുന്ന വരികളും ഹൃദയത്തില്‍ തൊടുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടുനിര്‍ത്തുന്നത്.
ബ്രയാന്‍ തോമസ് രചിച്ച് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മെര്ലിന് സ്റ്റീവാണ്. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം, മലയാള ഭക്തിഗാനങ്ങളുടെ രചനാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയനാവുകയാണ് യുവകവി ബ്രയാന്‍ തോമസ്.
അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ബ്രയാന്‍, തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഭക്തിഗാന രചനയ്ക്കായി സമയം കണ്ടെത്തുന്നു.
കെ.എസ്. ബിജേഷ് ആണ് ഓര്‍ക്കസ്ട്രേഷനും പ്രോഗ്രാമിംഗും നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന് കൂടുതല്‍ ആഴം നല്കുന്നതില് അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഗാനത്തിന്റെ മിക്സിംഗും മാസ്റ്ററിംഗും കൈകാര്യം ചെയ്തത് സിജിന്‍ വര്‍ഗീസ് ആണ്.
വയലിന് വിദഗ്ധനായ ആല്വിന് കുര്യാക്കോസിന്റെ സോളോ വയലിന് ഗാനത്തിന് ഭംഗി നല്കുന്നു. മാര്ട്ടിന് പറക്കന്‍ ആണ് ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. റിക്കാര്‍ഡിംഗ് ആര്‍ട്ടിസ്റ്റായി അബി വില്‍സണ്‍ ജോസ് പ്രവര്‍ത്തിച്ചു.
ഇരുള് നിറഞ്ഞ ജീവിത വഴികളില്‍ വെളിച്ചം തേടുന്ന ഒരു മനസിന്റെ യാത്രയും ക്രൂശിന്റെ തണലില്‍ അഭയം കണ്ടെത്തുന്നതിന്റെ ആത്മീയമായ അനുഭവവും ഗാനം പങ്കുവയ്ക്കുന്നു.
ആഴമായ ആത്മീയ ചിന്തകള്‍ക്കൊപ്പം സംഗീതത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിരാശയുടെ നിമിഷങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരുന്ന ഈ ഗാനം കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
|
കേരള സമാജം ഓഫ് ന്യൂജഴ്സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സിയും (കെഎസ്എൻജെ) വൈറ്റാലന്റ് ഗ്രൂപ്പും സംയുക്തമായി ബർഗെൻഫീൽഡിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 28 പേർ പരിപാടിയിൽ പങ്കെടുത്തു.
കേരള സമാജം ഓഫ് ന്യൂജഴ്സി ഭാരവാഹികളായ ടോമി തോമസ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ, ബോബി തോമസ്, ബിനു ജോസഫ് പുളിക്കൽ, സിറിയക് കുര്യൻ എന്നിവർ നേതൃത്വം നൽകി.
|
വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ്റംബർ ആറിന്
വിൻസർ: വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ്റംബർ ആറിന് വിൻസർ ഡബ്ല്യുഎഫ്സിയു സെന്ററിൽ നടക്കും. ഓണാഘോഷത്തിൽ മുഖ്യാതിഥികളായി പ്രശസ്ത സിനിമാ താരവും ഗിന്നസ് വേൾഡ് റിക്കാർഡ് ജേതാവുമായ ദിവ്യ ഉണ്ണി, സിനിമാ താരമായ ആശ ജയറാം എന്നിവരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഓണസദ്യയോടൊപ്പം ദിവ്യ ഉണ്ണി അവതരിപ്പിക്കുന്ന നൃത്തരൂപങ്ങൾ ആഘോഷങ്ങൾക്ക് ആവേശം പകരും. കലയും സംഗീതവും നിറഞ്ഞ വേദിയിൽ ആശാൻ ശ്രീകാന്ത് സുരേന്ദ്രൻ നയിക്കുന്ന വാദ്യവേദിയുടെ ചെണ്ടമേളവും വിൻസറിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
മലയാളിയുടെ ഐക്യവും ഓണത്തിന്റെ പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഓണാഘോഷത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വിൻസർ മലയാളി അസോസിയേഷന്റെ ഭാരവാഹികൾ അറിയിച്ചു.
|
മൊയലൻ ആന്റണി തോമസ് ടെക്സസിൽ അന്തരിച്ചു
ഹൂസ്റ്റൺ: ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ്(95) ഹൂസ്റ്റണിൽ അന്തരിച്ചു. മൊയലൻ ആന്റണി തോമസ്ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെന്റ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000ൽ അമേരിക്കയിലെത്തി.
ഭാര്യ: സെലിൻ സ്കൂൾ പ്രിൻസിപ്പലായിരുന്നു. മക്കൾ: ബിജോയ്, സന്തോഷ്, ഡോ. ആനി (സീമ). മരുമക്കൾ: നിർമ്മല, ഷൈനി, മൈജോ മൈക്കൾസ് (കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ്).
സംസ്കാര ചടങ്ങുകളും സംസ്കാരവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെന്റ് മൈക്കിൾ ദ ആർക്കേഞ്ചൽ പള്ളിയിൽ (100 ഓക്ക് ഡ്രൈവ് സൗത്ത്, ലേക്ക് ജാക്സൺ, TX 77566).
|
അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാണ്(27) മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
ന്യൂജഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോമലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ്: ജോബിന് ജോസഫ്.
|
ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാന്പ്യന്മാർ
ടെക്സാസ് (പേർലാൻഡ്): ടെക്സസ് ഒക്കലഹോമ റീജണിലെ എട്ടാമത് സിറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്റിൽ സമാപനം. പേർലാൻഡ് സെന്റ് മേരീസ് സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ1 മുതൽ 3 വരെയായിരുന്നു ടാലന്റ് ഫെസ്റ്റ്.
കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ മലബാർ പാരീഷ് ഓവറോൾ ചാന്പ്യന്മാരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്റുകൾ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഡിവിഷൻ ’ബി’ യിൽ ഡിവൈൻ മേഴ്സി മക്കാലൻ, സെന്റ് മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് എന്നീ പാരീഷുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായികമേളയുടെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് തിരി തെളിച്ചു. ഫെസ്റ്റിന്റെ ഒദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, പേർലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ. ജോർജ് പാറയിൽ, ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. റോയ് മൂലേച്ചാലിൽ, ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ആന്റോ. ജി ആലപ്പാട്ട്, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു, സിസ്റ്റർ ആഗ്നസ് മരിയ, സിസ്റ്റർ ബെൻസി റപ്പായി, മുഖ്യ സ്പോൺസറായ സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ്), ജോസി ജോർജ് (ഗോൾഡ് സ്പോൺസർ, സിഇഒ ഡോൾഫിൻ ഡിജിറ്റൽ) തുടങ്ങിയവർ പങ്കെടുത്തു.
ഇടവകകളുടെ മാർച്ച് പാസ്റ്റും ഓപ്പണിംഗ് സെറിമണിയും വർണാഭമായി. ടെക്സസ് ഒക്ലഹോമ റീജനിലെ പത്തു ഇടവകകളിൽ നിന്ന് അറുനൂറോളം മത്സരാർത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയിൽ പങ്കെടുത്തത്.
കുട്ടികളും യുവജനങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജനിലെ സിറോ മലബാർ വിശ്വാസികൾ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി.മേളയോടനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പും ഭഷ്യമേളയും വൻവിജയമായിരുന്നു.
സമാപന ദിവസം നടന്ന പുരസ്കാരദാന ചടങ്ങിൽ, ഷിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഇവന്റ് ഡയറക്ടർ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്പോൺസേഴ്സും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
ഫാ. വർഗീസ് ജോർജ് കുന്നത്ത് (ഇവന്റ് ഡയറക്ടർ), ഫ്ലെമിംങ് ജോർജ് (ജനറൽ കോഓർഡിനേറ്റർ), അഭിലാഷ് ഫ്രാൻസിസ് (ഫിനാൻസ്), ജോഷി വർഗീസ് (ഐ.ടി / രജിസ്ട്രേഷൻ), എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ ആനി എബ്രഹാം, ജെയ്സി സൈമൺ, അലീന ജോജോ, ട്രസ്റ്റിമാരായ സിബി ചാക്കോ, ഷാജു ഷാജു നേരെപറമ്പിൽ, ബെന്നിച്ചൻ ജോസഫ്, റജി സെബാസ്റ്റ്യൻ തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും കലാമേളയുടെ വിജയത്തിനു നേതൃത്വം നൽകി.
|
|
|
|
|
|