കാറ്റിയയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് 55,000 ഡോളർ പാരിതോഷികം
Wednesday, May 29, 2024 11:37 AM IST
പി.പി. ചെറിയാൻ
ടെന്നിസി: കൊല്ലപ്പെട്ട പട്ടാളക്കാരി കാറ്റിയ ഡ്യുനാസ് അഗ്വിലാറിന്‍റെ മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 55,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. ഈ മാസം 18ന് ടെന്നിസിയിൽ ഫോർട്ട് കാംബെൽ സൈനിക താവളത്തിനു സമീപമാണ് കാറ്റിയയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സൈന്യത്തിൽ നിന്ന് വിരമിച്ച് കാറ്റിയ ടെക്‌സസിലേക്ക് മടങ്ങാൻ തയാറായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ ബേസിലെ ഒരു കൗൺസിലറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവൾ പെട്ടെന്ന് മനസ് മാറ്റിയതായി അമ്മ കാർമെൻ അഗ്വിലാർ പറഞ്ഞു.

പിന്നാലെ, കെന്‍റക്കിയിലെ ഫോർട്ട് കാംപ്ബെൽ ബേസിലെ ഒരു അപ്പാർട്ട്മെന്‍റിൽ കാറ്റിയ ഡ്യുനാസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.

ഇതിനിടെയാണ് കേസ് പരിഹരിക്കാൻ പോലീസിനെ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് കുടുംബത്തിൽ പാരിതോഷികം പ്രഖ്യാപിച്ചത്.