മകന് ശിക്ഷ ഇളവ് നൽകില്ലെന്ന് ബൈഡൻ
Saturday, June 15, 2024 12:02 PM IST
പി.പി. ചെറിയാൻ
ഫാസാനോ: തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ.

ഹണ്ടറിന് ലഭിക്കുന്ന അന്തിമ ശിക്ഷ കുറയ്ക്കാൻ പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജി-7 ഉച്ചകോടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മകന്‍റെ ശിക്ഷ ഇളവ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ.

ഹണ്ടറിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നതായും എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് അദ്ദേഹമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. തോക്ക് ലഭിക്കാനായി ലഹരിമരുന്ന് ഉപയോഗിക്കുന്ന വിവരം മറച്ചുവച്ചന്നതാണ് ഹണ്ടറിനെതിരായ കുറ്റം.

അതേസമയം, ഹണ്ടറിന്‍റെ ശിക്ഷാ തീയതി നിശ്ചയിച്ചിട്ടില്ല. 25 വർഷം വരെ തടവ് ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളിലാണ് ഹണ്ടർ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്.