ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി
Tuesday, June 18, 2024 3:19 PM IST
തിരുവനന്തപുരം: വെള്ളനാട് കരുണാ സായി മെന്‍റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച "ലുക്ക് ഇൻ ടു ദ് ഇന്നർ ഐയ്സ്' പരിപാടിയിൽ വച്ച് ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി.

തിരുവനന്തപുരം ജില്ലയിലെ നഴ്സിംഗ് കോളജ് വിദ്യാർഥികൾ, സൈക്കോളജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടി മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. മാനസികമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ വിജയത്തിന് ഏറ്റവും പ്രധാനമായി വേണ്ടതെന്നും അതിനായി നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ബിജു കൊട്ടാരക്കര മുഖ്യപ്രഭാഷണം നടത്തി. മാനസിക ആരോഗ്യവും മയക്കുമരുന്നുണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും അമേരിക്കൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസാരിച്ചത്.



രണ്ട് രാജ്യങ്ങളിലെ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ് മയക്കുമരുന്ന് ഉപയോഗവും തുടർന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും. ഇവയ്ക്ക് കേരളത്തിൽ നിന്ന് വ്യത്യസ്തമായ ഇടപെടലുകളാണ് അമേരിക്കയിൽ നടക്കുന്നത്.

പക്ഷേ മനസ് നശിക്കുന്നതിന്‍റെ ഫലം ലോകത്ത് എല്ലായിടത്തും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കരുണാ സായി മെന്‍റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മന:ശാസ്ത്രജ്ഞനുമായ എൽ.ആർ. മധുജൻ ആമുഖ പ്രഭാഷണം നടത്തി.



സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനത്തിന് ബിജു കൊട്ടാരയ്ക്കരയ്ക്ക് മൊമെന്‍റോ ഋഷിരാജ് സിംഗ് നൽകി ആദരിച്ചു. കരുണാ സായി റിസേർച്ച് സെന്‍റർ ലൈബ്രറിയിലേക്ക് തദവസരത്തിൽ മുഖം ഗ്ലോബൽ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നൽകി.



നശാമുക്ത് ഭാരത് അഭിയാൻ കോഓർഡിനേറ്റർ ബി. ഹരികുമാർ, ഐആർസിഎ കോഓർഡിനേറ്റർ സി. ലേഖ, കേരള എക്സ്പ്രസ് പത്രം സ്പെഷ്യൽ കറസ്പോണ്ടന്‍റ് അനിൽ പെണ്ണുക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.