യുഎസ് പൗരന്മാരുടെ പങ്കാളികളായ കുടിയേറ്റക്കാർക്ക് റസിഡൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകും: ബൈഡൻ
Thursday, June 20, 2024 7:29 AM IST
പി .പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്ക് നിയമപരമായ റസിഡൻസിക്ക് അപേക്ഷിക്കാനുള്ള പദ്ധതി പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിക്കാൻ സാധ്യത.

ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ നവംബറിലെ തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലാക്കുന്നതിന് സാധിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതീക്ഷിക്കുന്നത്.

അതിർത്തി സുരക്ഷ വിപുലീകരിക്കാനും യുഎസിൽ താമസിക്കുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നീക്കമാണ് ബൈഡൻ നടത്തുന്നത്.

കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ രേഖകളില്ലാത്ത കുടിയേറ്റക്കാരെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തീരുമാനം നേരത്തെ ബറാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് നടപ്പാക്കിയിരുന്നു.