പി.ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി
Tuesday, May 28, 2024 12:19 PM IST
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫ. പി. ജെ. കുര്യന് ഒഐസിസി ഷിക്കാഗോ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. യോഗത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

ജൂൺ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്പോൾ കോൺഗ്രസിന്‍റെ നേതൃത്ത്വത്തിലുള്ള ഇന്ത്യ സഖ്യം 300 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പി. ജെ. കുര്യൻ പറഞ്ഞു. രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ നൽകിയ അകമഴിഞ്ഞ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ചാപ്‌റ്റർ പ്രസിഡന്‍റ് ലൂയി ഷിക്കാഗോയുടെ അധ്യഷതയിൽ കൂടിയ യോഗത്തിൽ ഒഐസിസി നോർത്തേൺ റീജിയൺ ചെയർമാൻ ഡോ. സൽബി പോൾ ചെന്നോത്ത് സ്വാഗതം ആശംസിച്ചു.

നാഷണൽ വെെസ് ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, ജോർജ് ജോസഫ് കൊട്ടുകാപ്പിള്ളി, റിൻസി കുര്യൻ, രാജു പുതുപ്പള്ളി, ജോർജ് മാത്യു, റോയ് ജോൺ, എബ്രഹാം മാത്യു, എബ്രഹാം ജോർജ്, റോയ് തോമസ്, മോൻ വർഗീസ് തുടങ്ങിയ നിരവധി പേർ ആശംസകളർപ്പിച്ചു.