ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്കത്തിന് ന്യൂയോർക്ക് തയാറായി
Saturday, May 25, 2024 3:25 PM IST
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിംഗ് ട്രോഫിക്ക് ശനി, ഞായർ ദിവസങ്ങളിൽ ന്യൂയോർക്ക് ക്വീൻസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കുവാൻ അമേരിക്കയുടെയും കാനഡയുടെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കും.

ശനിയാഴ്ച രാവിലെ ഒന്പതിന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കളിയിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ മാർച്ച്ഫാസ്റ്റും ന‌‌ടക്കും. തുടർന്ന് എംഎൽഎ മാണി സി. കാപ്പൻ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും.

ഡാളസ് സ്‌ട്രൈക്കേഴ്‌സ് ടീമും ന്യൂയോർക്ക് സ്പൈകേഴ്സ് ബി ടീമും കോർട്ട് ഒന്നിലും കലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ടീമും നയാഗ്ര സ്പാർട്ടൺസ് ടീമും കോർട്ട് രണ്ടിലും വാഷിംഗ്ടൺ കിംഗ്സ് ടീമും വെർജീനിയ വാരിയെർസ് ടീമും കോർട്ട് മൂന്നിലും നാൽപ്പതു വയസിനു മുകളിലുള്ളവരുടെ ന്യൂയോർക്ക് സ്‌പൈക്കേഴ്‌സ് ടീമും നയാഗ്ര പാന്തേഴ്സ് ടീമും കോർട്ട് നാലിലും ഏറ്റുമുട്ടും.

രാവിലെ പത്തു മുതൽ വൈകിട്ട് ആറു മണിവരെ പതിനഞ്ചു ടീമുകളുടെ മുപ്പത്തിയഞ്ചു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ നാല് കോർട്ടുകളിലായി നടക്കും. പതിനെട്ടു വയസിനു താഴെയുള്ള ടീമുകളുടെ കളികൾ ഞായറാഴ്ച രാവിലെ ഒന്പതു മുതൽ അരങ്ങേറും.

പിന്നീട് ഞായറാഴ്ച പത്തര മുതൽ ക്വാർട്ടർ ഫൈനൽ സെമി ഫൈനൽ എന്നിവയും ഞായറാഴ്ച മൂന്നു മുതൽ ഫൈനൽ മത്സരങ്ങളും നടക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ശേഷം മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനദാനവും ക്വീൻസ് കോളജ് സ്റ്റേഡിയത്തിൽ (Queens College, 65-30 Kissena Blvd, Queens, NY 11367) നടത്തപ്പെടുന്നതാണ്.

സമാപന സമ്മേളനത്തിനും സമ്മാനദാനത്തിനും ന്യൂയോർക്ക് സംസ്ഥാന സെനറ്ററും മലയാളിയുമായ കെവിൻ തോമസ് മുഖ്യാതിഥി ആയിരിക്കും. ടൂർണമെന്‍റ് സംഘാടക സമിതി അംഗങ്ങളും മറ്റു സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം ജെഎഫ്കെ എയർപോർട്ടിൽ എത്തിച്ചേർന്ന മാണി സി. കാപ്പന് ഉജ്വല സ്വീകണമാണ് നൽകിയത്.



ടൂർണമെന്‍റ് സംഘാടക സമിതി പ്രസിഡന്‍റ് ഷാജു സാമിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ടൂർണമെന്‍റ് ക്രമീകരണങ്ങളുടെ വിലയിരുത്തലുകൾ അവലോകനം ചെയ്ത് പത്രസമ്മേളനം നടത്തി.

മത്സരങ്ങൾ കാണാൻ എല്ലാവരെയും സ്വാഗതം ചെ‌യ്യുന്നതായി സംഘാടകർ അറിയിച്ചു. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ ടൂർണമെന്‍റിനെ സപ്പോർട്ട് ചെയ്യുന്നതിനായി സ്റ്റേഡിയത്തിൽ റാഫിൾ ടിക്കറ്റുകൾ നൽകുന്നതാണ്.

ടൂർണമെന്‍റിൽ പങ്കെടുക്കുന്ന കളിക്കാർക്കും ടീമിനും സ്പോൺസർമാർക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾക്കും മത്സരങ്ങൾക്കു ശേഷം വൈകുന്നേരം ഏഴിന് ഒരു ബാങ്ക്വറ്റ് ഡിന്നറും സംഘടിപ്പിക്കും.

ബാങ്ക്വറ്റ് ഡിന്നർ പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടക ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ പറഞ്ഞു.