കൊതുകുവളർത്തൽ കേന്ദ്രമായി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയുടെ മുൻവശം
Sunday, June 30, 2024 7:14 AM IST
പാലക്കാട്: ചെളിവെള്ളവും ഓടയിൽനിന്നുള്ള മലിനജലവും റോഡിലെ കുഴിയിൽ കെട്ടിനിന്ന് കൊതുകുശല്യം വർധിക്കുന്നതായി പരാതി. ജില്ലാശുപത്രിയുടെ പിറകിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലാണ് ഈ വെള്ളക്കെട്ട്.

ജില്ലാശുപത്രിക്കു പുറകിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജെസിബിയും ടിപ്പറും കടന്ന് പോയിക്കൊണ്ടിരിക്കുന്നതിനാൽ ഓടക്കു മുകളിലെ സ്ലാബുകൾ തകർന്ന് ഓടയിൽ കിടക്കുന്നതിനാൽ മലിനജലം ഓടയിൽനിന്നും റോഡിലേക്കാണ് ഒഴുകുന്നത്. ചിലപ്പോൾ കക്കൂസ് മാലിന്യമടക്കം ഓടയിൽ കിടക്കുന്നതു കാണാമെന്ന് ഈ വഴിയിലൂടെ പോകുന്ന സ്ഥിരം യാത്രക്കാർ പറയുന്നു.

പ്രസവിച്ചു കിടക്കുന്ന യുവതികളെയും കുഞ്ഞിനെയും കൊതുകുകൾ പട്ടാപ്പകൽ പോലും ആക്രമിക്കുകയാണെന്ന് പറയുന്നു. ജില്ലാ ആശുപത്രിയിലെ ആശുപത്രിയിലെ മലിനജലം പുറത്തേക്കൊഴുകുന്നത് പകർച്ചവ്യാധി പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. വീട്ടിൽ തന്നെ മലിനജലം നിറക്കാനുള്ള കുഴി നിർമിക്കാനുള്ള നിർദേശം നൽകുന്ന പതിവ് പഞ്ചായത്തുകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും നഗരസഭയിലെ ആരോഗ്യവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്നും നാട്ടുകാർ പറഞ്ഞു.