പിറവം: കാലവർഷക്കെടുതിയിൽ വീടുകൾക്കും കൃഷി മേഖലയിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎ നിർദേശം നൽകി. നിയോജകമണ്ഡലത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തുകയും ചെയ്തു.

വീടിനും കൃഷിക്കും നാശനഷ്ടമുണ്ടായവര്‍ക്ക് പരമാവധി ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് റവന്യു, കൃഷി മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും നിവേദനം നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ തകര്‍ന്ന വൈദ്യുതിബന്ധം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. അടിയന്തരമായി വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

ജല വിതരണ പമ്പിംഗ് സ്റ്റേഷനുകളിലെ തകരാറുകള്‍ ഉടന്‍ പരിഹരിച്ച് ശുദ്ധ ജല വിതരണം തടസമില്ലാതെ വിതരണം നടത്തണമെന്നും നിര്‍ദേശം നൽകി. മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മഴക്കാല പൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി യോഗത്തില്‍ പറഞ്ഞു. മഴക്കാലത്തുണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൃത്യമായി നടത്തണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.

പിഡബ്ല്യുഡി റോഡിന്‍റെ വശങ്ങളിലുള്ള കാനകളുടെ ക്ലീനിംഗ് ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. റോഡരികുകളിൽ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ യോഗത്തില്‍ അറിയിച്ചു.