കൊച്ചി : എറണാകുളം ജില്ലാ കോടതി കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ഇമെയില്‍ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസും സൈബര്‍ പോലീസുമാണ് അന്വേഷണം നടത്തുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് കോടതിയിലെ മെയിലില്‍ സന്ദേശം എത്തിയത്. മാവോവാദികള്‍ക്കെതിരായ നടപടികളിലുള്ള പ്രതിഷേധമെന്ന മട്ടിലാണ് സന്ദേശം. ഉച്ചയ്ക്ക് 12 നായിരുന്നു ഇ മെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിവരം കൈമാറി.

ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. കോടതിയുടെ സുരക്ഷ ശക്തമാക്കി. ഏപ്രില്‍ 22ന് ഹൈക്കോടതി ബോംബ് വച്ച് തകര്‍ക്കുമെന്ന വ്യാജ ഇ മെയില്‍ സന്ദേശം എത്തിയിരുന്നു.