പെരിയാറിലെ മാലിന്യം തള്ളൽ : വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക തേടി ഹൈക്കോടതി
Thursday, July 4, 2024 4:33 AM IST
കൊച്ചി: ഏലൂരില്‍ മാലിന്യം പുഴയിലേക്ക് തള്ളിയതായുള്ള സംഭവം കഴിഞ്ഞ ദിവസവും ആവര്‍ത്തിക്കപ്പെട്ടതിന് പിന്നാലെ പെരിയാര്‍ പരിസരത്തുള്ള വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് ഹൈക്കോടതി.

ഏലൂര്‍, എടയാര്‍ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും പട്ടിക സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മേഖലകളില്‍ ആരോഗ്യ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ സ്വമേധയാ തയാറാകണമെന്നും കോടതി വ്യക്തമാക്കി.

പെരിയാറിലുണ്ടായ മത്സ്യക്കുരുതിയെക്കുറിച്ച് പഠിക്കാന്‍ മുമ്പ് ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ച അഞ്ചംഗ സമിതിക്ക് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേധാവികളെ കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയംഗങ്ങള്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.

ഇതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തി വരുന്നതായി സമിതി കോടതിയെ അറിയിച്ചു.
ഇതിനിടെയാണ് 2008ല്‍ ഏലൂര്‍ മേഖലയില്‍ ആരോഗ്യ സര്‍വേ നടന്ന ശേഷം മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യം പരിഗണിച്ച കോടതി ഈ മേഖലയില്‍ ഇപ്പോഴും മലിനീകരണം തുടരുകയാണെന്നും ആരോഗ്യ സര്‍വേ നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അഭിപ്രായപ്പെട്ടു.

ആരോഗ്യ സര്‍വേയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച നിലപാട് രേഖാമൂലം അറിയിക്കാന്‍ തുടര്‍ന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. മൂന്നാഴ്ചക്കകം നിലപാടറിയിക്കാനാണ് നിര്‍ദേശം.

ഹര്‍ജി മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി. പെരിയാറിലെ മലിനീകരണത്തിന് പരിഹാരം തേടി എറണാകുളം സ്വദേശി കെ.എസ്.ആര്‍. മേനോന്‍ അടക്കം നല്‍കിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.