മാടപ്പള്ളി: മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കാലായില്‍ കണ്ണമ്പള്ളില്‍ മല്ലിക (45)യെ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവം പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിഞ്ഞു.

ഭര്‍ത്താവ് അനീഷ് (41) അറസ്റ്റിലായി. കഴിഞ്ഞ ഏപ്രില്‍ 28നാണ് മല്ലികയെ വീടിന്‍റെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അന്ന് തൃക്കൊടിത്താനം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.

മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിനു തോന്നിയ സംശയങ്ങള്‍ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനുമായി പങ്കുവച്ചിരുന്നു. അന്നുതന്നെ ഭര്‍ത്താവ് അനിലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചുനിന്നു. താനും ഭാര്യയുമായി സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാകാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിനു ചുറ്റും ഏല്‍പ്പിച്ച ശക്തമായ ബലപ്രയോഗമാണ് മരണകാരണമെന്ന് ഡോ. നീതു എം. ബാബുവിന്‍റെ കണ്ടെത്തലിനെത്തുടര്‍ന്ന് അനീഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ താനും ഭാര്യയുമായി അന്നേ ദിവസം വഴക്കുണ്ടായെന്നും നിലത്തുവീണ ഭാര്യയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും പോലീസിനെ തെറ്റിധരിപ്പിക്കാന്‍ കഴുത്തില്‍ മുറിവുണ്ടാക്കിയെന്നും പ്രതി സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.