വണ്ടിപ്പേട്ട- പറാല്‍-കുമരങ്കരി റോഡിന്‍റെ വാഴപ്പള്ളി പടിഞ്ഞാറ് കൃഷിഭവന്‍, കുമരങ്കരി ശ്മശാനം, കള്ളുഷാപ്പ് ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും സഞ്ചാരം നടത്തുന്നില്ല.
കുമരങ്കരി-കിടങ്ങറ റൂട്ടിലെ വെള്ളം നേരിയതോതില്‍ ഇറങ്ങിയിട്ടുണ്ട്. നൂറുകണത്തിനു കുടുംബങ്ങളാണ് ഈ മേഖലകളില്‍ ദുരിതത്തില്‍ കഴിയുന്നുത്.

എസി റോഡ്- മേപ്രാല്‍ തിരുവല്ല റോഡിൽ ഗതാഗതം നിലച്ചിട്ട് ഒരാഴ്ച

എസി റോഡിനെ മേപ്രാല്‍ വഴി തിരുവല്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലെ ഗതാഗതം നിശ്ചലമായിട്ട് ഒരാഴ്ച പിന്നിടുന്നു. നാല് കിലോമീറ്ററോളം ദൂരംവരുന്ന റോഡിന്‍റെ ഭൂരിഭാഗവും വെള്ളത്തിലാണ്. 2005 കാലഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്‍റെ ഒരു കിലോമീറ്റര്‍ ദൂരം ഉയര്‍ത്തി നിര്‍മിച്ചിരുന്നു. ഈ റോഡില്‍ ഇപ്പോഴും അരയറ്റം വെള്ളമുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. റോഡിന്‍റെ പലഭാഗങ്ങളിലും പോളയും അടിഞ്ഞുകൂടിയിട്ടുണ്ട്.

വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍പ്പെട്ട അറുനൂറില്‍ പുതുവല്‍, മൂലേല്‍ പുതുവല്‍, നക്രാല്‍ ഭാഗങ്ങളിലെ ദുരിതത്തിനു കുറവില്ല. റോഡിലും വീടുകളിലും വെള്ളക്കെട്ടായതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളുകലിലും മുതിർന്നവര്‍ക്ക് ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. വള്ളമുള്ളവര്‍ മാത്രമാണ് പാടശേഖരങ്ങളും തോടുകളും കടന്ന് എസി റോഡിലെത്തി വിവിധ സ്ഥലങ്ങളിലേക്കു പോകുന്നത്.