പെരുവ: മഴക്കാലത്ത് റോഡിലെ ചെറിയ കുഴിയില്‍ മണ്ണിട്ടതോടെ കാല്‍നടയാത്ര പോലും പറ്റാതെ നാട്ടുകാരും വിദ്യാര്‍ഥികളും. പെരുവ - പിറവം റോഡില്‍ ഗവണ്‍മെന്‍റ് ബോയ്‌സ് സ്‌കൂളിന് മുന്‍വശത്തുണ്ടായിരുന്ന ചെറിയ കുഴിയിലാണ് മണ്ണിട്ടത്. ഇതോടെ ഇതുവഴി നടന്നു പോകാന്‍പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് വിദ്യാര്‍ഥികളും നാട്ടുകാരും.

ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പെരുവ ഗവണ്‍മെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ഗേള്‍സ് ഹൈസ്‌കൂളിലേക്കും പെരുവയില്‍ ബസ് ഇറങ്ങി നടന്നു പോകുന്ന വഴിയാണിത്. കൂടാതെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന വഴികൂടിയാണിത്.

കുഴിയായി തകര്‍ന്ന റോഡില്‍ കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകര്‍ വാഴ വച്ചു പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ മണ്ണിട്ട് നികത്തുകയായിരുന്നു. മഴ പെയ്തതോടെ ചെളിക്കുഴിയായ റോഡിലൂടെ വാഹനങ്ങള്‍ പോകാന്‍ ബുദ്ധിമുട്ടുകയാണ്. കൂടാതെ വെയില്‍ തെളിഞ്ഞാല്‍ പൊടികൊണ്ട് ഇവിടത്തെ യാത്രക്കാരും വ്യാപാരികളും പൊറുതിമുട്ടും.

റോഡ് തകര്‍ന്നതോടെ സമീപമുള്ള വ്യാപാരികള്‍ കച്ചവടമില്ലാതെ ബുദ്ധിമുട്ടുകയാണ്. റോഡിന് ഇരുവശവുമുള്ള കാല്‍നട യാത്രക്കാര്‍ കടന്നു പോകുന്ന വഴിയിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചു പോകുന്നത് വ്യാപാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.