ചങ്ങനാശേരി: മൂന്നു ദിവസങ്ങളിലായി മാനം തെളിഞ്ഞെങ്കിലും വെള്ളപ്പൊക്ക മേഖലകളില്‍ ദുതിതമൊഴിയുന്നില്ല. വെള്ളത്തിലകപ്പെട്ട നിരവധി വീടുകള്‍ ചെളിക്കുളമായ നിലയിലാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലെ നിരവധി പള്ളികളും ക്ഷേത്രങ്ങളും വെള്ളക്കെട്ടിലാണ്.

കുമരങ്കരി സെന്‍റ് മേരീസ് പള്ളിയുടെ മുറ്റത്തെ വെള്ളത്തിന് നേരിയ തോതില്‍ കുറവുണ്ട്. ഈര ലൂര്‍ദ്മാതാ പള്ളിയുടെ മുറ്റവും വെള്ളത്തിലാണ്. മഹേന്ദ്രപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി, ദൈവപ്പറമ്പ് ക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ വെള്ളക്കെട്ടിലാണ്.

മാനത്ത് വെളിച്ചം കണ്ടതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്ന പലരും അവരവരുടെ വീടുകളിലെത്തി ശുചീകരണം നടത്തുന്ന തിരക്കിലാണ്. പലവീടുകളിലേയും ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍, വീടുകളുടെ വയറിംഗ് തുടങ്ങിയവയ്‍ക്ക് വെള്ളപ്പൊക്കത്തില്‍ നാശം നേരിട്ടിട്ടുണ്ട്.

വീടുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയും വെള്ളവും ചെളിയും കയറിയ നിലയിലാണ്.