കൂരോപ്പട: പള്ളിക്കത്തോട്-കോട്ടയം-എറണാകുളം പെര്‍മിറ്റുള്ള സ്വകാര്യ ബസ് പള്ളിക്കത്തോട്ടിനുള്ള സര്‍വീസ് വെട്ടിക്കുറച്ചതോടെ യാത്രക്കാര്‍ ദുരിതത്തില്‍. രാവിലെ 7.45ന് പള്ളിക്കത്തോട്ടില്‍നിന്നു പുറപ്പെട്ട് കൂരോപ്പട, ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂതിരി, ഒറവയ്ക്കല്‍ വഴി സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസാണ് മൂന്നു മാസത്തിലേറെയായി പള്ളിക്കത്തോട്ടില്‍നിന്നുള്ള സര്‍വീസ് നിര്‍ത്തിയത്. ഈ ബസ് ഇപ്പോള്‍ കോട്ടയം-എറണാകുളം റൂട്ടില്‍ മാത്രമായി സര്‍വീസ് ചുരുക്കുകയായിരുന്നു.

ഇതുവഴി സര്‍വസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസും കുറച്ചുനാളുകളായി ഓടുന്നില്ല. ഇതു കാരണം ഓഫീസില്‍ പോകേണ്ട ജോലിക്കാരും വിദ്യാര്‍ഥികളുമടക്കം യാത്ര ചെയ്യാന്‍ മാര്‍ഗമില്ലാതെ പ്രയാസമനുഭവിക്കുകയാണ്.

നിലവില്‍ പെര്‍മിറ്റുള്ള ഈ ബസ് പള്ളിക്കത്തോടിന് ഓടുന്നതിനുവേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കുകയോ സര്‍വീസ് നടത്താന്‍ തയാറുള്ള ബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.