കോട്ടയം: യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴി എന്നത് വെറും പ്രയോഗമല്ല, കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിലെ ആയിരക്കണക്കിന് യാത്രക്കാരുടെ അനുഭവമാണ്. സ്റ്റാന്‍ഡില്‍ ബസ് വേയോടുചേര്‍ന്ന് ആറ് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.

സാക്ഷരനഗരിയിലെ നഗരസഭയുടെ വിളിപ്പാടകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ വെള്ളംകെട്ടിനിറഞ്ഞൊഴുകുന്ന കുഴികള്‍ കല്ലോ മണ്ണോ ഇട്ടു നികത്താനുള്ള ഉത്തരവാദിത്വംപോലും ജനപ്രതിനിധികള്‍ക്കും ജനനായകര്‍ക്കുമില്ല. കുഴികള്‍ അടയ്ക്കാന്‍ സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും നഗരസഭയെ അറിയിച്ചാല്‍ നോക്കാം, ശ്രമിക്കാം എന്നുള്ള അഴകൊഴമ്പന്‍ മറുപടി മാത്രം.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡിന് 80 വര്‍ഷത്തെ പഴക്കമുണ്ട്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയശേഷം സ്‌പോണ്‍സറുടെ ചെലവില്‍ പണിത താത്കാലിക ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് മരണക്കെണിയായി മാറിയിരിക്കുന്നു. അമിത വേഗത്തിലെത്തുന്ന ബസുകള്‍ സ്റ്റാന്‍ഡിലെ ഓരോ കുഴിയിലേക്കും പതിക്കുമ്പോള്‍ യാത്രക്കാരുടെ നടുവൊടിയും.
ബസില്‍ നിന്നു യാത്ര ചെയ്യുന്നവര്‍ പിടിവിട്ടുവീഴുന്നതും പതിവു സംഭവം. സ്വകാര്യ ബസുകളില്‍നിന്ന് ദിവസവും വരുമാനം കിട്ടുന്ന നഗരസഭയ്ക്ക് കുഴികള്‍ മൂടാന്‍ മണിക്കൂറുകളുടെ താമസമേയുള്ളൂ.

കുഴികളിലേക്ക് ബസുകള്‍ വീഴുമ്പോള്‍ കാല്‍നടയാത്രക്കാരുടെയും ബസ് കാത്തിരുപ്പുകാരുടെയും വസ്ത്രങ്ങളിലേക്ക് ചെളിവെള്ളം തെറിച്ചുവീഴുന്നത് പതിവാണ്. മൈതാനം വാടകയ്ക്കു കൊടുത്തും നഗരസഭയ്ക്ക് വലിയ വരുമാനുമുണ്ട്. ഇവിടെ പന്തലുകള്‍ നിര്‍മിക്കാനെടുക്കുന്ന കുഴികള്‍ മൂടാതെ വരുന്നതും കെണിയായി മാറുന്നു.