കോട്ടയം: പാഠപുസ്തക വിതരണത്തിലെ ആവേശം യൂണിഫോം വിതരണത്തിലില്ല. പ്രവേശനോത്സവം കഴിഞ്ഞിട്ടും പകുതി യൂണിഫോം പോലും സ്‌കൂളുകളില്‍ എത്തിയിട്ടില്ല. യൂണിഫോമിനു മുഴുവന്‍ അലവന്‍സും അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയിരുന്നു. ഒന്നുമുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് 600 രൂപ ക്രമത്തില്‍ 79 കോടി രൂപയാണ് അനുവദിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും കൈത്തറി വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിലുള്ള പദ്ധതി രണ്ട് തരത്തിലാണ് നടപ്പിലാക്കുന്നത്. എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലു വരെ എയ്ഡഡ് എല്‍പിയിലും കൈത്തറി വകുപ്പാണ് യൂണിഫോം നല്‍കുന്നത്.

കൈത്തറി യൂണിഫോം ലഭിക്കാത്ത ഒന്നുമുതല്‍ എട്ടുവരെയുള്ള ഗവ. ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും ഒന്നുമുതല്‍ എട്ടുവരെ എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒന്നു മുതല്‍ അഞ്ചുവരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡിക്ക് 600 രൂപ നിരക്കില്‍ നല്‍കും. നിലവില്‍ അലവന്‍സ് ലഭിച്ചിട്ടില്ലെന്നു മാത്രമല്ല ഈ തുക യൂണിഫോമിന് തികയുകയുമില്ല. തുണിവിലയും തുന്നല്‍കൂലിയിലും കണക്കാക്കിയാല്‍ 1500 രൂപയോളം ചെലവ് വരും. കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം വിഹിതം ലഭിക്കാത്ത വിദ്യാര്‍ഥികളുമുണ്ട്.